ക്യൂട്ട് ആണ്, പിന്നെ..! ദുൽഖർ സൽമാനെ വാനോളം പുകഴ്ത്തി സോനം കപൂർ

മലയാളത്തിന്‍റെ യുവതാരം ദുൽഖർ സൽമാനെ വാനോളം പുകഴ്ത്തി ബോളിവുഡ് സുന്ദരി സോനം കപൂർ. വിവാഹ ശേഷം സോനം കപൂർ നായികയായി എത്തുന്ന സോയാ ഫാക്ടർ എന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം അഭിനയിക്കുവാൻ ഞാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം മികച്ച നടനാണെന്നും ക്യൂട്ട് ആണെന്നുമായിരുന്നു സോനത്തിന്‍റെ കമന്‍റ്. സോനം കപൂർ അഭിനേതാവും നിർമാതാവുമായ വീരേ ദി വെഡ്ഡിംഗ് എന്ന ചിത്രത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുന്പോഴാണ് സോനം കപൂർ ദുൽഖറിനെക്കുറിച്ച് പറഞ്ഞത്. ഞാൻ ദുൽഖർ അഭിനിയച്ച ഓ കെ കണ്മണി എന്നാ ചിത്രം കണ്ടിട്ടുണ്ട്. വളരെ നന്നായിരുന്നു ദുൽഖർ അതിൽ. സിനിമയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു. തെന്നിന്ത്യൻ നായകന്മാരുമായി ഞാൻ ഇതിനു മുന്പും അഭിനയിച്ചിട്ടുണ്ട്. അഭിനേതാവും തിരക്കഥാകൃത്തുമായ ആകർഷ് ഖുരാന സംവിധാനം ചെയ്യുന്ന ദി സോയാ ഫാക്ടർ അടുത്ത ഏപ്രിലിൽ തി‍യറ്ററുകളിലെത്തും. അനുജാ ചൗഹാൻ എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. 1983ൽ…

Read More

പ്രേക്ഷകർക്കു മടുത്താൽ കളം വിടും: തപ്സി

പ്രേക്ഷകർക്ക് എന്നെ മടുത്താൽ സിനിമ ഉപേക്ഷിക്കുമെന്നു താരസുന്ദരി തപ്സി. എന്‍റെ സിനിമകൾ പ്രതീക്ഷിച്ചത്ര നിലവാരം പുലർത്തുന്നില്ലെങ്കിലോ പ്രേക്ഷകർക്ക് എന്നെ മടുക്കുന്ന സാഹചര്യമോ വന്നാൽ സിനിമാരംഗം വിടും. ഇനി വരാൻ പോവുന്ന സിനിമകളുടെ വിജയമനുസരിച്ചായിരിക്കും എന്‍റെ ഭാവി. പ്രേക്ഷകർക്ക് എന്നെ കാണേണ്ടെങ്കിൽ സിനിമാ രംഗം ഉപേക്ഷിച്ച് മറ്റെന്തെങ്കിലും പണിക്ക് പോവും- തപ്സി പറഞ്ഞു. പ്രേക്ഷകർ തന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നത് ഇക്കൊല്ലമറിയാമെന്നും തപ്സി പറയുന്നു. ഈ വർഷം തീർത്തും വ്യത്യസ്തമായ മൂന്ന് സിനിമകളാണ് തപ്സിയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. നടൻ പ്രകാശ് രാജ് സംവിധാനം ചെയ്യുന്ന തട്ക്കാ എന്ന ചിത്രമാണ് ഇതിൽ പ്രധാനപ്പെട്ടത്. മലയാള ചിത്രം സോൾട്ട് ആൻഡ് പെപ്പറിന്‍റെ ഹിന്ദി പതിപ്പാണ് തട്ക്കാ. കൂടാതെ സൂർമ്മ, മൽഖ് തുടങ്ങിയ ചിത്രങ്ങളും തപ്സിയുടെതായി ഈ വർഷം പുറത്തിറങ്ങാനിരിക്കുന്നവയാണ്. വെട്രിമാരൻ സംവിധാനം ചെയ്ത ആടുകളം എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് തപ്സി പാനു.…

Read More

ദി ബോഡിയുടെ റീമേക്കുമായി ജിത്തു ജോസഫ്

ജിത്തു ജോസഫ് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ്. കക്ഷി ബോളിവുഡ് ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ്. 2013-ൽ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം ദി ബോഡി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ് ജിത്തു ജോസഫ്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. ഇമ്രാൻ ഹാഷ്മി, റിഷി കപൂർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കുന്നത്.

Read More

നഗ്നയായി അഭിനയിച്ച നടിക്ക് വധഭീഷണി

സിനിമയിൽ നഗ്നയായി അഭിനയിച്ചതിനെ തുടർന്ന് നടിക്ക് വധഭീഷണി. പുതുമുഖതാരമായ ധന്യക്കാണ് ഫോണിലൂടെ വധഭീഷണി ലഭിച്ചത്. വടപളനിയിലെ ധന്യയുടെ വാടക വീട്ടിലേക്കാണ് ഫോൺ സന്ദേശമെത്തിയത്. തമിഴ് പുലികളുടെ കഥ പശ്ചാത്തലമാകുന്ന 18.5.2009 എന്ന ചിത്രത്തിലാണ് നടി നഗ്നയായി അഭിനയിച്ചത്.സിനിമ പുറത്തിറങ്ങിയാല്‍ വധിക്കുമെന്നാണ് ഭീഷണി. നടി ചെന്നൈ സിറ്റി പൊലീസിന് പരാതി നൽകി.

Read More

സൗന്ദര്യയുടെ ജീവിതകഥ സിനിമയാകുന്നു

അന്തരിച്ച തെന്നിന്ത്യൻ താരസുന്ദരി സൗന്ദര്യയുടെ ജീവിതകഥ സിനിമയാകുന്നു. 2004ൽ ഹെലികോപ്ടർ അപകടത്തിലാണ് സൗന്ദര്യ മരിച്ചത്. സൗന്ദര്യയുടെ വേഷം ആരായിരിക്കും അഭിനയിക്കുക എന്നറിയാൻ സിനിമാലോകം ഉറ്റുനോക്കുകയാണ്. പെലി ചൂപുല്ലു എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്‍റെ നിർമാതാക്കളാണ് സൗന്ദര്യ ചിത്രം നിർമിക്കുന്നത്. കന്നഡ സിനിമയിലെ സംവിധായകനും നിർമാതാവുമായ കെ.പി സത്യനാരായണന്‍റെ മകളാണ് സൗന്ദര്യ. തെലുങ്കിനൊപ്പം തമിഴിലും മലയാളത്തിലും തിളങ്ങിയ നടിയാണ്. രജനീകാന്ത് ചിത്രങ്ങളായ പടയപ്പ, അരുണാചലം എന്നിവയിൽ നായികയായിരുന്നു. മലയാളത്തിൽ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്‍റെ കിളിച്ചുണ്ടൻ മാന്പഴം, സത്യൻഅന്തിക്കാട്-ജയറാം കൂട്ടുകെട്ടിന്‍റെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Read More

വിവാദ നിഴലിൽ കങ്കണ

വിവാദങ്ങൾ കങ്കണ റണാവത്തിന് ചുറ്റും വട്ടമിട്ട് പറക്കുകയാണ്. ഇപ്പോൾ ഒരു ചിരിയാണ് താരത്തെ വിവാദ നായികയാക്കിയത്. ചിരിച്ചാലും പ്രശ്നമോ എന്നു ചിന്തിക്കാൻ വരട്ടെ. എന്തു കാര്യം പറഞ്ഞപ്പോഴാണ് കങ്കണ ചിരിച്ചതെന്നാണ് സോഷ്യൽ മീഡിയ ചർച്ചാ വിഷയമാക്കിയിരിക്കുന്നത്. ബലാത്സംഗത്തെ തമാശയായി പരാമർശിച്ച ജിം സാർഭിനെ താരം പ്രോത്സാഹിപ്പിച്ചതാണ് കങ്കണയെ വിവാദത്തിലേക്ക് തള്ളിയിട്ടത്. ബലാത്സംഗത്തെ തമാശയായി പരാമർശിച്ച ജിം സാർഭിനെ കങ്കണ പ്രോത്സാഹിപ്പിച്ച് ചിരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സമൂഹ മാധ്യമങ്ങളിൽ കങ്കണയ്ക്കെതിരേ കടുത്ത വിമർശനമാണ് ഉയരുന്നത്. കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ പാർട്ടിക്കിടയിലാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായത്.

Read More

ധനുഷിന്‍റെ നായികയാകാൻ സായ് പല്ലവി

സായ്പല്ലവി തമിഴ് സൂപ്പർതാരം ധനുഷിന്‍റെ നായികയാകുന്നു. മാരിയുടെ രണ്ടാം ഭാഗത്തിലാണ് സായ് പല്ലവി നായികയാകുന്നത്. ചിത്രത്തിൽ ഓട്ടോ ഡ്രൈവറുടെ വേഷമാണ് സായ് ചെയ്യുന്നത്. ചിത്രത്തിനായി ഓട്ടോ ഓടിച്ച് പഠിക്കുന്നതിന്‍റെ തിരക്കിലാണ് താരം ഇപ്പോൾ. മാരിയുടെ ആദ്യ ഭാഗം സൂപ്പർഹിറ്റായിരുന്നു. വിജയ് യേശുദാസ് ആയിരുന്നു ചിത്രത്തിൽ ധനുഷിന്‍റെ വില്ലനായി അഭിനയിച്ചത്. ബാലാജി മോഹനായിരുന്നു മാരി സംവിധാനം ചെയ്തത്. മാരി 2വിൽ ടൊവിനോ തോമസാണ് ധനുഷിന്‍റെ വില്ലനായി അഭിനയിക്കുന്നത്. വരലക്ഷ്മി ശരത്കുമാർ, കൃഷ്ണ, റോബോ ശങ്കർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. യുവാൻ ശങ്കർ രാജ ആണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ഈ വർഷം അവസാനത്തോടെ ചിത്രം പ്രദർശനത്തിനെത്തും. ധനുഷ് ആയിരിക്കും ചിത്രം നിർമിക്കുക.എ.എൽ. വിജയ് സംവിധാനം ചെയ്യുന്ന ദിയ ആണ് സായ്പല്ലവിയുടേതായി ഉടൻ പുറത്തിറങ്ങുന്ന ചിത്രം.

Read More

ന്യൂ ജനറേഷൻ അമ്മ

സിനിമയിൽ അമ്മയില്ല എന്നു പറയുന്പോഴും ഇന്നത്തെ മിക്ക യുവതാരങ്ങളുടേയും അമ്മയായി അഭിനയിക്കാൻ സാധിച്ചു. ഞാൻ 1983 ചെയ്യുന്ന സമയത്ത് മലയാള സിനിമയിൽ അമ്മ എന്നു പറയുന്ന കണ്‍സെപ്റ്റേയില്ല. അമ്മമാരായി അഭിനയിക്കുന്ന പലർക്കും ജോലിയില്ലാതിരിക്കുന്പോഴാണ് ആ വേഷത്തിൽ ഞാനെത്തുന്നത്. പിന്നീട് കുഞ്ഞിരാമായണം, കട്ടപ്പനയിലെ ഋത്വിക് റോഷൻ, അലമാര, സഖാവ്, ക്രോസ്റോഡ്, ആകാശമിഠായി, വികടകുമാരൻ വരെ നിറയെ സിനിമകളുടെ ഭാഗമായി. അമ്മയായി അഭിനയിക്കുന്പോൾ മനസിൽ എന്താണ് തോന്നുന്നത്? യുവതാരങ്ങൾക്കൊപ്പം അഭിനയിക്കാനെത്തുന്പോൾ അവരിലൊരാളായാണ് എന്നെയും കരുതുന്നത്. കഥാപാത്രത്തിനായി സാരിയൊക്കെയുടുത്ത് നരയിട്ടു വരുന്പോൾ കാമറയ്ക്കു മുന്നിൽ മാത്രമാണ് അമ്മയാകുന്നത്. അമ്മ എന്നതിനപ്പുറം ഒരു കൂട്ടുകാരി എന്ന കണ്‍സിഡറേഷൻ നമുക്ക് അവർ നൽകുന്നുണ്ട്. സീനിയർ ആൾക്കാർക്കൊപ്പം ജോലി ചെയ്യുന്പോൾ പേടിച്ചു മാറിനിൽക്കുന്നിടത്താണ് ഇവർക്കൊപ്പം നമ്മൾ വളരെ കൂളായി വർക്കു ചെയ്യുന്നത്. തേടിവരുന്ന കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ ശ്രദ്ധിക്കുമോ?‌ ഒരുപാട് ആഗ്രഹത്തോടെ സിനിമയിൽ വന്നതാണ് ഞാൻ. ആയുസിന്‍റെ…

Read More

മമ്മൂട്ടിയുടെ അബ്രഹാമിന്‍റെ സന്തതികൾ ജൂണിൽ

മമ്മൂട്ടി നായകനാകുന്ന അബ്രഹാമിന്‍റെ സന്തതികൾ ജൂൺ 15ന് എത്തും. ഷാജി പാടൂർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ഹനീഫ് അദേനിയാണ്. ഗോപി സുന്ദർ ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ആൽബിയാണ് കാമറ ചലിപ്പിച്ചിരിക്കുന്നത്. ആൻസൺ പോൾ, സിദ്ദിഖ്, രഞ്ജി പണിക്കർ, കനിഹ, കലാഭവൻ ഷാജോൺ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. റംസാൻ റിലീസായി എത്തുന്ന ചിത്രം മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററും പിന്നീട് എത്തിയ ഗാനവും പ്രേക്ഷക പ്രീതി നേടിയിരുന്നു.

Read More

അഡാറിനു പിന്നാലെ ഒമറിന്‍റെ പവർ സ്റ്റാർ‌

ഒമർ ലുലുവിന്‍റെ അഡാർ ലവിന്‍റെ ചിത്രീകരണം പൂർത്തിയായിക്കൊണ്ടിരിക്കുന്നതേയുള്ളു. അപ്പോഴേക്കും ഒമർ അടുത്തതായി ചെയ്യാൻ പോകുന്ന ചിത്രത്തിന്‍റെ പേര് വെളിപ്പെടുത്തി. പേരിൽ തന്നെ പവറുമായാണ് ഒമറിന്‍റെ വരവ്. പവർ സ്റ്റാറെന്നാണ് ചിത്രത്തിന്‍റെ പേര്. എന്നാൽ ചിത്രത്തിൽ ആരൊക്കെ അഭിനയിക്കും എന്നതിനെക്കുറിച്ചോ ഉള്ള വിവരങ്ങൾ ഒമർ പുറത്തു വിട്ടിട്ടില്ല. ഫെയ്സ്ബുക്കിലൂടെയാണ് തന്‍റെ അടുത്ത പ്രൊജക്ടിനെ കുറിച്ച് സംവിധായകൻ വെളിപ്പെടുത്തിയത്. അഡാറ് ലവിലെ മാണിക്യമലരായ എന്നു തുടങ്ങുന്ന ഗാനം ചിത്രം ഇറങ്ങും മുന്നേ തന്നെ വൈറലായി മാറിയിരുന്നു.

Read More