ലാവൻഡർ ബ്യൂട്ടി ആൻഡ്രിയ;ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

നടിയായും ഗായികയായും പ്രേക്ഷക മനസുകളില്‍ ഇടം നേടിയ താരമാണ് ആന്‍ഡ്രിയ ജെറീമിയ. ഗൗതം വാസുദേവ് മേനോന്‍റെ വേട്ടയാട് വിളയാട് എന്ന ചിത്രത്തില്‍ ഒരു ഗാനം ആലപിച്ച ആൻഡ്രിയ പിന്നീട് അദ്ദേഹത്തിന്‍റെ തന്നെ പച്ചൈക്കിളി മുത്തുച്ചുരം എന്ന സിനിമയില്‍ നായികയായാണ് തന്‍റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ഫഹദ് ഫാസിലിനെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം നടത്തി. തോപ്പില്‍ ജോപ്പന്‍ ആണ് മലയാളത്തില്‍ ആന്‍ഡ്രിയ അഭിനയിച്ച അവസാന സിനിമ. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.ആൻഡ്രിയ പങ്കുവയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്. ഫോട്ടോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

പിരിയാൻ പ്രേരിപ്പിച്ചത് കൂട്ടുകാരിയോ; എല്ലാം മറച്ചുവച്ച സാമന്ത ഒടുവിൽ സത്യം തുറന്ന് പറയുകയാണോയെന്ന് ആരാധകർ

തെന്നിന്ത്യൻ സിനിമാ രംഗത്തു കുറച്ചുകാലമായി ഏറ്റവും കൂടുതൽ വ്യക്തി ജീവിതം ചർച്ചയായ നടിമാരിലൊരാളാണ് സാമന്ത. വിവാഹമോചനം, മയോസിറ്റിസ് എന്ന ഓ‌ട്ടോ ഇമ്യൂൺ കണ്ടീഷൻ ബാധിച്ചതു തുടങ്ങിയവ സാമന്തയെ തകർത്തിരുന്നു. പ്രതിസന്ധികളെ തരണം ചെയ്തു മുന്നോട്ടുനീങ്ങാൻ സാധിച്ച സാമന്തയെ ഏവരും അഭിനന്ദിച്ചിരുന്നു. ആരും പ്രതീക്ഷിക്കാത്ത വാർത്തയായിരുന്നു സാമന്ത-നാഗചൈതന്യ വിവാഹ മോചനം. നടിയുടെ കരിയറിലെ തിരക്കുകളാണു വിവാഹത്തെ ബാധിച്ചതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്‍റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കാൻ‌ സാമന്ത തയാറായതാണ് നാഗ ചൈതന്യയെ ചൊടിപ്പിച്ചെന്ന റിപ്പോർട്ടുകളും വന്നു. വിവാഹമോചനം നടന്നിട്ട് ഏറെ നാളായെങ്കിലും ഇവരെക്കുറിച്ചുള്ള ഗോസിപ്പുകൾക്കു കുറവില്ല. ഇപ്പോഴിതാ സാമന്തയെക്കുറിച്ച് പുതിയൊരു റിപ്പോർട്ടാണ് തെലുങ്ക് സിനിമാമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. വിവാഹമോചനമെന്ന തീരുമാനമെടുക്കാൻ ഉറ്റ സുഹൃത്ത് നടിയെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഈ റിപ്പോർട്ടുകളിൽ പറയുന്നു. കഴിഞ്ഞ ദിവസം സാമന്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ഫോട്ടോയാണ് ഇതിനു കാരണമായത്. എന്‍റെ എല്ലാ നല്ല തീരുമാനങ്ങൾക്കും…

Read More

ഭ്രമയുഗത്തിൽ അഭിനയിക്കാൻ സാധിക്കാത്തതിൽ ഒരുപാട് വിഷമമുണ്ട്; ആസിഫ് അലി

ഭ്രമയുഗം ഞാൻ റിജക്‌ട് ചെയ്‌തതല്ല. ആ സിനിമ നമ്മൾ പ്ലാൻ ചെയ്‌തതിനേക്കാൾ പെട്ടെന്ന് ഉണ്ടായതാണെന്ന് ആസിഫ് അലി. കാരണം മമ്മൂക്ക ഒരു സിനിമയ്ക്കുവേണ്ടി താടി വളർത്തുന്നുണ്ട്. അതിന്‍റെ തുടർച്ചയായിട്ട് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. പക്ഷെ എനിക്ക് ആ സമയത്ത് വേറെ കമ്മിറ്റ്മെന്‍റ്സ് ഉള്ളതുകൊണ്ട് എനിക്ക് ആ സിനിമ ചെയ്യാൻ പറ്റിയില്ല. അതിൽ ഒരുപാട് വിഷമമുണ്ട്. ആ കഥാപാത്രം മമ്മൂക്ക ചെയ്യാൻ സമ്മതിച്ചുവെന്നത് സിനിമയോട് അദ്ദേഹത്തിന് എത്രത്തോളം ആത്മാർഥത ഉള്ളതുകൊണ്ടാണെന്ന് എനിക്ക് മനസിലായി. ആ സിനിമ ജഡ്‌ജ്‌ ചെയ്ത്‌ത് മനസിലാക്കി അത് ചെയ്യാൻ തീരുമാനിക്കാൻ അതിനൊരു ധൈര്യം വേണം. അദ്ദേഹം അത് കാണിച്ചു എന്നുള്ളത് നമുക്കൊക്കെ ഒരു മാതൃകയാണെന്ന് ആസിഫ് അലി പറഞ്ഞു.

Read More

സ്‌കിന്‍ കാണിക്കുമ്പോള്‍ ഗ്ലാമര്‍ കൂടും എന്നാണ് പലരുടെയും ധാരണ; ഗ്ലാമറസ് വേഷം ധരിക്കാൻ മടിയില്ല: ശ്വേതാ മേനോൻ

മലയാളികളുടെ പ്രിയതാരമാണ് ശ്വേതാ മേനോൻ. മമ്മൂട്ടിയുടെ നായികയായി അനശ്വരം എന്ന മലയാള സിനിമയില്‍ അഭിനയിച്ച് കൊണ്ടാണ് ശ്വേത മേനോന്‍ ശ്രദ്ധേയാവുന്നത്. എന്നാല്‍ അതിനും മുന്‍പ് കാമസൂത്രയുടെ പരസ്യത്തിലഭിനയിച്ച് ഇന്ത്യയിലാകെ തരംഗമായി മാറിയിരുന്നു താരം. ബിക്കിനി വേഷത്തിലും അല്ലാതെയുമായി ഗ്ലാമറസ് ലുക്കിലൊക്കെ അഭിനയിക്കാന്‍ തീരെ മടിയില്ലെന്ന് ശ്വേത പലപ്പോഴും പറയാറുണ്ട്. ഇനിയും അത്തരം അവസരങ്ങള്‍ വന്നാല്‍ തനിക്ക് മടിയില്ലെന്നാണ് നടി പറയുകയാണ് താരം. ബോളിവുഡില്‍ അഭിനയിച്ചപ്പോഴും ഗ്ലാമറസ് വേഷങ്ങള്‍ ആണ് ഞാന്‍ കൈകാര്യം ചെയ്തിരുന്നത്. ഒരിക്കലും ആളുകളെ പേടിച്ച് വസ്ത്രധാരണ രീതി ഞാന്‍ മാറ്റിയിട്ടില്ല. ഹോട്ട് ലുക്കില്‍ എന്നും അഭിമാനിച്ചിരുന്ന ആളാണ് ഞാന്‍. പക്ഷെ കേരളത്തില്‍ വന്നപ്പോള്‍ ഇവിടെ ഗ്ലാമറസ് വേഷങ്ങള്‍ അത്രയുമില്ല. ഇന്നും അങ്ങനെയില്ലെന്നതാണ് സത്യം. സ്റ്റോറി ഓറിയെന്‍റഡ്  ഗ്ലാമര്‍ മാത്രമേ ഇവിടെ വരുന്നുള്ളൂ. ഇവിടെ വന്നിട്ട് ഗ്ലാമറസ് ആകാന്‍ ഞാന്‍ കുറച്ചു ബുദ്ധിമുട്ടി. നമ്മള്‍…

Read More

മേക്കപ്പ് ആർട്ടിസ്റ്റിനെ പീഡിപ്പിച്ചു; കന്നഡ നടനെതിരേ കേസ്

ബംഗളൂരു: വിവാഹ വാഗ്ദാനംചെയ്തു പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കന്നഡ നടൻ സന്തോഷിനെതിരേ പോലീസ് കേസെടുത്തു. ഒട്ടേറെ കന്നഡ, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള സന്തോഷിനെതിരേ മേക്കപ്പ് ആർട്ടിസ്റ്റായ 27 വയസുകാരിയാണു പരാതി നൽകിയത്. സിനിമയിൽ അവസരം നൽകാമെന്നു വാഗ്ദാനം ചെയ്താണു സന്തോഷ് യുവതിയുമായി അടുത്തതെന്നു പറയുന്നു. തുടർന്നു വിവാഹ വാഗ്ദാനം ചെയ്ത് നഗരത്തിലെ ലോഡ്ജുകളിൽ കൊണ്ടുപോയി പലതവണ പീഡിപ്പിച്ചു. അതിനിടെ നടൻ മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്തു. ഇതു ചോദ്യംചെയ്തതിനു സന്തോഷ് മർദിച്ചതായും സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

Read More

‘കുട്ടികളുടെ സ്കൂൾ ഫീസ് പോലും നൽകിയിട്ടില്ല’; നിതീഷ് ഭരദ്വാജിൻ്റെ പീഡന ആരോപണങ്ങൾക്ക് പ്രതികരണവുമായി മുൻ ഭാര്യ

നടൻ നിതീഷ് ഭരദ്വാജിൻ്റെ പീഡന ആരോപണങ്ങൾക്കെതിരെ മുൻ ഭാര്യയും ഐഎഎസ് ഓഫീസറുമായ സ്മിത ഭരദ്വാജ് രംഗത്ത്. തെറ്റും ദുരുദ്ദേശ്യപരവും വസ്തുതകളില്ലാത്തതുമായ ആരോപണമാണ് നിതീഷിന്‍റെതെന്ന് സ്മിത പ്രതികരിച്ചു. തൻ്റെ ഭർത്താവ് ജോലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സ്മിത പറഞ്ഞു, വിയോജിപ്പുണ്ടായപ്പോൾ അദ്ദേഹം വിവാഹമോചനത്തിന് ആഹ്വാനം ചെയ്തെന്നും സ്മിത കൂട്ടിച്ചേർത്തു. “ഞാൻ ജോലി ഉപേക്ഷിക്കണമെന്ന് നിതീഷ് ആഗ്രഹിച്ചു. ഞാൻ സമ്മതിക്കാതെ വന്നപ്പോൾ അവൻ വിവാഹമോചനം ആവശ്യപ്പെട്ടു. ഞാൻ വിവാഹമോചനത്തിന് തയ്യാറായപ്പോൾ, സമ്മത വിവാഹമോചനത്തിന് പണം ചോദിച്ചു, അത് ഞാൻ നിരസിച്ചു’. സ്മിതയുടെ വാക്കുകൾ ഇങ്ങനെ. അതേസമയം ജനിച്ചനാൾ മുതൽ കുട്ടികളെ വളർത്തുന്നതിനുള്ള ചെലവിലേക്ക് പിതാവ് എന്ന നിലയിൽ നിതീഷ് ഒരു ധനസഹായവും നൽകിയിട്ടില്ലെന്നും നിയമപരമായ ബാധ്യത ഉണ്ടായിരുന്നിട്ടും, അദ്ദേഹം ഇതുവരെ സ്കൂൾ ഫീസോ, മെയിൻ്റനൻസ് തുകയോ നൽകിയിട്ടില്ലെന്നും സ്മിത പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് നടൻ നിതീഷ് ഭരദ്വാജ് തൻ്റെ മുൻ…

Read More

ഞങ്ങളുടെ റീൽസിന് വിജയ് ദേവരകൊണ്ട കമന്‍റിടാതെ പരീക്ഷയ്ക്ക് പഠിക്കില്ല’: പെണ്‍കുട്ടികളുടെ പോസ്റ്റിന് കിടിലൻ മറുപടിയുമായി താരം

ഹൈദരാബാദ്: അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ തരംഗമായി മാറിയ താരമാണ് വിജയ് ദേവരകൊണ്ട. തെലുങ്ക് സിനിമ രംഗത്താണ് അരങ്ങേറ്റം കുറിച്ചതെങ്കിലും ഇന്ന് ഇന്ത്യ മുഴുവന്‍ ഫാന്‍സുള്ള വ്യക്തിയാണ് വിജയ്. സ്ത്രീകള്‍ ഉൾപ്പെടെ വലിയൊരു വിഭാഗം ഫാന്‍സിനെ ആകര്‍ഷിക്കാറുണ്ട് താരം. ഇപ്പോഴിതാ തന്‍റെ ആരാധികമാരായ രണ്ട് വിദ്യാര്‍ഥിനികളോട് വിജയ്ക്കുളള കരുതലാണ് വൈറലാകുന്നത്. ഹര്‍ഷിദ റെഡ്ഡി എന്ന പ്രൊഫൈലില്‍ നിന്ന് രണ്ട് പെണ്‍കുട്ടികള്‍ ഒരു റീൽസ് പങ്കുവച്ചു. “വിജയ് ദേവരകൊണ്ട ഈ വീഡിയോയിൽ കമന്‍റ് ഇട്ടാല്‍ ഞങ്ങൾ പരീക്ഷയ്ക്കുള്ള തയാറെടുപ്പ് ആരംഭിക്കും എന്ന തലക്കെട്ടോടെയാണ് പെൺകുട്ടികൾ വീഡിയോ പങ്കുവച്ചത്. വളരേ വേഗത്തിൽ തന്നെ റീല്‍സ് വൈറലായി. വീഡിയോ കണ്ടതാരം അതിനു കമന്‍റും നൽകി.”90% നേടൂ, ഞാൻ നിങ്ങളെ കാണും”എന്നാണ് വിജയ് ദേവരകൊണ്ട കമന്‍റ് ചെയ്തത്. എന്തായാലും ആരാധകരോട് താരത്തിനുള്ള കരുതല്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാണ്. അതേസമയം, ‘ഖുഷി’യുടെ…

Read More

വെൺപാലവട്ടം ശ്രീചക്ര പുരസ്കാരം സുരേഷ് ഗോപിക്ക്; അവാർഡ് സമ്മാനിച്ച് ഗവർണർ

സുരേഷ് ഗോപിക്ക് വെൺപാലവട്ടം ക്ഷേത്ര ട്രസ്റ്റിന്‍റെ ശ്രീചക്ര പുരസ്കാരം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് അവാർഡ് താരത്തിന് സമ്മാനിച്ചത്. ഒരു ലക്ഷം രൂപയും പഞ്ചലോഹനിർമ്മിതമായ ശ്രീ ചക്രമേരുവും അടങ്ങുന്നതാണ് പുരസ്കാരം. പുരസ്കാരം സ്വീകരിക്കുന്നതിന്‍റെ ചിത്രം സുരേഷ് ഗോപി തന്‍റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചു. ‘നന്ദിയുള്ളവൻ’ എന്ന ക്യാപ്ഷനോടെയാണ് സുരേഷ് ഗോപി ചിത്രം പങ്കുവച്ചിരിക്കുന്നത്. സുരേഷ് ഗോപി നീതി വാങ്ങിനൽകുന്ന ഭരത്ചന്ദ്രൻ ഐപിഎസ് എന്ന സിനിമാ കഥാപാത്രത്തിൽ നിന്ന് ഭാരതപുത്രൻ എന്ന നിലയിലേക്ക് മാറിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സാധാരണക്കാരോടുള്ള അനുകമ്പയും സഹാനുഭൂതിയും അദ്ദേഹത്തെ വേറിട്ടതാക്കുന്നു. ജനങ്ങളെ സേവിക്കാൻ അധികാരം ആവശ്യമാണ്. രാഷ്‌ട്രീയ അധികാരമല്ല, മറിച്ച് കാര്യങ്ങൾ ചെയ്യാനുള്ള ശക്തിയാണ്. യഥാർത്ഥ ശക്തി ഉണ്ടാവുന്നത് അറിവ് നേടി സ്വയം തിരിച്ചറിയുമ്പോഴാണെന്നും ഗവർണ‍ർ കൂട്ടിച്ചേർത്തു. അതേസമയം, മുൻ വർഷങ്ങളിൽ ഗായകരായ പി.ജയചന്ദ്രൻ, ജി. വേണുഗോപാൽ,എം.ജി…

Read More

നിലാവും താരകവും!! വല്യേച്ചിയുടെ കൈകളിൽ സുരക്ഷിതമായി കുഞ്ഞു നിതാര; മക്കളുടെ ഫോട്ടോ പങ്കുവച്ച് പേളി

സോഷ്യൽ മീഡിയയിൽ‌ വളരേ സജീവമായ വ്യക്തിയാണ് പേളി മാണി. എന്നും തന്‍റേയും കുടുംബത്തിന്‍റേയും വിശേഷങ്ങൾ താരം സോഷ്യൽ മീഡ‍ിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. താരത്തിന്‍റെ സോഷ്യൽ മീഡിയ പോസ്റ്റ് ഇരു കൈകളും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. കഴിഞ്ഞ മാസമാണ് താരം രണ്ടാമതും ഒരു പെൺകുഞ്ഞിനു ജന്മം നൽകിയത്. കുഞ്ഞിന്‍റെ നൂല്കെട്ട് ചിത്രങ്ങൾ ഉൾപ്പെടെ പേളി ആരാധകരുമായി പങ്കുവച്ചിരുന്നു. പേളി പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ചേച്ചിയായ നിലുബേബിയുടെ മടിയില്‍ കിടന്നുറങ്ങുന്ന നിതാരയുടേതാണ് പുത്തന്‍ ഫോട്ടോകള്‍. ‘സെയിഫ് ഇന്‍ ഹെര്‍ ചേച്ചീസ് ആം’ എന്നാണ് പേളി ഫോട്ടോക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. നിരവധി കമന്‍റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. നീയൊന്ന് നടക്കാന്‍ തുടങ്ങിയിട്ട് വേണം നമുക്ക് രണ്ടുപേര്‍ക്കും വീട് ഒന്നു മറിച്ചിടാന്‍, ‘നിലാവും താരകവും’ അങ്ങനെ പോകുന്നു ആരാധകരുടെ കമന്‍റുകൾ.

Read More

നടൻ സുദേവ് നായരും, മോഡൽ അമർദീപ് കൗറും വിവാഹിതരായി

ചലച്ചിത്ര താരം സുദേവ് നായർ വിവാഹിതനായി. മോഡലായ അമർദീപ് കൗർ ആണ് വധു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്‍റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. സൗമിക് സെൻ സംവിധാനം ചെയ്ത ഗുലാബ് ഗാംഗ് എന്ന ചിത്രത്തിലൂടെയാണ് സുദേവ് വെള്ളിത്തിരയിൽ എത്തുന്നത്. മലയാളി ആണെങ്കിലും മുംബൈയിൽ ആണ് സുദേവ് നായര്‍ ജനിച്ചു വളർന്നത്. അനാർക്കലി, കരിങ്കുന്നം 6’എസ്, എസ്ര, കായംകുളം കൊച്ചുണ്ണി, അബ്രഹാമിന്‍റെ സന്തതികൾ, മിഖായേൽ, അതിരൻ, മാമാങ്കം, വൺ, ഭീഷ്മപർവ്വം, പത്തൊൻപതാം നൂറ്റാണ്ട്, തുറമുഖം തുടങ്ങി നിരവധി സിനിമകളിൽ സുദേവ് പ്രധാന വേഷങ്ങളിൽ എത്തി. മികച്ച നടനുള്ള സംസ്ഥാന അവാർഡ് ജേതാവ് കൂടിയാണ് സുദേവ് നായർ. അഭിനയത്തിന് പുറമേ ബ്രേക്ക് ഡാൻസ്, ബോക്സിംഗ്, കരാട്ടെ, ജൂഡോ, കളരി പയറ്റ് തുടങ്ങിയവയിലെല്ലാം പരിശീലനം നേടിയ ആള് കൂടിയാണ് താരം.…

Read More