തിരുവനന്തപുരം : സാമൂഹികമാധ്യമങ്ങളിൽ ആയിരക്കണക്കിന് സൈബർ ഗുണ്ടകളുടെ പുലഭ്യപീഡനത്തിന് ഇരയായ മമ്മൂട്ടിയോട് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മാപ്പുപറയണമെന്ന് ചെറിയാൻഫിലിപ്പ്, പാർട്ടി ചാനൽ ചെയർമാൻ എന്ന നിലയിലുള്ള 25 വർഷത്തെ സേവനത്തിന് സി.പി.എം നൽകിയ സമ്മാനമാണ് തെറിയഭിഷേകം. രാജ്യസഭാ അംഗത്വമോ സർക്കാർ പദവികളോ നൽകി ആദരിക്കുന്നതിനു പകരം ബീഭത്സമായ വാക്ക് ശരങ്ങൾ കൊണ്ട് സഖാക്കൾ മമ്മൂട്ടിയുടെ നെഞ്ചുപിളർക്കുകയാണ് ചെയ്തത്. ഒരിക്കലും കേട്ടിട്ടില്ലാത്ത അറപ്പുണ്ടാക്കുന്ന അശ്ലീല പദങ്ങൾ കൊണ്ട് മമ്മൂട്ടിയെ അധിക്ഷേപിച്ചവരെ തള്ളിപ്പറയാനോ അപലപിക്കാനോ സി.പി.എം പ്രമുഖ നേതാക്കളാരും തയാറായിട്ടില്ല. വയനാട്ടിലെ ടൗൺഷിപ്പ് സർക്കാരിന്റെയും പാർട്ടിയുടെയും മാത്രം നേട്ടമായി കൊട്ടിഘോഷിക്കുമ്പോൾ ഇത് കേരള ജനതയുടെ പൊതു പണമാണെന്ന സത്യം തുറന്നു പറഞ്ഞതാണ് മമ്മൂട്ടിക്കെതിരായ പ്രകോപനത്തിനു മുഖ്യകാരണം. സിപിഎം വയനാട് ജില്ലാ സെക്രട്ടറിയോട് നീരസം കാട്ടിയെന്ന കാര്യം മാത്രം വിവാദമാക്കിയത് മമ്മൂട്ടി ചൂണ്ടിക്കാട്ടിയ യഥാർഥ വസ്തുത മറച്ചുപിടിക്കാനാണ്- ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
Read MoreCategory: Loud Speaker
നാട്ടിക സീറ്റിന്റെ പേരിൽ സിപിഐയിൽ പൊട്ടിത്തെറി; പെയ്മെന്റ് സീറ്റെന്നു സി.സി.മുകുന്ദൻ; പാർട്ടി മറുപടി പറയുമെന്ന് ഗീത ഗോപി
തൃശൂർ: സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ തൃശൂരിലെ സിപിഐയിൽ പൊട്ടിത്തെറി. നാട്ടികയിൽ പേമെന്റ് സീറ്റ് ആരോപണം ഉന്നയിച്ച് സി.സി. മുകുന്ദൻ എംഎൽഎ. മന്ത്രി കെ. രാജനും വി.ആർ. സുനിൽ കുമാറിനുമടക്കം ഇളവ് അനുവദിക്കുന്പോൾ മണ്ഡലത്തിൽ വൻ വിജയംനേടിയ തന്നെ അവഗണിച്ചെന്ന് ആരോപിച്ചാണു മുതിർന്ന സിപിഐ നേതാവു കൂടിയായ മുകുന്ദൻ രംഗത്തുവന്നത്. ഒരു തവണ ജയിച്ചവർക്കു രണ്ടാമൂഴം നൽകണമെന്ന പാർട്ടിയുടെ മാനദണ്ഡം കാറ്റിൽപറത്തിയാണു മുകുന്ദനെ അവഗണിച്ചത്. രണ്ടുവട്ടം എംഎൽഎയും രണ്ടുവട്ടം ഗുരുവായൂർ നഗരസഭാ ചെയർപേഴ്സണുമായ ഗീതാ ഗോപിയെയാണു നിലവിൽ പരിഗണിക്കുന്നത്. മുകുന്ദനെ ഒഴിവാക്കിയതിൽ പാർട്ടിയിലെ ഒരു വിഭാഗത്തിനും വൻ പ്രതിഷേധമുണ്ട്. പാർട്ടിക്കു വേണ്ടി പണപ്പിരിവു നടത്താൻ തനിക്കു കഴിയില്ലെന്നും മോശപ്പേരു കേട്ടതിന്റെ പേരിലാണ് കഴിഞ്ഞവട്ടം ഗീതാ ഗോപിയെ ഒഴിവാക്കി തന്നെ മത്സരിപ്പിച്ചതെന്നും മറ്റൊരാളെയാണ് മത്സരിപ്പിച്ചതെങ്കിൽ മനസിലാക്കാൻ കഴിയുമായിരുന്നെന്നും മുകുന്ദൻ പറഞ്ഞു. പാർട്ടി ഒഴിവാക്കിയാലും മത്സര രംഗത്തുണ്ടാകും. പാർട്ടി നിലപാടിനു വിരുദ്ധമായി…
Read Moreഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന സഹപാഠികളെ ഇരുമ്പ് കമ്പി കൊണ്ട് മർദിച്ചു: ഒരാൾ കൊല്ലപ്പെട്ടു; ഏഴ് പേർക്ക് പരിക്കേറ്റു; പ്രതി ഒളിവിൽ
ബല്ലാരി: കർണാടകയിലെ ബല്ലാരി ജില്ലയിലെ ഗുരുകുൽ റെസിഡൻഷ്യൽ സ്കൂളിൽ അർദ്ധരാത്രിയിൽ വിദ്യാർഥിയുടെ ക്രൂരമായ ആക്രമണം. ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന സഹപാഠികളെ കട്ടിലിന്റെ ഇരുമ്പ് കമ്പി കൊണ്ട് തലങ്ങും വിലങ്ങും അടിച്ചതിനെത്തുടർന്ന് ഒരു വിദ്യാർഥി കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാത്രി ഭക്ഷണം കഴിഞ്ഞ് ഹോസ്റ്റൽ മുറിയിൽ വിദ്യാർഥികൾ ഉറങ്ങിക്കിടക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഒമ്പതാം ക്ലാസ് വിദ്യാർഥിയായ പ്രതി പെട്ടെന്ന് പ്രകോപിതനാവുകയും കട്ടിലിന്റെ കമ്പിയെടുത്ത് സഹപാഠികളെ ആക്രമിക്കുകയുമായിരുന്നു. ഡോർമിറ്ററിയിൽ ഉണ്ടായിരുന്ന എട്ട് വിദ്യാർഥികൾക്ക് നേരെയാണ് ആക്രമണം നടന്നത്. ഇതിൽ ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാർഥി പിന്നീട് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. മറ്റ് രണ്ട് വിദ്യാർഥികളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ശബ്ദം കേട്ടെത്തിയ സ്കൂൾ അധികൃതരും സുരക്ഷാ ജീവനക്കാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ആക്രമണത്തിന് ശേഷം പ്രതിയായ വിദ്യാർത്ഥി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പ്രതിയായ വിദ്യാർത്ഥിക്കായി ബല്ലാരി…
Read Moreകോര്‍പ്പറേഷന്റെ ഉത്തരവാദിത്തം കൃത്യമായി ചെയ്തു: മേയർ വി.വി രാജേഷ്
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ടു കോര്‍പറേഷന്റെ ഉത്തരവാദിത്തം കൃത്യമായി പൂര്‍ത്തിയാക്കിയതായി മേയര്‍ വി.വി. രാജേഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു. കോര്പറേഷന് പരമ്പരാഗതമായി എവിടെയൊക്കയാണോ ശുചീകരണം ചെയ്തിരുന്നത് അവിടെയൊക്കെത്തന്നെ റിക്കാർഡ് വേഗത്തില്‍ അത് പൂര്‍ത്തിയാക്കി. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആരംഭിച്ച ശുചീകരണം രാത്രി എട്ടരയായപ്പോഴേക്കും പ്രധാനപ്പെട്ട റോഡുകളിലൊക്കെ പൂര്‍ത്തിയാക്കുകയും റോഡുകള്‍ കഴുകി വൃത്തിയാക്കുകയും ചെയ്തു. പൊങ്കാലയ്ക്കു കൊണ്ടുവന്ന വിറകും മറ്റും മാറ്റുന്നതിനോടൊപ്പം തന്നെ ചുടുകല്ലുകളും മാറ്റുകയും പ്ലാസ്റ്റിക് മാലിന്യം പ്രത്യേകം തരം തിരിച്ച് മാറ്റുകയും ചെയ്തു. ആറ്റുകാലില്‍ ദേവിയുടെ പുറത്തെഴുന്നള്ളത്തിനു ശേഷം വൃത്തിയാക്കേണ്ട സ്ഥലങ്ങളുണ്ട്. അത് എഴുന്നള്ളത്തിന് ശേഷമാണ് ചെയ്തത്. ആറ്റുകാല്‍ ട്രസ്റ്റിന്റെ കീഴിലുള്ള സ്ഥലത്തെ മാലിന്യങ്ങള്‍ കാലങ്ങളായി നീക്കം ചെയ്യുന്നത് ട്രസ്റ്റ് ആണ്. കോര്‍പറേഷനോട് ആവശ്യപ്പെട്ടിരുന്നെങ്കില്‍ അതും ചെയ്യുമായിരുന്നുവെന്നും മേയര്‍ പറഞ്ഞു. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തജനങ്ങള്‍ പങ്കെടുത്ത, നല്ലരീതിയില്‍ നടന്ന ആറ്റുകാല്‍ പൊങ്കാല ഈ വര്‍ഷത്തേത് ആയിരുന്നു. നഗരസഭയും…
Read Moreആറ്റുകാൽ പൊങ്കാല: ശുചീകരണത്തിൽ വീഴ്ചയെന്നു മന്ത്രി വി.ശിവൻകുട്ടി; പരിശോധിക്കാൻ ആർഡിഒയെ ചുമതലപ്പെടുത്തി
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കു ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇടഞ്ഞ് സംസ്ഥാന സർക്കാരും തിരുവനന്തപുരം കോർപറേഷനും. നഗരത്തിലെ ചിലയിടങ്ങളിൽ പൊങ്കാലയ്ക്കു ശേഷമുള്ള മാലിന്യനീക്കം വൈകുന്നതായും ശുചീകരണത്തിൽ വീഴ്ചകൾ സംഭവിക്കുന്നതായും ചൂണ്ടിക്കാട്ടി ഇക്കാര്യം പരിശോധിച്ചു റിപ്പോർട്ട് നൽകാൻ മന്ത്രി വി. ശിവൻകുട്ടി ആർഡിഒയെ ചുമതലപ്പെടുത്തി. കോർപറേഷനാണ് ശുചീകരണ ചുമതല. ജനലക്ഷങ്ങൾ എത്തിയ ഉത്സവത്തിനു ശേഷം നഗരം എത്രയും വേഗം വൃത്തിയാക്കേണ്ടത് ആരോഗ്യ സുരക്ഷയ്ക്കും സുഗമമായ ഗതാഗതത്തിനും അത്യാവശ്യമാണെന്നു മന്ത്രി വി. ശിവൻകുട്ടി പ്രസ്താവനയിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ ശുചീകരണ പ്രവർത്തനങ്ങളിൽ എവിടെയെങ്കിലും വീഴ്ചയുണ്ടോയെന്ന് നേരിട്ടു പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം ആർഡിഒയെ ചുമതലപ്പെടുത്തി. എവിടെയെങ്കിലും പോരായ്മ ഉണ്ടെങ്കിൽ അവ പരിഹരിക്കാൻ കർശനമായ ഇടപെടലുണ്ടാകും. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനും നഗരത്തെ പൂർവസ്ഥിതിയിലാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
Read Moreകേരളം എന്റെ കര്‍മമണ്ഡലം: ഗ്യാനേഷ് കുമാര്‍
വൈപ്പിന്‍: കേരളം ആയിരുന്നു തന്റെ കർമമണ്ഡലമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍. കൊച്ചിയിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇന്നു രാവിലെ ചെറായി ബീച്ച് ടൂറിസ്റ്റ് കേന്ദ്രം സന്ദര്‍ശിക്കുന്നതിനിടെയാണ് ഇങ്ങനെ പ്രതികരിച്ചത്. എറണാകുളം ജില്ലാ കളക്ടര്‍ ആയിരുന്ന കാലത്ത് ബീച്ചിന്റെ വികസനത്തിനായി നടത്തിയ ശ്രമങ്ങള്‍ അദ്ദേഹം സ്മരിച്ചു. ഇവിടത്തെ ജനങ്ങളുമായി ഒരുപാട് ഇടപഴകലുകള്‍ നടത്തിയിട്ടുണ്ട്. ചെറായി ബീച്ച് മനോഹരമാണ്. ഇത് സംരക്ഷിച്ചു നിലനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സന്ദര്‍ശനത്തിനിടെ ഒട്ടനവധി സംഘടനാ നേതാക്കളുമായും അദ്ദേഹം സൗഹൃദം പങ്കുവച്ചു. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തന്‍ ഖേല്‍ക്കര്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരും ഗ്യാനേഷ് കുമാറിനൊപ്പം ഉണ്ടായിരുന്നു.
Read Moreകേരളത്തിന് ഒരു മെമു ട്രെയിൻ കൂടി
പരവൂർ: കേരളത്തിനു പുതുതായി ഒരു മെമു ട്രെയിൻ സർവീസ് കൂടി അനുവദിച്ച് റെയിൽവേ. പാലക്കാട് -പൊള്ളാച്ചി റൂട്ടിലാണ് പുതിയ ട്രെയിൻ. ട്രെയിൻ ആരംഭിക്കാൻ തീരുമാനിച്ച വിവരം റെയിൽവേ മന്ത്രി അശ്വിനി വൈഷണവ് സഹമന്ത്രി സുരേഷ് ഗോപിയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഈ ട്രെയിൻ എന്ന് മുതലായിരിക്കുമെന്നും സമയക്രമം സംബന്ധിച്ചുള്ള വിവരവും ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന. മാർച്ച് 11- ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് പുതിയ ട്രെയിനുകളുടെ ഉദ്ഘാടനം നിർവഹിക്കുന്നുണ്ട്. അതിനോടൊപ്പം പുതിയ മെമുവിന്റെ ഉദ്ഘാടനവും നടത്താനാണ് സാധ്യത. മംഗലാപുരം- തിരുനെൽവേലി എക്സ്പ്രസ്, മംഗലാപുരം-രാമേശ്വരം എക്സ്പ്രസ്, നാഗർകോവിൽ – ചെർലപ്പള്ളി അമൃത് ഭാരത് എക്സ്പ്രസ്, കോയമ്പത്തൂർ – ധൻബാദ് അമൃത് ഭാരത് എക്സ്പ്രസ് എന്നിവയാണ് 11- ന് ഉദ്ഘാടനം ചെയ്യുന്ന പുതിയ ട്രെയിനുകൾ.
Read Moreമാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസ്: തെളിവെടുപ്പിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പിക്ക് സസ്പെൻഷൻ
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം പീഡനക്കേസിലെ തെളിവെടുപ്പിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പിക്ക് സസ്പെൻഷൻ. തിരുവല്ല ഡിവൈഎസ്പി എസ്.നന്ദകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ജനുവരി 14 ന് തിരുവല്ലയിലെ ഹോട്ടലില്‍ രാഹുലിനെ തെളിവെടുപ്പിനായി എത്തിച്ചിരുന്നു. സ്ഥലത്ത് സുരക്ഷയൊരുക്കാൻ ഡിവൈഎസ്പി നന്ദകുമാറിനോട് നിര്‍ദേശിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി ഫോണില്‍ നേരിട്ട് പറഞ്ഞെങ്കിലും ഡിവൈഎസ്പി സ്ഥലത്തെത്തിയിരുന്നില്ല. പ്രത്യേക നിർദേശമുണ്ടായിട്ടും ഡിവൈഎസ്പി എത്തിയില്ലെന്നും വേണ്ട മുൻകരുതലുകൾ എടുത്തില്ലെന്നുമാണ് കണ്ടെത്തൽ. എസ്. നന്ദകുമാറിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി സസ്പെന്ഷന് ഉത്തരവില്‍ പറയുന്നു.ഡിവൈഎസ്പിക്കെതിരെ വിശദമായ അന്വേഷണത്തിനും ഡിജിപി ഉത്തരവിട്ടിട്ടുണ്ട്.
Read Moreകേരള-തമിഴ്നാട് അതിർത്തിയിൽ കേരളം സ്ഥാപിച്ച ബോർഡിനെ ചൊല്ലി തർക്കം
സുല്‍ത്താന്‍ ബത്തേരി: കേരള-തമിഴ്നാട് അതിർത്തിയായ താളൂരിൽ കേരളം സ്ഥാപിച്ച ബോർഡിനെ ചൊല്ലി തർക്കം. കേരളം സ്ഥാപിച്ച ബോർഡ് തമിഴ്നാടിന്റെ ഭാഗത്താണെന്നാണ് നാം തമിഴർ പാർട്ടിയുടെ വാദം. ബോർഡ് നീക്കണമെന്നും ആവശ്യപ്പെട്ടു. തർക്കത്തെ തുടർന്ന് അതിർത്തിയിൽ കേരള, തമിഴ്നാട് പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. അതിർത്തിയെ ചൊല്ലി ദീർഘനാളായി തർക്കം നിലനിൽക്കുന്ന പ്രദേശമാണ് താളൂർ. തമിഴ്നാട് സർക്കാർ വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചിരുന്ന രണ്ട് ബോർഡുകൾ കേരളത്തിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡ് നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലത്തുണ്ട്. ഈ ബോർഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരവധി തവണ ചർച്ചകൾ നടന്നിരുന്നു. എന്നാൽ നടപടി ഉണ്ടായിരുന്നില്ല.
Read Moreമര്യാദയ്ക്ക് കൈയിലുള്ളതെല്ലാം എടുത്തോണം … കോയമ്പത്തൂരില്‍ കത്തി ചൂണ്ടി വിദ്യാര്‍ഥികളില്‍നിന്ന് കവര്‍ച്ച; എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയടക്കം അഞ്ചുപേര്‍ പിടിയില്‍
കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ വിദ്യാര്‍ഥികള്‍ക്കുനേരേ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും പണവും കവര്‍ന്ന സംഘം പിടിയില്‍. രണ്ടാം വര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയടക്കം അഞ്ചംഗസംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശിവഗംഗ സ്വദേശിയായ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ഥികള്‍ തനിച്ചു താമസിക്കുന്ന വാടകവീടുകള്‍ കണ്ടെത്തി വിവരങ്ങള്‍ സംഘത്തിനു കൈമാറിയിരുന്നത് ഇയാളാണ്. ചൊവ്വാഴ്ചയാണ് കവര്‍ച്ച നടന്നത്. സംഭവത്തില്‍ പരാതികള്‍ ലഭിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെ സംഘര്‍ഷമുണ്ടായി. പ്രതികളിലൊരാള്‍ പോലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് പോലീസ് വെടിവച്ചു. പ്രതികളിലൊരാളുടെ കാലില്‍ വെടിയേറ്റിട്ടുണ്ട്. അഞ്ചുപേരെയും സാഹസികമായാണ് പോലീസ് പിടികൂടിയത്. പിടിയിലായവരില്‍ നാലുപേര്‍ വധശ്രമം, കവര്‍ച്ച എന്നീ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്ന് കോയമ്പത്തൂര്‍ പോലീസ് സൂപ്രണ്ട് കെ. കാര്ത്തികേയന് അറിയിച്ചു. നഗരത്തിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദിവസങ്ങള്‍ക്കുമുമ്പ് നഗരത്തില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള…
Read More