റാഞ്ചി: ഇംഗ്ലണ്ടിനെ റാഞ്ചിയിലും റാഞ്ചി രോഹിത് ശർമയും കൂട്ടരും അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റ് പരന്പര സ്വന്തമാക്കി. സ്പിന്നർമാർ കളം നിറഞ്ഞ റാഞ്ചിയിൽ നടന്ന നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരേ അഞ്ചു വിക്കറ്റ് ജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത. ഇംഗ്ലണ്ട് ഉയർത്തിയ 192 റണ്‍സ് വിജയലക്ഷ്യം അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. നായകൻ രോഹിത് ശർമയും (55) ശുഭ്മാൻ ഗില്ലും (52)അർധ സെഞ്ചറി നേടി. രണ്ട് ഇന്നിംഗ്സിലും നിർണായക പ്രകടനം പുറത്തെടുത്ത വിക്കറ്റ് കീപ്പർ ധ്രുവ് ജുറെലാണു കളിയിലെ താരം. അഞ്ചു മത്സര പരന്പരയിൽ ഇന്ത്യയുടെ മൂന്നാം ജയമാണിത്. ആദ്യ മത്സരത്തിൽ ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. മത്സരത്തിൽ ആകെ വീണ 35ൽ 28 വിക്കറ്റും സ്പിന്നർമാരാണു വീഴ്ത്തിയത്. പരന്പരയിലെ അവസാന മത്സരം മാർച്ച് ഏഴിനു ധരംശാലയിൽ ആരംഭിക്കും. അഞ്ചു മത്സരങ്ങളുടെ പരന്പരയിൽ ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റ് ജയിച്ച…
Read MoreCategory: Sports
ലിവർപൂൾ ചാമ്പ്യന്മാർ
ലണ്ടൻ: ഈ സീസണോടെ ലിവർപൂൾ വിടുന്ന പരിശീലകൻ യർഗൻ ക്ലോപ്പിന് സീസണിലെ ആദ്യ സമ്മാനം. ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബോളിൽ ലിവർപൂൾ ജേതാക്കളായി. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ലിവർപൂൾ വിർജിൽ വാൻഡിക് എക്സ്ട്രാ ടൈമിൽ നേടിയ ഹെഡറിൽ 1-0നു ചെൽസിയെ തോൽപ്പിച്ചു. ആവേശകരമായ ഫൈനലിൽ ഇരു ടീമും ആക്രമണവും പ്രത്യാക്രമണവുമായി കളംനിറഞ്ഞു. പലപ്പോഴും കളിക്കാർ തമ്മിൽ പിടിവലിയിൽ വരെ കാര്യങ്ങളെത്തി. വിഎആറിലൂടെ രണ്ടുകൂട്ടർക്കും ഗോളുകളും നിഷേധിക്കപ്പെട്ടു. 90 മിനിറ്റിലും ഗോൾരഹിതമായതോടെ എക്സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിന്റെ 118-ാം മിനിറ്റിൽ കോർണറിൽനിന്നു വന്ന പന്തിന് തലവച്ച് ലിവർപൂൾ ക്യാപ്റ്റൻ പന്ത് വലയിലാക്കി. പത്താം ലീഗ് കപ്പുമായി ലിവർപൂൾ കിരീട നേട്ടക്കണക്കിലെ ഒന്നാം സ്ഥാനം ഉയർത്തി. എട്ടു ലീഗ് കപ്പുള്ള മാഞ്ചസ്റ്റർ സിറ്റിയാണു രണ്ടാമത്.
Read Moreന്യൂഡൽഹി മാരത്തണ്‍: ടി. ഗോപി ചാമ്പ്യൻ
ന്യൂഡൽഹി: അപ്പോളോ ടയേഴ്സ് ന്യൂഡൽഹി മാരത്തണിൽ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മലയാളി താരം ടി. ഗോപിക്ക് കിരീടം. ഇഞ്ചോടിഞ്ച് മത്സരത്തിൽ സഹതാരം ശ്രീനു ബുഗാതയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഗോപിയുടെ നേട്ടം. 2:14:40 സമയത്തിലാണ് ഗോപി ഫിനിഷ് ചെയ്തത്. 2:14:41 സമയത്തിൽ ശ്രീനു ബുഗാത രണ്ടാമനായി. അക്ഷയ് സൈനി (2:15:27)ക്കാണ് എലൈറ്റ് വിഭാഗത്തിൽ മൂന്നാം സ്ഥാനം. 2022ൽ നേടിയ വ്യക്തിഗത മികവ് (2:13:39) മറികടക്കാൻ ഗോപിക്കായില്ല. പാരീസ് ഒളിന്പിക്സ് യോഗ്യതാ മാർക്ക് മറികടക്കാനും താരങ്ങൾക്കായില്ല. 2:08.10 സമയമായിരുന്നു ഒളിന്പിക്സ് യോഗ്യതാ മാർക്ക്. എലൈറ്റ് വനിതാ വിഭാഗത്തിൽ തന്റെ ഏറ്റവും മികച്ച വ്യക്തിഗത സമയം (2:52:25) കണ്ടെത്തിയ അശ്വിനി ജാദവ് സ്വർണം നേടി. നിർമാബെൻ താക്കൂർ (2:55:47), ദിവ്യങ്ക ചൗധരി (2:57.06) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കേന്ദ്ര സാംസ്കാരിക സഹമന്ത്രി മീനാക്ഷി ലേഖി, മുൻ…
Read Moreടർക്കിഷ് വനിതാ കപ്പ്: ഇന്ത്യൻ വനിതകൾ കപ്പിനരികെ; ചരിത്രനേട്ടം കാണാൻ കാത്ത് ആരാധകർ
അലൻയ (തുർക്കി): ഇന്ത്യയുടെ സീനിയർ വനിതാ ഫുട്ബോൾ ടീം ദക്ഷിണ ഏഷ്യക്കു പുറത്തുള്ള ആദ്യ അന്താരാഷ്ട്ര കിരീട നേട്ടത്തിനരികെ. ടർക്കിഷ് വനിതാ കപ്പിൽ രണ്ടാം ജയം നേടിയതോടെയാണ് ഇന്ത്യയെ ചരിത്രനേട്ടം കാത്തിരിക്കുന്നത്. നാലു ടീമുകളുള്ള ചാന്പ്യൻഷിപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ 2-0ന് ഹോങ്കോംഗിനെ പരാജയപ്പെടുത്തി. അഞ്ജു തമാംഗ് (19’), സൗമ്യ ഗുഗുലോത്ത് (79’) എന്നിവരാണ് ഗോൾ നേടിയത്. സാഫ് കപ്പ് അഞ്ചു തവണയും സൗത്ത് ഏഷ്യൻ ഗെയിംസിൽ മൂന്നു സ്വർണ മെഡലും നേടിയിട്ടുള്ള ഇന്ത്യ മറ്റൊരു അന്താരാഷ്ട്ര ചാന്പ്യൻഷിപ്പ് നേടിയിട്ടില്ല. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ എസ്റ്റോണിയയെ തോൽപ്പിച്ചിരുന്നു. 27ന് കൊസോവോയെ തോൽപ്പിക്കാനായാൽ ഇന്ത്യക്കു കിരീടമുയർത്താം. കൊസോവോയ്ക്കും ഇന്ത്യക്കും ആറു പോയിന്റ് വീതമാണ്. ഗോൾവ്യത്യാസത്തിൽ കൊസോവോയാണ് ഒന്നാമത്.
Read Moreമനത്തക്കരുത്തും പോരാട്ടവീര്യവും കൈവിട്ടില്ല; രണ്ടാം പകുതിയില്‍ കണക്കുതീര്‍ത്ത് ബ്ലാസ്റ്റേഴ്സിന്റെ ജയം
കൊച്ചി: ആദ്യപകുതിയില്‍ രണ്ടു ഗോളിനു പിന്നില്‍ പോകുക, രണ്ടാം പകുതിയില്‍ കണക്കുതീര്‍ത്ത് തിരിച്ചടിക്കുക. അവിസ്മരണീയം എന്നല്ലാതെ ഇന്നലത്തെ കേരള ബ്ലാസ്റ്റേഴ്സ്-എഫ്സി ഗോവ മത്സരത്തെ വിശേഷിപ്പിക്കാനാകില്ല. തോല്‍ക്കുമെന്നു കരുതിയ മത്സരം മനത്തക്കരുത്തിലും പോരാട്ടവീര്യത്തിലും തിരിച്ചുപിടിച്ച് ജയം പിടിച്ചുവാങ്ങുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. രണ്ടിനെതിരേ നാലു ഗോളിന് ത്രസിപ്പിക്കുന്ന വിജയം. ഗോവയ്ക്കായി റോളിന് ബോര്‍ജസ് (7’), മുഹമ്മദ് യാസിര്‍ (17’) എന്നിവർ ഗോള്‍ നേടിയപ്പോള്‍ ബ്ലാസ്റ്റേഴ്സിനുവേണ്ടി ദിമിത്രിയോസ് ഇരട്ട ഗോളും (81’ പെനാല്‍റ്റി, 84’), സക്കായി (50’), ചെര്‍ണിച്ച് (88’) എന്നിവർ ഓരോ ഗോളും കണ്ടെത്തി. ജയത്തോടെ 29 പോയിന്റുമായി ഗോവയെ പിന്തള്ളി ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തേക്കു മടങ്ങിയെത്തി. തോല്‍വി മുന്നില്‍ കണ്ടെങ്കിലും സമചിത്തതയോടെ പൊരുതിയ ദിമിത്രിയോസിന്റെയും കൂട്ടരുടെയും പോരാട്ടവീര്യത്തിനാണ് നൂറു മാര്‍ക്ക് നല്‍കേണ്ടത്. മൂന്ന് തുടര്‍ തോല്‍വികള്‍ക്കുശേഷമാണ് ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ മടങ്ങിയെത്തിയത്. നിരാശ ആറാം മിനിറ്റില്‍ വീണുകിട്ടിയ കോര്‍ണര്‍ കിക്കില്‍നിന്ന്…
Read Moreഅബുദാബിയിൽ കേരള ചരിതം
അബുദാബി: മാഞ്ചസ്റ്റർ സിറ്റി അബുദാബി കപ്പിൽ അൽ എത്തിഹാദ് അക്കാദമിയെ പ്രതിനിധീകരിച്ച കേരള സംഘത്തിന് അണ്ടർ 16 വിഭാഗം കിരീടം. കേരളത്തിൽനിന്ന് എട്ട് പേരടങ്ങിയ ടീമാണ് അബുദാബി കപ്പിൽ മാറ്റുരച്ചത്. ദയാൽ ഡേവിഡ് സാമുവൽ (കാനം സിഎംഎസ്, കോട്ടയം), നിരഞ്ജൻ എം. ദീപു (ലൂർദ് പബ്ലിക് സ്കൂൾ, കോട്ടയം), ബെൻസ് വർഗീസ് (മാന്നാനം കെഇ), ഗോവിന്ദ് ഭാസ്കർ (എസ്എച്ച്, കോട്ടയം), ജോണ്‍ അഗസ്റ്റിൻ (മാർ ബസേലിയോസ്, കോട്ടയം), ദർശൻ കെ. രഞ്ജിത് (വടവാതൂർ കേന്ദ്രീയ വിദ്യാലയം, കോട്ടയം), മുഹമ്മദ് ഷാബിൻ (ജിഎം വിച്ച്എസ്എസ്, നിലന്പൂർ), അബ്ദുൾ റഹ്മാൻ (എരഞ്ഞി മാങ്ങാട് ജിഎച്ച്എസ്, മലപ്പുറം) എന്നിവരായിരുന്നു ടീം അംഗങ്ങൾ.
Read Moreകുടുംബത്തിനായി ക്രിക്കറ്റ് ഉപേക്ഷിച്ച ആകാശ്
ചില കാര്യങ്ങൾ അങ്ങനെയാണ്, സാഹചര്യ സമ്മർദത്താൽ ഉപേക്ഷിച്ചാലും ഉള്ളിലെ ആഗ്രഹം പോലെ കാര്യങ്ങൾ എല്ലാം ഭംഗിയാകും. ഇംഗ്ലണ്ടിനെതിരായ റാഞ്ചിൽ ടെസ്റ്റിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അരങ്ങേറിയ ഇരുപത്തേഴുകാരനായ ആകാശ് ദീപ് അതിനുദാഹരണമാണ്. ജീവിക്കാനായി ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടിവന്നവനാണ് ആകാശ്. എന്നാൽ, മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡിൽനിന്ന് ടെസ്റ്റ് ക്യാപ്പ് സ്വീകരിച്ച് ഇംഗ്ലണ്ടിനെതിരേ അരങ്ങേറിയപ്പോൾ മൂന്ന് വിക്കറ്റ് പിഴുത് തന്റെ വരവ് അറിയിച്ചു. ബിഹാറിലെ സസാരം സ്വദേശിയാണ് ആകാശ്. ക്രിക്കറ്റ് നെഞ്ചിലേറ്റിയ കൗമാരം. എന്നാൽ, അച്ഛന്റെ ശക്തമായ എതിർപ്പ് ആകാശിന്റെ ക്രിക്കറ്റ് യാത്രയ്ക്ക് എപ്പോഴും തടസമായിരുന്നു. അതുകൊണ്ടുതന്നെ ജോലിക്കായി ദുർഗാപൂരിലേക്ക് വണ്ടികയറി. അവിടെവച്ച് അങ്കിളിന്റെ സഹായത്തോടെ ഒരു പ്രാദേശിക ക്രിക്കറ്റ് അക്കാദമിയിൽ ചേർന്നു. ആകാശിന്റെ വേഗതയേറിയ പന്തുകൾ ഏവരും ശ്രദ്ധിച്ചു തുടങ്ങി. അതിനിടെ അച്ഛൻ സ്ട്രോക്ക് വന്ന് മരിച്ചു, പിന്നാലെ ചേട്ടനും അന്തരിച്ചു. അതോടെ കുടുംബം പുലർത്തേണ്ട ഉത്തരവാദിത്വം അകാശിന്റെ തോളിലായി.…
Read Moreഇഷാനും അയ്യറും ബിസിസിഐക്ക് പുറത്ത് ?
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ മുതിർന്ന താരങ്ങളായ ഇഷാൻ കിഷനും ശ്രേയസ് അയ്യറും ബിസിസിഐ കരാറിൽനിന്ന് പുറത്തായേക്കും എന്ന് റിപ്പോർട്ട്. 2023-24 സീസണിലേക്കുള്ള ബിസിസിഐ കരാറിൽ ഇരുവരും ഉണ്ടാകില്ലെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് വൃത്തങ്ങളിൽനിന്നുള്ള സൂചന. ബിസിസിഐയും ദേശീയ ടീം സെലക്ടർമാരും നിർദേശിച്ചിട്ടും ആഭ്യന്തര ക്രിക്കറ്റിൽ (രഞ്ജി ട്രോഫി) നിന്ന് വിട്ടുനിന്നതാണ് ഇരുവരും ചെയ്ത കുറ്റം. അതോടെ ബിസിസിഐക്കു മുന്നിൽ ഇരുവരും പുകഞ്ഞകൊള്ളികളായി. അജിത് അഗാർക്കർ നയിക്കുന്ന സെലക്ടർമാരുടെ പാനൽ 2023-24 സീസണിലേക്കുള്ള ബിസിസിഐ കരാർ പട്ടിക ഏകദേശം പൂർത്തിയാക്കിയതായാണ് വിവരം. വൈകാതെ ഈ പട്ടിക പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. ഐപിഎൽ മാനിയ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെയാണ് ഇഷാൻ കിഷൻ ദേശീയ ടീം ക്യാന്പ് വിട്ടത്. മാനസിക പിരിമുറുക്കത്തിന്റെ പേരിലായിരുന്നു ഇഷാൻ കിഷൻ നാട്ടിലേക്ക് മടങ്ങിയത്. രഞ്ജി ട്രോഫിയിലൂടെ ഇഷാനു തിരിച്ച് ഇന്ത്യൻ ടീമിൽ എത്താമെന്നായിരുന്നു മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ് അറിയിച്ചത്.…
Read Moreരണ്ടാം സീസണ് ഡബ്ല്യുപിഎൽ ട്വന്റി-20 ഇന്നു മുതൽ
ബംഗളൂരു: ട്വന്റി-20 ക്രിക്കറ്റിലെ തങ്കത്തിളക്കത്തിനായി ഇന്നുമുതൽ രാജ്ഞിമാരുടെ പോരാട്ടം. വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിന്റെ രണ്ടാം സീസണിന് ഇന്നു തുടക്കം. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാന്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ഫൈനലിസ്റ്റുകളായ ഡൽഹി ക്യാപ്പിറ്റൽസിനെ നേരിടും. ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. മാർച്ച് 17ന് ഡൽഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ് ഫൈനൽ. മലയാളിതാരം മിന്നു മണിയുടെ ടീമാണ് ഓസ്ട്രേലിയൻ താരമായ മെഗ് ലാന്നിംഗ് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ്. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ. അഞ്ച് ടീമുകൾ മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ് എന്നിവയ്ക്കൊപ്പം സ്മൃതി മന്ദാനയുടെ ക്യാപ്റ്റൻസിയിലുള്ള റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഓസ്ട്രേലിയൻ താരം ബെത് മൂണിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ജയ്ന്റ്സ്, അലിസ ഹീലി നായികയായുള്ള യുപി വാരിയേഴ്സ് എന്നിങ്ങനെ അഞ്ച് ടീമുകളാണ് ഡബ്ല്യുപിഎല്ലിൽ മാറ്റുരയ്ക്കുക. മുംബൈ, ബംഗളൂരു ടീമുകൾക്കു മാത്രമാണ്…
Read Moreകാത്തിരിപ്പിന് അവസാനം, ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ ആദ്യമത്സരക്രമം പ്രഖ്യാപിച്ചു
ചെന്നൈ: കാത്തിരിപ്പിന് അവസാനം, 2024 ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ ആദ്യമത്സരക്രമം പ്രഖ്യാപിച്ചു. സീസണ് ഉദ്ഘാടനത്തിൽ എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സ് വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. മാർച്ച് 22ന് ചെന്നൈ ചെപ്പോക്കിലാണ് ഈ സൂപ്പർ പോരാട്ടം. 2024 സീസണിലെ ആദ്യ 21 മത്സരങ്ങളുടെ ഫിക്സ്ചർ മാത്രമാണ് ബിസിസിഐ പുറത്തുവിട്ടത്. മാർച്ച് 22 മുതൽ ഏപ്രിൽ ഏഴ് വരെയുള്ള മത്സരങ്ങളാണ് നിലവിൽ പ്രഖ്യാപിച്ചത്. പൊതുതെരഞ്ഞടുപ്പ് ഇടവേള 21 മത്സരങ്ങൾ മാത്രമാണ് നിലവിൽ പ്രഖ്യാപിച്ചതെങ്കിലും പൊതു തെരഞ്ഞെടുപ്പിന്റെ തീയതി സംബന്ധിച്ച തീരുമാനത്തിനുശേഷം ബാക്കിയുള്ള ഫിക്സ്ചർകൂടി ബിസിസിഐ പ്രഖ്യാപിക്കും. പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായാണ് നിലവിൽ ബിസിസിഐ ഇടവേളയിട്ടിരിക്കുന്നത്. മാർച്ച് 22: ചെന്നൈ x ബംഗളൂരു, 8.00 pm മാർച്ച് 23: പഞ്ചാബ് x ഡൽഹി, 3.30 pmകോൽക്കത്ത x ഹൈദരാബാദ്, 7.30 pmമാർച്ച് 24: രാജസ്ഥാൻ x…
Read More