സ്വന്തം ലേഖികകൊച്ചി: സൈബർ കുറ്റകൃത്യങ്ങളെയും മറ്റു ലൈംഗിക ചൂഷണങ്ങളെയും അതിജീവിച്ച കുട്ടികൾക്ക് കൈത്താങ്ങായി ‘കൂട്ട്’ ഒരുങ്ങുന്നു. കേരള പോലീസിന്റെ സൈബർ ഡോം, ബച്ച്പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടനയുമായി ചേർന്നാണ് ലൈംഗിക ചൂഷണത്തിന് വിധേയരായ കുട്ടികൾക്ക് വേണ്ടി പദ്ധതി ആരംഭിച്ചിരിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങളെയും മറ്റു ലൈംഗിക ചൂഷണങ്ങളെയും അതിജീവിച്ച കുട്ടികൾക്ക് ഒരു കൈത്താങ്ങ് എന്ന നിലയിലാണ് ഇത് പ്രവർത്തിക്കുന്നത്. ലൈംഗിക അതിക്രമത്തിന് വിധേയമായ കുട്ടികൾക്ക് പ്രീ ട്രയൽ കൗണ്‍സിലിംഗ് നൽകും. കുട്ടികൾക്കു നേരിട്ടിട്ടുള്ള ലൈംഗിക അതിക്രമത്തിൽനിന്ന് അതിജീവിക്കാനും വിചാരണ സമയം ആത്മധൈര്യത്തോടെ നേരിടാനും പദ്ധതി സഹാകമാകും. കുട്ടികൾക്കും കുടുംബത്തിനും ആവശ്യമായ മാനസികവും സാമൂഹികവുമായ പിന്തുണയും കൂട്ടിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഇതിലേക്കായി കുട്ടിയുടെ പഠന പുരോഗതി ഉറപ്പുവരുത്തുക, കുട്ടിയുടെ സാമൂഹിക പുനരധിവാസം ഉറപ്പുവരുത്തുക, അതിജീവിതർക്കായിട്ടുള്ള സർക്കാരിൽനിന്നുള്ള പലവിധ സാന്പത്തിക സഹായങ്ങൾ ലഭ്യമാക്കാൻ ആവശ്യമായ നിർദേശങ്ങളും ഉപദേശങ്ങളും ലഭ്യമാക്കുക എന്നീ പ്രവർത്തനങ്ങളും…
Read MoreCategory: Loud Speaker
മാടപ്പള്ളിയിലെ കെ-റെയിൽ വിരുദ്ധ സമരപ്പന്തലില്‍ പ്രതീകാത്മക അപ്പക്കച്ചവടം; എം.വി. ഗോവിന്ദന്റെ പ്രസ്താവന അപക്വവും ജനങ്ങളെയാകമാനം വിഢികളാക്കുന്നതെന്ന് സമരസമിതി
ചങ്ങനാശേരി: സില്‍വര്‍ ലൈന്‍ കടുന്നുപോകുന്ന പാതപോലും അറിയാതെ സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദന് നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ച് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റിയുടെ മാടപ്പള്ളിയിലെ സമര പന്തലില്‍ പ്രതീകാത്മക അപ്പക്കച്ചവട സമരം നടത്തി. സില്‍വര്‍ ലൈന്‍ വിരുദ്ധ സത്യഗ്രഹത്തിന്റെ 325-ാം ദിവസത്തെ സമരത്തിന്റെ ഭാഗമായാണ് സമരപന്തലിലാണ് പ്രതീകാത്മക അപ്പക്കച്ചവടസമരം നടന്നത്. സില്‍വര്‍ലൈന്‍ സംബന്ധിച്ച് സിപിഎം സെക്രട്ടറിയുടെ പ്രസ്താവന അപക്വവും ജനങ്ങളെയാകമാനം വിഡ്ഢികളാക്കുന്നതുമാണെന്ന് സമരസമിതി നേതാക്കള്‍ അഭിപ്രായപ്പെട്ടു. ജില്ലാ ചെയര്മാന് ബാബുകുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമതി അംഗം വി.ജെ. ലാലി സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ രക്ഷാധികാരി മിനി കെ. ഫിലിപ്പ്, സിബി ചാമക്കാല, ജയിംസ് പതാരംചിറ, ജോസി ചക്കാലയില്‍, സൈന തോമസ്, ഷിനോ ഓലിക്കര, ഫ്രാന്‍സീസ് ജോസഫ്, റോയി ഓലിക്കര, എ.ടി. വര്‍ഗീസ്, ഫിലോമിന തോമസ്, റോസ്ലിന് ഫിലിപ്പ്,…
Read Moreകിട്ടിയോ ? ഇല്ല… ചോദിച്ചുവാങ്ങി..! കടുവയുടെ വാലില്‍ കമ്പ് കൊണ്ട് കുത്തി; പ്രകോപിതനായ കടുവ യുവാവിനെ കൊലപ്പെടുത്തി
ഭോപ്പാൽ: കടുവയുടെ വാലിൽ കമ്പ് കൊണ്ട് കുത്തി പ്രകോപിപ്പിച്ച യുവാവിനെ കടുവ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഖാർഗോൺ സ്വദേശിയായ സന്തോഷ്(35) ആണ് മരിച്ചത്. ഖുഷിയാല ഗ്രാമത്തിൽ വച്ചാണ് അപകടം സംഭവിച്ചത്. 100 കിലോമീറ്റർ അകലെയുള്ള ചിരിയാല വനമേഖലയിൽ നിന്ന് തങ്ങളുടെ ഗ്രാമത്തിലെത്തിയ കടുവയെ തുരത്തിയോടിക്കാൻ എത്തിയ സംഘത്തിൽപ്പെട്ടയാളാണ് സന്തോഷ്. ജനങ്ങളുടെ സാന്നിധ്യത്തിൽ നിന്ന് മാറാനായി വയൽക്കരയിലൂടെ ഓടിനീങ്ങിയ കടുവയെ സന്തോഷ് ഉൾപ്പെടെയുള്ള ഗ്രാമീണർ പിന്തുടർന്നിരുന്നു. കടുവയുടെ അടുത്തെത്തിയ വേളയിൽ, സന്തോഷ് കടുവയുടെ വാലിൽ കമ്പ് കൊണ്ട് കുത്തി. പ്രകോപിതനായ കടുവ പൊടുന്നനേ സന്തോഷിന്റെ കഴുത്തിന് പിൻവശത്ത് മുറിവേൽപ്പിക്കുകയായിരുന്നു. ഗ്രാമീണർ ചേർന്ന് സന്തോഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreട്രൂത്ത് ഓർ ഡെയർ ചലഞ്ച്..! ഏറ്റവും കൂടുതൽ അയൺ ടാബ്ലെറ്റുകൾ കഴിക്കുന്ന വ്യക്തിയാകാനുള്ള മത്സരത്തില്‍ വിദ്യാര്‍ഥിനി മരിച്ചു
ചെന്നൈ: സഹപാഠികൾക്കൊപ്പം “ട്രൂത്ത് ഓർ ഡെയർ’ മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥിക്ക് ദാരുണാന്ത്യം. ഏറ്റവും കൂടുതൽ അയൺ ടാബ്ലെറ്റുകൾ കഴിക്കുന്ന വ്യക്തിയാകാനുള്ള മത്സരത്തിനിടെയാണ് ഊട്ടി സ്വദേശിയായ വിദ്യാർഥിനി മരിച്ചത്. ഊട്ടി കാൻഡൽ മേഖലയിലെ മുനിസിപ്പൽ ഉർദു മിഡിൽ സ്കൂൾ വിദ്യാർഥിയായ ജൈബ ഫാത്തിമ(13) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് അപകടം സംഭവിച്ചത്. സ്കൂളിലെ പ്രധാനാധ്യാപകന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന അയൺ ടാബ്ലെറ്റുകൾ കണ്ടെത്തിയ കുട്ടികൾ, ഏറ്റവും കൂടുതൽ എണ്ണം കഴിക്കുന്നത് ആരാകുമെന്നറിയാൻ പരസ്പരം വെല്ലുവിളിച്ചു. മത്സരത്തിൽ പങ്കെടുത്ത ആൺകുട്ടികൾ രണ്ട് ഗുളികകൾ വീതം കഴിച്ച ശേഷം പിന്മാറിയപ്പോൾ, ഫാത്തിമയുടെ സുഹൃത്തുക്കളായ പെൺകുട്ടികൾ പത്ത് ഗുളികകൾ വീതം കഴിച്ചു. ഇവരെ പരാജയപ്പെടുത്താനായി മൂന്ന് സ്ട്രിപ്പുകളിൽ നിന്ന് 15 ഗുളികകൾ വീതം എടുത്ത് കഴിച്ച ഫാത്തിമ ഉടൻതന്നെ ബോധരഹിതയായി. സംഭവമറിഞ്ഞ അധ്യാപകർ ഫാത്തിമയെയും മറ്റ് കുട്ടികളെയും ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായ ഫാത്തിമയെ…
Read Moreഒന്ന് തൊട്ടപ്പോള്‍ ഒരുലക്ഷം പോയി..! സൈബര്‍ തട്ടിപ്പിനിരയായി നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ
നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ സൈബര്‍ തട്ടിപ്പിനിരയായി. ഒരു ലക്ഷം രൂപയാണു താരത്തിനു നഷ്ടമായത്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങള്‍ (കെവൈസി) അപ്ഡേറ്റ് ചെയ്യാനായി ഫോണില്‍ വന്ന എസ്എംഎസിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് പണം നഷ്ടപ്പെട്ടത്. ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ തന്റെ മൊബൈല്‍ ഫോണിന്റെ റിമോട്ട് ആക്സസ് തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയായിരുന്നുവെന്ന് നഗ്മ പറഞ്ഞു. ബാങ്ക് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത തട്ടിപ്പുകാര്‍ ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. ഒന്നിലധികം ഒടിപികള്‍ ലഭിച്ചെങ്കിലും ആരുമായും അവ പങ്കുവച്ചിട്ടില്ലെന്ന് നടി പറയുന്നു. സന്ദേശം ബാങ്ക് അയച്ചതെന്ന് കരുതിയാണ് ക്ലിക്ക് ചെയ്തത്. അപരിചിത നമ്പറില്‍ നിന്നല്ല, സാധാരണ ബാങ്കുകള്‍ അയയ്ക്കുന്ന രീതിയിലായിരുന്നു മെസേജ്. ക്ലിക്ക് ചെയ്തുകഴിഞ്ഞ് പണം നഷ്ടമായതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായതെന്നും നടി പറഞ്ഞു. നടി മാളവിക (ശ്വേത മേനോന്) തട്ടിപ്പിനിരയായ വാര്‍ത്ത വന്നതിന് പിന്നാലെയാണ് നഗ്മയും പരാതി നല്‍കിയത്.…
Read Moreനിങ്ങളുടെ ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടല്ലോ, അല്ലേ ? സിന്ദൂരം അണിയാത്തതിൽ യുവതിയെ ശകാരിച്ച് ബിജെപി എം പി; വിവാദം
ബംഗളൂരു: അന്താരാഷ്ട്ര വനിതാദിനത്തിനിടെ സിന്ദൂരം അണിയാതെ നിന്ന യുവതിയെ ശകാരിച്ച് ബിജെപി എം പി. കര്‍ണാടകയിലെ കോലാറില്‍ നിന്നുള്ള എംപി കെ മുനിസ്വാമിയാണ് സിന്ദൂരം അണിയാത്തതിന് യുവതിയെ ശകാരിച്ചത്. കോലാറില്‍ നടന്ന മേള ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു എം പി. വസ്ത്രങ്ങള്‍ വില്‍ക്കുന്ന സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് കച്ചവടക്കാരിയെ ശകാരിച്ചത്. നിങ്ങളുടെ പേരെന്താണ്.. എന്തുകൊണ്ട് നെറ്റിയില്‍ സിന്ദൂരം അണിഞ്ഞില്ല, സ്റ്റാളിന് വൈഷ്ണവി എന്ന് പേരിട്ടിരിക്കുന്നു. നെറ്റിയില്‍ സിന്ദൂരം അണിയൂ.. നിങ്ങളുടെ ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടല്ലോ, അല്ലേ – എംപി ചോദിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ വൈറലായതിനു പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ബിജെപി ഇന്ത്യയെ ‘ഹിന്ദുത്വ ഇറാന്’ ആക്കുമെന്ന് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം ട്വീറ്റ് ചെയ്തു.
Read Moreസരിത നായർ രണ്ടും കൽപ്പിച്ച് ഇറങ്ങിയപ്പോൾ കോൺഗ്രസിന് സംഭവിച്ചത് ഭരണ നഷ്ടം; ഇപ്പോൾ സ്വപ്ന ഇടതുപക്ഷത്തെ ഞെക്കി ഞെരുക്കുമ്പോൾ…
വി. ശ്രീകാന്ത്കോൺഗ്രസ് നേതാക്കൾക്കെതിരേ സരിത നായർ പണ്ട് രണ്ടും കൽപ്പിച്ച് ഇറങ്ങിയപ്പോൾ കോൺഗ്രസിന് സംഭവിച്ചത് ഭരണ നഷ്ടമായിരുന്നു. ഇപ്പോൾ സ്വപ്ന ഇടതുപക്ഷത്തെ ഞെക്കി ഞെരുക്കി കൊണ്ടിരിക്കുന്പോൾ കോൺഗ്രസുകാരുടെ ഉള്ളിൽ ചിരിയുടെ മാലപ്പടക്കംതന്നെ പൊട്ടിയിട്ടുണ്ടാവാം. എം.ശിവശങ്കറിന്റെ ആത്മകഥ വരുത്തിയ പൊല്ലാപ്പാണ് ഇപ്പോൾ ഇടതുപക്ഷം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെയും തെളിവുകൾ നിരത്തി സ്വപ്ന ഇന്നലെ ആഞ്ഞടിച്ചപ്പോൾ ഇതൊക്കെ വെറും അടിസ്ഥാന രഹിതമായ ആരോപണങ്ങളെന്ന മട്ടിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്ന് മറുപടി കൊടുത്തത്. പേരിൽ പോലും പാളിച്ചയെന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. സ്വപ്ന ആരോപണം ഉന്നയിച്ച വിജേഷ് പിള്ളയാകട്ടെ ഇന്ന് മാധ്യമങ്ങളുടെ മുന്നിലെത്തി ഇതെല്ലാം സ്വപ്നയുടെ തിരക്കഥയാണെന്ന് തുറന്നടിച്ചു. സ്വപ്നയുടെ തിരക്കഥയോ കഥയ്ക്ക് വേണ്ടി കഥ ഉണ്ടാക്കുന്ന മട്ടിലാണോ കാര്യങ്ങളുടെ പോക്കെന്നാണ് വിജേഷിന്റെയും എം.വി.ഗോവിന്ദന്റെയും പ്രതികരണങ്ങൾ പുറത്ത് വരുന്പോൾ മനസിലാക്കേണ്ടത്. ബിസിനസ്…
Read Moreകണ്ണൂരിലെ അർബൻ നിധി നിക്ഷേപത്തട്ടിപ്പ്; പോലീസ് ഉദ്യോഗസ്ഥർക്ക് ഈഗോ; കേസന്വേഷണം വഴിമുട്ടി
പി. ജയകൃഷ്ണൻകണ്ണൂര്: കണ്ണൂർ അർബൻ നിധി ബാങ്ക് വഴി 45 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിന്റെ അന്വേഷണം പോലീസ് സേനയിലെ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ തമ്മിലുള്ള ഈഗോ കാരണം എങ്ങുമെത്താതെ വഴിമുട്ടി. ലോക്കൽ പോലീസിന്റെ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. നിലവില്‍ കണ്ണൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍നിന്ന് മാത്രം മുപ്പതിലധികം പരാതികളാണ് ലഭിച്ചത്. ആയിരത്തോളം പേര് സ്ഥാപനത്തില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.തട്ടിപ്പ് വ്യാപകമായ സാഹചര്യത്തിൽ ഡിജിപി, അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറിയിരുന്നു. എന്നാൽ നിർദേശം വന്ന് ഒരു മാസമായിട്ടും ഔദ്യോഗികമായി ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടില്ല. പോലീസ് സേനയ്ക്കുള്ളിലെ ചെറിയേട്ടൻ-വലിയേട്ടൻ പ്രശ്നമാണ് സാധണകാരന്റയടക്കം ലക്ഷങ്ങൾ നഷ്ടപ്പെട്ട കേസിലെ അന്വേഷണം ഇനിയും എങ്ങുമെത്താതിരിക്കാൻ കാരണമെന്നാണ് ആരോപണം. ലോക്കൽ പോലീസിൽ നിന്ന് അന്വേഷണ രേഖകളൊന്നും ഏറ്റെടുക്കാൻ ഇതുവരെ ക്രൈംബ്രാഞ്ച് തയാറായില്ലെന്നാണ് വിവരം. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ലോക്കൽ പോലീസ് അറസ്റ്റു…
Read Moreപ്രായപൂര്‍ത്തിയാകാത്ത സഹോദരന് സ്കൂട്ടര്‍ ഓടിക്കാന്‍ നല്കി ! യുവതിയ്ക്ക് 25000 രൂപ പിഴയും തടവും വിധിച്ച് കോടതി…
പ്രായപൂര്‍ത്തിയാകാത്ത സഹോദരന് സ്കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതിന് യുവതിയ്ക്ക് പിഴയും തടവും വിധിച്ച് കോടതി. മഞ്ചേരി കരുവമ്പ്രം മംഗലശ്ശേരി മുസ്ല്യാരകത്ത് മുജീബ് റഹ്മാന്റെ മകള്‍ ലിയാന മഖ്ദൂമയെയാണ്(20) മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. യുവതി 25,250 രൂപ പിഴയും കോടതി പിരിയുംവരെ തടവും അനുഭവിക്കണമെന്നാണ് കോടതി വിധിച്ചത്. 2022 നവംബര്‍ 10നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വാഹന പരിശോധന നടത്തുന്നതിനിടെ മഞ്ചേരി എസ്.ഐ ഖമറുസ്സമാനും സംഘവുമാണ് വിദ്യാര്‍ഥിയെ പിടികൂടിയത്. സ്കൂള്‍ വിദ്യാര്‍ഥിയാണ് സ്കൂട്ടര്‍ ഓടിച്ചതെന്ന് ബോധ്യമായതിനെത്തുടര്‍ന്ന് സ്കൂട്ടറിന്റെ ഉടമയായ യുവതിക്കെതിരേ പോലീസ് കേസെടുക്കുകയായിരുന്നു. കേസ് പരിഗണിച്ച മഞ്ചേരി ജെ.എഫ്.സി.എം കോടതി ഡിസംബര്‍ ഏഴിന് ലിയാനക്ക് ജാമ്യം നല്‍കിയിരുന്നു. 50,000 ബോണ്ടിന്മേലുള്ള രണ്ടാള് ജാമ്യമടക്കമുള്ള ഉപാധികളിലായിരുന്നു ജാമ്യം. തുടര്‍ന്ന് വാദം പൂര്‍ത്തിയായ കേസില്‍ വ്യാഴാഴ്ച കോടതി വിധി പറയുകയായിരുന്നു.
Read Moreയാത്രാനുമതി നിഷേധിച്ചു; മകന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാനായില്ല;എയര്‍ ഇന്ത്യ ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നല്കാാൻ വിധി
കോട്ടയം: സാധുവായ യാത്രാടിക്കറ്റ് ഉണ്ടായിട്ടും ഇംഗ്ലണ്ടിലേക്കുള്ള യാത്രാനുമതി നിഷേധിച്ചതിനാല്‍ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനാവാതെ വന്ന യാത്രക്കാരന് എയര്‍ ഇന്ത്യ ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നു ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് ഉത്തരവ്. കോട്ടയം ഉദയനാപുരം തെനാറ്റ് ആന്റണി നല്കിയ പരാതിയിലാണ് വി.എസ്. മനുലാല്‍ പ്രസിഡന്റും ആര്. ബിന്ദു, കെ.എം.ആന്റോ എന്നിവര്‍ അംഗങ്ങളുമായുളള ജില്ലാ ഉപഭോക്തൃതര്‍ക്കപരിഹാര കമ്മീഷന് ഉത്തരവ്. 2018 ഓഗസ്റ്റ് 28ന് ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമില്‍ നടന്ന മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് ഓഗസ്റ്റ് 25ന് കൊച്ചിയില്‍നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ ആന്റണി ടിക്കറ്റ് ബുക്ക് ചെയ്തത്. കൊച്ചിയില്‍നിന്നു യാത്ര ചെയ്യാനാവാതെ വന്നതോടെ ആന്റണി ഡല്‍ഹിയില്‍നിന്നുള്ള എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനത്തില്‍ ബര്‍മിംഗ്ഹാമിലേക്കുള്ള ടിക്കറ്റ് വാങ്ങി. ബ്രിട്ടനിൽ സ്ഥിരതാമസ പെര്‍മിറ്റുള്ള ആന്റണി രണ്ടു വര്‍ഷത്തില്‍ കൂടുതല്‍കാലം ബ്രിട്ടന് പുറത്ത് താമസിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ യാത്ര…
Read More