വൈറലായി ‘പീ പീ’

പാട്ടുപാടിയും വൈറൽ കണ്ടന്‍റുകൾ സൃഷ്ടിച്ചും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് പയ്യന്നൂർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ പി.പി. രാഹുൽ. കണ്ണൂർക്കാരനായ രാഹുൽ സിനിമതാരം അഖില ഭാർഗവന്‍റെ ഭർത്താവാണ്. ടിക് ടോക്കിലൂടെ അഭിനയ മോഹം വളർത്തിയെടുത്ത താരവും ഭാര്യയും വിവാഹത്തിന് ശേഷം എആർ റീൽസ് എന്ന പേരിൽ ഇൻസ്റ്റഗ്രം അക്കൗണ്ട് തുടങ്ങുകയായിരുന്നു. അഭിനയത്തോട് കൂടുതൽ താത്പര്യമുള്ള ഇരുവരും ചേർന്ന് റീലുകൾ ചെയ്ത് അക്കൗണ്ടിൽ പോസ്റ്റ് ചെയ്താണ് കാണികളെ കൈയിലെടുത്തത്. സമൂഹമാധ്യമങ്ങളിൽ താരമായ രാഹുൽ “പീപീ’എന്ന പേരിലാണ് അറിയപ്പെടുന്നത്. തന്‍റേതായ രീതിയിൽ സിനിമാ സീനുകളും ട്രെൻഡിംഗ് പാട്ടുകൾക്ക് ലിപ്സിംഗും നൽകിയുമാണ് കണ്ടന്‍റുകളുടെ തുടക്കം. നിലവിൽ ഇൻസ്റ്റഗ്രാമിൽ 150 കെ ഫോളോവേഴ്സുള്ള താരമാണ് രാഹുൽ. തുടക്കത്തിൽ സിനിമാ രംഗങ്ങൾ അഭിനയിച്ച് തുടങ്ങിയ രാഹുൽ പിന്നീട് തന്‍റെ ജോലിയെയും കണ്ടന്‍റാക്കി മാറ്റി. അതാണ് കൂടുതൽ ജനശ്രദ്ധ നേടിയത്. ജനങ്ങൾക്ക് ബോധവത്കരണം നൽകുന്ന വിധത്തിൽ തന്‍റെ…

Read More

‘ലാലേട്ടന്‍ എന്ന് പറഞ്ഞാല്‍ ലാലേട്ടനാണ്, അതുപോലെ വേറൊരു ആളില്ല’: നിവിൻ പോളി

മോഹന്‍ലാലിനെയും തന്നെയും തമ്മില്‍ ഒരിക്കലും താരതമ്യപ്പെടുത്തരുതെന്ന് നിവിൻ പോളി. കാരണം ലാലേട്ടന്‍ എന്ന് പറഞ്ഞാല്‍ ലാലേട്ടനാണ്. അതുപോലെ വേറൊരു ആളില്ല. അഭിനയം വളരെ കാഷ്വല്‍ ആയി എടുക്കുന്നയാളാണ് ഞാന്‍. തുടക്കം മുതലേ ഞാന്‍ അങ്ങനെ ശീലിച്ചതാണ്. ഞാന്‍ അഭിനയം പഠിച്ച ആളൊന്നുമല്ല. ഞാൻ ചെയ്ത സിനിമകളുടെ സംവിധായകർ എനിക്കു കാണിച്ചുതന്ന വഴികളിലൂടെ പോയ ഒരാളാണ്. ഞാൻ ആ കാഷ്വൽ രീതിയിലാണ് ഇതിനെ എടുക്കാറ്. ഒരു സിനിമ തുടങ്ങാൻ പോകുന്നതിന് മുൻപ് ഒരുപാട് തയാറെടുപ്പുകളോ തലേന്ന് ഇരുന്ന് ഡയലോഗ് പഠിക്കുകയോ ഒന്നും ഞാൻ ചെയ്യാറില്ല. ഞാൻ നേരെ സെറ്റിൽ പോകുന്നു, സ്ക്രിപ്റ്റ് വായിക്കുന്നു. എന്താണോ എനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങൾ ഞാൻ ചെയ്യുന്നു. അത് തിരുത്തിത്തരാൻ ഒരു സംവിധായകൻ അവിടെയുണ്ടെന്ന ബോധം എനിക്കുണ്ട്. ഞാൻ ചെയ്യുന്നത് തെറ്റാണെങ്കിൽ സംവിധായകൻ വന്നിട്ട് പറയും, നിവിൻ ഇത് കുറച്ച് അങ്ങോട്ടുമിങ്ങോട്ടും…

Read More

100 കോടി ക്ലബിൽ രാജകീയ എൻട്രിയുമായി പാപ്പനും പിള്ളേരും

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത “ആട് 3 പാർട്ട് 1; വൺ ലാസ്റ്റ് റൈഡ്’ ആഗോള ബോക്സ് ഓഫീസിൽ 101 കോടി കളക്‌ഷൻ നേടി മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം. 100 കോടി ക്ലബിൽ ഇടം പിടിക്കുന്ന പതിനാലാമത്ത മലയാള ചിത്രമാണ് ആട് 3. റിലീസ് ചെയ്ത് ഏഴുദിനം കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. ചിത്രത്തിലെ നായകനായ ജയസൂര്യയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രം കൂടിയാണിത്. സംവിധായകൻ മിഥുൻ മാനുവൽ തോമസിന്‍റെ കരിയറിലെയും ഏറ്റവും വലിയ ഹിറ്റായ ചിത്രം. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ചരിത്രത്തിലെ ആദ്യ 100 കോടിയും കാവ്യ ഫിലിംസിന്‍റെ രണ്ടാമത്തെ 100 കോടി ക്ലബ് ചിത്രവുമാണ്. ബിഗ് ബജറ്റ് എപിക് ഫാന്‍റസി ചിത്രമായി എത്തിയ ആട് 3 വിജയ് ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്, വേണു കുന്നപ്പിള്ളി നേതൃത്വം…

Read More

സ്റ്റാര്‍ബക്‌സിലും തുണിക്കടയിലുമൊക്കെ ജോലി ചെയ്തിട്ടുണ്ട്: കയാദു

വിനയൻ സംവിധാനം ചെയ്ത് 2022ൽ പുറത്തിറങ്ങിയ പത്തൊന്പതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ തന്നെ മലയികൾക്ക് പരിചിതമായ നടിയാണ് കയാദു. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി ചിത്രങ്ങളിലാണ് കയാദു അഭിനയിച്ചിട്ടുണ്ട്. ടൊവിനോ തോമസ് നായകനാകുന്ന പള്ളിച്ചട്ടമ്പിയിലൂടെ കയാദു വീണ്ടും മലയാളത്തിലെത്തുകയാണ്. സിനിമയിൽ വരുന്നതിന് മുന്പ് താൻ തുണിക്കടയിലും സ്റ്റാർബക്സിലുമൊക്കെ ജോലി ചെയ്തിരുന്നുവെന്ന് തുറന്ന് പറയുകയാണ് കയാദു ലോഹർ. സിനിമയിൽ വരുന്നതിന് മുന്പ് ഞാൻ കുറേ ജോലികൾ ചെയ്തിരുന്നു. സ്റ്റാർബക്സിലും (അമേരിക്കൻ കോഫി ഹൗസ് ശൃംഖല) തുണിക്കടയിലുമൊക്കെ ജോലി ചെയ്തിട്ടുണ്ട്. കൂടാടെ നിരവധി ഐടി കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്.രസകരമായ കാര്യം എന്താണെന്നു വച്ചാൽ എനിക്ക് ലാപ്‌ടോപ്പ് നന്നായി ഉപയോഗിക്കാൻ അറിയില്ല. പിന്നെ ഞാൻ ഐടി കമ്പനികളിലെല്ലാം ട്രെയിനിംഗ് പീരിഡ് മാത്രമേ ജോലി ചെയ്തിട്ടുള്ളൂ-കയാദു ലോഹർ പറഞ്ഞു. അതേസമയം, ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ്‌ ആന്‍റണി സംവിധാനം…

Read More

‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ് ’: സിനിമയുടെ പശ്ചാത്തലസംഗീതം ലൈവ് അവതരണം കൊച്ചിയിൽ

കൊച്ചി: വിഖ്യാതമായ ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ സിനിമയുടെ പശ്ചാത്തലസംഗീതം ലൈവ് ഓർക്കസ്ട്രയായി അവതരിപ്പിക്കുന്നു. കൊച്ചിൻ ചേംബർ ഓർക്കസ്ട്രയുടെ നേതൃത്വത്തിൽ നാളെ മുതൽ ഏപ്രിൽ രണ്ടു വരെ കൊച്ചിയിലെ ഫൈൻ ആർട്സ് ഹാളിലാണ് അവതരണം. ഹൃദയസ്പർശിയായ സിനിമയിലെ പശ്ചാത്തലസംഗീതം അതിന്‍റെ പൂർണതയോടെ അനുഭവവേദ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണു പരിപാടി ഒരുക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.സിനിമയുടെ പ്രദർശനത്തിനൊപ്പം അമ്പതോളം കലാപ്രവർത്തകർ വ്യത്യസ്ത സംഗീതോപകരണങ്ങൾ ഉപയോഗിച്ചു തത്‌സമയം അതിലെ സംഗീതം അവതരിപ്പിക്കും. ദിവസവും വൈകുന്നേരം ആറിനാണ് അവതരണം. സംഗീതരംഗത്തെ പ്രഗത്ഭരുടെ കൂട്ടായ്മയായ കൊച്ചിൻ ചേംബർ ഓർക്കസ്ട്ര, ശ്രദ്ധേയമായ പാശ്ചാത്യസംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഫോൺ- 91 9567259130.

Read More

കളങ്കാവൽ സംവിധായകന്‍റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

കളങ്കാവൽ എന്ന ശ്രദ്ധേയ ചിത്രത്തിനുശേഷം സംവിധായകൻ ജിതിൻ കെ. ജോസ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ ജയസൂര്യ നായകനായി എത്തുന്നു. പ്രേക്ഷക മനസിൽ ഇടം നേടിയ ഓർഡിനറി, അനാർക്കലി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമിച്ച മാജിക് മൂൺ പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ രാജീവ് ഗോവിന്ദൻ ആണ് ചിത്രം നിർമിക്കുന്നത്. നിരവധി ഹിറ്റുകൾ സമ്മാനിച്ച റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. കളങ്കാവൽ ടീമിലെ പ്രധാന സാങ്കേതിക പ്രവർത്തകരും ഈ ചിത്രത്തിൽ വീണ്ടും ഒന്നിക്കുന്നു. കാമറ കൈകാര്യം ചെയ്യുന്നത് ഫൈസൽ അലി, സംഗീതം ഒരുക്കുന്നത് മുജീബ് മജീദ്, എഡിറ്റിംഗ് നിർവഹിക്കുന്നത് പ്രവീൺ പ്രഭാകർ എന്നിവരാണ്. പ്രൊഡക്‌ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ. ഇന്ത്യയിലും വിദേശത്തുമായി നടക്കുന്ന ചിത്രീകരണം ഉടൻ ആരംഭിക്കും. വ്യത്യസ്തമായ കഥയും അവതരണവും കൊണ്ട് പ്രേക്ഷകർക്ക് ഒരു മികച്ച സിനിമാനുഭവം നൽകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.

Read More

എന്‍റെ പേരിന് മുന്നില്‍ സഖാവെന്ന് വയ്ക്കരുത്

എനിക്ക് ഇടത് ചായ്‌വും ഇല്ല വലത് ചായ്‌വുമില്ല. നേർ ചായ്‌വ് മാത്രമെ ഉള്ളൂ. ഞാന്‍ എന്‍റെ വഴി. അതില്‍ ഞാന്‍ ആര്‍ക്കും പ്രശ്നമാകില്ല. ഞാനത് ചെയ്യാം ഇത് ചെയ്യാം എന്നൊക്കെ പറയുന്നത് അടവാണ്. രാഷ്‌ട്രീയം നന്നായി കളിച്ചിട്ടാണ് ഞാന്‍ വേണ്ടെന്ന് വച്ചത്. ഞാന്‍ ഇൻക്വിലാബ് വിളിച്ചിട്ടില്ല.യൂണിവേഴ്സിറ്റി കോളേജില്‍ ചെയര്‍മാനായി മത്സരിക്കുമ്പോള്‍, എസ്എഫ്ഐ യൂണിറ്റ് ഇങ്ങോട്ട് വന്ന് റിക്വസ്റ്റ് ചെയ്യുകയാണ്. കാരണം ആ സമയത്ത് ഞാന്‍ വളരെ പോപ്പുലറായിരുന്നു. എന്നെ നിര്‍ത്തിയാല്‍ ജയിക്കുമെന്ന് ഉറപ്പാണ്. കാരണം ജനങ്ങളുടെ വോട്ട് ഞാന്‍ ആദ്യം ഉറപ്പാക്കിയിരുന്നു. ഞാന്‍ പറഞ്ഞു ചെയര്‍മാനായിട്ട് നില്‍ക്കാം. ഒരു കണ്ടീഷനുണ്ട്. എന്‍റെ പേരിന് മുന്നില്‍ സഖാവെന്ന് വയ്ക്കരുത്. പറ്റില്ലെന്ന് തന്നെ പറഞ്ഞു. ഇപ്പോൾ ഇലക്‌ഷന്‍റെ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ കാണുന്നത്, ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസില്‍ പോകുന്നു. കോണ്‍ഗ്രസില്‍ നിന്ന് കമ്യൂണിസ്റ്റിലേക്ക് വരുന്നു എന്നതാണ്. എന്ത് എളുപ്പമാണ് രാഷ്‌ട്രീയം. ജനാധിപത്യത്തിന്‍റെ…

Read More

ഒരുവർഷം കാണാതെ പ്രണയിച്ചു

ചേട്ടന്മാരുമായി എനിക്ക് നല്ലൊരു ബോണ്ടിംഗ് ഉണ്ടായിരുന്നു. ഞാൻ കണ്ടുപിടിക്കുന്ന ആളെയാണോ അതോ അച്ഛൻ കണ്ടുപിടിക്കുന്ന ആളെയാണോ നീ വിവാഹം കഴിക്കുകയെന്ന് ചേട്ടൻ എന്നോട് ചോദിക്കുമായിരുന്നു. ചേട്ടൻ കണ്ടുപിടിക്കുന്ന ആളെ എന്നതായിരുന്നു എപ്പോഴും എന്‍റെ മറുപടി. അതുപോലെ തന്നെ സംഭവിച്ചു. അദ്ദേഹം കണ്ടുപിടിച്ചയാളാണ് ശരത്തേട്ടൻ. ഗൾഫിൽ ഒരു റസ്റ്ററന്‍റിൽ വച്ചാണ് ശരത്തേട്ടനെ എന്‍റെ ചേട്ടൻ വേണു ആദ്യമായി കാണുന്നത്. മലയാളികൾ എന്ന രീതിയിൽ സംസാരിച്ച് തുടങ്ങി. അങ്ങനെ പരിചയം സൗഹൃദമായി വളർന്നു. ചേട്ടനൊപ്പമാണ് ആദ്യമായി എന്‍റെ ഒരു ഡാൻസ് ശരത്തേട്ടൻ കാണുന്നത്. അന്ന് 24 വയസേ അദ്ദേഹത്തിനുള്ളു. ഒരു പെൺകുട്ടിയെ കണ്ടുവെന്നും അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും അമ്മയോട് അദ്ദേഹം വിളിച്ച് പറഞ്ഞു. ഇരുപത്തിനാലുകാരന്‍റെ തോന്നൽ എന്ന രീതിയിലാണ് അമ്മ അന്ന് അതിനെ സ്വീകരിച്ചത്. പക്ഷേ, പിന്നീട് അദ്ദേഹം എന്നെ വിവാഹം കഴിക്കാനുള്ള ആഗ്രഹം എന്‍റെ ചേട്ടനോട് പറഞ്ഞു.…

Read More

ഗ്ലാമർ ലുക്കിൽ ശ്രുതി ഹാസൻ

ഉലകനായകൻ കമൽഹാസന്‍റെയും സരിതയുടേയും മകളാണ് ശ്രുതി ഹാസൻ. അച്ഛന്‍റെ പേരും പ്രശസ്തിയും ഒരിക്കലും ആശ്രയിക്കാതെയാണ് ശ്രുതി തന്‍റെ വഴിത്താര തെളിച്ചത്. അച്ഛനും അമ്മയും വേര്‍പിരിഞ്ഞതിന് ശേഷം ഇൻഡിപെന്‍ഡന്‍റ് ആയിട്ടാണ് ശ്രുതി വളര്‍ന്നത്.സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ശ്രുതി. വിവിധ സ്റ്റൈലുകളിലും വ്യത്യസ്ത ഔട്ട്‌ഫിറ്റുകളിലുമുള്ള നിരവധി ഫോട്ടോ ഷൂട്ടുകൾ താരം അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ പുതിയൊരു ലക്കിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. നക്ഷത്രങ്ങളാൽ അലങ്കരിച്ച കറുത്ത ക്രോപ്പ് ടോപ്പും പുഷ്പ ഡെനിം സ്കർട്ടും ധരിച്ചാണ് താരം ബോൾഡ് ലുക്കിൽ ചിത്രങ്ങളിൽ തിളങ്ങുന്നത്. ജീവിതകാലം മുഴുവൻ ഓഡ് ബോൾ ബാക്ക് ബെഞ്ചർ വിചിത്രൻ എന്ന് അവർ പറഞ്ഞതിൽ നിന്ന് അവൾ വളരും… എന്ന ക്യാപ്ഷൻ നൽകിയാണ് ശ്രുതി ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്. ബാലതാരമായും ഗായികയായുമായിട്ടാണ് ശ്രുതി തന്‍റെ കരിയർ ആരംഭിച്ചത്. ലക്ക് എന്ന ഹിന്ദി ചിത്രത്തിലൂടെ താരം നായികയായി. 2011ൽ തെലുങ്ക്…

Read More

നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

കൊല്ലം: പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ (71) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കൊല്ലം പട്ടത്താനത്തെ വീട്ടിലായിരുന്നു അന്ത്യം. അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു ഇദ്ദേഹം. സംസ്കാരം ജന്മനാടായ തൃശൂർ തൃത്തല്ലൂരിൽ നാളെ നടക്കും. കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ, നരസിംഹം, മീശമാധവന്‍ എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ രാജേന്ദ്രൻ കാരക്ടർ റോളുകളിലും, വില്ലൻ റോളുകളിലും അഭിനയിച്ചു. നാടകം, സിനിമ എന്നിവയോടൊപ്പം ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു. പ്രശസ്ത നാടകാഭിനേതാക്കളായിരുന്നു ഓ മാധവന്‍റെയും വിജയകുമാരിയുടെയും മകളായ സന്ധ്യയാണ് രാജേന്ദ്രന്‍റെ ഭാര്യ. അവരുടെ മകൻ ദിവ്യദർശൻ സിനിമാഭിനേതാവാണ്. നടനും എംഎൽഎയുമായ എം. മുകേഷിന്‍റെ സഹോദരി ഭർത്താവാണ് രാജേന്ദ്രൻ. കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്‍റെ നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും അതിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ റെയിൻബോ എന്ന നാടകത്തിന് മികച്ച നാടകത്തിനുള്ള സംസാന അവാർഡും ലഭിച്ചിട്ടുണ്ട്. സംസ്ഥാന ഹോർട്ടി കോർപ്പറേഷന്‍റെ…

Read More