സ്വന്തം ലേഖകൻകണ്ണൂർ: തമിഴ്നാട്ടിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന് അംഗീകാരം നേടിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു കോടിയുടെ തട്ടിപ്പ്. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ വ്യവസായ പ്രമുഖനിൽ നിന്നാണ് പണം തട്ടിയെടുത്തിട്ടുളളത്. കണ്ണൂർ ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവ് ഇടനിലക്കാരനായി നടത്തിയിട്ടുള്ള തട്ടിപ്പിൽ തമിഴ്നാട്ടിലെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരും കണ്ണികളാണെന്ന് റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. കുഴൽപ്പണമായാണ് ഒരു കോടി രൂപ ചെന്നൈയിൽ എത്തിച്ചത്. തുടർന്ന് കോൺഗ്രസ് നേതാവ് ഉൾപ്പെട്ട സംഘം ചെന്നൈയിൽ പാർട്ടിയും നടത്തി. വനാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കോളജിന് നിയമ ഭേദഗതിയെ തുടർന്ന് അംഗീകാരം നഷ്ടപ്പെടുകയായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രിയായി സ്റ്റാലിൻ അധികാരമേൽക്കുന്നതിന് ആറ് മാസം മുമ്പാണ് ഒരു കോടി രൂപ സംഘം കൈപ്പറ്റിയത്. എന്നാൽ, പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ അംഗീകാരം നേടാനുള്ള നീക്കം പരാജയപ്പെടുകയായിരുന്നു. തുടർന്ന് പണം നഷടപ്പെട്ട പള്ളിക്കുന്ന് സ്വദേശി പണം തിരിച്ച് നൽകണമെന്നാവശ്യപ്പെട്ടിട്ടും സംഘം…
Read MoreCategory: Loud Speaker
പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചു, ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി; ബുധനാഴ്ച വരെ അറസ്റ്റില്ല
കൊച്ചി: പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. ഇതോടെ പ്രതികളെ ബുധനാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തി തെളിവുകൾ ശേഖരിക്കുന്നതിന് വേണ്ടിയാണ് പ്രോസിക്യൂഷൻ സമയം നീട്ടി ചോദിച്ചത്. ബുധനാഴ്ചയ്ക്കകം കൂടുതൽ ശക്തമായ തെളിവുകൾ കണ്ടെത്തി കോടതിക്ക് കൈമാറാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതു മുന്നിൽ കണ്ടാണ് ഹർജി പരിഗണിക്കുന്നത് നീട്ടണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. നേരത്തെ കോടതി അനുമതി പ്രകാരം മൂന്ന് ദിവസം ക്രൈംബ്രാഞ്ച് സംഘം പ്രതികളെ ചോദ്യം ചെയ്തിരുന്നു. ഒറ്റയ്ക്കിരുത്തിയും ഒരുമിച്ചിരുത്തിയും നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികളുടെ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഉപയോഗിച്ചിരുന്ന…
Read Moreനീതി എപ്പോഴും കീഴ്കോടതിയിൽ നിന്നും കിട്ടികൊള്ളണമില്ല; ഉമ്മൻചാണ്ടിക്ക് അനുകൂലമായ കോടതിവിധി വന്നശേഷം വി.എസ്. അച്യുതാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചത്…
തിരുവനന്തപുരം: മാനനഷ്ടക്കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ അനുകൂലമായ സബ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഓഫീസ്. കോടതി വ്യവഹാരങ്ങളിൽ നീതി എപ്പോഴും കീഴ്കോടതിയിൽ നിന്നും കിട്ടികൊള്ളണമില്ലെന്ന മുൻകാല നിയമപോരാട്ടങ്ങളിൽ പലതിലും കണ്ടതാണ്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്ക് എതിരെ നടത്തിയ പരാമർശങ്ങൾ ഉമ്മൻ ചാണ്ടിക്ക് അപകീർത്തിപരമായിതോന്നി എന്നത്, അദ്ദേഹത്തിന്റെ വ്യക്തിപരമായ തോന്നൽ ആണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ വിഎസിന്റെ ഓഫീസ് അറിയിച്ചു. സോളാർ കമ്മീഷൻ കണ്ടെത്തിയ വസ്തുതകൾ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പൊതുശ്രദ്ധയിൽ കൊണ്ട് വരുന്നത് പൊതു പ്രവർത്തകൻ എന്ന കർത്തവ്യബോധം മുൻനിർത്തി ഉള്ളത് ആണ് എന്ന് അപ്പീൽകോടതി കണ്ടെത്തും എന്ന് ഉറപ്പ് ഉള്ളതിനാലും, കീഴ്കോടതിയുടെ വിധി യുക്തി സഹമല്ലാത്തതിനാലും ഇത് കീഴ്കോടതി വൈകാരികമായി അല്ല, നിയമപരമായും വസ്തുനിഷ്ഠമായും തെളിവുകൾ വിലയിരുത്തിയുള്ള നടപടിക്രമങ്ങൾ ആയിരുന്നു അവലംബിക്കേണ്ടിയിരുന്നത് എന്ന ഒരു അഭിപ്രായംകൂടി അപ്പീൽ…
Read Moreഇന്ത്യയിലേത് ഏറ്റവും ബൃഹത്തായ വാക്സിനേഷൻ ഡ്രൈവ് ; ഐക്യരാഷ്ട്രസഭ
ന്യൂഡൽഹി: ഇന്ത്യയുടെ വാക്സിനേഷൻ ഡ്രൈവിന് നൽകുന്ന എല്ലാവിധ സഹകരണങ്ങളും തുടരുമെന്ന് ഐക്യരാഷ്ട്രസഭ. ഇന്ത്യയിലെ കോവിഡ് പ്രതിരോധ കുത്തിവെപ്പിനെ ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ വാക്സിനേഷൻ ഡ്രൈവ് എന്നാണ് ലോകാരോഗ്യ സംഘടനയുടെ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫൻ ദുജാറിക് വിശേഷിപ്പിച്ചത്. രാജ്യത്തെ 60 കോടിയോളം ജനങ്ങളിലേക്ക് വാക്സിൻ എത്തിച്ചതായും അദ്ദേഹം പറഞ്ഞു. യുഎന്നിന്റെ പ്രതിദിന മാധ്യമസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐക്യരാഷ്ട്രസഭയുടെ ഇന്ത്യൻ കോർഡിനേറ്റർ ഷോംബി ഷാർപ്പിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്നത് തുടരുമെന്ന് അദ്ദേഹം അറിയിച്ചു. സർവൈലൻസ് ശക്തിപ്പെടുത്തുക, പ്രതിരോധ ഘടകങ്ങൾ നീരീക്ഷിക്കുക, ലാബ് കപ്പാസിറ്റി ത്വരിതപ്പെടുത്തുക, കൂടുതൽ പ്രതിരോധ സംവിധാന ആശയങ്ങൾ വികസിപ്പിക്കുക, ആരോഗ്യപ്രവർത്തകരെ പരിശീലിപ്പിക്കുക, ജീവൻ രക്ഷാ ഉപാധികളെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കുക എന്നീ കാര്യങ്ങളിൽ ഐക്യരാഷ്ട്ര സഭ നേതൃത്വം നൽകുന്ന സംഘം ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും യുഎൻ വ്യക്തമാക്കി.…
Read Moreസംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; സിപിഎം സമ്മേളനം നീട്ടേണ്ടി വരുമെന്ന ആശങ്കയിൽ സഖാക്കൾ
ജോണ്സണ് വേങ്ങത്തടം കോട്ടയം: സിപിഎം പാർട്ടി കോണ്‍ഗ്രസ് തീയതി നീട്ടേണ്ടി വരുമെന്ന ആശങ്ക പാർട്ടിതലങ്ങളിൽ ഉയരുന്നു. പാർട്ടിക്കുള്ളിലും പോഷകസംഘടനകളിലും ഇത്തരമൊരു ചർച്ചസജീവമായി കഴിഞ്ഞു. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സിപിഎം സംഘടനാ സമ്മേളനങ്ങൾ നിലവിലുള്ള ഷെഡ്യൂളുകളിൽ നിന്നും മാറ്റാനുള്ള ആലോചനകളാണ് സജീവമായിരിക്കുന്നത്. മാർച്ച് ആദ്യവാരം നടക്കേണ്ട സംസ്ഥാന സമ്മേളനം ഏപ്രിലിലേക്കും ഏപ്രിലിലെ പാർട്ടി കോണ്‍ഗ്രസ് മേയ് ആദ്യവാരത്തിലുമായി നടത്താനുമാണ് ആലോചന നടക്കുന്നത്. ഇനി നടക്കാനുള്ള ആലപ്പുഴ ജില്ലാ സമ്മേളനവും ഇതോടടുത്ത തിയതികളിൽ നടത്താനാണ് സാധ്യത. എന്നാൽ ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം പെട്ടെന്നു ഉണ്ടാകാൻ ഇടയില്ല. ഫെബ്രുവരിയോടെ കോവിഡിന്റെ വ്യാപനം കുറയാനുള്ള സാധ്യതയും മുന്നിൽക്കണ്ടാണ് പ്രഖ്യാപനം വൈകിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായിവിജയൻ എത്തിയശേഷം മുന്നോട്ടുള്ള കാര്യങ്ങളെ സംബന്ധിച്ചു വിശദമായ ചർച്ചയുണ്ടാകുകയുള്ളൂവെന്നും അറിയുന്നു. കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നടത്തിയ തിരുവാതിരയും സമ്മേളനവും പൊതു സമൂഹത്തിൽ വ്യാപകമായ എതിരഭിപ്രായങ്ങൾക്കും സാമൂഹ്യ മാധ്യമങ്ങളിൽ…
Read Moreഓണ്‍ലൈന്‍ ക്ലാസിനിടെ അജ്ഞാതന്റെ നഗ്നതാപ്രദര്‍ശനം ! അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ശിവന്‍കുട്ടി…
കാഞ്ഞങ്ങാട്ടെ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഓണ്‍ലൈന്‍ ക്ലാസിനിടെ അജ്ഞാതന്റെ നഗ്നതാപ്രദര്‍ശനം. സ്കൂളിലെ അധ്യാപിക നല്കിയ പരാതിയില്‍ സൈബര്‍ പോലീസ് പ്രതിക്കായി അന്വേഷണം തുടങ്ങി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദ്ദേശം നല്കി. അദ്ധ്യാപിക കണക്ക് ക്ലാസ് എടുക്കുന്നതിനിടെ ഫായിസ് എന്ന ഐഡിയില്‍നിന്നാണ് അശ്ലീല പ്രദര്‍ശനമുണ്ടായത്. മുഖം മറച്ചാണ് നഗ്നത പ്രദര്ശിപ്പിച്ചയാള് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതോടെ അദ്ധ്യാപിക കുട്ടികളോട് ക്ലാസില്‍നിന്ന് എക്സിറ്റ് ആകാന്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ക്ലാസ് ലിങ്ക് ഉപയോഗിച്ച് മറ്റാരെങ്കിലും നുഴഞ്ഞ് കയറിയതാണോ എന്ന് സംശയമുണ്ട്. ഫായിസ് എന്ന പേരില്‍ വിദ്യാര്‍ത്ഥി ക്ലാസില്‍ പഠിക്കുന്നില്ല. ഇക്കാര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തി. സംഭവത്തില്‍ സൈബര്‍ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More‘അങ്ങാടിക്കല്‍ അക്രമം: ഡിവൈഎഫ്ഐ നടത്തിയത്’! ഗുണ്ടാരാജെന്ന് സിപിഐ മുഖപത്രം; അക്രമം സിപിഐ ആസൂത്രണം ചെയ്തതെന്ന് സിപിഎം
പത്തനംതിട്ട: കൊടുമണ്‍ അങ്ങാടിക്കല്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ പ്രവര്‍ത്തകരെ മര്‍ദിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത ഡിവൈഎഫ്ഐ ഗുണ്ടാരാജ് നടപ്പാക്കുകയാണെന്ന് സിപിഐ മുഖപത്രമായ ജനയുഗം മുഖപ്രസംഗം. ഡിവൈഎഫ്ഐ ഗുണ്ടാസംഘങ്ങള്‍ക്ക് പാളയമൊരുക്കുന്നതായി കുറ്റപ്പെടുത്തലുണ്ട്. അക്രമത്തെ നേതൃത്വം അപലപിക്കുക പോലും ചെയ്യാത്തത് സമൂഹത്തിനു അപായ സൂചനയാണ് നല്‍കുന്നത്. ഉത്തരേന്ത്യയില്‍ നടക്കുന്ന ഫാസിസ്റ്റ് സമീപനങ്ങളെ എതിര്‍ക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം ഇത്തരത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തും. വ്യത്യസ്തമായി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തമ്മില്‍ സംഘര്‍ഷം സ്വാഭാവികമാണ്. എന്നാല്‍ അത് അക്രമത്തിലൂടെ വഴിതിരിക്കുകയും വീഡിയോ ദൃശ്യം പ്രചരിപ്പിക്കുകയും ചെയ്തതാണ് സിപിഐ മുഖപത്രത്തെ ചൊടിപ്പിച്ചത്. അക്രമങ്ങളിലൂടെ ഒറ്റപ്പടുത്താമെന്ന വ്യാമോഹത്തെ ബന്ധപ്പെട്ടവര്‍ തിരിച്ചറിണമെന്ന മുന്നറിയിപ്പും ജനയുഗം മുന്നോട്ടുവയ്ക്കുന്നു. ഇതിനിടെ പുറത്തുവന്ന ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ പോലീസ് അന്വേഷണവും മൊഴിയെടുക്കലും നടന്നുവെങ്കിലും പുതുതായി ആരെയും പ്രതി ചേര്‍ത്ത് കേസെടുക്കാന്‍ തയാറായിട്ടില്ല. ദൃശ്യങ്ങളിലുടെ അക്രമികളെ…
Read Moreഇടനിലക്കാര്‍ വേണ്ട! അടുക്കള തോട്ടത്തിലെ പച്ചക്കറികൾ വിൽപ്പന ഇനി വിരൽത്തുമ്പില്‍; മൊബൈൽ ആപ്പ് റെഡി; കർഷകർ ചെയ്യേണ്ടത്…
കോട്ടയം: അടുക്കള തോട്ടത്തിലെ പച്ചക്കറികൾ വിൽപ്പന നടത്താൻ വിരൽത്തുന്പിൽ മൊബൈൽ ആപ്പ് റെഡി. ടെക്കിൻസ് സോഫ്റ്റ് വെയർ സൊല്യൂഷൻസ് ആണ് ബുക്കിറ്റ് മൊബൈൽ ആപ്പ് ഒരുക്കിയിരിക്കുന്നത്. കോട്ടയം കേന്ദ്രമാക്കിയാണു പ്രവർത്തനം. കർഷക കുടുംബങ്ങൾ, സ്വാശ്രയസംഘങ്ങൾ, സ്വയംസഹായ സംഘങ്ങൾ, ചെറുകിട സംരംഭങ്ങൾ തുടങ്ങിയവർക്ക് നിങ്ങളുടെ ഉത്പന്നങ്ങൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഇടനിലക്കാരെ ഒഴിവാക്കി കൂടുതൽ ലാഭകരമാക്കി നാട്ടിൻപുറങ്ങളിൽ തന്നെ വിറ്റഴിക്കാനുമുള്ള ഓണ്‍ലൈൻ വിപണിയാണ് ബുക്കിറ്റ് മൊബൈൽ ആപ്പ്. സംസ്ഥാനത്ത് എവിടെനിന്നും അക്കൗണ്ട് തുടങ്ങാം. കർഷകർ ചെയ്യേണ്ടത് www.bookitindia.com വെബ്സൈറ്റിൽ കയറി ലോക്കൽ വെൻഡർ അക്കൗണ്ട് തുടങ്ങുക. ഇമെയിൽ വഴി പാസ്വേഡ് ലഭിച്ചു കഴിഞ്ഞാൽ ബുക്കിറ്റ് വെൻഡർ ആപ്പ് പ്ലേ സ്റ്റോറിൽനിന്നും ഡൗണ്‍ലോഡ് ചെയ്തു ലോഗിൻ ചെയ്യുക. പ്രൊഫൈൽ മെനു വഴി സ്റ്റോക്ക് അപ്ഡേറ്റ് മെനുവിൽ നിങ്ങൾക്ക് വിൽക്കാനുള്ള പ്രൊഡക്്ട് അളവും വിലയും കൊടുക്കുക. ഇതോടെ പ്രൊഡക്്ട് ബുക്കിറ്റ് കസ്റ്റമർ…
Read Moreമുന്നറിയിപ്പ്, അമരീന്ദറിന്റെ ലക്ഷ്യം സിദ്ദു! പാക്കിസ്ഥാൻ പ്രസിഡന്റ് ഇമ്രാൻഖാനുമായുള്ള സിദ്ദുവിന്റെ സൗഹൃദം രാജ്യസുരക്ഷയ്ക്കു തന്നെ വെല്ലുവിളിയാണെന്ന് അമരീന്ദർ
നിയാസ് മുസ്തഫ കോൺഗ്രസ് വിട്ട് പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചെങ്കിലും അമരീന്ദർ സിംഗിന്റെ പ്രധാന രാഷ്ട്രീയ എതിരാളി പഞ്ചാബിലെ കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദു തന്നെ. പഞ്ചാബിൽ തുടർഭരണം കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന നവ്ജ്യോത് സിംഗ് സിദ്ദു അടുത്ത മുഖ്യമന്ത്രി ആകാനുള്ള കരുക്കൾ നീക്കിത്തുടങ്ങിയിട്ടുണ്ട്. ഇതു മനസിലാക്കിയാണ് സിദ്ദുവിനെതിരേ അമരീന്ദർ ആഞ്ഞടിക്കുന്നത്. പാക്കിസ്ഥാൻ പ്രസിഡന്റ് ഇമ്രാൻഖാനുമായുള്ള സിദ്ദുവിന്റെ സൗഹൃദം രാജ്യസുരക്ഷയ്ക്കു തന്നെ വെല്ലുവിളിയാണെന്ന് അമരീന്ദർ വ്യക്തമാക്കുന്നു. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം എന്ന നിലയിൽ അമരീന്ദറിന്റെ ഈ വാദത്തിന് പ്രസക്തിയുണ്ട്. ഈ പ്രചാരണം തെരഞ്ഞെടുപ്പ് വേദികളിലെല്ലാം അമരീന്ദർ ഉയർത്തുന്നുണ്ട്. ഇത് കോൺഗ്രസിനുള്ളൊരു മുന്നറിയിപ്പ് കൂടിയാണ്. അമരീന്ദറിന്റെ പ്രചാരണം കോൺഗ്രസ് ഹൈക്കമാൻഡിനെയും പ്രതിരോധത്തിലാക്കുന്നുണ്ട്. നിലവിൽ പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാട്ടാതെയാണ് കോൺഗ്രസിന്റെ പ്രവർത്തനം. ചന്നിയെ തഴയരുത് അമരീന്ദർ സിംഗ് പാർട്ടിവിട്ട ശേഷം…
Read Moreസംസ്ഥാനത്തെ ലൈംഗിക തൊഴിലാളികള്‍ അതീവ ദുരിതത്തില്‍ ! പുനരധിവാസ പദ്ധതിയ്ക്ക് ഉടന്‍ തുടക്കമാവും…
സംസ്ഥാനത്ത് സ്ത്രീ ലൈംഗികത്തൊഴിലാളികള്‍ അതീവ ദുരിതാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് 18000 സ്ത്രീ ലൈംഗികത്തൊഴിലാളികളുണ്ടെന്നും അതില്‍ നാലായിരം പേര് അതീവ ദാരിദ്ര്യവും സാമൂഹിക പ്രശ്നങ്ങളും നേരിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടേതാണ് കണ്ടെത്തല്‍. ഇവരുടെ പുനരധിവാസ പദ്ധതിയുടെ ആദ്യഘട്ടത്തിന് കണ്ണൂരില്‍ ഉടന്‍ തുടക്കമാകും. സംസ്ഥാന എയ്ഡ്സ് കണ്ട്രോള്സൊസൈറ്റിയുടെ ഇരുപതോളം പ്രോജക്ടുകളിലൂടെയാണ് സംസ്ഥാനത്തെ ലൈംഗികതൊഴിലാളികളുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ക്രോഡീകരിച്ചത്. 18,000 സ്ത്രീലൈംഗികതൊഴിലാളികള്‍ സംസ്ഥാനത്തുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവര്‍ മെഡിക്കല്‍ പരിശോധനകള്‍ക്കായി എയ്ഡ്സ് കണ്‍ട്രോള്‍സൊസൈറ്റിയെ സമീപിക്കാറുണ്ട്. ഇങ്ങനെയാണ് ഇവരുടെ സാമ്പത്തിക,സാമൂഹിക നില സംബന്ധിച്ചുള്ള വിവരങ്ങള്‍ശേഖരിച്ചത്. 4000 സ്ത്രീ ലൈംഗിക തൊഴിലാളികള്‍ കൊടിയ ദാരിദ്ര്യത്തിലാണ്. പൊതുവെ കുടുംബവും സമൂഹവും അകറ്റി നിര്‍ത്തുന്ന ഇവരില്‍ പലരും പ്രായാധിക്യവും കൊണ്ടുള്ള അവശതകളും നേരിടുന്നവരാണ്. പലര്‍ക്കും വാടക വീടുകള്‍പോലും ലഭിക്കാത്തതിനാല്‍ കടത്തിണ്ണയിലും റോഡുവക്കിലും ജീവിതം തള്ളി നീക്കേണ്ട അവസ്ഥയുമാണ്. ഭക്ഷണത്തിനും മരുന്നിനും വസ്ത്രങ്ങള്‍ക്കും പോലും ബുദ്ധിമുട്ടനുഭവിക്കുന്നതായും…
Read More