ആരാണ് വിജയ് പിള്ള ? 30 കോടി കൊടുക്കാൻ പ്രേരിപ്പിച്ച തെളിവ് എന്ത് ?  ഗോവിന്ദൻ മറുപടി പറയണം! സുരേന്ദ്രൻ പറയുന്നു…

തൃശൂർ: സ്വപ്ന സുരേഷിന്‍റെ വെളിപെടുത്തലിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ആരാണ് വിജയൻ പിള്ളയെന്നും എന്താണ് 30 കോടി കൊടുക്കാൻ പ്രേരിപ്പിച്ച തെളിവെന്നും അദ്ദേഹം ചോദിച്ചു. ഗോവിന്ദന്‍റെ പേര് പലതവണയായി പറയുന്നു. മുഖ്യമന്ത്രിക്ക് മാത്രമല്ല, പാർട്ടിക്കും പങ്കുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതിയായാണ് വെളിപ്പെടുത്തിയിരിക്കുന്നത്. സ്വപ്ന മുമ്പ് പറഞ്ഞത് പലതും സ്ഥിരീകരിച്ചിട്ടുണ്ട്. ആര്, എന്തിനയച്ചു എന്ന കാര്യങ്ങൾ അന്വേഷിക്കണമെന്നും എല്ലാത്തിനും ഗോവിന്ദൻ മറുപടി പറണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. വിജയ് പിള്ള എന്ന ഇടനിലക്കാരനെ വെച്ച് സ്വര്‍ണക്കടത്ത് കേസിൽ എം.വി. ഗോവിന്ദനടക്കം ഇടപെട്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന ആരോപണമാണ് സ്വപ്ന ഉന്നയിച്ചത്.

Read More

ബാൻഡികൂട്ട്! സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കാൻ കേരളം ആസ്ഥാനമായുള്ള കമ്പനി നിർമിച്ച റോബോട്ടുകൾ…

ലഖ്‌നോ: ഉത്തർപ്രദേശിലെ സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കാൻ കേരളം ആസ്ഥാനമായുള്ള കമ്പനി നിർമിച്ച റോബോട്ടുകൾ റെഡി. അടഞ്ഞുകിടക്കുന്ന അഴുക്കുചാലുകളും മാൻഹോളുകളും ആഴത്തിലെത്തി വൃത്തിയാക്കുന്ന സ്മാർട്ട് റോബോട്ടുകൾ ആണ് ഇനി ഈ പണി എടുക്കുക. പദ്ധതി ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രയാഗ്‌രാജ് നഗർ നിഗത്തിനും (പി.എൻ.എൻ) ജലകാൽ വകുപ്പിനും മൂന്ന് ബാൻഡികൂട്ട് റോബോട്ടിക് സ്‌കാവെഞ്ചർമാരെ സംസ്ഥാന സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. അഴുക്കുചാലുകളുടെ പരിപാലന ചുമതല ഏൽപ്പിച്ചിരിക്കുന്ന രണ്ട് പ്രധാന സ്ഥാപനങ്ങളാണ് ജലകാൽ വകുപ്പും പി.എൻ.എന്നും. ഹോളിക്ക് ശേഷം റോബോട്ടുകളുടെ സമ്പൂർണ സേവനം ലഭ്യമാക്കും. ഏത് തരത്തിലുള്ള മലിനജല മാൻഹോളുകളും വൃത്തിയാക്കാൻ രൂപകൽപ്പന ചെയ്ത റോബോട്ടിക് മെഷീനാണ് ബാൻഡികൂട്ട്. അഴുക്കുചാലുകൾ വൃത്തിയാക്കുന്ന തൊഴിലാളികളുടെ ജോലി ചെയ്യാൻ 1.18 കോടി രൂപ വിലയുള്ള മൂന്ന് ബാൻഡികൂട്ട് റോബോട്ടുകൾ സർക്കാർ നൽകിയിട്ടുണ്ടെന്ന് ജലകാൽ വകുപ്പ് ജനറൽ മാനേജർ കുമാർ ഗൗരവ് പറഞ്ഞു.…

Read More

ഈ പൂജ നടത്തിയാല്‍ വിവാഹം നടക്കും! മന്ത്രവാദത്തിന്റെ മറവില്‍ യുവതിയുടെ പണവും സ്വര്‍ണവും തട്ടിയെടുത്തു; ഇരയായത് വിവാഹമോചിതയായ യുവതി

കൊച്ചി: മന്ത്രവാദ പൂജ നടത്തിയ സ്വർണാഭരണങ്ങൾ ധരിച്ചാൽ വിവാഹം നടക്കുമെന്നു വിശ്വസിപ്പിച്ച് യുവതിയുടെ സ്വർണവും പണവും തട്ടിയ കേസിലെ പ്രതിയെ ഉടൻ പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി അടുത്ത ദിവസം എറണാകുളം നോർത്ത് പോലീസ് കോടതിയിൽ അപേക്ഷ നൽകും. കേസുമായി ബന്ധപ്പെട്ട് തൃശൂർ പാവറട്ടി പള്ളിപ്പറന്പിൽ ഷാഹുൽ ഹമീദ് (39) നെയാണ് എറണാകുളം ടൗണ്‍ നോർത്ത് പോലീസ് സബ് ഇൻസ്പെക്ടർ ടി.എസ്.രതീഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. പച്ചാളത്ത് താമസിക്കുന്ന വിവാഹ മോചിതയായ യുവതിയെയാണ് പ്രതി ഇരയാക്കിയത്. 2021 മുതൽ പല തവണകളായി 17 പവൻ സ്വർണാഭരണങ്ങളും എട്ട് ലക്ഷം രൂപയും ഇയാൾ തട്ടിയെടുക്കുകയായിരുന്നു.

Read More

ഇത് പുതിയ ഇന്ത്യ ! മുമ്പത്തെക്കാള്‍ കൂടുതല്‍ തിരിച്ചടിക്കുന്ന രാജ്യമായി ഇന്ത്യമാറിയെന്ന് യു.എസ്; പാക്, ചൈന ബന്ധങ്ങളില്‍ ആശങ്ക…

അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ ആശങ്കയെന്ന് യു.എസ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ശത്രുത വര്‍ധിച്ചു വരുന്നതായാണ് യു.എസ്. ഇന്റലിജന്‍സ് കമ്മ്യൂണിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്. പാക് പ്രകോപനങ്ങള്‍ക്കെതിരെ മോദിയുടെ കീഴില്‍ ഇന്ത്യ കൂടുതല്‍ സൈനിക ശക്തി ഉപയോഗിച്ച് മറുപടി നല്‍കുന്നുണ്ടെന്നും യു.എസ്. വ്യക്തമാക്കി. പ്രസ്തുത റിപ്പോര്‍ട്ട് ഇന്റലിജന്‍സ് വിഭാഗം യു.എസ്. കോണ്‍ഗ്രസിനുമുന്‍പില്‍ സമര്‍പ്പിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ചകളടക്കമുള്ള കാര്യങ്ങള്‍ക്ക് ഇരുരാജ്യങ്ങളും തയ്യാറാവുന്നുണ്ടെങ്കിലും സ്ഥിതി ശാന്തമല്ല. 2020-ലെ ഗല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തിന്റെ അസ്വസ്ഥതകള്‍ ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യ-പാക് ബന്ധത്തിലും യു.എസ്. ഇന്റലിജന്‍സ് ആശങ്ക പ്രകടിപ്പിച്ചു. നിലവില്‍ സ്ഥിതി ശാന്തമാണെങ്കിലും ഏത് സമയവും ആക്രമണം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് യു.എസ്. മുന്നറിയിപ്പ് നല്‍കുന്നു. പാകിസ്താനെ സംബന്ധിച്ച്, തീവ്രവാദസംഘങ്ങളെ പിന്തുണക്കുന്നതിന്റെ ദീര്‍ഘമായ ചരിത്രമുണ്ടെന്നും എന്നാല്‍ ഇന്ത്യയാവട്ടെ മുമ്പത്തെക്കാള്‍ തിരിച്ചടിക്കുന്ന രാജ്യമായി…

Read More

ലൈഫ് മിഷൻ കോഴക്കേസ്; സി.എം. രവീന്ദ്രനെ വിടാതെ ഇഡി; എം. ശിവശങ്കറിന്‍റെ റിമാൻഡ് 23 വരെ നീട്ടി

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ വിടാതെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസിൽ രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറോളം ഇഡി രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. ഇതിൽ രവീന്ദ്രൻ നൽകിയ ഉത്തരങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായാണ് വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചോദ്യം ചെയ്യലിൽ ലൈഫ് മിഷൻ കരാറിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഇടപെടൽ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ പങ്ക്, സ്വപ്ന സുരേഷുമായുള്ള ബന്ധം, കരാറുമായി രവീന്ദ്രനുള്ള ബന്ധം എന്നീ കാര്യങ്ങളിൽ ഇഡി വ്യക്തത തേടിയെന്നാണ് അറിയുന്നത്. ലൈഫ് മിഷൻ കരാർ ഒപ്പിട്ട കാലത്ത് എം. ശിവശങ്കറും സ്വപ്ന സുരേഷും തമ്മിൽ നടത്തിയ വാട്സാപ്പ് ചാറ്റുകൾ, സ്വപ്നയും രവീന്ദ്രനും തമ്മിൽ നടത്തിയ ചാറ്റുകൾ തുടങ്ങിയ…

Read More

വർക്കലയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു;  നാലുപാടും ചിതറിയോടി ഭക്തജനങ്ങൾ; ആനപ്പുറത്ത് നിന്ന് വീണ് പൂജാരിക്ക് പരിക്ക്

തിരുവനന്തപുരം: വർക്കല പാളയംകുന്ന് ശ്രീ ധർമശാസ്താ ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു. പൂജാരിക്കും സഹായിക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പി ച്ചു. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ആനയുടെ ശരീരത്തിൽ ഏതോ വസ്തു തട്ടിയതാണ് ഇടയാൻ കാരണമെന്നു നാട്ടുകാർ പറയുന്നു. ആനപ്പുറത്തിരുന്ന പൂജാരിയും സഹായിയും നിലത്തു വീഴുകയായിരുന്നു.ഒരു മണിക്കൂറിലേറെ നേരം പരിഭ്രാന്തി പരത്തിയ ആന നിരവധി വാഹനങ്ങൾ തകർത്തു. ക്ഷേത്രപ്പറന്പിൽ ഏറെ നേരം ഓടിനടന്നു പരിഭ്രാന്തി പരത്തിയ ആനയെ പാപ്പാൻമാർ ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണു തളച്ചത്. ആനയിടഞ്ഞതിനെത്തുടർന്ന് ക്ഷേത്രപ്പറന്പിൽ തടിച്ചുകൂടിയിരുന്ന ഭക്തജനങ്ങൾ നാലുപാടും ചിതറിയോടി.പാളയംകുന്ന് ഹൈസ്കൂളിനു സമീപത്തേക്കു പോയ ആനയെ പാപ്പാൻമാർ ഏറെ പണിപ്പെട്ടു തളയ്ക്കുകയായിരുന്നു.

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… പാളത്തില്‍ അറ്റകുറ്റപ്പണി; നാല് ട്രെയിനുകള്‍ പൂര്‍ണമായും ആറെണ്ണം ഭാഗികമായും റദ്ദാക്കി

തിരുവനന്തപുരം: പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ഹരിപ്പാട്, ചേപ്പാട്, പുതുക്കാട്, തൃപ്പൂണിത്തുറ, മുളന്തുരുത്തി, ഓച്ചിറ, കരുനാഗപ്പള്ളി മേഖലകളില്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കു ന്നത്. നാല് ട്രെയിനുകള്‍ പൂര്‍ണമായും ആറെണ്ണം ഭാഗികമായും റദ്ദാക്കി. മാര്‍ച്ച് 26ന് തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം- ഷൊര്‍ണൂര്‍ മെമു, എറണാകുളം-ഗുരുവായൂര്‍ എക്‌സ്പ്രസ് എന്നിവയും മാര്‍ച്ച് 27ലെ കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്‌ദിയും റദ്ദാക്കി. മാര്‍ച്ച് 8, 9, 13, 17, 19 ദിവസങ്ങളില്‍ കൊല്ലം-എറണാകുളം മെമു കായംകുളത്തും 26ന് തൃശൂരും യാത്ര അവസാനിപ്പിക്കും. 25ന് പുറപ്പെടുന്ന ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം 26ന് തൃശൂരും യാത്ര അവസാനിപ്പിക്കും. 26ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ചെന്നൈ സെന്‍ട്രല്‍ തൃശൂരില്‍ നിന്ന് പുറപ്പെടും.മാര്‍ച്ച് 12 മുതല്‍ 31 വരെ (19നും 26നും ഒഴികെ) നിലമ്പൂര്‍-കോട്ടയം എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. ഇന്നത്തെ കൊച്ചുവേളി-ലോകമാന്യതിലക് സൂപ്പര്‍ഫാസ്റ്റ്…

Read More

75-ാം വാര്‍ഷികത്തിൽ സിപിഐയെ വലതുപക്ഷത്തേക്ക് ക്ഷണിച്ച് ലീഗ്; സിപിഎമ്മിന് കൊട്ട്

കോഴിക്കാട്: സിപിഐയെ വലതുപക്ഷമുന്നണിയിലേക്ക് ക്ഷണിച്ച് ലീഗ് നേതാവ് ഡോ. എം.കെ. മുനീര്‍ എംഎല്‍എ. ഭാരത് ജോഡോ യാത്രയില്‍ സിപിഐ ചേര്‍ന്നത് മാതൃകാപരമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ സഹായിക്കുന്ന നിലപാടിലേക്ക് സിപിഐ മാറണമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്കെതിരെയുള്ള സിപിഎം നിലപാട് ദുരൂഹമാണെന്നും ലീഗ് സംസ്ഥാന സെക്രട്ടറി കൂടിയായ മുനീര്‍ പറഞ്ഞു. ജോഡോ യാത്രത്തില്‍ ബിനോയ് വിശ്വം അടക്കമുള്ളവര്‍ കഷ്മീരില്‍ പങ്കെടുത്തിരുന്നു. മതേതരചേരി കോണ്‍ഗ്രസിനൊപ്പം ഉണ്ടാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിക്കു ഗുണകരമാകുന്നത് പ്രതിപക്ഷ അനൈക്യമാണെന്ന നിലപാടുമായി ലീഗ് ദേശീയ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. സിപിഎം നിലപാട് അപക്വമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സമാപനത്തില്‍ സിപിഎം പങ്കെടുക്കാതിരുന്നതു രാഷ്ട്രീയമായി അപക്വമാണ്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്നു പറയുന്നതും കോണ്‍ഗ്രസ് ഇതരമുന്നണി എന്നു പറയുന്നതും ഒരേ ഫലമാണ് ഉണ്ടാക്കുകയെന്നും കുഞ്ഞാലിക്കുട്ടി…

Read More

ഇത് ചരിത്രം! ഇന്ത്യന്‍ വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനാവുന്ന ആദ്യ വനിതയായി ഷാലിസ ധാമി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവി അലങ്കരിച്ച് ഷാലിസ ധാമി ഇനി പടനയിക്കും. ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു വനിതാ ഓഫീസറെ മുന്നണിപ്പോരാളികളുടെ യൂനിറ്റ് മേധാവിയായി നിയമിക്കുന്നത്. പടിഞ്ഞാറന്‍ മേഖലയിലെ യൂനിറ്റിന്റെ മേധാവിസ്ഥാനത്തേക്കാണ് ഷാലിസയെ തിരഞ്ഞെടുത്തത്. പാകിസ്താന്‍ അതിര്‍ത്തിയായ പടിഞ്ഞാറന്‍ മേഖലയിലെ മിസൈല്‍ സ്‌ക്വാഡ്രന്റെ കമാന്‍ഡിങ് ഓഫീസര്‍ സ്ഥാനത്തേക്കാണ് ഷാലിസ എത്തുന്നത്. ഫ്‌ലൈയിങ് ഇന്‍സ്ട്രക്ടര്‍ കൂടിയായ ഷാലിസ 2800ല്‍ അധികം മണിക്കൂർ വിമാനം പറത്തിയുള്ള പരിചയമുണ്ട്.  പഞ്ചാബിലെ ലുധിയാന സ്വദേശിനിയാണ് ഷാലിസ. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സില്‍ എന്‍ജിനീയറിങ് ബിരുദം നേടിയിട്ടുണ്ട്. ഹെലിക്കോപ്ടര്‍ പൈലറ്റായി 2003-ലാണ് ഷാലിസ, വ്യോമസേനയുടെ ഭാഗമാകുന്നത്. തുടര്‍ന്ന് 2005-ല്‍ ഫ്‌ളൈറ്റ് ലെഫ്റ്റനന്റും 2009-ല്‍ സ്‌ക്വാഡ്രണ്‍ ലീഡറുമായി. മാര്‍ച്ച് മാസം ആദ്യത്തോടെ ഇന്ത്യന്‍ ആര്‍മിയും വനിത ഓഫീസർമാരെ കമാന്‍ഡിങ്ങ് ചുമതലകളിലേക്ക് വിന്യസിക്കാന്‍ ആരംഭിച്ചിരുന്നു. നോര്‍ത്തേണ്‍, ഈസ്‌റ്റേണ്‍ കമാന്‍ഡുകളിലാണ് ഇത് നടപ്പാവുക.

Read More

തൊഴിലെടുക്കാതെ തൊഴിലുറപ്പ്! പ്രധാന അധ്യാപകന്‍ കൈക്കലാക്കിയത് 22 ദിവസത്തെ വേതനം

തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യാതെ റജിസ്റ്ററില്‍ ഒപ്പിട്ട് പ്രധാന അധ്യാപകന്‍ കൈക്കലാക്കിയത് 22 ദിവസത്തെ വേതനം. മലപ്പുറം എടയൂര്‍ വടക്കുംപുറം എയുപി സ്കൂളിലെ പ്രധാനധ്യാപകൻ അലി അക്ബര്‍ അനധികൃതമായി കൈപ്പറ്റിയ തുക തിരിച്ചടയ്ക്കാന്‍ ഒാംബുഡ്സ്മാന്‍ ഉത്തരവ് നല്‍കി. തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്ന കൃഷിഭൂമിയുടെ ഉടമയ്ക്ക് വേതനം നല്‍കാന്‍ വ്യവസ്ഥയുണ്ട്. ഈ പഴുതുപയോഗിച്ചാണ് അലി അക്ബര്‍ തൊഴിലുറപ്പ് റജിസ്റ്ററില്‍ ഒപ്പിട്ട് 22 ദിവസത്തെ വേതനമായ 6842 രൂപ കൈക്കലാക്കിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്തുവെന്ന് പറയുന്ന മിക്ക ദിവസങ്ങളിലെല്ലാം സ്കൂളിലെ റജിസ്റ്ററിലും ഒപ്പുവെന്നാണ് ഒാംബുസ്മാന്‍റെ കണ്ടെത്തല്‍. നാട്ടുകാരന്‍റെ പരാതിയെ തുടര്‍ന്നാണ് ഒാംബുഡ്സ്മാന്‍റെ ഇടപെടല്‍. ഓംബുഡ്സ്മാൻ വിശദീകരണം തേടിയതിന് പിന്നാലെ ഇയാൾ തുക പഞ്ചായത്തിൽ തിരിച്ചടച്ചു. എന്നാൽ പണം പലിശ സഹിതം തിരിച്ചടയ്ക്കാനാണ് ഉത്തരവ്. ഇതോടൊപ്പം വകുപ്പുതല നടപടിക്കായി ജില്ല വിദ്യാഭ്യാസ ഓഫീസർക്കും ഉത്തരവ് കൈമാറിയിട്ടുണ്ട്. അവധി ദിവസങ്ങളിലാണ് പണിയെടുത്തതെന്നും…

Read More