എടപ്പാളില്‍ ഒന്നരക്കോടി രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുടെ ശേഖരം പിടികൂടി. ലോറികളില്‍ ബിസ്കറ്റ് പാക്കറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തിയ പുകയില ഉത്പന്നങ്ങളാണ് എക്സൈസ് പിടികൂടിയത്. സംഭവത്തില്‍ പട്ടാമ്പി സ്വദേശി രമേശ്, വല്ലപ്പുഴ സ്വദേശി അലി, നെടുമങ്ങാട് സ്വദേശി ഷെമീര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍നിന്ന് കൊണ്ടുവന്ന പുകയില ഉത്പന്നങ്ങള്‍ എടപ്പാള്‍ വട്ടംകുളത്തെ ബിസ്കറ്റ് ഗോഡൗണില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എക്സൈസ് സംഘം ഇവരെ വളയുകയായിരുന്നു. രണ്ട് ലോറികളില്‍നിന്നായി മൂന്നുലക്ഷത്തിലധികം പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തതെന്നും കേരളത്തിലെ ഏറ്റവും വലിയ പാന്‍മസാല വേട്ടകളിലൊന്നാണിതെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എടപ്പാളില്‍ എത്തിച്ച പുകയില ഉത്പന്നങ്ങള്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഗോഡൗണിന്റെ ഉടമ വെളിയങ്കോട് സ്വദേശി ഷൗക്കത്ത് ഒളിവിലാണ്. പാന്‍മസാല കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിക്കുമെന്ന് എക്സൈസ് അറിയിച്ചു.
Read MoreCategory: Loud Speaker
തമിഴ്നാട്ടില്‍ കൂട്ട ബലാല്‍സംഗത്തിനിരയായി മലയാളി പെണ്‍കുട്ടി ! പീഡിപ്പിച്ചത് പ്രദേശവാസികളായ ആറുപേര്‍ ചേര്‍ന്ന്…
തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് മലയാളി പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി പ്രദേശവാസികള്‍. പ്രദേശവാസികളായ ആറ് പേര് ചേര്‍ന്നാണ് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. കാഞ്ചീപുരം സെവിലിമേട്, വിപ്പേട് സ്വദേശികളായ മണികണ്ഠന്, വിപ്പേട് വിമല്‍, ശിവകുമാര്‍, തെന്നരസു, വിഘ്നേഷ്, തമിഴരശന് എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടില്‍ കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടി സുഹൃത്തിന്റെ കൂടെയുണ്ടായ സമയത്താണ് പീഡനത്തിന് ഇരയായത്. കൂടെയുണ്ടായിരുന്ന ആണ് സുഹൃത്തിനെ അടിച്ചു വീഴ്ത്തിയതിനു ശേഷം ഇവര്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു.
Read Moreകുവൈറ്റിൽ സ്വദേശിവത്കരണം ശക്തമാക്കുന്നു; പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കുന്നു; 1,875 പേരെ പിരിച്ചുവിടും
കുവൈറ്റ് സിറ്റി: കുവൈറ്റിൽ അധ്യാപക മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കുന്നു.ഈ അധ്യയന വർഷത്തിന്റെ അവസാനത്തോടെ 1,875 പ്രവാസി അധ്യാപകരെ പിരിച്ചുവിടാന്‍ വിദ്യാഭ്യാസ – ഉന്നത വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ വകുപ്പ് മന്ത്രി ഡോ. ഹമദ് അല്‍ അദ്വാനി നിര്‍ദേശം നല്കി. പ്രവാസികളെ ഒഴിവാക്കുന്ന അതേ അനുപാതത്തില്‍ യോഗ്യതയുള്ള സ്വദേശി അധ്യാപകരെ പകരം നിയമിക്കും.നിലവില്‍ 25 ശതമാനത്തില്‍ താഴെ മാത്രം പ്രവാസികള്‍ ജോലി ചെയ്യുന്ന സ്പെഷലൈസേഷനുകളില്‍ എല്ലാ പ്രവാസികളെയും പിരിച്ചുവിടാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. വിദ്യാഭ്യാസ മേഖലയില്‍ ഓരോ രംഗത്തും നടപ്പാക്കേണ്ട സ്വദേശിവത്കരണ നിരക്ക് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഇതിനോടകം തന്നെ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ പ്രക്രിയയുടെ സ്ഥിരതയും ഗുണനിലവാരവും ഉറപ്പുവരുത്തിക്കൊണ്ടാകും സ്വദേശിവത്കരണമെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.
Read Moreസാമൂഹിക പ്രതിബദ്ധതാ ചെലവ് സർക്കാർ കെഎസ്ആർടിസിക്ക് നൽകുന്നില്ല; കിട്ടാനുള്ളത് 3000 കോടി രൂപ
പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: സർക്കാർ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള വിവിധ യാത്രാ സൗജന്യങ്ങളുടെ തുക കെഎസ്ആർടിസിയ്ക്ക് ഇതുവരെ നല്‍കിയിട്ടില്ല. ഏകദേശം 3000 കോടിയോളം രൂപയാണ് ഈ ഇനത്തിൽ സർക്കാർ നല്‍കാനുള്ളത്. വിദ്യാർത്ഥികളുടെ കൺസഷൻ മുതൽ ശാരീരിക-മാനസിക വൈകല്യമുള്ളവരുടെ സൗജന്യ യാത്രവരെയും ജനപ്രതിനിധികളുടെയും മാധ്യമ പ്രവർത്തകരുടെയും സൗജന്യ യാത്ര വരെ ഇതിൽ ഉൾപ്പെടും. പ്രതിസന്ധിയിലൂടെ കടന്നുപോകുന്നെ കെഎസ്ആർടിസിയ്ക്ക് ഈ തുക കിട്ടിയാൽ വലിയ ആശ്വാസമാകുമായിരുന്നു. ഇത് നല്‍കുന്നില്ലെന്ന് മാത്രമല്ല കെഎസ്ആർടിസിയെ കൂടുതൽ കടക്കെണിയിലാഴ്ത്തുക കൂടിയാണ് സർക്കാർ നിലപാട്. സാമൂഹിക പ്രതിബദ്ധതയുടെ കണക്കിൽ 2015 മുതൽ 2022 വരെ സർക്കാർ നല്‍കാനുള്ള തുക 1108.79 കോടിയാണ്. 2014 – 15-ൽ 192.41 കോടി 15 – 16 – ൽ 184.12 , 16-17-ൽ 243.24 കോടി, 17 – 18 ൽ 234.05 കോടി, 18-19 ൽ…
Read Moreതലസ്ഥാനം ക്രിക്കറ്റ് ജ്വരത്തിൽ ; നാളെ ഇന്ത്യ-ശ്രീലങ്ക പോരാട്ടം; ഗതാഗത ക്രമീകരങ്ങൾക്കായി 800 പോലീസുകാർ
തിരുവനന്തപുരം: നാലു മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തിരുവനന്തപുരം ക്രിക്കറ്റ് ആവേശത്തിൽ. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നാളെ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും. കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ഏകദിന മത്സരത്തിന് ശേഷം പ്രത്യേക വിമാനത്തില്‍ ഇന്നലെ വൈകിട്ടാണ് ഇരുടീമുകളും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഇന്ത്യന്‍ താരങ്ങളെ വരവേല്‍ക്കാന്‍ ആരാധകര്‍ വിമാനത്താവളത്തിന് പുറത്ത് തിങ്ങിക്കൂടിയിരുന്നു. ഇന്നലെ തിരുവനന്തപുരത്ത് എത്തിയ ടീം അംഗങ്ങൾ ഇന്ന് സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങും. ഉച്ചയ്ക്ക് ഒരു മണി മുതൽ നാല് വരെ ശ്രീലങ്കയും വൈകിട്ട് അഞ്ച് മുതൽ എട്ട് വരെ ഇന്ത്യൻ ടീമും പരിശീലനം നടത്തും. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇന്ത്യ പരന്പര തൂത്തുവാരാൻ ഉറച്ചാണ് മത്സരത്തിനിറങ്ങുന്നത്. നാളെ നാളെ രാവിലെ 11.30 മുതൽ കാണികളെ സ്റ്റേഡിയത്തിലേക്ക് കയറ്റിത്തുടങ്ങും. ഉച്ചകഴിഞ്ഞ് 1.30നാണ് മത്സരം തുടങ്ങുക. 800 പോലീസുകാർക്കാണ് നഗരത്തിലെ സുരക്ഷാ, ഗതാഗത ക്രമീകരണങ്ങളുടെ ചുമതല. മുഖ്യ പരിശീലകന്…
Read Moreനടൻ ബാലയുടെ പാലാരിവട്ടത്തെ വീട്ടിൽ ആക്രമണ ശ്രമം; കൊല്ലം സ്വദേശിക്കായി വലവിരിച്ച് പോലീസ് അന്വേഷണം
കൊച്ചി: നടൻ ബാലയുടെ പാലാരിവട്ടത്തെ വീട്ടിൽ ആക്രമണശ്രമം. കാറിലെത്തിയ രണ്ട് പേരാണ് ബാലയുടെ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കഴിഞ്ഞ ദിവസം ബാല കോട്ടയത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഇവർ വീട്ടിലെത്തിയത്. ഭാര്യ എലിസബത്ത് മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. സംഘം വാതിലിൽ തട്ടി ശബ്ദമുണ്ടാക്കിയതോടെ എലിസബത്ത് ഭയന്നതായി ബാല പറഞ്ഞു. സംഭവത്തെക്കുറിച്ച് നടൻ പാലാരിവട്ടം പോലീസിൽ പരാതി നൽകി. സമീപത്തെ വീട്ടിലെ ഹെൽമറ്റ് ഇതിലൊരാൾ കൈക്കലാക്കിയിരുന്നു. ദിവസങ്ങൾക്കു മുന്‍പ് ബാലയും എലിസബത്തും നടക്കാൻ ഇറങ്ങിയപ്പോൾ ആരാധകനാണെന്ന് പറഞ്ഞ് ഇവരിൽ ഒരാൾ ബാലയുടെ ഫോട്ടോ എടുക്കുകയും കാലിൽ വീഴുകയും ചെയ്തതായി ബാല പറഞ്ഞു. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പാലാരിവട്ടം പോലീസ് ഇൻസ്പെക്ടർ ജോസഫ് സാജൻ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കൊല്ലം സ്വദേശിയായ ആളെ തിരിച്ചറിഞ്ഞതായും ഇയാളെ ഉടൻ ചോദ്യം ചെയ്യുമെന്നും ഇൻസ്പെക്ടർ പറഞ്ഞു.
Read Moreകെഎസ്ആർടിസിയുടെ മാസവരവ് 220 കോടി; കണക്കുകളിലെ ചെലവ് 270 കോടിയോളം; യുക്തിക്ക് നിരക്കാത്ത ചെലവിനെക്കുറിച്ച് തൊഴിലാളി കൂട്ടായ്മ പറയുന്നതിങ്ങനെ
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയുടെ പ്രതിമാസ ടിക്കറ്റ് വരവ് ശരാശരി 220 കോടിയോളം രൂപ. കെഎസ്ആർടിസി യുടെ കണക്കുകളിൽ പ്രതിമാസ ചെലവ് ശരാശരി 270 കോടിയോളം. വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളിലാണ് ഈ കണക്ക്. എന്നാൽ ഈ കണക്ക് യുക്തിക്ക് നിരക്കുന്നതല്ലെന്നും ലാഭത്തിലാണെന്നും തൊഴിലാളികളുടെ കൂട്ടായ്മയായ ഫോറം ഫോർ ജസ്റ്റിസ് പറയുന്നു. 3400 ബസ് സർവീസുകളാണ് പ്രതിദിനംകെഎസ്ആർടിസി നടത്തുന്നത്. ഡീസൽ ചിലവായി 97 കോടി രൂപയും മൊത്തം ശമ്പളം വിതരണത്തിന് 71.75 കോടിയും ബാങ്ക് കൺസോർഷ്യത്തിന്റെ 3500 കോടി വായ്പയുടെ കടമയ്ക്കാൻ 30. 18 കോടിയുമാണ് വേണ്ടി വരുന്നത്. സ്പെയർ പാർട്ട്സ്, ടയർ – 8.9 കോടി , എം എസി ടി -6.8 കോടി , ഓവർ ഡ്രാഫ്റ്റ് – 42.12 കോടി, റ്റി ഡി എസ് – 1.27 കോടി , ഇൻഷുറൻസ് -0.11…
Read More‘നമ്പൂതിരി’ വിവാദം ! ഡോ. അരുണ്‍ കുമാറിനെതിരേ യുജിസി അന്വേഷണം; ജാതി പറഞ്ഞ് സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണം…
ജാതി പറഞ്ഞ് സമൂഹത്തെ ഭിന്നിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുന്‍ മാധ്യമപ്രവര്‍ത്തകനും കേരള സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. അരുണ്‍കുമാറിനെതിരെ യുജിസി അന്വേഷണം. സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ പാചക ചുമതലയുണ്ടായിരുന്ന പഴയിടം മോഹനന് നമ്പൂതിരിയ്ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റില്‍ ജാതീയമായി അധിക്ഷേപം നടത്തിയതിന് അരുണ്‍കുമാറിനെതിരേ വന്‍ വിമര്‍ശനമാണുയര്‍ന്നത്. ഈ കുറിപ്പിന്റെ ചുവടുപിടിച്ച് സമൂഹത്തില്‍ ഭിന്നിപ്പിണ്ടാക്കുന്നതരത്തില്‍ ചര്‍ച്ചകളുണ്ടായിരുന്നു. സ്കൂള്‍ കലോത്സവത്തിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് അരുണ്‍കുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ വലിയ അസ്വാരസ്യമുണ്ടാക്കുകയും ജാതീയവും മതപരവും സാമൂഹികവുമായ ഭിന്നിപ്പിന് കാരണമായെന്നുമാണ് പരാതികള്‍ ഉയര്‍ന്നത്. അരുണ്‍ കുമാറിനെതിരായ പരാതി ഗൗരവകരമാണെന്നും എത്രയും വേഗം സംഭവത്തെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും യുജിസി ചെയര്മാന് എം ജഗ്ദീഷ് കുമാര്‍ നിര്‍ദേശിച്ചു. ജോയിന്റ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. അരുണ്‍കുമാറിന്റെ കുറിപ്പിന് പിന്നാലെ വലിയ ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ അരങ്ങേറിയത്. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരായ പരാതികള്‍ യുജിസിക്ക്…
Read Moreസ്വന്തമായുള്ളത് വ്യവസായ പങ്കാളിക്ക് കൊടുത്ത പണം മാത്രം; പാപ്പരെന്ന മൊഴിയിൽ നിക്ഷേപകർക്ക് ആശങ്ക; കൈയിൽ പണമില്ലെന്ന റാണയുടെ മൊഴി വശ്വസിക്കാതെ പോലീസ്
സ്വന്തം ലേഖകൻ തൃശൂർ: സേഫ് ആൻഡ് സ്ട്രോംഗ് നിക്ഷേപ തട്ടിപ്പിൽ അറസ്റ്റിലായ പ്രവീൺ റാണയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡി അപേക്ഷ നൽകും. ഇന്നലെ ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് കൊച്ചിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ചോദ്യം ചെയ്യലിൽ പണം ധൂർത്തടിച്ച് കളഞ്ഞെന്നാണ് റാണയുടെ മൊഴി. വ്യവസായ പങ്കാളിക്ക് കൊടുത്ത 16 കോടി രൂപ മാത്രമാണ് സ്വന്തമായുളളതെന്നാണ് റാണയുടെ അവകാശവാദം. ബാക്കി തുക എവിടെയെന്നാണ് പോലീസിന്റെ അന്വേഷണം. ബിനാമി പേരുകളിൽ നടത്തിയ നിക്ഷേപങ്ങളെക്കുറിച്ചാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. തന്റെ കൈയിൽ ഒറ്റ പൈസ പോലുമില്ലെന്ന് റാണ ധൈര്യമായി പറയുന്നത് മറ്റു പലയിടത്തും നിക്ഷേപം നടത്തിയത് കൊണ്ടാണെന്നാണ് പോലീസ് കരുതുന്നത്. ഇയാളുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും പോലീസ് പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ട്. തന്റെ കൈയിൽ പണമൊന്നുമില്ലെന്ന് റാണ പറഞ്ഞതോടെ നിക്ഷേപകരുടെ ആശങ്കയും…
Read Moreസ്നേഹം സമ്മാനിച്ച് മന്ത്രി വാസവന്, സൗഹൃദം വിളമ്പി പഴയിടം നമ്പൂതിരി; കൂടിക്കാഴ്ചയിൽ ഇരുവരും പറഞ്ഞത് ശ്രദ്ധേയമാകുന്നു…
കുറവിലങ്ങാട്: പഴയിടം മോഹനന് നമ്പൂതിരിയുടെ ഇല്ലത്ത് സന്ദര്‍ശനം നടത്തി മന്ത്രി വി.എന്‍. വാസവന്. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഭക്ഷണവിരുന്നിനെ ചൊല്ലി ആരോപണപ്രത്യാരോപണങ്ങള്‍ ശക്തമാകുന്നതിനിടയിലാണ് മന്ത്രിയുടെ സന്ദര്‍ശനം. സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശനത്തിന്റെ ഭാഗമായിരുന്നു മന്ത്രിയുടെ വരവ്. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങളുയര്‍ത്തിയപ്പോള്‍ ജ്യേഷ്ഠ സഹോദരനാണ് മന്ത്രി വാസവനെന്നായിരുന്നു പഴയിടത്തിന്റെ പ്രതികരണം. പിണക്കം മാറ്റാനാണോ സന്ദര്‍ശനമെന്ന ചോദ്യത്തിന് മന്ത്രിയുടെ മറുപടി ഇപ്രകാരമായിരുന്നു: സര്‍ക്കാരുമായോ ഞാനുമായോ മോഹനന്നമ്പൂതിരിക്കു പിണക്കമുണ്ടെങ്കിലല്ലേ മാറ്റാന്‍ വരേണ്ടതുള്ളൂ. കോവിഡിന്റെ ദുരന്തമുഖത്ത് പഴയിടം നമ്പൂതിരിയെന്ന മനുഷ്യസ്നേഹിയുടെ മഹത്വം നാട് തിരിച്ചറിഞ്ഞിരുന്നുവെന്നും മന്ത്രി പറഞ്ഞു. പഴയിടത്തിന്റെ ഭാര്യ ശാലിനി, മകന് യദു പഴയിടം, ഭാര്യ അമൃത, മകന് അപ്പു, പഴയിടത്തിന്റെ ജ്യേഷ്ഠന് പി. ഡി. കേശവന്‍നമ്പൂതിരി എന്നിവരും ഇല്ലത്തുണ്ടായിരുന്നു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ലാലിച്ചന്‍ ജോര്‍ജ്, ജില്ലാക്കമ്മിയംഗം സജേഷ് ശശി, പാലാ ഏരിയാ സെക്രട്ടറി പി. എം. ജോസഫ്, മരങ്ങാട്ടുപിള്ളി ലോക്കല്‍…
Read More