ദുബായ്: ഏകദിന ക്രിക്കറ്റ് റാങ്കിംഗിൽ പാക്കിസ്ഥാൻ ഒന്നാമത്. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരന്പര 3-0നു സ്വന്തമാക്കിയതോടെയാണ് ഓസ്ട്രേലിയയെ മറികടന്ന് പാക്കിസ്ഥാൻ ഒന്നാമതെത്തിയത്. ഓസ്ട്രേലിയയാണു റാങ്കിംഗിൽ രണ്ടാമത്. ഇന്ത്യ മൂന്നാമതാണ്. പരന്പര ആരംഭിക്കുന്നതിനു മുന്പ് രണ്ടാം സ്ഥാനത്തായിരുന്നു പാക്കിസ്ഥാൻ. ഈ വർഷം തുടക്കത്തിലും പാക്കിസ്ഥാൻ ഒന്നാം റാങ്കിലെത്തിയിരുന്നു.
Read MoreCategory: Sports
അസ്മിത ലീഗ് കോട്ടയത്തും കോഴിക്കോടും
ന്യൂഡൽഹി: ഖേലോ ഇന്ത്യ വനിതാ ലീഗ് ഔദ്യോഗികമായി അസ്മിത വിമൻസ് ലീഗ് എന്ന് അറിയപ്പെടുമെന്നു കേന്ദ്ര യുവജനകാര്യ കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ അറിയിച്ചു. സ്ത്രീകളെ പ്രചോദിപ്പിച്ചുകൊണ്ട് കായികമേഖലയിൽ നാഴികക്കല്ലുകൾ കൈവരിക്കുന്നതിനെയാണ് അസ്മിത സൂചിപ്പിക്കുന്നത്. കേരളത്തിൽ വേദിയാകുന്ന ലീഗ് കോട്ടയത്തും കോഴിക്കോട്ടുമായി നടക്കും. കോഴിക്കോട് സെന്റ് ജോസഫ്സ് കോളജിലെ ദേവഗിരി ഇൻഡോർ സ്റ്റേഡിയത്തിൽ സെപ്റ്റംബർ 5, 6 തീയതികളിലും ചങ്ങനാശേരി കിളിമലയിലുള്ള എസ്എച്ച് പബ്ലിക് സ്കൂളിൽ 6, 7 തീയതികളിലുമാണു മത്സരം. വിവരങ്ങൾക്ക് 9074428698.
Read Moreസ്വപ്നം യാഥാർഥ്യമാകുന്നു; നെയ്മർ മുംബൈയിലേക്ക്
മുംബൈ: ബ്രസീൽ സൂപ്പർ ഫുട്ബോളർ നെയ്മർ മുംബൈയിൽ ക്ലബ് ഫുട്ബോൾ പോരാട്ടത്തിന് എത്താനുള്ള സാഹചര്യം ഒരുങ്ങി. കഴിഞ്ഞ മാസം വരെ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് സ്വപ്നം കാണാൻ സാധിക്കാത്ത കാര്യമാണ് യാഥാർഥ്യമാകാൻ പോകുന്നത്. എഎഫ്സി ചാന്പ്യൻസ് ലീഗ് 2023-24 സീസണ് ഗ്രൂപ്പ് ഘട്ടത്തിൽ നെയ്മറിന്റെ സൗദി ക്ലബ്ബായ അൽ ഹിലാൽ എഫ്സിയും ഐഎസ്എൽ ക്ലബ്ബായ മുംബൈ സിറ്റി എഫ്സിയും ഒന്നിച്ച് എത്തിയതോടെയാണ് നെയ്മർ ഇന്ത്യയിലേക്ക് എത്താനുള്ള വഴി തെളിഞ്ഞത്. ഗ്രൂപ്പ് ഘട്ട എവേ പോരാട്ടത്തിനായി അൽ ഹിലാൽ എഫ്സിക്ക് മുംബൈയിൽ എത്തേണ്ടതുണ്ട്. നവംബർ ഏഴിനാണ് അൽ ഹിലാലിന് എതിരായ മുംബൈ സിറ്റിയുടെ ഹോം മത്സരം. ഗ്രൂപ്പ് ചാന്പ്യന്മാർ നേരിട്ട് പ്രീക്വാർട്ടറിലേക്ക് മുന്നേറും. മികച്ച ആറ് രണ്ടാം സ്ഥാനക്കാർക്കും പ്രീക്വാർട്ടർ ടിക്കറ്റ് ലഭിക്കും. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിവിട്ട് ഈമാസം 15നാണ് നെയ്മർ അൽ ഹിലാൽ എത്തിയത്. നെയ്മറിനൊപ്പം അൽ…
Read Moreകാര്യവട്ടത്ത് ഇരിപ്പിടം വേണം…
തോമസ് വർഗീസ് തിരുവനന്തപുരം: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിലെ സന്നാഹ മത്സരങ്ങൾക്കുള്ള വേദികളിൽ ഒന്നായ കാര്യവട്ടം സ്റ്റേഡിയത്തിൽ നിരവധി നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ട സ്ഥിതി. ഇതിനായുള്ള നടപടികൾ വേഗത്തിലാക്കാനാണ് കേരളാ ക്രിക്കറ്റ് അസോസിയേഷൻ തീരുമാനം. ഏറ്റവും പ്രധാനപ്പെട്ടത് ഇന്റർനാഷണൽ ക്രിക്കറ്റ് കൗണ്സിലിനായി 1000 ഇരിപ്പിടങ്ങൾ സജ്ജമാക്കുക എന്നതാണ്. വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ എത്തുന്ന കാണികൾക്കായി പ്രത്യേക സ്ഥലത്താണ് ഇരിപ്പിടം ഒരുക്കുക. കാര്യവട്ടം സ്റ്റേഡിയത്തിൽ മീഡിയാ ബോക്സിനു മുകളിലുള്ള സ്ഥലമാണ് ഇത്തരത്തിൽ ക്രമീകരിക്കേണ്ടിയിരുന്നത്. എന്നാൽ, സ്റ്റേഡിയത്തിൽ ഇത്രയും കാലമായിട്ടും ഇതിനായി ഒരു ക്രമീകരണവും ഒരുക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് യുദ്ധകാല അടിസ്ഥാനത്തിൽ 1000 ഇരിപ്പിടം ക്രമീകരിക്കാൻ കെസിഎ നടപടികൾ ആരംഭിക്കുന്നത്. താരങ്ങളുടെ ഡ്രെസിംഗ് റൂമും കൂടുതൽ നവീകരിക്കേണ്ടതായുണ്ട്. ഗാലറിയിലെ കസേരകളിൽ കേടുപാടുകൾ സംഭവിച്ചവയ്ക്കു പകരമായി പുതിയത് സ്ഥാപിക്കേണ്ടതുണ്ട്. നിലവിൽ സ്റ്റേഡിയത്തിലെ പ്രധാന പ്രശ്നം ഫ്ലെഡ് ലൈറ്റുകളാണ്. കൃത്യമായ…
Read Moreഇന്ത്യക്ക് നീയേ ചെസ് രാജ… 2024 കാൻഡിഡേറ്റ് ടൂർണമെന്റിലേക്ക് യോഗ്യത നേടി പ്രഗ്നാനന്ദ
ബാക്കു (അസർബൈജാൻ): രമേഷ്ബാബു പ്രഗ്നാനന്ദാ, ലോകകപ്പ് ഫൈനലിൽ നീ തോറ്റെങ്കിലും ഇന്ത്യക്ക് നീയേ ചെസ് രാജ… അതെ, 2023 ഫിഡെ ലോകകപ്പ് ചെസ് ചാന്പ്യൻഷിപ്പിൽ ലോക ഒന്നാം നന്പർ താരമായ നോർവെയുടെ മാഗ്നസ് കാൾസണോട് പൊരുതിയാണ് പതിനെട്ട് വയസ് മാത്രമുള്ള പ്രഗ്നാനന്ദയുടെ തോൽവി. ഫൈനലിലെ ആദ്യ രണ്ട് മത്സരങ്ങളിലും കാൾസണെ സമനിലയിൽ തളച്ച പ്രഗ്നാനന്ദയ്ക്ക് മൂന്നാം ഗെയിമിൽ ചുവടിടറി. റാപ്പിഡ് ചെസിന്റെ രാജാവായ മാഗ്നസ് കാൾസണ് ടൈബ്രേക്കറിലെ രണ്ട് മത്സരത്തിലും ജയം സ്വന്തമാക്കി. ഫൈനലിലെ ആദ്യ രണ്ട് ഗെയിമും സമനിലയിൽ കലാശിച്ചതോടെയാണ് ടൈബ്രേക്കർ അരങ്ങേറിയത്. 10 മിനിറ്റ് മാത്രം ഒരു കളിക്കാരന് അനുവദിക്കുന്ന റാപ്പിഡ് ഗെയിമിലെ രണ്ട് ഗെയിമിലും പ്രഗ്നാനന്ദയെ കാൾസണ് കീഴടക്കി. റാപ്പിഡ് ഗെയിമിന്റെ രാജാവായ കാൾസന്റെ പരിചയ സന്പത്തിനു മുന്നിലാണ് പ്രഗ്നാനന്ദയ്ക്ക് അടിയറവു വയ്ക്കേണ്ടിവന്നത്. കാൾസന്റെ കന്നിക്കിരീടം മുപ്പത്തിരണ്ടുകാരനായ കാൾസണ് ലോകകപ്പ് ചെസ് ചാന്പ്യനാകുന്നത്…
Read Moreപ്രഗ്നാനന്ദ x കാൾസണ് ക്ലൈമാക്സ്; ടൈബ്രേക്കർ ഇങ്ങനെ
ബാക്കു (അസർബൈജാൻ): പ്രായം പതിനെട്ടേയുള്ളൂ എങ്കിലും ബുദ്ധി രാക്ഷസനാണെന്നു വീണ്ടും തെളിയിച്ച് ഇന്ത്യയുടെ രമേഷ്ബാബു പ്രഗ്നാനന്ദ. 2023 ലോകകപ്പ് ചെസ് ഫൈനലിൽ ഒന്നാം നന്പർ താരമായ മാഗ്നസ് കാൾസണുമായി രണ്ടാം ഗെയിമിലും പ്രഗ്നാനന്ദ സമനില പാലിച്ചു. ആദ്യ മത്സരത്തിൽ 35 നീക്കത്തിനുശേഷമാണ് ഇരുവരും സമനിലയിൽ പിരിഞ്ഞതെങ്കിൽ രണ്ടാം ഗെയിമിൽ 30 നീക്കങ്ങൾ മാത്രമാണുണ്ടായിരുന്നത്. അഞ്ചു തവണ ലോക ചെസ് ചാന്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കിയ ലോക ഒന്നാം നന്പർ താരമായ കാൾസനെതിരേ രണ്ടാം ഗെയിമിൽ പ്രഗ്നാനന്ദയ്ക്കായിരുന്നു തുടക്കത്തിൽ മുൻതൂക്കം. വെള്ള കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ തുടക്കത്തിൽ ലീഡ് നേടി. എന്നാൽ, അതു നിലനിർത്താനും സമയം പാലിക്കാനും പ്രഗ്നാനന്ദയ്ക്കു സാധിച്ചില്ല. അതോടെയാണു മത്സരം സമനിലയിൽ കലാശിച്ചത്. ടൈബ്രേക്കർ ഇങ്ങനെ ആദ്യ രണ്ട് ഗെയിമും സമനിലയിൽ കലാശിച്ചതോടെയാണു ടൈബ്രേക്കറിന്റെ ആവശ്യം വന്നത്. ടൈബ്രേക്കറിൽ റാപ്പിഡ് ഫോർമാറ്റിൽ രണ്ടു ഗെയിം വീതം കളിക്കും.…
Read Moreപ്രഗ്നാനന്ദയുടെ ഇഷ്ടവിഭവം ഉണ്ടാക്കാൻ പ്രഷർ കുക്കറുമായി നടക്കുന്ന അമ്മ…
ഭൂഗോളത്തിന്റെ ഏതു കോണിൽ പോയാലും പ്രഷർ കുക്കറുമായി നടക്കുന്ന ഒരു അമ്മയുണ്ട് ചെന്നൈയിൽ.പ്രഷർ കുക്കറുമായി നടക്കുന്നതെന്തിനാണെന്നാണ് ചോദ്യമെങ്കിൽ ഒരുത്തരം മാത്രം, മകനു രസവും ചോറുമാണ് ഏറ്റവും ഇഷ്ടം. ആരാണ് ഈ മകൻ എന്നു ചോദിച്ചാൽ പേര് രമേഷ്ബാബു പ്രഗ്നാനന്ദ. അതേ, 2023 ചെസ് ലോകകപ്പ് ഫൈനലിലെത്തി ഇന്ത്യയുടെ അഭിമാനമായ പ്രഗ്നാനന്ദതന്നെ. ലോകകപ്പ് ചെസ് ടൂർണമെന്റിനായി അസർബൈജാനിലെ ബാക്കുവിലേക്കു വിമാനം കയറിയപ്പോഴും പ്രഗ്നാനന്ദയുടെ അമ്മ നാഗലക്ഷ്മി ആദ്യം പായ്ക്ക് ചെയ്തത് പ്രഷർ കുക്കറും ഇൻഡക്ഷൻ സ്റ്റൗവും അരിയും മസാലകളുംതന്നെ. മകന്റെ ചെസ് ലോക യാത്രയിൽ കുട്ടിക്കാലം മുതൽ കൂട്ടുകാരിയായുള്ളതും നാഗലക്ഷ്മിയാണ്. ബാങ്ക് ഉദ്യോഗസ്ഥനായ അച്ഛൻ ജോലിത്തിരക്കിലാണെങ്കിലും മകന്റെ നേട്ടങ്ങളിൽ കൃത്യമായ നോട്ടമെത്തിക്കുന്നു. മകന്റെ എല്ലാ നേട്ടങ്ങൾക്കു പിന്നിലും നാഗലക്ഷ്മിയുടെ സമർപ്പണമാണെന്നാണു പ്രഗ്നാനന്ദയുടെ അച്ഛൻ രമേഷ്ബാബുവിന്റെ സാക്ഷ്യം. 2023 ലോകകപ്പ് ചെസ് ചാന്പ്യൻഷിപ്പിനിടെ നാഗലക്ഷ്മിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു.…
Read Moreസൗത്ത് ഏഷ്യൻ ബാസ്കറ്റ്ബോൾ; ജിൻസ് ഇന്ത്യൻ ടീമിൽ
കോട്ടയം: സൗത്ത് ഏഷ്യൻ ബാസ്കറ്റ്ബോൾ യോഗ്യതാ റൗണ്ടിനുള്ള അണ്ടർ 16 ഇന്ത്യൻ ടീമിലേക്ക് മലയാളിയായ ജിൻസ് കെ. ജോയ് തെരഞ്ഞെടുക്കപ്പെട്ടു. മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ വിദ്യാർഥിയാണ്. ഈ മാസം 28 മുതൽ 31വരെ കൊളംബോയിലാണു ചാന്പ്യൻഷിപ്പ്. ഇന്ത്യക്കൊപ്പം മാലദ്വീപ്, ശ്രീലങ്ക ടീമുകളാണ് യോഗ്യതാ റൗണ്ടിൽ മത്സരിക്കുന്നത്. ചാന്പ്യൻഷിപ്പിലെ ആദ്യ രണ്ടു ടീമുകൾ ഖത്തറിൽ നടക്കുന്ന അണ്ടർ 16 ഫിബ ഏഷ്യ കപ്പ് സൗത്ത് ഏഷ്യൻ സോണിനെ പ്രതിനിധീകരിക്കും.
Read Moreഫ്ളോ ജോയുടെ ബട്ടർഫ്ളൈ
നീട്ടിവളർത്തിയ മുടിയിൽ വർണപ്രപഞ്ചം, കൈവിരലുകളിൽ ആർട്ടിഫിഷ്യലായി നീട്ടിയ നഖം… അമേരിക്കൻ ഇതിഹാസ ട്രാക്ക് ആൻഡ് ഫീൽഡ് താരമായ ഫ്ളോ ജോ എന്നറിയപ്പെടുന്ന ഗ്രിഫ്ത്ത് ജോയ്നറിന്റെ ആരാധികയായതുകൊണ്ടാണ് ഇത്തരത്തിൽ ഷെക്കേരീ റിച്ചാർഡ്സണ് പ്രത്യക്ഷപ്പെടുന്നത്. മുത്തശി ബെറ്റി ഹാർപ്പും ആന്റിയും ചേർന്നാണു റിച്ചാർഡ്സണിനെ വളർത്തിയത്. ഇരുപത്തിമൂന്നുകാരിയായ ഷെക്കേരീ റിച്ചാർഡ്സണിന്റെ രാജ്യാന്തര കരിയറിലെ ആദ്യമെഡലാണ് ബുഡാപെസ്റ്റ് ലോക ചാന്പ്യൻഷിപ്പിലെ 100 മീറ്റർ സ്വർണം. 2020 ടോക്കിയോ ഒളിന്പിക്സിനുള്ള അമേരിക്കൻ ട്രയൽസിൽ വനിതാ വിഭാഗം 100 മീറ്ററിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് ഷെക്കേരി റിച്ചാർഡ്സണ് ആയിരുന്നു. എന്നാൽ, ഉത്തേജക പരിശോധനയ്ക്കായി എടുത്ത മൂത്രത്തിൽ കഞ്ചാവിന്റെ അംശം കണ്ടതോടെ അയോഗ്യയാക്കപ്പെട്ടു. ഒളിന്പിക്സ് യോഗ്യതാ പോരാട്ടത്തിന്റെ ഒരാഴ്ച മുന്പ് റിച്ചാർഡ്സണിന്റെ ബയോളജിക്കൽ അമ്മ മരിച്ചിരുന്നു. ഇക്കാര്യം ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിലൂടെ അറിഞ്ഞശേഷം റിച്ചാർഡ്സണ് ചെയ്ത അബദ്ധമായിരുന്നു മൂത്രത്തിൽ കഞ്ചാവിന്റെ അംശം കണ്ടെത്താനും ഒളിന്പിക്സ് യോഗ്യത…
Read Moreലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്; ചരിത്രം കുറിക്കാൻ മലയാളി താരം എ. ശ്രീശങ്കർ
ബുഡാപെസ്റ്റ്: അഞ്ജു ബോബി ജോർജിനുശേഷം ലോക ചാന്പ്യൻഷിപ്പിൽ മെഡൽ നേടുന്ന രണ്ടാമത് മലയാളി എന്ന ചരിത്രം കുറിക്കാൻ എ. ശ്രീശങ്കറിനു സാധിക്കുമോ എന്നതിനാണു കായികപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. 2023 ബുഡാപെസ്റ്റ് ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ പുരുഷവിഭാഗം ലോംഗ്ജംപിൽ ഫൈനൽ യോഗ്യതാ പോരാട്ടത്തിനു ശ്രീശങ്കർ ഇന്നിറങ്ങും. ഇന്ത്യൻ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 2.45 മുതലാണ് ലോംഗ്ജംപ് യോഗ്യത. ശ്രീശങ്കറിനൊപ്പം ജെസ്വിൻ ആൾഡ്രിനും ഇന്ത്യയെ പ്രതിനിധീകരിച്ച് ജംപ് പിറ്റിൽ എത്തും. നിലവിൽ ലോക ആറാം റാങ്കുകാരനാണ് ശ്രീശങ്കർ. ലോക ചാന്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ ലോംഗ്ജംപ് താരം എന്ന നേട്ടം 2022ൽ ശ്രീശങ്കർ സ്വന്തമാക്കിയിരുന്നു. 2022 ഒറിഗണ് ലോക ചാന്പ്യൻഷിപ്പിൽ 7.96 മീറ്റർ ചാടി ഏഴാം സ്ഥാനത്താണ് ശ്രീശങ്കർ ഫിനിഷ് ചെയ്തത്. ശ്രീശങ്കർ യോഗ്യതാ റൗണ്ടിൽ 8.00 മീറ്റർ ക്ലിയർ ചെയ്തിരുന്നു. യോഗ്യതാ റൗണ്ടിൽ 7.79 മീറ്റർ ചാടിയ…
Read More