കൊച്ചി: കാറിനുള്ളില്‍ വച്ച് മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളെ അഞ്ച് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. പെണ്‍കുട്ടി അതിക്രൂരമായ പീഡനത്തിനാണ് ഇരയായതെന്ന് പോലീസ് കോടതിയെ അറിയിച്ചു. വിശദമായ തെളിവെടുപ്പിന് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നും പ്രതികളുടെ ഫോണുകള്‍ പരിശോധിക്കണമെന്നും പോലീസ് കോടതിയെ അറിയിച്ചു. കൂടാതെ, കേസിലെ നാലാം പ്രതി ഡിംപിള്‍ കേരളത്തിലെത്തിയത് മുതലുള്ള ഇടപെടലുകളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് പോലീസ് കോടതിയില്‍ വ്യക്തമാക്കി. അതേസമയം, പ്രതി ഡിംപിളിനു വേണ്ടി രണ്ട് അഭിഭാഷകരാണ് കോടതിയില്‍ ഹാജരായത്. അഭിഭാഷകരായ ആളൂരും അഫ്സലുമാണ് ഹാജരായത്. കോടതിക്കുള്ളില്‍ വച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് വിഷയത്തില്‍ മജിസ്ട്രേറ്റ് ഇടപെട്ടു. ആരാണ് നിങ്ങളുടെ അഭിഭാഷകനെന്ന് മജിസ്ട്രേറ്റ് ഡിംപിളിനോടു ചോദിച്ചു. അഫ്സല് ആണെന്ന് ഡിംപിള്‍ മറുപടി നല്കി. തുടര്‍ന്ന് ബഹളം വയ്ക്കാന്‍ ഇത് ചന്തയല്ലെന്നും കോടതിയാണെന്നും മജിസ്ട്രേറ്റ് പറഞ്ഞു.
Read MoreCategory: Loud Speaker
ദളിത് സ്ത്രീ വെള്ളം കുടിച്ച ടാങ്ക് ഗോമൂത്രം ഉപയോഗിച്ച് വൃത്തിയാക്കി! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
മൈസൂരു: ദളിത് സ്ത്രീ വെള്ളം കുടിച്ച ടാങ്ക് ഗോമൂത്രം ഉപയോഗിച്ച് വൃത്തിയാക്കി ഇതരജാതിക്കാർ. കർണ്ണാടകയിലെ ചാമരാജ നഗറിലെ ഹെഗ്ഗോതറ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ വിവാഹത്തിന് പങ്കെടുക്കാനെത്തിയ സ്ത്രീയാണ് കുടിവെള്ള ടാങ്കിനോട് അടുത്തുള്ള പൈപ്പിൽ നിന്നും വെള്ളം കുടിച്ചത്. നവംബർ 18നാണ് സംഭവം നടക്കുന്നത്. പൈപ്പിൽ നിന്നും വെള്ളം കുടിക്കുന്നത് കണ്ട പ്രദേശത്തെ ഏതാനും ഇതര ജാതിക്കാർ സ്ത്രീയെ ശകാരിച്ചു. സ്ത്രീ ഗ്രാമത്തിൽ നിന്നും പോയ ശേഷം ഇവർ ടാങ്കിലെ പൈപ്പ് തുറന്ന് വെള്ളം പൂർണ്ണമായും തുറന്നു വിട്ടു. പിന്നാലെ ഗോമൂത്രം ഉപയോഗിച്ച് ടാങ്ക് വൃത്തിയാക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ചാമരാജനഗറിന്റെ ചുമതലയിലുള്ള മന്ത്രി വി. സോമണ്ണ സ്ഥലം സന്ദർശിച്ചു. സാമൂഹ്യ ക്ഷേമവകുപ്പിനോടും ജില്ലാ കമ്മീഷണറോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് സോമണ്ണ പറഞ്ഞു.…
Read Moreവിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്!പ്രിന്‍സിപ്പല്‍ അടക്കം മൂന്ന് അധ്യാപകര്‍ കൂടി അറസ്റ്റില്‍
തൃപ്പുണിത്തുറ: കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന അധ്യാപകന് അറസ്റ്റില്‍. പട്ടിമറ്റം മന്ത്രക്കല്‍ നടുക്കാലയില്‍ കിരണ്‍ കരുണാകര(40)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പ്രിൻസിപ്പൽ തിരുവനന്തപുരം ഗിരിധനം വീട്ടിൽ ശിവകല (53), അധ്യാപകരായ കോട്ടയം ബ്രഹ്മമംഗലം നെടുംപള്ളിൽ വീട്ടിൽ ഷൈലജ (55), പനങ്ങാട് വെളിപറമ്പിൽ വീട്ടിൽ ജോസഫ് (53) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. സംഭവത്തിനു ശേഷം ഒളിവിൽ പോയ കിരണിനെ തമിഴ്നാട് നാഗർകോവിലിൽ നിന്നാണു പിടികൂടിയത്. നാടുവിടുന്നതിന് ഉപയോഗിച്ച കാറും കൂടെയുണ്ടായിരുന്ന രണ്ടു പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എറണാകുളം ജില്ലയില്‍ ബസ് പണിമുടക്കായിരുന്ന ഇക്കഴിഞ്ഞ 16-ാം തീയതയാണ് സംഭവം. വിദ്യാര്‍ഥിനിയെ വീട്ടില്‍നിന്ന് അധ്യാപകന് ബൈക്കില്‍ കലോത്സവ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും രാത്രി എട്ടുമണിയോടെ കലോത്സവം കഴിഞ്ഞ് ബൈക്കില്‍ മടങ്ങിയപ്പോഴാണ് കുട്ടിയെ അധ്യാപകന് ലൈംഗികമായി ഉപദ്രവിച്ചത്. സംഭവം തൊട്ടടുത്ത ദിവസം സ്കൂളിലെ അധ്യാപകരെ അറിയിച്ചിരുന്നുവെങ്കിലും…
Read Moreആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചു; യുവതി റോഡില്‍ പ്രസവിച്ചു
തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലുള്ള ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി സമീപമുള്ള റോഡില്‍ പ്രസവിച്ചു. പ്രസവ വേദനയാല്‍ നിലവിളിച്ചിരുന്ന സ്ത്രീയെ സഹായിക്കാന്‍ ചില സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. തിരുപ്പതി മെറ്റേണിറ്റി ഹോസ്പിറ്റലിനു മുന്നിലായിരുന്നു സങ്കടകരമായ സംഭവം. ബെഡ്ഷീറ്റിന്റെ മറയിലാണ് യുവതി കുഞ്ഞിനെ പ്രസവിച്ചത്. അറ്റന്‍ഡര്‍മാരില്ലാത്തതിനാല്‍ ഗര്‍ഭിണിയായ യുവതിക്ക് ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചതായി നാട്ടുകാര്‍ ആരോപിച്ചു. ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ആരോപണങ്ങളോട് ആശുപത്രി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read Moreശബരിമല സര്‍വീസില്‍ കെഎസ്ആര്‍ടിസിയുടെ കൊള്ള ! സ്പെഷ്യല്‍ സര്‍വീസ് എന്നു പറഞ്ഞ് അധിക നിരക്ക് ചുമത്തുന്നതിനെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി…
ശബരിമലയിലേക്ക് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്.ടി.സി. ബസുകളില്‍ അധിക നിരക്ക് ഈടാക്കുന്നുവെന്ന വാര്‍ത്തകളെത്തുടര്‍ന്ന് സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. സ്പെഷ്യല്‍ സര്‍വീസ് എന്ന പേരില്‍ നടത്തുന്ന ബസ് സര്‍വീസുകളില്‍ 35 ശതമാനം അധിക നിരക്ക് ഈടാക്കുന്നുവെന്ന പരാതിയില്‍ ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത് കുമാറും അടങ്ങിയ ദേവസ്വം ബെഞ്ചാണ് കേസെടുത്തിരിക്കുന്നത്. എരുമേലി, റാന്നി, പത്തനംതിട്ട, കോട്ടയം തുടങ്ങിയ സ്ഥലത്തേക്ക് നിലവിലുണ്ടായിരുന്ന സര്‍വീസുകള്‍ പമ്പവരെ നീട്ടി എല്ലാം സ്പെഷ്യല്‍ സര്‍വീസായി മാറ്റിയിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. ഇതേ തുടര്‍ന്ന് കൂടുതല്‍ വിശദീകരണത്തിന് കെ.എസ്.ആര്.ടി.സി. സമയം തേടി. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലെമലയോരങ്ങളിലൂടെ കടന്നുപോകുന്ന സ്ഥലത്ത് ഘട്ടര്‍ റോഡ് എന്നത് കണക്കിലെടുത്ത് 25 ശതമാനം അധികചാര്‍ജ് ബസുകളില്‍ ഈടാക്കുന്നുണ്ടെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. ളാഹ മുതല്‍ പമ്പവരെയും എരുമേലി മുതല്‍…
Read Moreകോർപറേഷനിലെ കത്തുന്ന കത്ത് വിവാദം അന്വേഷിക്കാൻ ഡിജിപിയുടെ ഉത്തരവ്; വ്യാജരേഖ ചമച്ചതിന് കേസെടുത്ത് അന്വേഷിക്കും
തിരുവനന്തപുരം: കോർപറേഷനിലെ കത്ത് വിവാദത്തിൽ കേസെടുത്ത് അനേഷണം നടത്താൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അനേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും ക്രൈം ബ്രാഞ്ച് മേധാവി ഷേക്ക് ദർബേഷ് സാഹിബിന്റെ ശിപാർശയുടെയും അടിസ്ഥാനത്തിലാണ് ഡിജിപി യുടെ ഉത്തരവ്. ക്രൈം ബ്രാഞ്ചിന്റെ ഏത് യൂണിറ്റാകും അന്വേഷിക്കുന്നത് എന്നതിനെ സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും. താൽക്കാലിക ഒഴിവുകളി ലേക്ക് മുൻഗണനാ ലിസ്റ്റ് ആവശ്യപ്പെട്ട് മേയർ ആര്യരാജേന്ദ്രന്റെ പേരിൽ പ്രചരിച്ച കത്തിന്റെ ഒറിജിനൽ കണ്ടെടുക്കാൻ പ്രാഥമിക അനേഷണം നടത്തിയ ക്രൈം ബ്രാഞ്ച് സംഘത്തിന് സാധിച്ചിരുന്നില്ല. ഇതേ തുടർന്നാണ് കേസെടുത്തു അനേഷണം നടത്തിയാൽ മാത്രമേ നിജ സ്ഥിതി പുറത്ത് വരികയുള്ളുവെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട്. വ്യാജ രേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാകും ക്രൈം ബ്രാഞ്ച് കേസെടുക്കുന്നത്. അതേ സമയം മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ…
Read Moreകെ.സി-വി.ഡി കൂട്ടുകെട്ടിനെതിരേ എംപിമാര്‍; മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ചവരാണ് തരൂരിന്റെ വിലക്കിന് പിന്നിലെന്ന് തുറന്നടിച്ച് കെ മുരളീധരൻ
കോഴിക്കോട്: മലബാര്‍ പര്യടനത്തില്‍നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിലക്കിയതിനെത്തുടര്‍ന്നു കോണ്‍ഗ്രസ് നേതൃത്വം പ്രതിരോധത്തിൽ. കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിനു പുതിയ മാനം നല്കാന് ഈ വിവാദം വഴിവച്ചു. ശശി തരൂരിന് അനുകൂലമായി കെ. മുരളീധരന് എംപിയും പരസ്യമായി രംഗത്തെത്തിയതോടെ തരൂര്‍ ഒറ്റയ്ക്കല്ലെന്ന പ്രതീതി അണികളില്‍ സുഷ്ടിക്കാനായി. കോഴിക്കോട്ടെ പരിപാടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ പങ്കാളിത്തവും നേതൃത്വത്തെ മാറിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചു.പാര്‍ട്ടി പരിപാടികളില്‍നിന്ന് തരൂരിനെ വിലക്കിയതിന്റെ പേരുദോഷം കെ.സി. വേണുഗോപാലിനെയും അലട്ടുന്നുണ്ട്. തരൂരിന്റെ സ്വീകാര്യത തങ്ങളുടെ രാഷ്ട്രീയ ഭാവിക്ക് വിലങ്ങുതടിയാവുമെന്ന ഭയം മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്. കെ.സി. വേണുഗോപാലിനെയും വി.ഡി. സതീശനെയും ഉന്നംവച്ചാണ് മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ചവരാണ് വിലക്കിന് പിന്നിലെന്ന മുരളീധരന്റെ പരാമര്‍ശം വന്നത്. എം.കെ. രാഘവന് എംപി തുടക്കം മുതല്‍ തന്നെ തരൂരിനൊപ്പമാണ്.
Read Moreപയ്യന്നൂരിലെ നവജാത ശിശുവില്‍പന; എട്ടുവര്‍ഷത്തിനുശേഷം വിവാദ കേസ് അവസാനിപ്പിക്കുന്നു; ക്രൈംബ്രാഞ്ച് സിഐ ചന്ദ്രരാജ് രാഷ്ട്രദീപികയോട്…
പയ്യന്നൂര്‍: വിവാദമായ പയ്യന്നൂരിലെ നവജാതശിശു വില്പന സംബന്ധിച്ച കേസുകളില്‍ എട്ടുവര്‍ഷത്തിനുശേഷം കേസ് അവസാനിപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ഹൈക്കോടതിയിലെ ന്യായാധിപരുടെയും സര്‍ക്കാര്‍ അഭിഭാഷകരുടെയും അടിക്കടിയുള്ള മാറ്റത്തിനിടയില്‍ അനിശ്ചിതത്വത്തിലായ കേസുകളിലൊന്നാണ് എട്ടുവര്‍ഷത്തിനുശേഷം അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുന്നത്. ഇതുവരെ ലഭിച്ച തെളിവുകളുമായുള്ള അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണെന്നും കൂടുതല്‍ വിശദമായ അന്വേഷണത്തിന് കോടതിയുടെ ഇടപെടല്‍ വേണ്ടിവരുമെന്നാണ് ക്രൈംബ്രാഞ്ച് സിഐ ചന്ദ്രരാജ് രാഷ്ട്രദീപികയോട് പറഞ്ഞത്. കരിവെള്ളൂരിലെ രാജന് സി. നായരുടെ പരാതിയില്‍ 2014 നവംബര്‍ 17ന് പയ്യന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടരന്വേഷണം കണ്ണൂര്‍ ക്രൈംബ്രാഞ്ചാണ് നടത്തിവന്നത്. ആദ്യകാലങ്ങളില്‍ സജീവമായിരുന്ന അന്വേഷണം പിന്നീട് വര്‍ഷങ്ങളോളം നിര്‍ജീവമായിരുന്നു. ഇതിനൊടുവിലാണ് പരാതിയില്‍ പറയുന്ന വസ്തുതകള്‍ പരിശോധിച്ചതായും സാക്ഷികളും സംഭവങ്ങളും കെട്ടിച്ചമച്ചതാണെന്ന് ബോധ്യപ്പെട്ടതായുമുള്ള റിപ്പോര്‍ട്ട് പയ്യന്നൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ ഗൈനോക്കോളജിസ്റ്റ് ഡോ. കെ.പി. ശ്യാമള, ഭര്‍ത്താവ് ഡോ. മുകുന്ദന് നമ്പ്യാര്‍,…
Read Moreഒന്നിപ്പിന്റെ ‘യു’ ഗ്രൂപ്പ് മാത്രം മതി; വിലക്കിനിടയിലും പര്യട നവും ചര്‍ച്ചകളും ഉഷാറാക്കി ശശി തരൂര്‍; പാണക്കാട്ട് ലീഗ് നേതാക്കളെ കണ്ടു
സ്വന്തം ലേഖകൻകോഴിക്കോട്: കോണ്‍ഗ്രസ് നേതാക്കളുടെ അപ്രഖ്യാപിത വിലക്കിനിടയിലും പര്യട നവും ചര്‍ച്ചകളും ഉഷാറാക്കി ശശി തരൂര്‍. ഇന്ന് രാവിലെ എട്ടിന് പാണക്കാട്ടെത്തിയ അദ്ദേഹം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. എം.കെ. രാഘവന്എംപിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഗ്രൂപ്പുണ്ടാക്കാന്‍ താത്പര്യമില്ലെന്ന് വിവാദങ്ങളോട് അദ്ദേഹം പ്രതികരിച്ചു. ഇനി ഗ്രൂപ്പുണ്ടാക്കുകയാണെങ്കില് ഒന്നിപ്പിന്റെ ‘യു’ ഗ്രൂപ്പ് (യുണൈറ്റഡ്) മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.മലപ്പുറം ഡിസിസി ഓഫീസും തരൂർ സന്ദര്‍ശിച്ചു. പെരിന്തല്‍മണ്ണയില്‍ ഹൈദരലി തങ്ങള്‍ സ്മാരക സിവില്‍ സര്‍വീസ് അക്കാഡമിയില്‍ നടക്കുന്ന ചടങ്ങിലും അദ്ദേഹം സംബന്ധിക്കും.ഉച്ചകഴിഞ്ഞ് രണ്ടിന് കോഴിക്കോട്ടെത്തുന്ന അദ്ദേഹം പ്രൊവിഡന്‍സ് കോളജിലെ വിദ്യാര്‍ഥിനികളുമായി സംവദിക്കും. വൈകുന്നേരം അഞ്ചിന് ബീച്ചില്‍ നടക്കുന്ന സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കും. നാളെ രാവിലെ കണ്ണൂരിലെത്തുന്ന അദ്ദേഹം അന്തരിച്ച കോണ്‍ഗ്രസ് നേതാവ് സതീശന് പാച്ചേനിയുടെ വീട് സന്ദര്‍ശിക്കും.
Read Moreതലശേരി ജനറൽ ആശുപത്രിയിൽ ചികിത്സാപ്പിഴവ്: വിദ്യാർഥിയുടെ കെെ മുറിച്ചുമാറ്റി; മുഖ്യമന്ത്രിക്കു പരാതി നൽകി മാതാപിതാക്കൾ
തലശേരി: ഫുട്ബോൾ കളിക്കിടെ വീണ് എല്ലുപൊട്ടിയ വിദ്യാർഥിയുടെ കൈ മുറിച്ചു മാറ്റി. കുട്ടിയെ ചികിത്സിച്ച തലശേരി ഗവ. ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ വീഴ്ചയാണ് കുട്ടിയുടെ കൈ മുറിച്ചു മാറ്റാനിടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. തലശേരി ചേറ്റംകുന്ന് നാസാ ക്വാർട്ടേർസിൽ താമസിക്കുന്ന അബൂബക്കർ സിദ്ധിഖിന്റെ മകൻ സുൽത്താനാണ് കൈ നഷ്ടമായത്. പാലയാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ് സുൽത്താൻ. ഒക്ടോബർ 30 ന് വൈകിട്ട് വീടിന് സമീപമുള്ള ഗ്രൗണ്ടിൽ ഫുട്ബോൾ കഴിക്കുന്നതിനിടെയായിരുന്നു അപകടം. തുടർന്ന് തലശേരി ജനറൽ ആശുപത്രിയിലെത്തിച്ചു. ഇവിടെ എക്സ്റേ മെഷീൻ തകരാറായിരുന്നു. എക്സ്റേ എടുക്കാൻ കൊടുവള്ളി കോ-ഓപറേറ്റീവ് ആശുപത്രിയിൽ പോയി. ഒരു മണിക്കൂറിൽ എക്സ്റേ തലശേരി ആശുപത്രിയിൽ ഹാജരാക്കി. കുട്ടിയുടെ കൈയിലെ രണ്ട് എല്ലുകൾ പൊട്ടിയിരുന്നു. അന്ന് എക്സ്റേ അസ്ഥിരോഗ വിഭാഗം ഡോക്ടർക്ക് അയച്ചുകൊടുത്തു. തുടർന്ന് സ്കെയിൽ ഇട്ട് കൈ കെട്ടിയെങ്കിലും കുട്ടിക്ക്…
Read More