ചെന്നൈ: ചെന്നൈയിൽ മലയാളിയായ യുവനടിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. നാഗപട്ടണം സ്വദേശി സയിദ് അഫ്രീദി (20) ആണ് അറസ്റ്റിലായത്. വിദ്യാർഥിയായ ഇയാൾ പാർട്ട് ടൈം ജീവനക്കാരനാണ്. ശനിയാഴ്ച രാത്രി ടി നഗറിലെ ഹോട്ടലിലാണ് സംഭവം. മുറിയിലെ ഫോൺ നന്നാക്കാൻ എത്തിയപ്പോൾ ആദ്യം സെൽഫി ആവശ്യപ്പെട്ടു. പിന്നാലെ കടന്നുപിടിക്കാൻ ശ്രമിച്ചെന്നാണ് നടിയുടെ പരാതി. നടി ബഹളം വച്ചതിനെ തുടർന്നു യുവാവ് മുറിയിൽ നിന്ന് ഇറങ്ങിയോടി. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ യുവാവ് ആരോപണം നിഷേധിച്ചു. കേസ് രജിസ്റ്റർ ചെയ്ത പോലീസ് കൂടുതൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.
Read MoreCategory: Loud Speaker
പരിശീലനത്തിനിടെ വിമാനം കുത്തനെ വീണു: രണ്ടുപേർക്ക് പരിക്ക്
ബംഗളൂരു: പരിശീലനത്തിനിടെ സ്വകാര്യവിമാനം തകർന്നുവീണ് രണ്ടുപേർക്ക് പരിക്ക്. കർണാടകയിലെ വിജയപുര ജില്ലയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ ക്യാപ്റ്റനെയും ട്രെയിനി പൈലറ്റിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെഡ് ബേർഡ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് തകർന്നുവീണത്. കലബുറഗിയിൽ നിന്ന് ബെലഗാവിയിലേക്ക് പോവുകയായിരുന്ന വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചെന്നാണ് സൂചന. നിയന്ത്രണംവിട്ട വിമാനം കൃഷിയിടത്തിലേക്ക് കുത്തനെ വീഴുകയായിരുന്നു. നിലത്തേക്ക് പതിച്ച വിമാനം തലകീഴായി മറിഞ്ഞെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്ന് അധികൃതർ വ്യക്തമാക്കി.
Read More‘വീണ് കിടക്കുന്നത് കണ്ടിട്ടും ആരും രക്ഷിക്കാൻ എത്തിയില്ല, കാണാനില്ലെന്ന് കാണിച്ച് പോലീസിൽ വിവരം അറിയിച്ചെങ്കിലും വേണ്ട നടപടി സ്വീകരിച്ചില്ല’: ഡല്‍ഹിയില്‍ ജല അഥോറിറ്റിയുടെ കുഴിയില്‍ വീണ് യുവാവ് മരിച്ചതില്‍ ഗുരുതര ആരോപണം
ന്യൂഡൽഹി: ജല അഥോറിറ്റിയുടെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കമൽ കുഴിയിൽ വീണ് കിടന്നത് ധാരാളം ആളുകൾ കണ്ടെന്നും എന്നാൽ രക്ഷിക്കാനായി ആരും മുന്നോട്ട് വന്നില്ലെന്നുമുള്ളവിവരമാണ് പുറത്ത് വരുന്നത്. കമൽ വീട്ടിലെത്തിയില്ലെന്ന് പറഞ്ഞ് കുടുംബാംഗങ്ങൾ പരാതി പറഞ്ഞിട്ടും പോലീസ് വേണ്ട നടപടി സ്വീകരിച്ചില്ലെന്നും വീട്ടുകാർ ആരോപിച്ചു. മനുഷ്യത്വമില്ലായ്മയുടെയും ഗുരുതര അനാസ്ഥയുടെയും ഇരയായാണ് കമൽ മരിച്ചത് എന്ന ആക്ഷേപം ശക്തമാണ്. ഫെബ്രുവരി ആറിന് പുലർച്ചെയാണ് ബാങ്ക് ജീവനക്കാരനായ കമൽ ജല അഥോറിറ്റി കുഴിച്ച കുഴിയിൽ വീഴുന്നത്. പിന്നാലെ വന്ന ഒരാൾ യുവാവ് വീണുകിടക്കുന്നത് കാണുകയും അടുത്തുള്ള സെക്യൂരിറ്റിയോട് പറയുകയും ചെയ്തു. ഉടൻതന്നെ സെക്യൂരിറ്റി ജീവനക്കാരൻ യോഗേഷ് എന്ന തൊഴിലാളിയെ വിവരമറിയിച്ചു. യോഗേഷ് വന്നുനോക്കിയപ്പോൾ കുഴിയിൽ വീണുകിടക്കുന്ന കമലിനെ കണ്ടു. എന്നാൽ അയാൾ യുവാവിനെ രക്ഷിക്കാൻ ശ്രമിക്കാതെ കരാറുകാരനായ രാജേഷ് പ്രജാപതിയോട്…
Read More‘നീ ആരാ എന്നെ ചോദ്യം ചെയ്യാൻ, എന്റെ വീട്ടിൽപ്പോലും ആരും എതിർത്ത് സംസാരിക്കില്ല’: പരീക്ഷയ്ക്ക് വൈകിയെത്തിയത് ചോദ്യം ചെയ്തു; അധ്യാപികയുടെ മുഖത്തടിച്ച് പ്ലസ് ടു വിദ്യാർഥി
അഹമ്മദാബാദ്: പരീക്ഷയ്ക്ക് വൈകി എത്തിയത് ചോദ്യം ചെയ്ത അധ്യാപികയുടെ മുഖത്ത് അടിച്ച് പ്ലസ് ടു വിദ്യാർഥി. എന്തും ചെയ്യാൻ മടിക്കില്ലെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലാണ് സംഭവം. ഇതിന്റെ സ്സിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.മുഹമ്മദ് ഖാന് അന്‍സാരി എന്ന വിദ്യാർഥിയാണ് അധ്യാപികയെ മര്‍ദിച്ചത്. ജനുവരി 24-നായിരുന്നു സംഭവം. പ്ലസ്ടു മോഡൽ പരീക്ഷ നടക്കുന്ന സമയത്ത് മുഹമ്മദ് ഖാൻ എന്ന വിദ്യാർഥി പരീക്ഷയ്ക്ക് വൈകി ക്ലാസിലേക്ക് എത്തി. ഇൻവിജിലേറ്ററായ അധ്യാപിക വിദ്യാർഥിയോട് താമസിച്ച് വന്നതിന്റെ കാരണം തിരക്കി. എന്നാൽ തന്നെ ആരും ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും വീട്ടിൽപ്പോലും ആരും മറുത്ത് ഒരു കാര്യം തന്നോട് സംസാരിക്കില്ലെന്നും പറഞ്ഞ് അധ്യാപികയോട് ദേഷ്യപ്പെട്ടു. “നീ ആരാണ് എന്നെ ചോദ്യം ചെയ്യാൻ’ എന്ന് പറഞ്ഞ് അധ്യാപികയുടെ മുഖത്തേക്ക് അടിച്ചു. പേടിച്ച് പോയ അധ്യാപിക പിന്നോട്ട് മാറുന്നതും ക്ലാസില്‍ ഉണ്ടായിരുന്ന രണ്ട് വിദ്യാർഥികള്‍…
Read Moreമൂന്ന് വർഷം പ്രാണനെപ്പോലെ കണ്ടവൾ മറ്റൊരാളുമായി കല്യാണം ഉറപ്പിച്ചെന്ന കാര്യം പറഞ്ഞു: ബോഡി ബിൽഡറായ കാമുകൻ ജീവനൊടുക്കി
ബംഗളൂരു: കാമുകി മറ്റൊരാളെ വിവാഹം കഴിക്കാൻ തയാറായത് അറിഞ്ഞ് കാമുകൻ ജീവനൊടുക്കി. ബോഡി ബിൽഡറും ജിം പരിശീലകനുമായ കിരൺ എന്ന യുവവാണ് ആത്മഹത്യ ചെയ്തത്. മൂന്ന് വർഷമായി കിരണും യുവതിയും തമ്മിൽ ഇഷ്ടത്തിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച യുവതിയെ കാണാൻ കിരൺ എത്തിയപ്പോഴാണ് മറ്റൊരാളുമായി തന്റെ വിവാഹം ഉറപ്പിച്ച കാര്യം യുവതി പറഞ്ഞത്. ഇതോടെ കിരൺ വീട്ടിലേക്ക് തിരികെപോയി മുറിയിൽ കയറി ജീവനൊടുക്കുകയായിരുന്നു. ഏറെ നേരമായിട്ടും കിരണിനെ പുറത്തേക്ക് കാണാതായപ്പോൾ കുടുംബാംഗങ്ങൾ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.
Read Moreഓപ്പറേഷന് ഡി- ഡാഡ് ; മൂന്നു വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 2,309 കേസുകള്‍; കൂടുതല്‍ കേസുകള്‍ കൊല്ലത്ത്
കൊച്ചി: സംസ്ഥാനത്ത് ഓപ്പറേഷന് ഡി-ഡാഡ് സെന്ററുകളില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 2,309 കേസുകള്‍. 2023 ജനുവരി ഒന്നുമുതല്‍ 2026 ജനുവരി 19 വരെയുള്ള സംസ്ഥാന ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്കുകളാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്ന് കുട്ടികളിലും യുവാക്കളിലും കണ്ടുവരുന്ന ഡിജിറ്റല്‍ ആസക്തിയില്‍ നിന്ന് മോചനം നല്‍കാനായി കേരള പോലീസ് തുടങ്ങിയതാണ് ഡിജിറ്റല്‍ ഡി- അഡിക്ഷന് സെന്ററുകള്‍ (ഡി- ഡാഡ് സെന്ററുകള്‍). ഡിജിറ്റല്‍- ഇ ഉപകരണങ്ങളുടെ അമിത ഉപഭോഗം നിയന്ത്രിച്ച് സുരക്ഷിതവും ഉത്തരവാദിത്വവുമുള്ള ഓണ്‍ലൈന്‍ ശീലങ്ങള്‍ രൂപപ്പെടുത്തുക എന്നതാണ് ഡി- ഡാഡ് സെന്ററുകളുടെ ലക്ഷ്യം. സംസ്ഥാനത്തെ ആറ് നഗരങ്ങളില്‍ ആരംഭിച്ച ഡി ഡാഡ് സെന്ററുകള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ എട്ട് ജില്ലകളിലേക്കു കൂടി വ്യാപിപ്പിച്ചിട്ടുണ്ട്. നിലവില്‍ തുടരുന്ന കേസുകളുടെ എണ്ണം 654 ആണ്. കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി 315 കേസുകള്‍ റഫര്‍ ചെയ്യുകയുണ്ടായി. 1,306 കേസുകളില്‍…
Read Moreശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ്; അടൂര്‍ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നു; ക്രൈംബ്രാഞ്ച് ഓഫീസിലാണു ചോദ്യംചെയ്യല്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നു. നോട്ടീസ് നല്കി അടൂര്‍ പ്രകാശിനെ വിളിച്ചുവരുത്തുകയായിരുന്നു. ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് അറിയുന്നതിനാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത്. ഡല്‍ഹിയില്‍ സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളില്‍ ഉണ്ണികൃഷ്ണന് പോറ്റിയോടൊപ്പം അടൂര്‍ പ്രകാശിന്റെ ചിത്രവും ഉണ്ടായിരുന്നു. സിപിഎം നേതാക്കള്‍ ഉണ്ണികൃഷ്ണന് പോറ്റിയും അടൂര്‍ പ്രകാശും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോറ്റിയെ തനിക്കറിയാമെന്നും മണ്ഡലത്തിലുള്ള ആളെന്ന നിലയില്‍ പരിചയമുണ്ടെന്നും ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യലിനു വിളിപ്പിച്ചാല്‍ മാധ്യമങ്ങളെ അറിയിക്കുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം കടകംപള്ളി സുരേന്ദ്രനെ എസ്ഐടി ചോദ്യം ചെയ്ത വിവരം രഹസ്യമാക്കി വച്ചിരുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
Read Moreശബരി റെയില്‍; ആറു മാസം മുന്‍പ് പണം അനുവദിച്ചിരുന്നെങ്കില്‍ ഫയലിന് അനക്കം വച്ചേനെ
കോട്ടയം: നിര്‍ദിഷ്ട ശബരി റെയില്‍ പദ്ധതിയില്‍ സംസ്ഥാന വിഹിതമായ 1900 കോടി കിഫ്ബിയില്‍ നിന്ന് ലഭ്യമാക്കാനുള്ള തീരുമാനം ആറു മാസം മുന്‍പേ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നെങ്കില്‍ സ്ഥലം ഏറ്റെടുക്കല്‍ ഒന്നാം ഘട്ടം മാസങ്ങള്‍ മുന്‍പേ തുടങ്ങാമായിരുന്നു.സ്ഥലം ഏറ്റെടുത്തുകൊടുത്താല്‍ ശബരി പദ്ധതി മരവിപ്പിച്ച നടപടി റദ്ദാക്കാമെന്നും വിഹിതം നല്കിയാല് പണി ഉടന്‍ തുടങ്ങാമെന്നും കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടു മാസം മാത്രം ശേഷിക്കെ സര്‍ക്കാര്‍ നടത്തിയ വിഹിത പ്രഖ്യാപനവും ഉറപ്പും എത്രത്തോളം നടപ്പാകുമെന്നതില് അവ്യക്തതയുണ്ട്. ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ നഷ്ടപരിഹാരത്തുക സംബന്ധിച്ച് ഹൈക്കോടതിയില്‍ നിരവധി കേസുകളാണ് വ്യവഹാരത്തിലുള്ളത്. ശബരി വിമാനത്താവളത്തിനു പിന്നാലെ ശബരി റെയില്‍ പദ്ധതിയും പരാജയപ്പെട്ടുവെന്ന വിമര്‍ശനം ഒഴിവാക്കാനാണ് റെയില്‍വേക്ക് സ്ഥലം ഏറ്റെടുക്കുമെന്ന പ്രഖ്യാപനമെന്നു വിമര്‍ശനമുണ്ട്. ശബരി എയര്‍പോര്‍ട്ടിന് എരുമേലിയില്‍ സ്ഥലം ഏറ്റെടുക്കുന്നതില്‍ സര്‍ക്കാരിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും വീഴ്ചകളും പ്രകടമായിരുന്നു. 111…
Read Moreഭരണസംവിധാനത്തിന്റെ ഗുരുതര വീഴ്ച; സൂരജ് ലാമയുടെ മരണത്തിൽ കുടുംബത്തോട് മാപ്പ് ചോദിച്ച് കേരള ഹൈക്കോടതി
കൊച്ചി: കുവൈറ്റിൽ നിന്ന് നാടുകടത്തപ്പെട്ടതിനെത്തുടർന്ന് കൊച്ചിയിൽ വെച്ച് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബംഗളൂരു സ്വദേശി സൂരജ് ലാമയുടെ കുടുംബത്തോട് കേരള ഹൈക്കോടതി പരസ്യമായി ക്ഷമ ചോദിച്ചു. ഭരണസംവിധാനത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഒരു മനുഷ്യന്റെ ജീവൻ നഷ്ടപ്പെടുത്തിയതെന്ന് കോടതി നിരീക്ഷിച്ചു. “സംവിധാനത്തിന്റെ പരാജയത്തിന് ഞങ്ങൾ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു. ഞങ്ങൾക്ക് നാണക്കേട് തോന്നുന്നു,” എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഒരാൾക്ക് സുരക്ഷിതമായി മടങ്ങാൻ കഴിയാത്ത അവസ്ഥ രാജ്യത്തെ സിസ്റ്റത്തിന്റെ പോരായ്മയാണെന്നും കോടതി കൂട്ടിച്ചേർത്തു. നവംബർ 30-ന് കളമശേരിയിൽ നിന്ന് കണ്ടെത്തിയ അഴുകിയ മൃതദേഹം സൂരജ് ലാമയുടേതാണെന്ന് ഡി.എൻ.എ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. പരിശോധനാ ഫലം വെള്ളിയാഴ്ച കോടതിയിൽ സമർപ്പിച്ചു. കുവൈറ്റിലെ വ്യാജമദ്യ ദുരന്തത്തെത്തുടർന്ന് ഓർമ്മശക്തി നഷ്ടപ്പെട്ട സൂരജ് ലാമയെ കുടുംബത്തെ അറിയിക്കാതെയാണ് കുവൈറ്റ് അധികൃതർ കൊച്ചിയിലേക്ക് അയച്ചത്.…
Read Moreകുഞ്ഞികൃഷ്ണന്റെ പുസ്തകത്തിലുള്ളത് മധുസൂദനനോടുള്ള പക; പുസ്തകപ്രകാശനത്തിൽ പങ്കെടുത്തത് സിപിഎം വിരുദ്ധർ; ഫണ്ട് തട്ടിപ്പെന്നത് ഭാവനാ സൃഷ്ടിയെന്ന് കെ.കെ. രാഗേഷ്
കണ്ണൂർ: വി. കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിലുള്ളത് മധുസൂദനനോടുള്ള പകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് . പക മൂത്ത് അന്ധത ബാധിച്ചത് പോലെയുള്ള കാര്യങ്ങളാണ് കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിലുള്ളതെന്നും രാഗേഷ് വിമർശിച്ചു. ഫണ്ട് തട്ടിയെന്ന ആരോപണം ഭാവനാസൃഷ്ടിയാണെന്നും രാഗേഷ് പറഞ്ഞു. പുസ്തകപ്രകാശനത്തിൽ പങ്കെടുത്തത് സിപിഎം വിരുദ്ധരാണെന്നും അവിടെ ആർഎംപിക്കാർ വരെ ഉണ്ടായിരുന്നുവെന്നും രാഗേഷ് കൂട്ടിച്ചേർത്തു. അതിന്റെ ലക്ഷ്യം ഏതൊരാൾക്കും മനസിലാകുമെന്നും രാഗേഷ് പറഞ്ഞു. പാർട്ടിയുടെ കരിവള്ളൂർ ഏരിയ സമ്മേളനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇതിന് ഉദാഹരണമാണ്. ആ സമ്മേളനത്തിൽ ജില്ലാ കമ്മിറ്റിക്ക് വേണ്ടി താനും മുതിർന്ന നേതാക്കളായ കെ.പി സഹദേവൻ, വി നാരായണൻ, സി കൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തിരുന്നു. സാധാരണഗതിയിൽ മൂന്ന് ടേം പൂർത്തിയാകുമ്പോൾ ഏരിയ സെക്രട്ടറിമാർ മാറാറുണ്ട്. പുതിയ സെക്രട്ടറിയെ നിർദേശിക്കുന്നതുമായി ബന്ധപ്പെട്ട് നേതാക്കൾക്കിടയിൽ നടന്ന കൃത്യമായ കൂടിയാലോചനകളുടെ അടിസ്ഥാനത്തിലാണ് അന്ന് പേര് നിർദേശിച്ചത്. എന്നാൽ ടിഐ മധുസൂദനനെ…
Read More