തോക്ക്, വ്യാജ ഐഡി, യൂണിഫോം..! യുവാവിനെ സൈന്യത്തിൽ “റിക്രൂട്ട്’ ചെയ്ത് പണം തട്ടി

ലക്നോ: ടെറിറ്റോറിയൽ ആർമി ബറ്റാലിയനിൽ വ്യാജ “റിക്രൂട്ട്മെന്‍റ്’ നടത്തി യുവാവിനെ ക്യാന്പിലെത്തിച്ച് ശിപായി ജോലി ചെയ്യിപ്പിച്ച മുൻ സൈനികൻ അറസ്റ്റിൽ. 16 ലക്ഷം രൂപ വാങ്ങി മനോജ് കുമാർ എന്ന യുവാവിന് വ്യാജ സൈനിക ജോലി നൽകിയ മീററ്റ് സ്വദേശി രാഹുൽ സിംഗ് എന്നയാളെയാണ് മിലിറ്ററി ഇന്‍റലിജൻസ് വിഭാഗം കസ്റ്റഡിയിലെടുത്തത്. പഞ്ചാബിലെ പത്താൻകോട്ട് 272 ട്രാൻസിറ്റ് ക്യാന്പിന്‍റെ സുരക്ഷാ ചുമതല നിർവഹിക്കുന്ന ടെറിറ്റോറിയൽ ആർമിയുടെ 108 ബറ്റാലിയനിൽ നാല് മാസം ജോലി ചെയ്ത ശേഷമാണ് ഗാസിയാബാദ് സ്വദേശിയായ മനോജ് കുമാറിന് തട്ടിപ്പ് മനസിലായത്. സൈന്യത്തിലെ ശിപായി റാങ്ക് ഉദ്യാഗസ്ഥനായിരുന്ന സിംഗ്, ഉന്നത ഉദ്യാഗസ്ഥനെന്ന വ്യാജേന പണം വാങ്ങി കുമാറിനെ കബളിപ്പിക്കുകയായിരുന്നു. സൈനിക ക്യാന്പിൽ വച്ച് പാചക പരിശോധന നടത്തിയും വ്യാജ ശാരീരിക ക്ഷമതാ പരീക്ഷ നടത്തിയും കുമാറിന്‍റെ വിശ്വാസം നേടിയെടുത്ത ശേഷമാണ് പണം തട്ടി‌യത്. യഥാർഥ സൈനിക…

Read More

സ്കൂൾ ചടങ്ങിൽ ഉദ്ഘാടന അവസരം നഷ്ടമാമായി! പ്രധാനാധ്യാപകനെ തല്ലി എംഎൽഎ

ഹൈദരാബാദ്: സ്കൂൾ ചടങ്ങിൽ ഉദ്ഘാടന അവസരം നഷ്ടമായതിന്‍റെ ദേഷ്യ‌ത്തിൽ പ്രധാനാധ്യാപകനെ ഭാരത് രാഷ്ട്ര സമിതി(ബിആർഎസ്) എംഎൽഎ മർദിച്ചു. ഗഡ്‌വാൽ എംഎൽഎ കൃഷ്ണമോഹൻ റെഡ്ഡിയാണ് നഗർകർണൂൽ ബിസി വെൽഫേർ ഗുരുകുൽ സ്കൂൾ അധ്യാപകൻ വെങ്കട്ട് റെഡ്ഡിയെ മർദിച്ചത്. ചൊവ്വാഴ്ച സ്കൂളിലെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടന ചടങ്ങിന് ശേഷമാണ് സംഭവം നടന്നത്. ഉദ്ഘാടകനായി നിശ്ചിയിച്ചിരുന്ന എംഎൽഎ പരിപാടിക്കെത്താൻ വൈകിയതോടെ വേദിയിൽ സന്നിഹിതനായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചടങ്ങ് നിർവഹിച്ചു. വൈകിയെത്തിയ എംഎൽഎ ഈ വിവരം അറിഞ്ഞതോ‌ടെ അധ്യാപകന്‍റെ മുഖത്ത് അടിക്കുകയും ഷർട്ടിൽ പിടിച്ച് കൊണ്ട് അസഭ്യവർഷം ചൊരിയുകയും ചെയ്തു. ചടങ്ങിന്‍റെ സമയം തന്നോട് കൃത്യമായി പറഞ്ഞിരുന്നില്ലെന്നും അര മണിക്കൂർ വൈകിയെത്തിയാൽ മതിയെന്ന നിർദേശം നൽകി തന്നെ വഞ്ചിച്ചുവെന്നും എംഎൽഎ പിന്നീട് വിശദീകരണം നടത്തി. സംഭവം വിവാദമായതോ‌‌ടെ എംഎൽഎയ്ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനകൾ സർക്കാരിന് പരാതി നൽകി.

Read More

എന്തുകൊണ്ട് തന്നെ വിവാഹം ചെയ്യുന്നില്ല; വിവാഹാഭ്യർഥന നിരസിച്ച വിദ്യാർഥിനിയെ സഹപാഠി സ്വയം തീകൊളുത്തിയശേഷം കെട്ടിപ്പിടിച്ചു

  മുംബൈ: വിവാഹാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് ഗവേഷണവിദ്യാർഥി സ്വയം തീകൊളുത്തിയശേഷം സഹപാഠിയായ വിദ്യാർഥിനിയെ കെട്ടിപ്പിടിച്ചു. ഔറംഗാബാദിലെ ഹനുമാൻ തേക്ഡിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ജന്തുശാസ്ത്ര ഗവേഷണ വിദ്യാർഥിയായ ഗജാനൻ മുണ്ടെയാണ് (30) തീകൊളുത്തിയശേഷം സഹപാഠിയായ പൂജാ സാൽവേയെ (28) കെട്ടിപ്പിടിച്ചത്. ഇരുവരും പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. 90 ശതമാനത്തോളം പൊള്ളലേറ്റ ഗജാനൻ മുണ്ടെയുടെ നില ഗുരുതരമാണ്. പൂജ സാൽവേക്ക് അമ്പത് ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. പർഭണി സ്വദേശിയാണ് ഗജാനൻ മുണ്ടെ. ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു പ്രഫസറുടെ കാബിനുള്ളിലായിരുന്നു സംഭവം. പ്രഫസറെ കാണാനാണ് വിദ്യാർഥിനി ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയത്. വിദ്യാർഥിനിയെ പിന്തുടർന്നെത്തിയ മുണ്ടെ പ്രഫസറുടെ കാബിനിൽ വിദ്യാർഥിനി കയറിയപ്പോൾ കന്നാസിൽ കരുതിയ പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തി. എന്തുകൊണ്ട് തന്നെ വിവാഹം ചെയ്യുന്നില്ലെന്ന് ചോദിച്ച് മുണ്ടെ വിദ്യാർഥിനിയെ കെട്ടിപ്പിടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Read More

തനിക്ക് 16 വയസേയുള്ളൂ എന്ന് വാദിച്ച് പീഡകന്‍ ! 19 വയസുണ്ടെന്ന് പ്രോസിക്യൂഷന്‍; 13കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കോടതിയുടെ ഉത്തരവ് ഇങ്ങനെ…

ബാലനീതി നിയമപ്രകാരം പ്രായം കണക്കാക്കാന്‍ ആധാര്‍ കാര്‍ഡ് മതിയായ രേഖയല്ലെന്ന് വ്യക്തമാക്കി ഹൈകോടതി. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റോ തദ്ദേശസ്ഥാപനം നല്‍കുന്ന സര്‍ട്ടിഫിക്കറ്റോ മാത്രമേ ഇതിനായി പരിഗണിക്കാവൂവെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി. 13കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ അസം സ്വദേശിയുടെ ജാമ്യ ഹര്‍ജി തള്ളിയാണ് കോടതിയുടെ ഉത്തരവ്. പീരുമേട്ടിലെ എസ്റ്റേറ്റില്‍ ജോലി ചെയ്യുമ്പോഴാണ് പ്രതിയായ ഹര്‍ജിക്കാരന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. ഇയാള്‍ ജൂണ്‍ മൂന്നിനാണ് അറസ്റ്റിലായത്. പിന്നീട് ആധാര്‍ കാര്‍ഡ് പ്രകാരം തനിക്ക് 16 വയസ്സേയുള്ളൂവെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് ഇയാള്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. 2006 ജനുവരി രണ്ടാണ് ജനനത്തീയതിയായി രേഖപ്പെടുത്തിയിട്ടുള്ളത്. ബാലനീതി നിയമപ്രകാരമുള്ള നടപടിയാണ് തനിക്കെതിരെ സ്വീകരിക്കേണ്ടതെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഇക്കാര്യം വ്യക്തമാക്കി അസം ആരോഗ്യവകുപ്പ് നല്‍കിയ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി. എന്നാല്‍, ഈ വാദത്തെ എതിര്‍ത്ത പ്രോസിക്യൂഷന്‍, പ്രതിയുടെ ജനനത്തീയതി 2003 ഫെബ്രുവരി…

Read More

“വിജയിച്ചാൽ മീററ്റ് നഗരത്തിന്  നാഥുറാം ഗോഡ്സെ നഗർ എന്ന് പേര് നൽകും’; അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ  പ്രകടന പത്രിയിലെ മറ്റ് വാഗ്ദാനങ്ങൾഇങ്ങനെ…

ലക്നോ: തദ്ദേശ തെരഞ്ഞെ‌ടുപ്പിൽ വിജയം നേ‌ടിയാൽ മീററ്റ് നഗരത്തിന് നാഥുറാം ഗോഡ്സെ നഗർ എന്ന പേരു നൽകുമെന്ന് പ്രഖ്യാപിച്ച് അഖിൽ ഭാരത് ഹിന്ദു മഹാസഭ (എബിഎച്ച്എംഎസ്). ഡിസംബറിൽ നടക്കുമെന്നു പ്രതീക്ഷിക്കുന്ന തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രികയിലാണ് ഈ വാഗ്ദാനം ഉൾപ്പെടുത്തിയത്.പ്രദേശത്തെ ഇസ്ലാമിക സ്ഥലപ്പേരുകൾ മാറ്റുമെന്നും രാജ്യം ഹിന്ദുരാഷ്ട്രമാക്കാൻ പരിശ്രമിക്കുമെന്നും പത്രികയിൽ വാഗ്ദാനമുണ്ട്. ബിജെപി, ശിവസേന തുടങ്ങിയ പാർട്ടികൾ ഹിന്ദുത്വനയങ്ങളിൽനിന്നു വ്യതിചലിക്കുകയാണെന്നും ന്യൂനപ‍ക്ഷ പ്രീണനത്തിനു വഴിയൊരുക്കുകയാണെന്നും എബിഎച്ച്എംഎസ് ആരോപിച്ചു. മീററ്റ് നഗരസഭയിലെ എല്ലാ വാർഡുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച എബിഎച്ച്എംഎസ്, ദേശസ്നേഹമുള്ള സ്ഥാനാർഥികളെ അണിനിരത്തുമെന്നും ഗോമാതാവിനെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.

Read More

വി.ഡി. സതീശനെ ട്രോളി കെ. മുരളീധരൻ; ‘ആളുകളെ വിലകുറച്ചു കണ്ടാൽ  മെസിയുടെ അവസ്ഥയാകും; തലയിലൂടെ മുണ്ടിട്ട് നടക്കേണ്ടി വരുമെന്ന പരിഹാസവും

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. ശതീശന്‍റെ ബലൂൺ വിമർശനത്തിനെതിരേ കെ. മുരളീധരന്‍റെ പരിഹാസം. ആളുകളെ വിലകുറച്ചു കണ്ടാൽ ഇന്നലെ മെസിക്ക് സംഭവിച്ചത് പോലെയാകുമെന്നായിരുന്നു മുരളീധരൻ. പലരെയും വില കുറച്ചു കണ്ടാൽ പിന്നീട് തലയിലൂടെ മുണ്ടിട്ട് നടക്കേണ്ടി വരുമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് പാർട്ടിയിൽ എല്ലാവർക്കും അവരുടേതായ റോൾ ഉണ്ട്. അതുകൊണ്ടു തന്നെ ആരെയും നിസാരവത്ക്കരിക്കേണ്ടതില്ല. ഇന്ദിരാഗാന്ധിയുടെ കാലം മുതൽ കോൺഗ്രസ് ശീലമാക്കിയ രീതിയാണിത്. ഓരോരുത്തരും അവരുടെ റോൾ ചെയ്യുന്പോഴാണ് പാർട്ടി മുന്നോട്ട് നീങ്ങുകയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ശശി തരൂർ കേരളത്തിൽ സന്ദർശനം നടത്തുന്നത് വിഭാഗീയതയുടെ ഭാഗമായല്ല. പാർട്ടി വേദികളിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്.പാർട്ടിയുടെ ക്ഷണം കിട്ടിയിട്ടാണ് അദ്ദേഹം ഇവിടെ എത്തിയത്.  കോഴിക്കോട്ട് നിശ്ചയിച്ച പരിപാടി നടന്നില്ലായിരുന്നെങ്കിൽ കോൺഗ്രസിന് വലിയ ക്ഷീണമായി മാറുമായിരുന്നുവെന്നും മുരളീധരൻ വ്യക്തമാക്കി.

Read More

ഫോട്ടോസ്റ്റാറ്റ് തട്ടിപ്പ് ഇനി നടക്കില്ല; ‘ഭാഗ്യം’ വരും  പുതിയ രൂപത്തില്‍; വ്യാജന്മാരെ പൂട്ടാന്‍ പുതിയ പരീക്ഷണവുമായി ഭാഗ്യക്കുറിവകുപ്പ്

സ്വന്തം ലേഖകന്‍കൊച്ചി: സംസ്ഥാനത്ത് ലോട്ടറി തട്ടിപ്പു വ്യാപകമായ പശ്ചാത്തലത്തില്‍ വ്യാജന്മാരെ പൂട്ടാന്‍ പുതിയ പരീക്ഷണവുമായി ഭാഗ്യക്കുറിവകുപ്പ്. ഓണം ബംപറില്‍ പരീക്ഷിച്ച് വിജയിച്ച ഫ്ളൂറസെന്‍റ് അച്ചടിമഷി ഉപയോഗിച്ചുള്ള ടിക്കറ്റുകള്‍ പുറത്തിറക്കാനാണ് ഭാഗ്യക്കുറിവകുപ്പു നീക്കം ആരംഭിച്ചിട്ടുള്ളത്. ഇതുപ്രകാരം പുതിയ ഭാഗ്യക്കുറിയില്‍ സമ്മാനത്തുക, നമ്പര്‍, തീയതി എന്നിവ തിളങ്ങുന്ന (ഫ്‌ളൂറസെന്‍റ്) അക്ഷരത്തിലായിരിക്കും. കളര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് തട്ടിപ്പുനടത്താന്‍ ശ്രമിച്ചാല്‍ ഫോട്ടോസ്റ്റാറ്റില്‍ തിളക്കമുണ്ടാകില്ല. കറന്‍സിനോട്ടുകളിലേതിനു സമാനമായ സുരക്ഷാകോഡും ലേബലും പുതിയ ഭാഗ്യക്കുറിയില്‍ അച്ചടിക്കും. ഓണം ബംപറില്‍ വിജയം കണ്ടതിനു പിന്നാലെ ക്രിസ്മസ് ന്യൂഇയര്‍ ലോട്ടറിയിലും സമാന രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങളൊരുക്കിയാകും ഭാഗ്യക്കുറി പുറത്തിറങ്ങുക. അഞ്ചു മുതല്‍ ആറു മാസം വരെ ഭാഗ്യക്കുറിയിലെ ഈ തിളക്കം നില്‍ക്കും. നാലു കളറുകളിലാകും നമ്പറുകള്‍. അംഗപരിമിതരും കാഴ്ചശേഷി കുറഞ്ഞവരുമായ ലോട്ടറി വില്പനക്കാരാണു നിലവില്‍ തട്ടിപ്പിന് ഇരയാകുന്നവരില്‍ ഭൂരിഭാഗവും. നമ്പറില്‍ തിരുത്തു വരുത്തിയാണ് ബഹുഭൂരിപക്ഷം തട്ടിപ്പുകളും അരങ്ങേറുന്നതും. ക്യൂആര്‍…

Read More

വെള്ളം ചോദിച്ചെത്തിയ യുവാവ് വൃദ്ധയെ ആക്രമിച്ച് മാല കവര്‍ന്നു! അടിയുടെ ആഘാതത്തില്‍ മൂക്കിലൂടെ രക്തം വാര്‍ന്നൊഴികി

തിരുവനന്തപുരം: കാട്ടാക്കട മാറാനല്ലൂരില്‍ വെള്ളം ചോദിച്ച് വീട്ടിലെത്തിയ യുവാവ് വൃദ്ധയെ ആക്രമിച്ച് മാല കവര്‍ന്നു. മാറാനല്ലൂര്‍ അരുമാളൂര്‍ കണ്ടല മയൂരം വീട്ടില്‍ അരുന്ധതിയുടെ(68) രണ്ട് പവന്‍റെ മാലയാണ് കവര്‍ന്നത്. ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. അരുന്ധതി വീട്ടില്‍ ഒറ്റയ്ക്കുണ്ടായിരുന്ന സമയത്ത് യുവാവ് വീട്ടിലെത്തി വെള്ളം ചോദിച്ചു. ഇത് കുടിച്ച് ഗ്ലാസ് തിരികെ നല്‍കുന്നതിനിടെ ഇയാള്‍ വൃദ്ധയുടെ മുഖത്ത് ആഞ്ഞടിച്ചു. ഇതിനിടെ ഇയാള്‍ മാലപൊട്ടിച്ച് ബൈക്കില്‍ കടന്നുകളയുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ മൂക്കിലൂടെ രക്തം വാര്‍ന്നൊഴികിയതോടെ ഇവര്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

Read More

മോഷണ സംഘത്തിന്‍റെ തലവൻ പോലീസ് ഉദ്യോഗസ്ഥൻ..! അവലംബിച്ചിരുന്ന രീതി ഇങ്ങനെ…

ഹൈദരാബാദ്: തെലുങ്കാനയിലെ മൂന്ന് ജില്ലകളിലായി മൊബൈൽ ഫോൺ മോഷണ പരന്പരകൾ നടത്തിയ സംഘത്തിന്‍റെ തലവൻ പോലീസ് കോൺസ്റ്റബിളെന്ന് തെളിഞ്ഞു. പോക്കറ്റടി സംഘത്തെ നിയന്ത്രിച്ചിരുന്ന ഈശ്വർ പ്രസാദ്(35) എന്ന ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. സെരിലിംഗന്പള്ളി മേഖലയിൽ ടാസ്ക് ഫോഴ്സ് ഉദ്യോഗസ്ഥനായി ഡ്യൂട്ടി നിർവഹിക്കുന്ന പ്രസാദ്, പ്രായപൂർത്തിയാകാത്ത മൂന്ന് പേരുൾപ്പെടെ ഒന്പത് സ്ഥിരം പോക്കറ്റടിക്കാരുടെ സംഘത്തിന്‍റെ തലവനായി മാസങ്ങളായി പ്രവർത്തിച്ച് വരികയാണ്. ഹൈദരാബാദിൽ ജോലി ചെയ്യവേ പരിചയപ്പെട്ട കുറ്റവാളികളെ തലസ്ഥാന നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലും നൽഗോണ്ട, മിരിയാലഗുഡ, സൂര്യപേട്ട് മേഖലകളിലും വിന്യസിച്ച പ്രസാദ്, വിപുലമായ രീതിയിൽ മോഷണം നടത്താൻ ഇവരെ പ്രേരിപ്പിച്ചിരുന്നു. നൽഗോണ്ട ടൗൺ സ്റ്റേഷനിൽ ലഭിച്ച ഫോൺ മോഷണ പരാതിയിൽ കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാവാത്ത രണ്ട് പ്രതികൾ നൽകിയ വിവരമനുസരിച്ചാണ് പ്രസാദിനെ അറസ്റ്റ് ചെയ്തത്. മോഷണ സംഘത്തിന് നേതൃത്വം നൽകിയ ഇയാൾ ഫോൺ വിറ്റ് ലഭിക്കുന്ന പണത്തിന്‍റെ ഓഹരി…

Read More

ഒടുവില്‍ കുറ്റസമ്മതം! കാമുകിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി; കാരണം….

ന്യൂഡല്‍ഹി: കാമുകിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കിയ സംഭവത്തില്‍ കോടതിയില്‍ കുറ്റസമ്മതം നടത്തി പ്രതി അഫ്താബ് അമീന്‍ പൂനവല്ല. പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ യുവതിയെ കൊലപ്പെടുത്തുകയായിരുന്നെന്നു ഇയാള്‍ കോടതിയില്‍ പറഞ്ഞു. പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെ വിഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കുറ്റം ഏറ്റുപറഞ്ഞത്. പോലീസ് അന്വേഷണവുമായി താന്‍ സഹകരിക്കുന്നുണ്ട്. കൊലപാതകത്തിനുശേഷമുള്ള കാര്യങ്ങള്‍ ക്രമമായി ഓര്‍ത്തെടുക്കാന്‍ തനിക്ക് കഴിയുന്നില്ല. ഇതാണ് പോലീസിന് നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യമുണ്ടാകാന്‍ കാരണമെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. മകളെ കാണാനില്ലെന്ന് കാട്ടി യുവതിയുടെ പിതാവ് പരാതി നല്‍കിയതോടെയാണ് കഴിഞ്ഞ മേയില്‍ നടന്ന കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്. പങ്കാളിയായ ശ്രദ്ധയെ(26) കൊലപ്പെടുത്തിയശേഷം 35 കഷണങ്ങളാക്കി, പ്രത്യേകം ഫ്രിഡ്ജ് വാങ്ങി ഇത് സൂക്ഷിച്ചു. പിന്നീട് അടുത്ത 18 ദിവസങ്ങളിലായി മെഹ്‌റൗളി വനത്തിന്‍റെ വിവിധയിടങ്ങളിലായി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ചെന്ന് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.

Read More