തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിൽ രാഹുലിനെ ചോദ്യം ചെയ്യുന്നു. പ്രത്യേക അന്വേഷണ സംഘ മേധാവി എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്. പേരൂര്‍ക്കട പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. രാഹുലിന് കോടതി മുന്‍കൂര്‍ ജാമ്യം കോടതി അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയയ്ക്കും.
Read MoreCategory: Loud Speaker
കര്‍ഷകര്‍ക്ക് വേനല്‍ക്കാലം വിളവെടുപ്പിന്റെയും സൂക്ഷിച്ചുവയ്ക്കലിന്റെയും കാലം… ചക്ക, മാങ്ങ, വാട്ടുകപ്പ എന്നിവയ്ക്ക് ആവശ്യക്കാരേറെ
കോട്ടയം: ചക്ക, മാങ്ങ, വാട്ടുകപ്പ… വേനല്‍ക്കാലം കര്‍ഷകര്‍ക്ക് വിളവെടുപ്പിന്റെയും സൂക്ഷിച്ചുവയ്ക്കലിന്റെയും കാലം കൂടിയാണ്. വീട്ടുമുറ്റത്തും പറമ്പിലും പ്ലാവുകളില്‍ ചക്കകള്‍ മൂത്തു തുടങ്ങി. തൊടിയിലെ മാവില്‍ കണ്ണിമാങ്ങകള്‍ പാകമായി. വീട്ടമ്മമാര്‍ അച്ചാറിടാനുള്ള തയാറെടുപ്പിലാണ്. പറമ്പിലെ കപ്പ വാട്ടി ഉണക്കി മഴക്കാലത്തേക്കുള്ള കരുതലായി സൂക്ഷിക്കുന്ന തിരക്കിലാണു കര്‍ഷകര്‍. പൗരാണികവും പുരാതനവുമായ കാര്‍ഷിക സംസ്കാരം പുതിയ കാലത്തും കര്‍ഷകര്‍ തനിമയോടെ തുടരുകയാണ്. ഒരു ചക്കയ്ക്ക് 45-50 രൂപനാട്ടിന്പുറങ്ങളില് ചെറുതും വലുതുമായ ചക്കകള്‍ക്ക് കച്ചവടക്കാരെത്തിത്തുടങ്ങി. ഒരു ചക്കയ്ക്ക് 45-50 രൂപ വരെ ലഭിക്കുന്നുണ്ട്. വിയറ്റ്നാം ഏര്‍ളി പോലെയുള്ള ചക്കയിനങ്ങള്ക്ക് കിലോയ്ക്ക് 40 രൂപയും ലഭിക്കുന്നു. കച്ചവടക്കാര്‍ എത്തി ഒരു പ്ലാവില്‍നിന്നും മുഴുവന്‍ ചക്കയും വാങ്ങുകയാണ്. ചെറുകിട കച്ചവടക്കാര്‍ ചെറുവാഹനങ്ങളില്‍ ചക്ക ശേഖരിച്ചു വടക്കഞ്ചേരിയിലെയും പെരുമ്പാവൂരിലെയും മൊത്തവ്യാപാരികള്‍ക്ക് കൈമാറുകയാണ്. നേരത്തെ ചക്ക പഴുക്കാറാകുമ്പോള്‍ നാമമാത്രമായി കൊണ്ടുപോയിരുന്ന സ്ഥാനത്താണ് മുഴുവന്‍ ചക്കയും വലിപ്പച്ചെറുപ്പമില്ലാതെ വാങ്ങാന്‍ കച്ചവടക്കാരെത്തുന്നത്.…
Read Moreചോറ്റാനിക്കരയിൽ വിദ്യാർഥിനിയുടെ ആത്മഹത്യ: ഫോണിലെ ഡിലീറ്റ് ചെയ്ത ഫയലുകള്‍ കണ്ടെത്താന്‍ ശ്രമം; കൊറിയന്‍ സുഹൃത്തെന്ന പേരില്‍ ആരോ മകളെ കബളിപ്പിച്ചതാണെന്ന് പിതാവ്
കൊച്ചി: എറണാകുളം ചോറ്റാനിക്കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആദിത്യ (16) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഫോണിലെ ഡിലീറ്റ് ചെയ്ത ഫയലുകള്‍ കണ്ടെത്താന്‍ ശ്രമം തുടങ്ങി. പുതിയ മോഡല്‍ ആയതിനാല്‍ ഫോണ്‍ തുറക്കുന്നത് വെല്ലുവിളിയാണെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടിക്ക് കൊറിയന്‍ സുഹൃത്തുണ്ട് എന്നതിന് തെളിവൊന്നും പോലീസിന് ലഭിച്ചിട്ടില്ല. കൊറിയന്‍ ഭാഷ പഠിക്കാന്‍ കുട്ടി താത്പര്യം കാണിച്ചിരുന്നു. കൊറിയന്‍ സിനിമകളോടും പെണ്‍കുട്ടിക്ക് പ്രണയമായിരുന്നു. എന്നാല്‍ കൊറിയന്‍ സുഹൃത്തുണ്ട് എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല. കുട്ടിയുടെ കൂട്ടുകാരുടെ മൊഴിയിലും കൊറിയന്‍ ബന്ധമുണ്ടെന്നതിന് സൂചന ഇല്ല. പെണ്‍കുട്ടിയുടെ ഫോണിന്റെ പ്രാഥമിക പരിശോധനയിലും കൊറിയന്‍ ബന്ധത്തിന് തെളിവ് കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ദുരൂഹത തുടരുന്നുഅതേസമയം, പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ ദുരൂഹത തുടരുകയാണ്. മകളുടെ ആത്മഹത്യക്ക് പിന്നില്‍ കൊറിയന്‍ ബന്ധമില്ലെന്നാണ് പെണ്‍കുട്ടിയുടെ അച്ഛന് മഹേഷും പറയുന്നത്. കൊറിയന്‍ സുഹൃത്തെന്ന പേരില്‍ ആരോ മകളെ കബളിപ്പിച്ചതാണെന്നും ഇതിന്റെ ദുരൂഹത നീക്കണമെന്നുമാണ്…
Read Moreഎഐ ഉച്ചകോടി: ഉദ്ഘാടനം ഇന്ന്
ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ ഇംപാക്ട് എക്സ്പോയ്ക്ക് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ന് തുടക്കമാകും. ഉച്ചകോടിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം അഞ്ചിന് നിർവഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിച്ചു. ഇന്ത്യ ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കും. നയങ്ങൾ പ്രായോഗികമാകുകയും നൂതനാശയങ്ങൾ വിപുലമായ തലത്തിലേക്ക് ഉയരുകയും സാങ്കേതികവിദ്യ സാധാരണക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നതിലൂടെ അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടി ആർട്ടഫിഷൽ ഇന്റലിജൻസിന്റെ പ്രായോഗിക പ്രവർത്തനങ്ങൾ തെളിയിക്കുന്ന ഒരു ദേശീയ വേദിയായി വർത്തിക്കും. നാല്പതിലധികം വൻകിട കന്പനികളുടെ സിഇഒമാർ, 20 രാഷ്ട്രത്തലവന്മാരും പങ്കെടുക്കുന്ന ഉച്ചകോടിയിൽ 100 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ വാഗ്ദാനമാണ് പ്രതീക്ഷിക്കുന്നത്. ഇതുകൊണ്ടുതന്നെ ഈ പ്രദർശനം ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ സാങ്കേതിക സംഗമങ്ങളിൽ ഒന്നായി മാറുന്നു. പ്രധാനമന്ത്രി മോദി ചടങ്ങിനോടനുബന്ധിച്ച് സിഇഒമാരുമായി കൂടിക്കാഴ്ച നടത്തും. 19ന് നടക്കുന്ന പ്രധാന പ്ലീനറി സെഷനെ…
Read Moreശബരിമല യുവതി പ്രവേശനം: സർക്കാർ നിലപാട് വ്യക്തമാക്കണം; യുവതികൾ പ്രവേശിക്കരുത് എന്ന നിലപാടാണ് യുഡിഎഫ് സർക്കാരിന് ഉള്ളത്; രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുൻ നിലപാട് സർക്കാർ തിരുത്തുമോ എന്ന് അറിയാൻ താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവതികൾ ശബരിമലയിൽ പ്രവേശിക്കരുത് എന്ന നിലപാടാണ് യുഡിഎഫ് സർക്കാരിന് ഉള്ളത്. അത് തിരുത്തിയാണ് പിണറായി സർക്കാർ സത്യവാംഗ്മൂലം നൽകിയതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. നിലപാടിൽ മാറ്റം ഉണ്ടെങ്കിൽ പറയാൻ ധൈര്യം കാണിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന 2018 ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് പരിഗണിക്കുന്നത്. തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് അംഗമായ മൂന്നംഗ ബെഞ്ചാകും ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഒന്‍പതംഗ ബെഞ്ച് ഹര്‍ജികളില്‍ എന്ന് മുതല്‍ വാദം കേള്‍ക്കുമെന്നതിലും ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിലുമടക്കം തിങ്കളാഴ്ച തീരുമാനമുണ്ടകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read Moreഗൺമാൻ ഡ്രൈവർക്കൊപ്പം മുന്നിലിരുന്നു, മന്ത്രി പിന്നിലും: ഔദ്യോഗിക വാഹനം എത്താന്‍ വൈകി; ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഔദ്യോഗിക വാഹനം എത്താൻ വൈകിയതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ മടങ്ങി. വടക്കുംനാഥ ക്ഷേത്രത്തിൽ ശിവരാത്രി ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. ക്ഷേത്ര സമീപമായിരുന്നു വാഹനം പാർക്ക് ചെയ്തിരുന്നത്. ശിവരാത്രി മഹാപരിക്രമ യാത്രയിൽ പങ്കെടുത്ത് വേഗത്തിൽ മടങ്ങാൻ നിന്ന സുരേഷ് ഗോപിയ്ക്കരികിലേക്ക് വിചാരിച്ച സമയത്ത് ഔദ്യോഗിക വാഹനം എത്തിയില്ല. തുടർന്ന് ഓട്ടോറിക്ഷ വിളിച്ച് അതിൽ കയറി രാമനിലയത്തിലേക്ക് മടങ്ങുകയുമായിരുന്നു. മന്ത്രി ഓട്ടോയിൽ കയറിയതിന് പിന്നാലെ ഗൺമാൻ ഓട്ടോ ഡ്രൈവർക്കൊപ്പം വാഹനത്തിന്റെ മുന്നിലിരുന്നു. മറ്റൊരു ബിജെപി നേതാവും സുരേഷ് ഗോപിയ്ക്കൊപ്പം ഓട്ടോയിൽ കയറി. ഓട്ടോ പുറപ്പെട്ട് ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വാഹനം അവിടെയെത്തി. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.
Read Moreതാരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച; നരേന്ദ്ര മോദിക്ക് ക്ഷണം
ധാക്ക: ബംഗ്ലാദേശ് തെരഞ്ഞെടുപ്പിൽ വിജയം നേടിയ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള സർക്കാർ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പടെയുള്ള 13 രാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാർക്ക് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ട്. മോദിക്ക് ക്ഷണം ലഭിച്ചതായി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം പങ്കെടുക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോണിന്റെ സന്ദർശനം മൂലം നരേന്ദ്ര മോദി സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തേക്കില്ല. പ്രധാനമന്ത്രിക്ക് പകരമായി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറോ ഉപരാഷട്രപതി സി.പി.രാധാകൃഷ്ണനോ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ചേക്കും. അതേസമയം ഷെയ്ഖ് ഹസീനയെ സംരക്ഷിക്കുന്ന ഇന്ത്യയോട് എങ്ങനെയായിരിക്കും താരിഖ് റഹ്മാൻ സ്വീകരിക്കുന്ന നിലപാടെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
Read Moreസംസ്ഥാനത്ത് അൾട്രാവയലറ്റ് വികിരണ തോത് ഉയരുന്നു; രണ്ടിടങ്ങളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: അൾട്രാവയലറ്റ് വികിരണത്തിന്റെ (യുവി) തോത് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അപകടകരമായ രീതിയിൽ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കനുസരിച്ച് ഇടുക്കി ജില്ലയിലെ മൂന്നാർ, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് ഏറ്റവും ഉയർന്ന യുവി ഇൻഡക്സ് (എട്ട്) രേഖപ്പെടുത്തിയത്. ജാഗ്രതയുടെ ഭാഗമായി ഇവിടെ ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്. ചങ്ങനാശേരിയിൽ യുവി ഇൻഡക്സ് ഏഴ് രേഖപ്പെടുത്തി. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യമുള്ളതിനാല്‍ ഫെബ്രുവരി 12 മുതല്‍ മേയ് 20 വരെ ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മിഷണര്‍ ഉത്തരവിറക്കിയിട്ടുണ്ട്. പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന്…
Read Moreവട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമെന്നു മുരളീധരൻ; കരുത്തനായ സ്ഥാനാർഥിയെ രംഗത്തിറക്കാൻ ബിജെപി; എൽഡിഎഫ് സ്ഥാനാർഥിയാകാൻ വി.കെ.പ്രശാന്ത്
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ കെ.മുരളീധരന് തന്റെ പഴയ തട്ടകമായ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കും. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനുള്ള സന്നദ്ധത കെ. മുരളീധരന് ഹൈക്കമാന്‍ഡിനെ അറിയിച്ചു. നേരത്തെ പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലും തിരുവനന്തപുരം സെന്‍ട്രലിലും മുരളീധരന് മത്സരിക്കണമെന്ന് പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വ്യക്തമായ മറുപടി പറയാതെ പാര്‍ട്ടി തീരുമാനിക്കുമെന്നും മത്സരത്തിനില്ലെന്നുമാണ് അദ്ദേഹം നിലപാട് സ്വീകരിച്ചിരുന്നത്. ഹൈക്കമാൻഡ് നടത്തിയ വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ പ്രധാന പേര് മുരളീധരന്റേതായിരുന്നു. മുരളി മത്സരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നു. അന്ന് വളര്‍ത്താനാണോ നിഗ്രഹിക്കാനാണോയെന്നായിരുന്നു മുരളീ ധരന്റെ പ്രതികരണം. 2011, 2016 ലും വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍നിന്നു മുരളി മത്സരിച്ച് വിജയിച്ചിരുന്നു. നിയമസഭാംഗമായിരിക്കെ ലോക്സഭയിലേക്ക് മത്സരിക്കാന്‍ അദ്ദേഹം കോഴിക്കോട്ടെക്ക് പോകുകയും ലോക്സഭയില്‍ വിജയം നേടുകയും ചെയ്തിരുന്നു. പിന്നീട് വട്ടിയൂര്‍ക്കാവില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി രംഗപ്രവേശം ചെയ്ത വി.കെ. പ്രശാന്ത് വിജയം നേടി. ലോക്സഭാംഗം ആയിരിക്കെ…
Read Moreവേഗത്തിൽ പായാൻ കുറച്ച് പണം വേണം സാർ… അതിവേഗ റെയിൽവേ അനുമതിക്കായി മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തയച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അതിവേഗ ട്രെയിന്‍ പദ്ധതി (ആര്‍ആര്‍ടി)യുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി.ആദ്യപടിയായി മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതിക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. ഡിപിആര്‍ തയാറാക്കാനുള്ള ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. കഴിഞ്ഞമാസമാണ് പുതിയ അതിവേഗ ട്രെയിന്‍ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇ.ശ്രീധരന് പുതിയ അതിവേഗ ട്രെയിന്‍ പദ്ധതിയുടെ കാര്യങ്ങള്‍ പറഞ്ഞതിന് ബദലായാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രീധരന്റെ പദ്ധതിയെ തള്ളി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ ആര്‍ആര്‍ടി പദ്ധതി അപ്രായോഗികമാണെന്നാണ് ഇ.ശ്രീധരന് വ്യക്തമാക്കിയത്. ഇതില്‍ മുഖ്യമന്ത്രി ശ്രീധരനെ നിശിതമായി വിമര്‍ശിച്ചിരുന്നു.
Read More