പയ്യന്നൂര്‍: പന്തല്‍ പണിക്കിടയില്‍ പതിനൊന്നുകാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയിൽ. യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ നിയോജക മണ്ഡലം ജന.സെക്രട്ടറി പെരുമ്പ തായത്തുവയലിലെ കെ.സുനീഷാണ്(37) പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായത്. ഈമാസം 22-നായിരുന്നു പരാതിക്കാസ്പദമായ സംഭവം. പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിച്ചു പഠിക്കുന്ന പതിനൊന്നുകാരനെയാണ് ഇയാള്‍ പ്രകൃതി വിരുദ്ധപീഡനത്തിനിരയാക്കിയത്. കുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെയാണ് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം പോക്സോ വകുപ്പുപ്രകാരം കേസെടുത്തതിനെ തുടര്‍ന്ന് വൈകുന്നേരം പയ്യന്നൂര്‍ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
Read MoreCategory: Loud Speaker
മദ്യപിച്ചുണ്ടായ വാക്കേറ്റം ! കുത്തേറ്റ് യുവാവ് മരിച്ചു
പറവൂര്‍: മദ്യപിച്ചുണ്ടായ വാക്കേറ്റത്തെതുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു. കൂട്ടുകാട് കോട്ടയത്ത് നാരായണന്‍കുട്ടിയുടെ മകന് കെ.എന്‍. ബാലചന്ദ്രന് (37) ആണ് മരിച്ചത്. പ്രതിയെന്നു കരുതുന്ന നന്ത്യാട്ടുകുന്നം മാത്തയില്‍ മുരളീധരന് നായരെ (55) പറവൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എസ്എന്‍വി സംസ്കൃതം സ്കൂളിന് അടുത്തുള്ള മുരളീധരന് നായരുടെ വീട്ടില്‍ വച്ചാണ് സംഭവം ഉണ്ടായത്. മുരളീധരന് ഉള്‍പ്പെടെ കുടുംബം ഉപേക്ഷിച്ച് കഴിയുന്ന മൂന്ന് പേരാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. ക്രിസ്മസ് ദിനത്തില്‍ വൈകിട്ട് അഞ്ചിനാണ് സംഭവം. ദിവസവും കൂട്ടുചേര്‍ന്നു മദ്യപിക്കുന്ന ഇവര്‍ ഇന്നലെയും മദ്യപിച്ചു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തില്‍ കത്തിയെടുത്ത് കുത്തുകയായിരുന്നെന്ന് കരുതുന്നു.മരണ വെപ്രാളത്തില്‍ ബാലചന്ദ്രന് ഭിത്തിയിലും മറ്റും പിടിച്ചതിന്റെ പാടുകള്‍ വീട്ടിലുണ്ട്. സംഭവ ശേഷം മറ്റുള്ളവര്‍ മദ്യലഹരിയില്‍ കിടന്നുറങ്ങി. രാത്രി എഴുന്നേറ്റ മൂന്നാമനാണ് ബാലചന്ദ്രന് മരിച്ചത് കണ്ടതും സൈക്കിളില്‍ സ്റ്റേഷനിലെത്തി വിവരം അറിയിച്ചതും. പോലീസ് എത്തുന്പോള്‍ പ്രതി കിടന്ന് ഉറങ്ങുകയായിരുന്നു. തുടര്‍ന്ന്…
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്കെതിരേ ലൈംഗികാതിക്രമം ! യുവാവ് പിടിയില്‍…
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി കുറുമുള്ളൂര്‍ ആനിത്തോട്ടംകാലായില്‍ റോബിനെ (23) യാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞദിവസം കാണക്കാരി വെന്പള്ളി കനാല്‍ റോഡിലൂടെ നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയുടെ സമീപം സ്കൂട്ടര്‍ നിര്‍ത്തി ഇയാള്‍ ലൈംഗിക അതിക്രമം കാണിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റു ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreവിവാദത്തിനു പിന്നില്‍ പഴയ എംഡി ! ഇപിയുടെ ഭാര്യയ്ക്കുള്ളത് വെറും ആയിരം ഓഹരിയെന്നും സിഇഒ
കണ്ണൂര്‍: സിപിഎമ്മിനകത്തും പുറത്തും വിവാദമായ ആയുര്‍വേദ റിസോര്‍ട്ട് വിഷയത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റിയംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജനെ ന്യായീകരിച്ച് റിസോര്‍ട്ട് സിഇഒ. ഇ.പി. ജയരാജന് റിസോര്‍ട്ടില്‍ പങ്കാളിത്തമില്ലെന്നും പൊതുസമൂഹത്തിനു മുന്നില്‍ ഇകഴ്ത്തിക്കാട്ടാനുള്ള ഗൂഢാലോചനയാണ് വിവാദത്തിനു പിന്നിലെന്നും റിസോര്‍ട്ട് സിഇഒ തോമസ് ജോസഫ് പറഞ്ഞു. ജയരാജന്റെ ഭാര്യ ഇന്ദിരയ്ക്ക് പത്തു ലക്ഷം വിലവരുന്ന ആയിരം ഓഹരിയും മകന് ജയ്സണിന് രണ്ടു ശതമാനം ഓഹരിയുമുണ്ട്. വിവാദത്തിനു പിന്നില്‍ പഴയ എംഡിയാണ്. ഈ എംഡിയുടെ പേര് പിന്നീട് വെളിപ്പെടുത്തും. റിസോര്‍ട്ടിന്റെ ദൈനദിന കാര്യങ്ങളില്‍ ജയരാജന്റെ മകന് ഇടപെടാറില്ല. ഇ.പിയെ വിവാദത്തില്‍ വലിച്ചിഴയ്ക്കുന്നത് മാധ്യമ ശ്രദ്ധ നേടാന്‍ മാത്രമണ്. ഇ.പിക്ക് ബേജാറാവന്‍ ഒന്നുമില്ല. വിവാദങ്ങള്‍ ചില്ലു കൊട്ടാരംപോലെ പൊട്ടിപ്പോകും. ഈ വിഷയത്തില്‍ മമ്പറം ദിവാകരനെ വലിച്ചിഴച്ചത് ദുരുദ്യേശത്തോടെയണെന്നും സിഇഒ തോമസ് ജോസഫ് പറഞ്ഞു.
Read Moreപാര്‍ട്ടി താത്പര്യത്തില്നിന്നു വ്യതിചലിച്ചാല്‍ സിപിഎമ്മില്‍ സ്ഥാനമില്ല ! അതാണ് പാര്‍ട്ടിയുടെ സവിശേഷതയെന്ന് പി. ജയരാജന്
കാഞ്ഞങ്ങാട്: പാര്‍ട്ടിയുടെ താത്പര്യത്തിലും നാടിന്റെ താത്പര്യത്തില്നിന്നു വ്യതിചലിക്കുന്നവര്‍ക്ക് സിപിഎമ്മില്‍ സ്ഥാനമുണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജന്. ഇ.പി.ജയരാജനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ അദ്ദേഹം ഉന്നയിച്ച ഗുരുതരമായ സാമ്പത്തിക ആരോപണം വലിയ ചര്‍ച്ചയാകുന്ന വേളയിലാണ് പി.ജയരാജന്റെ ഈ പ്രസ്താവന. ഇന്നലെ കാഞ്ഞങ്ങാട് ഗാര്‍ഡര്‍ വളപ്പില്‍ സ്നേഹവീട് കൈമാറുന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നാല്‍ പാര്‍ട്ടി തകരില്ല, പകരം ഊതിക്കാച്ചിയ സ്വര്‍ണംപോലെ ശുദ്ധമായ പ്രസ്ഥാനമായി മാറുമെന്നും പി. ജയരാജന് പറഞ്ഞു. മാധ്യമവാര്‍ത്തകള്‍ കണ്ടാല്‍ സിപിഎമ്മില്‍ എന്തോ കുഴപ്പം നടക്കാന്‍ പോകുന്നപോലെ തോന്നും. സിപിഎം കോണ്‍ഗ്രസിനേയോ ലീഗിനെയോ ബിജെപിയോ പോലെയല്ല. പാര്‍ട്ടിയിലേക്ക് വരുന്ന ഓരോ അംഗവും ഒപ്പിട്ടുനല്‍കുന്ന ഒരു പ്രതിജ്ഞയുണ്ട്. വ്യക്തിതാത്പര്യം പാര്‍ട്ടിയുടെയും സമൂഹത്തിന്റെയും താത്പര്യത്തിന് കീഴ്പെടുത്തണമെന്നാണത്. നാടിന്റെയും പാര്‍ട്ടിയുടെയും താത്പര്യത്തിന് കീഴടങ്ങിക്കൊണ്ടുള്ള നിലപാടാണ് ഓരോ പാര്‍ട്ടിയംഗവും സ്വീകരിക്കേണ്ടത്. സമൂഹത്തില്‍ ജീര്‍ണതയുണ്ട്. അത് ഒരു പ്രവര്‍ത്തകനെ ബാധിക്കുമ്പോള്‍ പാര്‍ട്ടി…
Read Moreഇ.പി-പി.ജെ ഭിന്നിപ്പില്‍ പകച്ച് കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍
കണ്ണൂര്‍: ഇ.പി. ജയരാജന്, പി. ജയരാജന്, എം.വി. ജയരാജന് എന്നീ കണ്ണൂരിലെ ജയരാജത്രയങ്ങള്‍ സിപിഎമ്മിനും പ്രത്യേകിച്ച കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെയും സ്വകാര്യ അഹങ്കാരമായിരുന്നു. എന്നാലിപ്പോള്‍ ഈ ത്രയങ്ങളിലെ ഇ.പിയും പി.ജെയും പാര്‍ട്ടിക്കുള്ളില്‍ ഏറ്റുമുട്ടന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയതിനൊപ്പം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും കാര്‍മേഘം പടര്‍ത്തുകയാണ്. എം.വി. ജയരാജനാകട്ടെ ഇതു സംബന്ധിച്ച് ഒന്നു പ്രതികരിക്കാതെ മൗനം പാലിച്ചിരിക്കുകയാണ്.റിസോര്‍ട്ട് വിവാദമവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ ഇ.പി. ജയരാജനെതിരെ പി. ജയരാജന് പരാതി ഉന്നയിച്ചപ്പോള്‍ വിഷയം പുറത്തറിയുന്നതിന് മുന്നേതന്നെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പത്രസമ്മേളനം നടത്തി പാര്‍ട്ടി നേതാക്കള്‍ ആരെങ്കിലും അനധകൃത സ്വത്ത് സന്പാദിച്ചിട്ടുണ്ടെങ്കില് നടപടി ഉണ്ടാകുമെന്നും ഇത്തരം കാര്യങ്ങള്‍ ബ്രാഞ്ച് തലം മുതല്‍ പാര്‍ട്ടി പരിശോധിക്കുമെന്നും വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി സെക്രട്ടറി ഇത്തരമൊരഭിപ്രായം പത്രസമ്മേളനം നടത്തി പറയണമെങ്കില്‍ വ്യക്തമായ തെളിവുകള്‍ സഹിതമായിരിക്കും പരാതി പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ടാവുക എന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്. നേരത്തെ…
Read Moreവടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
വടകര: പഴയ ബസ് സ്റ്റാന്‍ഡിനു സമീപം മാര്‍ക്കറ്റ് റോഡില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അടക്കാത്തെരു പുതിയാപ്പ സ്വദേശി ഇ.എം. ട്രേഡേഴ്സ് ഉടമ രാജ(62)നെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. മരണ കാരണം ശ്വാസം മുട്ടിയാണ് എന്നാണ് സര്ജന് പോലീസിന് റിപ്പോര്‍ട്ട് നല്‍കിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍ പ്രകാരം രാജനെ കടയ്ക്കുള്ളില്‍വച്ച് പ്ലാസ്റ്റിക് കവറോ മറ്റോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാവാം എന്നാണ് പോലീസ് നല്കുന്ന സൂചന. മുഖത്ത് പരിക്കുകള്‍ കണ്ടെത്തിയിരുന്നു. രാജന് ധരിച്ചിരുന്ന മൂന്ന് പവന് സ്വര്‍ണചെയിന്‍, മോതിരം, കടയില്‍ ഉണ്ടായിരുന്ന പണം, മോട്ടോര്‍ ബൈക്ക് എന്നിവയും മോഷണം പോയി. ശനിയാഴ്ച അര്‍ധരാത്രിയോ ടെയാണ് രാജനെ കടയ്ക്കുള്ളില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. രാത്രി വീട്ടിലെത്താന്‍ വൈകിയതോടെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ എടുക്കാതായതോടെ മകനും മരുമകനും കൂടി അന്വേഷിച്ചു…
Read Moreആംബുലൻസിൽ യുവതികൾക്കു നേരേ പീഡനശ്രമം; വിജനമായ സ്ഥലത്ത് വാഹനം നിർത്തി ഡ്രൈവർ യുവതികളെ ആക്രമിക്കുകയായി രുന്നു; ഞെട്ടിക്കുന്ന സംഭവം ഇടുക്കിയിൽ
ചെറുതോണി: സ്വകാര്യ ആംബുലൻസിൽ യുവതികൾക്കു നേരെ പീഡനശ്രമമെന്ന് പരാതി. യുവതികളെ ഇടുക്കി മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. ചെറുതോണിയിലെ ഒരു സ്വകാര്യ മെഡിക്കൽ ലാബിൽ പരിശീലനത്തിലേർപ്പെട്ടിരുന്ന പെൺകുട്ടികൾക്കുനേരെയാണ് അതിക്രമമുണ്ടായത്. ഇന്നലെ വൈകി ക്രിസ്തുമസ് ആഘോഷവും കഴിഞ്ഞ് ലാബ് ഉടമ സ്വന്തം ആംബുലൻസിൽ രണ്ട് യുവതികളെയും വീട്ടിൽ കൊണ്ടു വിടാൻ ആവശ്യപ്പെട്ടു. ചുരുളിയിലും കീരിത്തോട്ടിലുമാണ് ഇവർ താമസിക്കുന്നത്. കരിമ്പന്‍ സമീപം കട്ടിംഗിലെത്തിയപ്പോൾ വിജനമായ സ്ഥലത്ത് ഡ്രൈവർ ആംബുലൻസ് നിർത്തി. വാഹനത്തിനു പിന്നിലെ ഡോർ തുറന്ന് അകത്തു കയറിയ ഡ്രൈവർ യുവതികളെ കടന്നു പിടിക്കുകയായിരുന്നു. പെൺകുട്ടികൾ നിലവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. ഇതോടൊപ്പം ഇരുവരും ചേർന്ന് ബലപ്രയോഗത്തിലൂടെ ഇയാളെ തള്ളി പുറത്താക്കി. ഇയാൾ വാഹനം സ്റ്റാർട്ടാക്കി യാത്ര തുടർന്നു. ചുരുളിയിലെത്തിയപ്പോൾ രണ്ടു പെൺകുട്ടികളും ആംബുലൻസിൽ നിന്നിറങ്ങി ഓട്ടോ റിക്ഷ വിളിച്ച് വീട്ടിലേക്ക് പോയി. ഭയന്നു പോയ ഇവർ…
Read Moreസ്റ്റാഫ് ക്വാട്ടയിൽ സീറ്റൊഴിവുണ്ട്; മെഡിക്കല്‍ അഡ്മിഷന്റെ പേരില്‍ വീട്ടമ്മയുടെ പക്കൽ നിന്ന് തട്ടിച്ചത് 25 ലക്ഷം; കേസില്‍ ഒരാൾ അറസ്റ്റില്‍
പാലാ: മകന് മെഡിക്കല്‍ അഡ്മിഷന് നല്‍കാമെന്നു പറഞ്ഞ് വീട്ടമ്മയില്‍നിന്നു 25 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര തെക്കേക്കര പല്ലാരിമംഗലം വടക്കേക്കുഴി ഭാഗത്ത് ബദേല്‍ അനു സാമുവല്‍ (36) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പാലാ പൂവരണി സ്വദേശിയായ വീട്ടമ്മയില്‍നിന്നു മകന് വെല്ലൂരില്‍ എംബിബിഎസിന് സ്റ്റാഫ് ക്വാട്ടായില്‍ അഡ്മിഷന് തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ തട്ടിയെടുത്ത് അഡ്മിഷന് കൊടുക്കാതെ കബളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടമ്മ പാലാ പോലീസില്‍ പരാതിനല്‍കി. അന്വേഷണസംഘം എംബിബിഎസിന് അഡ്മിഷന് വേണമെന്നു പറഞ്ഞ് ഇയാളെ തന്ത്രപരമായി കുടുക്കുകയായിരുന്നു.
Read Moreശബരിമലയിൽനിന്നു മടങ്ങിയ തീർഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മരണം എട്ട് ആയി
കുമളി : കുമളിക്ക് സമീപം തമിഴ്നാട്ടിൽ ശബരിമലയിൽ നിന്നും മടങ്ങിയ തീർത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് അപകടത്തിൽ പെട്ടത്. കേരള തമിഴ് നാട് അതിത്തിയായ കുമളിയിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ രാത്രി ഒൻപതരയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട വാഹനം കൊട്ടാരക്കര ദിണ്ഢുക്കൽ ദേശീയ പാതയിലെ പാലത്തിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. മുല്ലപ്പെരിയാറിൽ നിന്നും തമിഴ് നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന പെൻ സ്റ്റോക്കുകളിലൊന്നിനു മുകളിലേക്കാണ് കാർ വീണത്. ഒരു കുട്ടിയുൾപ്പെടെ പത്തു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പാലത്തിൽ ഇടച്ചപ്പോൾ വാനത്തിലുണ്ടായിരുന്ന ഏഴു വയസ്സുകാരൻ ആണ്ടിപ്പെട്ടി സ്വദേശി ഹരിഹരൻ പുറത്തേക്ക് തെറിച്ചു വീണതിനാൽ കാര്യമായ പരുക്കേൽക്കാതെ രക്ഷപെട്ടു. ഈ സമയം അതുവഴി വന്ന ഒരു വാഹനം നിർത്തി കുട്ടിയെ കുമളിയിലെ സ്വകാര്യ…
Read More