ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയുടെ വിമോചനനായകൻ നെൽസൺ മണ്ടേലയുടെ വ്യക്തിഗത വസ്തുക്കൾ ലേലം ചെയ്യുന്നതിനെതിരെയുള്ള സർക്കാർ നീക്കം കോടതി തള്ളി. മണ്ടേലയുടെ മൂത്തമകൾ മകാസിവെ മണ്ടേലയും അദ്ദേഹത്തിന്റെ ജയിൽ വാർഡനായിരുന്ന ക്രിസ്റ്റോ ബ്രാൻഡും കൈവശം വച്ചിരിക്കുന്ന എഴുപതോളം അപൂർവ വസ്തുക്കൾ ലേലം ചെയ്യാനാണ് ദക്ഷിണാഫ്രിക്കൻ സുപ്രീം കോടതി അനുമതി നൽകിയത്. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് ഇതോടെ അന്ത്യമായി. താക്കോൽ മുതൽ പുതപ്പുവരെ മണ്ടേലയുടെ ജീവിതത്തിലെ നിർണായക നിമിഷങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ വസ്തുക്കളാണ് ലേലത്തിന് എത്തുന്നത്. മണ്ടേലയെ പാർപ്പിച്ചിരുന്ന റോബൻ ഐലൻഡ് ജയിൽ സെല്ലിന്റെ താക്കോൽ, അദ്ദേഹത്തിന്റെ വിഖ്യാതമായ ഷർട്ടുകൾ, ഐഡന്റിറ്റി കാർഡ്, സൺഗ്ലാസുകൾ, വടി എന്നിവയാണ് പ്രധാനമായുള്ളത്. അമേരിക്കൻ പ്രസിഡന്റുമാരായിരുന്ന ജോർജ് ബുഷ് നൽകിയ പേന, ബിൽ ക്ലിന്റൺ നൽകിയ ഷാംപെയ്ൻ കൂളർ, ബരാക് ഒബാമ സമ്മാനിച്ച കമ്പിളിപ്പുതപ്പ് എന്നിവയും മണ്ടേല ഒപ്പിട്ട ഭരണഘടനയുടെ പകർപ്പ്, അദ്ദേഹം വരച്ച ചിത്രം,…
Read MoreCategory: NRI
അമേരിക്കൻ പടക്കപ്പലുകൾ ഇറാനിലേക്ക്; മധ്യസ്ഥതയ്ക്ക് റഷ്യയും തുർക്കിയും
വാഷിംഗ്ടൺ ഡിസി: അമേരിക്കയും ഇറാനും സായുധ പോരാട്ടത്തിന്റെ വക്കിലെത്തി നിൽക്കെ, നിർണായക നീക്കങ്ങളുമായി ലോകശക്തികൾ. സൈനിക നടപടി നേരിടുന്നതിനേക്കാൾ ഇറാൻ ഒരു ചർച്ചയ്ക്കു തയാറാകാനാണ് സാധ്യതയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം, പ്രതിരോധ-മിസൈൽ ശേഷികൾ ഒരിക്കലും ചർച്ചാവിഷയമാക്കില്ലെന്ന് ഇറാനും തങ്ങളുടെ നിലപാട് കർക്കശമാക്കിയിട്ടുണ്ട്. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടു സംസാരിക്കവേയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഇറാന് ചർച്ചകൾക്കായി സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും എന്നാൽ അത് എപ്പോഴാണെന്ന് വെളിപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.”യുദ്ധക്കപ്പലുകളുടെ വ്യൂഹം ഇപ്പോൾ ഇറാനു നേരെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇറാൻ ഒരു കരാറിന് തയാറാകുമെന്ന് ഞാൻ കരുതുന്നു. കരാർ നടന്നാൽ നല്ലത്, നടന്നില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് ലോകം കാണും…’ ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിനകംതന്നെ യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ മിഡിൽ ഈസ്റ്റിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. അമേരിക്കയുമായുള്ള സംഘർഷം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാന്റെ പരമോന്നത ദേശീയ…
Read Moreചൈനയുമായി സാന്പത്തിക, സുരക്ഷാ സഹകരണം വർധിപ്പിക്കുമെന്ന് സ്റ്റാർമർ
ബെയ്ജിംഗ്: ചൈനയുമായി സാന്പത്തിക, സുരക്ഷാ സഹകരണം ശക്തിപ്പെടുത്താൻ അഗ്രഹിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ. നാലുദിവസത്തെ ചൈനാ സന്ദർശനത്തിനെത്തിയ സ്റ്റാർമർ പ്രസിഡന്റ് ഷി ചിൻപിംഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടീഷ് വിസ്കിക്ക് ഇറക്കുമതിച്ചുങ്കം കുറയ്ക്കാനുള്ള ചർച്ചയിൽ പുരോഗതി കൈവരിച്ചെന്ന് സ്റ്റാർമറും, ബ്രിട്ടീഷുകാർക്ക് ചൈനയിൽ വീസ ഇളവു നല്‍കുന്നത് ആലോചിക്കുമെന്ന് ഷിയും അറിയിച്ചു. യുഎസ് പ്രസിഡന്റ് ട്രംപിന്റെ വാണിജ്യയുദ്ധ ഭീഷണിക്കിടെയാണ് സ്റ്റാർമർ ചൈനയിലെത്തിയത്. രണ്ടാഴ്ച മുന്‍പ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ചൈനയിലെത്തി ഷിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ചർച്ചയും ഉച്ചഭക്ഷണവും ഉൾപ്പെടെ മൂന്ന് മണിക്കൂറാണു സ്റ്റാർമർ-ഷി കൂടിക്കാഴ്ച നീണ്ടത്. ഫുട്ബോളിനെക്കുറിച്ചും ഷേക്സ്പിയറെക്കുറിച്ചും ഇരുവരും ചർച്ച നടത്തിയതായി റിപ്പോർട്ടുകളിൽ പറയുന്നു. ചൈന-ബ്രിട്ടൻ ബന്ധം പലവിധ പ്രശ്നങ്ങളിലൂടെയാണു കടന്നുപോയതെന്നും ഇത് ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്തില്ലെന്നും ഷി ചൂണ്ടിക്കാട്ടി. ബ്രിട്ടനുമായി ദീർഘകാല പങ്കാളിത്തത്തിനു ചൈന ആഗ്രഹിക്കുന്നതായും ഷി കൂട്ടിച്ചേർത്തു. രണ്ടാഴ്ച മുന്‍പ് കനേഡിയൻ…
Read Moreധാക്കയിൽനിന്നു പാകിസ്ഥാനിലേക്കു വിമാനം പറന്നു, 14 വർഷങ്ങൾക്കു ശേഷം
ധാക്ക: 14 വർഷങ്ങൾക്കു ശേഷം പാകിസ്ഥാനും ബംഗ്ലാദേശും തമ്മിൽ നേരിട്ടുള്ള വിമാന സർവീസ് വീണ്ടും ആരംഭിച്ചു. ബംഗ്ലാദേശ് വിമാനക്കമ്പനിയായ ബിമാൻ ബംഗ്ലാദേശ് എയർലൈൻസിന്റെ ജി-341 വിമാനം ധാക്കയിൽനിന്നു പുറപ്പെട്ട് രാത്രി പതിനൊന്നോടെ കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങി. 2012നു ശേഷം ധാക്കയും കറാച്ചിയും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള വിമാന സർവീസാണിത്. കറാച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ ബിമൻ എയർലൈൻസ് വിമാനത്തെ പരമ്പരാഗതമായ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. 2024 ഓഗസ്റ്റ് അഞ്ചിന് ബംഗ്ലാദേശിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തെത്തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ടതിനു ശേഷം ബംഗ്ലാദേശും പാകിസ്താനും തമ്മിൽ വളർന്നുവരുന്ന സൗഹൃദത്തെ ശക്തിപ്പെടുത്തുന്നാണ് പുതിയ തീരുമാനം. ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് ആഴ്ചയിൽ രണ്ടു ദിവസം, വ്യാഴം, ശനി ദിവസങ്ങളിൽ ഈ റൂട്ടിൽ സർവീസ് നടത്തും. നിലവിൽ മാർച്ച് 30 വരെയാണ് ഇതിനുള്ള അനുമതി നൽകിയിരിക്കുന്നത്. പ്രാദേശിക സമയം…
Read Moreഐഎസ്സിനും അല്‍-ഖ്വയ്ദയ്ക്കുമൊപ്പം ഇറാന് സേനയും ഭീകരപ്പട്ടികയില്‍: നടപടികളുമായി യൂറോപ്യന്‍ യൂണിയന്
ബ്രസല്‍സ് (ബെല്‍ജിയം): മതാധിപത്യഭരണകൂടത്തിനെതിരേ പ്രതിഷേധിച്ചവരെ ക്രൂരമായി വകവരുത്തിയ ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിനെ (ഐആര്‍ജിസി) ഭീകര സംഘടനയായി പ്രഖ്യാപിക്കാന്‍ യൂറോപ്യന്‍ യൂണിയന് ഒരുങ്ങുന്നു. യൂറോപ്യന്‍ കമ്മീഷന് വൈസ് പ്രസിഡന്റ് കജ കല്ലാസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അല്‍-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്), ഹമാസ് തുടങ്ങിയ സംഘടനകള്ക്കൊപ്പമായിരിക്കും ഇറാന്സേനയെയും കണക്കാക്കുക. അംഗരാജ്യങ്ങളുടെ ഏകകണ്ഠമായ പിന്തുണയോടെയായിരിക്കും പ്രഖ്യാപനം നടപ്പിലാക്കുക. ഇറാനില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ 6,373 പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഭീകരരെ പോലെയാണ് പെരുമാറുന്നതെങ്കില്‍, ഭീകരവാദിയായിത്തന്നെ പരിഗണിക്കപ്പെടണം എന്ന് കജ കല്ലാസ് മാധ്യമങ്ങളോടു പറഞ്ഞു. തുടക്കത്തില്‍ ഈ നീക്കത്തെ എതിര്‍ത്തിരുന്ന ഫ്രാന്‍സ് ഇപ്പോള്‍ അനുകൂല നിലപാടിലേക്കു മാറിയിട്ടുണ്ട്. ഇറാനില്‍ തടവിലാക്കപ്പെട്ട ഫ്രഞ്ച് പൗരന്മാരുടെ സുരക്ഷയും നയതന്ത്ര ബന്ധങ്ങളും മുന്‍നിര്‍ത്തിയായിരുന്നു ഫ്രാന്‍സ് നേരത്തെ വിട്ടുനിന്നിരുന്നത്. എന്നാല്‍ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ ലഭിക്കാതിരിക്കരുത് എന്ന നിലപാടില്‍ ഫ്രഞ്ച് വിദേശകാര്യമന്ത്രി ഴാങ് നോയല്‍…
Read Moreപാക്കിസ്ഥാനിൽനിന്നു നാടുവിടുന്നവരുടെ എണ്ണം കുതിക്കുന്നു: 2025-ൽ ഏഴര ലക്ഷം
ഇസ്ലമാബാദ്: പാക്കിസ്ഥാനിൽനിന്നു നാടുവിട്ട് മറ്റു രാജ്യങ്ങളിലേക്കു ചേക്കേറുന്നവരുടെ എണ്ണം കുതിച്ചുയരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം മാത്രം 7,62,000 അധികം ആളുകൾ തൊഴിൽ തേടി വിദേശത്തേക്കു പോയതായി റിപ്പോർട്ടുകൾ പറയുന്നു. ധനകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം, 2025ൽ മാത്രം 762,499 പേരാണ് വിദേശത്തേക്കു പോകാനായി ബ്യൂറോ ഓഫ് എമിഗ്രേഷൻ ആൻഡ് ഓവർസീസ് എംപ്ലോയ്മെന്റിൽ രജിസ്റ്റർ ചെയ്തത്. മുൻ വർഷത്തെ അപേക്ഷിച്ച് അഞ്ചു ശതമാനം കൂടുതൽ. 2025 ഡിസംബറിൽ മാത്രം 76,207 പേർ രാജ്യം വിട്ടു. മുൻ വർഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് 18.7 ശതമാനം കൂടുതൽ. 5,30,000 പേരും സൗദി അറേബ്യയിലേക്കാണ് കുടിയേറിയത്. മിഡിൽ ഈസ്റ്റ്, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവയാണ് മറ്റു ലക്ഷ്യങ്ങൾ. തൊഴിലാളികൾ മുതൽ പ്രഫഷണലുകൾ വരെ ഇക്കൂട്ടത്തിലുണ്ട്. പാകിസ്ഥാനിലെ മോശം സാമ്പത്തിക വളർച്ചയും രാഷ്ട്രീയ അസ്ഥിരതയുമാണ് ഈ പലായനത്തിനു പ്രധാന കാരണം. നിലവിൽ പാകിസ്ഥാനിലേക്ക്…
Read Moreശീതക്കാറ്റിൽ മരവിച്ച് അമേരിക്ക; 42 പേർ മരിച്ചു; ആരോഗ്യപ്രശ്നമുള്ളവർ ശ്രദ്ധിക്കണം
ന്യൂയോർക്ക്: കനത്ത മഞ്ഞുവീഴ്ചയിലും ശക്തമായ ശീതക്കാറ്റിലും മരവിച്ച് അമേരിക്ക. ഇതുവരെ 42 പേർക്ക് ജീവൻ നഷ്ടമായി. പലപ്രദേശങ്ങളിലും വൈദ്യുതിബന്ധം വിഛേദിക്കപ്പെടുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. ടെക്സാസിലെ ഫന്നിൻ കൗണ്ടിയിൽ മൂന്ന് സഹോദരങ്ങൾ മഞ്ഞ് മൂടി കുളത്തിൽ വീണു മരിച്ചു.പെൻസിൽവേനിയയിലെ ലെഹി കൗണ്ടിയിൽ, മഞ്ഞ് നീക്കം ചെയ്യുന്നതിനിടെ മൂന്ന് പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. ഹൃദ്രോഗമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉള്ള വ്യക്തികൾ മഞ്ഞ് നീക്കം ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു
Read Moreതട്ടിപ്പ് കേന്ദ്രങ്ങൾ നിയന്ത്രിച്ച മാഫിയ കുടുംബത്തിലെ 11 പേർക്ക് വധശിക്ഷ നൽകി ചൈന
ബെയ്ജിംഗ്: മ്യാൻമറിൽ തട്ടിപ്പ് കേന്ദ്രങ്ങൾ നിയന്ത്രിച്ചിരുന്ന ചൈനയിലെ മാഫിയ കുടുംബത്തിലെ 11 അംഗങ്ങളെയും വധശിക്ഷയ്ക്കു വിധേയരാക്കിയതായി റിപ്പോർട്ട്. കഴിഞ്ഞ സെപ്റ്റംബറിൽ ചൈനയിലെ ഷെജിയാംഗ് പ്രവിശ്യയിലെ കോടതി മിംഗ് മാഫിയ കുടുംബാംഗങ്ങൾക്കെതിരെ കൊലപാതകം, നിയമവിരുദ്ധമായി തടവിൽ വയ്ക്കൽ, വഞ്ചന, ചൂതാട്ട കേന്ദ്രങ്ങൾ നടത്തുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിവധശിക്ഷയ്ക്കു വിധിച്ചിരുന്നു. മിംഗ് കുടുംബത്തിലെ 39 അംഗങ്ങൾക്കാണ് വിവിധ ശിക്ഷകൾ ലഭിച്ചത്. ഇതിൽ 11 പേരെയാണ് വധശിക്ഷയ്ക്ക് ഇരയാക്കിയത്.ചൈനീസ് അതിർത്തിയോടു ചേർന്നുള്ള മ്യാൻമറിലെ ലൗക്കൈങ് നിയന്ത്രിച്ചിരുന്ന പ്രധാന സംഘങ്ങളിൽ ഒന്നായിരുന്നു മിംഗ് കുടുംബം. 2023ലെ ആഭ്യന്തര യുദ്ധത്തിനിടയിൽ മ്യാൻമറിലെ ലൗക്കൈംഗ് പ്രവിശ്യയുടെ നിയന്ത്രണം ഗോത്രവർഗ സംഘങ്ങൾ പിടിച്ചിരുന്നു. ഇതേത്തുടർന്ന് ഗോത്രസംഘം മാഫിയ സംഘത്തെ പിടികൂടി ചൈനയ്ക്കു കൈമാറിയതോടെയാണ് ഇവരുടെ തട്ടിപ്പ് സാമ്രാജ്യം തകർന്നത്. ആയിരക്കണക്കിനു ചൈനീസ് തൊഴിലാളികളാണ് മ്യാൻമറിലെ തട്ടിപ്പ് കേന്ദ്രങ്ങളിൽ വർഷങ്ങളായി കുടുങ്ങിക്കിടന്നത്. കഴിഞ്ഞ വർഷം, അഭിനയ അവസരത്തിനായി തായ്ലൻഡിലേക്കു…
Read Moreയുദ്ധഭീതിയിൽ പശ്ചിമേഷ്യ: തകർക്കു കളയുമെന്ന് ട്രംപ്; തിരിച്ചടിക്കുമെന്ന് ഇറാൻ
വാഷിംഗ്ടൺ ഡിസി/ടെഹ്റാൻ: പശ്ചിമേഷ്യ യുദ്ധസമാനമായ സാഹചര്യത്തിലേക്ക്. കഴിഞ്ഞ വർഷം ഇറാന്റെ ആണവ നിലയങ്ങൾക്കു നേരെയുണ്ടായ ആക്രമണത്തേക്കാൾ ഭീകരമായ ആക്രമണം നേരിടേണ്ടി വരുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പിനു പിന്നാലെ, തിരിച്ചടിക്കാൻ തങ്ങളും സജ്ജരാണെന്ന് ഇറാൻ വ്യക്തമാക്കി. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയാണ് എക്സിലൂടെ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയത്. അമേരിക്കൻ യുദ്ധക്കപ്പലുകൾ ഇറാനെ ലക്ഷ്യമാക്കി നീങ്ങുകയാണ്. തങ്ങളുടെ യുദ്ധക്കപ്പലുകൾ ഇറാനെതിരേ ആക്രമണം നടത്താൻ സർവസജ്ജമാണെന്ന് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ അറിയിച്ചു. ഏബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള യുദ്ധക്കപ്പലുകൾ ഏത് നിമിഷവും അതിവേഗത്തിൽ ആക്രമണം നടത്താൻ സജ്ജമാണ്. ഇറാൻ ചർച്ചയ്ക്കു തയാറാകണം. ആണവായുധങ്ങൾ ഇല്ലാത്ത, എല്ലാവർക്കും ഗുണകരമായ ഒരു കരാറിൽ ഒപ്പിടണം. സമയം അതിവേഗം അവസാനിക്കുകയാണ്- ട്രംപ് കുറിച്ചു. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്കാണ് ട്രംപ് പദ്ധതിയൊരുക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശക്തമായ…
Read Moreഇന്ത്യയില്‍ ഇനി ആഡംബര കാറുകള്‍ക്കും വിദേശ മദ്യത്തിനും വില കുറയും
ന്യൂഡല്‍ഹി: 18 വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായി. ‘എല്ലാ വ്യാപാര കരാറുകളുടെയും മാതാവ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കരാര്‍ നിലവില്‍ വരുന്നതോടെ ആഡംബര കാറുകള്‍, വൈന്‍, അത്യാധുനിക മരുന്നുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വില കുറയും. മെഴ്സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു, ഔഡി തുടങ്ങിയ യൂറോപ്യന്‍ കാറുകളുടെ ഇറക്കുമതി തീരുവ നിലവിലെ 100 ശതമാനത്തില്‍ നിന്ന് ഘട്ടം ഘട്ടമായി കുറയ്ക്കും. ഏകദേശം 16 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള കാറുകളുടെ തീരുവ ഉടനടി 40 ശതമാനമായി കുറയും. ഇത് പിന്നീട് 10 ശതമാനം വരെയാക്കാനാണ് തീരുമാനം. ഇതോടെ ആഡംബര കാറുകളുടെ വിലയില്‍ ലക്ഷക്കണക്കിന് രൂപയുടെ കുറവുണ്ടാകും. വിദേശ വൈനുകള്‍ക്കും സ്പിരിറ്റുകള്‍ക്കും മേലുള്ള 150 ശതമാനം തീരുവ 20 ശതമാനമായി കുറയ്ക്കും. പ്രീമിയം വൈനുകള്‍ക്കും സ്കോച്ച് വിസ്കികള്‍ക്കും വില…
Read More