മഞ്ജു വാര്യർ ധ്യാനത്തിലാണ്

നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രത്തിലെ പുതിയ കാരക്ടർ പോസ്റ്റർ പുറത്തുവന്നു. ധ്യാനത്തിലിരിക്കുന്ന മഞ്ജു വാര്യരുടെ ചിത്രമാണ് പോസ്റ്ററിൽ. ചിത്രത്തിൽ പ്രിയദർശിനി രാമദാസ് എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. 26 ദിവസം കൊണ്ട് 26 കഥാപത്രങ്ങളുടെ പോസ്റ്ററുകൾ പുറത്തുവിടുമെന്ന് നേരത്തെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. സ്റ്റീഫൻ നെടുന്പള്ളി എന്ന കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കുന്നത്. ബോളിവുഡ് നടൻ വിവേക് ഒബ്റോയി വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആശീർവാദ് സിനിമയുടെ ബാനറിൽ ആന്‍റണി പെരുന്പാവൂരാണ് ചിത്രം നിർമിക്കുന്നത്. മാര്‍ച്ച് 28ന് ചിത്രം തിറ്ററുകളിലെത്തും.

Read More

തരംഗമായി “ജോണ്‍ ഏബ്രഹാം പാലയ്ക്കൽ’

മമ്മൂട്ടി നായകനാകുന്ന പതിനെട്ടാം പടിയിലെ താരത്തിന്‍റെ ലുക്കിന് സോഷ്യൽമീഡിയയിൽ വൻ വരവേൽപ്പ്. ശങ്കർരാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോണ്‍ ഏബ്രഹാം പാലയ്ക്കൽ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിൽ കൂടിയാണ് ചിത്രം പുറത്തു വിട്ടത്. ഒന്നര ലക്ഷത്തിനോട് അടുത്ത് ലൈക്കാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ആഗസ്റ്റ് സിനിമാസിന്‍റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. 60ൽ അധികം പുതുമുഖങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read More

സൂര്യ ഫാൻസിന് മറുപടിയുമായി അജു വർഗീസ്

മമ്മൂട്ടി നായകനാകുന്ന മധുരരാജയിലെ തന്‍റെ കഥാപാത്രത്തിന്‍റെ പേരുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് മറുപടിയുമായി നടൻ അജു വർഗീസ്. ചിത്രത്തിൽ അജു വർഗീസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് സുരു എന്നാണ്. ഇത് തമിഴ് സൂപ്പർസ്റ്റാർ സൂര്യയെ അധിക്ഷേപിക്കുന്നതാണെന്നായിരുന്നു സൂര്യ ആരാധകരുടെ വിമർശനം. അജു വർഗീസിന് പിന്തുണയുമായി വിജയ് ആരാധകർ കൂടി രംഗത്തെത്തിയതോടെ തർക്കം രൂക്ഷമായി. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി അജു വർഗീസ് നേരിട്ടെത്തിയത്. “പ്രിയപ്പെട്ട സൂര്യ സർ ഫാൻസ് അറിയുവാൻ, മധുരരാജാ എന്ന സിനിമയിലെ എന്‍റെ പേര് ഞാൻ അല്ല ഇട്ടത്. മാത്രമല്ല അതും നിങ്ങൾ കരുതുന്ന പോലെ ആ വലിയ മനുഷ്യനെ കളിയാക്കാൻ വേണ്ടിയും അല്ല. അദ്ദേഹത്തിനെ ആരാധിക്കുന്ന ഫോക്കസ് ഒൗട്ടിൽ നിൽക്കുന്ന ഒരുവൻ’. സൂര്യക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ച് അജു വർഗീസ് കുറിച്ചു.

Read More

“ഞാൻ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും’; വർഷങ്ങൾക്ക് മുമ്പ് ടോവിനൊ കുറിച്ച വരികൾ

മലയാളം സിനിമാ മേഖലയിൽ കഠിനാധ്വാനം ഒന്നുകൊണ്ട് മാത്രം തന്‍റെ പേര് എഴുതി ചേർത്ത താരമാണ് ടോവിനൊ തോമസ്. ചേറിയ വേഷങ്ങളിലൂടെ എത്തി ഇപ്പോൾ തിരക്കേറിയ മുൻനിര താരമായി മാറിയ ടോവിനൊ വർഷങ്ങൾക്കു മുമ്പ് ഫേസ്ബുക്കിൽ കുറിച്ച വരികളാണ് ഇന്ന് സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്. 2011 സിനിമയിൽ താരം തുടക്കം കുറിക്കുന്ന സമയമാണ് ഇത് കുറിച്ചത്. “ഇന്ന് നിങ്ങൾ എന്നെ വിഡ്ഡിയെന്ന് പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവൻ എന്ന് മുദ്രകുത്തി എഴുതി തള്ളുമായിരിക്കും. പക്ഷെ ഒരിക്കൽ ഞാൻ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും. അന്ന് നിങ്ങൾ എന്നെയോർത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാർഷ്ട്യമല്ല. വിഡ്ഡിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസമാണ്’. ടോവിനൊ കുറിച്ചു. നിരവധി ചിത്രങ്ങളിലൂടെ മലയാളി മനസിൽ ഇടം നേടിയ താരം ധനുഷ് നായകനായി എത്തിയ മാരി 2വിലും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പൃഥ്വിരാജിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ലൂസഫറാണ് ടോവിനോയുടെതായി റിലീസ് ചെയ്യാനൊരുങ്ങുന്ന…

Read More

കാറ്റിനരികെ! ഫാ. പുത്തൻപുരയ്ക്കൽ ‌സിനിമയിൽ വേഷമിടുന്നു

കൊച്ചി: നർമം കലർന്ന പ്രസംഗങ്ങളിലൂടെ സാമൂഹികമാധ്യമങ്ങളിലുൾപ്പെടെ ഏറെ സ്വീകാര്യത നേടിയ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ സിനിമയിൽ വേഷമിടുന്നു. റോയി കാരയ്ക്കാട്ട് കപ്പൂച്ചിൻ ആദ്യമായി സംവിധാനം ചെയ്യുന്ന “കാറ്റിനരികെ’എന്ന സിനിമയിലാണ് ഫാ. പുത്തൻപുരയ്ക്കൽ അഭിനയിക്കുന്നത്. അശോകൻ, സിദ്ധാർഥ് ശിവ, സിനി ഏബ്രഹാം തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്‍റെ ചിത്രീകരണം വാഗമണിൽ പൂർത്തിയായി. ഒരു കുടുംബം നേരിടുന്ന കടുത്ത പ്രതിസന്ധിയിൽ ജോസഫച്ചന്‍റെ പ്രസംഗം കഥയിൽ വഴിത്തിരിവാകുന്നു. കപ്പൂച്ചിൻ ക്രിയേഷൻസിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്‍റെ കഥ റോയ് കാരയ്ക്കാട്ട്, ഡോ. ആന്‍റണി എൽ. കപ്പൂച്ചിൻ എന്നിവരുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവ റോയി കാരയ്ക്കാട്ട്, സ്മിറിൻ സെബാസ്റ്റ്യൻ എന്നിവർ ചേർന്നു നിർവഹിക്കുന്നു. കാമറ -ഷിനൂബ് ടി. ചാക്കോ. വിശാൽ ജോണ്‍സന്‍റെ വരികൾക്ക് നോബിൾ പീറ്ററാണു സംഗീതം നൽകിയിരിക്കുന്നത്.

Read More

ശ്രദ്ധ പിന്മാറി; പകരം പരിണീതി ചോപ്ര

സൈന നെഹ്‍വാളിന്‍റെ ജീവചരിത്രം പ്രമേയമാകുന്ന സിനിമയിൽ നിന്നും നായികയായി നിശ്ചയിച്ചിരുന്ന ശ്രദ്ധ കപൂര്‍ പിന്മാറി. ചിത്രത്തിന്‍റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് പിന്മാറ്റ വാർത്ത എത്തിയിരിക്കുന്നത്. പരിണീതി ചോപ്രയായാണ് പുതിയ നായികയെന്നാണ് റിപ്പോർട്ട്. ഡെങ്കി പിടിപെട്ട് നേരത്തെ ചിത്രത്തില്‍ നിന്ന് തല്‍ക്കാലം ശ്രദ്ധ പിന്മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തില്‍ നിന്ന് പൂർണമായും മാറുകയാണെന്നാണ് ശ്രദ്ധ കപൂര്‍ അറിയിച്ചിരിക്കുന്നത്. ഡേറ്റ് പ്രശ്നമാണ് ചിത്രത്തില്‍ നിന്ന് പിൻമാറാൻ കാരണമെന്നാണ് ശ്രദ്ധ കപൂര്‍ പറയുന്നത്. എന്തായാലും പരിണീതി ചോപ്രയെ നായികയാക്കി ചിത്രീകരണം ഉടൻ തുടങ്ങാനാണ് തീരുമാനം. അമോല്‍ ഗുപ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Read More

കങ്കണ ഒന്നും പറഞ്ഞില്ലല്ലോ; ആമിർ ഖാൻ പറയുന്നു…

മണികർണിക ചിത്രം പുറത്തിറങ്ങിയതോടെ കങ്കണയെ ചുറ്റിപ്പറ്റി നിറയെ വിവാദങ്ങൾ തലപൊക്കിയിരുന്നു. തന്നെ ആരും പിന്തുണയ്ക്കുന്നില്ലെന്ന പരാതിയും നടി ഉന്നയിച്ചിരുന്നു. എല്ലാവരും തനിക്കെതിരേ ഒന്നിച്ച് തിരിയുകയാണെന്നുമായിരുന്നു കങ്കണയുടെ പരാതി . അഭിനേതാക്കളായ ആലിയ ഭട്ടിനേയും രണ്‍ബീര്‍ കപൂറിനേയും കങ്കണ പേരെടുത്ത് വിമര്‍ശിക്കുകയും ചെയ്തിരുന്നു.ആമിര്‍ ഖാന് നേരെയും കങ്കണ തന്‍റെ നിരാശ പ്രകടിപ്പിച്ചിരുന്നു. ഇപ്പോളിതാ ആമീറിനോട് ഇതേപ്പറ്റി മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോൾ താരം വളരെ കൂളായി മറുപടി നൽകി. താന്‍ മൂലവും കങ്കണയ്ക്ക് അസ്വസ്ഥതകളുണ്ടോ? തന്നോട് ഇതേക്കുറിച്ചൊന്നും അവള്‍ പറഞ്ഞില്ല. അവളെ കാണുമ്പോള്‍ ഇതേപ്പറ്റി ചോദിക്കാം എന്നു പറയുകയാണ് ചെയ്തത്.

Read More

ജയലളിതയുടെ ജീവിതം ഗൗതം മേനോൻ വെബ്സീരിസാക്കുന്നു; ഇന്ദ്രജിത്തും രമ്യ കൃഷ്ണനും പ്രധാനവേഷങ്ങളിൽ

അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം വെബ് സീരിസായി ഒരുങ്ങുന്നു. ഗൗതം മേനോനാണ് സംവിധാനം ചെയ്യുന്നത്. ജയലളിതയുടെ വേഷം രമ്യാ കൃഷ്ണൻ അവതരിപ്പിക്കുമ്പോൾ എംജിആർ ആയി എത്തുന്നത് ഇന്ദ്രജിത്താണ്. 20 എപ്പിസോഡുകളായി ആണ് വെബ് സീരിസ് എത്തുന്നത്. മാത്രമല്ല വളരെ പ്രശസ്തമായ ഒരു നിർമാണ കമ്പനിയാണ് ഇത് നിർമിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Read More

വിവാദങ്ങൾക്ക് വിരാമം! വിശാലും അനിഷയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു

വിശാലും തെലുങ്ക് നടി അനിഷ അല്ല റെഡ്ഡിയുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഹൈദരാബാദിൽ വച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. മോഹൻലാലും ഭാര്യ സുചിത്രയും ചടങ്ങിൽ പങ്കെടുത്തിരുന്നു. വരലക്ഷ്മി ശരത്കുമാറുമായി താരം പ്രണയത്തിലായിരുന്നുവെന്ന് വലിയ പ്രചരണമുണ്ടായിരുന്നു. വിവാദങ്ങൾക്ക് വിരാമമിട്ട് അനിഷയുമായുള്ള വിവാഹത്തെക്കുറിച്ച് ട്വിറ്ററിൽ കൂടിയാണ് താരം ആരാധകരെ അറിയിച്ചത്. തന്‍റെ പുതിയ ചിത്രം അയോഗ്യയുടെ ഷൂട്ടിംഗിനിടെ വിശാഖപട്ടണത്തു വച്ചാണ് വിശാൽ അനിഷയെ പരിചയപ്പെട്ടത്. അർജുൻ റെഡ്ഡി, പെല്ലി ചൂപ്പുലു എന്നീ ചിത്രങ്ങളിലാണ് അനിഷ അഭിനയിച്ചിട്ടുള്ളത്.

Read More

മധ്യസ്ഥനെ നിയോഗിക്കില്ല; രണ്ടാമൂഴം സിനിമയാക്കാനാകില്ല

കോഴിക്കോട്: ‘രണ്ടാമൂഴം’ തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം.ടി. വാസുദേവന്‍ നായര്‍ നല്‍കിയ കേസില്‍ മധ്യസ്ഥനെ (ആര്‍ബിട്രേറ്റര്‍ ) നിയോഗിക്കണമെന്ന സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോന്‍റെ ആവശ്യം കോഴിക്കോട് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി തള്ളി.എംടിയുടെ തിരക്കഥ ഉപയോഗിക്കരുതെന്ന ഉത്തരവ് നിലനില്‍ക്കും. നേരത്തെ ഇതേ ആവശ്യം കോഴിക്കോട് അഡീഷനല്‍ മുന്‍സിഫ് കോടതിയും തള്ളിയിരുന്നു. കരാര്‍ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രവര്‍ത്തനങ്ങള്‍ തുടങ്ങാത്തതിനാല്‍ ‘രണ്ടാമൂഴം’ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം.ടി. വാസുദേവന്‍ നായരാണ് കേസ് നല്‍കിയത്. മധ്യസ്ഥനിലൂടെ പ്രശ്‌നപരിഹാരം കാണണമെന്നായിരുന്നു സംവിധായകന്‍റെ ആവശ്യം. കേസില്‍ മധ്യസ്ഥതയ്ക്കില്ലെന്നും തിരക്കഥ തിരിച്ചുതരണമെന്നും ആവശ്യപ്പെട്ട് എം.ടി. വാസുദേവന്‍ നായര്‍ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ നേരത്തെ എതിര്‍ ഹര്‍ജി നല്‍കിയിരുന്നു. തന്‍റെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കി എംടി എഴുതിയ തിരക്കഥ നാലു വര്‍ഷം മുന്‍പ് സിനിമയാക്കുന്നതിനായി സംവിധായകന്‍ ശ്രീകുമാര്‍മേനോനെ ഏല്‍പിച്ചിരുന്നു. തിരക്കഥ…

Read More