ശസ്ത്രക്രിയയുടെ തലേദിവസം തലച്ചോറിനുള്ളിലെ ട്യൂമർ അപ്രത്യക്ഷമായി. കാലിഫോർണിയയിലെ ലോഡി സ്വദേശിയായ പോൾ വുഡ് എന്നയാളിലാണ് ഡോക്ടർമാരെ പോലും അമ്പരപ്പിച്ച അത്ഭുത പ്രതിഭാസം നടന്നത്. മാസങ്ങൾക്കു മുമ്പേ പോളിന് അതികഠിനമായ തലവേദനയും തലകറക്കവും ആരംഭിച്ചിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഇദ്ദേഹത്തിന് തലച്ചോറിൽ ട്യൂമറാണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് ഡോക്ടർമാർ ആലോചിച്ച് ഇദ്ദേഹത്തിന്റെ തലച്ചോറിൽ ശസ്ത്രക്രിയ നടത്തുവാൻ തീരുമാനിച്ചു. എന്നാൽ ശസ്ത്രക്രിയ നടത്തുവാൻ തീരുമാനിച്ചിരുന്ന ദിവസത്തിന്റെ തലേന്ന് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഇദ്ദേഹത്തിന്റെ തലച്ചോറിലെ ട്യൂമർ അപ്രത്യക്ഷമാകുകയായിരുന്നു. ദൈവത്തിന്റെ അത്ഭുതമെന്നാണ് തന്റെ മേൽ നടന്ന ഈ പ്രതിഭാസത്തെ പോൾ വിശേഷിപ്പിക്കുന്നത്. ട്യൂമർ ആണെന്നറിഞ്ഞ് നിരവധിയാളുകൾ തനിക്കു വേണ്ടി പ്രാർഥിച്ചിരുന്നുവെന്നും അതിനാൽ ദൈവം തന്നെ അനുഗ്രഹിച്ചതാണെന്നും പോൾ പറഞ്ഞു. സ്തബ്ധരായ ഡോക്ടർമാർ എന്താണ് ശരിക്കും നടന്നതെന്ന് അറിയുവാനുള്ള വിശദ പരിശോധന പോളിൽ നടത്തുകയാണ്. പോളിന്റെ കഥ സോഷ്യൽമീഡിയയിൽ വ്യപകമായി പ്രചരിക്കുന്നുമുണ്ട്.
Read MoreCategory: NRI
“ഞാൻ കരുത്തയായി ഇരിക്കും നീ എന്നോടു പറഞ്ഞതു പോലെ’- പ്രിയതമന്റെ ഓർമകളിൽ ദുഃഖം ഉള്ളിലൊതുക്കി ഇൻതാൻ
ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്നും പറന്നുയർന്ന ലയണ്‍ എയർ ഫ്ളൈറ്റ് 610 ഒറ്റ നിമിഷം കൊണ്ട് കടലിൽ തകർന്നു വീണപ്പോൾ ഇല്ലാതായത് ഒരുപാടു പേരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും കടമകളുമാണ്. ഇപ്പോഴിത ഒരുപിടി നല്ല ഓർമകൾ സമ്മാനിച്ച് തന്നോട് യാത്ര പറഞ്ഞ് ഈ വിമാനത്തിൽ പോയ പ്രിയതമൻ റിയോ നൻഡ പ്രതാമ ഇനി ഒരിക്കലും മടങ്ങി വരില്ലെന്ന സത്യം മനസിനെ പറഞ്ഞ് പഠിപ്പിച്ച് റിയോയുടെ മണവാട്ടിയായി ഒരുങ്ങിയിരിക്കുകയാണ് ഇൻതാൻ സ്യാരി. ഇരുവരുടെയും വിവാഹം നവംബർ 11നാണ് നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ 13 വർഷങ്ങളായി പ്രണയത്തിലായിരുന്നു ഇരുവരും. കാത്തിരിപ്പിനൊടുവിൽ വന്നെത്തിയ സുന്ദരദിനം മനോഹരമാക്കുവാൻ തന്റെ തോളോടു തോൾ ചേർന്നു നിൽക്കേണ്ടിയിരുന്നവൻ ഇനി ലോകത്തില്ല എന്ന യാഥാർത്ഥ്യം ഇൻതാൻ ഉൾക്കൊണ്ടിരിക്കുകയാണ്. റിയോയുടെ ഓർമകൾ അമൂല്യ നിധിയായി മനസിൽ സൂക്ഷിക്കുന്ന ഇൻതാൻ, റിയോയ്ക്ക് ഏറെ ഇഷ്ടപ്പെട്ട വിവാഹവസ്ത്രമണിഞ്ഞ് നവവധുവായി ഒരുങ്ങി. ഈ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച്…
Read Moreചരിത്രനിമിഷം അരികെ; കിലോഗ്രാമിന്റെ നിർവചനം മാറ്റുന്നു
ലണ്ടൻ: തൂക്കത്തിന്റെ അടിസ്ഥാനഘടകമായ കിലോഗ്രാമിന്റെ ഭാരം നിശ്ചയിക്കുന്ന മാനദണ്ഡത്തിൽ മാറ്റം വരുത്താനൊരുങ്ങി ശാസ്ത്രജ്ഞർ. പാരീസിൽ നടക്കുന്ന ജനറൽ കോൺഫറൻസ് ഓൺ വെയ്റ്റ്സ് ആൻഡ് മെഷേഴ്സിൽ വെള്ളിയാഴ്ചയോടെ ഇതു സംബന്ധിച്ച പ്രഖ്യാപനം വന്നേക്കും. തൂക്കത്തിനെതിരെ വോട്ട് ചെയ്താൽ ഭൗതിക വസ്തുവിനെ അടിസ്ഥാനമാക്കി നിർവചിച്ച അവസാനത്തെ അളവുകോലും ഇല്ലാതാവും. പാരീസിലെ രാജ്യാന്തര അളവുതൂക്ക ബ്യൂറോയിൽ സൂക്ഷിച്ചിരിക്കുന്ന 90 ശതമാനം പ്ലാറ്റിനവും 10 ശതമാനം ഇറിഡിയവും ചേർന്ന ലോഹസിലിണ്ടറാണ് ഒരു നൂറ്റാണ്ടിലേറെയായി കിലോഗ്രാമിന്റെ തൂക്കം നിർവചിച്ചിരുന്നത്. കിലോഗ്രാമിന്റെ അടിസ്ഥാനം അഥവാ പ്രോട്ടോടൈപ്പ് ഇതിന്റെ തൂക്കമാണ്. 1795ൽ ലൂയീസ് പതിനാറാമൻ രാജാവ് ഏർപ്പെടുത്തിയ ഈ സംവിധാനം ക്രമേണ മറ്റു രാജ്യങ്ങളും സ്വീകരിച്ചു. എന്നാൽ ഭൗതികവസ്തുവിനെ അടിസ്ഥാനമാക്കി നിർവചിക്കാനാകില്ലെന്നാണ് ഇപ്പോഴത്തെ ധാരണ. കാലപ്പഴക്കം മൂലം ഈ സിലിണ്ടറിൽ വരുന്ന ഭാരമാറ്റം കിലോഗ്രാമിന്റെ തൂക്കത്തിൽ മാറ്റം വരുത്തി തുടങ്ങിയതോടെയാണ് ക്ലിപ്തവും ശാസ്ത്രീയവുമായ മാർഗങ്ങളെക്കുറിച്ച് ആലോചിക്കാൻ ആരംഭിച്ചത്.…
Read Moreഅണയാതെ തീ, അകലാതെ ആശങ്ക! കലിഫോർണിയയിലെ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 44 ആയി
ലോസ് ആഞ്ചലസ്: കലിഫോർണിയയിൽ വിവിധ പ്രദേശങ്ങളിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 44 ആയി. വടക്കൻ കലിഫോർണിയയിൽ 42 പേരും ദക്ഷിണ കലിഫോർണിയയി രണ്ടു പേരും മരിച്ചു. വടക്കൻ കലിഫോർണിയയിൽ ഇരുനൂറിലധികം പേരെ കാണാതായിട്ടുണ്ട്. തീപിടിത്തത്തിൽ പാരഡൈസ് നഗരം കത്തിയമർന്നു. 1.17 ലക്ഷം ഏക്കർ ഭൂമിയാണ് കത്തിനശിച്ചത്. 6,453 വീടുകളെ തീ വിഴുങ്ങി. വടക്കൻ കലിഫോർണിയയിലെ പാരഡൈസ് നഗരം കത്തിയമർന്നു. ഹോളിവുഡിലെ ഏതാനും പ്രമുഖർക്കും വീട് വിട്ടുപോകേണ്ടിവന്നു. ദുരന്തത്തെ നേരിടാൻ ട്രംപ് ഭരണകൂടത്തിന്റെ അടിയന്തര സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കലിഫോർണിയ ഗവർണർ ജെറി ബ്രൗണ്‍ പറഞ്ഞിരുന്നു. വന സംരക്ഷണത്തിലെ പാളിച്ചകളാണ് തീപടരാൻ കാരണമായതെന്നാണ് ട്രംപ് പറയുന്നത് വാസ്തവത്തിൽ മോശം കാലവസ്ഥയാണ് വില്ലനായതെന്നും ബ്രൗൺ വ്യക്തമാക്കി. വടക്കൻ കലിഫോർണിയയിൽ ഇതുവരെ 6700 കെട്ടിടങ്ങളാണ് തീയിൽ നശിച്ചത്. അതേസമയം ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായിരിക്കുന്നത് പാരഡൈസ് നഗരത്തിലാണെന്ന് രക്ഷാ പ്രവർത്തകർ അറിയിച്ചു.
Read Moreകൈയും കാലും ഉപയോഗിച്ച് ഒരേസമയം മൂന്ന് റൂബിക്സ് ക്യൂബ് സോൾവ് ചെയ്ത കൗമാരക്കാരന് ഗിന്നസിൽ
കൈയും കാലും ഉപയോഗിച്ച് ഒരേസമയം മൂന്നു റൂബിക്സ് ക്യൂബുകൾ സോൾവ് ചെയ്ത 13 കാരന് ഗിന്നസ് വേൾഡ് റിക്കാർഡ്. ചൈനയിലെ സിയാമെൻ സ്വദേശിയായ ക്യൂ ജിയാൻയൂ എന്ന് പേരുള്ള കുട്ടിയാണ് ഇത്തരമൊരു അത്ഭുതം കാട്ടി ലോക ശ്രദ്ധ നേടിയെടുക്കുന്നത്. ഇരുകൈയും കാലുമുപയോഗിച്ച് 1:36 മിനിട്ടിനുള്ളിലാണ് ജിയാൻയൂ ഈ നേട്ടം സ്വന്തമാക്കിയത്. മാത്രമല്ല തലകീഴായി തൂങ്ങിക്കിടന്ന് 15:84 സെക്കൻഡുകൊണ്ടും ഈ 13കാരൻ റൂബിക് ക്യൂബ് സോൾവ് ചെയ്തിരുന്നു. ജിയാൻ ക്യൂ റൂബിക് ക്യൂബ് സോൾവ് ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഗിന്നസ് വേൾഡ് റിക്കാർഡിന്റെ യൂട്യൂബ് ചാനലിലും പങ്കുവച്ചിട്ടുണ്ട്. അത്ഭുതകരമായ ഈ പ്രകടനത്തിന് പ്രതികരണവുമായി ആയിരക്കണക്കിനാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
Read Moreമണിക്കൂറുകളുടെ വ്യത്യാസത്തിൽ അമ്മയും മകളും ഒരേ ആശുപത്രിയിൽ ഒരേ ദിവസം കുഞ്ഞുങ്ങൾക്ക് ജന്മം നൽകി
അമ്മയും മകളും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഒരേ ആശുപത്രിയിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ജോർജിയയ സ്വദേശികളായ ഒരു അമ്മയും മകളുമാണ് ഇത്തരമൊരു സംഭവത്തിലൂടെ ഏറെ ചർച്ചാവിഷയമാകുന്നത്. നാൽപ്പതുകാരിയായ അമ്മ അമാൻഡാ സ്റ്റീഫെൻസ് ആണ് കുഞ്ഞിനും ഇരുപത്തിനാലുകാരിയായ മകൾ ഹേലി ബക്സ്റ്റണ് പെണ്‍കുഞ്ഞിനുമാണ് ജന്മം നൽകിയത്. അമേരിക്കയിലെ ടെക്സസിലുള്ള കാരൾട്ടണിൽ പ്രവർത്തിക്കുന്ന താനെർ മെഡിക്കൽ സെന്ററിലാണ് ഇരുവരും കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. അമ്മയും മകളും സുഖമായിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമ്മയും മകളും ഈ ആശുപത്രിയിൽ ഒരേ ദിവസം കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത് ആദ്യത്തെ സംഭവമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്.
Read Moreമദ്യപിച്ചു വിമാനം പറത്താനെത്തി; എയർ ഇന്ത്യ ഓപ്പറേഷൻസ് ഡയറക്ടറെ തിരിച്ചിറക്കി
ന്യൂഡൽഹി: മദ്യപിച്ചു വിമാനം പറത്താനെത്തിയ എയർ ഇന്ത്യ ഓപ്പറേഷൻസ് ഡയറക്ടർ പിടിയിൽ. ന്യൂഡൽഹിയിൽനിന്നു ലണ്ടനിലേക്കുള്ള ബോയിംഗ് 787 ഡ്രീം ലൈനർ വിമാനത്തിന്റെ കമാൻഡായ ക്യാപ്റ്റൻ അരവിന്ദ് കത്പാലിയയാണ് ബ്രത്ത് അനലൈസർ ടെസ്റ്റിൽ പരാജയപ്പെട്ടത്. ഇയാൾക്കെതിരേ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം തുടങ്ങി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് വിമാനം പുറപ്പെടാൻ ഒരുങ്ങവെയാണ് പൈലറ്റ് അനുവദനീയമായതിൽ കൂടുതൽ അളവിൽ മദ്യപിച്ചിട്ടുണ്ടെന്ന് തെളിഞ്ഞതായി ഡോക്ടർ അറിയിച്ചത്. മുന്‍പ് പൈലറ്റിനെ പരിശോധിച്ചിരുന്നെങ്കിലും ഉപകരണത്തിനു തകരാർ സംഭവിച്ചതിനാൽ വ്യക്തമായിരുന്നില്ലെന്നും ഡോക്ടർ അറിയിച്ചു. ഇതേതുടർന്ന് അധികൃതർ ഈ പൈലറ്റിനെ തിരിച്ചുവിളിച്ചു. ഒരു മണിക്കൂറിനുശേഷം മറ്റൊരു പൈലറ്റിനെ വിളിച്ചുവരുത്തി വിമാനം പുറപ്പെട്ടു. ഡിജിസിഎ അന്വേഷണത്തിൽ കുറ്റക്കാരനെന്നു കണ്ടെത്തിയാൽ കത്പാലിയയ്ക്ക് മൂന്നു വർഷം വിലക്ക് ലഭിച്ചേക്കാം. വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂറിനുള്ളിൽ പൈലറ്റുമാർക്ക് മദ്യപിക്കുന്നതിനു വിലക്കുണ്ട്. എല്ലാം യാത്രയ്ക്കു മുന്‍പും ബ്രത്ത് അനലൈസർ പരിശോധനയ്ക്കു വിധേയമാകണമെന്നും നിയമമുണ്ട്.…
Read Moreസ്ട്രോബറിക്കുള്ളിൽ തയ്യൽ സൂചി; അന്‍പതുകാരി പിടിയിൽ
സിഡ്നി: ഓസ്ട്രേലിയയില്‍ സ്ട്രോബറിക്കുള്ളിൽ തയ്യല്‍ സൂചി കണ്ടെത്തിയ സംഭവത്തില്‍ അമ്പതുകാരി പിടിയില്‍. സൂപ്പര്‍ മാര്‍ക്കറ്റുകളിൽ വിറ്റഴിക്കപ്പെട്ട പഴങ്ങളിലാണ് സൂചി കണ്ടെത്തിയിരുന്നത്. ക്വീന്സ്ലാൻഡ് സ്വദേശിനിയാണ് പിടിയിലായത്. പഴങ്ങള്ക്കുള്ളില്നിന്ന് സൂചിയും പിന്നുകളും കണ്ടെത്തിയെന്ന് പറഞ്ഞ് നൂറിലധികം റിപ്പോര്‍ട്ടുകളാണ് അടുത്ത നാളുകളില്‍ പോലീസിന് ലഭിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ പ്രത്യേക സംഘത്തിനും രൂപം നല്‍കിയിരുന്നു. പിടിയിലായ സ്ത്രീയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സൂചി കണ്ടെത്തിയ സംഭവത്തെ തുടർന്ന് ക്വീന്‍സ്ലാൻഡിൽ സർക്കാർ ഇടപെട്ട് സ്ട്രോബറി വിൽപ്പന നിർത്തിവച്ചിരുന്നു. സ്ട്രോബറികൾക്കു പുറമേ മാന്പഴത്തിലും ആപ്പിളിലും സൂചികൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Read Moreകുരയ്ക്കില്ല പക്ഷേ കടിക്കും; നായയെപ്പോലെ ഒരു എട്ടുകാലി
നായയുടെ മുഖസാദൃശ്യമുള്ള എട്ടുകാലിയെ ഗവേഷകർ കണ്ടത്തി. ബണ്ണി ഹാർവെസ്റ്റ്മാൻ എന്ന പേരിലറിയപ്പെടുന്ന ഈ എട്ടുകാലിയെ ആൻഡ്രിയാസ് കേ എന്ന സ്വതന്ത്ര ശാസ്ത്രഞ്ജൻ ഇക്വഡോറിലെ ആമസോണ്‍ കാടുകളിൽ നിന്നുമാണ് കണ്ടെത്തിയത്. 2017ലാണ് അദ്ദേഹം ഈ എട്ടുകാലിയെ കണ്ടെത്തിയെങ്കിലും അടുത്തിടെയാണ് എട്ടുകാലിയുടെ ചിത്രങ്ങൾ ലോകം ഏറ്റെടുത്തത്. ഏറെ അമ്പരപ്പുളവാക്കുന്ന രൂപമാണ് ഈ എട്ടുകാലിക്കുള്ളത്. ഹാർവെസ്റ്റ്മാൻ ചിലന്തി വർഗത്തിലെ അംഗമാണെങ്കിലും പൂർണമായും ഒരു ചിലന്തിയല്ല. ചിലന്തികളെ പോലെ വല നെയ്യുവാനുള്ള കഴിവ് ഹാർവെസ്റ്റ്മാന്‍ ഇല്ല. മാത്രമല്ല ഹാർവെസ്റ്റ്മാന്റെ ശരീരത്തിൽ വിഷമില്ല. അതുകൊണ്ട് ഹാർവെസ്റ്റ്മാൻ ഒരു തരത്തിലും ഉപദ്രവകാരിയല്ല. ചിത്രങ്ങളിൾ ഹാർവെസ്റ്റ്മാന്‍ വലിയ വലുപ്പം തോന്നിപ്പിക്കുമെങ്കിലും യഥാർത്ഥത്തിൽ തീർത്തും ചെറുതാണ് ഇവ.
Read Moreഅപ്പോഴേ പറഞ്ഞതാ വേണ്ടാ വേണ്ടാന്ന്..! മുള്ളൻ പന്നിയോട് കോർത്ത നായയ്ക്ക് സംഭവിച്ചത്
മുള്ളൻ പന്നിയുമായി പോരടിച്ച് അവസാനം മുള്ളൻ പന്നിയുടെ ശരീരത്തിനോട് സാമ്യമമായി വളർത്തുനായയുടെ മുഖം മാറി . ന്യൂയോർക്കിലെ റക്കസ് എന്ന് പേരുള്ള വളർത്തു നായയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്. സെന്റ്. ബെർണാഡ് എന്നയിനത്തിൽപ്പെട്ട നായയാണ് ഇത്. മുമ്പിൽ കണ്ട ഒരു മുള്ളൻപന്നിയുടെ അടുക്കലാണ് റക്കസ് കുസൃതി കാണിക്കുവാൻ പോയത്. എന്നാൽ നായ അടുക്കലെത്തിയപ്പോൾ തന്നെ മുള്ളൻപന്നി ആക്രമണം അഴിച്ചു വിട്ടു. മുഖത്തും വായയിലും മുള്ള് തറച്ച് കയറിയ നായ വേദനകൊണ്ട് പുളഞ്ഞു. റക്കസിനെ ഉടൻ തന്നെ മൃഗാശുപത്രിയിലെത്തിച്ചു. ദീർഘനേരത്തെ പരിശ്രമത്തിനു ശേഷം മുള്ളുകളെല്ലാം റക്കസിന്റെ മുഖത്തു നിന്നും വായയിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തു.
Read More