ഞാന്‍ ഇന്ഡസ്ട്രിയിലേക്ക് വന്നപ്പോള്‍ ഡോക്ടര്‍മാർ വരെ ചോദിച്ചിട്ടുണ്ട് ഗ്ലൂട്ടാതയോണ്‍ തരട്ടെ, വെളുപ്പിക്കട്ടെയെന്ന്. പക്ഷെ ഞാന്‍ വേണ്ടാ വേണ്ടാന്ന് പറയും. എനിക്ക് എന്റെ സ്കിന്‍ ടോണ്‍ ഇഷ്ടമാണ്. അതേസമയം താന്‍ ചെറുപ്പത്തില്‍ ഇതിലും ഡാര്‍ക്കായിരുന്നു. വീട്ടിലിരിക്കില്ലായിരുന്നു. വെയിലത്ത് കളിച്ച് നടക്കുമായിരുന്നു. എന്റെ അനിയത്തി കുറേക്കൂടി വെളുത്തിട്ടാണ്. അപ്പോള്‍ ബന്ധുക്കളായ ബന്ധുക്കളും പള്ളിയിലുള്ളവരും നാട്ടുകാരുമൊക്കെ വന്നിട്ട് എന്റെ അമ്മയോട് ഈ കുട്ടിയെന്താ ഇങ്ങനെയിരിക്കുന്നത്? ഇതിന്റെ മുഖത്തെന്തെങ്കിലും തേച്ച് കൊടുക്കൂ, ഇതിനൊന്നും തിന്നാന്‍ കൊടുക്കുന്നില്ലേ? എന്നൊക്കെ പറഞ്ഞ് അമ്മയെ ടോര്‍ച്ചര്‍ ചെയ്യുമായിരുന്നുവെന്നാണ് ജുവല്‍ ഓര്‍ക്കുന്നത്. അന്ന് ഞാന്‍ ഭയങ്കര സ്കിന്നിയായിരുന്നു. ആ പ്രായത്തില്‍ മെലിഞ്ഞതിന്റെ പേരിലായിരുന്നു ബോഡി ഷെയ്മിംഗ് എങ്കില്‍ ഇപ്പോഴത് റിവേഴ്സായി എന്ന് മാത്രം. അനിയത്തി വെളുത്തതായതിനാല്‍ അതിന്റെ പേരില്‍ ഒരുപാട് താരതമ്യം ചെയ്യലുകളുണ്ടായിരുന്നു. -ജുവല്‍ മേരി
Read MoreCategory: Movies
തെന്നിന്ത്യന്‍ സംഗീതത്തെക്കുറിച്ച് രണ്ട് വാക്ക് ; രശ്മിക പുതിയ വിവാദത്തിൽ
രശ്മിക മന്ദാന വീണ്ടും വിവാദത്തിലായി ട്രോളുകള്‍ ഏറ്റുവാങ്ങുന്നു. തന്റെ വേരുകള്‍ മറന്ന് താഴേക്ക് നോക്കിയതിന്… എന്നൊക്കെയുള്ള വാക്കുകളോടെയാണ് ട്രോളുകൾ. കന്നഡ സിനിമയില്‍ തനിക്ക് ഇടവേള നല്കിയ പ്രൊഡക്ഷന്‍ ഹൗസിനോട് നന്ദി കാണിക്കാത്തതിന് അവിടെനിന്നുള്ള വിവാദങ്ങൾ തുടരുന്നതിനിടെയാണ് പുതിയ പരാമർശങ്ങൾ. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്ക്കൊപ്പം മിഷന് മജ്നു എന്ന രശ്മികയുടെ ഹിന്ദി ചിത്രം ഉടന്‍ പുറത്തിറങ്ങും. ബോളിവുഡില്‍ റൊമാന്റിക് ഗാനങ്ങള്‍ക്ക് ഒരു പാരന്പര്യമുണ്ടെന്നും ദക്ഷിണേന്ത്യയില്‍ മസാല ഗാനങ്ങളും ഐറ്റം നന്പറുകളും മാത്രമേ ഉള്ളൂവെന്നും ചിത്രത്തിന്റെ പ്രമോഷനുകള്‍ക്കിടെ താരം പറഞ്ഞതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. എനിക്ക്, ഞാന്‍ വളര്‍ന്നപ്പോള്‍, റൊമാന്റിക് ഗാനങ്ങള്‍ ബോളിവുഡ് റൊമാന്റിക് ഗാനങ്ങളായിരുന്നു. ദക്ഷിണേന്ത്യയില്‍ ഞങ്ങള്‍ക്ക് മാസ് മസാല ഗാനങ്ങളും ഐറ്റം നന്പറുകളും ഡാന്‍സ് നന്പറുകളുമുണ്ട്. മിഷന് മജ്നു എന്ന ചിത്രത്തിലെ എന്റെ ആദ്യ ബോളിവുഡ് റൊമാന്റിക് ഗാനമാണിത്. ഞാന്‍ ആവേശത്തിലാണ്, കാരണം ഇത് വളരെ മികച്ചതാണ്, നിങ്ങള്‍ എല്ലാവരും…
Read Moreഎന്റെ ഫോട്ടോകള്‍ നഗ്നച്ചിത്രങ്ങളാക്കി സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുകയാണ് അയാള്‍..! പ്രവീണ പറയുന്നു…
എന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയാൾ പലര്‍ക്കും അയച്ചുകൊടുത്തു. അവര്‍ പറഞ്ഞപ്പോഴാണ് ഞാന്‍ അക്കാര്യം അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയതോടെ എന്റെ അമ്മ, സഹോദരി, മകള്‍, മകളുടെ അധ്യാപകന്, കൂട്ടുകാര്‍ തുടങ്ങിയവരുടെ വ്യാജ ചിത്രങ്ങളും പ്രചരിപ്പിക്കാന്‍ തുടങ്ങി. എന്റെ ഫോട്ടോകള്‍ നഗ്നച്ചിത്രങ്ങളാക്കി സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുകയാണ് ഇയാള്‍ ചെയ്തത്. സംഭവത്തില്‍ തമിഴ്നാട് സ്വദേശി ഭാഗ്യരാജ് എന്ന 22കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസം റിമാന്‍ഡ് ചെയ്ത പ്രതി ഒരു മാസം പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ ജാമ്യത്തില്‍ പുറത്തിറങ്ങി. ഇതിനുശേഷം പ്രതി വൈരാഗ്യ ബുദ്ധിയോടെ കൂടുതല്‍ ഉപദ്രവിക്കുകയായിരുന്നു. ഒരു വര്‍ഷത്തോളം നിരന്തരം പരാതി നല്‍കിയിട്ടും ഇതുവരെ നടപടി ഒന്നും ആയിട്ടില്ല. തന്നെ വേദനിപ്പിക്കുന്നതിനായി നിലവില്‍ മകളുടെ ചിത്രമാണ് ഇയാള്‍ പ്രചരിപ്പിക്കുന്നതെന്ന് പ്രവീണ പറഞ്ഞു. ഇതോടെ സംഭവത്തില്‍ മകളും പോ ലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. -പ്രവീണ
Read Moreസൗഹൃദങ്ങൾ സൂക്ഷിക്കുന്ന സാധാരണക്കാരനായ ഒരു വലിയ സിനിമ നടനായിരുന്നു മണിച്ചേട്ടനെന്ന് ഗിന്നസ് പക്രു
മണിച്ചേട്ടൻ എന്നെ നടക്കാൻ സമ്മതിക്കില്ലായിരുന്നു. എയർപോർട്ടിലോക്കെ എടുത്തോണ്ട് നടന്നിട്ടുണ്ട്. എനിക്ക് വർക്ക് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇടയ്ക്ക് വിളിക്കും. ചാലക്കുടിയിൽ ചെന്നിട്ട് അദ്ദേഹത്തെ വിളിച്ചില്ലെങ്കിൽ പിണക്കമാകും. അത്രയധികം സൗഹൃദങ്ങൾ സൂക്ഷിക്കുന്ന സാധാരണക്കാരനായ ഒരു വലിയ സിനിമ നടനായിരുന്നു. അങ്ങനെയുള്ള സൗഹൃദങ്ങൾ തന്നെയാകും അദ്ദേഹത്തിന് പോസിറ്റീവും നെഗറ്റീവും ആയത്. ചിലരൊക്കെ സിനിമ നടന്മാരായാൽ പിന്നെ സിനിമ നടന്മാരുടെ കൂടെയാകും. ഇദ്ദേഹം അങ്ങനെയല്ല. സിനിമയ്ക്ക് വേണ്ടി ഇറങ്ങിയാൽ സിനിമാക്കാരനാണ്. നാട്ടിൽ എത്തിയ ചിലപ്പോൾ ഓട്ടോയും കൊണ്ട് പോകും. കൂട്ടുകാരുടെ കൂടെ പോകും. -ഗിന്നസ് പക്രു
Read Moreഞാൻ അങ്ങനെ ചെയ്യമെന്നൊക്കെ വിചാരിച്ചിട്ടുണ്ട് പക്ഷെ, എന്റെ ആക്ഷനിലേക്ക് അത് കൊണ്ടുവരാൻ പറ്റുന്നില്ലെന്ന് മിയ ജോർജ്
സോഷ്യൽ മീഡിയയിലേക്ക് എന്നെ ഒരുപാട് കൊണ്ടുവരണമെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. ഞാൻ സോഷ്യൽ മീഡിയയിൽ ഉണ്ട്. എന്റെ അക്കൗണ്ട് ചെക്ക് ചെയ്യാറുണ്ട്. മറ്റുള്ളവരുടെ പോസ്റ്റുകൾ കാണാറുണ്ട്. പക്ഷെ ഞാൻ എന്റെ സാന്നിധ്യം അറിയിക്കുന്നില്ല എന്നതേ ഉള്ളു. എന്നാലും ഇടക്കൊക്കെ ഞാൻ എന്തെങ്കിലും പോസ്റ്റ് ചെയ്യാറുണ്ട്. എനിക്കൊപ്പം ഉള്ളവരൊക്കെ സ്റ്റോറി ഇടുകയും സ്റ്റാറ്റസ് ഇടുകയും ഒക്കെ ചെയ്യാറുണ്ടെങ്കിലും ഞാൻ അതൊന്നും ചെയ്യാറില്ല. പലരുടെയും സ്റ്റാറ്റസുകൾ ഞാൻ കാണാറുമില്ല. എനിക്ക് അതിനോട് വലിയ താൽപര്യം തോന്നിയിട്ടില്ല. അപ്പപ്പോ പോസ്റ്റ് ചെയ്യുക എന്നൊരു സ്വഭാവം എനിക്കില്ല. എന്നോട് ഒരുപാട് പേർ പറഞ്ഞിട്ടുണ്ട് നീ നിന്നെ മാർക്കറ്റ് ചെയ്യുന്നില്ല, നമ്മൾ വേണം അത് ചെയ്യാൻ, മറ്റുള്ളവരെ കാണിച്ചു കൊടുക്കണം എന്നൊക്കെ. പക്ഷെ ഞാനായിട്ട് തന്നെ കൊട്ടിഘോഷിക്കുന്നത് എന്റെ ശീലത്തിലേക്ക് വരുത്താൻ എനിക്ക് പറ്റുന്നില്ല. എന്നെ കുറെ പേർ ഉപദേശിച്ചിട്ടുണ്ട്. നാളെ മുതൽ ഞാൻ…
Read Moreനൂറിന് ഷെരീഫ് ഇനി ഫഹിം സഫറിന് സ്വന്തം; വിവാഹ ശേഷം അഭിനയിക്കുമോ? മറുപടി നൽകി നൂറിൻ
വിവാഹം കഴിഞ്ഞാലും സിനിമാഭിനയം നിർത്തില്ലെന്നു നടി നൂറിൻ ഷെരീഫ്. നൂറിന് ഷെരീഫിന്റെ വിവാഹനിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറാണ് വരന്. ദീര്‍ഘനാളുകളായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു ചടങ്ങുകള്‍. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. ജോലിക്കിടെ പരിചയപ്പെട്ട ഞങ്ങള്‍ സുഹൃത്തുക്കളായി ആരംഭിച്ചു. അതിന് ശേഷം ഏറ്റവും അടുത്ത സുഹൃത്തുക്കളായി. പിന്നീട് ആത്മമിത്രങ്ങളായി. ഈ യാത്ര സ്നേഹവും സന്തോഷവും നിറഞ്ഞതാണ് – വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് നൂറിന് കുറിച്ചതിങ്ങനെയാണ്. വിവാഹ നിശ്ചയം ചെറിയ പരിപാടി ആയിട്ടാണ് തീരുമാനിച്ചത്. സിനിമയിൽ തീർച്ചയായും അഭിനയിക്കും. ഞാൻ അഭിനയിക്കുന്ന ബർമുഡ എന്നൊരു സിനിമ ഇറങ്ങാൻ ഉണ്ട്. രണ്ടു മൂന്ന് സിനിമകൾ വേറെയും ഇറങ്ങാനുണ്ട്. ഫഹിം അഭിനയിക്കുന്ന സിനിമ ഇറങ്ങുന്നുണ്ട്. സ്ക്രിപ്റ്റിംഗ് ഉണ്ട്. ഞങ്ങൾ രണ്ടു പേരും ചേർന്ന് എഴുതുന്ന ഒരു സ്ക്രിപ്റ്റും പണിപ്പുരയിലാണ്…
Read Moreമത്തക്കണ്ണൻ എന്ന് എല്ലാവരും വിളിച്ചു; എന്റെ ചിരി ഇഷ്ടമായില്ലെന്ന് പറഞ്ഞ് സിനിമയിൽ നിന്ന് പുറത്താക്കിയത് സിബിയും ഉദയനുമെന്ന് സലിം കുമാർ
സിബിക്കും ഉദയനും എന്റെ ചിരി ഇഷ്ടമല്ലാത്തതുകൊണ്ട് അവരുടെ സിനിമയിൽനിന്നുതന്നെ എന്നെ മാറ്റിയിട്ടുണ്ട്. മായാജാലം സിനിമയിൽ അഭിനയിക്കാൻ കലാഭവൻ മണിയുടെ ഡേറ്റ് കിട്ടിയില്ല. അന്ന് കലാഭവൻ മണി തിളങ്ങിനിൽക്കുന്ന കാലമായിരുന്നു. അതുകൊണ്ടാണ് ഞാനും വേറെ മൂന്നാലു പേരും ഓഡീഷനുപോയത്. അവിടെച്ചെന്ന് കുറച്ച് നേരം തമാശയൊക്കെ പറഞ്ഞ് പെർഫോം ചെയ്തു. ശേഷം ഒരു സീനിൽ എന്നെ അഭിനയിപ്പിച്ചിട്ട് സിബിയും ഉദയനും എന്നെ പറഞ്ഞുവിട്ടു. ഞാൻ ചെന്നു എന്ന കാരണം കൊണ്ട് മാത്രമാണ് ഒരു സീനിൽ അഭിനയിപ്പിച്ചത്. പിന്നീട് വർഷങ്ങൾക്കുശേഷം സംസാരിച്ചപ്പോഴാണ് സിബിയും ഉദയനും പറഞ്ഞത് മനഃപൂർവം റോൾ തരാതിരുന്നതാണ്. നിങ്ങളുടെ ചിരി കണ്ടപ്പോൾ ആക്കി ചിരിക്കുന്നപോലെ തോന്നിയെന്ന്. ഞാൻ കുഴപ്പമില്ലെന്ന് പലരും പറഞ്ഞിട്ടും സിബിക്കും ഉദയനും ഇഷ്ടമായിരുന്നില്ല. പിന്നീട് അവർ തന്നെ എന്നോട് പണ്ട് അവർക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞ ചിരി ചിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നെ മത്തകണ്ണൻ എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്.…
Read Moreസംവിധായകൻ രോഹിത് ധൈര്യം തന്നു; ഇന്റിമേറ്റ് സീനുകൾ എടുക്കുമ്പോൾ മനസിലെന്തെന്ന് തുറന്ന് പറഞ്ഞ് ദിവ്യ പിള്ള
ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കളയിലെ ഇന്റിമേറ്റ് സീനുകളെക്കുറിച്ച് മനസുതുറന്ന് നടി ദിവ്യ പിള്ള. ചിത്രത്തിലെ ആ സീന്‍ ചെയ്യാന്‍ അങ്ങനെയൊരു ധൈര്യം തനിക്ക് തന്നത് സംവിധായകൻ രോഹിത് ആണെന്നും ടൊവി ഉള്‍പ്പെടെ എല്ലാവരും വളരെ തമാശയാക്കി തന്നെ നന്നായി കംഫര്‍ട്ടബിള്‍ ആക്കിയിട്ടാണ് ആ രംഗം ഷൂട്ട് ചെയ്തതെന്നും ദിവ്യ പിള്ള പറഞ്ഞു. ചിത്രത്തിലെ സീന്‍ ചെയ്യാന്‍ അങ്ങനെയൊരു ധൈര്യം എനിക്ക് തന്നതിന് രോഹിതിന് നന്ദി പറയുകയാണ്. പക്ഷെ എന്നും സെറ്റില്‍ പോകുമ്പോള്‍ ഇന്നാണോ ആ സീന്‍ എന്ന പേടി ഉണ്ടായിരുന്നു. എന്റെ ചോദ്യം കേട്ട് സംവിധായകന് രോഹിതിനു വരെ പേടിയായി. എന്നെ ഒന്ന് പേടിപ്പിക്കാതെ ഇരിക്കാമോ എന്ന് ചോദിക്കും. അവസാനം എടുക്കുന്നില്ല ഒന്ന് പോ എന്ന് ആള്‍ക്ക് പറയേണ്ടി വന്നിട്ടുണ്ട്’. ടൊവി ഉള്‍പ്പെടെ എല്ലാവരും വളരെ തമാശയാക്കി എന്നെ നന്നായി കംഫര്‍ട്ടബിള്‍ ആക്കിയിട്ടാണ് ആ…
Read Moreടൈറ്റാനിക്ക് സിനിമയിൽ ജാക്കിനെ ഞാൻ കൊന്നതല്ല; ജാക്കിന്റെ മരണത്തിനുത്തരവാദി ആരെന്ന് വെളിപ്പെടുത്തി സംവിധായകൻ..
ടൈറ്റാനിക്ക് സിനിമയുടെ ക്ലൈമാക്സിൽ ജാക്കിലും റോസിലും ആരെങ്കിലും ഒരാളേ രക്ഷപ്പെടുമായിരുന്നുള്ളൂ. ഇതിന് ശാസ്ത്രീയ തെളിവുകളുണ്ട്. ടൈറ്റാനിക്കിനെ ചുറ്റിപ്പറ്റിയുള്ള തര്‍ക്കങ്ങള്‍ക്ക് അവസാനം കാണുക എന്ന ഉദ്ദേശത്തോട് കൂടി ജാക്കിന്റെയും റോസിന്റെയും അപ്പോഴത്തെ അവസ്ഥ പുനരാവിഷ്കരിച്ചിരുന്നു. അങ്ങനെയാണ് ജാക്ക് മരിക്കേണ്ടത് ആവശ്യമായിരുന്നു എന്ന് ശാസ്ത്രീയമായി തെളിയിച്ചത്. ഒരു ഹൈപ്പോതെര്‍മിയ വിദഗ്ധന്റെ സഹായത്തോടെ ഫോറന്‍സിക് വിശകലനം നടത്തി. ചിത്രത്തിന്റെ ക്ലൈമാക്സില്‍ ഉപയോഗിച്ച അതേ രീതിയിലുള്ള റാഫ്റ്റ് അദ്ദേഹം പുനഃസൃഷ്ടിച്ചു. കേറ്റിന്റെയും ലിയോയുടെയും അതേ ശരീരഭാരമുള്ള സ്റ്റണ്ട് കലാകാരന്മാരെ വച്ച് നടത്തിയ പരീക്ഷണത്തില്‍ തെളിഞ്ഞത് അത്തരമൊരു സാഹചര്യത്തില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് മാത്രമേ അതിജീവിക്കാനാവൂ എന്നാണ്. – ജെയിംസ് കാമറൂണ്‍
Read Moreമഞ്ജുവുമായി മത്സരം ഉണ്ടായിരുന്നില്ല; സിനിമയിൽ എപ്പോഴും ഞാൻ കണ്ടിട്ടുള്ളത്; ദിവ്യാ ഉണ്ണി മനസ് തുറക്കുന്നു
മഞ്ജു വാര്യരുമായി ഒരു മത്സരവുമുണ്ടായിരുന്നില്ല. പുറത്തുനിന്ന് കാണുമ്പോൾ തോന്നുന്ന അത്തരം മൈൻഡ് സെറ്റ് ആണോ കലാകാരൻമാർക്ക് എന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. ഞാനൊക്കെ ചെയ്ത് കൊണ്ടിരുന്ന സമയത്ത് ക്യാപ്റ്റൻ സംവിധായകൻ ആണ്. അദ്ദേഹവും പ്രൊഡ്യൂസറും ഒരു ധാരണയിലെത്തിയാണ് അവരുടെ മനസിൽ തെളിയുന്ന മുഖങ്ങളെ വിളിക്കുന്നത്. നമ്മൾ അവിടെ ചെന്നിട്ട് മത്സരം ഒന്നുമില്ല. ആ കഥാപാത്രത്തിൽ അവരെന്താണോ മനസിൽ കാണുന്നത് അത് നമ്മൾ കഴിവിനനുസരിച്ച് പുറത്തേക്ക് കൊണ്ട് വരാൻ ശ്രമിക്കുന്നു. ഗിവ് ആൻഡ് ടേക്ക് ആണ് സിനിമയിൽ എപ്പോഴും ഞാൻ കണ്ടിട്ടുള്ളൂ. അല്ലാതെ ഇങ്ങനെ ഒരു കഥാപാത്രം ലഭിക്കാൻ വേണ്ടിയുള്ള നീക്കങ്ങളുള്ളതായൊന്നും തോന്നിയിട്ടില്ല. ഒരാളുടെ വർക്ക് കാണുമ്പോൾ ഇത് മനോഹരമാണ് ഇതിലും മേലെ എനിക്ക് ചെയ്യണമെന്ന് എല്ലാ ആർട്ടിസ്റ്റിനും തോന്നുമായിരിക്കും. പക്ഷെ അതല്ലാതെ ഒരു മത്സരമോ അസൂയയോ ആർട്ടിസ്റ്റുകളുടെ മനസിൽ വരില്ലെന്നാണ് തോന്നുന്നത്. കാരണം എന്റെ അനുഭവം വച്ച് അങ്ങനെ…
Read More