ആൻഡ്രിയയുടെ ഫോട്ടോ വൈറൽ

കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ആൻഡ്രിയ ജെർമിയ. അന്നയും റസൂലും, ലോഹം, തോപ്പിൽ ജോപ്പൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും പ്രിയങ്കരിയാണ് ആൻഡ്രിയ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ചകൾക്ക് വഴി തെളിച്ചിരിക്കുന്നത് ആൻഡ്രിയയുടെ ടോപ് ലെസ് ഫോട്ടോയാണ്. “ജസ്റ്റ് ഫോർ വുമണ്‍-ജെഎഫ്ഡബ്ല്യൂ’ മാഗസിന്‍റെ കലണ്ടർ ഷൂട്ടിന് വേണ്ടിയാണ് ആൻഡ്രിയ ടോപ് ലെസ് ആയത്. നടിയുടെ ഫോട്ടോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് നടി ഫോട്ടോ പങ്ക് വച്ചിരിക്കുന്നത്.

Read More

എന്‍റെ പെരുമാറ്റം സെലിബ്രിറ്റിയുടേതു പോലെയല്ല: റോഷൻ

ഒരു അഡാറ് ലവ് എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് മുന്പേ അതിലെ അഭിനേതാക്കൾ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കഴിഞ്ഞു. മാണിക്യ മലരായ പൂവേ എന്ന ഗാനത്തിനൊപ്പം വൈറലായ പ്രിയ പ്രകാശ് വാര്യർ ഇപ്പോൾ ബോളിവുഡ് സിനിമയുടെ തിരക്കിലാണ്. പ്രിയയ്ക്കൊപ്പം തന്നെ പ്രശംസയും അംഗീകാരവും നായകൻ റോഷനും അർഹിക്കുന്നു. ലോകം മുഴുവൻ അറിയപ്പെടുന്ന ഒരാളാകുക എന്നത് എന്‍റെ സ്വപ്നമായിരുന്നു. എന്നാൽ ഒറ്റ രാത്രികൊണ്ട് അത് സാധിക്കും എന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്ന് റോഷൻ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. എന്‍റെ കഴിവുകൊണ്ട് മാത്രമല്ല, തീർച്ചയായും ഇത്ര പെട്ടെന്ന് പ്രശസ്തനാകാൻ കഴിഞ്ഞത്, ഭാഗ്യം കൊണ്ടുകൂടെയാണ്. കഴിവുണ്ടായിട്ടും ഭാഗ്യം തുണയ്ക്കാത്തതു കൊണ്ട് എവിടെയും എത്താത്ത ഒരുപാട് പേരെ എനിക്ക് വ്യക്തിപരമായി അറിയാം. സിനിമയിൽ ഒന്ന് കയറിപ്പറ്റാൻ അവരിപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് എനിക്ക് കിട്ടിയ ഈ അവസരത്തിന്‍റെ വില…

Read More

മമ്മൂട്ടിയോടൊപ്പം അഭിനയിക്കുവാൻ ഏറെ ആഗ്രഹിച്ചിരുന്നു: സണ്ണി ലിയോണി

താൻ മമ്മൂട്ടിയുടെ വലിയൊരു ആരാധികയാണെന്നും അദ്ദേഹവുമൊത്ത് അഭിനയിക്കാൻ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും സണ്ണി ലിയോണി. ഒരു അഭിമുഖത്തിലാണ് താരം തന്‍റെ മനസ് തുറന്നത്. മമ്മൂട്ടി നായകനായി എത്തുന്ന മധുരരാജയിൽ ഒരു ഗാന രംഗത്ത് സണ്ണി പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിൽ ഇത്തരമൊരു അവസരം ലഭിച്ചതിൽ താൻ ഏറെ സന്തോഷവതിയാണെന്നും താരം വ്യക്തമാക്കി. വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജ 2019ൽ പുറത്തിറങ്ങിയ പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ്. നെൽസണ്‍ ഐപ്പാണ് ചിത്രം നിർമിക്കുന്നത്.

Read More

സംഗീത സംവിധായകൻ എസ്. ബാലകൃഷ്ണൻ അന്തരിച്ചു

ചെന്നൈ: പ്രമുഖ സംഗീത സംവിധായകൻ എസ്. ബാലകൃഷ്ണൻ (69) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. അർബുദത്തെ തുടർന്നു ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു അദ്ദേഹം. പാലക്കാട് ജില്ലയിലെ ചിറ്റലഞ്ചേരിയിലാണ് ജനനം. 1975ലാണ് അദ്ദേഹം സംഗീത ജീവിതം ആരംഭിക്കുന്നത്. വെസ്‌റ്റേണ്‍ സംഗീതോപകരണങ്ങളിലും ബാലകൃഷ്ണൻ പ്രാമുഖ്യം നേടിയിട്ടുണ്ട്. റാംജി റാവ് സ്പീക്കിംഗ് എന്ന ചിത്രത്തിലാണ് ആദ്യമായി സംഗീതം ചിട്ടപ്പെടുത്തുന്നത്. ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, റാംജി റാവ് സ്പീക്കിംഗ്, വിയറ്റ്നാം കോളനി, മഴവിൽകൂടാരം എന്നീ പ്രസിദ്ധ ചിത്രങ്ങളുടെ സംഗീതസംവിധായകനാണ് ബാലകൃഷ്ണൻ. ഭാര്യ രാജലക്ഷ്മി. ശ്രീവൽസൻ, വിമൽ ശങ്കർ എന്നിവരാണ് മക്കൾ. സംസ്കാരം ഇന്നു വൈകിട്ട് 4.30ന് ബസന്‍റ് നഗർ വൈദ്യുതി ശ്മശാനത്തിൽ.

Read More

ഇവളാണ് അവൾ..! നല്ലപാതിയെ പരിചയപ്പെടുത്തി വിശാൽ

നടൻ‌ വിശാലിന്‍റെ ഉറപ്പിച്ച രീതിയിൽ ഏറെനാളായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ എല്ലാ ഗോസിപ്പുകൾക്കും വിരാമമിട്ട് തന്‍റെ പ്രണയിനിയെ വിശാൽ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. ട്വിറ്ററിലാണ് താരം വെളിപ്പെടുത്തൽ നടത്തിയത്. തന്‍റെ വധുവിന്‍റെ പേര് അനീഷ അല്ല എന്നാണെന്നും ഏറെ സന്തോഷമുണ്ടെന്നും വിശാൽ പറയുന്നു. തീയതി പിന്നീട് അറിയിക്കുമെന്നും താരം കൂട്ടിച്ചേർത്തു. ഹൈദരാബാദ് സ്വദേശിയായ വ്യവസായി വിജയ് റെഡ്ഡിയുടെ മകളായ അനീഷ തെലുങ്ക് ചിത്രങ്ങളായ അർജുൻ റെഡ്ഡി, പെല്ലിചൂപുലു എന്നിവയിൽ അഭിനയിച്ചിട്ടുണ്ട്. നേരത്തെ, ശരത്കുമാറിന്‍റെ മകൾ വരലക്ഷ്മിയുമായി വിശാൽ പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം ഉടനുണ്ടാകുമെന്നും വാർത്തകൾ വന്നിരുന്നു. അതുകഴിഞ്ഞ് അടുത്തിടെ മറ്റൊരു പെൺകുട്ടിയുടെ പേരും ചേർത്ത് ഗോസിപ്പുകൾ വരികയും ചെയ്ത സാഹചര്യത്തിലാണ് വിശദീകരണവുമായി താരം തന്നെ രംഗത്തെത്തിയത്.

Read More

‘ശ്രീദേവി ബംഗ്ലാവി’നെതിരേ നിയമനടപടിക്കൊരുങ്ങി ബോണി കപൂർ

മുംബൈ: പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് സിനിമയായ ശ്രീദേവി ബംഗ്ലാവിനെതിരേ നിയമനടപടിക്കൊരുങ്ങി ബോണി കപൂർ. അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ കഥയാണ് ചിത്രം പറയുന്നതെന്ന് ആരോപിച്ചാണ് ഭർത്താവ് ബോണി കപൂർ രംഗത്തെത്തിയത്. ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർക്ക് ബോണി കപൂർ വക്കീൽ നോട്ടീസ് അയച്ചു.അതേസമയം, നോട്ടീസിന് മറുപടി നൽകുമെന്ന് സിനിമയുടെ സംവിധായകൻ പ്രശാന്ത് മാന്പുള്ളി പ്രതികരിച്ചു. 70 കോടി രൂപ ബജറ്റിലാണ് ശ്രീദേവി ബംഗ്ലാവ് നിർമിച്ചിരിക്കുന്നത്.

Read More

എന്‍റെ ഒൻപതാം ക്ലാസ് പ്രണയം; തപ്സി തുറന്നുപറയുന്നു…

തെന്നിന്ത്യൻ സിനിമയിൽ നിന്ന് ബോളിവുഡിലെത്തിയ തപ്സി പുതിയ വിജയങ്ങൾ കീഴടക്കുകയാണ്. പ്രമുഖ മാധ്യമത്തോട് സംസാരിക്കവേ നടി തന്‍റെ ആദ്യ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. “”ഒൻപതാം ക്ലാസിൽ പഠിക്കുന്പോഴാണ് എന്‍റെ ആദ്യ പ്രണയം. എനിക്ക് തോന്നുന്നു എന്‍റെ സുഹൃത്തുക്കളെ സംബന്ധിച്ച് പ്രണയിച്ചു തുടങ്ങാൻ ഞാൻ വൈകിപ്പോയി എന്ന്. എന്നിരുന്നാലും ഒൻപതാം ക്ലാസിൽ പഠിക്കുന്പോഴുള്ള ആ ബന്ധത്തെ പ്രണയമെന്നൊന്നും വിളിക്കാൻ കഴിയുമോ എന്നെനിക്കറിയില്ല. എന്തായാലും പ്രണയിച്ചു. കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ അവൻ എന്നെ വിട്ടിട്ടു പോയി. പത്താം ക്ലാസിലേക്കാണ് പോകുന്നത്. പഠിക്കാനുണ്ട് എന്നൊക്കെ പറഞ്ഞായിരുന്നു ആ ബ്രേക്കപ്പ്. എനിക്കിപ്പോഴും ഓർമയുണ്ട്, അന്ന് ബൂത്തിൽ പോയി ഫോണ്‍ വിളിച്ച് കരഞ്ഞുകൊണ്ട് ’നീ എന്തിനാ എന്നെ വിട്ടിട്ടു പോയത്’എന്നൊക്കെ ചോദിച്ചത്.”-തപ്സി പറയുന്നു. പ്രണയബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ തന്‍റെ രാശിക്ക് അത് ചേരില്ല എന്നാണ് നടി പറഞ്ഞത്. കാഴ്ചപ്പാടിന്‍റെ കാര്യത്തിലായാലും മറ്റെന്തായാലും തന്നേക്കാൾ ഉയരത്തിൽ…

Read More

പവിത്രം തമിഴിലേക്ക്. മോഹൻലാൽ ആകുന്നത് ദുൽഖറോ ശിവകാർത്തികേയനോ?

സൂപ്പർഹിറ്റ് മലയാള ചിത്രം പവിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുമെന്ന് റിപ്പോർട്ടുകൾ. മോഹൻലാൽ നായകനായി എത്തിയ ചിത്രം 1994ലാണ് റിലീസ് ചെയ്തത്. ശിവകാർത്തികേയൻ അല്ലെങ്കിൽ ദുൽഖർ സൽമാൻ ആയിരിക്കും ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് സൂചന. മുൻപ് പവിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്തിരുന്നു. ആയുഷ്മാൻ ഖുറാനെയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രം തമിഴിൽ ഒരുക്കുന്നതിനെ കുറിച്ചുള്ള ഒൗദ്യോഗിക അറിയിപ്പുകൾ ഉടൻ തന്നെ പുറത്തുവിടുമെന്നാണ് അറിയുവാൻ സാധിക്കുന്നത്. തെലുങ്കിലും പവിത്രമൊരുങ്ങുമെന്നാണ് അറിയുവാൻ സാധിക്കുന്നത്. എന്നാൽ ഈ റിപ്പോർട്ടുകൾക്ക് സ്ഥിരീകരണമില്ല.

Read More

നീരജ് മാധവ് സംവിധായകന്‍റെ കുപ്പായമണിയുന്നു

നടൻ നീരജ് മാധവ് സംവിധായകന്‍റെ കുപ്പായമണിയുന്നു. ഇൻസ്റ്റഗ്രാമിൽ കൂടിയാണ് സംവിധായകനായി അരങ്ങേറ്റം കുറിക്കുവാനുള്ള തീരുമാനം താരം വ്യക്തമാക്കിയത്. സഹോദരൻ നവനീത് മാധവും നീരജിനൊപ്പം സംവിധാന പങ്കാളിയാകും. സംഗീതത്തിനും ആക്ഷനും പ്രധാന്യം നൽകുന്ന ചിത്രമാണിത്. സിനിമയെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്നാണ് ഇരുവരും അറിയിച്ചിരിക്കുന്നത്.

Read More

കൈയടി വാരിക്കൂട്ടി പഴശിരാജയിലെ ഡിലീറ്റ് ചെയ്ത രംഗം

മമ്മൂട്ടി നായകനായി എത്തിയ പഴശിരാജ സോഷ്യൽമീഡിയയിൽ ചർച്ചാവിഷയമാകുന്നു. ചിത്രത്തിലെ ഡിലീറ്റ് ചെയ്ത രംഗമാണ് വൈറലാകുന്നത്. റിലീസ് ചെയ്ത് ആദ്യ ദിനങ്ങളിൽ തന്നെ ഡിലീറ്റ് ചെയ്ത രംഗം 75-)ം ദിനമാണ് വീണ്ടും കൂട്ടിച്ചേർത്തത്. മമ്മൂട്ടിയും സുമനും തമ്മിലുള്ള വാൾപ്പയറ്റാണ് ഡിലീറ്റ് ചെയ്ത രംഗത്തിലുള്ളത്. സിനിമയുടെ ദൈർഘ്യം കൂടിയതിനാലാണ് അണിയറപ്രവർത്തകർ ഈ രംഗം ഡിലീറ്റ് ചെയ്തതെന്നാണ് അറിയാൻ സാധിക്കുന്നത്. എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ഗോകുലം ഗോപാലനാണ്.

Read More