തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത വികസന ഉദ്ഘാടന പരിപാടിയെ ചൊല്ലി പോര്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ലാത്തതില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും.മുഖ്യമന്ത്രി പിണറായി വിജയന് പുറമെ മന്ത്രിമാരായ എം.ബി. രാജേഷും കെ.കൃഷ്ണന്‍കുട്ടിയുമാണ് ചടങ്ങ് ബഹിഷ്കരിച്ചിരിക്കുന്നത്. ഇന്നലെയാണ് അറിയിപ്പ് കിട്ടിയതെന്നാണ് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കുന്നത്. മണ്ഡലത്തില്‍ വേറെ പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ ചടങ്ങിനെത്തില്ലെന്ന് എം.ബി. രാജേഷ് വ്യക്തമാക്കി. അസൗകര്യം കാരണം ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി കൃഷ്ണന്‍കുട്ടിയും വ്യക്തമാക്കി. കേരളത്തില്‍ നടപ്പിലാക്കുന്ന 10,800 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് ഇന്ന് കൊച്ചിയില്‍ നടക്കുന്നത്. ഈ പരിപാടിയാണ് സര്‍ക്കാര്‍ ബഹിഷ്കരിച്ചിരിക്കുന്നത്.കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ക്ക് ക്ഷണമുണ്ട്. രാജീവ് ചന്ദ്രശേഖറിനെ ക്ഷണിച്ചതിലാണ് സിപിഎമ്മിന് നീരസം. ദേശീയപാത 66 ലെ തലപ്പാടി-ചെങ്കള ആറുവരിപ്പാത, കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം…
Read MoreCategory: Loud Speaker
സർവം ചൂട്… അൾട്രാവയലറ്റ് രശ്മികൾ അപകടകാരികൾ! കൂടുതൽ പതിച്ചത് മൂന്നാറിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അഥോറിറ്റി. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് ഇടുക്കി ജില്ലയിലെ മൂന്നാറിലാണ്. അൾട്രാവയലറ്റ് സൂചികയിൽ എട്ട് രേഖപ്പെടുത്തിയ ഇവിടെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കൊല്ലം ജില്ലയിലെ കൊട്ടാരക്കര (ആറ്), പത്തനംതിട്ട ജില്ലയിലെ കോന്നി (ആറ്), കോട്ടയം ജില്ലയിലെ ചങ്ങനാശേരി (ആറ്), പാലക്കാട് ജില്ലയിലെ തൃത്താല (ആറ്), വയനാട് ജില്ലയിലെ മാനന്തവാടി (ആറ്) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടാണ്. അൾട്രാവയലറ്റ് സൂചിക 11ന് മുകളിലാണെങ്കിൽ റെഡ് അലർട്ടും എട്ടുമുതൽ 10 വരെ ഓറഞ്ച് അലർട്ടും ആറു മുതൽ ഏഴുവരെ യെല്ലോ അലർട്ടുമാണ് നല്‍കുന്നത്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും…
Read Moreകേരളത്തിൽ മോദി ഉദ്ഘാടനം ചെയ്യുന്നത് 10,800 കോടി രൂപയുടെ പദ്ധതികൾ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി എറണാകുളത്ത് ഉദ്ഘാടനം ചെയ്യുക 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍. കേരളത്തില്‍ എന്‍ഡിഎയുടെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക ഉദ്ഘാടനം മോദി നാളെ കുറിക്കും. എന്‍ഡിഎയുടെ ശക്തിപ്രകടനം പോലെ പതിനായിരത്തിലധികം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന റാലിയും നടത്തും. ബുധനാഴ്ച ഉദ്ഘാടനം ചെയ്യുന്ന പ്രധാന പദ്ധതികള്‍ ഇവയൊക്കെ: ബിപിസിഎല്ലിന്റെ പോളിപ്രൊപ്പിലീന്‍ യൂണിറ്റിന് തറക്കല്ലിടും ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിന്റെ (ബിപിസിഎല്‍) കൊച്ചി എണ്ണ ശുദ്ധീകരണശാലയിലെ പോളിപ്രൊപ്പിലീന്‍ യൂണിറ്റിനു പ്രധാനമന്ത്രി തറക്കല്ലിടും. 5,500 കോടി രൂപയിലധികം നിക്ഷേപം വരുന്ന ഈ പദ്ധതിയുടെ പ്രതിവര്‍ഷ ഉത്പാദനശേഷി 400 കിലോ ടണ്‍ ആണ്. പാക്കേജിംഗ്, ഓട്ടോമോട്ടീവ് ഘടകങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, തുണിത്തരങ്ങള്‍, ഗാര്‍ഹിക ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന അത്യന്താപേക്ഷിതമായ വസ്തുവാണു പോളിപ്രൊപ്പിലീന്‍. ഈ സൗകര്യം ഇന്ത്യയുടെ ആഭ്യന്തര പോളിമര്‍ ഉത്പാദനശേഷി വര്‍ധിപ്പിക്കുകയും ഇറക്കുമതിയെ ആശ്രയിക്കുന്നതു കുറയ്ക്കുകയും വ്യവസായ…
Read Moreരാജ്യത്ത് പാചകവാതക ക്ഷാമം: കേരളത്തിലെ നഗരങ്ങളിലും വാണിജ്യ സിലിണ്ടറുകൾക്കു ക്ഷാമം
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് സംസ്ഥാനത്തുൾപ്പെടെ രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ വാണിജ്യ പാചകവാതക സിലിണ്ടറുകൾക്കു കടുത്ത ക്ഷാമം. ബംഗളൂരു, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളിലെ ഹോട്ടൽ-റസ്റ്ററന്റ് ഉടമകൾ ആശങ്ക അറിയിച്ചതിനെത്തുടർന്ന്, എൽപിജി ഉത്പാദനം വർധിപ്പിക്കാൻ എണ്ണ ശുദ്ധീകരണ ശാലകൾക്കു കേന്ദ്രം നിർദ്ദേശം നൽകി. കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ നഗരങ്ങളിലും വാണിജ്യസിലിണ്ടറുകൾക്കു ക്ഷാമം അനുഭവപ്പെടുന്നതായി ഹോട്ടൽ ഉടമകൾ അറിയിച്ചു. കൊച്ചിയിൽ റീഫില്ലിംഗ് നിർത്തിവച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. വാണിജ്യസിലിണ്ടറുകളുടെ ക്ഷാമം പരിഹരിക്കണമെന്ന് ഹോട്ടൽ അസോസിയേഷൻ പ്രതിനിധികൾ ആവശ്യപ്പെട്ടു. അമേരിക്ക-ഇസ്രായേൽ-ഇറാൻ സംഘർഷം ഊർജഗതാഗത പാതകളെ ബാധിച്ചതോടെ ശനിയാഴ്ച സിലിണ്ടറുകളുടെ വില വർധിപ്പിച്ചിരുന്നു. ഗാർഹിക സിലിണ്ടറുകൾക്ക് 60 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയുമാണ് വർധിച്ചത്. പാചകവാതകവിതരണം നിലച്ചതോടെ ബംഗളൂരുവിലെ ഹോട്ടലുകളുടെ പ്രവർത്തനം ഇന്നു മുതൽ തടസപ്പെടുമെന്ന് ഹോട്ടൽസ് അസോസിയേഷൻ അറിയിച്ചു. എഴുപതു ദിവസത്തേക്കു തടസമില്ലാത്ത വിതരണം എണ്ണക്കമ്പനികൾ ഉറപ്പുനൽകിയിരുന്നെങ്കിലും…
Read Moreഓൺലൈൻ തട്ടിപ്പ്: സഹകരണ ബാങ്കുകൾക്കും പുതിയ നിർദേശങ്ങളുമായി ആർബിഐ; 500 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് എസ്എംഎസ് അലർട്ട്
പരവൂർ: സഹകരണ ബാങ്കിംഗ് മേഖലയിൽ ഡിജിറ്റൽ ഇടപാടുകൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ, ഓൺലൈൻ തട്ടിപ്പുകളിൽനിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് കർശന മാർഗനിർദേശങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്കും ഗ്രാമീണ സഹകരണ ബാങ്കുകൾക്കുമായി തയാറാക്കിയ പുതിയ കരട് ഭേദഗതി നിർദേശങ്ങൾ ആർബിഐ പുറത്തിറക്കി. ഡിജിറ്റൽ ബാങ്കിംഗ് ഉപയോഗം ഗ്രാമപ്രദേശങ്ങളിലുൾപ്പെടെ വർധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യം.പുതിയ നിർദേശപ്രകാരം, 500 രൂപയിൽ കൂടുതലുള്ള എല്ലാ ഇലക്ട്രോണിക് ഇടപാടുകൾക്കും സഹകരണ ബാങ്കുകൾ നിർബന്ധമായും എസ്എംഎസ് അലേർട്ടുകൾ അയച്ചിരിക്കണം. ഇ-മെയിൽ വിലാസം രജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്താക്കൾക്ക് ഇമെയിൽ വഴിയും അറിയിപ്പ് നൽകണം. സംശയാസ്പദമായ ഇടപാടുകൾ നടന്നാൽ ഉപഭോക്താക്കൾക്ക് അത് ഉടൻ റിപ്പോർട്ട് ചെയ്യാൻ സാധിക്കുന്ന തരത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്ലൈൻ സംവിധാനങ്ങൾ ബാങ്കുകൾ ഒരുക്കണം. ടോൾ ഫ്രീ നമ്പറുകൾ, ഐവിആർ സംവിധാനങ്ങൾ, എസ്എംഎസ്, പ്രത്യേക ഇ-മെയിൽ വിലാസങ്ങൾ എന്നിവ…
Read Moreഡാറ്റാ ചോര്‍ച്ച; മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദേശം അയച്ചതില്‍ നിയമവിരുദ്ധതയില്ല; സന്ദേശം നല്ല ഭരണത്തിന്റെ ഭാഗമെന്ന് ഹൈക്കോടതി
കൊച്ചി: ഡാറ്റാ ചോര്‍ച്ചയില്‍ സര്‍ക്കാരിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദേശം അയച്ചതില്‍ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സന്ദേശം നല്ല ഭരണത്തിന്റെ ഭാഗമെന്നും സ്വകാര്യതാ ലംഘനമെന്ന ഹര്‍ജിക്കാരുടെ വാദത്തില്‍ കഴമ്പില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പുകാലത്ത് സന്ദേശം അയച്ചുവെന്നത് യാഥാര്‍ഥ്യമല്ലെന്നും ഹര്‍ജിക്കാരുടെ ഭരണഘടനാ അവകാശം ലംഘിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ നേരത്തെ വിശദീകരിച്ചിരുന്നു. സന്ദേശം അയയ്ക്കുന്നതിനുള്ള സമ്പൂര്‍ണ നിയന്ത്രണം ഐടി മിഷനെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. ഐടി മിഷനിലെ ഉദ്യോഗസ്ഥന് നേരിട്ട് ഹാജരായാണ് നടപടിക്രമം വിശദീകരിച്ചത്. ഐടി മിഷന് നിരവധി സെന്‍ഡര്‍ ഐഡി ഉണ്ട്, അതിലൊന്നാണ് സിഎംഒ കേരളയെന്നും മെറ്റ വെരിഫൈ ചെയ്ത ഐഡി ആണ് സന്ദേശങ്ങള്‍ക്കായി ഉപയോഗിക്കുന്നതെന്നുമായിരുന്നു വിശദീകരണം.
Read Moreനൂറല്ല, നൂറ്റിപ്പത്ത് ശതമാനം വിശ്വാസം; നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് മത്സരിക്കുമെന്ന് ആവർത്തിച്ച് കെ. സുധാകരൻ
കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ആവർത്തിച്ച് മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. സുധാകരൻ. കണ്ണൂരില്‍ മത്സരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സുധാകരൻ പറഞ്ഞു. എംപി സ്ഥാനത്തുള്ളവർ മത്സരിക്കേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം അറിയിച്ച സാഹചര്യത്തിൽ കെ.സുധാകരൻ മത്സരിക്കുമെന്ന് അറിയിച്ച് രംഗത്തെത്തിയത് ശ്രദ്ധേയമാണ്. കണ്ണൂരില്‍ മത്സരിക്കാന്‍ കഴിയും എന്ന പ്രതീക്ഷ 110 ശതമാനം ഉണ്ടെന്നും സുധാകരൻ വ്യക്തമാക്കി. കണ്ണൂരില്‍ മത്സരിക്കാനുള്ള താത്പര്യം കെ. സുധാകരൻ നേരത്തെയും പങ്കുവച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാർത്ഥി നിര്‍ണയത്തിനായി സ്ക്രീനിംഗ് കമ്മിറ്റി യോഗം ഉള്‍പ്പെടെ ചേരാനിരിക്കെയാണ് കെ.സുധാകരൻ കണ്ണൂരിൽ മത്സരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
Read Moreഎണ്ണവില ഉയരുന്നു: ഓഹരിവിപണികൾ ഇടിഞ്ഞു
മുംബൈ: ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുതിച്ചുചാട്ടം ഏഷ്യയിലെ മൂന്നാമത്തെ വലിയ സന്പദ്്വ്യവസ്ഥയായ ഇന്ത്യയുടെ വളർച്ചയെയും പണപ്പെരുപ്പത്തെയും ബാധിക്കുമെന്ന ആശങ്ക ശക്തമായതോടെ, ഇന്ത്യൻ ഓഹരി വിപണി ഇന്നലെ ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ തകർച്ച നേരിട്ടു. ഇതോടെ വിപണി ഏകദേശം ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ലോകത്തിലെതന്നെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്രൂഡ് ഓയിൽ വില വർധിക്കുന്നത് വലിയൊരു വെല്ലുവിളിയാണ്. ഇത് പണപ്പെരുപ്പം ഉയരാൻ കാരണമാകുമെന്നു മാത്രമല്ല, യുഎസ് ഡോളറിനെതിരേ റിക്കാർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപയുടെ മൂല്യത്തിന്മേലുള്ള സമ്മർദം വർധിപ്പിക്കുകയും ചെയ്യും. യുഎസ്- ഇസ്രയേൽ സഖ്യത്തിന്റെ ഇറാനെതിരേയുള്ള യുദ്ധം പത്താം ദിവസത്തേക്കു കടന്നിരിക്കുകയാണ്. ഇതോടെ എണ്ണവില കുതിച്ചുയർന്നു. 2022ലെ റഷ്യ-യുക്രെയ്ൻ യുദ്ധത്തിനു ശേഷം ആദ്യമായി എണ്ണ വില…
Read Moreലോക്സഭാ സ്പീക്കർക്കെതിരേ അവിശ്വാസപ്രമേയം: : ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന്; പത്തുമണിക്കൂർ ചർച്ച
ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് കടുത്ത രാഷ്ട്രീയ പോരാട്ടത്തിന് സാക്ഷ്യം വഹിക്കും. ലോക്സഭാ സ്പീക്കർ ഓം ബിർളയെ നീക്കം ചെയ്യാനുള്ള പ്രമേയം പ്രതിപക്ഷം ഇന്നു സഭയിൽ അവതരിപ്പിക്കും. സമ്മേളനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ 118 അംഗങ്ങൾ ഒപ്പിട്ട നോട്ടീസ് പ്രതിപക്ഷം നൽകിയിരുന്നെങ്കിലും, തൃണമൂൽ കോൺഗ്രസ് കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ ഭരണ-പ്രതിപക്ഷ പോരാട്ടം മുറുകിയിരിക്കുകയാണ്. ഇന്നത്തെ സഭാനടപടികളിലെ ഏക അജണ്ട സ്പീക്കർക്കെതിരെയുള്ള പ്രമേയമാണ്. ചട്ടപ്രകാരം, അന്‍പത് അംഗങ്ങൾ എഴുന്നേറ്റുനിന്നു പിന്തുണ അറിയിച്ചാൽ മാത്രമേ പ്രമേയം ചർച്ചയ്ക്കായി സ്വീകരിക്കുകയുള്ളൂ. തുടർന്ന് ചർച്ചയും വോട്ടെടുപ്പും നടക്കും. പത്തു മണിക്കൂര്‍ നീണ്ടുനിൽക്കുന്ന ചര്‍ച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രമേയത്തെ നേരിടാൻ ഭരണകക്ഷിയായ ബിജെപിയും പിന്തുണയ്ക്കാൻ കോൺഗ്രസും തങ്ങളുടെ എംപിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. സഭയിലെ ഭൂരിപക്ഷം സർക്കാരിനൊപ്പമായതിനാൽ പ്രമേയം പരാജയപ്പെടാനാണ് സാധ്യത കൂടുതൽ. ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യവും അമേരിക്ക-ഇസ്രയേൽ-ഇറാൻ സംഘർഷവും ഇന്ത്യയെ…
Read Moreട്വന്റി ട്വന്റി ലോക കപ്പ് വിജയം; സഞ്ജു സാംസണ് തിരുവനന്തപുരത്ത് സ്വീകരണം നല്‍കുമെന്ന് മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം : ട്വന്റി ട്വന്റി ലോക കപ്പിൽ ഇന്ത്യയുടെ വിജയശിൽപിയും പ്ളേയർ ഓഫ് ദ ടൂർണമെന്റുമായ മലയാളികളുടെ അഭിമാനമായ സഞ്ജു സാംസണ് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സ്വീകരണം തിരുവനന്തപുരത്ത് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി
Read More