കോഴിക്കോട്: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി യുവാവ് തീ കൊളുത്തി മരിച്ചു. ജാതിയേരി പൊൻപറ്റ വീട്ടിൽ രത്നേഷ് (42) ആണ് മരിച്ചത്. പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് സംഭവം. കോഴിക്കോട് നാദാപുരം ജാതിയേരി കല്ലുമ്മലിൽ ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. പെട്രോളുമായി യുവതിയുടെ വീട്ടിലെത്തിയ യുവാവ് കോണി ഉപയോഗിച്ചാണ് ഇരുനില കെട്ടിടത്തിന് മുകളില്‍ കയറിയത്. പെട്രോൾ ഒഴിച്ച് കിടപ്പുമുറിയിൽ തീയിട്ട് യുവതിയെ കൊലപ്പെടുത്താനായിരുന്നു ശ്രമം. വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട് അയൽവാസികൾ ബഹളം വച്ച് നാട്ടുകാർ ഓടികൂടിയതോടെ ഇയാൾ സ്വയം തീകൊളുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. യുവതിക്കും സഹോദരനും സഹോദര ഭാര്യയ്ക്കും പരുക്കേറ്റു. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രത്നേഷ് ഇലക്ട്രീഷ്യനാണ്. രത്നേഷിന് പെൺകുട്ടിയെ ഇഷ്ടമായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.
Read MoreCategory: Loud Speaker
പത്ര പരസ്യത്തില്‍ കൃത്യമായി പറഞ്ഞിരുന്നു; നൃത്തം നടക്കുന്നത് ക്ഷേത്ര പരിസരത്തിനുള്ളിൽ; മൻസിയ വിവാദത്തിൽ വിശദീകരണവുമായി ക്ഷേത്രം
തൃശൂർ: നൃത്ത പരിപാടികള്‍ ക്ഷേത്ര പരിസരത്തിനുള്ളിലായതിനാലാണ് മന്‍സിയയെ നൃത്തപരിപാടിയില്‍ നിന്നുമൊഴിവാക്കിയതെന്ന് കൂടല്‍മാണിക്യം ക്ഷേത്രം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്. ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള നൃത്ത പരിപാടിയില്‍ നിന്നും മന്‍സിയയെ ഒഴിവാക്കിയ നടപടി വിവാദമായ സാഹചര്യത്തിലാണ് ക്ഷേത്രം ഭാരവാഹികള്‍ വിശദീകരണവുമായി രംഗത്തെത്തിയത്. പത്രത്തില്‍ പരസ്യം നല്‍കിയാണ് കലാപരിപാടികള്‍ ക്ഷണിച്ചത്. പത്ര പരസ്യത്തില്‍ ഹിന്ദുക്കളായ കലാകാരന്മാരാകണമെന്ന് പറഞ്ഞിരുന്നതാണ്. ക്ഷേത്രമതിലിനകത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് പരിപാടികള്‍ നടത്തുന്നത്. അവിടെ തന്നെയാണ് കൂത്തമ്പലവും സ്ഥിതിചെയ്യുന്നത്. നൂറുകണക്കിന് അപേക്ഷകളാണ് ഇത്തവണ വന്നത്. വിദഗ്ധ സമിതിയാണ് അപേക്ഷകരില്‍ നിന്നും കലാകാരന്മാരെ തെരഞ്ഞെടുക്കുന്നത്. അടുത്ത ഘട്ടമായി കച്ചീട്ടാക്കുന്നതിനായി ദേവസ്വം ഓഫീസ് പരിശോധിച്ചപ്പോഴാണ് ഈ കലാകാരി ഹിന്ദുവല്ലെന്ന് ബോധ്യപ്പെടുന്നത്. നിലവിലെ ക്ഷേത്ര നിയമമനുസരിച്ച് അഹിന്ദുക്കളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ല. ഈ കലാകാരിക്ക് പരിപാടി അവതരിപ്പിക്കാന്‍ പറ്റാത്തതില്‍ ദുഃഖമുണ്ട്. പക്ഷെ നിലവിലെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാന്‍ ഭരണസമിതി ബാധ്യസ്ഥമാണെന്നും…
Read Moreഅധ്യാപകന്റെ നിരന്തര പീഡനം ! ജീവനൊടുക്കാന്‍ ശ്രമിച്ച് ഏഴാംക്ലാസ് വിദ്യാര്‍ഥിനി…
തമിഴ്നാട് വെല്ലൂരില്‍ അധ്യാപകന്റെ നിരന്തര പീഡനത്തെ തുടര്‍ന്ന് ഏഴാംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചു. വിദ്യാര്‍ഥിനിയുടേയും രക്ഷിതാക്കളുടെയും പരാതി പ്രകാരം പോക്സോ കേസ് ചുമത്തി അധ്യാപകനായ മുരളീകൃഷ്ണയെ (55) അറസ്റ്റ് ചെയ്തു. 2012 മുതല്‍ വെല്ലൂരിലെ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മുരളീകൃഷ്ണ ജോലി ചെയ്യുന്നുണ്ട്. തമിഴ്നാട് ഹൗസിംഗ് ബോര്‍ഡിന്റെ ക്വാര്‍ട്ടേഴ്സിലാണ് ഇയാള്‍ താമസം. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കു ശേഷം സ്കൂള്‍ തുറന്നപ്പോള്‍ മുതല്‍ 13 വയസ്സുകാരിയോട് അധ്യാപകന് മോശമായാണു പെരുമാറുന്നതെന്നു പോലീസ് പറഞ്ഞു. ക്ലാസ് റൂമിലും സ്കൂളിന്റെ പരിസരത്തുവച്ചും പെണ്‍കുട്ടിയോട് അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇതേത്തുടര്‍ന്നു പെണ്‍കുട്ടി രക്ഷിതാക്കളോടു പരാതി പറഞ്ഞു. എന്നാല്‍ തുടക്കത്തില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വിഷയം ഗൗരവമായി കണ്ടില്ലെന്നും പോലീസ് പറഞ്ഞു. ഒടുവില്‍ സമ്മര്‍ദ്ദം സഹിക്കാനാകാതെ വന്ന പെണ്‍കുട്ടി പെയിന്റ് തിന്നര്‍ എടുത്തുകുടിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വെല്ലൂരിലെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു…
Read Moreപണിമുടക്ക്: സംസ്ഥാനത്ത് ജനജീവിതം സ്തംഭിച്ചു; വാഹനങ്ങൾ തടഞ്ഞ് സമരാനുകൂലികൾ; കേരള ഹൗസിലും പണിമുടക്ക്
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയന് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പണിമുടക്കില്‍ കേരളത്തിലെ ജനജീവിതം സ്തംഭിച്ചു. ബസ്, ടാക്സി, ഓട്ടോ തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ സംസ്ഥാനം പൂർണമായും നിശ്ചലമായി. മലപ്പുറം മഞ്ചേരിയിലും തിരുവനന്തപുരം പ്രാവച്ചമ്പലത്തും സമരക്കാർ വാഹനങ്ങൾ തടഞ്ഞു. എടവണ്ണപ്പാറയിൽ കടകൾ ബലമായി അടപ്പിച്ചു. ഇവിടെ പോലീസ് എത്തി. ഡൽഹിയിലെ കേരള ഹൗസിലും പണിമുടക്കുണ്ട്. ഇവിടെ അത്യാവശ്യ വിഭാഗത്തിലുള്ളവർ മാത്രമാണ് ജോലിക്കെത്തിയത്. പാല്, പത്രം, ആശുപത്രി, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിനോദ സഞ്ചാരികളുടെ യാത്രയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ സഞ്ചാരികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ട്. ബിഎംഎസ് ഒഴികെ 22 തൊഴിലാളി സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനെതിരെ ബാങ്കിംഗ് സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്ന തൊഴിൽ നിയമങ്ങൾ പിൻവലിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷാ പദ്ധതി നടപ്പാക്കുക, തൊഴിലുറപ്പ്…
Read Moreസമരത്തിനിടെ വിവാഹ ഓട്ടം ! മൂന്നു സ്വകാര്യ ബസുകള്‍ പിടികൂടി മോട്ടോര്‍വാഹന വകുപ്പ്…
പാലക്കാട് ജില്ലയില്‍ നിയമം ലംഘിച്ച് വിവാഹ ഓട്ടത്തിനുപോയ മൂന്ന് സ്വകാര്യ ബസുകള്‍ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി. അനുമതിയില്ലാതെ സര്‍വീസ് നടത്തിയതിന് ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കും. അതേ സമയംസംസ്ഥാനത്ത് സ്വകാര്യബസ് സമരം പിന്‍വലിച്ചു. മുഖ്യന്ത്രിയുമായും ഗതാഗതമന്ത്രിയുമായും നടത്തിയ ചര്‍ച്ചയിലാണ് നാലാം ദിവസം സമരം അവസാനിപ്പിച്ചത്. നിരക്കു വര്‍ധന പരിഗണിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിലാണ് സമരം പിന്‍വലിക്കുന്നതെന്ന് ബസ് ഉടമകള്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ നിരക്ക് ആറുരൂപയാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് ബസ് ഉടമകള്‍ പറഞ്ഞു.
Read Moreഏഴു വയസുള്ള മകളുടെ മൃതദേഹം തോളിലേറ്റി പിതാവ് റോഡിലൂടെ നടന്നു, വീട്ടിലേക്ക്… പത്തുകിലോമീറ്ററോളം..! പെട്ടെന്നാണ് ആ വീഡിയോ വൈറലായത്…
ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിലെ ലഖൻപുർ ഗ്രാമത്തിലാണ് ആ സംഭവം നടന്നത്. ഏഴു വയസുള്ള മകളുടെ മൃതദേഹം തോളിലേറ്റി പിതാവ് റോഡിലൂടെ വീട്ടിലേക്ക് നടന്നുപോയ സംഭവം. പത്തു കിലോമീറ്റർ മകളുടെ മൃതദേഹവും ചുമന്നുകൊണ്ട് ആ പിതാവ് വീട്ടിലെത്തി ചേർന്നു. റോഡിലൂടെ മൃതദേഹവുമായി കരഞ്ഞുകൊണ്ട് പോകുന്ന പിതാവിന്റെ വീഡിയോ ആരോ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഇതോടെ പോസ്റ്റ് വൈറലായി. തുടർന്ന് ആരോഗ്യമന്ത്രി ടി.എസ്. സിംഗ് ദിയോ അന്വേഷണത്തിന് ഉത്തരവിട്ടു. അംദാല ഗ്രാമത്തിൽ താമസിക്കുന്ന ഈശ്വർ ദാസ് ആണ് ആ പിതാവ്. രോഗബാധിതയായ മകൾ സുരേഖയെ രാവിലെ തന്നെ ലഖൻപൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുവന്നിരുന്നു. പെണ്‍കുട്ടിയുടെ ഓക്സിജന്റെ അളവ് വളരെ കുറവായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവൾക്ക് കടുത്ത പനി ഉണ്ടായിരുന്നു. ആവശ്യമായ ചികിത്സ ആരംഭിച്ചെങ്കിലും അവളുടെ നില വഷളാവുകയും രാവിലെ 7:30ന് മരിക്കുകയും ചെയ്തു. മൃതദേഹം…
Read Moreവ്യാജ സ്റ്റാമ്പ്, ആറര കോടിയുടെ തട്ടിപ്പ് ! കേരളത്തിലെ 90 ബാർ അസോസിയേഷനുകളിലേക്കും നേരറിയാൻ സിബിഐ
സ്വന്തം ലേഖകൻ തലശേരി: സംസ്ഥാനത്തെ അഭിഭാഷകരുടെ സാമൂഹിക സുരക്ഷാ പദ്ധതിയായ കേരള അഭിഭാഷക ക്ഷേമനിധിയില്‍ നിന്ന് വ്യാജ സ്റ്റാന്പ് വഴി ആറരക്കോടിയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം കേരളത്തിലെ 90 ബാർ അസോസിയേഷനുകളിലേക്കും എത്തുന്നു. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് അഭിഭാഷകരുടെ കേന്ദ്രത്തിലേക്ക് സിബിഐ എത്തുന്നത്. കോടതി മുഖാന്തിരം ബാർ അസോസിയേഷനുകൾ വഴി വില്പന നടത്തിയിട്ടുള്ള സ്റ്റാമ്പുകളുടെ കണക്കെടുക്കുകയും ഈ തുക ബാർ കൗൺസിലിൽ എത്തിയിട്ടുണ്ടോ എന്ന പരിശോധനയുമാണ് സിബിഐ പ്രാഥമിക ഘട്ടത്തിൽ നടത്തുക എന്നാണ് അറിയുന്നത്. കണ്ണൂർ ജില്ലയിൽ നിന്നുള്ള ആ കാലഘട്ടത്തിലെ ബാർ കൗൺസിൽ അംഗങ്ങൾ ഉൾപ്പെടെ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഈ കേസിൽ സിബിഐ എത്തുന്നത് നീതി ന്യായ രംഗത്ത് വലിയ ചോദ്യ ചിഹ്നമാണ് ഉയർത്തുന്നത്. സിബിഐ കേസ് രജിസ്റ്റർ ചെയ്തതോടെ ബാർ കൗൺസിൽ സെക്രട്ടറിയെ ബന്ധപ്പെട്ടവർ പുറത്താക്കി കഴിഞ്ഞു. ഇതേ സെക്രട്ടറിക്കെതിരെ…
Read Moreമരുന്നു കൊടുത്തതിനു ശേഷം അബോധാവസ്ഥയിലായി! സംഭവം ലേബർ മുറിയിൽ യുവതിക്കു മരുന്നു മാറി നൽകിയതായി ബന്ധുക്കളുടെ പരാതി; ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ലേബർ മുറിയിൽ പ്രവേശിപ്പിച്ച യുവതിക്ക് മരുന്ന് മാറി നൽകിയതായി ബന്ധുക്കളുടെ പരാതി. പത്തനംതിട്ട മുത്തുപറമ്പിൽ നാസറാണ് അമ്പലപ്പുഴ പോലീസിനും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയത്. നാസറിന്റെ മരുമകൾ സിയാനയെ കഴിഞ്ഞ 21 നാണ് പ്രസവ സംബന്ധമായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച പുലർച്ചെ സിയാനയെ ലേബർ മുറിയിലേക്കു മാറ്റി. സിയാന തൈറോയിഡിന്റെ മരുന്ന് ഉപയോഗിച്ചിരുന്നു. പുലർച്ചെ സിയാനക്കു മരുന്നു കൊടുത്തതിനു ശേഷം അബോധാവസ്ഥയിലായി.തുടർന്നാണ് മരുന്നു മാറി നൽകിയ വിവരം അറിയുന്നത്. മറ്റൊരു സിയാനയെയും ലേബർമുറിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ അപസ്മാരത്തിനു മരുന്നു കഴിച്ചിരുന്നു. ഇവർക്കു നൽകേണ്ട മരുന്ന് ആളു മാറി നൽകിയതാവാമെന്നാണ് ബന്ധുക്കളുടെ ആരോപണം. മരുന്നുമാറി നൽകിയ വിവരം ആദ്യം ആശുപത്രി അധികൃതർ ബന്ധുക്കളിൽനിന്നു മറച്ചുവച്ചെങ്കിലും പിന്നീട് അറിയിക്കുകയായിരുന്നു. ട്യൂബിട്ട് ഗുളിക പുറത്തെടുത്തെന്നും ആശങ്കയ്ക്കു…
Read Moreവിവാദ പരാമർശം; മാധ്യമപ്രവർത്തകയായ ഒരു സഹോദരിക്ക് വിഷമം നേരിട്ടതിൽ ക്ഷമ ചോദിക്കുന്നുവെന്ന് നടൻ വിനായകൻ
കൊച്ചി: “ഒരുത്തീ’ എന്ന സിനിമയുടെ പ്രചരണാർഥം നടന്ന വാർത്താസമ്മേളനത്തിനിടെ നടത്തിയ വിവാദ പ്രസ്താവനയിൽ നടൻ വിനായകൻ ഖേദം പ്രകടിപ്പിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ക്ഷമ ചോദിച്ചത്. പത്രസമ്മേളനത്തിൽ നടത്തിയ സംസാരത്തിൽ താൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമപ്രവർത്തകയായ ഒരു സഹോദരിക്ക് വിഷമം നേരിട്ടതിൽ ക്ഷമ ചോദിക്കുന്നുവെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. വിനായകന്റെ കുറിപ്പ്……. നമസ്കാരം, ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമപ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ [ഒട്ടും വ്യക്തിപരമായിരുന്നില്ല] വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. വിനായകൻ
Read Moreബസ് സമരം മൂന്നാം ദിവസം; ചർച്ച പോലും നടത്താതെ സർക്കാർ; വലഞ്ഞ് വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ; സമരം ചെയ്യുന്നത് ഗതികേട്കൊണ്ടെന്ന് സമരക്കാർ
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്കു കടന്നിട്ടും പ്രശ്ന പരിഹാരത്തിനു ചർച്ച പോലും നടത്താതെ സർക്കാർ. സർക്കാർ ഇതുവരെ ചർച്ചയ്ക്കു വിളിച്ചിട്ടില്ലെന്നാണ് അനിശ്ചിതകാല സമരത്തിലുള്ള ബസ് ഉടമകളുടെ യൂണിയനുകൾ പറയുന്നത്. അതേസമയം, ഇക്കാര്യത്തിൽ ഇനിയും ചർച്ച നടത്തേണ്ട കാര്യമില്ലെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിലപാട്. ചാർജ് വർധന കാര്യത്തിൽ തീരുമാനമായതാണ്. അത് എപ്പോൾ, എങ്ങനെ നടപ്പിലാക്കുമെന്നും പറയാനാകില്ല. ചാർജ് വർധന എടുത്തുചാടി തീരുമാനിക്കേണ്ട ഒന്നല്ല. പല കാര്യങ്ങൾ ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതുണ്ട്. ജനങ്ങളെ മുൾമുനയിൽ നിർത്തുന്ന സമരം ശരിയാണോ എന്ന് ബസുടമകൾ ആലോചിക്കണം. നിരക്ക് വർധന 30നു ശേഷം ബസ് ചാർജ് വർധനയ്ക്കൊപ്പം ഓട്ടോ- ടാക്സി നിരക്ക് വർധിപ്പിക്കുന്നതും സർക്കാരിന്റെ പരിഗണനയിലാണ്. ഒരു പാക്കേജായി മാത്രമേ നിരക്ക് വർധന പ്രഖ്യാപിക്കൂ. 30നു ചേരുന്ന എൽഡിഎഫ് യോഗം ഇക്കാര്യം ചർച്ച ചെയ്തതിനു…
Read More