എല്ലാവരും കേൾക്കെ വിജയ് അങ്ങനെ വിളിച്ചപ്പോൾ ഞാന്‍ സ്റ്റക്ക് ആയി; വെളിപ്പെടുത്തലുമായി ഷക്കീല

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു നടി ഷക്കീല. ഇപ്പോഴിതാ താരം നടൻ വിജയ്‌യെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. അഴകിയ തമിഴ് മകന്‍ എന്ന ചിത്രത്തിലേക്ക് എന്നെ വിളിച്ചപ്പോള്‍, ഞാന്‍ സംവിധാകനോട് ആദ്യം പറഞ്ഞത്, എനിക്ക് വിജയ്‌ക്കൊപ്പം കോമ്പിനേഷന്‍ സീൻ ഒന്നും വയ്ക്കരുത് എന്നാണ്. അങ്ങനെയുണ്ടെങ്കില്‍ ഞാന്‍ വരില്ല എന്നും പറഞ്ഞിരുന്നു. അതിന് കാരണം, ഒരു കാലത്ത് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ഇപ്പോള്‍ അദ്ദേഹം മാറി, എന്‍റെ സാഹചര്യങ്ങളും മാറി. അദ്ദേഹം കൂടുതല്‍ ആരോടും സംസാരിക്കില്ല എന്ന് എല്ലാവരും പറയുന്നു. അപ്പോള്‍ സെറ്റില്‍ ഒരുമിച്ചുണ്ടായിട്ടും സംസാരിച്ചില്ലെങ്കില്‍ എനിക്കതു വിഷമമാവും. അതുകൊണ്ടാണ് ഒരുമിച്ച് അഭിനയിക്കില്ല എന്നു പറഞ്ഞത്. പക്ഷെ സെറ്റിലെത്തി, ആദ്യത്തെ ഷോട്ട് തന്നെ വിജയ്‌ക്കൊപ്പമായിരുന്നു. അദ്ദേഹം സെറ്റില്‍ എത്തിയപ്പോള്‍ മുതല്‍ എനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. എങ്ങനെ പ്രതികരിക്കും എന്നൊന്നും അറിയില്ല, അറിയാമോ, ഓര്‍മയുണ്ടോ എന്നും അറിയില്ല. എന്നാല്‍…

Read More

തപ്‌സി പന്നു വിവാഹത്തിന്‍റെ തയാറെടുപ്പിലോ; ആകാംക്ഷയോടെ ആരാധകർ

ഡല്‍ഹിക്കാരിയാണെങ്കിലും തമിഴിലൂടെ കരിയര്‍ ആരംഭിച്ച് ബോളിവുഡിലെ മുൻനിര നായികമാരിലൊരാളി മാറിയ താരമാണ് തപ്സി പന്നു. മോഡലിംഗിലൂടെ സിനിമയിലെത്തിയ തപ്‌സിയുടെ അരങ്ങേറ്റം ധനുഷ് ചിത്രം ആടുകളത്തിലൂടെയായിരുന്നു. പിന്നീട് മലയാളമടക്കമുള്ള തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായി മാറുകയായിരുന്നു. ചഷ്‌മെ ബദൂര്‍ ആയിരുന്നു തപ്‌സിയുടെ ആദ്യ ബോളിവുഡ് ചിത്രം. തന്‍റെ നിലപാടുകളും കാഴ്ചപ്പാടുകളും തുറന്നു പറയുന്ന ആളാണ് തപ്‌സി. അതുകൊണ്ട് തന്നെ ഓഫ് സ്‌ക്രീനിലും ആരാധകരുടെ പ്രിയങ്കരിയാണ് താരം. താരത്തിന്‍റെ വ്യക്തിജീവിതവും എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോൾ താരത്തിന്‍റെ വിവാഹ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. ദീര്‍ഘനാളായി താരം ബാഡ്മിന്‍റണ്‍ താരം മാതേയസ് ബോയുമായി പ്രണയത്തിലായിരുന്നു. ഇരുവരും ഉടനെ വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ മാര്‍ച്ചില്‍ ഇവർ വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഉദയ്പുര്‍ വച്ചായിരിക്കും വിവാഹം നടക്കുക. വിവാഹത്തിന് ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. താരത്തിന്‍റെ വിവാഹ…

Read More

നടി ജയപ്രദയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവ്; ഏഴ് പ്രാവശ്യം സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് നടപടി

ലഖ്നോ: മുൻ എംപിയും മുൻനിര ചലച്ചിത്ര താരവുമായ ജയപ്രദയെ അറസ്റ്റ് ചെയ്‍ത് ഹാജരാക്കാൻ കോടതിയുടെ ഉത്തരവ്. തെരഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഏഴ് പ്രാവശ്യം സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് ജയപ്രദയെ അറസ്റ്റ് ചെയ്‍ത് ഹാജരാക്കാൻ ഉത്തര്‍പ്രദേശിലെ രാംപുരിലെ കോടതി ഉത്തരവിട്ടിരിക്കുന്നത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച സമയത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് കേസ്. മാര്‍ച്ച് ആറിനകം ഹാജരാക്കാനാണ് ഉത്തരവ്. തെലുങ്ക്ദേശം പാര്‍ട്ടിയിലൂടെയാണ് ജയപ്രദ രാഷ്‍ട്രീയത്തിലെത്തിയത്. 2004ലും 2009ലും സമാജ്‍വാദ് പാര്‍ട്ടി ടിക്കറ്റിൽ ഉത്തര്‍പ്രദേശില്‍നിന്ന് ലോക്സഭയിലേക്ക് എത്തി.

Read More

കോഴിക്കോട് ജയരാജൻ; എഴുപതിൽ നായകൻ

എഴുപതാം വയസില്‍ കോഴിക്കോട് ജയരാജനു കൈവന്ന നായകവേഷത്തില്‍ അതിശയമേതുമില്ല. പ്രത്യേകിച്ചും, അഭിനയലഹരി സിരകളിലോടുന്ന ഈ കോഴിക്കോടുകാരന്‍റെ ജീവിതം പറയുമ്പോള്‍. ചാന്‍സ് തേടി സിനിമാക്കാരുടെ പിന്നാലെ അലഞ്ഞ പതിറ്റാണ്ടുകള്‍ ഓര്‍മകളുടെ റീലുകളില്‍ ഓടിമറയുന്നുണ്ട്. ജൂണിയര്‍ ആര്‍ട്ടിസ്റ്റ് എന്നതിപ്പുറമുള്ള ഒരുപിടി ചെറിയ വേഷങ്ങളിലൂടെയാണ് ജയരാജന്‍ ഇതുവരെ എത്തിയത്. ഹെലനിലെ സെക്യൂരിറ്റി വേഷമാണ് ജനനം 1947, പ്രണയം തുടരുന്നു സിനിമയില്‍ എത്തിച്ചത്. ‘പുതിയ ചെറുപ്പക്കാരുടെ ഒരു പടം…അങ്ങനെയാണ് തുടക്കത്തില്‍ തോന്നിയത്. ഡബ്ബിംഗ് സമയത്താണ് പടത്തിന്‍റെ വലുപ്പവും കഥാപാത്രത്തിന്‍റെ വ്യാപ്തിയും മനസിലായത്’ – ജയരാജന്‍ രാഷ്ട്രദീപികയോടു പറഞ്ഞു. അണിയറയില്‍ നിന്ന് കുതിരവട്ടത്തിനടുത്തുള്ള പുതിയറയാണ് ജയരാജന്‍റെ നാട്. തിരുവാതിരയില്‍ ഉറക്കമൊഴിയുന്നവർക്കായി വീട്ടുമുറ്റങ്ങളില്‍ ഇന്നത്തെ സ്‌കിറ്റും കോമഡിയും പോലെയുള്ള നേരംപോക്കുകളുമായി എത്തിയിരുന്ന കലാകാരന്മാര്‍. അവരായിരുന്നു ആദ്യ പ്രചോദനം. പിന്നെ, കുതിരവട്ടം പപ്പുവിന്‍റെ നാടകങ്ങളും. അഞ്ചില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ നാടകത്തില്‍ സ്ത്രീവേഷം. ദേശപോഷിണി വായനശാലാ പരിപാടികളില്‍ വേഷങ്ങൾ.…

Read More

അമ്മയാകാൻ ഒരുങ്ങി ദീപിക പാദുക്കോൺ; സന്തോഷം പങ്കുവച്ച് താരദമ്പതികൾ

ബോളിവുഡ് താരദമ്പതികളായ ദീപിക പാദുക്കോണും രൺവീർ സിംഗും അച്ഛനും അമ്മയും ആകാനൊരുങ്ങുന്നു. ദീപിക തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. സെപ്റ്റംബർ 2024 എന്നു മാത്രമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. നിലവിൽ മൂന്നുമാസം ഗർഭിണിയാണ് താരം. നിരവധി പേരാണ് താരദന്പതികൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം നടന്ന ബാഫ്ത അവാർഡിൽ പങ്കെടുക്കാൻ എത്തിയപ്പോൾ തന്നെ ദീപിക ഗർഭിണിയാണെന്ന് വാർത്തകൾ പരന്നിരുന്നു. എന്നാൽ ഇരുവരും പ്രതികരിച്ചിരുന്നില്ല. താൻ കുഞ്ഞിനെ കുറിച്ച് സ്വപ്നം കാണാൻ ആരംഭിച്ചു എന്ന് കുറച്ചു നാളുകൾക്കു മുൻപ് ദീപിക ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. 2018ൽ ഇറ്റലിയിൽ വച്ചായിരുന്നു ദീപികയുടെയും രൺവീറിന്‍റെയും ആർഭാട വിവാഹം. ആറു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. സഞ്ജയ് ലീല ബൻസാലി ചിത്രം റാം ലീലയുടെ സെറ്റിൽ വച്ചാണ് ദീപികയും രൺവീറും ആദ്യമായി കണ്ടുമുട്ടുന്നത്. റോമിയോ ജൂലിയറ്റ് കഥയുടെ പുനഃരാവിഷ്കാരമായിരുന്നു ഈ…

Read More

സുരാജ് വെഞ്ഞാറമൂടിന്‍റെ ലൈസന്‍സ് സസ്‌പെന്‍ഷന്‍; സമയം നീട്ടി നല്‍കി എറണാകുളം ആര്‍ടി ഓഫീസ്

കൊച്ചി: സുരാജ് വെഞ്ഞാറമൂടിന്‍റെ കാറിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റ സംഭവത്തില്‍ നടന്‍റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാന്‍ സമയം നീട്ടി നല്‍കി എറണാകുളം ആര്‍ടി ഓഫീസ്. കഴിഞ്ഞ ജൂലൈ മാസത്തിലുണ്ടായ അപകടത്തിന് പിന്നാലെ ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് എംവിഡി നല്‍കിയ നോട്ടീസിന് മൂന്ന് തവണയും സുരാജ് വെഞ്ഞാറമൂട് പ്രതികരിക്കാതെ വന്നതോടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടിക്കൊരുങ്ങുകയായിരുന്നു എംവിഡി. സിനിമാ താരമെന്ന നിലയിലെ തിരക്കുകള്‍ പരിഗണിച്ചാണ് കുറച്ചു ദിവസം കൂടി സമയം നല്‍കിയിരിക്കുന്നത്. അതേസമയം, വാഹനാപകടത്തില്‍ പോലീസ് എഫ്‌ഐആര്‍ മാത്രം പരിശോധിച്ച് ആരുടെയും ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യരുതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റ് നിര്‍ദേശം പുറപ്പെടുവിക്കുകയുണ്ടായി. കഴിഞ്ഞ ജൂലൈ 29ന് രാത്രി കൊച്ചി തമ്മനം കാരണക്കോടം റോഡിലാണ് നടന്‍റെ വാഹനം മലപ്പുറം സ്വദേശി ശരത്തി(31)ന്‍റെ ബൈക്കില്‍ ഇടിച്ചത്. ശരത്തിന്‍റെ വലതുകാലിലെ അസ്ഥിക്ക് പൊട്ടല്‍ ഉണ്ടാകുകയും നാല്…

Read More

ചപ്പാത്തിയും ചിക്കനും അടങ്ങിയ ടിഫിൻ ബോക്സ് കിട്ടണമെന്ന വാശിയിലാണ് സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്; ഗണപതി

ചേട്ടൻ ചിദംബരത്തിനോടുള്ള വാശിയാണ് തന്നെ സിനിമയിലേക്ക് എത്തിച്ചതെന്ന് ഗണപതി. ഞാനും ചിദംബരവും ചെറുപ്പം മുതൽ ഡബ്ബിംഗ് ആർട്ടിസ്റ്റുകളാണ്. പണ്ട് ഭക്തി സീരിയലുകൾക്ക് ഡബ്ബ് ചെയ്യാൻ നിരന്തരം മെറിലാൻഡ് സ്റ്റുഡിയോയിൽ വരുമായിരുന്നു. അങ്ങനെയാണ് ഞാനും ചിദുവും ഒരുമിച്ച് വർക്ക് ചെയ്ത് തുടങ്ങുന്നത്. ഒരു മാസം കഴിഞ്ഞപ്പോൾ ചിദുവിന് മനസിലായി ഇതൊന്നും നടപടിയാവില്ല. അങ്ങനെ ചിദു അതുവിട്ടു. ചിദു കാരണമാണ് ഞാൻ നടനാകുന്നത്. ചിദു എന്നെക്കാൾ മുമ്പ് നടനാണ്. ആലിപ്പഴം എന്ന സീരിയലിൽ ഒരു മുഴുനീള വേഷം ചിദു ചെയ്തിട്ടുണ്ട്. അതുപോലെ ആ സമയത്ത് ചിദുവിന് സെറ്റിൽ നിന്നു ചപ്പാത്തിയും ചിക്കനും അടങ്ങിയ ടിഫിൻ ബോക്സ് കിട്ടുമായിരുന്നു. അത് അവൻ ഇടയ്ക്ക് എനിക്കും തരും ചിലപ്പോൾ തരില്ല. അത് എനിക്ക് വലിയ പ്രശ്നമായി. അങ്ങനെ ചപ്പാത്തിയും ചിക്കനും അടങ്ങിയ ടിഫിൻ ബോക്സ് കിട്ടണമെന്ന വാശിയിലാണ് സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്. പിന്നെ…

Read More

സാരിയിൽ ക്ലാസിക് ലുക്കിൽ അന്ന ബെൻ; ചിത്രങ്ങൾ കാണാം

വളരെ ചുരുങ്ങിയ സമയംകൊണ്ടുതന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അന്ന ബെൻ. സാരിയില്‍ ക്ലാസിക്ക് ലുക്കിൽ എത്തിയ അന്ന ബെൻ ആണ് സോഷ്യൽ മീഡിയയിൽ തരംഗം. താരത്തിന്‍റെ പുതിയ ചിത്രങ്ങൾ പെയിന്‍റിംഗ് പോലെയുണ്ടല്ലോയെന്ന് ആരാധകര്‍. നീല നിറത്തിലുള്ള സാരിയണിഞ്ഞുള്ള ഫോട്ടോസാണ് അന്ന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.  സാരിയുടെ ബോര്‍ഡറില്‍ ഗോള്‍ഡന്‍ നിറത്തിലുള്ള ചെറിയ ബോര്‍ഡറാണുള്ളത്. ഫോട്ടോകള്‍ ആരാധകരേറ്റെടുത്തു കഴിഞ്ഞു. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിലെത്തുന്നത്. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഈ രംഗത്തു തന്‍റേതായൊരിടം കണ്ടെത്താന്‍ താരത്തിനു കഴിഞ്ഞു. പോസ്റ്റ്കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

ഓഫ് റോഡ് ടൈറ്റിൽ പോസ്റ്റർ എത്തി; കാത്തിരിപ്പോടെ ആരാധകർ

അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ, നിൽജ കെ. ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഓഫ് റോഡ് എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.ഹരികൃഷ്ണൻ, സഞ്ജു മധു, അരുൺ പുനലൂർ, ഉണ്ണി രാജാ, രാജ് ജോസഫ്, ടോം സ്കോട്ട്, എന്നീ യുവതാരങ്ങളോടൊപ്പം ലാൽ ജോസ്, അജിത് കോശി, നിയാസ് ബക്കർ, ഗണേഷ് രംഗൻ, അല എസ് നയന തുടങ്ങിയവരും പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഒട്ടേറേ പുതുമുഖങ്ങളും വേഷമിടുന്നു. റീൽസ് ആൻഡ് ഫ്രെയിംസിന് വേണ്ടി ബെൻസ് രാജ്, കരിമ്പുംകാലായിൽ തോമസ്,സിജു പത്മനാഭൻ,മായ എം ടി എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായഗ്രഹണം പി കാർത്തിക് നിർവഹിക്കുന്നു. ഷാജി സ്റ്റീഫൻ, കരിമ്പുംകാലയിൽ തോമസ്, സിജു കണ്ടന്തള്ളി,ബെന്നി ജോസഫ് ഇടമന എന്നിവരുടെ വരികൾക്ക് സുഭാഷ് മോഹൻരാജ്…

Read More

കാട്ടരുവിയിൽ നിന്നുള്ള ‘ഹോട്ട്’ചിത്രങ്ങൾ; സാമന്തയ്‌ക്കെതിരേ വിമർശനം

കുറച്ചു വർഷങ്ങളായി എന്നും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരസുന്ദരിയാണ് സാമന്ത. ആദ്യകാലത്ത് വിമര്‍ശനങ്ങളോ ഗോസിപ്പുകളോ ഒന്നുമില്ലാതെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ സാമന്ത ഇപ്പോള്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഭര്‍ത്താവും നടനുമായ നാഗ ചൈതന്യയുമായി വേര്‍പിരിഞ്ഞതിനു പിന്നാലെയാണ് സാമന്തയ്‌ക്കെതിരേ വലിയതോതിൽ ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നത്. വിവാഹമോചനത്തിനു പിന്നാലെ തെലുങ്ക് സിനിമയില്‍ സാമന്ത ഐറ്റം ഡാന്‍സില്‍ അഭിനയിച്ച് ആരാധകരെ ഞെട്ടിച്ചിരുന്നു. കോടികള്‍ പ്രതിഫലം വാങ്ങി കൊണ്ടായിരുന്നു നടിയുടെ ഐറ്റം ഡാന്‍സ്. ഇതോടെയാണ് താരത്തിനെതിരേയുള്ള വിമർശനങ്ങൾക്കു ശക്തി കൂടിയത്. കുറച്ച് ദിവസങ്ങളായി കാടിനോട് ചേര്‍ന്നുള്ള റിസോര്‍ട്ടില്‍ താമസിക്കുകയാണ് നടി. അവിടെ നിന്നുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു. എന്നാല്‍ കാടിന് നടുവിലുള്ള അരുവിയിൽ‍ കുളിക്കുന്ന ചില ചിത്രങ്ങളുമായിട്ടാണ് സാമന്ത ഇപ്പോള്‍ വന്നിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ച ചിത്രത്തില്‍ നടി ബിക്കിനിയാണു ധരിച്ചിരിക്കുന്നത്. ഇതിനെതിരേ വിമര്‍ശനാത്മകമായ കമന്‍റുകളുമായിട്ടാണ് ആരാധകരും എത്തിയിരിക്കുന്നത്. ഇതൊക്കെ കണ്ട് നാഗചൈതന്യ കരയുന്നുണ്ടാവും, വന്നുവന്ന്…

Read More