ജോക്കോവിച്ചിന്‍റെ വീസ റദ്ദാക്കി ഓസ്ട്രേലിയ; രാജ്യം വിടണം

മെൽബണ്‍: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന കാരണത്താൽ സെർബിയൻ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിന്‍റെ വീസ ഓസ്ട്രേലിയ വീണ്ടും റദ്ദാക്കി. ജോക്കോവിച്ചിനെ മോചിപ്പിക്കണമെന്ന് മെൽബണ്‍ കോടതി ഉത്തരവിട്ടതിന് ശേഷമാണ് സർക്കാർ വീണ്ടും താരത്തിനെതിരേ നടപടി സ്വീകരിച്ചത്. പൊതുതാത്പര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് സർക്കാർ വ്യക്തമാക്കി. വീസ റദ്ദാക്കിയതോടെ മൂന്ന് വർഷത്തേക്ക് ജോക്കോവിച്ചിന് ഓസ്ട്രേലിയയിൽ പ്രവേശന വിലക്കുമുണ്ടാകും. അതേസമയം നടപടിക്കെതിരേ വീണ്ടും കോടതിയെ സമീപിക്കുമെന്ന് ജോക്കോവിച്ച് പ്രതികരിച്ചു. കോവിഡ് വാക്സിൻ എടുക്കാതെ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന് രാജ്യത്ത് എത്തിയതിന് പിന്നാലെയാണ് ജോക്കോയെ വിമാനത്താവളത്തിൽ തടയുകയും നിർബന്ധിത ക്വാറന്‍റൈനിലേക്ക് മാറ്റുകയും ചെയ്തത്. പിന്നാലെ താരം കോടതിയെ സമീപിച്ചു. താരത്തെ മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടതോടെ സർക്കാർ വെട്ടിലായി. തുടർന്ന് രണ്ടു ദിവസത്തിന് ശേഷമാണ് വീണ്ടും വീസ റദ്ദാക്കിയിരിക്കുന്നത്.

Read More

ടെസ്റ്റ് റാങ്കിംഗ്; ആദ്യ പത്തിൽ ഇന്ത്യയിൽനിന്ന് ഇടം നേടിയവർ

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗിൽ രോഹിത് ശർമയ്ക്കും വിരാട് കോഹ്‌ലിക്കും സ്ഥാനചലനമില്ല. ഇരുവരും ആദ്യ പത്തിൽ ഇടം നിലനിർത്തി. രോഹിത് അഞ്ചാം സ്ഥാനത്തും കോഹ്‌ലി ഒന്പതാമതുമാണ്. ആദ്യ പത്തിൽ ഇന്ത്യയിൽനിന്ന് ഇടം നേടിയതും ഇവർ മാത്രമാണ്. ഓസീസ് താരം മാർനസ് ലബുഷെയ്നാണു ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാമത്. ന്യൂസിലൻഡ് താരം കെയ്ൻ വില്യംസണെ മറികടന്ന് സ്റ്റീവ് സ്മിത്ത് മൂന്നാം സ്ഥാനത്തെത്തി. ജോ റൂട്ടാണു രണ്ടാമത്. ഡീൻ എൽഗറും ഉസ്മാൻ ഖവാജയും ആദ്യ പത്തിൽ ഇടംപിടിച്ചിട്ടുണ്ട്.ബൗളർമാരുടെ റാങ്കിംഗിൽ എട്ടു സ്ഥാനങ്ങൾ മുന്നോട്ടു കയറി മൂന്നാമതെത്തിയ കൈൽ ജാമിസണ്‍ നേട്ടമുണ്ടാക്കി. ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ രണ്ടാം സ്ഥാനത്താണ്. ഒന്നാമത് ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസാണ്.

Read More

ടെയ്‌ലർ മടങ്ങി, അദ്ഭുതകഥകളെ വെല്ലുംവിധം

ക്രൈസ്റ്റ്ചർച്ച്: അദ്ഭുതകഥകളെ വെല്ലുന്നതരത്തിൽ ടെസ്റ്റ് കരിയർ അവസാനിപ്പിച്ച് റോസ് ടെയ്‌ലർ. അവസാന ടെസ്റ്റിൽ എറിഞ്ഞ അവസാന പന്തിൽ വിക്കറ്റ് വീഴ്ത്തി, ബംഗ്ലാദേശിനെതിരേ ന്യൂസിലൻഡിന് ഇന്നിംഗ്സ് വിജയവും സമ്മാനിച്ചാണു ടെയ്‌ലർ രാജ്യാന്തര ക്രിക്കറ്റിന്‍റെ പടിയിറങ്ങിയത്. രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് താരം ഇബാദത്ത് ഹുസൈനെ പുറത്താക്കിയാണു ടെയ്‌ലർ ന്യൂസിലൻഡിന് ഇന്നിംഗ്സ് വിജയം സമ്മാനിച്ചത്. മത്സരത്തിൽ ടെയ്‌ലറിന്‍റെ ആദ്യ ഓവറിലെ മൂന്നാം പന്തിലാണു ഹുസൈൻ പുറത്തായത്. ഇതോടെ, ആദ്യ ടെസ്റ്റിൽ ബംഗ്ലദേശിനോടു തോറ്റ് നാണംകെട്ട ന്യൂസിലൻഡ്, രണ്ടാം ടെസ്റ്റിൽ ഇന്നിംഗ്സിനും 117 റണ്‍സിനും ജയം അക്കൗണ്ടിലാക്കി. ഒന്നാം ഇന്നിംഗ്സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 521 റണ്‍സെടുത്ത ന്യൂസിലൻഡിനെതിരേ ഫോളോഓണ്‍ ചെയ്ത ബംഗ്ലാദേശ് വെറും 126 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിംഗ്സിൽ ലിട്ടൻ ദാസ് നേടിയ സെഞ്ചുറിക്കും (102) ബംഗ്ലദേശിനെ രക്ഷിക്കാനായില്ല. ഇരട്ട സെഞ്ചുറി നേടിയ ടോം ലാതമാണ് കളിയിലെ താരം. പരന്പര…

Read More

ബ്ലാസ്റ്റേഴ്സിനെ താഴെയിറക്കി ജംഷഡ്പുർ

  ബംബോലിം: ഐഎസ്എൽ പോയിന്‍റ് ടേബിളിന്‍റെ മുകളിൽനിന്ന് ബ്ലാസ്റ്റേഴ്സിനെ താഴെയിറക്കി ജംഷഡ്പുർ എഫ്സി. ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയ ഉരുക്കിന്‍റെ നാട്ടുകാർ ഒന്നാമൻമാരായി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജംഷഡ്പുരിന്‍റെ വിജയം. കളിയുടെ അവസാന നിമിഷം (88) ഇഷാൻ പണ്ഡിതയാണ് വിജയഗോൾ നേടിയത്. 11 കളികളിൽ ജംഷഡ്പൂരിന് 19 പോയിന്‍റുണ്ട്. ബ്ലാസ്റ്റേഴ്സിന് 10 കളിയിൽനിന്ന് 17 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്. സീസണിൽ ഒരു കളിപോലും ജയിക്കാനായിട്ടില്ലെന്ന നാണക്കേട് നിലനിർത്തിയ ഈസ്റ്റ് ബംഗാൾ പോയിന്‍റ് പട്ടികയിലും അവസാനക്കാരാണ്.

Read More

ടാറ്റാ ഗ്രൂപ്പ് ഐപിഎലിന്‍റെ മുഖ്യ സ്പോൺസറാകും

മുംബൈ: ടാറ്റാ ഗ്രൂപ്പ് ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ (ഐപിഎൽ) മുഖ്യ സ്പോൺസർമാരാകും. ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സീസൺ മുതലാണ് ടാറ്റാ ഗ്രൂപ്പ് ഐപിഎല്ലിന്‍റെ മുഖ്യ സ്പോൺസറാകുക. ചൈനീസ് കമ്പനിയായ വിവോയാണ് നിലവിൽ ഐപിഎലിന്‍റെ സ്പോൺസർമാർ. ചൈനയുമായുള്ള അതിർത്തി പ്രശ്നങ്ങളെ തുടർന്ന് 2020 സീസണിൽ വിവോ വിട്ടുനിന്നിരുന്നു. ഡ്രീം ഇലവനായിരുന്നു പകരം സ്പോൺസർമാരായി എത്തിയത്. ഒരു വർഷം കൂടി വിവോയ്ക്ക് കരാർ ഉണ്ടായിരുന്നു.

Read More

സിക്സില്ലാതെ ഒരു പന്തിൽ ഏഴ് റൺസ്!

ക്രൈസ്റ്റ്ചർച്ച്: ക്രൈസ്റ്റ്ചർച്ചിൽ നടക്കുന്ന ന്യൂസിലൻഡ്- ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ അരങ്ങേറിയത് രസകരമായ സംഭവം. ന്യൂസിലൻഡ് ഓപ്പണർ വിൽ യംഗ് ഒരു പന്തിൽ അടിച്ചെടുത്തത് ഏഴു റണ്‍സ്. അമിതാവേശം കാണിച്ച ബംഗ്ലാദേശ് ഫീൽഡർമാരുടെ കൈ അയച്ചുള്ള സഹായമാണ് സിക്സർ പോലും അടിക്കാതെ വിൽ യംഗിന് ഏഴു റണ്‍സ് സമ്മാനിച്ചത്. ഓവർ ത്രോ ബൗണ്ടറി അടക്കമായിരുന്നു ഏഴ് റൺസ്. ആദ്യ ദിനം അവസാനിക്കുന്പോൾ ന്യൂസിലൻഡ് ഒരു വിക്കറ്റിന് 349 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. 186 റണ്‍സുമായി ലാഥവും 99 റണ്‍സുമായി ഡെവോണ്‍ കോണ്‍വെയുമാണു ക്രീസിൽ. 54 റണ്‍സ് എടുത്ത യംഗിനെയാണ് നഷ്ടമായത്. ഒരു ദിവസം ഒരു ന്യൂസിലൻഡ് ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന നാലാമത്തെ സ്കോറാണു ലാഥത്തിന്‍റേത്.

Read More

ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇനി കലിപ്പടക്കാം; പോയിന്‍റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്

വാസ്കോ: ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇനി കലിപ്പടക്കാം; മഞ്ഞയിൽ കുളിച്ചാടാം… ഇന്ത്യൻ സൂപ്പർ ലീഗിൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് പോയിന്‍റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. ഗോവയിൽ ബ്ലാസ്റ്റേഴ്സിന്‍റെ ഹോം ഗ്രൗണ്ടായ തിലക് മൈതാനത്ത് നടന്ന മത്സരത്തിൽ 1-0ന് ഹൈദരാബാദിനെ തകർത്താണ് ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കു കസേര വലിച്ചിട്ടിരുന്നത്. 2014നുശേഷം ആദ്യമായാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പോയിന്‍റ് ടേബിളിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്നതെന്നതാണ് ശ്രദ്ധേയം. മത്സരത്തിന്‍റെ 42-ാം മിനിറ്റിൽ സ്പാനിഷ് സ്ട്രൈക്കർ ആൽവാരോ വാസ്ക്വെസാണു ബ്ലാസ്റ്റേഴ്സിന്‍റെ വിജയം കുറിച്ച ഗോൾ നേടിയത്. ഹർമൻജ്യോത് ഖബ്രയുടെ ലോംഗ് ത്രോയിൽനിന്നാണ് ഗോളിന്‍റെ തുടക്കം. ബോക്സിലേക്ക് ഉയർന്നുവന്ന ത്രോ മലയാളിതാരം സഹൽ സമദ് പിന്നിലേക്കു ഹെഡ് ചെയ്തു മറിച്ചുനൽകി. കാത്തുനിന്ന വാസ്ക്വെസ് ഒരു ഒന്നാന്തരം ഇടംകാൽ വോളിയിലൂടെ പന്ത് വലയിലാക്കി. താരത്തിന്‍റെ സീസണിലെ നാലാം ഗോൾ. രണ്ടാം പകുതിയിൽ ഹൈദാരാബാദ് ആക്രമണത്തിന്‍റെ മൂറച്ച…

Read More

ആകാശം മുട്ടെ ആഹ്ലാദം..! അന്തർ സർവകലാശാലാ പുരുഷ അത്‌ലറ്റിക്സിൽ റിക്കാർഡ് സ്വർണം നേടി എംജിയുടെ സിദ്ധാർഥ്

കോട്ടയം: 81-ാമത് അന്തർ സർവകലാശാലാ പുരുഷ അത്‌ലറ്റിക്സിൽ ഇന്നലെ കേരളത്തിലേക്ക് ഒരു റിക്കാർഡ് സ്വർണമെത്തി. മംഗളൂരു മൂഡബിദ്രിയിൽ നടക്കുന്ന മീറ്റിൽ പോൾവോൾട്ടിലൂടെ എംജി സർവകലാശാലയുടെ എ.കെ. സിദ്ധാർഥ് ആണ് റിക്കാർഡ് സ്വർണം കരസ്ഥമാക്കിയത്. 4.92 മീറ്റർ ഉയരം കുറിച്ചാണ് സിദ്ധാർഥിന്‍റെ സുവർണനേട്ടം. 2018ൽ കാലിക്കട്ട് സർവകലാശാലയുടെ കെ.ജി. ജെസൻ കുറിച്ച 4.91 മീറ്റർ എന്ന മീറ്റ് റിക്കാർഡാണ് സിദ്ധാർഥ് തിരുത്തിയത്. എംജി സർവകലാശാലയുടെ ഗോഡ്‌വിൻ ഡാമിനിലൂടെ വെള്ളിയും കേരളത്തിലേക്ക് എത്തി. 4.85 മീറ്റർ ഉയരം ക്ലിയർ ചെയ്താണ് ഗോഡ്‌വിൻ എംജിക്കായി വെള്ളി കരസ്ഥമാക്കിയത്. കേരള സർവകലാശാലയുടെ മുഹമ്മദ് ലാസൻ (14.49 സെക്കൻഡ്) 110 മീറ്റർ ഹർഡിൽസിൽ വെങ്കലത്തിൽ മുത്തമിട്ടു.

Read More

ട്വിസ്റ്റ് പ്രതീക്ഷിച്ച ഇന്ത്യയെ മഴയും ചതിച്ചു; ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

  ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ തോൽവി ഒഴിവാക്കാൻ ട്വിസ്റ്റ് പ്രതീക്ഷിച്ച ഇന്ത്യയെ മഴയും ചതിച്ചു. അതോടെ ഏഴ് വിക്കറ്റിന് ഇന്ത്യ തോറ്റു. നാലാം ദിനമായ ഇന്നലെ മഴയെത്തിയതോടെ മത്സരം തടസപ്പെട്ടു. 240 റൺസ് വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ആതിഥേയർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് എന്ന നിലയിലായിരുന്നു മൂന്നാം ദിനം ക്രീസ് വിട്ടത്. ആകാശം തെളിഞ്ഞതോടെ ഒടുവിൽ ഇന്നലെ 34 ഓവർ മാത്രം മത്സരം നടത്താൻ തീരുമാനമായി. 188 പന്തിൽനിന്ന് 96 റൺസുമായി പുറത്താകാതെനിന്ന് ക്യാപ്റ്റൻ ഡീൻ എൽഗറാണ് ദക്ഷിണാഫ്രിക്കയെ ജയത്തിലെത്തിച്ചത്. വാൻഡെർ ഡുസൻ (40), തെംബ ബൗമ (23 നോട്ടൗട്ട്) എന്നിവരും മികച്ച പോരാട്ടം നടത്തി.മാൻ ഓഫ് ദ മാച്ച് എൽഗറാണ്. സ്കോർ: ഇന്ത്യ 202, 266. ദക്ഷിണാഫ്രിക്ക 229, 243/3.

Read More

ശ്രീലങ്കൻ താരം രജപക്സെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

കൊളംബോ: ശ്രീലങ്കയുടെ ഇടംകൈയ്യന്‍ ബാറ്റര്‍ ഭനുക രജപക്‌സ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിര മിച്ചു. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നതിന് വേണ്ടിയാണ് ക്രിക്കറ്റ് മതിയാക്കുന്നതെന്ന് 30 കാരനായ രജപക്‌സ വ്യക്തമാക്കി. 2019ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്‍റി-20 മത്സരത്തിലൂടെയാണ് രജപക്സ ശ്രീലങ്കൻ ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. 18 ട്വന്‍റി-20 മത്സരങ്ങളിൽ നിന്ന് 26.66 ശരാശരിയിൽ 320 റൺസാണ് സമ്പാദ്യം. ഉയര്‍ന്ന സ്‌കോർ 77 ആണ്. ശ്രീലങ്കൻ‌ ജഴ്സിയിൽ അഞ്ച് ഏകദിനം മാത്രമാണ് രജപക്സെ കളിച്ചത്. ആകെ 89 റണ്‍സ് നേടി. 65 റണ്‍സാണ് ഉയര്‍ന്ന സ്‌കോർ.

Read More