g v32009 ലെ ഒരു ഗാനമേള സദസ്. സ്ഥലം ചാലക്കുടിക്കടുത്തുള്ള ഒരു അമ്പലപ്പറമ്പ്. എന്റെ ഗാനങ്ങളോരോന്നായി പാടിത്തീരുമ്പോഴെയ്ക്കും ഒരു കലാഭവന്‍ മണി ഗാനം… എന്ന പൊതു ആവശ്യം ഉയര്‍ന്നു കേട്ടുകൊണ്ടേയിരിക്കുന്നു. പ്രകോപനം സഹിക്കവയ്യാണ്ടായപ്പോള്‍ ഞാന്‍ പറഞ്ഞു ദയവായി ക്ഷമിക്കുക, എനിക്ക് മണിയുടെ ഗാനങ്ങളറിയില്ല, ഞാന്‍ വിചാരിച്ചാല്‍ അവ അതുപോലെ പാടാന്‍ സാധിക്കുകയുമില്ല! പരിപാടി തീരാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ സ്റ്റേജിനു സമീപം ഒരു വെള്ള കാര്‍ വന്നു നിന്നു. ജയാരവങ്ങള്‍ക്കിടയില്‍ മണി ഇറങ്ങി വന്ന് ബലിഷ്ടമായ ഒരു ആലിംഗനത്തില്‍ എന്നെ കുടുക്കി! മൈക്കിലൂടെ മണിയുടെ പ്രശസ്തമായ ഒരു ഗാനം പാടി ആ വേദിയില്‍ എന്നോടുള്ള സ്നേഹാദരങ്ങള്‍ പ്രകടിപ്പിച്ചു. മണിയുടെ നിര്‍ദ്ദേശ പ്രകാരം രണ്ടു മാസത്തിനുള്ളില്‍ അബുദാബിയില്‍ ഒരു സ്റ്റേജില്‍ ഞങ്ങള്‍ ഒത്തുചേര്‍ന്നു. തുടര്‍ന്ന് ബഹറിനിലും ഷാര്‍ജയിലും പ്രോഗ്രാം ചെയ്തത് ഓർമിച്ച് ജി. വേണുഗോപാല്‍
Read MoreCategory: Movies
മൈന ആകേണ്ടിയിരുന്നത് അനുശ്രീ!
മലയാള സിനിമയില്‍ ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അനുശ്രീ. ആക്ഷന്‍ കഥാപാത്രങ്ങള്‍ പോലും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടിയാണ് അനുശ്രീ. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. പുലിമുരുകനില്‍ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ഭാര്യയുടെ റോള്‍ ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടതിനെക്കുറിച്ച് അനുശ്രീ ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് തനിക്ക് ആ വേഷം ചെയ്യാന്‍ കഴിയാഞ്ഞത് എന്തുകൊണ്ടാണെന്ന് അനുശ്രീ തുറന്നു പറഞ്ഞത്. പുലിമുരുകനില്‍ ലാലേട്ടന്റെ കഥാപാത്രത്തിന്റെ ഭാര്യയുടെ റോള്‍ ചെയ്യാനുള്ള അവസരം ആദ്യം ലഭിച്ചത് എനിക്കായിരുന്നു. എന്നാല്‍ ആ സമയം എന്റെ കൈക്ക് ഒരു സര്‍ജറി കഴിഞ്ഞിരുന്നതിനാല്‍ അതില്‍ അഭിനയിക്കാന്‍ സാധിക്കാതെ വരികയായിരുന്നു. കമാലിനി മുഖര്‍ജി ചെയ്ത മൈന എന്ന ആ വേഷം പിന്നീട് ഓരോ തവണ ടെലിവിഷനില്‍ കാണുമ്പോഴും അത് ഞാന്‍ ചെയ്യേണ്ടിയിരുന്നത് ഞാന്‍ ആയിരുന്നില്ലേ എന്നോര്‍ത്ത് ഉള്ളില്‍ വിഷമം തോന്നാറുണ്ട്. അതു…
Read Moreദി പ്രീസ്റ്റ് നാളെ തിയറ്ററുകളിൽ
കൊച്ചി: മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒരുമിക്കുന്ന ചിത്രം “ദി പ്രീസ്റ്റ്’ നാളെ തിയറ്ററുകളില്‍ എത്തും. ഈ മാസം നാലിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നതെങ്കിലും പല രാജ്യങ്ങളിലെയും തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാലും കേരളത്തില്‍ ദിവസേന നാല് ഷോകള്‍ നടത്താന്‍ കഴിയാത്തതിനാലുമാണ് റിലീസ് നീട്ടിയിരുന്നത്. തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോ അനുവദിക്കുന്ന കാര്യത്തില്‍ പ്രവര്‍ത്തന സമയം ക്രമീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതോടെ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിക്കുകയായിരുന്നു. നവാഗതനായ ജോഫിന്‍ ടി. ചാക്കോയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ്. ത്രില്ലര്‍ ചിത്രമാണ് “ദി പ്രീസ്റ്റ്’. ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ്, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വൈദികന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍ഡി ഇലുമിനേഷന്‍സ് പ്രസന്‍സിന്റെയും ബാനറില്‍ ആന്റോ ജോസഫും ബി. ഉണ്ണികൃഷ്ണനും…
Read Moreചേട്ടന് പോയതോടെ ഞങ്ങള്‍ പഴയതുപോലെ ഏഴാംകൂലികളായി…! -ആര്‍എല്‍വി രാമകൃഷ്ണന് പറയുന്നു…
മണിച്ചേട്ടന്റെ മരണത്തില്‍ നിന്ന് ഞങ്ങളുടെ കുടുംബം ഇപ്പോഴും കരകയറിയിട്ടില്ല. ചേട്ടന് പോയതോടെ ഞങ്ങള്‍ പഴയതുപോലെ ഏഴാംകൂലികളായി. സാമ്പത്തികസഹായം മാത്രമല്ല, ഞങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ ഒരാളുണ്ട് എന്ന തോന്നലുണ്ടായിരുന്നു. മോള് ലക്ഷ്മി ഒരു ഡോക്ടറാകണമെന്നും നാട്ടുകാരെ സൗജന്യമായി ചികിത്സിക്കണമെന്നുമൊക്കെ ചേട്ടന്റെ ആഗ്രഹങ്ങളായിരുന്നു. അതിനുള്ള കഠിനശ്രമത്തിലാണ് അവള്. ചേട്ടന് വാങ്ങിയിട്ടിരുന്ന വീടുകളുടെ വാടകയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് ചേട്ടത്തിയമ്മയും മോളും ജീവിക്കുന്നത്. -ആര്‍എല്‍വി രാമകൃഷ്ണന്
Read Moreറിസ്ക് ഞങ്ങളുടേതല്ല, നിങ്ങള്‍ പുതിയ ആളുകളെ കൊണ്ട് വാ…! റാംജിറാവു സിനിമയെക്കുറിച്ച് മുകേഷും ലാലും
വിരലില്‍ എണ്ണാവുന്നതാണെങ്കിലും മലയാളത്തില്‍ സൂപ്പര്‍ഹിറ്റ് സിനിമകള്‍ മാത്രമൊരുക്കിയ കൂട്ടുകെട്ടാണ് സിദ്ദിഖ്-ലാല്‍. ഇരുവരും ചേര്‍ന്ന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത സിനിമകളെല്ലാം വലിയ വിജയമായി മാറി. റാംജിറാവു സ്പീംഗിലൂടെ തുടങ്ങിയ കൂട്ടുകെട്ട് പില്ക്കാലത്ത് വേര്‍പിരിഞ്ഞു. എന്നാല്‍ ആദ്യ സിനിമ തുടങ്ങിയത് മുതലുള്ള അനുഭവങ്ങളില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ചില കാര്യങ്ങളുണ്ടെന്ന് പറയുകയാണ് ലാല്‍. സിദ്ദിഖ്-ലാല്‍ ചിത്രത്തില്‍ നായകനാവാനുള്ള അവസരം കിട്ടിയതിനെ കുറിച്ചും അത് തന്റെ കരിയറിൽ വലിയൊരു ബ്രേക്ക് സമ്മാനിച്ചതിനെ കുറിച്ചും മുകേഷം വ്യക്തമാക്കുന്നു. മുകേഷും ലാലും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം സുനാമിയുടെ വിശേഷങ്ങള്‍ പങ്കുവച്ച് കൊണ്ടുള്ള ഒരഭിമുഖത്തിലൂടെയാണ് റാംജിറാവുവിനെ കുറിച്ച് ഇരുവരും തുറന്ന് സംസാരിച്ചത്. റാംജിറാവു എന്ന സിനിമയില്‍ ആദ്യം മോഹന്‍ലാല്‍, മുകേഷ്, ഇന്നസെന്റ് എന്നിങ്ങനെയാണ് തീരുമാനിച്ചത്. മോഹന്‍ലാല്‍ നല്ല നടനാണ്. സിനിമ ഗംഭീരമാകും. പക്ഷേ ഫാസില്‍ സാര്‍ ഞങ്ങളോട് പുതിയ ആളെ കൊണ്ട് വരാനാണ്…
Read Moreഅച്ഛന്റെ തിരക്കഥയിൽ മകളുടെ സംവിധാനം;”മൂരി പ്രദർശനത്തിന് ‘
അച്ഛന്റെ തിരക്കഥയിൽ മകൾ സംവിധാനം ചെയ്യുന്ന സിനിമ ഉടൻ പ്രദർശനത്തിനെത്തുന്നു.പോലീസ് ഓഫീസറായ എൻ.വി.അഗസ്റ്റിന്റെ തിരക്കഥയിലാണ് പ്ലസ്ടു വിദ്യാർഥിനിയായ മകൾ അനിറ്റ അഗസ്റ്റിൻ സിനിമ സംവിധാനംചെയ്യുന്നത്. ഒടിടി പ്ലാറ്റ് ഫോമിലാണ് സിനിമ റിലീസ് ചെയ്യുന്നത്. ആലക്കോട് എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിനിയായ അനിറ്റ അഗസ്റ്റിൻ. അഗസ്റ്റിനും മകളും കണ്ണൂർ ഒടുവള്ളി ഹാജി വളവ് സ്വദേശികളാണ്. അച്ഛൻ അഗസ്റ്റിൻ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഒപ്പം, നിരവധി ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണങ്ങളാണ് മൂരി എന്ന സിനിമ പ്രധാനമായും ചർച്ച ചെയ്യുന്നത്. ഫിഡലാണ് നായകൻ. പുതുമുഖങ്ങളാണ് അഭിനയിക്കുന്നവരേറെയും. ആറോളം ടെലിഫിലിമുകൾ സംവിധാനം ചെയ്തിട്ടുള്ള അനിറ്റയുടെ ആദ്യ അനുഭവമാണ് സിനിമാ സംവിധാനം.മേക്കുന്നേൽ ഫിലിംസിന്റെ ബാനറിൽ വിൽസൺ മേക്കുന്നേലാണ് സിനിമ നിർമിക്കുന്നത്. പി.ജെ. സാജൻ ഛായാഗ്രഹണവും മാഫിയ ശശി സംഘട്ടനവും ഒരുക്കുന്നു. രണ്ടു മണിക്കൂറുള്ള സിനിമ 17 ദിവസം…
Read Moreസമൂഹത്തെ നോക്കിയാല്‍ മുന്നോട്ടേക്ക് പോകാനാവില്ല; അഭിനയം ജീവിതമാർഗമെന്ന് ഇന്ദുലേഖ
ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഇന്ദുലേഖ. എഴുപത്തിയഞ്ചോളം സീരിയലുകളിലും ചില സിനിമകളിലും അഭിനയിച്ചിട്ടുള്ള നടിയുടെ കുടുംബ ജീവിതത്തെ പറ്റി കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിഞ്ഞിട്ടില്ല. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ഭര്‍ത്താവിനെ കുറിച്ചും മകളെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് നടി.ജീവിതത്തിലെ പല വേദനകളും മറച്ച് വച്ചാണ് കാമറയ്ക്കു മുന്നില്‍ അഭിനയിക്കുന്നതെന്നാണ് ഇന്ദുലേഖ പറയുന്നത്. ഭര്‍ത്താവ് സുഖമില്ലാതെ ആശുപത്രിയില്‍ കിടന്ന സമത്ത് അഭിനയിക്കാന്‍ പോയതിന്റെ പേരില്‍ കേള്‍ക്കേണ്ടി വന്ന പഴികളെക്കുറിച്ചും നടി തുറന്നുപറയുന്നു. എന്റെ ഭര്‍ത്താവ് ശങ്കരന് പോറ്റി. അദ്ദേഹമൊരു സിനിമാ സംവിധായകനായിരുന്നു. ഇപ്പോള്‍ മരിച്ചിട്ട് ആറ് വര്‍ഷം കഴിഞ്ഞു. എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷം നിറഞ്ഞ സന്ദര്‍ഭങ്ങളും സങ്കടപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടാവാറുണ്ട്. ഈ ഫീല്‍ഡില്‍ എനിക്ക് വിഷമം തോന്നിയ കാര്യങ്ങളുണ്ട്. പുറത്ത് നിന്ന് നോക്കുമ്പോള്‍ നമ്മള് ഗ്ലാമറിന്റെ ലോകത്താണ്. നമുക്ക് സന്തോഷം മാത്രമേയുള്ളു.…
Read Moreദൃശ്യം രണ്ടിൽ വെല്ലുവിളി നേരിട്ട രംഗത്തെക്കുറിച്ച് മോഹൻലാൽ…
ദൃശ്യം രണ്ടിൽ ആ പയ്യന്റെ ബോഡി അവിടെയാണല്ലേ കുഴിച്ചിട്ടിരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് ഒരാള്‍ വരുന്ന രംഗമുണ്ട്. ആ രംഗമായിരുന്നു ഏറ്റവും വെല്ലുവിളി നേരിട്ട രംഗമെന്ന് മോഹൻലാൽ. എന്നെ സംബന്ധിച്ചടത്തോളം അത് വളരെ ബുദ്ധിമുട്ടുള്ള രംഗമായിരുന്നു. കാരണം ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിന് സാഹചര്യങ്ങളോടൊന്നും പ്രത്യക്ഷമായി പ്രതികരിക്കുവാന്‍ പറ്റാത്ത അവസ്ഥയാണ്. അങ്ങനെ ചെയ്താല്‍ അയാളും കുടുംബവും പിടിക്കപ്പെടും. അതുകൊണ്ടു തന്നെ റിയല്‍ ഇമോഷന്‍സിനെ ഉള്ളില്‍ ഒതുക്കി മറ്റേതെങ്കിലും ഒരു ഇമോഷന് മുഖത്ത് കൊണ്ടുവരണം. അയാളുടെ കുടുംബം പിന്നില്‍ നില്‍ക്കുകയാണ്. അതുകൊണ്ടു തന്നെ അയാള്‍ക്ക് ഒന്നും പുറത്ത് പ്രകടിപ്പിക്കുവാന്‍ പറ്റാത്ത അവസ്ഥയാണ്. ആ സമയത്ത് കണ്ണുകള്‍ ചിമ്മിക്കൊണ്ട് ജോര്‍ജ്കുട്ടി അയാളോട് പോകാനാണ് പറയുന്നത്. അത് വെല്ലുവിളി നിറഞ്ഞ രംഗമായിരുന്നു മോഹൽ ലാൽ പറയുന്നു.
Read Moreഎന്റെ പേര് മമ്മൂട്ടി! അന്തരീക്ഷം ആ തമാശയില്‍ ആകെ കൂളായി… നിഖില വിമല്‍ പറയുന്നു…
ദ പ്രീസ്റ്റില്‍ മമ്മൂട്ടിയെന്ന വലിയ നടനൊപ്പം ആദ്യമായി അഭിനയിക്കുന്നതിന്റെ ഒരു ടെന്‍ഷന്‍ ചെറുതായി ഉണ്ടായിരുന്നു. എന്നാല്‍ ചിത്രീകരണത്തിന്റെ ആദ്യ ദിവസം തന്നെ ആ ടെന്‍ഷന്‍ ഇല്ലാതാക്കാന്‍ മമ്മൂക്കയ്ക്ക് സാധിച്ചു. ഷൂട്ടിംഗിന്റെ ഫസ്റ്റ് ഡേ ഞാന്‍ മമ്മൂക്കയുടെ അടുത്ത് നിഖില വിമല്‍ എന്ന് പറഞ്ഞ് പരിചയപ്പെടാന്‍ പോയി. മമ്മൂക്ക കസരേയില്‍ നിന്ന് എഴുന്നേറ്റ് എന്റെ പേര് മമ്മൂട്ടി എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. അന്തരീക്ഷം ആ തമാശയില്‍ ആകെ കൂളായി. കൂടെ വര്‍ക്ക് ചെയ്യുന്നവരെ കംഫര്‍ട്ടായി വര്‍ക്ക് ചെയ്യാന്‍ പ്രോല്‍സാഹിപ്പിക്കുന്ന മമ്മൂക്കയുടെ ടെക്നിക്ക് ഞാന്‍ അവിടെ കണ്ടു. -നിഖില വിമല്‍
Read Moreഒരു രാത്രി മുഴുവന്‍ കരഞ്ഞ വിജയ്! വിജയിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങള്‍…
നായകനാകാനുള്ള കഴിവോ, ഭംഗിയോ ഇല്ലെന്ന് പരിഹസിച്ചു… ആ രാത്രി വിജയ് ഒരുപാട് കരഞ്ഞു… വിജയുടെ സുഹൃത്ത് വിജയിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങള്‍ ഒരുകാലത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിന്നു. പ്രശസ്ത ടെലിവിഷന്‍ താരവും സുഹൃത്തുമായ സഞ്ജീവാണ് ഇളയ ദളപതി വിജയിയെ കുറിച്ച് അന്നുവരെ ആര്‍ക്കുമറിയാത്ത ഇക്കാര്യം വെളിപ്പെടുത്തിയത്. കൂട്ടുകാരന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… വിജയുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത നാളൈ തീര്‍പ്പ് എന്ന ചിത്രത്തിലൂടെയാണ് വിജയ് നായകനായി ബിഗ്സ്ക്രീന്‍ അരങ്ങേറ്റം നടത്തുന്നത്. 1992-ല്‍ സിനിമ പുറത്തിറങ്ങുമ്പോള്‍ വിജയ്ക്ക് 20 വയസ് മാത്രമായിരുന്നു പ്രായം. എന്നാല്‍ ആ സിനിമയിലെ വിജയുടെ അഭിനയത്തെയും അദ്ദേഹത്തിന്റെ രൂപത്തെയും തമിഴിലെ ഒരു ജനപ്രിയ മാസിക വലിയ രീതിയില്‍ വിമര്‍ശിച്ചിരുന്നു. രൂപമായിരുന്നു കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. ഇത് കേട്ട വിജയ് അന്ന് രാത്രി മുഴുവന്‍ കരച്ചിലായിരുന്നു. അന്ന് ക്രിസ്മസ് രാത്രിയോ മറ്റോ ആണെന്ന്…
Read More