കേരളം പ്രളയ ദുരിതത്തില്‍ മുങ്ങി താഴ്ന്നപ്പോള്‍ കൈപിടിച്ചു കരകയറ്റാനെത്തിയ മത്സ്യത്തൊഴിലാളികളെ നമ്മള് മനസില്‍ അടയാളപ്പെടുത്തിയ ഒരു ചിത്രമുണ്ട്. കടലില്‍ നിന്നു ഒരു തോണി തണ്ടില്‍ കെട്ടി ചുമലിലേറ്റി വരുന്ന മത്സ്യത്തൊഴിലാളികളുടെ ചിത്രം. അവര്‍ തന്നെയാണ് നമ്മെ പിടിച്ചു കയറ്റാന്‍ വന്ന രക്ഷകര്‍ എന്നു മനസില്‍ പതിപ്പിച്ചു പോയ ആ ചിത്രം പകര്‍ത്തിയത് മലയാളിയോ കേരളത്തിന്റെ തീരത്തു നിന്നോ ആയിരുന്നില്ല. നമുക്കത്ര സുപരിചിതമല്ലാത്ത നിര്‍മല്യ ഭട്ടാചാര്യ എന്ന ആ ഫോട്ടോഗ്രാഫറെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുത്തിയത് തോമസ് കേയലാണ്. അന്തര്‍ദേശീയ ഫോട്ടോഗ്രഫി മത്സരങ്ങളില്‍ നിന്ന് നൂറോളം ചിത്രങ്ങള്‍ക്ക് പുരസ്കാരങ്ങള്‍ ലഭിച്ച കോല്‍ക്കത്തയിലെ ഹൗറ സ്വദേശിയാണ് നിര്‍മല്യ. ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന ദിഖ തീരത്ത് നിന്ന് പകര്‍ത്തിയ ചിത്രമാണ് മലയാളികള്‍ നെഞ്ചോട് ചേര്‍ത്തത്. തന്റെ ഒരു ചിത്രം ഇത്തരത്തില്‍ വലിയൊരു പ്രചോദനമാകുമെന്ന് കരുതിയിരുന്നില്ലെന്നും തനിക്കു ലഭിച്ച വലിയൊരു ആദരമാണിതെന്നും അദ്ദേഹം സുഹൃത്ത് കൂടിയായ…
Read MoreCategory: RD Special
ഇവളാണ് മിടുമിടുക്കി; പ്രളയത്തിൽ മുങ്ങിയ കേരളത്തെ ആകാശത്തുനിന്ന് കൈപിടിച്ചുയർത്തിയത് ഈ ഇടുക്കിക്കാരി
നാളുകൾ നീണ്ട പ്രളയക്കെടുതിയിൽ പലയിടങ്ങളിലായി കുടുങ്ങിയവരെ രക്ഷിക്കാൻ യാതൊരു വിശ്രമവുമില്ലാതെ പ്രയത്നിച്ചവരാണ് സൈന്യവും മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും. മത്സ്യബന്ധനത്തൊഴിലാളികൾ തങ്ങളുടെ കൈവശമുള്ള ബോട്ടിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയപ്പോൾ ഹെലികോപ്റ്ററിലെത്തി ഓരോരുത്തരെയും രക്ഷിച്ചത് വ്യോമസേനയും നാവികസേനയുമാണ്. ബോട്ടുകളും മറ്റും എത്തിച്ചേരുവാൻ സാധിക്കാത്ത സ്ഥലങ്ങളിൽ നിരവധിപ്പേരെ ഹെലികോപ്ടറുകൾ സാഹസികമായി എയർലിഫ്റ്റ് ചെയ്ത് രക്ഷപെടുത്തി. രക്ഷാദൗത്യത്തിൽ പങ്കെടുത്ത ഹെലികോപ്റ്ററുകളുടെ ലാൻഡിംഗ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നിയന്ത്രിച്ചത് ഒരു മലയാളിപ്പെൺകൊടിയാണ്. ഇടുക്കി കഞ്ഞിക്കുഴി പഴയരിക്കണ്ടംവീട്ടിൽ അൻഷ തോമസ്. ചെങ്ങന്നൂർ ഐഎച്ച്ആർഡി കോളജിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനിയറിംഗ് പഠനം പൂർത്തിയാക്കിയ അൻഷ, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെത്തുന്ന ഹെലികോപ്റ്ററുകളുടെ ലാൻഡിംഗ് ഉൾപ്പടെയുള്ളകാര്യങ്ങളാണ് നിയന്ത്രിക്കുന്നത്. കോയമ്പത്തൂരിലെ എയർഫോഴ്സ് സ്പേസിലെ സുലൂർ 40-ാം വിംഗിലെ സ്ക്വാഡ്രണ്‍ ലീഡറാണ് അൻഷ. ഹെലികോപ്റ്റർ എവിടേക്കെല്ലാമാണ് പോകേണ്ടത്, എവിടെയൊക്കെ ഭക്ഷണം വിതരണം ചെയ്യണം എന്നൊക്കെ നിയന്ത്രിക്കുന്നത് അൻഷയാണ്. എയർഫോഴ്സ് ഉദ്യോഗസ്ഥനും ചെങ്ങന്നൂർ കവിയൂർ സ്വദേശിയുമായ…
Read Moreമിസ്റ്റര്‍ കണ്ണന്താനംജി നിങ്ങള്‍ക്ക് നന്ദി, ഈ ദുരിതകാലത്തും മലയാളികളെ ചിരിപ്പിക്കാന്‍ തോന്നിയ ആ മനസിന്, കണ്ണന്താനത്തിന്റെ ഉറക്കത്തെ വിടാതെ ട്രോളി മലയാളികള്‍, ട്രോളുകള്‍ കാണാം
മലയാളികള്‍ മഹാദുരന്തത്തിലും മനസുതുറന്നു ചിരിക്കുകയാണ്. കാരണം കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും. ഒരു രാത്രി ദുരിതാശ്വാസ ക്യാംപില്‍ അന്തിയുറങ്ങാന്‍ തീരുമാനിച്ചതായി അറിയിച്ചുകൊണ്ടുള്ള കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനാണ് ട്രോള്‍ പെരുമഴ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കണ്ണന്താനം വാര്‍ത്ത പങ്കുവെച്ചത്. ക്യാംപില്‍ കിടക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ട്രോളുകള്‍ കാണാം
Read Moreവല്ലുപ്പായ്ക്ക് മരുന്ന് വാങ്ങിക്കാന്‍ വല്ലുമ്മി അവനെ പറഞ്ഞുവിട്ടതാ… എയര്‍ഫോഴ്സ് ഹെലികോപ്റ്ററില്‍ ലിഫ്റ്റ് തന്നതാണെന്നാണ് കരുതിയത്! പ്രളയദുരന്തത്തിനിടയിലും മലയാളിയെ ചിരിപ്പിച്ച ആ ഓഡിയോ ക്ലിപ്പിലെ നായകന് പറയുന്നു
പ്രളയക്കെടുതിയില്‍ വലഞ്ഞ് എങ്ങനെയും കര കയറാനുള്ള തത്രപ്പാടിലാണിപ്പോള്‍ കേരളം. ഏതാനും ദിവസങ്ങളായി ദുരന്ത വാര്‍ത്തകള്‍ തന്നെയാണ് കേരളത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പുറത്തു വരുന്നതും. എന്നാല്‍ ഇതിനിടയിലും ചിരിയുണര്‍ത്തുന്ന നിരവധി കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നുണ്ട്. അക്കൂട്ടത്തിലൊന്നാണ് വീട്ടില്‍ നിന്ന് വല്ല്യപ്പന് മരുന്ന് വാങ്ങാന്‍ പോയ യുവാവ് ഹെലികോപ്റ്ററില്‍ കയറി തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പില്‍ ചെന്നുപെട്ട സംഭവം. വാട്ട്സ്ആപ്പുകളില്‍ ഒരു ഓഡിയോ ക്ലിപ്പിലൂടെയാണ് യുവാവിന്റെ കഥകേട്ട് ഈ ദുരിതത്തിനിടയിലും മലയാളികള്‍ ചിരിച്ച് മണ്ണ് കപ്പിയത്. ഓഡിയോ ക്ലിപ്പില്‍ വിവരിച്ച ആ സംഭവമിങ്ങനെയായിരുന്നു. ‘വല്ലുപ്പായ്ക്ക് മരുന്ന് വാങ്ങിക്കാന്‍ വല്ലുമ്മി അവനെ പറഞ്ഞുവിട്ടു. പോകുന്നവഴി ആരെയോ രക്ഷിക്കാനായി മത്സ്യത്തൊഴിലാളികളുടെ ബോട്ടില്‍ കയറി. അപ്പോള്‍ ആ വഴി ഒരു ഹെലികോപ്റ്റര്‍ താഴ്ന്നുവന്നു. അവര്‍ കൈവിശീയപ്പോള്‍ ഹെലികോപ്റ്ററില്‍ നിന്ന് റോപ്പിട്ടുകൊടുത്തു. ഹെലികോപ്റ്റര്‍ കണ്ട സന്തോഷത്തില്‍ അവന് അതില്‍ പിടിച്ച് കയറി. അവരവനെ തിരുവനന്തപുരത്ത്…
Read Moreനന്മ നിറഞ്ഞ ജെയ്സാലിന് സമ്മാനവുമായി വിനയന്, മുതുകു ചവിട്ടുപടിയാക്കിയ ചെറുപ്പക്കാരന് സമ്മാനിക്കുക ഒരു ലക്ഷം രൂപ, ഒറ്റമുറി ഷെഡില്‍ കഴിയുന്ന ജെയ്സലിന്റെ നന്മ ലോകമാധ്യമങ്ങളിലും
ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ മുതുക് ചവിട്ടുപടിയാക്കിക്കൊടുത്ത മത്സ്യത്തൊഴിലാളി ജെയ്സലിന് ലോകമെങ്ങുനിന്നും അഭിനന്ദനങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കെ സമ്മാനവുമായി സംവിധായകന് വിനയന്. ജെയ്സലിന് താന്‍ ഒരു ലക്ഷം രൂപ സമ്മാനം നല്കാന് ആഗ്രഹിക്കുന്നുവെന്ന് വിനയന് ഫേസ്ബുക്കില്‍ കുറിച്ചു. ഉയര്‍ന്നു നില്ക്കുന്ന ബോട്ടിലേക്ക് കയറാന്‍ വിഷമിച്ച് നിന്ന സ്ത്രീകള്‍ക്കുവേണ്ടിയാണ് ജെയ്സല്‍ തന്റെ മുതുക് ചവിട്ടുപടിയാക്കി നിന്ന് കൊടുത്തത്. ദേശീയ ദുരന്തനിവാരണസേനയുടെ അറിയിപ്പുപ്രകാരമാണ് താനൂരുള്ള കെ.പി. ജെയ്സലും കൂട്ടുകാരും ബോട്ടുമായി രക്ഷാപ്രവര്‍ത്തനത്തിന് 25 കിലോമീറ്ററോളം അപ്പുറത്തുള്ള വേങ്ങരയിലേക്ക് പോകുന്നത്. അതേസമയം ജെയ്സാലിന്റെ നന്മ റോയിട്ടേഴ്സ്, ബിബിസ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിട്ടുണ്ട്. വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്, സമൂഹത്തിന് ഏറെ മാതൃകയായി പ്രളയദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സസ്യത്തൊഴിലാളി ജെയ്സലിന് ഒരുലക്ഷം രൂപ സമ്മാനമായി നല്കാന് ഞാനാഗ്രഹിക്കുന്നു. ഈ വിവരം ഞാന്‍ ജെയ്സലിനെ അറിയിച്ചപ്പോള്‍ അദ്ദേഹത്തിനുണ്ടായ സന്തോഷം എന്നേ സംബന്ധിച്ച് വല്യ സംതൃപ്തി തന്നു. (ജെയ്സല്‍ ഫോണ്‍ 8943135485) തന്റെ…
Read Moreകേസും ജയില്‍വാസവും കഴിഞ്ഞു, ഇനി സീരിയലിലൂടെ തിരിച്ചുവരവ്, ധന്യ മേരി വര്‍ഗ്ഗീസ് ക്യാമറയ്ക്ക് മുന്നിലേക്ക്; ആദ്യ സീരിയലിന്റെ വിശേഷങ്ങള്‍ ഇങ്ങനെ
നടി ധന്യ മേരി വര്‍ഗീസ് തിരിച്ചുവരവിന് ഒരുങ്ങുന്നു. റിയല്‍ എസ്റ്റേറ്റ് തട്ടിപ്പു കേസിലെ ജയില്‍വാസവും പ്രശ്നങ്ങളും തീര്‍ത്താണ് താരത്തിന്റെ മടങ്ങിവരവ്. സിനിമയ്ക്കു പകരം സീരിയലിലൂടെയാണ് വരവെന്നുമാത്രം. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യാനൊരുങ്ങുന്ന സീത കല്യാണം എന്ന പരമ്പരയില്‍ നായിക ഇനി ധന്യ മേരി വര്‍ഗ്ഗീസാണ്. സീരിയലിന്റെ പ്രമോ വീഡിയോ ചാനല്‍ പുറത്ത് വിട്ടു. നടി അനന്യയാണ് സീരിയലിന്റെ ടൈറ്റില്‍ സോങ് ആലപിച്ചിരിയ്ക്കുന്നത്. അനന്യയുടെ മധുരമായ സ്വരത്തിനൊപ്പം സീരിയലിന്റെ കഥാപശ്ചാത്തലം പ്രേക്ഷകര്‍ക്ക് പറഞ്ഞുതരുന്നു. സീത എന്ന ടൈറ്റില്‍ റോളിലാണ് ധന്യ എത്തുന്നത്. അനാഥരായ സഹോദരികളുടെ കഥയാണ് സീത കല്യാണം. കഴിഞ്ഞവര്‍ഷം ധന്യ മേരി വര്‍ഗ്ഗീസും ഭര്‍ത്താവ് ജോണ്‍ ജാക്കോബും റിയല്‍ എസ്റ്റേറ്റ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. ആ പുകിലുകള് കെട്ടടങ്ങിയ ശേഷം ധന്യ ക്യാമറയ്ക്ക് മുന്നിലെത്തുന്നു എന്ന പ്രത്യേകത സീത കല്യാണത്തിനുണ്ട്.
Read Moreവെള്ളം ഇറങ്ങി: വീടുകൾ മണ്ണിനടിയിൽ; ചിത്രങ്ങള്‍ കാണാം
കോട്ടയം: സംസ്ഥാനത്ത് രണ്ട് ദിവസമായി മഴ മാറിനിന്നതോടെ പലയിടങ്ങളിൽനിന്നും വെള്ളം ഇറങ്ങി തുടങ്ങി. വെള്ളം ഇറങ്ങിയതോടെ പലരും വീട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ്. എന്നാൽ പ്രളയത്തിൽ പല വീടുകളും മണ്ണിനടിയിലായി. നിരവധി സ്ഥലങ്ങലിലാണ് വീടുകൾ ഉണ്ടോ എന്ന് സംശയിക്കുന്ന വിധത്തിൽ മണ്ണ് അടിഞ്ഞു കൂടിയിരിക്കുന്നത്. വീടിനുള്ളിൽ പ്രവേശിക്കാൻ പോലും സാധിക്കാത്ത വിധത്തിലാണ് മണ്ണ് അടിഞ്ഞു കൂടിയിരിക്കുന്നത്. യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യേണ്ട സ്ഥിതിയാണ് നിലവിൽ.
Read Moreപ്രളയക്കെടുതിയില്‍ താങ്ങായവര്‍ക്ക് ഹൃദയം നിറയുന്ന നന്ദിവാക്കുമായി കേരള ജനത, സൈന്യത്തിന് നന്ദി പറയാന്‍ സ്വീകരിച്ചത് വേറിട്ട ഐഡിയ
കേരളത്തിനെ ചരിത്രത്തിലെ വലിയ ദുരന്തത്തിലെത്തിച്ച പ്രളയ ജലം വറ്റി തുടങ്ങി. ലക്ഷക്കണക്കിന് ജനങ്ങളെ രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. കേരളത്തിലെ മത്സ്യത്തൊഴിലാളികളും സൈന്യവും മറ്റ് ജനങ്ങളും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ഇതിനിടെ രണ്ട് യുവതികളെ രക്ഷപ്പെടുത്തിയ കൊച്ചിയിലെ വീടിന്റെ ടെറസില്‍ നന്ദി അറിയിച്ചുകൊണ്ടുള്ള ചിത്രം എഎന്‍ഐ പുറത്തുവിട്ടു. ടെറസിന്റെ മുകളില്‍ വെള്ള നിറത്തില്‍ താക്സ് എന്ന് എഴുതിയ ചിത്രമാണ് എഎന്‍ഐ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 17നാണ് ഈ ടെറസിന് മുകളില്‍ ഒറ്റപ്പെട്ടിരുന്ന രണ്ട് യുവതികളെ നേവല്‍ ഹെലികോപ്റ്റര്‍ പൈലറ്റ് സിഡിആര്‍ വര്‍മ രക്ഷപ്പെടുത്തിയത്.
Read Moreവെള്ളം കയറിയ വീട്ടിലേക്ക് മടങ്ങുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്! പാമ്പു കടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…
വെള്ളപ്പൊക്കത്തിനുശേഷം വീട്ടിലേക്ക് മടങ്ങുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. ഒരു കാരണവശാലും രാത്രിയിൽ വീട്ടിലേക്ക് പോകരുത്. വീടിനകത്ത് പാന്പ് മുതൽ പലതരത്തിലുള്ള വിഷ ജീവികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പലയിടങ്ങളിലും പാന്പിന്റെ ശല്യം വർധിച്ചിരിക്കുകായാണ്. പാന്പു കടിയേൽക്കാതെ സൂക്ഷിക്കുക. പാന്പു കടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചുവടെ:- ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വിഷം വ്യാപിക്കുന്നത് പരമാവധി തടയുക കടിയേറ്റ കൈ-കാൽ അനക്കാതെ ശ്രദ്ധിക്കുക കടിയേറ്റ വ്യക്തിയെ ഒരു പരന്ന പ്രതലത്തിൽ കിടത്തുക മുറിവേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിക്ക് നന്നായി കഴുകുക പാന്പു കടിയേറ്റെന്ന് മനസിലായാൽ ഒരു കാരണവശാലും പരിഭ്രാന്തരാകുകയോ കടിയേറ്റ വ്യക്തിയെ പേടിപ്പിക്കുകയോ അരുത്. മുറിവിനു മുകളിലായി കയറോ തുണിയോ മുറുക്കി കെട്ടേണ്ടതില്ല. ഇത് രക്തയോട്ടം തടസപ്പെടുത്തി കോശങ്ങൾ നശിക്കുന്നതിനു കാരണമാകും. കടിച്ച പാന്പിനെ അന്വേഷിച്ചു സമയം പാഴാക്കരുത്. നിങ്ങളുടെ പരിസരത്തു പാന്പുകടിക്കുള്ള ചികിത്സ ലഭ്യമായിട്ടുള്ള ജില്ലാ ആശുപത്രികളിലും, ജനറൽ ആശുപത്രികളിലും…
Read Moreനന്മയുടെ മുതുകുകള്‍, ബോട്ടില്‍ കയറാന്‍ പറ്റാതിരുന്ന സ്ത്രീകള്‍ക്ക് മുതുക് ചവിട്ടുപടിയാക്കി ജയ്സല്‍, മനുഷ്യ സ്നേഹത്തിന്റെ നന്മ ലോകം മുഴുവന്‍ വാര്‍ത്തയാക്കി മാധ്യമങ്ങള്‍
കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയത്തിലും നിറഞ്ഞു നിന്നത് ഇടമുറിയാത്ത നന്മ. മലപ്പുറം വേങ്ങരയില്‍ നിന്നുള്ള ഒരു ദൃശ്യമാണ് വൈറലാകുന്നത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതായി എത്തിയ ബോട്ടില്‍ കയറാന്‍ കഴിയാതിരുന്ന സ്ത്രീകള്‍ക്കായി വെള്ളത്തില്‍ കിടന്ന് തന്റെ മുതുക് ചവിട്ടുപടിയായി നല്കിയ ജയ്സലിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. മുപ്പത്തിരണ്ടുകാരനായ താനൂര്‍ സ്വദേശിയാണ് ജയ്സല്‍. പ്രായമായവരടക്കമുള്ള സ്ത്രീകളെയാണ് തന്റെ മുതുകില്‍ ചവിട്ടിക്കയറാന്‍ ജയ്സല്‍ കരുണ കാട്ടിയത്. ജയ്സല്‍ മത്സ്യത്തൊഴിലാളിയാണ്. ദേശീയ ദുരന്ത നിവരാണ സേനയ്ക്കൊപ്പം വേങ്ങരയില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ജയ്സല്‍ ഭൂമിയോളം താഴ്ന്നു മനുഷ്യത്വം കാണിച്ചു നല്‍കിയത്.
Read More