ഐഎസ്എൽ: ജംഷഡ്പുർ എഫ്സിക്ക് മിന്നും ജയം

ജംഷഡ്പുർ: ഐഎസ്എല്ലിൽ ജംഷഡ്പുർ എഫ്സിക്ക് മിന്നും ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു. ജംഷഡ്പുരിന് വേണ്ടി മുഹമ്മദ് സനാൻ രണ്ട് ഗോളുകളും മെസി ബോളിയും നിക്കോളോ സ്റ്റൊജാനോവിച്ചും ഓരോ ഗോൾ വീതം നേടി. എസ്. പ്രകടേശ്വരൻ ആണ് ചെന്നൈയിന് വേണ്ടി ഗോൾ കണ്ടെത്തിയത്. വിജയത്തോടെ ജംഷഡ്പുരിന് 18 പോയിന്‍റായി. നിലവിൽ ലീഗ് ടേബിളിൽ നാലാം സ്ഥാനത്താണ് ജംഷഡ്പുർ.

Read More

ബേറ്റ്സ് വിരമിക്കുന്നു

ഡ്യൂൻഡിൻ: 20 വർഷത്തെ കരിയറിന് വിരാമമിട്ട് ന്യൂസിലൻഡ് ഓൾറൗണ്ടർ സൂസി ബേറ്റ്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഈ വർഷം ഇംഗ്ലണ്ടിൽ നടക്കുന്ന ട്വന്‍റി20 ക്രിക്കറ്റ് വനിതാ ലോകകപ്പിന് ശേഷം വിരമിക്കുമെന്നാണ് 38കാരിയായ താരം അറിയിച്ചത്. 2003ൽ പതിനഞ്ചാം വയസിൽ ആഭ്യന്തര ക്രിക്കറ്റിലും 2006ൽ അന്താരാഷ്ട്ര ക്രിക്കറ്റിലും ബേറ്റ്സ് അരങ്ങേറ്റം കുറിച്ചു. വനിതാ ട്വന്‍റി20 യിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടിയ താരം (4717), വനിതാ ഏകദിനത്തിൽ നാലാം സ്ഥാനക്കാരിയുമാണ് (5964). 2011 ജൂലൈയിൽ ന്യൂസിലൻഡ് ക്യാപ്റ്റനായി സ്ഥാനം ഏറ്റെടുത്ത ബേറ്റ്സ് ഏഴ് വർഷത്തോളം ടീമിനെ നയിച്ചു.

Read More

ശാംഭവി- ദിവ്യാൻഷു സഖ്യത്തിന് സ്വർണമെഡൽ

കെയ്റോ (ഈജിപ്ത്): ഇന്‍റർനാഷണൽ ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷൻ (ഐഎസ്എസ്എഫ്) ജൂണിയർ വേൾഡ് കപ്പ് റൈഫിൾ/പിസ്റ്റൾ/ഷോട്ട്ഗണിൽ ഇന്ത്യയുടെ 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ജോഡികളായ ശാംഭവി ക്ഷീർസാഗർ, ദിവ്യാൻഷു ദേവാംഗൻ എന്നിവർ 499.9 റിക്കാർഡ് സ്കോർ നേടി സ്വർണ മെഡൽ നേടി. ഈജിപ്തിലെ കെയ്റോയിലായിരുന്നു മത്സരം. ചൈനീസ് തായ്പേയിയുടെ സായ് ചീ-യിംഗ്, ചെൻ യു-ആൻ സഖ്യം 498.3 പോയിന്‍റുമായി വെള്ളിയും ഫ്രഞ്ച് ജോഡിയായ ടിഫെൻ പോംസ്, ഗാസ്പാർഡ് ലെസിയർ സഖ്യം 434.4 പോയിന്‍റുമായി വെങ്കലവും നേടി. കെയ്റോ ജൂണിയർ ലോകകപ്പിൽ ഇന്ത്യ 12 മെഡലുകളുമായി (നാല് സ്വർണം, അഞ്ച് വെള്ളി, മൂന്ന് വെങ്കലം) പട്ടികയിൽ മുന്നിലാണ്.

Read More

സബലെങ്കയും ഇഗ ഷ്യാങ്ടെകും മൂന്നാം റൗണ്ടിൽ

മാഡ്രിഡ് (സ്പെയ്ൻ): മാഡ്രിഡ് ഓപ്പണ്‍ വനിതാ ടെന്നീസിൽ ലോക ഒന്നാം നന്പർ താരം അരീന സബലെങ്കയും ഇഗ ഷ്യാങ്ടെക്കും മൂന്നാം റൗണ്ടിൽ കടന്നു. രണ്ടാം റൗണ്ടിൽ അമേരിക്കൻ താരം പെയ്റ്റണ്‍ സ്റ്റേണ്‍സിനെ 5-7, 3-6 സ്കോറിനാണ് സബലെങ്ക പരാജയപ്പെടുത്തിയത്. ഡാരിയ സ്നിഗുറിനെ 1-6, 2-6 സ്കോറിന് പരാജയപ്പെടുത്തി ഇഗ ഷ്യാങ്ടെക് അതിവേഗം മത്സരം അവസാനിപ്പിച്ചു. എലീന റെയ്‌ബാക്കിന 4-6, 6-3, 7-5 സ്കോറിന് എലീന ഗബ്രീല റൂസയെ പരാജയപ്പെടുത്തി.

Read More

മനോഹര ദിവസത്തെ അടയാളപ്പെടുത്തി സച്ചിൻ… 53-ാം പിറന്നാൾ ആഘോഷിച്ച് സച്ചിൻ തെണ്ടുൽക്കർ

മുംബൈ: ആരാധകരെ നിരാശരാക്കാതെയും കുടുംബത്തോടൊപ്പം ചേർന്നും 53-ാം പിറന്നാൾ ആഘോഷിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. അമ്മക്കും ഭാര്യക്കും വളർത്തുനായക്കുമൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് മനോഹര ദിവസത്തെ സച്ചിൻ അടയാളപ്പെടുത്തി. പിറന്നാൾ ദിനത്തിൽ രാവിലെ മുതൽ വീടിന്് മുന്നിൽ കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്താതെയാണ് സച്ചിൻ ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകിയും സെൽഫിയെടുത്തും ആരാധകർ കൊണ്ടുവന്ന കേക്ക് മുറിച്ചും സച്ചിൻ അവർക്കൊപ്പം ചേർന്നു. സച്ചിന്‍റെ ആരാധകരിൽ ഏറെ പേരുകേട്ട സുധീർ ചൗധരിയും സച്ചിന്‍റെ വീട്ടിലെത്തിയിരുന്നു. ഇന്ത്യൻ പതാക വീശി, ശംഖ് മുഴക്കിക്കൊണ്ടാണ് സുധീർ താരത്തിന് ജന്മദിനാശംസകൾ നേർന്നത്. സച്ചിനും ഭാര്യയും കേക്ക് മുറിക്കുന്പോൾ സുധീർ ശംഖ് മുഴക്കിക്കൊണ്ടിരുന്നു. ആരാധകരുടെ ഗാനങ്ങളും ആഘോഷനിമിഷത്തെ മനോഹരമാക്കി. സച്ചിന് ആശംസകൾ നേർന്ന് ലോകമെന്പാടുമുള്ള ക്രിക്കറ്റ് പ്രേമികളും രംഗത്തുണ്ടായിരുന്നു. വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ സച്ചിന് ആശംസകൾ നേർന്നു. മുൻ സഹതാരങ്ങളും ആശംസ…

Read More

ടോപ് സിറ്റി മാഞ്ചസ്റ്റര്‍ സിറ്റി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി എഫ്‌സി ഒന്നാം സ്ഥാനത്ത്. എവേ ഗ്രൗണ്ടില്‍ അരങ്ങേറിയ 33-ാം റൗണ്ട് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി എഫ്‌സി 1-0ന് ബേണ്‍ലിയെ കീഴടക്കിയതോടെയാണിത്. അഞ്ചാം മിനിറ്റില്‍ സൂപ്പര്‍ താരം എര്‍ലിംഗ് ഹാലണ്ടിന്‍റെ വകയായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി എഫ്‌സിയുടെ ജയം കുറിച്ച ഗോള്‍. ജെറെമി ഡോക്കുവിന്‍റെ അസിസ്റ്റിലായിരുന്നു ഗോള്‍ പിറന്നത്. തോല്‍വിയോടെ ബേണ്‍ലി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍നിന്ന് തരംതാഴ്ത്തപ്പെട്ടു. അടുത്ത സീസണില്‍ ബേണ്‍ലി ഇഎഫ്എല്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കും. പ്രീമിയര്‍ ലീഗ് പോയിന്‍റ് ടേബിളില്‍ 200 ദിനം ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് ആഴ്‌സണല്‍ എഫ്‌സിയെ മാഞ്ചസ്റ്റര്‍ സിറ്റി എഫ്‌സി പിന്തള്ളി. കഴിഞ്ഞ മത്സരത്തില്‍ ആഴ്‌സണലിനെ കീഴടക്കിയാണ് മാഞ്ചസ്റ്റര്‍ സിറ്റി കിരീട പോരാട്ടം ഫോട്ടോ ഫിനിഷിംഗിലേക്ക് എത്തിച്ചത്. നേടിയ ഗോളില്‍ ഒന്നാമത്ലീഗില്‍ 33 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി എഫ്‌സിക്കും ആഴ്‌സണല്‍…

Read More

ബയേണ്‍ ഫൈനലില്‍

ലെവര്‍കുസെന്‍: ജര്‍മന്‍ കപ്പ് ഫുട്‌ബോളില്‍ എഫ്‌സി ബയേണ്‍ മ്യൂണിക് ഫൈനലില്‍. സെമിയില്‍ ബയെര്‍ ലെവര്‍കുസെനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ബയേണ്‍ മ്യൂണിക് ഫൈനലില്‍ പ്രവേശിച്ചത്. ഹാരി കെയ്ന്‍ (22), ലൂയിസ് ഡിയസ് (90+3) എന്നിവരുടെ വകയായിരുന്നു ബയേണ്‍ മ്യൂണിക്കിന്‍റെ ഗോളുകള്‍. 2025-26 സീസണില്‍ വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി ഹാരി കെയ്‌ന്‍റെ ഗോള്‍ സമ്പാദ്യം 52 ആയി. 2020നുശേഷം ആദ്യമായാണ് ബയേണ്‍ ജര്‍മന്‍ കപ്പിന്‍റെ ഫൈനലില്‍ പ്രവേശിക്കുന്നത്.

Read More

ഇറാന്‍ ലോകകപ്പില്‍ കളിക്കും

ടെഹ്‌റാന്‍: ഫിഫ 2026 ലോകകപ്പ് ഫുട്‌ബോളില്‍ ഇറാന്‍ കളിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് 2026 ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കുന്നത്. അമേരിക്ക-ഇസ്രയേല്‍ സഖ്യം ഇറാന് എതിരേ നടത്തുന്ന വ്യോമാക്രമണത്തെത്തുടര്‍ന്ന് ഇറാന്‍റെ ലോകകപ്പ് സാന്നിധ്യം ആശങ്കയിലായിരുന്നു. ലോകകപ്പില്‍ തങ്ങളുടെ ടീം പങ്കെടുക്കുമെന്ന് ഇറേനിയന്‍ സര്‍ക്കാര്‍ വക്താവ് ഇന്നലെ അറിയിച്ചു. ലോകകപ്പിന്‍റെ കിക്കോഫിലേക്ക് ഇനി 48 ദിനങ്ങളുടെ അകലം മാത്രമാണുള്ളത്. ഇറ്റലിക്കായി ട്രംപ്അതേസമയം, ഇറാനു പകരം ഇറ്റലിയെ 2026 ലോകകപ്പില്‍ ഉള്‍പ്പെടുത്താന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ദൂതന്‍ ഫിഫയോട് ആവശ്യപ്പെട്ടതായി ഫിനാന്‍ഷല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായുള്ള ഇഴടയുപ്പം വര്‍ധിപ്പിക്കാനാണ് ട്രംപിന്‍റെ ഈ നീക്കമെന്നു വിലയിരുത്തപ്പെടുന്നു. ഇറാന്‍ യുദ്ധത്തില്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പ്രസ്താവനയ്‌ക്കെതിരേ ട്രംപ് നടത്തിയ വിവാദ പ്രത്യാക്രമണങ്ങള്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ അതൃപ്തിക്കു കാരണമായി. 2014നുശേഷം…

Read More

എസ്റ്റേവോ ലോകകപ്പില്‍ ഉണ്ടാകില്ല

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ചെല്‍സിയുടെ ബ്രസീലിയന്‍ ഫോര്‍വേഡ് എസ്റ്റേവോ 2026 ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ കളിച്ചേക്കില്ലെന്നു സൂചന. ഞായറാഴ്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്‌സിക്ക് എതിരായ മത്സരത്തിനിടെ എസ്റ്റേവോ പരിക്കേറ്റു പുറത്തായിരുന്നു. 17 മിനിറ്റ് മാത്രമായിരുന്നു എസ്റ്റേവൊ കളത്തില്‍ ഉണ്ടായിരുന്നത്. 18കാരനായ എസ്റ്റേവൊ ചെല്‍സിക്കായി 36 മത്സരങ്ങള്‍ കളിച്ചു. എട്ട് ഗോള്‍ നേടി, മൂന്ന് അസിസ്റ്റ് നടത്തി. ബ്രസീലിനായി 11 മത്സരങ്ങളില്‍നിന്ന് അഞ്ച് ഗോള്‍ സ്വന്തമാക്കി. ലോകകപ്പിനുള്ള ബ്രസീല്‍ സംഘത്തെ മേയ് 18ന് കാര്‍ലോ ആന്‍സിലോട്ടി പ്രഖ്യാപിക്കുമെന്നാണ് സൂചന.

Read More

വെസ്റ്റ്‌വുഡ് സ്റ്റൈല്‍ ബ്ലാസ്റ്റ്: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി കളത്തില്‍

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്‍റെ 2025-26 സീസണില്‍, തിരിച്ചുവരവിന്‍റെ പാതയിലുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മൂന്നാം ജയമോഹവുമായി ഇന്നു കളത്തില്‍. സീസണിലെ ആദ്യ ആറ് മത്സരങ്ങളില്‍നിന്ന് ഒരു പോയിന്‍റ് മാത്രം നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, പിന്നീട് എത്തിയ ഇംഗ്ലീഷ് കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡിന്‍റെ ശിക്ഷണത്തില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ആഷ്‌ലി വെസ്റ്റ്‌വുഡിന്‍റെ കീഴില്‍ ഇറങ്ങിയ നാല് മത്സരങ്ങളില്‍ ഒരു തോല്‍വി മാത്രമേ വഴങ്ങിയുള്ളൂ. രണ്ട് ജയവും ഒരു സമനിലയും സ്വന്തമാക്കുകയും ചെയ്തു. ഹോം ഗ്രൗണ്ടായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്നു രാത്രി 7.30നു നടക്കുന്ന മത്സരത്തില്‍ ഒഡീഷ എഫ്‌സിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ എതിരാളികള്‍. 10 മത്സരങ്ങളില്‍നിന്ന് എട്ട് പോയിന്‍റുമായി ലീഗ് ടേബിളില്‍ 11-ാം സ്ഥാനത്താണ് കേരള ബ്ലസ്റ്റേഴ്‌സ്. ഏഴ് മത്സരങ്ങളില്‍നിന്ന് ആറ് പോയിന്‍റുമായി 13-ാം സ്ഥാനത്താണ് ഒഡീഷ. പരിക്ക് പ്രശ്‌നംകഴിഞ്ഞ മത്സരത്തില്‍…

Read More