ഭര്‍തൃവീട്ടില്‍ യുവതികള്‍ മരിക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ വടകര അഴിയൂര്‍ സ്വദേശിനി റിസ്വാന(21)യുടെ ദുരൂഹമരണത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ഭര്‍തൃവീട്ടില്‍ റിസ്വാനയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ പരാതി പരിഗണിച്ചാണ് വടകര റൂറല്‍ എസ്.പി. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആര്. ഹരിദാസിനാണ് അന്വേഷണച്ചുമതല. മെയ് ആദ്യവാരമാണ് വടകര അഴിയൂര്‍ സ്വദേശി റഫീഖിന്റെ മകള്‍ റിസ്വാനയെ കൈനാട്ടിയിലെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടിലെ അലമാരയില്‍ റിസ്വാനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നായിരുന്നു നാട്ടുകാര്‍ കുടുംബത്തെ അറിയിച്ചത്. അതേസമയം, റിസ്വാനയുടെ മരണവിവരം ഭര്‍തൃവീട്ടുകാര്‍ അറിയിക്കാതിരുന്നതിലും ആശുപത്രിയില്‍ ഭര്‍തൃവീട്ടുകാരെ കാണാതിരുന്നതിലും ദുരൂഹതയുണ്ടെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം. വിവാഹം കഴിഞ്ഞ് രണ്ടുവര്‍ഷമായിട്ടും റിസ്വാന ഭര്‍തൃവീട്ടില്‍ നിരന്തരം പീഡനത്തിനിരയായെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഭര്‍തൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകള്‍ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം. ഭര്‍ത്താവ് ഷംനാസ്,…
Read MoreCategory: Loud Speaker
കൊച്ചി പുറംകടലിലെ മയക്കുമരുന്നു വേട്ട;1,500 കോടിയുടെ ഹെറോയിൻഎത്തിച്ചത് പാക്കിസ്ഥാനിൽനിന്ന്; അറസ്റ്റിലായവരിൽ മലയാളികളും
കൊച്ചി: കൊച്ചിയിൽ രണ്ടു മത്സ്യബന്ധന ബോട്ടുകളിൽനിന്നായി 1,500 കോടി രൂപയുടെ ഹെറോയിൻ പിടികൂടിയ സംഭവത്തിൽ മയക്കുമരുന്ന് എത്തിച്ചത് പാക്കിസ്ഥാനിൽനിന്ന്. സംഭവത്തിൽ പിടിയിലായ പ്രതികളെ ഇന്ന് കോസ്റ്റൽ പോലീസിനു കൈമാറും. ഇതിനുശേഷമായിരിക്കും അറസ്റ്റു നടപടികൾ നടക്കുക. സംഭവവുമായി ബന്ധപ്പെട്ട് 20 പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇതിൽ നാലു പേർ മലയാളികളാണെന്നാണ് സൂചന. കേസ് ഡിആർഐയും എൻഐഎയും അന്വേഷിക്കും. റവന്യു ഇന്റലിജൻസ് വിഭാഗവും തീരസംരക്ഷണ സേനയും പുറംകടലിൽ നടത്തിയ പരിശോധനയിലാണ് രണ്ട് ഇന്ത്യൻ ബോട്ടുകളിൽനിന്നായി ഒരു കിലോഗ്രാം വീതം വരുന്ന 218 ഹെറോയിൻ പൊതികൾ പിടിച്ചെടുത്തത്. ഇവയ്ക്ക് അന്തർദേശീയ മാർക്കറ്റിൽ 1,526 കോടി രൂപ വിലവരുമെന്ന് ഡിആർഐ വ്യക്തമാക്കി.ലക്ഷദ്വീപിനു സമീപം രണ്ടു ബോട്ടുകളിൽനിന്നാണ് ഹെറോയിൻ പിടികൂടിയത്. ബോട്ടുകൾ കൊച്ചിയിലെ തീരസംരക്ഷണ സേനയുടെ ആസ്ഥാനത്തെത്തിച്ചാണ് തീരസംരക്ഷണ സേന ചോദ്യംചെയ്തത്. അഫ്ഗാനിസ്ഥാനിൽ ഉത്പാദിപ്പിച്ച ഹെറോയിൻ പാക്കിസ്ഥാനിൽനിന്നാണ് സംഘം എത്തിച്ചതെന്നാണ് സൂചന. കപ്പലിൽ പുറംകടലിൽ…
Read Moreപ്രിയപ്പെട്ട ലാലിന്..! മോഹന്‍ലാലിന് ജന്മദിനാശംസകളുമായി മമ്മൂട്ടി; ആശംസകളുമായി മറ്റ് താരങ്ങളും
കൊച്ചി: മോഹന്‍ലാലിന് ജന്മദിനാശംസകള് നേര്‍ന്ന് മമ്മൂട്ടി. മോഹന്‍ലാലിന്റെ 62-ാം പിറന്നാളിന് ആശംസ നേര്‍ന്ന് “പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്’ എന്നാണ് മമ്മുട്ടി സാമൂഹ്യമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്. നിമിഷങ്ങള്‍ക്കകം ഇതു വൈറലുമായി. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മമ്മൂട്ടിയുടെ ആശംസ. പൃഥ്വിരാജ്, മഞ്ജുവാര്യര്‍, ജയസൂര്യ തുടങ്ങി താരങ്ങളും നിരവധി ആരാധകരും ഇതിനു താഴെ കമന്റ്കളുമായി എത്തി. മോഹന്‍ലാലിന്റ് പിറന്നാളാഘോഷത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി.ഭാര്യ സുചിത്ര, സുഹൃത്തും സന്തരസഹചാരിയും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂര്‍, മറ്റു സുഹൃത്തുക്കള്‍ എന്നിവരോടൊപ്പം കേക്കുമുറിച്ച് ആഘോഷിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.
Read Moreജീവനക്കാർക്കു ശമ്പളം മുടങ്ങുമ്പോൾ സർക്കാർ കോടികൾക്കൊണ്ട് വാർഷിക മാമാങ്കം നടത്തുന്നുവെന്ന് ഉമ്മൻചാണ്ടി
ചാലക്കുടി: സർക്കാർ ജീവനക്കാർക്കു ശന്പളം മുടങ്ങുമെന്നു കേരളത്തിന്റെ ധനകാര്യമന്ത്രി പറയുന്പോൾ 100 കോടി മുതൽമുടക്കി പിണറായി സർക്കാർ വാർഷിക മാമാങ്കം നടത്തുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആരോപിച്ചു. വിനാശകരമായ വികസനത്തിനെതിരെ സൗത്ത് ജംഗ്ഷനിൽ യുഡിഎഫ് സംഘടിപ്പിച്ച സായാഹ്നധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വികസനം ജനങ്ങൾ ആഗ്രഹിക്കുന്നതുപോലെയാക്കണമെന്നും ജനങ്ങൾക്കു ഗുണകരവും പ്രയോജനപ്പെടുത്തുന്നതുമായിരിക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സിൽവർ ലൈൻ പദ്ധതി കേരളമെന്ന കൊച്ചുസംസ്ഥാനത്തെ ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ഉമ്മൻചാണ്ടി തുടർന്നുപറഞ്ഞു. ഇത്രയും വലിയ പദ്ധതി നടപ്പിലാക്കാനുള്ള കരുത്ത് പിണറായി സർക്കാരിനില്ല. കഴിഞ്ഞ ആറു വർഷത്തെ ഭരണം നോക്കിയാൽ അതിനുള്ള കെല്പ് ഇല്ലെന്നും വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രിമാരായ കെ. കരുണാകരനും എ.കെ. ആന്റണിയും കഴിഞ്ഞ യുഡിഎഫ് സർക്കാരും നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ഉമ്മൻചാണ്ടി വിശദീകരിച്ചു. വിഴിഞ്ഞം പദ്ധതി വന്നപ്പോൾ അഴിമതി ആരോപിച്ചവർ അധികാരത്തിൽ വന്നപ്പോൾ ഒന്നും മിണ്ടുന്നില്ല.…
Read Moreസഹോദരന്റെ പെട്ടന്നുള്ള മരണകാരണം ആ തെറ്റുകൊണ്ട്; നിർഭാഗ്യം ഒഴിവാക്കാൻ ജനന തീയതി മാറ്റി കംബോഡിയൻ പ്രധാനമന്ത്രി
നോം പെൻ: നിർഭാഗ്യം ഒഴിവാക്കാൻ ജനന തീയതി മാറ്റി കംബോഡിയൻ പ്രധാനമന്ത്രി ഹുൻ സെൻ. 1951 ഏപ്രിൽ നാലിൽ നിന്നും 1952 ഓഗസ്റ്റ് അഞ്ചിലേക്കാണ് പ്രധാനമന്ത്രി ഔദ്യോഗിക ജനന തീയതി മാറ്റിയത്. പുതിയ തീയതിയിലാണ് തന്റെ യഥാർഥ ജന്മദിനമെന്ന് ഹുൻ സെൻ പറഞ്ഞു.സിംഗപൂരിലെ ചികിത്സക്കു ശേഷം മടങ്ങിയെത്തിയ ഹുൻ സെനിന്റെ മൂത്ത സഹോദരൻ 10 ദിവസങ്ങൾക്ക് ശേഷം മരിച്ചിരുന്നു. ചൈനീസ് രാശി കലണ്ടറിന് വിരുദ്ധമായ തെറ്റായ ജന്മദിനം ഉണ്ടായതാണ് സഹോദരന്റെ പെട്ടന്നുള്ള മരണ കാരണമെന്ന സംശയമാണ് പ്രധാനമന്ത്രിയുടെ പേരുമാറ്റത്തിൽ കലാശിച്ചത്. അമ്പതിന് മുകളിൽ പ്രായമുള്ള കംബോഡിയക്കാർക്ക് രണ്ട് ജനന തീയതികൾ ഉണ്ടാവുന്നത് സർവ സാധാരണയാണ്. 1975 മുതൽ 1979 വരെയുണ്ടായിരുന്ന ഖമർ റൂഷിന്റെ ഭരണകാലത്ത് ഔദ്യോഗിക രേഖകൾ നഷ്ടപ്പെട്ടതാണ് ഇരട്ട ജനന തീയതി ഉണ്ടാവാൻ കാരണം.
Read Moreരണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം! സിൽവർ ലൈനുമായി മുന്നോട്ടെന്ന് മുഖ്യമന്ത്രി; വിനാശത്തിന്റെ വർഷമായി ആചരിക്കാൻ യുഡിഎഫ്
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും ഇത് ഭാവി കേരളത്തിനു വേണ്ടിയുള്ള ഈടുവെയ്പാണെന്നും മുഖ്യമന്ത്രി പിണറായിവിജയൻ. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട ലേഖനത്തിലാണ് പരാമർശം. ഭൂമി ഏറ്റെടുക്കുന്പോൾ ഭൂവുടമകൾക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം ലഭ്യമാക്കും. പ്രാരംഭനടപടികളുമായി മുന്നോട്ടുപോകാൻ കേന്ദ്ര ധനമന്ത്രാലയം നിർദേശിച്ചിട്ടുണ്ടെന്നും ലേഖനത്തിൽ പറയുന്നു. അതേസമയം രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികമായ ഇന്ന് പ്രതിഷേധ പരിപാടികളുമായി യുഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനം സംസ്ഥാന വ്യാപകമായി വിനാശത്തിന്റെ വര്‍ഷമായി ആചരിക്കും. 1300 കേന്ദ്രങ്ങളില്‍ യുഡിഎഫ് വൈകിട്ട് നാല് മുതല്‍ ആറ് മണിവരെ സായാഹ്ന ധര്‍ണ നടത്തും. സായാഹ്ന ധര്‍ണയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ നിര്‍വഹിക്കും. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് കണ്ണൂരിലും ഉമ്മന്‍ ചാണ്ടി തൃശൂരിലും രമേശ് ചെന്നിത്തല ആലപ്പുഴയിലും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും പങ്കെടുക്കും. രണ്ടാം പിണറായി സർക്കാരിന്റെ…
Read Moreമരിച്ചത് പുരുഷനോ സ്ത്രീയോ ? വല്ലാർപാടത്ത് റെയിൽവേ ട്രാക്കിനു സമീപം മനുഷ്യ അസ്ഥികൂടം; ദുരൂഹത അകറ്റാന്‍ പോലീസ്
കൊച്ചി: വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലേക്കുള്ള റെയിൽവേ ട്രാക്കിനു സമീപം മനുഷ്യ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ഇന്ന് ഫോറൻസിക് പരിശോധന നടക്കും. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതിനെത്തുടർന്ന് അസ്ഥികൂടം ഇന്നലെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ട്രാക്കിന്റെ ഒരു വശത്തെ കുഴലിലാണ് ഇന്നലെ അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിയും അസ്ഥികളുമാണ് കണ്ടെത്തിയത്. പാലത്തിലൂടെ കടന്നുപോകുന്ന റെയിൽവേ ട്രാക്കിന്റെ ഇടതുവശത്ത് വയർലൈനിനായി നിർമിച്ച ഡക്ടിലായിരുന്നു അസ്ഥികൂടം. സംഭവത്തിൽ അസ്വഭാവിക മരണത്തിന് എറണാകുളം നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിനു പിന്നിൽ മറ്റു ദുരൂഹതകളെന്തെങ്കിലും ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പോലീസ് പരിശോധിക്കും. റെയിൽവേ പാലത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും തൂണിന് ഇടയിലായായിരുന്നു അസ്ഥികൂടം. മരിച്ചത് പുരുഷനോ സ്ത്രീയോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധിക്കും. ഡിഎൻഎ പരിശോധന ഫലം പുറത്തു വരുന്നതോടെ…
Read Moreരഹസ്യ അറയിലെ രഹസ്യം പരസ്യമായി! ആലുവയിൽ കള്ളുഷാപ്പിലെ വാതിലില്ലാത്ത മുറിയിലെ ഭൂഗർഭ അറയിൽ വൻ സ്പിരിറ്റ് ശേഖരം
ആലുവ: ദേശീയപാതയിൽ പറവൂർ കവല സെമിനാരിപ്പടിയിലെ കള്ളുഷാപ്പിൽ നിന്ന് 800 ലിറ്റർ സ്പിരിറ്റ് പിടികൂടിയ കേസിൽ രണ്ടു പേർ കസ്റ്റഡിയിൽ. മംഗലപ്പുഴ പാലത്തിന് സമീപത്തെ സുനിയെന്നയാളുടെ കള്ളുഷാപ്പിലാണ് സ്പിരിറ്റ് വേട്ട നടന്നത്. ഭൂമിക്കടിയിൽ രഹസ്യ ടാങ്കിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് തിരുവനന്തപുരത്തു നിന്നെത്തിയ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സമെന്റ് സ്ക്വാഡും ആലുവ എക്സൈസും ചേർന്നാണ് ഇന്നലെ രാത്രി കണ്ടെത്തിയത്. കള്ള് ഷാപ്പിന് അകത്തെ ഭൂഗർഭ ടാങ്കിൽ സംഭരിച്ച നിലയിലായിരുന്നു സ്പിരിറ്റ് ശേഖരം. കൃത്രിമ കള്ളുണ്ടാക്കുന്നതിനാണ് ഷാപ്പിന് ഉള്ളിൽ മണ്ണ് കുഴിച്ച് ദൃശ്യം സിനിമാ മോഡലിൽ ടാങ്ക് ഉള്ളിലിറക്കി ലിറ്റർ സ്പിരിറ്റ് സംഭരിച്ചിരുന്നത്. എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. പുഴയോരത്തെ ഈ ഷാപ്പിൽ പൊതുജനങ്ങൾക്കായി ഭക്ഷണശാലയും പ്രവർത്തിക്കുന്നുണ്ട്. ജില്ലയിലെ പ്രമുഖ അബ്കാരിയുടെ നിയന്ത്രണത്തിലുള്ള ഈ ഷാപ്പിൽയാതൊരുപരിശോധനയും നടക്കാറില്ലായെന്ന ആരോപണവുമുണ്ട്. സ്പിരിറ്റ് സൂക്ഷിച്ചിരുന്ന മുറിയ്ക്ക് വാതിലില്ലാത്തതിനാൽ എക്സൈസ്…
Read Moreമുപ്പതിലേറെ കമ്പനികൾ, മൂവായിരത്തിലേറെ ഒഴിവുകൾ; ദേവമാതായിൽ കോളജിൽ തൊഴിൽമേള നാളെ; ഏത് ജില്ലയിൽനിന്നുള്ളവർക്കും പങ്കെടുക്കാം
കുറവിലങ്ങാട്: മൂവായിരത്തിലേറെ തൊഴിലവസരങ്ങളുമായി ദേവമാത കോളജിൽ നാളെ തൊഴിൽമേള. ദേവമാതാ കോളജ് കരിയർ ആൻഡ് പ്ലെയ്സ്മെന്റ് സെൽ, കോളജ് ഐക്യുഎസി, കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ എന്നിവയുടെ നേതൃത്വത്തിലാണ് തൊഴിൽമേള ദിശ-2022 എന്ന പേരിൽ നടത്തുന്നത്. നാളെ രാവിലെ ഒന്പതുമുതൽ കോളജ് ക്യാംപസിലാണു മേള. മുപ്പതിലേറെ കന്പനികളുടെ രണ്ടായിരത്തി എഴുനൂറിലേറെ ഒഴിവുകളാണു മേളയിലെത്തുന്ന ഉദ്യോഗാർഥികളെ കാത്തിരിക്കുന്നത്. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ കോപ്പിയുമായെത്തി ഏത് ജില്ലയിൽനിന്നുള്ളവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം. മുൻകൂട്ടി രജിസ്ട്രേഷൻ നടത്തേണ്ടതില്ലെന്ന് സംഘാടകർ അറിയിച്ചു. 18 മുതൽ 40 വരെ പ്രായപരിധിയിലുള്ള എസ്എസ്എൽസി മുതൽ ബിരുദാനന്തര ബിരുദം വരെയുള്ളവർക്ക് അവസരമുണ്ട്. എറണാകുളത്തെ വിവിധ ഷോപ്പിംഗ് മാളുകൾ, കൊച്ചി ഇൻഫോപാർക്ക് ഇഎക്സ്എൽ സർവീസ്, ബെസ്റ്റ് സെല്ലേഴ്സ്, റിലയൻസ്, ഡെവണ്‍, വിവിധ കണ്‍സ്ട്രക്ഷൻ കന്പനികൾ, അമൃത ഇൻസ്റ്റിറ്റ്യൂട്ട്, കെഎഫ്സി, ഫ്ളിപ് കാർട്ട് എന്നിങ്ങനെയുള്ള സ്ഥാപനങ്ങളാണ് മേളയിൽ ഉദ്യോഗാർഥികളെ കാത്തിരിക്കുന്നത്.…
Read Moreഎട്ട് ആയുധങ്ങൾ! ഹരിദാസനെ വക വരുത്താൻ പ്രതികൾ നടന്നത് രണ്ടാഴ്ച; ഫോൺ സംഭാഷണങ്ങളിൽ “ചുരുളി’ സിനിമയെ വെല്ലുന്ന അസഭ്യ വർഷങ്ങളും
സ്വന്തം ലേഖകൻ തലശേരി: സിപിഎം പ്രവർത്തകനായ പുന്നോൽ താഴെ വയലിലെ ഹരിദാസനെ (56) വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെയുള്ള കുറ്റപത്രം അന്വേഷണ സംഘം ഇന്ന് തലശേരി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ സമർപ്പിക്കും. ഇതിനിടെ കേസിലെ എട്ടു പ്രതികൾ നൽകിയ ജാമ്യ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. പ്രതികളുടെ ശബ്ദ പരിശോധന നടത്തണമെന്ന പോസിക്യൂഷന്റെ ആവശ്യം സംബന്ധിച്ച് പ്രതിഭാഗത്തിന്റെ വാദം ഇന്ന് കോടതിക്ക് മുമ്പാകെ സമർപ്പിക്കും. ഫോൺ സംഭാഷണങ്ങൾ കേസിലെ ഏഴാം പ്രതി നിജിൽ ദാസിന്റെ ഫോണിൽ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത് നിർണായക തെളിവുകളാണ്. ഫെബ്രുവരി എട്ടുമുതൽ കൊപാതകം നടന്ന ദിവസംവരെ നടന്നിട്ടുള്ള ഫോൺ സംഭാഷണങ്ങളിൽ “ചുരുളി’ സിനിമയെ വെല്ലുന്ന അസഭ്യ വർഷങ്ങളുമുണ്ട്. അക്രമി സംഘത്തിൽ നിന്നും ഫെബ്രുവരി 8, 11, 14 തിയതികളിൽ ഹരിദാസൻ തലനാരിഴക്കാണ് രക്ഷപ്പെടുന്നതന്നും ഹരിദാസൻ തങ്ങളുടെ കയ്യിൽ…
Read More