തിരുവനന്തപുരം: ഇനി ലോക്സഭയിലേക്കും നിയമസഭയിലേക്കും മത്സരിക്കാനില്ലെന്നു കെ. മുരളീധരൻ എംപി. തന്റെ സേവനം വേണമോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കട്ടെ. കെപിസിസി നേതൃത്വം കത്ത് നൽകിയത് തന്നെ ബോധപൂർവം അപമാനിക്കാനായെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മുരളീധരൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കെപിസിസി പ്രസിഡന്റിനോടൊപ്പം ഉൾപ്പെടെ യാത്ര ചെയ്തിട്ട് പോലും അദ്ദേഹം തന്റെ അഭിപ്രായങ്ങളെക്കുറിച്ച് എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ലെന്നും തനിക്ക് കത്ത് നൽകിയത് ബോധപൂർവം അപമാനിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ വേദി ഉണ്ടാകണം. തന്റെ അഭിപ്രായങ്ങളെ നേതൃത്വം നല്ല അർത്ഥത്തിലല്ല എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
Read MoreCategory: Loud Speaker
ബ്രഹ്മപുരം വിഷപ്പുക ; ‘കേരളം കണ്ട ഏറ്റവും വലിയ മനുഷ്യനിർമിത ദുരന്തം’; പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് മാധ്യമങ്ങളെന്ന് മന്ത്രി
തിരുവനന്തപുരം: ബ്രഹ്മപുരം വിഷയം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ബ്രഹ്മപുരത്ത് വിഷവാതകം പടർന്നത് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് അടിയന്തര പ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തുനിന്നു ടി.ജെ. വിനോദാണ് വിഷയം സഭയിൽ ഉന്നയിച്ചത്. കേരളം കണ്ട ഏറ്റവും വലിയ മനുഷ്യനിർമിത ദുരന്തമാണ് ബ്രഹ്മപുരത്ത് സംഭവിച്ചതെന്ന് വിനോദ് സഭയിൽ പറഞ്ഞു. തീപിടിത്തം ചെറുക്കാനെത്തിയ ഫയർഫോഴ്സിന് വെള്ളമെടുക്കാൻ വേണ്ടി ക്യു നിൽക്കേണ്ടി വന്നുവെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാ ഭരണകൂടം പറയുന്നത് ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്നാണ്. കോവിഡ് കാലത്ത് പോലും മാസ്ക് ധരിച്ച് ജനങ്ങൾക്ക് പുറത്തിറങ്ങാൻ സാധിച്ചിരുന്നു. ബ്രഹ്മപുരം വിഷയത്തിൽ മാധ്യമങ്ങളാണ് പ്രശ്നങ്ങൾ ഉണ്ട ാക്കുന്നതെന്ന് ആരോപിച്ച് തദ്ദേശസ്വയം ഭരണ മന്ത്രി എം.ബി. രാജേഷ് മറുപടി പറഞ്ഞു. മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ നൽകുകയാണ്. ചില മാധ്യമങ്ങൾ തീയില്ലാതെ പുക ഉണ്ട ാക്കാൻ ശ്രമിക്കുന്നു. ഡൽഹിയിലേക്കാൾ മെച്ചപ്പെട്ട വായു ആണ് കൊച്ചിയിലേതെന്നും മന്ത്രി…
Read Moreകൈവെട്ട് കേസിലെ മുഖ്യപ്രതിയെക്കുറിച്ച് വിവരം നല്കിയാല് 10 ലക്ഷം രൂപ ! സംഭവം നടന്നിട്ട് 13 വര്‍ഷം…
തൊടുപുഴ കൈവെട്ട് കേസിലെ മുഖ്യപ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് വന്‍പാരിതോഷികം. 10 ലക്ഷം രൂപയാണ് എന്‍ഐയുടെ പ്രഖ്യാപനം. കേസിലെ ഒന്നാംപ്രതി എറണാകുളം ഓടക്കലി സ്വദേശി സവാദിനെ കുറിച്ച് വിവരം നല്കുന്നവര്ക്കാണ് എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവം നടന്നശേഷം ഇതുവരെ ഇയാളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. 2010ലാണ് തൊടുപുഴ ന്യൂമന്‍ കോളേജ് അധ്യാപകനായ പ്രൊഫസര്‍ ടി ജെ ജോസഫ്ന്റെ കൈവെട്ടുന്നത്. പ്രവാചകനിന്ദ ആരോപിച്ചാണ് ആക്രമണം നടത്തിയത്. 11 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പത്ത് പ്രതികള്‍ക്ക് എട്ടു വര്‍ഷം വീതം കഠിന തടവും മൂന്ന് പ്രതികള്‍ക്ക് രണ്ടു വര്‍ഷം വീതം കഠിന തടവും നേരത്തെ ശിക്ഷ വിധിച്ചിരുന്നു. ജമാല്‍, മുഹമ്മദ് സോബിന്‍, ഷെജീര്‍, കാഫിന്, അന്‍വര്‍ സാദിഖ്, ഷംസുദ്ദീന്, ഷാനവാസ്, പരീത്, യൂനസ് അലി, ജാഫര്‍, കെ കെ അലി, റിയാസ്, അബ്ദുള്‍ ലത്തീഫ് എന്നിവരാണ്…
Read Moreഎല്ലാം തട്ടിപ്പായിരുന്നു..! വിജേഷ് പിള്ള തന്നെയും തട്ടിപ്പിന് ഇരയാക്കി; സംവിധായകന് മനോജ് കാന പറയുന്നു..
ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ‘കെഞ്ചിറ’ സിനിമ ഒടിടി യിലൂടെ പ്രദര്‍ശിപ്പിക്കാമെന്ന് പറഞ്ഞു കബളിപ്പിച്ചുവെന്നും മനോജ് കാന ഒടിടിക്കാര്‍ സാധാരണ സിനിമയുടെ അവകാശം സ്വന്തമാക്കുന്നത് മൊത്തം തുകയ്ക്കാണ്. രണ്ടാമത്തെ രീതി അത് പ്രദര്‍ശിപ്പിച്ച് കിട്ടുന്ന വരുമാനം ഷെയര്‍ ചെയ്യുകയാണ്. വലിയ അന്താരാഷ്ട്ര സങ്കേതിക വിദ്യയോടെയാണ് തന്റെ പ്ലാറ്റ് ഫോം എന്നാണ് വിജേഷ് പിള്ള പറഞ്ഞിരുന്നത്. ഇതെല്ലാം വിശ്വസിച്ചാണ് അയാള്‍ക്ക് പടം നല്‍കിയത്. എന്നാല്‍ അയാളുടെ അവകാശവാദം തീര്‍ത്തും പൊള്ളയാണെന്ന് പിന്നീട് മനസിലായി. ഒരു ഒടിടി പ്ലാറ്റ്ഫോമിന്റെ അടിസ്ഥാന കാര്യം പോലും അയാളുടെ അടുത്ത് ഇല്ലായിരുന്നു. എത്ര പേര് കണ്ടു എന്നത് അറിയാന്‍ അയാള്‍ കാണിച്ച ഡാഷ് ബോര്‍ഡ് അടക്കം തട്ടിപ്പായിരുന്നു. 2020 ലാണ് ഈ സംഭവങ്ങള്‍ നടക്കുന്നത്. അന്ന് ഇതെല്ലാം പത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നെങ്കിലും വലിയ വാര്‍ത്തയായില്ല. ഇപ്പോള്‍ ഇയാള്‍ ഇങ്ങനെ വിവാദത്തിലായപ്പോള്‍ വീണ്ടും പറയുകയാണ്. ഒരിക്കല്‍…
Read Moreഅടിച്ച് ഫിറ്റായി ചടങ്ങിനിടെ മണ്ഡപത്തില്‍ ഉറങ്ങി വീണ് വരന്! വിവാഹത്തില്‍ പിന്മാറിയ വധു, വരന് കൊടുത്തത് മുട്ടന്‍പണി
നല്ലബാരി: വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ മദ്യപിച്ച ലക്കുകെട്ട് ഉറങ്ങിപ്പോയ വരനുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറി വധു. കാര്മ്മികന് മന്ത്രങ്ങള്‍ ഉരുവിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന് പോലും സാധിക്കാതെ മണ്ടപത്തില്‍ തന്നെ കിടന്നുറങ്ങുകയായിരുന്നു വരന് ചെയ്തത്. അസമിലെ നല്ലബാരിയിലാണ് സംഭവം. വ്യാഴാഴ്ച പതിനൊന്ന് മണിക്കായിരുന്നു മുഹൂര്‍ത്തം. കാര്‍മ്മികനും ബന്ധുക്കളും വിളിച്ചിട്ടും വരന് ഉണരാതെ വരികയും മദ്യത്തിന്റെ മണം മണ്ഡപത്തില്‍ വ്യാപിക്കുകയും ചെയ്തതിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തിയ വധു യുവാവില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിയും ഫയല്‍ ചെയ്തു. വരനും ബന്ധുക്കളും മദ്യപിച്ചാണ് മണ്ഡത്തിലെത്തിയതെന്നാണ് വധുവിന്റെ കുടുംബം ആരോപിക്കുന്നത്. വരന് കാറില്‍ നിന്നിറങ്ങാന്‍ പോലും സാധിക്കാത്ത സ്ഥിതിയായിരുന്നുവെന്നും വരന്റെ കൂട്ടരില്‍ ഏറിയ പങ്കും മദ്യപിച്ചിരുന്നുവെന്നും വരന്റെ പിതാവ് വരനേക്കാളും ഫിറ്റായ നിലയിലായിരുന്നുവെന്നുമാണ് വധുവിന്റെ വീട്ടുകാര്‍ ആരോപിക്കുന്നത്. വിവാഹം പൂര്‍ത്തിയാക്കാന്‍ സാധ്യമായതെല്ലാം ചെയ്തുവെന്നും വരന് മണ്ഡപത്തില്‍ കിടന്നുറങ്ങിയതോടെ ഈ ശ്രമങ്ങളെല്ലാം പാഴായെന്നും ഇവര്‍…
Read Moreമന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പരിപാടിയാണ്, എത്തിയില്ലെങ്കിൽ 100 രൂപ പിഴയീടാക്കും! കുടുംബശ്രീ അംഗങ്ങൾക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പരിപാടിയിൽ എത്തിയില്ലെങ്കിൽ 100 രൂപ പിഴയീടാക്കുമെന്ന് കുടുംബശ്രീ അംഗങ്ങൾക്ക് മുന്നറിയിപ്പ്. ആനാട് പഞ്ചായത്ത് സിപിഐ വാർഡ് മെബർ എഎസ് ഷീജയാണ് കുടുംബശ്രീ അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. പരിപാടിയിൽ പങ്കെടുക്കാത്തവരിൽ നിന്ന് 100 രൂപ പിഴ ഈടാക്കുനെന്ന് പറഞ്ഞുള്ള ശബ്ദസന്ദേശവും പുറത്തായി. മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പഴകുറ്റി പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ എല്ലാവരോടും എത്താനാണ് സന്ദേശത്തിൽ ആവശ്യപ്പെടുന്നത്. ഞായറാഴ്ച് വൈകീട്ട് മന്ത്രി ജിആർ അനിലിന്റെ മണ്ഡലത്തിലാണ് ചടങ്ങ് നടക്കുന്നത്. എല്ലാ അംഗങ്ങളും എത്തണം എന്നാവശ്യപ്പെട്ട് കുടുംബശ്രീ അംഗങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് ഷീജ ശബ്ദസന്ദേശം അയച്ചത്. ‘‘പ്രിയപ്പെട്ട കുടുംബശ്രീ അംഗങ്ങളെ, വരുന്ന ഞായറാഴ്ച നമ്മുടെ പഴകുറ്റി പാലത്തിന്റെ ഉദ്ഘാടനമാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നത്. നെടുമങ്ങാടിന്റെ മന്ത്രി ജി.ആർ.അനിൽ ആണ് അധ്യക്ഷത വഹിക്കുന്നത്. 2 മന്ത്രിമാർ പങ്കെടുക്കുന്ന…
Read Moreആ മൂന്നുപേരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല..! ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിയോട് അവര്‍ ചെയ്തത്…
ന്യൂഡൽഹി: ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിയെ കടന്നു പിടിച്ച് അപമാനിച്ച സംഭവത്തിൽ 3 പേർ അറസ്റ്റിൽ. ഡൽഹി പഹാഡ്ഗഞ്ച് സ്വദേശികളായ 3 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വിഷയത്തിൽ വലിയ രീതിയിൽ അമർഷം ഉണ്ടായിരുന്നെങ്കിലും ഡൽഹി പോലീസ് ആദ്യം നടപടികൾ സ്വീകരിച്ചിരുന്നില്ല. സംഭവത്തിൽ പരാതി ലഭിച്ചിരുന്നില്ല എന്നായിരുന്നു വാദം. എന്നാൽ സംഭവത്തിന്റെ ദൃശ്യങ്ങൾ ദേശീയ വനിതാ കമ്മീഷന് അംഗം ഖുഷ്ബുവും ഡൽഹി വനിത കമ്മീഷന് അദ്ധക്ഷയും അടക്കമുള്ളവർ പങ്കുവയ്ക്കുകയും തുടർന്ന് പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. സംഭവത്തിൽ എത്രയും പെട്ടെന്ന് ഇടപ്പെട്ട് കേസെടുക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടതോടെയാണ് ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചത്. പിന്നാലെയാണ് അറസ്റ്റ്. ജാപ്പനിസ് യുവതിയെ കണ്ടെത്താനായി ജപ്പാന് എംബസിക്ക് മെയിൽ സന്ദേശം അയച്ചതായും പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഒരു പറ്റം…
Read Moreകള്ളനോട്ടുകൾ എത്തിക്കാൻ ആലപ്പുഴയിൽ ജിഷ ഉൾപ്പെടെ 50 പേർ! ജിഷ നൽകിയ കള്ളനോട്ടുകൾ വിദേശത്ത് അച്ചടിച്ചത് ?
ആലപ്പുഴ: കള്ളനോട്ടു കേസില്‍ കൃഷി ഓഫീസര്‍ അറസ്റ്റിലായ സംഭവത്തില്‍ അന്വേഷണം വഴിത്തിരിവില്‍. കേസിന്റെ വിവരങ്ങളറിയാന്‍ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരെത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ ഗൗരവമാര്ജ്ജിച്ചിരിക്കുകയാണ്. പിടികൂടിയ കള്ളനോട്ടുകള്‍ വിദേശത്ത് അച്ചടിച്ചതാണെന്ന സൂചനകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് എന്‍ഐ എ രംഗത്തെത്തുന്നത്. സാധാരണ കളര്‍ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പുകളാണു കള്ളനോട്ടായി വരുന്നത്. എന്നാല്‍, ഈ കേസില്‍ അച്ചടിച്ച നോട്ടുകളാണ്. ജിഷമോള്‍ക്കു നോട്ടുനല്കിയതെന്നുള്ളതാണ് അന്വേഷണ വഴിത്തിരിവിന് കാരണം. കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താന്‍ ആലപ്പുഴ ഡിവൈഎസ്പി പ്രത്യേകാന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. കള്ളനോട്ടുകേസില്‍ എടത്വാ കൃഷി ഓഫീസര്‍ ഗുരുപുരം ജി.എം. മന്‍സിലില്‍ എം ജിഷമോള്‍ കഴിഞ്ഞദിവസം അറസ്റ്റിലായതിനു പിന്നാലെയാണ് നടകീയ നീങ്ങള്‍ക്ക് തുടക്കമായത്. ഇപ്പോള്‍ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലുള്ള ഇവരില്‍നിന്നു കിട്ടിയ വിവരം പോലീസ് എന്‍ഐഎക്കു കൈമാറുകയായിരുന്നു. അറസ്റ്റിലായതിനു പിന്നാലെ പ്രതിയെ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു. ജിഷയില്‍ നിന്ന് പിടിച്ചെടുത്തത് സാധാ കള്ളനോട്ടാണെന്നാണ് പൊലീസ്…
Read Moreസ്വപ്നക്കെതിരേ മാനനഷ്ടക്കേസ്; തോമസ് ഐസക്കിനും കടകംപള്ളിക്കും അനുമതി കൊടുത്തെന്ന് എം.വി. ഗോവിന്ദൻ
കോട്ടയം: സ്വപ്ന സുരേഷിനെതിരേ മാനഷ്ടക്കേസ് കൊടുക്കാൻ തോമസ് ഐസക്കിനും കടകംപള്ളി സുരേന്ദ്രനും പാര്‍ട്ടി അനുമതി നല്‍കിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ജനകീയ പ്രതിരോധ ജാഥ കോട്ടയത്ത് എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് മിഷന്, സ്വര്‍ണക്കടത്ത് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രന് എന്നിവര്‍ക്കെതിരേ സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു. പാര്‍ട്ടി തലത്തില്‍ അനുമതി നല്കിയാല് മാനനഷ്ടക്കേസ് നല്‍കുമെന്ന് ഇരുവരും നേരത്തെ അറിയിച്ചിരുന്നു. ഇതിനാണ് ഇപ്പോള്‍ പാര്‍ട്ടി അനുവാദം നല്‍കുന്നതെന്ന് എം.വി. ഗോവിന്ദന് അറിയിച്ചത്. സഭാക്കേസില്‍ ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ നേതൃത്വവുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സമാധാനം കൈവരിക്കാനാണു സര്‍ക്കാര്‍ ശ്രമം. ആരെയും ശത്രുവായും മിത്രമായും നിര്‍ത്തിയല്ല സമാധാനശ്രമങ്ങള്‍. സമാധാനം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുപോകും.പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ മാധ്യമങ്ങളോടു വ്യക്തമാക്കണമെന്നില്ല. ആവശ്യമുള്ളതു പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Moreപ്ലസ് വൺ ചോദ്യപ്പേപ്പറിൽ ചുവപ്പു നിറം;‘പച്ച ആകാതിരുന്നതു നന്നായി’; പരിഹാസവുമായി പി.കെ. അബ്ദുറബ്ബ്
കോഴിക്കോട്: കഴിഞ്ഞ ദിവസം ആരംഭിച്ച പ്ലസ് വൺ പരീക്ഷയുടെ ചോദ്യപ്പേപ്പറിൽ ചുവപ്പ് മഷി ഉപയോഗിച്ച് ചോദ്യങ്ങൾ അച്ചടിച്ച സംഭവത്തിൽ സിപിഎമ്മിനെയും ഇടതുപക്ഷ യുവജന, വിദ്യാർഥി സംഘടനകളെയും പരിഹസിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. ചുവപ്പ് ആയതുകൊണ്ടു കുഴപ്പമില്ലെന്നും പച്ചനിറം ആയിരുന്നെങ്കിൽ താൻ രാജിവയ്ക്കേണ്ടി വന്നേനെയെന്നും അബ്ദുറബ്ബ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു. യുഡിഎഫ് ഭരണകാലത്ത് ചോദ്യ പേപ്പറിന്റെ അവസാന ഭാഗത്ത് ഒരു ചന്ദ്രക്കല കണ്ടാൽ അഞ്ചാറ് കെഎസ്ആർടിസി ബസെങ്കിലും എറിഞ്ഞു തകർക്കുമായിരുന്നു. മന്ത്രി പ്രസംഗിക്കുന്ന വേദികളിലടക്കം ചാക്യാർകൂത്ത് നടത്തുമായിരുന്നു. അബ്ദുറബ്ബ് പരിഹസിച്ചു. കൃത്യമായി ഇടതു യുവജന, വിദ്യാർഥി പ്രസ്ഥാനങ്ങളെ ലക്ഷ്യം വച്ചുള്ള പോസ്റ്റിന് നിരവധി അനുകൂല പ്രതികൂല കമന്റുകളാണ് ലഭിക്കുന്നത്. യുഡിഎഫ് കാലത്ത് ചോദ്യ പേപ്പറിൽ അവസാന ഭാഗത്ത് ചന്ദ്രക്കല അച്ചടിച്ചു വന്നതും അധ്യാപികമാർ പച്ച ബ്ലൗസ് ധരിക്കണമെന്ന തരത്തിൽ നിർദേശം നൽകിയതെല്ലാം വലിയ വിവാദമായിരുന്നു. ഇതിനെതിരേ…
Read More