നീലത്താമരയിലേക്ക് കൈലാഷ്, മഴവിൽ മനോരമയിൽ പ്രോഗ്രാം ചീഫായി വർക് ചെയ്തിരുന്ന ഏബ്രഹാം, ആസിഫ് അലി എന്നിവരെയാണ് പരിഗണിച്ചത്. ആസിഫ് അലി അതിന് മുമ്പ് ഋതുവിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. അർച്ചന കവിയും ആസിഫ് അലിയും ഒരുമിച്ച് ടിവിയിൽ പ്രോഗ്രാം ചെയ്യുന്ന സമയത്ത് എനിക്കറിയാം. മൂന്ന് പേരും മൂന്ന് തരത്തിൽ എനിക്ക് ഓക്കെയാണ്. ആര് വേണമെന്ന കൺഫ്യൂഷനായി. എംടി സാറിന്റെ മുന്നിൽ ഇവർ മൂന്ന് പേരെയും പല സമയങ്ങളായി കാണിച്ചു. അദ്ദേഹം തെരഞ്ഞെടുത്തത് കൈലാഷിനെയാണ്. നിഷ്കളങ്കത തോന്നുന്ന മുഖമാണ് ആസിഫ് അലിക്ക്. സിനിമയിലെ ഹരിദാസ് എന്ന കഥാപാത്രം അത്ര നിഷ്കളങ്കനല്ല. ഇയാൾ അങ്ങനെയൊരു പണി ഒപ്പിച്ചേക്കും എന്ന് തോന്നും, അതുകൊണ്ട് ഇയാൾ മതി എന്നാണ് എംടി സാർ പറഞ്ഞത്. അങ്ങനെയാണ് കൈലാഷിനെ തെരഞ്ഞെടുക്കുന്നത് -ലാൽ ജോസ്
Read MoreCategory: Movies
എന്റെ നായികയായി അവളെ ചിന്തിക്കാൻ പോലും കഴിയില്ല
ഉപ്പെണ്ണ എന്ന തെലുങ്ക് സിനിമയിൽ കൃതി ഷെട്ടിയുടെ അച്ഛന്റെ വേഷമാണ് ഞാൻ ചെയ്തത്. സിനിമയുടെ വൻ വിജയത്തിനുശേഷം ഞാൻ തമിഴിൽ മറ്റൊരു സിനിമയിൽ ഒപ്പുവച്ചിരുന്നു. ചിത്രത്തിലെ നായികയായി കൃതി ഷെട്ടി നന്നായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ കരുതിയത്. നായികയായി അഭിനയിക്കുന്ന കുട്ടിയുടെ ഫോട്ടോ എന്റെ കൈയിൽ കിട്ടി, ഞാൻ നോക്കിയപ്പോൾ അത് കൃതി ആണ്. ഉടൻതന്നെ ഞാൻ യൂണിറ്റിനെ വിളിച്ച് പറഞ്ഞു, ഈയിടെ ഇറങ്ങിയ ഒരു തെലുങ്ക് സിനിമയിൽ ഞാൻ അവളുടെ അച്ഛനായി വേഷമിട്ടതാണ് ഇനി എനിക്ക് അവളെ ഒരു കാമുകനായി സമീപിക്കാൻ കഴിയില്ല. അതുകൊണ്ട് അവളെ നായികയുടെ സ്ഥാനത്തുനിന്ന് ദയവായി ഒഴിവാക്കുക എന്ന് പറഞ്ഞു. ഉപ്പെണ്ണയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെ ഞങ്ങൾ രണ്ടുപേരും തമ്മിലുള്ള ഒരു രംഗത്തിൽ കൃതി ഷെട്ടി വല്ലാതെ ആശയക്കുഴപ്പത്തിലായത് ഞാൻ ശ്രദ്ധിച്ചിരുന്നു. എത്ര ശ്രമിച്ചിട്ടും ആ രംഗം അവൾക്ക് നന്നായി ചെയ്യാൻ കഴിയുന്നില്ല. ഞാൻ അവളെ…
Read Moreതുടക്കക്കാരി ആയിരുന്നിട്ടും എന്നെ നയൻതാര കെയർ ചെയ്തു
യാരഡി നീ മോഹിനി എന്ന സിനിമയിലെ വെൺമേഘം എന്ന് തുടങ്ങുന്ന പാട്ടിന്റ ഷൂട്ടിംഗ് നടക്കുമ്പോൾ എനിക്ക് പനിയായിരുന്നു. തമിഴ്നാട്ടിലെ ഒരു ഉൾഗ്രാമത്തിലായിരുന്നു ലൊക്കേഷൻ. ഷൂട്ട് നടക്കുന്നതിനാൽ പെട്ടെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുക എന്നത് അപ്പോൾ സാധ്യമായിരുന്നില്ല. എനിക്കൊപ്പം ഷൂട്ടിന് വരുമ്പോൾ അച്ഛന്റെ കൈയിൽ മരുന്നുകൾ ഉണ്ടാകും. അതിൽനിന്ന് ഒരു മരുന്ന് കഴിച്ച് ഞാൻ സെറ്റിൽ ഒരു വശത്ത് വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് നയൻ മാം വന്ന് കാര്യം തിരക്കിയത്. ശേഷം അവരുടെ കാരവാനിൽ പോയി വിശ്രമിക്കാനുള്ള സൗകര്യവും ചെയ്ത് തന്നു. വളരെ കുറച്ച് ദിവസത്തെ പരിചയം മാത്രമെ അവർക്ക് എന്നോടുള്ളു. മാത്രമല്ല ഞാൻ ഒരു ന്യൂകമറാണ്. പക്ഷെ നയൻതാര എന്നെ നന്നായി കെയർ ചെയ്തു. സിനിമാ ബാക്ക്ഗ്രൗണ്ടില്ലാത്ത കുടുംബത്തിൽനിന്നു വന്ന് നയൻതാര ഫൈറ്റ് ചെയ്താണല്ലോ ഇന്ന് ഈ നിലയിൽ എത്തി നിൽക്കുന്നത്. അത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്.
Read Moreഎന്റെ ഹീറോ ആയിരുന്നു അപ്പൻ; കുഞ്ചാക്കോ ബോബൻ
ജീവിതത്തിൽ അപ്പനെ മിസ് ചെയ്യുന്ന സമയം ഒരുപാടുണ്ട്. സന്തോഷകരമായ നിമിഷങ്ങളിൽ എല്ലാം അപ്പനെ മിസ് ചെയ്യാറുണ്ട്. മകൻ ജനിച്ച സമയത്ത് അപ്പൻ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു. എന്റെ നല്ലൊരു സുഹൃത്തായിരുന്നു അപ്പൻ. എന്റെ കൂട്ടുകാർ അപ്പന്റെയും കൂട്ടുകാരായിരുന്നു. അപ്പൻ വളരെ ഈസി ഗോയിംഗ് ആയ വ്യക്തിയായിരുന്നു. ഒരു ഫ്രണ്ട്ലി റിലേഷൻഷിപ്പ് തന്നെ ആയിരുന്നു ഞങ്ങൾ തമ്മിൽ. എന്നാൽ നല്ല അടിയും ഉണ്ടായിട്ടുണ്ട്. അപ്പൻ നല്ല ചെയിൻ സ്മോക്കർ ആയിരുന്നു. കാലൊക്കെ മുറിക്കേണ്ട അവസ്ഥ വന്നിട്ടും അപ്പൻ പുകവലി നിർത്താൻ മടി കാണിച്ചു. അപ്പോൾ ഞാൻ അപ്പന്റെ അപ്പനാകുമായിരുന്നു. എന്നാൽ എല്ലാം സ്നേഹത്തിന്റെ പുറത്താണ് സംഭവിക്കുന്നത്. എന്റെ ഹീറോ ആയിരുന്നു അപ്പൻ. പിതാവിന്റെ ഓർമകൾ അയവിറക്കി കുഞ്ചാക്കോ ബോബൻ.
Read Moreഅറ്റ്ലിയുമായി ഉടക്കിയെന്ന റിപ്പോര്‍ട്ട് ; മാനനഷ്ടക്കേസ് നൽകാൻ നയൻതാര
തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാൻ നയൻതാരയുടെ ബോളിവുഡിലെ തുടക്കം വന്പൻ ഹിറ്റായി മാറിയിരിക്കുന്നു. ഒരു ഷാരൂഖ് ഖാൻ ചിത്രത്തില്‍ ആദ്യമായി നായികയായപ്പോള്‍ വിസ്മയിപ്പിക്കുന്ന വിജയമാണ് നയൻതാരുടെ പേരിലായത്. എന്നാല്‍ അതി നിടെ അറ്റ്ലിയുമായി നയൻതാര തര്‍ക്കത്തിലാണെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു. ഇതില്‍ നടി നയൻതാര മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാൻ ഒരുങ്ങുകയാണെന്ന് ഒരു തമിഴ് ഓൺലൈൻ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ജവാനി’ല്‍ നായികയായ നയൻതാരയുടെ കഥാപാത്രത്തിന്റെ രംഗങ്ങള്‍ കുറവാണെന്ന് പരാതി ഉയരുകയും നടി അതില്‍ പരിഭവിച്ചിരിക്കുകയാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. അതിഥി വേഷത്തിലെത്തിയ ദീപിക പദുക്കോണിന്റെ കഥാപാത്രത്തിന് പ്രധാന്യം നല്‍കിയതാണ് നയൻതാരയെ ചൊടിപ്പിച്ചത് എന്ന തരത്തിലും വാര്‍ത്തകളുണ്ടായി. ഇത്തരം റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്ക്കെതിരെമാനനഷ്ടക്കേസ് നൽകാൻ നയൻതാര? താരം നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ നയൻതാര ഔദ്യോഗികമായി നയൻതാര പ്രതികരിച്ചിട്ടില്ല. ജവാനില്‍ നയൻതാര ചെയ്ത വേഷത്തെ ക്കുറിച്ച് ഷാരൂഖ് ഖാൻ…
Read Moreമുല്ലയിൽ അഭിനയിക്കേണ്ടിരുന്നത് മീര ജാസ്മിനായിരുന്നു; പാട്ട് പാടാൻ അവസരം ചോദിച്ച് വന്നതാണ് മീര നന്ദൻ; ലാൽ ജോസ്
മീര നന്ദന്റെ ആദ്യത്തെ സിനിമയാണ് മുല്ല. പാട്ട് പാടാൻ അവസരം ചോദിച്ച് വന്നതാണ് മീര നന്ദൻ. മുല്ലയിൽ അഭിനയിക്കേണ്ടിരുന്നത് മീര ജാസ്മിനായിരുന്നു. മീര ജാസ്മിനോട് കഥ പറയാൻ കൽക്കട്ട ന്യൂസ് എന്ന സിനിമയുടെ സെറ്റിൽ പോയി. ലാൽ ജോസ് വന്ന് കഥ പറഞ്ഞു, പക്ഷെ എനിക്കൊന്നും മനസിലായില്ല എന്ന് ദിലീപിനോട് മീര പറഞ്ഞു. മനസിലാകാത്ത ആളെ കാസ്റ്റ് ചെയ്യേണ്ടെന്ന് കരുതി പുതിയ ആളെ നോക്കി. അങ്ങനെയാണ് മീര നന്ദനിലേക്ക് എത്തുന്നതെന്ന് ലാൽ ജോസ് പറഞ്ഞു.
Read Moreഅന്ധവിശ്വാസമില്ല, ആത്മവിശ്വാസം മാത്രം; അസിന് തോട്ടുങ്കൽ
ഞാന്‍ ഉണ്ടായപ്പോള്‍ ഇട്ട പേരാണ് അസിന് എന്നത്. അച്ഛനും അമ്മയും ഇട്ട പേരാണ്. സിനിമയില്‍ വന്നപ്പോള്‍ കുറേപ്പേര് പറഞ്ഞിട്ടുണ്ട് അസിന് എന്ന പേര് ആര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഒന്നല്ലെന്ന്. പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന എന്തെങ്കിലും പേരിടണമെന്ന്. പക്ഷെ എന്റെ പേര് എന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. എന്റെ ഐഡന്റിറ്റിയാണ്. അത് മാറ്റരുത്. ആ വിശ്വാസം അനുസരിച്ചാണ് ഇതുവരെ വന്നത്. പലരും ചോദിക്കാറുണ്ട് ഏതാണ് ലക്കി നമ്പര്‍ എന്ന്. ഹോട്ടലില്‍ റൂം എടുക്കാന്‍ നേരത്തൊക്കെ ഏതെങ്കിലും എടുത്തോ എന്നാണ് ഞാന്‍ പറയുക. വണ്ടിയുടെ കളറും കാറിന്റെ രജിസ്ട്രേഷന് നമ്പര്‍ ഏത് വേണം എന്നും ചോദിക്കും. എനിക്ക് അങ്ങനെയുള്ള യാതൊരു അന്ധവിശ്വാസങ്ങളുമില്ല. ആകെയുള്ളത് ആത്മവിശ്വാസം മാത്രമാണെന്ന് അസിന് തോട്ടുങ്കൽ പറഞ്ഞു.
Read More‘ജവാനും’ തളര്‍ത്താനാകാത്ത അനുഷ്ക ഷെട്ടി
ബാഹുബലി എന്ന സിനിമയിൽ നായികയായതോടെ കരിയർ ഗ്രാഫ് കുത്തനെ ഉയർന്ന താരമാണ് അനുഷ്ക ഷെട്ടി. രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച പാൻ ഇന്ത്യൻ ചിത്രമായ ബാഹുബലിക്ക് സമാനമായ ഒരു വിജയം നേടാൻ അനുഷ്ക ഷെട്ടിക്ക് പിന്നീട് സാധിച്ചില്ല. എന്നാല്‍ നായികയ്ക്കും ഏറെ പ്രധാന്യമുള്ള ചിത്രമായ ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’ 50 കോടി ക്ലബിലെത്തിയപ്പോള്‍ അനുഷ്ക ഷെട്ടിയുടെ തിരിച്ചുവരവും അടയാളപ്പെടുത്തിയിരിക്കുകയാണ്. അനുഷ്ക നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് മഹേഷ് ബാബുവാണ്. ചിത്രത്തിന്റെ ബജറ്റ് വെറും 12.5 കോടി രുപയായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ വലിയ വിജയമായ ചിത്രമായിരിക്കുകയാണ് മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി. ലോകമെമ്പാടും കുതിപ്പ് രേഖപ്പെടുത്തിയ ഷാരൂഖ് ചിത്രം ജവാന്റെ റിലീസിനൊപ്പം പ്രദര്‍ശനത്തിന് എത്തിയിട്ടും തളരാതെ 50 കോടി നേടി എന്നതു വിജയത്തിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നു. ചിരിക്ക് പ്രാധാന്യം നല്കി ഒരുക്കിയ ചിത്രമായിരുന്നു മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി.…
Read Moreഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി ജൂഡ് ആന്തണിയുടെ 2018
ഓസ്കർ നോമിനേഷനിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എവരിവൺ ഈസ് എ ഹീറോ എന്ന ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. 2018ൽ കേരളത്തിലുണ്ടായ വെള്ളപ്പൊക്കം പ്രമേയമാക്കി ജൂഡ് സംവിധാനം ചെയ്ത ചിത്രമാണിത്. ടൊവീനോ തോമസായിരുന്നു ചിത്രത്തിലെ നായകൻ. കേരളത്തിലെ ജനതയുടെ ത്രസിപ്പിക്കുന്ന അതിജീവനത്തിന്റെ കഥ മികച്ച ടെക്നിക്കൽ പെർഫെക്ഷനോട് കൂടി ഒരുക്കിയ ചിത്രമാണ് 2018. വിദേശഭാഷ ചിത്രം എന്ന വിഭാഗത്തിലാണ് ചിത്രം പരിഗണിക്കുന്നത്. പ്രശസ്ത സംവിധായകൻ ഗിരീഷ് കസറവള്ളി അധ്യക്ഷനായ ജൂറിയാണ് ചിത്രം തെരഞ്ഞെടുത്തത്. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, അജു വർഗീസ്, ജിബിൻ ഗോപിനാഥ്, ഡോ.റോണി, അപർണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി.കെ.…
Read Moreലാലേട്ടൻ റെസ്ലലറായതുകൊണ്ടു തന്നെ ഫ്ലക്സിബിലിറ്റി കൂടുതലാണ്; ബാബു ആന്റണി
ലാലേട്ടൻ ബേസിക്കിലി റെസ്ലലറാണ്. അതുകൊണ്ടുതന്നെ അതിന്റേതായ ഫ്ലക്സിബിലിറ്റിയും കാര്യങ്ങളും എപ്പോഴും അദ്ദേഹത്തിന്റെ ശരീരത്തിന് ഉണ്ടാകും. പുള്ളി റെസ്ലിംഗിൽ സ്റ്റേറ്റ് ചാമ്പ്യനോ മറ്റോ ആയിരുന്നുവെന്നാണ് അറിവ്. അതുമാത്രമല്ല പുള്ളിക്ക് ആക്ഷൻ ഇഷ്ടവുമാണ്. അത് ചെയ്യാൻ പ്രത്യേക താൽപര്യവുമുണ്ട്. മൂന്നാം മുറയുടെ സമയത്ത് ഞാനും ലാലും ഒരുമിച്ച് എന്നും ടെറസിൽ വർക്കൗട്ട് ചെയ്യുമായിരുന്നു. രണ്ടും മൂന്നും മണിക്കൂറാണ് ആ സമയത്ത് വർക്കൗട്ട് ചെയ്തിരുന്നത്. എന്ന് ബാബു ആന്റണി പറഞ്ഞു.
Read More