ആ പിണക്കത്തിന് കാരണം അറിയില്ല…

വര്‍ഷം 16 എന്ന സിനിമ 1988ലാണ്. അതുകഴിഞ്ഞു രണ്ടു വര്‍ഷം ഞാനും കാർത്തികും ഒരുമിച്ച് സിനിമ ചെയ്തില്ല. കാരണം ഞാനും കാര്‍ത്തികും തമ്മില്‍ അന്നു വലിയ വഴക്കിലാണ്. പരസ്പരം മിണ്ടില്ല. അതെന്തിനായിരുന്നു വഴക്കെന്ന് ഇന്ന് ആലോചിച്ചാല്‍ രണ്ട് പേര്‍ക്കും ഓര്‍മയുണ്ടാവില്ല. ആ വഴക്കില്‍ ഞങ്ങള്‍ പരസ്പരം സംസാരിക്കുന്നത് വരെ നിര്‍ത്തി. വര്‍ഷം 16 ഹിറ്റായതിന് ശേഷവും വരുന്ന സിനിമകളില്‍ ഹീറോ കാര്‍ത്തിക് ആണെന്ന് അറിഞ്ഞാല്‍, ഇല്ല സര്‍, ഡേറ്റ് ഇല്ല എന്നായിരുന്നു ഞാൻ പറഞ്ഞിരുന്നത്. കാര്‍ത്തിക്കും അത് പോലെ തന്നെയായിരുന്നു. താനാണ് ഹീറോയിന്‍ എന്ന് അറിഞ്ഞാല്‍ പടം കമ്മിറ്റ് ചെയ്യില്ല. ഹീറോയെ മാറ്റിക്കോളൂ എന്നു പറയുമായിരുന്നു. പിന്നീടു കിഴക്ക് വാസല്‍ ചെയ്യുമ്പോള്‍ ഞങ്ങള്‍ മിണ്ടാന്‍ ശ്രമിച്ചെങ്കിലും വീണ്ടും അതിനേക്കാള്‍ വലിയ അടിയായി. കിഴക്ക് വാസല്‍ ഷൂട്ടിംഗ് സമയത്ത്, തേനിയില്‍ ഞങ്ങള്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരാള്‍ വന്ന്…

Read More

രോമാഞ്ചം ഹിന്ദിയിൽ; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു

സൗബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു മാധവന്‍ രചനയും സംവിധാനവും ചെയ്ത രോമാഞ്ചം എന്ന ചിത്രത്തിന്‍റെ ഹിന്ദി പതിപ്പാണ് കപ്കപി. പ്രശസ്ത സംവിധായകൻ സംഗീത് ശിവനാണ് ചിത്രം ഹിന്ദിയിൽ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ഹൊറര്‍ കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്‍റെ പോസ്റ്ററിൽ ഓജോ ബോര്‍ഡ് മുന്നില്‍ വച്ച് ആത്മാവിനെ ക്ഷണിക്കുന്ന ഒരു കൂട്ടം യുവത്വത്തെയാണ് കാണുന്നത്. ബ്രാവോ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ ജയേഷ് പട്ടേൽ ആണ് ചിത്രം നിർമിക്കുന്നത്. ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തൽപാഡെ, തുഷാർ കപൂർ, സിദ്ധി ഇദ്നാനി, സോണിയ റാത്തി, ദിബേന്ദു ഭട്ടാചാര്യ, സാക്കീർ ഹുസൈൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത് മെഹക്ക് പട്ടേൽ ആണ് ചിത്രത്തിന്‍റെ സഹനിർമാതാവ്. ഛായാഗ്രഹണം ദീപ് സാവന്ത്, തിരക്കഥ സൗരഭ് ആനന്ദ് ആൻഡ് കുമാർ പ്രിയദർശി, മ്യൂസിക് അജയ് ജയന്തി, എഡിറ്റർ ബണ്ടി നാഗി, പിആർഒ പി.…

Read More

ഞാൻ പേടിച്ച് വിറയ്ക്കുകയായിരുന്നു! സെക്സിയാവുക എന്നത് എനിക്കു പറ്റുന്നതായിരുന്നില്ല; സാമന്ത

തെന്നിന്ത്യന്‍ സിനിമാലോകത്തെ മുൻനിര നായികയാണ് സാമന്ത റൂത്പ്രഭു. തെലുങ്ക് നടന്‍ നാഗചൈതന്യയുമായുള്ള പ്രണയവും വിവാഹവും വേർപിരിയലുമൊക്കെയാണു നടിയുടെ ജീവിതം വാര്‍ത്തകളില്‍ നിറച്ചത്. വിവാഹശേഷം നാലു വര്‍ഷത്തോളം ഒന്നിച്ചു ജീവിച്ചതിനു ശേഷം നാഗചൈതന്യയുമായി സാമന്ത വേര്‍പിരിഞ്ഞിരുന്നു. നിലവില്‍ രണ്ടു പേരും സിനിമയും മറ്റു തിരക്കുകളുമൊക്കെയായി മുന്നോട്ടുപോവുകയാണ്. വിവാഹമോചനത്തിന്‍റെ പേരിലാണ് സാമന്ത കൂടുതലും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്. ഇവർ വേര്‍പിരിഞ്ഞതിന്‍റെകാരണം ഇനിയും വ്യക്തമല്ല. എന്നിരുന്നാലും ഊഹാപോഹങ്ങളും ഇപ്പോഴും തുടരുകയാണ്. ഇതിനിടെ നടി ഒരു സിനിമയിൽ ഐറ്റം ഡാന്‍സ് ചെയ്തതോടെ വിമര്‍ശനം ഇരട്ടിയായി. അല്ലു അര്‍ജുന്‍റെ സിനിമയിലെ ഹിറ്റ് സോംഗിന് കോടികള്‍ പ്രതിഫലം വാങ്ങിയാണ് സാമന്ത എത്തിയത്. എന്നാല്‍ ഇനി അങ്ങനെ ഒന്ന് ഉണ്ടാവില്ലെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി വ്യക്തമാക്കിയത്. ഇതിനു പിന്നാലെ നടി ഐറ്റം സോംഗിനെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങള്‍ കൂടി വൈറലാവുകയാണ്. ഒരു അഭിനേത്രി എന്ന നിലയില്‍ കൂടുതല്‍…

Read More

നയൻതാരയ്ക്ക് ഞാൻ മേക്കപ്പ് ഇട്ടു; മാല പാര്‍വതി

മുമ്പു ഞാനൊരു ചാനലില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് മേക്കപ്പ് റൂമിന്‍റെ ഇന്‍ ചാര്‍ജും എനിക്കു കിട്ടാറുണ്ടായിരുന്നു. എല്ലാവരെയും അണിയിച്ചൊരുക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് പലര്‍ക്കും മേക്കപ്പ് ഇട്ടു കൊടുത്തിട്ടുണ്ട്. അങ്ങനൊരു ദിവസം ഡയാന മറിയം കുര്യന്‍ എന്ന പെണ്‍കുട്ടിക്കും മേക്കപ്പ് ചെയ്തിരുന്നു. ചമയം എന്ന ഷോ ചെയ്യാന്‍ വന്നപ്പോഴാണ് നയന്‍താരയ്ക്ക് ഞാന്‍ മേക്കപ്പ് ഇട്ടു കൊടുത്തത്. അന്ന് കാഷ്വലായി കുറച്ചൊക്കെ സംസാരിച്ചിരുന്നു. ആ സമയത്ത് തന്നെ സത്യന്‍ അന്തിക്കാട് സാറിന്‍റെയും ലെനിന്‍ സാറിന്‍റെയും സിനിമയിലേക്കുള്ള അവസരം അവള്‍ക്കു കിട്ടിയിരുന്നു. മോള്‍ക്ക് ഇങ്ങനെ രണ്ട് സിനിമകള്‍ വന്നിട്ടുണ്ടെന്നും ഏത് തെരഞ്ഞെടുക്കുന്നതാണ് നല്ലതെന്ന് അന്ന് നയന്‍താരയുടെ അമ്മയും അച്ഛനും എന്നോട് ചോദിച്ചിരുന്നു. സത്യന്‍ സാറിന്‍റെ സിനിമ എടുത്തോളൂ എന്നാണ് അന്ന് ഞാനൊരു സജഷനായി പറഞ്ഞിരുന്നത്. ഇപ്പോഴും അക്കാര്യങ്ങളെല്ലാം ഓര്‍മയുള്ളത് കൊണ്ടാണോ എന്നറിയില്ല, അന്നപൂര്‍ണി എന്ന പുതിയ സിനിമയുടെ സെറ്റില്‍…

Read More

മകനോടൊപ്പം വേദിയിലേക്ക്: പരസ്പരം ചുംബിച്ച് എമിയും വെസ്റ്റ്‌വിക്കും; എൻഗേജ്മെന്‍റ് പാർട്ടി ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

നടി എമി ജാക്സണും സംഗീതജ്ഞനുമായ എഡ് വെസ്റ്റ്‌വിക്കും വിവാഹിതരാകുന്നു എന്ന് കഴിഞ്ഞ ജനുവരിയാലാണ് വ്യക്തമാക്കിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി ഇരുവരും സംഘടിപ്പിച്ച എൻഗേജ്മെന്‍റ് ഡിന്നർ പാർട്ടിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. വെള്ള നിറത്തിലുള്ള ഗൗണിൽ അതീവ സുന്ദരിയായാണ് എമി പാർട്ടിക്കെത്തിയത്. സിംപിൾ ആക്സസറീസാണ് താരം ധരിച്ചിരുന്നത്. വെസ്റ്റ്‌വിക്ക് വെള്ള നിറത്തിലുള്ള ഷർട്ടും കോട്ടം പാന്‍റുമാണ് ധരിച്ചിരുന്നത്. എമി മകനൊപ്പമാണ് പാർട്ടിയിൽ പങ്കെടുത്തത്. സോഷ്യൽ മീഡിയയിൽ എമി തന്നെയാണ് എൻഗേജ്മെന്‍റ് ഡിന്നർ പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചത്. എമി ജാക്സണും എഡ് വെസ്റ്റ്‌വിക്കും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ നേരത്തേ പ്രചരിച്ചിരുന്നു. ഇരുവരും 2023 ൽ പ്രണയം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. എമി ജാക്സന്‍റെ രണ്ടാം വിവാഹമാണിത്.  ഹോട്ടൽ വ്യവസായി ജോർജ് പനയോറ്റൂ ആയിരുന്നു നടിയുടെ ആദ്യ ഭർത്താവ്. 2015 ൽ ആയിരുന്നു ഇവരുടെ വിവാഹം. ഈ…

Read More

അസാധ്യ മേക്കിംഗും, ഗംഭീര പ്രകടനവും; വൈറലായി ആടുജീവിതം ട്രെയിലറിന്‍റെ പുനരാവിഷ്കരണം; വീഡിയോ കാണാം

പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ‘ആടുജീവിതത്തിന്‍റെ’ ഔദ്യോഗിക ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മലയാളി സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബ്ലെസി ചിത്രമാണ് ആടുജീവിതം. ഒന്നര മിനിറ്റുള്ള ട്രയിലറാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. വിഷ്വൽ റൊമാൻസിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രയിലർ റിലീസ് ചെയ്തത്. ആടുജീവിതം ട്രയിലറിനോട് സമാനമായി ഇപ്പോൾ യുട്യൂബിൽ വൈറലാവുകയാണ് ട്രെയിലറിന്‍റെ പുനരാവിഷ്കരണം. യഥാർഥ ട്രയിലറിനോട് എന്തുകൊണ്ടും ആത്മാർഥത പുലർത്തുന്ന രീതിയിലായിരുന്നു പുനരാവിഷ്കരണവും. മേക്കിംഗ് കൊണ്ടും വിഷ്വലുകൾ കൊണ്ടും ശരിക്കും വിസ്മയം തീർത്തു എന്ന് അക്ഷരാർഥത്തിൽ പറയാം. കാർബൺ മീഡിയ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ആടുജീവിതം ട്രെയിലർ പുനരാവിഷ്കരിച്ചിരിക്കുന്നത്. ട്രെയ്‌ലർ എഡിറ്റ് ചെയ്തിരിക്കുന്നതും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നതും ജയശങ്കറാണ്. ഷെബിൻ ഷരീഫ്, അഭിനേഷ് എന്നിവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ വീഡിയോ രണ്ട് ലക്ഷത്തോളം ആളുകളാണ് കണ്ടത്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. പ്രശസ്ത എഴുത്തുകാരൻ ബെന്യാമിന്‍റെ നോവലായ ആടുജീവിതത്തെ…

Read More

അഭിനയത്തിൽ നിന്ന് ഇനി രാഷ്ട്രീയത്തിലേക്കോ… നടി നേഹ ശർമ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചേക്കും; സൂചന നൽകി പിതാവ്

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബോളിവുഡ് താരം നേഹ ശർമ മത്സരിച്ചേക്കുമെന്ന് സൂചന. കോണ്‍ഗ്രസ് നേതാവും ബീഹാറിലെ ബാഗല്‍പൂരിലെ എംഎല്‍എയുമായ അജയ് ശര്‍മയുടെ മകളാണ് നേഹ ശര്‍മ. അദ്ദേഹം തന്നെയാണ് മകളുടെ രാഷ്ട്രിയ പ്രവേശനത്തെ പറ്റി സൂചന നൽകിയത്. കോണ്‍ഗ്രസ് ആര്‍ജെഡിയുമായി ഈ സീറ്റിന്‍റെ കാര്യത്തില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. സഖ്യകക്ഷികളുമായുള്ള ധാരണയ്ക്കൊടുവിൽ ഭഗൽപുർ സീറ്റ് കോൺഗ്രസിന് ലഭിക്കുകയാണെങ്കിൽ മകളെ നാമനിർദേശം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ‘ഭഗൽപുർ കോൺഗ്രസിന് ലഭിക്കണം. ഞങ്ങൾ അവിടെ മത്സരിച്ച് വിജയിക്കും. കോൺഗ്രസിന് ഭഗൽപുർ ലഭിക്കുകയാണെങ്കിൽ എന്‍റെ മകളെ അവിടെ മത്സരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം ഞാൻ എംഎൽഎയാണല്ലോ, പാർട്ടി പക്ഷേ എന്നോടുതന്നെ മത്സരിക്കാൻ ആവശ്യപ്പെട്ടാൽ ഞാൻ തീർച്ചയായും മത്സരിക്കും’ എന്ന് അജയ് ശർമ പറ‍ഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയെ ബീഹാറിൽനിന്ന് ഇന്ത്യ മുന്നണി തുടച്ചുമാറ്റുമെന്നും അധികാരത്തിൽ നിന്ന് മോദിയെ താഴെയിറക്കുന്നതിൽ ബീഹാർ നിർണായക പങ്കുവഹിക്കുമെന്നും അദ്ദേഹം…

Read More

ആടുജീവിതം പുറത്തിറങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെ നജീബിനെ തേടിയെത്തിയത് അപ്രതീക്ഷിത വാർത്ത; കൊച്ചു മകൾ സഫ വിട പറഞ്ഞു

ആറാട്ടുപുഴ സ്വദേശി നജീബ് അനുഭവിച്ച ദുരിതജീവിതം ‘ആടുജീവിതം’ എന്ന സിനിമയായി പുറത്തിറങ്ങാനിരിക്കെ നജീബിനേയും കുടുംബത്തേയും തേടി അപ്രതീക്ഷിത ദുരന്തം. നജീബിന്‍റെ മകൻ സഫീറിന്‍റേയും മുബീനയുടെയും ഏക മകൾ ഒന്നര വയസുകാരി സഫ മറിയം അന്തരിച്ചു. ജന്മനാ രോഗബാധിതയായ സഫയെ ശ്വാസംമുട്ടലിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് കുഞ്ഞു സഫ വിട പറഞ്ഞത്. ശനിയാഴ്ച പുലർച്ചെ നാലരയോടെയാണ് മരിച്ചത്. മസ്കറ്റിലെ വാദി കബീറിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ സൂപ്പർവൈസറായ സഫീർ ഞായർ പുലർച്ചെ നാട്ടിലെത്തിയശേഷം പടിഞ്ഞാറെ ജുമാ മസ്ജിദ് കബർസ്ഥാനിൽ കുട്ടിയുടെ കബറടക്കം നടക്കും. കുട്ടിയുടെ മരണത്തിൽ ആടുജീവിതം നോവലിന്‍റെ എഴുത്തുകാരൻ ബെന്യാമിൻ അനുശോചനം അറിയിച്ചു.

Read More

‘കോടികള്‍ തന്നാലും വിവാഹച്ചടങ്ങിൽ ഐറ്റം ഡാൻസ് കളിക്കില്ല, പ്രശസ്തിയും പണവും വേണ്ടെന്നു വയ്ക്കാന്‍ ശക്തമായ വ്യക്തിത്വവും അന്തസും വേണം’; കങ്കണ റണാവത്ത്

മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ വിവാഹാഘോഷങ്ങളില്‍ പങ്കെടുത്ത ബോളിവുഡ് താരങ്ങൾക്കുനേരേ വിമര്‍ശനവുമായി നടി കങ്കണ റണാവത്ത്. പ്രശസ്തിയും പണവും വേണ്ടന്നുവയ്ക്കാന്‍ വ്യക്തിത്വവും അന്തസും വേണമെന്ന് കങ്കണ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. “സാമ്പത്തിക പ്രതിസന്ധികളിലൂടെ പലതവണ കടന്നു പോയിട്ടുണ്ട്. എന്നാല്‍ എത്ര പ്രലോഭനമുണ്ടായാലും വിവാഹച്ചടങ്ങുകളില്‍ ഐറ്റം ഡാന്‍സ് ചെയ്യില്ല. പുരസ്‌കാര ചടങ്ങുകള്‍പോലും വേണ്ടായെന്നു വച്ചിട്ടുണ്ട്. പ്രശസ്തിയും പണവും വേണ്ടെന്നു വയ്ക്കാന്‍ ശക്തമായ ഒരു വ്യക്തിത്വവും അന്തസും വേണം’- കങ്കണ റണാവത്ത് കുറിച്ചു. ഗുജറാത്തിലെ ജാംനഗറില്‍ മൂന്ന് ദിവസം നീണ്ടു നിന്ന പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളില്‍ ബോളിവുഡിലെ താരങ്ങളായ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. 

Read More

മീനാക്ഷിക്ക് പിറന്നാൾ ആശംസകളുമായി കാവ്യ; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ

കാവ്യാ മാധവന് മീനാക്ഷി തന്നെയാണ് മൂത്ത മകൾ. കാവ്യ മാമാട്ടിയെ കൊഞ്ചിക്കുന്നതിനും മുൻപേ മീനാക്ഷിയെ കണ്ടുതുടങ്ങിയതാണ്. മീനാക്ഷിയുടെ 24-ാം ജന്മദിനമാണിന്ന്. മീനാക്ഷിയുടെ ജന്മദിനത്തിൽ കാവ്യ മാധവൻ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മീനാക്ഷി ചേച്ചിയും അനുജത്തി മാമാട്ടിയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് കാവ്യയുടെ ഈ പിറന്നാൾ പോസ്റ്റിൽ ഉള്ളത്. തന്‍റെ അമ്മയുടെ സ്ഥാനത്ത് കാവ്യ എത്തുന്നതിൽ ഏറെ സന്തോഷിച്ച മകൾ കൂടിയാണ് മീനാക്ഷി എന്നും ദിലീപ് മുൻപ് പറഞ്ഞിരുന്നു. ദിലീപ്, കാവ്യാ മാധവൻ വിവാഹദിവസം, കാവ്യയെ ചുറ്റിപ്പറ്റി നിന്ന മീനാക്ഷിയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. വിവാഹത്തിനു ശേഷമുള്ള യാത്രയ്ക്കും മീനാക്ഷിയെ ഒപ്പം കൂട്ടിയായിരുന്നു ഇരുവരുടെയും യാത്ര. ചെന്നൈയിൽ എംബിബിഎസ് പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്. അഭിനയത്തോടല്ല, ഡോ. മീനാക്ഷി എന്നറിയപ്പെടാനാണ് മകൾക്ക് താല്‍പര്യമെന്ന് ഒരു അഭിമുഖത്തിൽ ദിലീപ് പറഞ്ഞു.  

Read More