cheeഇസ്രായേലിൽ ഒരു ചീപ്പ് കണ്ടെത്തിയിരിക്കുന്നു! ഇതിലെന്ത് പുതുമ എന്നല്ലേ, പഴക്കമാണ് ചീപ്പിനെ താരമാക്കിയിരിക്കുന്നത്. ഏകദേശം 3,700 വർഷം മുൻപ് ആനക്കൊന്പിൽ തീർത്തതാണ് ചീപ്പ് എന്നാണ് വിലയിരുത്തൽ. ഇസ്രായേലിലെ ടെൽ ലാഖിഷിൽ നടത്തിയ ഖനനത്തിലാണ് ബിസി 1700ൽ നിർമിച്ചതെന്നു കരുതുന്ന ചീപ്പ് കണ്ടെടുത്തത്. ചീപ്പിലെ ലിഖിതങ്ങളാണ് മറ്റൊരു പുതുമ. “ഇത് തലമുടിയിലെയും താടിയിലെയും പേനുകളെ വേരോടെ പിഴുതെറിയട്ടെ’ എന്ന ആശംസ ചീപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇസ്രായേലിലെ ആദിവാസികളായ കാനാന്യരുടെ കാനാന്യ ഭാഷയിലാണ് ഇത് കുറിച്ചിരിക്കുന്നത്. അന്നാട്ടിൽ ഈ ഭാഷയിൽ എഴുതപ്പെട്ട ആദ്യ ലിഖിതമായി ഇതു വിലയിരുത്തപ്പെടുന്നു. ആനക്കൊമ്പിൽ തീർത്ത ചീപ്പിന് 2.5-3.5 സെന്‍റി മീറ്റർ മാത്രമാണ് വലിപ്പം. ചീപ്പിന് ഇരുവശത്തും പല്ലുകളുണ്ട്. മധ്യഭാഗം നശിച്ചനിലയിലാണ്. ചീപ്പിൽ 17 കാനാന്യ അക്ഷരങ്ങളുണ്ട്. ഇസ്രായേലിൽ കാനാന്യ ഭാഷയിൽ കണ്ടെത്തിയ ആദ്യത്തെ വാക്യമാണിത്. സിറിയയിലെ ഉഗാരിറ്റിൽ കാനാന്യർ ഉണ്ട്, പക്ഷേ അവർ എഴുതുന്നത് മറ്റൊരു…
Read MoreCategory: NRI
റബര്‍ മനുഷ്യന്‍! അതിശയകരമായ മെയ്‌വഴക്കമുള്ള ജൗറസ് കൊമ്പിലയെക്കുറിച്ച്…
സമൂഹ മാധ്യമങ്ങളുടെ വരവോടെ പലരുടെയും കഴിവുകള്‍ നമുക്ക് എളുപ്പത്തില്‍ അറിയാനാകുന്നുണ്ട്. ചിലരുടെ പ്രകടനം നമ്മെ അമ്പരിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് ജിംനാസ്റ്റിക് പരിശീലിക്കുന്നവരുടെ മെയ്‌വഴക്കം നമ്മളെ ഞെട്ടിക്കും. മനസ് വിചാരിക്കുന്ന ഇടത്ത് ശരീരമെത്തിക്കുന്നത് സാധാരണക്കാര്‍ക്ക് അസാധാരണമാണ്. ഇത്തരം പ്രകടനങ്ങളിലൂടെ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ജൗറസ് കോമ്പില എന്ന യുവാവ്. ടിക്ടോക്കില്‍ നിരവധിയാളുകള്‍ പിന്തുടരുന്ന ജൗറസ് ആഫ്രിക്കന്‍ രാജ്യമായ ഗാബോണിലെ താമസക്കാരനാണ്. അദ്ദേഹത്തിന്‍റെ വഴക്കം മാര്‍വല്‍ കോമിക്സിന്‍റെ ഫാന്‍റാസ്റ്റിക് ഫോറിലെ റീഡ് റിച്ചാര്‍ഡ്സിനെ ഓര്‍മിപ്പിക്കുന്നതാണ്. ജന്മനാ വഴക്കമുള്ളവനായിരുന്ന ഇദ്ദേഹം പരിശീലനത്തിലൂടെ തന്‍റെ കഴിവിനെ പരിപോഷിപ്പിച്ചു. ചെറുപ്പത്തിൽ ഒരു ജിംനാസ്റ്റിക്സ് കോച്ചിന്‍റെ സേവനം ആവശ്യപ്പെടാനുള്ള സാമ്പത്തികം അദ്ദേഹത്തിനില്ലായിരുന്നു. അച്ഛന്‍ കാണാറുള്ള ആയോധനകല സിനിമകളില്‍ നിന്നുള്ള ചലനങ്ങള്‍ നോക്കി സ്വയം പഠിപ്പിക്കുകയായിരുന്നു അദ്ദേഹം. കഠിനാധ്വാനത്തിന്‍റെയും അര്‍പ്പണബോധത്തിന്‍റെയും ഫലമായി നിലവിൽ തന്‍റെ ശരീരത്തിന്‍റെ ഏത് ഭാഗവും വളച്ചൊടിക്കാന്‍ ജൗറസിന് കഴിയും. കഴുത്ത്, ആമാശയം, ശ്വാസകോശം,…
Read Moreവിവാഹ കരാർ ലംഘിച്ചു! വരന് 1.94 കോടി രൂപ നൽകാൻ യുവതിയോട് കോടതി
വിവാഹനിശ്ചയത്തിന് ശേഷം വിവാഹം മുടങ്ങിയതിന് വരന് നഷ്ടപരിഹാരമായി 1.94 കോടി രൂപ നൽകാൻ ചൈനീസ് യുവതിയോട് കോടതിയുടെ ഉത്തരവ്. ലിയു എന്ന ചൈനീസ് യുവതിയോടാണ് ഷാങ്ഹായ് കോടതി 8,70,000 യുവാൻ (1.94 കോടി രൂപ) വരനായ സാങ്ങിന് നൽകണമെന്ന് ഉത്തരവിട്ടത്. മുൻ വിവാഹത്തിൽ ഒരു മകളുള്ള ലീയുമായി 2015 മുതലാണ് സാങ് പ്രണയത്തിലാകുന്നത്. ഇഷ്ടത്തിലായി രണ്ടു വർഷങ്ങൾക്കു ശേഷം ഇരുവരും തമ്മിൽ വിവാഹ ശേഷമുള്ള സാമ്പത്തിക കാര്യങ്ങളിൽ തീരുമാനമാക്കി കൊണ്ടുള്ള ഒരു എഗ്രിമെൻറ് തയ്യാറാക്കിയിരുന്നു. ഈ എഗ്രിമെൻറ് പ്രകാരം ലിയു വിന്റെ മകളുടെ വിദേശ പഠനത്തിന് ആവശ്യമായ തുക മുഴുവൻ താൻ ചിലവഴിച്ചു കൊള്ളാമെന്ന് സാങ് ഉറപ്പു നൽകിയിരുന്നു. താനുമായുള്ള വിവാഹത്തിൽ നിന്ന് ലിയു ഒരിക്കലും പിന്മാറില്ല എന്നായിരുന്നു സാങ് കരുതിയിരുന്നത്. കാമുകിയെ ആത്മാർത്ഥമായി വിശ്വസിച്ച അയാൾ വിവാഹത്തിനുമുൻപ് തന്നെ അവളുടെ മകളുടെ പഠനത്തിന് ആവശ്യമായ…
Read Moreകെട്ടിടവാടക നൽകാൻ മറന്നു! വിവാഹത്തിന് നാട്ടിലേക്കു തിരിച്ച യുവാവിന്റെ യാത്രമുടങ്ങി
കുവൈത്ത് സിറ്റി: കെട്ടിടവാടക നൽകാൻ വിട്ടുപോയത് വിവാഹത്തിനായി നാട്ടിലേക്കു തിരിച്ച യുവാവിന്റെ യാത്രമുടക്കി. നിശ്ചയിച്ച ദിവസം നാട്ടിലെത്താൻ കഴിയാതിരുന്നതോടെ വിവാഹ തീയതി മറ്റൊരു ദിവസത്തേക്ക് മാറ്റി. ഒടുവിൽ കെ.കെ.എം.എ നേതാക്കൾ ഇടപെട്ട് യാത്രാവിലക്ക് നീക്കി. കോഴിക്കോട് ഫറോക്ക് സ്വദേശി അരുൺകുമാറിനാണ് വാടകയുടെ പേരിൽ സ്വന്തം വിവാഹദിവസം നാട്ടിലെത്താൻ കഴിയാതിരുന്നത്. ഈ മാസം 16നാണ് അരുൺകുമാറിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനായി നാട്ടിലേക്ക് തിരിക്കുന്നതിന് 12ന് ടിക്കറ്റെടുത്ത് അരുൺകുമാർ വിമാനത്താവളത്തിലെത്തി. മറ്റു നടപടികൾ പൂർത്തിയാക്കി ലഗേജ് വിട്ടു. എന്നാൽ, എമിഗ്രേഷൻ വിഭാഗത്തിലെത്തിയതോടെയാണ് യാത്രാവിലക്കുണ്ടെന്ന് അറിയിച്ചത്. കോവിഡ് സമയത്ത് എട്ടുമാസം അരുൺകുമാർ നാട്ടിലായിരുന്നു. ഈ സമയം കെട്ടിടവാടക നൽകിയിരുന്നില്ല. പ്രശ്നങ്ങൾ അവസാനിച്ച് വീണ്ടും കുവൈത്തിൽ എത്തിയെങ്കിലും ആരും അത് അന്വേഷിക്കുകയോ ചോദിക്കുകയോ ഉണ്ടായില്ല. ഇതോടെ അത് ഒഴിവാക്കി എന്നായിരുന്നു അരുൺകുമാറിന്റെ ധാരണ. എന്നാൽ, വിമാനത്താവളത്തിലെത്തിയതോടെ അത് പുലിവാലായെത്തി. 1031 ദീനാറാണ് അടക്കാനുണ്ടായിരുന്നത്.…
Read Moreകുവൈറ്റിൽ സ്വദേശിവത്കരണം ശക്തമാക്കുന്നു; പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കുന്നു; 1,875 പേരെ പിരിച്ചുവിടും
കുവൈറ്റ് സിറ്റി: കുവൈറ്റിൽ അധ്യാപക മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കുന്നു.ഈ അധ്യയന വർഷത്തിന്റെ അവസാനത്തോടെ 1,875 പ്രവാസി അധ്യാപകരെ പിരിച്ചുവിടാന്‍ വിദ്യാഭ്യാസ – ഉന്നത വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ വകുപ്പ് മന്ത്രി ഡോ. ഹമദ് അല്‍ അദ്വാനി നിര്‍ദേശം നല്കി. പ്രവാസികളെ ഒഴിവാക്കുന്ന അതേ അനുപാതത്തില്‍ യോഗ്യതയുള്ള സ്വദേശി അധ്യാപകരെ പകരം നിയമിക്കും.നിലവില്‍ 25 ശതമാനത്തില്‍ താഴെ മാത്രം പ്രവാസികള്‍ ജോലി ചെയ്യുന്ന സ്പെഷലൈസേഷനുകളില്‍ എല്ലാ പ്രവാസികളെയും പിരിച്ചുവിടാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. വിദ്യാഭ്യാസ മേഖലയില്‍ ഓരോ രംഗത്തും നടപ്പാക്കേണ്ട സ്വദേശിവത്കരണ നിരക്ക് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഇതിനോടകം തന്നെ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ പ്രക്രിയയുടെ സ്ഥിരതയും ഗുണനിലവാരവും ഉറപ്പുവരുത്തിക്കൊണ്ടാകും സ്വദേശിവത്കരണമെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.
Read Moreഭാര്യയെ വാടക കൊലയാളികളെ ഉപയോഗിച്ചു കൊലപ്പെടുത്തിയ ഭർത്താവിന്‍റെ വധശിക്ഷ നടപ്പാക്കി
ഹണ്ട്സ് വില്ല (ടെക്സസ്)∙ ഭാര്യയെ വാടക കൊലയാളികളെ ഉപയോഗിച്ചു കൊലപ്പെടുത്തിയ മുൻ പോലീസ് ഓഫിസറായ ഭർത്താവ് റോബർട്ട് ഫ്രട്ടായുടെ (65) വധശിക്ഷ നടപ്പാക്കി. ടെക്സസിൽ ഈ വർഷം നടപ്പാക്കുന്ന ആദ്യ വധശിക്ഷയും അമേരിക്കയിലെ രണ്ടാമത്തേതുമാണ്. മാരകമായ വിഷമിശ്രിതം ഇരുകൈകളുടെയും സിരകളിലേക്ക് പ്രവഹിപ്പിച്ച് 24 മിനിട്ടിനുള്ളിൽ മരണം സ്ഥിരീകരിച്ചു. അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി. 1994 ലാണ് റോബർട്ട് ഫ്രട്ടാ ഭാര്യയെ കൊലപ്പെടുത്തുന്നതിന് ഇടനിലക്കാരനായ ജോസഫിനെ ചുമതലപ്പെടുത്തിയത്. ജോസഫ് വാടക കൊലയാളിയായ ഹവാർഡ് ഗൈഡറിയെ ഉപയോഗിച്ചു ഭാര്യയെ വെടിവച്ചു കൊല്ലുകയായിരുന്നു. ഈ സമയം റോബർട്ട് ഫ്രട്ടാ പള്ളിയിലെ ആരാധനയിൽ പങ്കെടുക്കുകയായിരുന്നു. തുടർന്ന് ഭാര്യയുടെ ഘാതകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു ഇയാൾ രംഗത്ത് വന്നിരുന്നു. പോലീസ് അന്വേഷണത്തിൽ കൊലയാളിയെയും ഇടനിലക്കാരനായ ജോസഫിനെയും കണ്ടെത്തി. മൂവർക്കും കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. റോബർട്ട് ഒഴികെ മറ്റു രണ്ടു പേർ വധശിക്ഷ…
Read Moreഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടു; പ്രകോപിതനായ ഭർത്താവ് മക്കളെയും ഭാര്യയെയും കൊലപ്പെടുത്തി
യൂട്ടാ: ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടു കോടതിയ സമീപിച്ചതിൽ പ്രകോപിതനായ ഭർത്താവ് ഭാര്യയെയും അഞ്ചു മക്കളെയും ഭാര്യാമാതാവിനെയും വെടിവച്ചു കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി. മൈക്കിൾ ഹെയ്റ്റ് എന്ന 42കാരനാണ് ബുധനാഴ്ച ഭാര്യയുൾപ്പെടെ 7 പേരെ വെടിവച്ചു കൊലപെടുത്തിയത്. സൗത്ത് വെസ്റ്റേണ്‍ യൂട്ടായിലുള്ള വീട്ടിൽ വച്ച് പതിനേഴും പന്ത്രണ്ടും ഏഴും വയസുള്ള മൂന്നു പെണ്മക്കളെയും രണ്ട് ആണ്‍കുട്ടികളെയും 40 വയസുള്ള ഭാര്യ റ്റാഷ ഹെയ്റ്റിനെയും 78 വയസുളള ഭാര്യാമാതാവ് ഗെയ്ൽ ഏളിനെയും വെടിവച്ചശേഷം ജീവനൊടുക്കുകയായിരുന്നു. ഡിസംബർ 21 ന് ഭാര്യ വിവാഹമോചനക്കേസ് ഫയൽ ചെയ്തതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നും വിവരങ്ങൾ ലഭിക്കാതിരുന്നതിനെത്തൂടർന്നു പരിശോധനയ്ക്ക് എത്തിയ പോലീസാണ് 8 പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇൻഷുറൻസ് ഏജന്റായിരുന്നു മൈക്കിൾ ഹെയ്റ്റ്. കൊലപാതകം നടത്തുന്നതിനു മുൻപ് ഇയാൾ ജോലി രാജിവച്ചിരുന്നു. അയേണ്‍ കൗണ്ടി സ്കൂൾ ഡിസ്ട്രിക്ടിലെ വിദ്യാർഥികളായിരുന്നു കൊല്ലപ്പെട്ട അഞ്ചു…
Read Moreപണത്തോടുള്ള ആര്‍ത്തി!മൃതശരീരങ്ങള്‍ മുറിച്ചു വിറ്റത് അഞ്ഞൂറിലേറെ; ഒടുവില്‍…
വാഷിംഗ്ടണ്‍: സംസ്‌കരിക്കാന്‍ ഏല്‍പ്പിച്ച മൃതദേഹങ്ങള്‍ ബന്ധുക്കളുടെ അനുമതിയില്ലാതെ വെട്ടിമുറിച്ച് വില്‍പന നടത്തിയ ഫ്യൂണറല്‍ ഹോം ഉടമ മേഗന്‍ ഹെസിനു(46) 20 വര്‍ഷം തടവുശിക്ഷ. അമേരിക്കയിലെ കൊളറാഡോയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അഞ്ഞൂറിലേറെ മൃതദേഹങ്ങളാണ് ഇവര്‍ മുറിച്ചു വില്‍പന നടത്തിയത്. സംഭവത്തില്‍ മേഗന്റെ അമ്മ 69 കാരിയായ ഷെര്‍ലി കോച്ചും കുറ്റക്കാരിയാണെന്നു കണ്ടെത്തുകയും 15 വര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. കൊളറാഡോയിലെ മോണ്‍ട്രോസ് എന്ന സ്ഥലത്താണ് സണ്‍സെറ്റ് മെസ എന്ന ഫ്യൂണറല്‍ ഹോം (സംസ്‌കാരത്തിനാവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന സ്ഥാപനം) നടത്തിയിരുന്നത്. അതേ കെട്ടിടത്തില്‍തന്നെ ഡോണര്‍ സര്‍വീസസ് എന്ന പേരില്‍ ശരീരാവയവങ്ങള്‍ വില്‍പന നടത്തുന്ന സ്ഥാപനവും മേഗന്‍ നടത്തി. മൃതദേഹങ്ങള്‍ വെട്ടിമുറിക്കുക എന്നതായിരുന്നു മേഗന്‍റെ അമ്മയുടെ ചുമതല. ഗവേഷണം നടത്തുന്ന സ്ഥാപനങ്ങള്‍ക്കും മറ്റുമായാണ് ശരീരഭാഗങ്ങള്‍ വില്‍പന നടത്തിയത്. പണത്തോടുള്ള ആര്‍ത്തിയില്‍ മേഗന്റെയും അമ്മയുടെയും പ്രവൃത്തി ബന്ധുക്കള്‍ക്ക് വലിയ വൈകാരിക വേദന ഉണ്ടാക്കിയതായി…
Read Moreവിദ്യാര്‍ഥികള്‍ വരച്ച ചിത്രങ്ങള്‍ കളിപ്പാട്ടങ്ങളായി മാറ്റുന്ന ഒരധ്യാപിക! അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ; പക്ഷേ…
ഒരു കുട്ടിയുടെ നിലവാരം ഉയരുന്നതില്‍ അവന്‍റെ ചുറ്റുപാടുമുള്ളവര്‍ക്ക് നിര്‍ണായകമായ സ്ഥാനമുണ്ട്. മിക്കവാറും അധ്യാപകരാണ് ഇത്തരത്തില്‍ അവര്‍ക്കേറ്റം പ്രചോദനമാകാറുള്ളത്. ഒരു നല്ല ഗുരുവിന് ലോകത്തെ മാറ്റി മറിക്കാന്‍ കഴിയുന്ന അടുത്ത തലമുറയെ വാര്‍ക്കാനാകുമെന്ന് ചുരുക്കം. അത്തരത്തിലൊരു അധ്യാപികയുടെ കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സംഭവം അങ്ങ് ഓസ്ട്രേലിയയിലാണ്. അവിടുത്തെ ഒരു അധ്യാപിക തന്‍റെ കുരുന്ന് വിദ്യാര്‍ഥികള്‍ വരയ്ക്കുന്ന ചിത്രങ്ങുടെ രൂപമുണ്ടാക്കി, കളിപ്പാട്ടങ്ങളാക്കി അവര്‍ക്കുതന്നെ സമ്മാനിക്കുകയാണ്. എന്നാലിക്കാര്യം ആരും തന്നെ അറിഞ്ഞിരുന്നില്ല. ഒരുദിവസം കുട്ടികളിലൊരാളുടെ പിതാവായ റീഡ് പാര്‍ക്കര്‍ ഇത് ശ്രദ്ധിക്കുകയുണ്ടായി. പാര്‍ക്കര്‍ ഇക്കാര്യം മകനോട് ചോദിച്ചപ്പോഴാണ് ഈ ടീച്ചറിന്‍റെ പ്രവര്‍ത്തിയെക്കുറിച്ച് മനസിലാക്കിയത്. അദ്ദേഹം തന്‍റെ ട്വിറ്ററില്‍ ടീച്ചര്‍ ചെയ്ത ചില കളിപ്പാട്ടങ്ങളുടെ ചിത്രം സഹിതം സംഭവം പങ്കുവച്ചു. സോഷ്യല്‍ മീഡിയയില്‍ ഇത് വ്യാപകമായി പ്രചരിച്ചതോടെ നിരവധിപേര്‍ ടീച്ചര്‍ ആരെന്ന അന്വേഷണവുമായി എത്തി. എന്നാല്‍ തന്‍റെ സ്വകാര്യത സൂഷിക്കാന്‍…
Read Moreകാനഡയിൽ വിദേശികൾ വീട് വാങ്ങരുത്..! വിലക്കേർപ്പെടുത്തി സർക്കാർ; നിരോധനം പ്രാബല്യത്തിൽ
ഒട്ടാവ: കാനഡയിൽ വീടുകൾ വാങ്ങുന്നതിൽനിന്നു വിദേശികളെ വിലക്കി കനേഡിയൻ സർക്കാർ. നിരോധനം പുതുവത്സരദിനം മുതൽ പ്രാബല്യത്തിൽ വന്നു. കോവിഡ് ആരംഭിച്ചതു മുതൽ വീടുകളുടെ വില കാനഡയിൽ വൻതോതിൽ ഉയർന്നിരുന്നു. വിദേശ നിക്ഷേപകർ ഇതോടെ വീടുകൾ വാങ്ങിക്കൂട്ടാൻ തുടങ്ങി. വില വീണ്ടും ഉയരാൻ ഇതിടയാക്കി. കനേഡിയൻ റിയൽ എസ്റ്റേറ്റ് അസോസിയേഷന്റെ വിലയിരുത്തൽ പ്രകാരം രാജ്യത്തെ ശരാശരി ഭവനവില 800,000 കനേഡിയൻ ഡോളറിന് (6.48 കോടി രൂപ) മുകളിലെത്തി. വീട് വില അനിയന്ത്രിതമായി ഉയർന്നതോടെയാണ് സർക്കാർ ഇടപെടൽ. 2021 ലെ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ വീടുകളുടെ വില കുതിച്ചുയരുന്നത് വിഷയമായിരുന്നു. ഉപയോഗശൂന്യവും ഒഴിഞ്ഞുകിടക്കുന്നതുമായ ഭവനങ്ങൾ നിക്ഷേപകർക്കുള്ളതല്ല പകരം വീടുകൾ ആവശ്യമുള്ള കാനഡക്കാർക്കുള്ളതായിരിക്കുമെന്ന ആശയമാണ് ഇലക്ഷൻ കാന്പയിനിൽ ഉയർന്നത്. രാജ്യത്തെ ഹൗസിംഗ് ഏജൻസി റിപ്പോർട്ട് പ്രകാരം 2030 ഓടെ കാനഡയിൽ ഏകദേശം 19 ദശലക്ഷം വീടുകളുടെ ആവശ്യകത ഉണ്ടാകുമെന്നാണ്. അതേസമയം, നിരോധനം നഗരങ്ങളിലെ…
Read More