ഡബ്ലിൻ: പ്രതിവർഷം ഒരുകോടി അഞ്ചുലക്ഷത്തിലധികം ശമ്പളം വാങ്ങുന്ന ഐറിഷ് റെയിലിന്റെ ഫിനാൻസ് മാനേജറാണ് ഡെർമെത് ആലിസ്റ്റർ മിൽസ്. വളരെ വിചിത്രമായ കാരണമുന്നയിച്ച് മിൽസ് ഈ ഡിസംബർ ഒന്നിന് കോടതിയെ സമീപിച്ചു. തന്റെ ജോലിസമയത്തിന്റെ ഭൂരിഭാഗവും പത്രവായനയും നടത്തവുമൊക്കെയായി തീരുകയാണ്, പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നതാണ് മിൽസിന്റെ പ്രശ്നം. ഒമ്പത് വർഷങ്ങൾക്കു മുമ്പ് ഐറിഷ് റെയിലിനുള്ളിലെ ക്രമക്കേടുകൾ വെളിപ്പെടുത്തിയതുമൂലം സംരക്ഷിത വെളിപ്പെടുത്തൽ ചട്ടത്തിൻറെ കീഴിൽ തന്നെ ശിക്ഷിച്ചിരുന്നുവെന്നും ഇതുമൂലമാണ് തനിക്ക് ജോലിയൊന്നും നൽകാത്തതെന്നുമാണ് മിൽസ് പറയുന്നത്. ഓഫീസിലെ യാതൊരു വിധത്തിലുള്ള ഉത്തരവാദിത്വങ്ങളും തന്നെ ഏൽപ്പിക്കുന്നില്ലെന്നും തനിക്ക് ജോലിസ്ഥലത്ത് വല്ലാതെ ഒറ്റപ്പെടൽ തോന്നുന്നുണ്ടെന്നും മിൽസിന്റെ പരാതിയിൽ പറയുന്നു. എന്നാൽ വെളിപ്പെടുത്തലിനെക്കുറിച്ച് അറിയിക്കാതിരുന്നിട്ടും മിൽസിനെ ശിക്ഷിച്ചിട്ടില്ലെന്നാണ് കമ്പനി പറയുന്നത്. 2018-ൽ നടത്തിയ റിക്രൂട്ട്മെന്റിൽ ഉയർന്ന തസ്തികയിേലക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യത ഇദ്ദേഹത്തിനില്ലാതിരുന്നു. അതുകൊണ്ടാണ് ജോലി കുറയുന്നതെന്നാണ് ഐറിഷ് റെയിലിന്റെ വാദം. പത്തുമണിക്ക് ഒഫീസിൽ പോയാൽ ആ…
Read MoreCategory: Loud Speaker
നെയ് തേങ്ങയെന്ന് കരുതി സന്നിധാനത്തെ ആഴിയിലേക്ക് മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞു; തിരിച്ചെടുത്ത് ഫയര്‍ ഓഫീസര്‍
ശബരിമല സന്നിധാനത്തെ ആഴിയിലേക്ക് വലിച്ചെറിഞ്ഞ മൊബൈല്‍ ഫോണ്‍ അഗ്നി രക്ഷാ സേനയുടെ സമയോചിത ഇടപെടല്‍ മൂലം ഉടമയ്ക്ക് തിരികെ ലഭിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥന് പൊള്ളലേറ്റു. കിളിമാനൂര്‍ പള്ളിക്കല്‍ ആനകുന്നം ചന്ദന ഹൗസില്‍ അഖില്‍ രാജിന്റെ മുപ്പതിനായിരം രൂപയോളം വില വരുന്ന മൊബൈല്‍ ഫോണാണ് അഗ്നിരക്ഷാ സേനയുടെ ഇടപെടല്‍ മൂലം ആഴിയില്‍ നിന്നും വീണ്ടെടുത്തത്. ഫയര്‍ ഓഫീസറായ വി സുരേഷ് കുമാറിനാണ് പൊള്ളലേറ്റത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം. അഭിഷേകത്തിന് നെയ് ശേഖരിച്ച ശേഷം ആഴിയിലേക്ക് തേങ്ങ വലിച്ചെറിയുന്നതിനിടെ മൊബൈല്‍ ഫോണും ആഴിയില്‍ വീഴുകയായിരുന്നു. അഗ്നി രക്ഷാസേനയുടെ സന്നിധാനം കണ്ട്രോള് റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ കെ പി മധുവിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ റെസ്ക്യു ഓഫീസര്‍ ഗണേശന് ഫയര്‍ ഓഫീസര്‍മാരായ വി സുരേഷ് കുമാര്‍ പി വി ഉണ്ണികൃഷ്ണന്…
Read Moreഇനി പി. ജയരാജന്റെ കറക്കം ഇന്നോവ ക്രിസ്റ്റയിൽ! വാഹനം കൈമാറി; പഴയ വാഹനം വയനാട് പ്രൊജക്ടിനായി കൈമാറുമെന്നു ജയരാജൻ
കണ്ണൂർ: ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജന് പുതിയ വാഹനമായ ഇന്നോവ ക്രിസ്റ്റ കൈമാറി. 32 ലക്ഷം രൂപയാണ് പുതിയ വാഹനത്തിന്റെ വില. 35 ലക്ഷം രൂപ വരെയായിരുന്നു സർക്കാർ അനുവദിച്ച തുക. നവംബർ പതിനേഴിനാണ് വ്യവസായ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. പി. ജയരാജന് അതീവ സുരക്ഷയോട് കൂടിയുള്ള ബുള്ളറ്റ് പ്രൂഫ് വാഹനമെത്തുന്നു എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വിവാദമായ വാർത്ത. എന്നാൽ ബുള്ളറ്റ് പ്രൂഫ് വാഹനമെത്തുന്നു എന്നത് വലതു പക്ഷ മാധ്യമ സൃഷ്ടിയാണെന്ന് പി. ജയരാജൻ പറഞ്ഞു. താൻ ഉപയോഗിച്ചിരുന്ന പഴയ വാഹനം രണ്ടു ലക്ഷം കിലോമീറ്റർ ദൂരം സഞ്ചരിച്ചതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കാർ വാങ്ങാനുള്ള ആവശ്യം സർക്കാർ പരിഗണിക്കുന്നതും അനുമതി നൽകികൊണ്ട് ഉത്തരവിറക്കുന്നതും. പഴയ വാഹനം വയനാട് പ്രൊജക്ടിനായി കൈമാറുമെന്നും ജയരാജൻ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് പുതിയ വാഹനം…
Read Moreആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് എന്തിന് ? പ്രശ്നക്കാരായ ആണുങ്ങളെ പൂട്ടിയിടുകയല്ലേ വേണ്ടതെന്ന് ഹൈക്കോടതി…
ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് മാത്രം എന്തിനെന്ന ചോദ്യവുമായി ഹൈക്കോടതി. നിയന്ത്രണങ്ങളുടെ പേരില്‍ പെണ്‍കുട്ടികളെ എത്ര നേരം പൂട്ടിയിടുമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചോദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്കു മാത്രം സമയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് എതിരായ ഹര്‍ജി പരിഗണിക്കുമ്പോഴാണ് പരാമര്‍ശം. രാത്രി 9.30നു ശേഷം പെണ്‍കുട്ടികള്‍ പുറത്തിറങ്ങാന്‍ പാടില്ലെന്ന് ഹോസ്റ്റല്‍ അധികൃതര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെയാണ് കോടതി ചോദ്യം ചെയ്തത്. 9.30ന് ശേഷം പെണ്‍കുട്ടികളുടെ തല ഇടിഞ്ഞുവീഴുമോ? പ്രശ്നക്കാരായ ആണുങ്ങളെ പൂട്ടിയിടുകയല്ലേ വേണ്ടതെന്നും കോടതി ചോദിച്ചു. ക്യാംപസ് സുരക്ഷിതമല്ലെങ്കില്‍ ഹോസ്റ്റല്‍ എങ്ങനെ സുരക്ഷിതമാവുമെന്ന് കോടതി ചോദിച്ചു. പ്രായപൂര്‍ത്തിയായ പൗരന്മാരെ അവര്‍ക്ക് ഇഷ്ടമുള്ളയിടത്ത് പോകാന്‍ അനുവദിച്ചുകൂടെയെന്ന്, മെഡിക്കല്‍ കോളജ് വിഷയത്തിലെ ഹര്‍ജി പരിഗണിച്ചുകൊണ്ട് നേരത്തെ ഹൈക്കോടതി ആരാഞ്ഞിരുന്നു. സുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്കൃത സമൂഹത്തിനു ചേര്‍ന്നതല്ലെന്നും ഇത്തരം നിയന്ത്രണം ആണധികാര വ്യവസ്ഥയുടെ ഭാഗമാണെന്നും കോടതി പറഞ്ഞിരുന്നു. സുരക്ഷയുടെ…
Read Moreയുപിയില്‍ മൂന്നു വയസുകാരന്റെ തലയും കൈയും അറുത്ത നിലയിൽ; നരബലിയെന്ന് സംശയം; അയൽക്കാരനായ പതിനാറുകാരൻ സംശയനിലയിൽ
ന്യൂഡല്‍ഹി: യുപിയില്‍ മൂന്നു വയസുകാരന്റെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. ഡല്‍ഹിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കിഴക്കന്‍ ഡല്‍ഹിയിലെ പ്രീത് വിഹാറില്‍നിന്ന് കഴിഞ്ഞ നവംബര്‍ 30നാണ് കുട്ടിയെ കാണാതായത്. ഇവരുടെ അയല്‍ക്കാരനായ പതിനാറുകാരനാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ബലി നല്‍കിയതാണെന്ന് സംശയിക്കുന്നെന്നും പോലീസ് പറഞ്ഞു. തലയും ഒരു കൈയും ഇല്ലാത്ത നിലയില്‍ മീററ്റിലെ ഒരു കരിമ്പിന്തോട്ടത്തില്നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മരണവാര്‍ത്തയറിഞ്ഞ് രോഷാകുലരായ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പ്രീത് വിഹാര്‍ പ്രദേശത്ത് റോഡ് ഉപരോധിച്ചു. തടിച്ചുകൂടിയ ജനങ്ങള്‍ പോലീസിനുനേരെയും കല്ലെറിഞ്ഞു.
Read Moreഓണത്തിനെത്തും ‘മലബാർ ബ്രാണ്ടി’…! പ്രതിദിനം പതിമൂവായിരം കെയ്സ് മദ്യം ഉത്പാദിപ്പിക്കും; മദ്യ ഉല്പാദനത്തിലൂടെ ജോലി ലഭിക്കുന്നത് 250 പേർക്ക്
പാലക്കാട്: പാലക്കാട് നിന്ന് സർക്കാരിന്റെ മദ്യഉത്പാദനം ആരംഭിക്കാനൊരുങ്ങുന്നു. സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന മലബാർ ബ്രാണ്ടി അടുത്ത ഓണത്തിന് വിപണിയിലെത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നിർമാണ നടപടികൾക്ക് പാലക്കാട് ചിറ്റൂരിൽ തുടക്കമായി. പാലക്കാട് മേനോൻപാറയിലുള്ള മലബാർ ഡിസ്റ്റിലറീസിൽ നിന്നുമാണ് പുതിയ ബ്രാണ്ടി ഉല്പാദിപ്പിക്കുക. 2002 ൽ അടച്ചു പൂട്ടിയ ചിറ്റൂർ ഷുഗർ ഫാക്ടറിയാണ് മലബാർ ഡിസ്റ്റിലറീസായി മാറിയത്. 110 ഏക്കർ സ്ഥലമാണ് ഇവിടെയുള്ളത്.പ്രതിദിനം പതിമൂവായിരം കെയ്സ് മദ്യം ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി നാലു ഘട്ടങ്ങളിലുള്ള പ്രവർത്തനങ്ങളാണ് പൂർത്തിയാകേണ്ടത്. ആദ്യഘട്ടത്തിൽ 70,000 ചതുരശ്ര അടി വിസ്തീർണമുളള കെട്ടിടത്തിന്റെ നവീകരണത്തിനായി ആറേകാൽ കോടി അനുവദിച്ചിട്ടുണ്ട്. കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിനാണ് നിർമാണ ചുമതല. പദ്ധതിക്കായി ചിറ്റൂർ മൂങ്കിൽമടയിൽ നിന്നുമാണ് വെള്ളമെത്തിക്കുക. ഇതിനായി വാട്ടർ അഥോറിറ്റി പ്രത്യേക പൈപ്പ് ലൈൻ സ്ഥാപിക്കും. ഒരു കോടി 87 ലക്ഷം രൂപ വാട്ടർ അഥോറിറ്റിയ്ക്ക് കൈമാറിയതായി…
Read Moreആലപ്പുഴ മെഡിക്കൽ കോളജിൽ പ്രസവത്തെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ചു; സീനിയർ ഡോക്ടർമാരില്ലാതെ ശസ്ത്രക്രിയ നടത്തിയെന്നു ബന്ധുക്കൾ; ആശുപത്രിയിൽ സംഘർഷം
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചു. കൈനകരി സ്വദേശി രാംജിത്തിന്റെ ഭാര്യ അപര്‍ണയും കുഞ്ഞുമാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരേ ബന്ധുക്കള്‍ രംഗത്തെത്തി. സീനിയർ ഡോക്ടർമാർ ഇല്ലാതെ ശസ്ത്രക്രിയ നടത്തിയതും അനസ്തേഷ്യ നൽകിയതിലെ തകരാറുമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപര്‍ണയെ പ്രസവത്തിനായി ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചത്. നാലോടെ രാംജിത്തിന്റെ അമ്മയെ ഡോക്ടര്‍മാര്‍ അകത്തേക്ക് വിളിപ്പിച്ച് അപര്ണയ്ക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നും പേപ്പറില്‍ ഒപ്പിട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ പ്രസവം നടന്നു. എന്നാല്‍ കുഞ്ഞു മരിച്ചു. കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ലെന്നും ജീവന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നുമാണ് ഡോക്ടര്‍മാര്‍ ബന്ധുക്കളോട് പറഞ്ഞത്. കുഞ്ഞ് മരിച്ചതറിഞ്ഞ് ആശുപത്രിയില്‍ സംഘര്‍ഷ സാഹചര്യമുണ്ടായി. പ്രസവത്തിന് മുന്‍പ് അപര്ണയ്ക്ക് യാതൊരു ആരോഗ്യപ്രശ്നവുമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോലീസെത്തിയാണ് സാഹചര്യം നിയന്ത്രിച്ചത്. അന്വേഷണത്തിനായി മെഡിക്കല്‍…
Read Moreകാറില്‍ ചാരിനിന്നതിന്റെ പേരില്‍ മര്‍ദനമേറ്റ കുട്ടിയെ തേടി സ്വര്‍ണവ്യാപാരി എത്തി; കാറിൽ കയറ്റി അടിപൊളി യാത്ര ഒരുക്കി ടോണി
കോഴിക്കോട്: കാറില്‍ ചാരിനിന്നതിന്റെ പേരില്‍ മര്‍ദനമേറ്റ കുട്ടിയെ കാറില്‍ കയറ്റി യാത്ര ചെയ്യിച്ചും കളിപ്പാട്ടങ്ങളും സമ്മാനങ്ങളും നല്‍കിയും സ്നേഹം പകര്‍ന്നു സ്വര്‍ണ വ്യാപാരി. കോട്ടയത്തെ അച്ചായന്‍സ് ഗോള്‍ഡ് ഉടമ ടോണി വര്‍ക്കിച്ചനാണ് തന്റെ കാര്‍ണിവല്‍ കാറില്‍ കുട്ടിയെ കയറ്റി കോഴിക്കോട് നഗരം കാണിച്ചും സമ്മാനങ്ങള്‍ നല്‍കിയും ആശ്വാസം പകര്‍ന്നത്. നവംബര്‍ മൂന്നിനു തലശേരി നാരങ്ങാപ്പുറത്തു റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ ചാരിനിന്ന രാജസ്ഥാന് ദമ്പതികളുടെ ആറു വയസുള്ള ഗണേഷിനാണ് കാറുടമ പൊന്ന്യംപാലം മുഹമ്മദ് ഷിനാദിന്റെ മര്‍ദനമേറ്റിരുന്നത്. ഷിനാദിനെതിരേ വധശ്രമത്തിനു പോലീസ് കേസെടുത്തിരുന്നു. രാജസ്ഥാനില്‍നിന്നു ജോലി തേടിയെത്തിയ കുടുംബത്തിലുള്ള ഗണേഷിനു മര്‍ദനറ്റേ സംഭവം സംസ്ഥാനത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഈ ഘട്ടത്തില്‍ തലശേരിയില്‍ എത്തിയ ടോണി വര്ക്കിച്ചന് ഗണേഷിനെയും മാതാപിതാക്കളെയും കാണുകയും സഹായധനം നല്‍കുകയും ചെയ്തിരുന്നു. കുട്ടി ആശുപത്രി വിട്ടാല്‍ തന്റെ കാര്‍ണിവല്‍ കാറില്‍ യാത്രചെയ്യാമെന്നും വാഗ്ദാനം നല്‍കിയിരുന്നു.…
Read Moreരണ്ടാം വിവാഹത്തിനൊരുങ്ങി പോലീസ്; ഉദ്യോഗസ്ഥന്റെ സ്ഥാനക്കയറ്റവും ശമ്പളവർധനവും തടഞ്ഞു; നടപടിയെടുക്കാൻ ചൂണ്ടിക്കാട്ടിയ രണ്ട് കാരണം ഇങ്ങനെ…
ശ്രീനഗർ: ജമ്മുകാഷ്മീരിൽ രണ്ടാം വിവാഹം കഴിച്ചതിന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ സ്ഥാനക്കയറ്റം തടഞ്ഞു. ബഷാരത് ഹുസൈൻ ദാറിന്റെ പ്രമോഷനാണ് രണ്ട് വർഷത്തേക്ക് തടഞ്ഞുവച്ചത്. നിയമാനുസൃതമല്ലാതെയാണ് ഇദ്ദേഹം രണ്ടാമത് വിവാഹം കഴിച്ചത് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജ് കുമാർ ഗോയൽ ഉത്തരവിറക്കി. ജമ്മു കാഷ്മീർ ഡിജിപിയുടെ ഉത്തരവിനെ തുടർന്നാണ് ബഷാരത് ഹുസൈന്റെ പ്രമോഷൻ തടഞ്ഞുവയ്ക്കാൻ തീരുമാനമായത്. ജമ്മുകഷ്മീർ തൊഴിലാളി ചട്ടവും, ജമ്മുകഷ്മീർ സിവിൽ സർവീസ് ചട്ടവും ഉദ്യോഗസ്ഥൻ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രമോഷന് പുറമേ രണ്ട് വർഷത്തെ ശമ്പള വർധനവും തടഞ്ഞുവെച്ചിട്ടുണ്ട്. ആദ്യ വിവാഹ ബന്ധം വേർപെടുത്താതെ ബഷാരത് രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായി ഉന്നത ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സംഗതി സത്യമാണെന്ന് വ്യക്തമാകുകയായിരുന്നു. അതേസമയം, തനിക്കെതിരെ ഉയർന്നത് വെറും ആരോപണം മാത്രമാണെന്ന് ബഷാരത്…
Read Moreവാളയാർ ചെക്പോസ്റ്റിൽ ശബരിമല തീർഥാടകരിൽനിന്ന് പണപ്പിരിവ്; വിജിലൻസിന്റെ മിന്നൽ പരിശോധന; കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു
സ്വന്തം ലേഖകൻപാലക്കാട്: വാളയാറിലെ ആർടിഒ ഇൻ ചെക്പോസ്റ്റിൽ ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളില്‍നിന്ന് മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി) പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പരാതിയെ തുടർന്നു വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു. ഇന്നലെ രാത്രിയായിരുന്നു വിജിലൻസിന്റെ പരിശോധന. ചെക്പോസ്റ്റിൽനിന്നു 7200 രൂപ കണ്ടെടുത്തു. ശബരിമല തീർഥാടകരുടെ വാഹനങ്ങളിൽനിന്നു മോട്ടോർ വാഹന വകുപ്പ് കൈക്കൂലിയായി വ്യാപകമായി പണം പിരിക്കുന്നുവെന്ന പരാതി ഉയർന്നതിനെ തുടർന്ന് വിജിലൻസ് സംഘം വേഷംമാറിയെത്തി ചെക്ക്പോസ്റ്റിൽ ശബരിമല തീർഥാടകരിൽനിന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് പരിശോധന നടത്തിയത്. വിജിലൻസ് സംഘത്തെ കണ്ട ഉടൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ വേഗം തന്നെ പണം തിരിച്ചുകൊടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പിടികൂടിയ 7200 രൂപയിൽ 6000ലധികം രൂപ തന്റെ പണമാണെന്ന് ചെക്ക്പോസ്റ്റിന്റെ കൗണ്ടറിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ വിജിലൻസ് ഉദ്യോഗസ്ഥരോടു വാദിച്ചെങ്കിലും അത് കള്ളമാണെന്ന് വിജിലൻസിന് മനസിലായി. നൂറു…
Read More