കാണ്‍പുർ: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ശ്രേയസുയരട്ടെയെന്ന ആശംസയുമായി ആരാധകർ ഇന്നു രണ്ടാംദിനത്തിനായി മിഴിതുറക്കുന്നു. ശ്രേയസ് അയ്യരുടെ അരങ്ങേറ്റ അർധസെഞ്ചുറിയും ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ എന്നിവരുടെ അർധസെഞ്ചുറികളും അഴകേകിയ ഇന്ത്യൻ ഇന്നിംഗ്സ് ഒന്നാം ദിനം അവസാനിച്ചത് നാലു വിക്കറ്റ് നഷ്ടത്തിൽ 258 റണ്‍സ് എന്ന നിലയിൽ. അരങ്ങേറ്റ ടെസ്റ്റിൽ ശ്രേയസ് അയ്യർ സെഞ്ചുറി നേടട്ടെയെന്ന പ്രാർഥനയാണ് ഇന്ത്യൻ ആരാധകർക്ക്. അഞ്ചാം നന്പർ ബാറ്ററായെത്തിയ ശ്രേയസ് അയ്യർ 136 പന്തിൽനിന്ന് 75 റണ്‍സുമായി ക്രീസിലുണ്ട്. 100 പന്തിൽനിന്ന് 50 റണ്‍സുമായി രവീന്ദ്ര ജഡേജയാണ്, ഒന്നാംദിനം അവസാനിക്കുന്പോൾ ശ്രേയസിനൊപ്പമുള്ളത്. അഞ്ചാം വിക്കറ്റിൽ ഇരുവരും 113 റണ്‍സിന്റെ അഭേദ്യമായ കൂട്ടുകെട്ട് സ്ഥാപിച്ചിട്ടുണ്ട്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മായങ്ക് അഗർവാൾ (13) വേഗം പുറത്തായെങ്കിലും മറ്റൊരു ഓപ്പണറായ ശുഭ്മാൻ ഗിൽ (93 പന്തിൽ…
Read MoreCategory: Sports
ഗോൾ മഴ പെയ്യിച്ച് ബ്രസീസിൽ പെൺകുട്ടികൾ; ഇന്ത്യക്ക് ആറു ഗോൾ തോൽവി
മനോസ്: ബ്രസീലിനെതിരെ ഇന്ത്യൻ വനിതകൾക്ക് വൻ തോൽവി. ഇന്ത്യയെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് ബ്രസീൽ വനിതകൾ പരാജയപ്പെടുത്തി. മനീഷ കല്യാൺ ആണ് ഇന്ത്യയുടെ ആശ്വാസ ഗോൾ നേടിയത്. കളിയുടെ ആദ്യ മിനിറ്റിൽ തന്നെ ബ്രസീൽ ലീഡ് സ്വന്തമാക്കി. എന്നാൽ ഏഴാം മിനിറ്റിൽ ഇന്ത്യക്കായി മനീഷ പുതു ചരിത്രംരചിച്ചു. കൗണ്ടർ അറ്റാക്കിലൂടെയായിരുന്നു ഇന്ത്യയുടെ ഗോൾ. മധ്യവരയിൽ പന്ത് ലഭിച്ച മനീഷ ഇടത് പാർശ്വത്തിലൂടെ ഒറ്റയ്ക്കു മുന്നേറി. ബോക്സിലേക്ക് കടന്ന മനീഷയുടെ സൂപ്പർ ഫിനീഷ്. ഇന്ത്യക്ക് സമനില. എന്നാൽ പിന്നീട് ബ്രസീൽ പെൺകുട്ടികൾ ഇന്ത്യയെ നിലംതൊടാൻ അനുവദിച്ചില്ല. ഇന്ത്യൻ വലയിൽ അഞ്ച് ഗോളുകൾ കൂടി നിക്ഷേപിച്ച് ലോകറാങ്കിംഗിൽ ആറാം സ്ഥാനത്തുള്ള ബ്രസീൽ വിജയം ആധികാരികമാക്കി.നാല് രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇന്ത്യ ഇനി ഞായറാഴ്ച ചിലിയെ നേരിടും. ഡിസംബർ ഒന്നിന് വെനിസ്വലയാണ് ഇന്ത്യയുടെ എതിരാളികൾ. ഗോൾ മഴ പെയ്യിച്ച് ബ്രസീസിൽ പെൺകുട്ടികൾ;…
Read Moreഇന്ത്യ, ബ്ലാസ്റ്റേഴ്സ് കളത്തിൽ; ആവേശത്തിൽ ആരാധകർ
കാണ്‍പുർ/മഡ്ഗാവ്: ഇന്ത്യൻ ക്രിക്കറ്റ് ടീമും ഐഎസ്എൽ ഫുട്ബോളിൽ കേരളത്തിന്റെ പ്രതിനിധികളായ കേരള ബ്ലാസ്റ്റേഴ്സും ഇന്ന് കളത്തിൽ. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് തിരിച്ചുവരവിനായാണ് ഇറങ്ങുന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ജേതാക്കളായ ന്യൂസിലൻഡും ഫൈനലിൽ തോറ്റ ഇന്ത്യയും അടുത്ത പോരാട്ടത്തിനിറങ്ങുന്നു. ഇന്ത്യ x ന്യൂസിലൻഡ് ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് കാണ്‍പുരിൽ തുടക്കമാകും. കാണ്‍പുരിൽ ആദ്യമായി ഒരു ടെസ്റ്റ് ജയമാണ് ഇന്ത്യ ലക്ഷ്യംവയ്ക്കുന്നത്. വിരാട് കോഹ്ലി, രോഹിത് ശർമ, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി എന്നിവരില്ലാതെ ഇറങ്ങുന്ന ഇന്ത്യക്കെതിരേ ജയം നേടാമെന്ന പ്രതീക്ഷയിലാണു കിവീസ്. ശ്രേയസ് അയ്യർ ഇന്ന് അരങ്ങേറ്റം കുറിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രഹാനെ പറഞ്ഞു.
Read Moreകളിക്കളമൊഴിഞ്ഞിട്ടും ആരാധകരെ ഒപ്പംകൂട്ടിയ സാക്ഷാൽ ഡിയേഗൊ അർമാൻഡോ മാറഡോണ
ടോണി ജോസ്ജീവിതം ജീവിച്ചു തീർത്തവൻ, ആളിരന്പങ്ങൾക്കിടയിൽ കാൽപ്പന്തിന്റെ ലഹരിയിൽ ഉന്മാദിയായവൻ, കളിക്കളമൊഴിഞ്ഞിട്ടും ആരാധകരെ ഒപ്പംകൂട്ടിയ സാക്ഷാൽ ഡിയേഗൊ അർമാൻഡോ മാറഡോണ. ഫുട്ബോളിന്റെ കലയെ മാറഡോണ നെഞ്ചേറ്റിയപ്പോൾ ലാറ്റിനമേരിക്കൻ കളിയഴകിന്റെ ഇഷ്ടക്കാർ അദ്ദേഹത്തെ പ്രതിഷ്ഠിച്ചതു ഹൃദയങ്ങളിലാണ്. മരിച്ച്, വർഷം ഒന്നു കഴിഞ്ഞിട്ടും ആരാധകഹൃദയങ്ങളുടെ ഒത്ത നടുക്കുണ്ട് മാറഡോണ. വെളിപ്പെടുത്തലുകൾ വിശ്വസിക്കാമെങ്കിൽ ജനകോടികൾ ഹൃദയത്തിലേറ്റിയ മാറഡോണയുടെ ആ ‘ഹൃദയം’ എങ്ങുംപോയിട്ടില്ല, ഇവിടെത്തന്നെയുണ്ട്. ഹൃദയമില്ലാത്ത മാറഡോണയെയാണു മണ്ണിൽ അടക്കംചെയ്തതെന്നാണു പറയുന്നത്. അർജന്റൈൻ ന്യൂറോളജിസ്റ്റായ നെൽസണ്‍ കാസ്ട്രോയുടേതാണു വെളിപ്പെടുത്തൽ. മാറഡോണയുടെ മൃതശരീരത്തിൽനിന്ന് അദ്ദേഹത്തിന്റെ ഹൃദയം എടുത്തുസൂക്ഷിച്ചതായി എൽ ട്രെസ് ചാനലിൽ നടിയും അവതാരകയുമായ യുവാന വയേലുമായി നടത്തിയ സംഭാഷണത്തിൽ കാസ്ട്രോ പറഞ്ഞു. മരണത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനു ഹൃദയം മാറ്റിയെന്നാണ് കാസ്ട്രോ പറയുന്നത്. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി ഡോക്ടറും എഴുത്തുകാരനുംകൂടിയായ അദ്ദേഹം ഒരു പുസ്തകമെഴുതി-ദി ഹെൽത്ത് ഓഫ് ഡിയേഗൊ എന്ന പേരിൽ. മാറഡോണയുടെ ഹൃദയം…
Read Moreമാറഡോണയ്ക്കെതിരേ മുൻ കാമുകി
ബുവാനോസ് ആരീസ്: അന്തരിച്ച അർജന്റൈൻ ഫുട്ബോൾ ഇതിഹാസം ഡിയേഗൊ മാറഡോണയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ക്യൂബക്കാരിയായ മുൻ കാമുകി രംഗത്ത്. കൗമാരക്കാരിയായിരുന്ന സമയത്ത് മാറഡോണ ബലാത്സംഗം ചെയ്തതായും മയക്കുമരുന്ന് ഉപയോഗിക്കാൻ നിർബന്ധിച്ചതായും മുപ്പത്തേഴുകാരിയായ മാവിസ് ആൽവറസ് റെഗൊ വെളിപ്പെടുത്തി. 2001ൽ തനിക്ക് 16 വയസ് മാത്രമുള്ളപ്പോഴായിരുന്നു സംഭവം. തന്റെ മകൾക്ക് 15 വയസ് തികഞ്ഞതിനാലാണു ജീവിതത്തിലെ ദുരന്ത നിമിഷത്തെക്കുറിച്ച് തുറന്നുപറയാൻ തീരുമാനിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. മാറഡോണയുമായി അഞ്ചു വർഷത്തോളം നീണ്ട ബന്ധത്തിനിടെ തനിക്കു കൊടിയ മർദനങ്ങളും പീഡനങ്ങളും ഏൽക്കേണ്ടി വന്നതായും കഴിഞ്ഞ ആഴ്ച മാവിസ് ബുവാനോസ് ആരീസിലെ കോടതിൽ വെളിപ്പെടുത്തിയിരുന്നു. മാറഡോണയുടെ കൂടെയുണ്ടായിരുന്ന നാലു പേർക്കെതിരേ മനുഷ്യക്കടത്ത് അടക്കമുള്ള ഗുരുതര ആരോപണങ്ങൾ ചുമത്തിയുള്ള ഒരു കേസിൽ സാക്ഷി പറയാനെത്തിയപ്പോഴായിരുന്നു മാവിസിന്റെ വെളിപ്പെടുത്തൽ. പരാതിപ്പെട്ടില്ലെങ്കിലും ഒരു അർജന്റൈൻ എൻജിഒ നൽകിയ പരാതിയിലാണു മാവിസ് സാക്ഷി പറയാൻ എത്തിയത്. അമേരിക്കൻ മാധ്യമങ്ങളിൽ…
Read Moreതന്നെയും ശ്രേയസ് അയ്യരെയും ഡൽഹി കൈവിട്ടേക്കും; സൂചനയുമായി അശ്വിൻ
ന്യൂഡല്‍ഹി: ഐപിഎല്‍ പതിനഞ്ചാം സീസണിനു മുന്നോടിയായി മെഗാ താരലേലം നടക്കാനിരിക്കുകയാണ്. പുതിയ രണ്ടു ടീമുകള്‍ കൂടി വന്നതോടെയാണ് മെഗാ താരലേലം നടക്കുന്നത്. ഇതിനിടെ തന്റെ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപ്പിറ്റല്‍സ് അടുത്ത സീസണില്‍ തന്നെ നിലനിര്‍ത്താന്‍ സാധ്യതയില്ലെന്ന് വെളിപ്പെ ടുത്തിയിരിക്കുകയാണ് സ്പിന്നർ ആർ. അശ്വിന്. ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ശ്രേയസ് അയ്യരെയും ഡല്‍ഹി നിലനിര്‍ത്താനിടയില്ല. ഋഷഭ് പന്ത്, പൃഥ്വി ഷാ, ആന്റിച്ച് നോര്‍ക്യ എന്നിവരെയാകും ഡ ല്‍ഹി നിലനിര്‍ത്താന്‍ സാധ്യതയെന്നും തന്റെ യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിൽ അശ്വിന് ചൂണ്ടിക്കാട്ടി. മെഗാ ലേലത്തിനു മുമ്പ് എട്ടു ഫ്രാഞ്ചൈസികള്‍ക്കും തങ്ങളുടെ പ്രധാനപ്പെട്ട നാലു താരങ്ങളെ മാത്രമാണ് നിലനിര്‍ത്താന്‍ സാധിക്കുക. ശേഷിച്ച താരങ്ങള്‍ ലേലത്തിനുള്ള പൂളിലെത്തും.
Read Moreതമിഴ് ജയത്തിൽ സൂപ്പർ സ്റ്റാർ ഷാരുഖ്
ന്യൂഡൽഹി: അവസാന പന്ത് സിക്സർ പറത്തി ഷാരുഖ് ഖാൻ തമിഴ്നാടിനു സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റ് കിരീടം സമ്മാനിച്ചു. ഒരു പന്ത് മാത്രമുള്ളപ്പോൾ തമിഴ്നാടിനു ജയിക്കാൻ അഞ്ചു റണ്‍സാണു വേണ്ടിയിരുന്നത്. തുടർച്ചയായ രണ്ടാം തവണയാണു തമിഴ്നാട് സയ്യിദ് മുഷ്താഖ് അലി കിരീടത്തിൽ മുത്തമിടുന്നത്. കർണാടകയെ നാലു വിക്കറ്റിന് തകർത്തായിരുന്നു തമിഴ്നാട് കിരീടം സ്വന്തമാക്കിയത്. കർണാടക ഉയർത്തിയ 152 റണ്‍സ് വിജയലക്ഷ്യം ഷാരൂഖ് ഖാന്റെ മികവിൽ അവസാന പന്തിൽ തമിഴ്നാട് മറികടക്കുകയായിരുന്നു. തമിഴ്നാടിന് ജയിക്കാൻ 22 പന്തിൽനിന്ന് 57 റണ്‍സ് വേണമെന്ന ഘട്ടത്തിൽ ക്രീസിലെത്തിയ ഷാരൂഖ് 15 പന്തിൽനിന്ന് മൂന്ന് സിക്സും ഒരു ഫോറുമടക്കം 33 റണ്‍സുമായി പുറത്താകാതെ നിന്നു.
Read Moreദ്രാവിഡിനോട് കടുത്ത ഇഷ്ടം തന്നെ ക്രിക്കറ്റ് കാണാൻ പ്രേരിപ്പിക്കുന്നുവെന്ന് റിച്ച ചന്ദ
മുംബൈ: രാഹുൽ ദ്രാവിഡിനോടുള്ള ഇഷ്ടം തന്നെ വീണ്ടും ക്രിക്കറ്റ് കാണാൻ പ്രേരിപ്പിക്കുന്നതായി ബോളിവുഡ് നടി റിച്ച ചന്ദ. ഒരുകാലത്ത് ദ്രാവിഡിനെ കാണാൻ വേണ്ടിമാത്രം ക്രിക്കറ്റ് കണ്ടിരുന്നു. അത്രയ്ക്ക് ഇഷ്ടമായിരുന്നു ദ്രാവിഡിനെയെന്നും താരം വെളിപ്പെടുത്തി. “ദ്രാവിഡ് വിരമിച്ചതോടെ ക്രിക്കറ്റ് കാഴ്ച നിർത്തി. അദ്ദേഹം ഇപ്പോൾ ഇന്ത്യൻ ടീമിന്റെ പരിശീലകനായെത്തിയിരിക്കുന്നു. അതുകൊണ്ട് ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങൾ ഇടവേളയ്ക്കുശേഷം വീണ്ടും ആസ്വദിക്കാൻ ആരംഭിച്ചു’- റിച്ച പറഞ്ഞു. ക്രിക്കറ്റും കോഴയും പിന്നാന്പുറ കളികളുമെല്ലാം ഇതിവൃത്തമായ റിച്ച അഭിനയിക്കുന്ന ഇൻസൈഡ് എഡ്ജ് എന്ന വെബ് സീരിസിന്റെ മൂന്നാം സീസണ് പ്രമോഷൻ പരിപാടിക്കിടെയായിരുന്നു ദ്രാവിഡിനെക്കുറിച്ചുള്ള അവരുടെ വെളിപ്പെടുത്തൽ.
Read Moreഗോൾ മഴ… തുടക്കം പിഴച്ച്, കേരള ബ്ലാസ്റ്റേഴ്സിനു തോൽവി
ഫറ്റോർഡ: പതിവ് തെറ്റിയില്ല ഇത്തവണയും ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലെ ഉദ്ഘാടനമത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹൻ ബഗാനോടു തോറ്റു. എട്ടാം പതിപ്പിന്റെ ഉദ്ഘാടനമത്സരത്തിൽ എടികെ 4-2ന് ബ്ലാസ്റ്റേഴ്സിനെ തകർത്തു. പുതിയ പരിശീലകൻ ഇവാൻ വുകൊമാനോവിച്ചിനു കീഴിൽ ബ്ലാസ്റ്റേഴ്സ് ഭേദപ്പെട്ട പ്രകടനം നടത്തിയാണ് കീഴടങ്ങിയത്. ബ്ലാസ്റ്റേഴ്സ് ആദ്യ ഇലവനിൽ മൂന്നു മലയാളികൾ ഇടംപിടിച്ചു. സഹൽ അബ്ദുൾ സമദിനും കെ.പി. രാഹുലിനും ഒപ്പം ബിജോയിയും പ്ലേയിംഗ് ഇലവണിലെ മലയാളിസാന്നിധ്യമായി. ബ്ലാസ്റ്റേഴ്സിനായി ബിജോയിയുടെ ആദ്യ മത്സരമായിരുന്നു. പന്തടക്കത്തിൽ ബ്ലാസ്റ്റേഴ്സിനായിരുന്നു ആധിപത്യം. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ പിഴവുകൾ എടുത്തുകാണിക്കുന്നതായിരുന്നു മത്സരം. ആദ്യപകുതിയിൽ തന്നെ എടികെ മൂന്നു ഗോൾ നേടി. ഇതിൽ രണ്ടു ഗോൾ ഹ്യൂഗോ ബൗമസിന്റെ (2’, 39’) വകയായിരുന്നു. രണ്ടാം മിനിറ്റിൽ ബൗമസ് ബ്ലാസ്റ്റേഴ്സിന്റെ വല കുലുക്കി. 24-ാം മിനിറ്റിൽ സഹൽ അബ്ദുൾ സമദ് സമനില നേടി. എന്നാൽ, റോയ് കൃഷ്ണ…
Read Moreരണ്ടാം ട്വന്റി-20യിൽ 7 വിക്കറ്റിന് ജയിച്ച് ഇന്ത്യ പരമ്പര നേടി
റാഞ്ചി: ന്യൂസിലൻഡിനെതിരായ ട്വന്റി-20 ക്രിക്കറ്റ് പരന്പര ഇന്ത്യ സ്വന്തമാക്കി. തുടർച്ചയായ രണ്ടാം ജയത്തോടെയാണിത്. മൂന്ന് മത്സര പരന്പരയിലെ രണ്ടാം മത്സരത്തിൽ 16 പന്ത് ബാക്കിനിൽക്കേ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. പരന്പരയിലെ മൂന്നാം മത്സരം നാളെ നടക്കും. 154 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യയുടെ ഓപ്പണർമാരായ കെ.എൽ. രാഹുലും (49 പന്തിൽ 65) രോഹിത് ശർമയും (36 പന്തിൽ 55) തകർപ്പൻ തുടക്കമാണ് കുറിച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ 13.2 ഓവറിൽ 117 റണ്‍സ് ചേർത്തശേഷമാണ് ഇവർ പിരിഞ്ഞത്. മൂന്നാം നന്പറായെത്തിയ വെങ്കിടേഷ് അയ്യർ (11 പന്തിൽ 12), അഞ്ചാം നന്പറായെത്തിയ ഋഷഭ് പന്ത് (6 പന്തിൽ 12) എന്നിവർ പുറത്താകാതെനിന്നു. തുടർച്ചയായ രണ്ട് സിക്സിലൂടെ പന്ത് ആണ് വിജയ റണ്‍ കുറിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവീസ് മികച്ച തുടക്കമാണിട്ടത്. മികച്ച സ്കോറിലേക്കു പോകുമെന്നു തോന്നിച്ച…
Read More