മുകേഷിനേയും മധുബാലയേയും പ്രധാന കഥാപാത്രങ്ങളാക്കി ടി.കെ രാജീവ്കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ഒറ്റയാൾ പട്ടാളം (1990). ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ ഒരു രസകരമായ അനുഭവം പങ്കുവച്ചിരിക്കുകയാണ് വർഷങ്ങൾക്കിപ്പുറം നടൻ മുകേഷ്. ക്ലൈമാക്സിൽ കായലിലേക്ക് മധുബാല ചാടുന്നതും രക്ഷിക്കാനായി വൃദ്ധനായി വേഷമിട്ട മുകേഷിന്റെ കഥാപാത്രം ചാടുന്നതുമായ രംഗമായിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്. വേളിക്കായലിൽ വെച്ചായിരുന്നു ചിത്രീകരണം. രംഗം ഷൂട്ട് ചെയ്യുന്നതിനു മുന്പു കായലിൽ അടിയൊഴുക്കും ചുഴിയുമുണ്ടെന്നും ഒരുകാരണവശാലും ചാടരുതെന്നും എത്രയോ പേർ ഇങ്ങനെ മരിച്ചിട്ടുണ്ടെന്നും മധുബാലയോടും അവരുടെ അച്ഛനോടും ആരോ ചെന്ന് പറഞ്ഞു കൊടുത്തു. ഇതോടെ വെള്ളത്തിൽ ചാടുന്ന സീൻ ചെയ്യാൻ പറ്റില്ലെന്ന് മധുബാല നിലപാടെടുത്തു. കായലിൽ അടിയൊഴുക്കും ചുഴിയുമൊന്നും ഇല്ലെന്നും മധുബാല അങ്ങനെ ചെയ്താൽ മാത്രമേ അതിന്റെ ബ്യൂട്ടി കിട്ടുകയുള്ളൂവെന്ന് സംവിധായകൻ പറഞ്ഞുനോക്കിയെങ്കിലും മധുബാലയുടെ അച്ഛൻ വഴങ്ങിയില്ല. ജീവൻവെച്ച് കളിക്കാൻ പറ്റില്ലെന്ന നിലപാടിലായിരുന്നു അവർ. ലോംഗ് ഷോട്ടിൽ ലൈറ്റ്…
Read MoreCategory: Movies
സെറ്റിൽ ഭക്ഷണം കഴിക്കാൻ ചെല്ലുമ്പോള് പോലും അവഗണന നേരിട്ടിട്ടുണ്ട്..! ജയശങ്കർ
എന്തിനാ വെറുതെ ആവശ്യമില്ലാത്ത പണിക്ക് നടക്കുന്നതെന്ന് നാട്ടുകാരിൽ പലരും ചോദിച്ചിട്ടുണ്ട്. ചിലപ്പോൾ എന്റെ ഈ രൂപം കൊണ്ടായിരിക്കും അവർ അങ്ങനെ ചിന്തിച്ചുപോയത്. ആമേൻ എന്ന സിനിമയ്ക്കു മുന്പു വരെ സെറ്റിൽ ഭക്ഷണം കഴിക്കാൻ ചെല്ലുന്പോൾ പോലും അവഗണന നേരിട്ടിട്ടുണ്ട്. ഒരു ലുങ്കിയും ബനിയനുമായിരിക്കും മിക്ക സിനിമകളിലും എന്റെ വേഷം. ഉച്ഛഭക്ഷണത്തിനൊക്കെ ചെല്ലുന്പോൾ ആരെന്ന് തിരിച്ചറിയാത്തതുകൊണ്ടായിരിക്കാം അങ്ങനെയൊക്കെ ഉണ്ടായിട്ടുള്ളത്. മുന്നോട്ടുള്ള വളർച്ചയിൽ വേണ്ട ഉൗർജമായി മാത്രമേ ഞാൻ അതിനെയെല്ലാം കണ്ടിട്ടുള്ളൂ.
Read Moreകണക്കുകൂട്ടലുകൾ ഒന്നുപിഴച്ചാൽ..! അതാണ് ലാലേട്ടൻ; രമേഷ് പിഷാരടി പറയുന്നു
ഒരുതവണ പുലിമുരുകൻ എന്ന ചിത്രത്തിലെ സംഘട്ടന രംഗം ലൈവായി വേദിയിൽ അവതരിപ്പിച്ചു. അതും സുരക്ഷാ സംവിധാനങ്ങൾ ഒന്നുമില്ലാതെ. കണക്കുകൂട്ടലുകൾ ഒന്നുപിഴച്ചാൽ അപകടം സംഭവിക്കാം. പീറ്റർ ഹെയ്ൻ പോലും അത് വേദിയിൽ ചെയ്യുന്നതിന്റെ അപകടത്തെക്കുറിച്ച് ഓർമിപ്പിച്ചു. ലാലേട്ടൻ പിന്മാറിയില്ല. ആ ഷോ ഫിലിം അവാർഡുകളിലെ ഒരു നാഴികക്കല്ലായിരുന്നു. അന്നും ഇതേ ചോദ്യം പലരും ചോദിച്ചു. ലാലേട്ടന് ഇതിന്റെയൊക്കെ ആവശ്യമുണ്ടോ, പണമുണ്ടാക്കാനോ പ്രശസ്തിയുണ്ടാക്കാനോ ഇനി ലാലേട്ടന് ഇതൊന്നും ചെയ്യേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല, എന്നല്ല ആവശ്യമില്ല എന്നതുതന്നെയാണ് സത്യം. ഇങ്ങനെയൊക്കെയാണ് ലാലേട്ടൻ. ഈ ചോദ്യവും ഉത്തരവും നമ്മളുടേതാണ്. ലാലേട്ടന്റെ മുന്നിൽ ഇത് രണ്ടും ഇല്ല. കലയാണ് കലാകാരനാണ്, യാത്ര മുന്നിലേക്കു തന്നെയാണ്. -
Read Moreബിഗ് ബോസിൽ നിന്ന് ആരും എന്നെ വിളിച്ചിട്ടില്ല! വിൻസി അലോഷ്യസ്
ബിഗ് ബോസിൽ നിന്ന് ആരും എന്നെ വിളിച്ചിട്ടില്ല. അടുത്ത സീസണിൽ മത്സരിക്കുന്നുണ്ടല്ലേയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. അതേക്കുറിച്ചൊന്നും ചിന്തിച്ചിട്ട് പോലുമില്ല. സിനിമകളുടെ റിലീസിനായി കാത്തിരിക്കുകയാണ് എല്ലാവരും. പൃഥ്വിരാജ് ചിത്രമായ ജനഗണമന, നിവിൻ പോളിയുടെ കനകം കാമിനി കലഹം, കുഞ്ചാക്കോ ബോബന്റെ ഭീമന്റെ വഴി തുടങ്ങിയ ചിത്രങ്ങളാണ് ഇനി വരാനുള്ളത്. -വിൻസി അലോഷ്യസ്
Read Moreഅറിയണം എല്ലാവരും ജയസൂര്യയുടെ ഈ നിർബന്ധം! സംവിധായകൻ പ്രജേഷ് സെൻ പറയുന്നു…
ക്യാപ്റ്റൻ എന്ന ചിത്രത്തിന് ശേഷം ജയസൂര്യ-പ്രജേഷ് സെൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ വെള്ളം എന്ന സിനിമ ഇന്നു തിയറ്ററുകളിലെത്തി. മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമയോടും കഥാപാത്രങ്ങളോടും നൂറു ശതമാനം നീതി പുലർത്തണം എന്ന നിർബന്ധമുള്ള നടനാണ് ജയസൂര്യ എന്നാണ് സംവിധായകൻ പറയുന്നത്. ഒരഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്. ക്യാപ്റ്റൻ സിനിമയിൽ ജയസൂര്യയുടെ കഥാപാത്രം ഒരു പൊലീസ് ക്യന്പിലെ ടോയ്ലെറ്റ് വൃത്തിയാക്കുന്ന സീനുണ്ട്. അത് ഷൂട്ട് ചെയ്യാനായി ആദ്യം സെറ്റിട്ടിരുന്നു. എന്നാൽ ഇതെന്തിനാണ് എന്നാണ് ജയസൂര്യ ചോദിച്ചത്. യഥാർഥ ടോയ്ലെറ്റ് തന്നെ വൃത്തിയാക്കിക്കോളാം എന്ന് പറയുകയും പൊലീസ് ക്യാന്പിലെ ടോയ്ലെറ്റ് തന്നെ വൃത്തിയാക്കി ആ സീൻ എടുക്കുകയായിരുന്നു. അതുപോലെ വെള്ളം സിനിമയിൽ ആശുപത്രിയുടെ തറയിൽ വീണ് സ്പിരിറ്റ് നാക്ക് കൊണ്ട് നക്കിയെടുക്കുന്ന സീനുണ്ട്. ഫ്ളോർ സെറ്റിടാം എന്ന് പറഞ്ഞെങ്കിലും ജയസൂര്യ സമ്മതിച്ചില്ല. ആശുപത്രിയിലെ ഫ്ളോറിൽ തന്നെയാണ്…
Read Moreതെലുങ്ക് ലൂസിഫറിൽ നയൻതാര; ഷൂട്ടിംഗ് ജനുവരി 21 മുതൽ
വൻ വിജയം കൈവരിച്ച ചിത്രമാണ് മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ. ചിത്രത്തിന്റെ തെലുങ്ക് റിമേക്ക് മെഗാസ്റ്റാർ ചിരഞ്ജീവി സ്വന്തമാക്കിയതോടെ ലൂസിഫറിന്റെ തെലുങ്ക് പതിപ്പും കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. പ്രശസ്ത സംവിധായകൻ സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ചിരഞ്ജീവിയുടെ മകൻ രാംചരണ് തേജയാണ് നിർമിക്കുന്നത്. തെലുങ്കിൽ മോഹൻലാലിന്റെ റോളിൽ ചിരഞ്ജീവി എത്തുന്പോൾ മലയാളത്തിൽ മഞ്ജു വാര്യർ മികവുറ്റതാക്കിയ പ്രിയദർശിനി രാംദാസായി ആരെത്തുമെന്ന് ആരാധകർ ചോദിച്ചിരുന്നു. ലൂസിഫറിന്റെ തെലുങ്ക് പതിപ്പിൽ ഒരു പ്രധാന വേഷത്തിൽ നയൻതാരയെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ഒൗദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ലൂസിഫറിൽ മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസ് എന്ന വേഷത്തിലാകും നയൻസ് എത്തുകയെന്നാണ് സൂചന. മഞ്ജുവിന്റെ വേഷം ചെയ്യാൻ സുഹാസിനി, വിജയശാന്തി, ജെനീലിയ ഡിസൂസ, ഖുശ്ബു, രമ്യാ കൃഷ്ണൻ തുടങ്ങി…
Read Moreസത്യം 60 ശതമാനം മാത്രം! ഷക്കീല എന്ന ചിത്രത്തെക്കുറിച്ച് പ്രതികരണവുമായി നടി ഷക്കീല
തന്റെ ജീവിതകഥ പറഞ്ഞ ഷക്കീല എന്ന ചിത്രത്തെക്കുറിച്ച് പ്രതികരണവുമായി നടി ഷക്കീല. സിനിമയുടെ എത്തിക്ക്സിനായി വരുത്തിയ മാറ്റങ്ങളിൽ ഒട്ടും സന്തോഷമില്ല. ഇതിൽ അറുപത് ശതമാനം മാത്രമാണ് സത്യം. ഒരഭിമുഖത്തിൽ ഷക്കീല പറഞ്ഞു. യഥാർഥ സംഭവങ്ങളിൽ കുറെയധികം മാറ്റം വരുത്തിയാണ് സിനിമയെടുത്തിട്ടുള്ളത്. സിനിമയെടുക്കുന്നവർക്കും സന്പാദിക്കണമല്ലോയെന്ന് ഓർക്കുന്പോൾ കുഴപ്പമില്ല- ഷക്കീല വ്യക്തമാക്കി. ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്ത ചിത്രത്തിൽ റിച്ച ഛദ്ദയാണ് ഷക്കീലയായെത്തിയത്. പങ്കജ് ത്രിപതി, മലയാളി താരം രാജീവ് പിള്ള എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. സമ്മി നൻവാനി, സഹിൽ നൻവാനി എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Read Moreമോഹൻലാലും സത്യൻ അന്തിക്കാടും തമ്മിലെ പിണക്കം
മലയാള സിനിമയിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചവരാണ് മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട്. നാടോടിക്കാറ്റ്, പട്ടണപ്രവേശം പോലുള്ള ചിത്രങ്ങൾ എടുത്തു പറയേണ്ടതു തന്നെ. മികച്ച തിരക്കഥകളിൽ കുടുംബ ചിത്രങ്ങൾ അണിയിച്ചൊരുക്കി മുന്നേറിയ ഈ കൂട്ടുകെട്ടിനിടയിൽ ഉണ്ടായ ഒരു സൗന്ദര്യപ്പിണക്കത്തെ കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. വരവേൽപ്പ് (1989) എന്ന സിനിമയ്ക്ക് ശേഷം 1994-ൽ പിൻഗാമി’ ഉണ്ടാവുന്നത് വരെയാണ് ആ പിണക്ക കാലം. പിന്നീട് പിൻഗാമിക്കും രസതന്ത്രത്തിനും ഇടയിൽ 12 വർഷത്തെ ഇടവേള വീണ്ടും വന്നു. വിചാരിച്ച സമയത്ത് മോഹൻലാലിനെ കിട്ടാത്തതായിരുന്നു സത്യൻ അന്തിക്കാടിന്റെ പിണക്കത്തിന് കാരണം. ആ കാലയളവിൽ മുഴുവനും തിരക്കേറിയ നടനായി മോഹൻലാലും അത്രതന്നെ തിരക്കുള്ള സംവിധായകനായി സത്യൻ അന്തിക്കാടും മാറി. മോഹൻലാൽ പോലും അറിയാത്ത ആ പിണക്കത്തിനിടെ അവർ കാണുകയും സംസാരിക്കുകയും ചെയ്തു. ഹ്യൂമർ പറയുന്നതിനേക്കാളും എൻജോയ് ചെയ്യുന്ന ആളാണ്…
Read Moreസിനിമയ്ക്കുവേണ്ടി ഇത്രയധികം സമർപ്പിച്ചിരിക്കുന്ന മറ്റൊരു നടനെ ഞാൻ ഇന്ത്യൻ സിനിമയിൽ വേറെ കണ്ടിട്ടില്ല..! ഉർവശി
എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട നടനാണ് കമലഹാസൻ. സിനിമയുടെ എല്ലാ മേഖലയിലും കൈവെയ്ക്കുന്ന മറ്റൊരു നടൻ ഇല്ല എന്നു തന്നെ പറയാം. തിരക്കഥാകൃത്തായും സംവിധായകനായും നിർമാതാവായും ഒക്കെയുള്ള കമലഹാസനോടൊപ്പം എനിക്ക് ജോലി ചെയ്യാൻ സാധിച്ചിട്ടുണ്ട്. സിനിമയ്ക്കുവേണ്ടി ഇത്രയധികം സമർപ്പിച്ചിരിക്കുന്ന മറ്റൊരു നടനെ ഞാൻ ഇന്ത്യൻ സിനിമയിൽ വേറെ കണ്ടിട്ടില്ല. ഒരു ശിൽപ്പിയായിട്ടാണ് അഭിനയിക്കുന്നതെങ്കിൽ ശിൽപ്പം ഉണ്ടാക്കാൻ പഠിച്ചതിനുശേഷം അഭിനയിക്കാം എന്ന് ചിന്തിക്കുന്ന ആളാണ് കമലഹാസൻ. -ഉർവശി
Read Moreഷൂട്ടിംഗ് തുടങ്ങിയപ്പോഴാണ് കാണികൾക്ക് അബദ്ധം മനസിലായത്..! ഗിന്നസ് പക്രു
ആലുവയിൽ ഈ പട്ടണത്തിൽ ഭൂതം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയം. നദിക്കരയിൽ ഷൂട്ടിംഗ് കാണാൻ വൻജനാവലി. കാരണം ഇന്നത്തെ ഷൂട്ടിംഗ് നയൻതാരയുടേയും പക്രുവിന്റെയും കുളിയാണെന്ന് ആരോ അവിടെ പറഞ്ഞു പരത്തിയിരുന്നു. ലൊക്കേഷനടുത്തെ മരക്കൊന്പിൽ വരെ കാണികൾ നിറഞ്ഞു. ഷൂട്ടിംഗ് തുടങ്ങിയപ്പോഴാണ് കാണികൾക്ക് അബദ്ധം മനസിലായത്. ചിത്രത്തിലെ പാട്ടുസീനിൽ ബേബി നയൻതാരയും പക്രുവും അടക്കം കുറെ കൊച്ചുകുട്ടികളെ സുരാജിന്റെ കഥാപാത്രം ബാത്ത് ഷവർ ഉണ്ടാക്കിയ സീനാണ് ചിത്രീകരിച്ചത്. ഇതറിയാതെയാണ് വൻ ജനാവലി തടിച്ചുകൂടിയത്. -ഗിന്നസ് പക്രു
Read More