ശരീരം പറ്റില്ലെന്ന് പറയുമ്പോള്‍ ടെന്നീസ് കളി മതിയാക്കുമെന്ന് ഇതിഹാസ താരം റോജര്‍ ഫെഡറരര്. എന്റെ വിരമിക്കല്‍ ആരോഗ്യത്തെ അനുസരിച്ചു മാത്രമായിരിക്കും ഇപ്പോള്‍ വിരമിക്കേണ്ട സാഹചര്യമില്ല- ഫെഡറര്‍ പറഞ്ഞു. റഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച് എന്നിവര്‍ക്കു പിന്നില്‍ മൂന്നാം റാങ്കിലാണ് സ്വിസ്താരം ഈ സീസണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. പുരുഷ ടെന്നീസില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ സ്ലാം കിരീടങ്ങള്‍ ഫെഡററുടെ പേരിലാണ്. 20 ഗ്രാന്‍ സ് ലാം കിരീടങ്ങളിലാണ് സ്വിസ്താരം സ്വന്തമാക്കിയിരിക്കുന്നത്. 2018 ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണാണ് താരം അവസാനമായി നേടിയ ഗ്രാന്സ്ലാം കിരീടം. അതിനു ശേഷം ഏഴ് എടിപി കിരീടങ്ങള്‍ നേടി. ആകെ 103 കിരീടങ്ങളാണ് ഫെഡററുടെ പേരില്‍. ആറു കിരീടങ്ങള്‍ കൂടി നേടാനായാല്‍ ഓപ്പണ്‍ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ കിരീട നേട്ടങ്ങള്‍ ഉള്ള ജിമ്മി കോണേഴ്സി(109)നൊപ്പമെത്താം.
Read MoreCategory: Sports
2020 യൂറോ യോഗ്യത: വമ്പന്മാര്ക്കു വന്‍ജയം
ബര്‍ലിന്‍/ബ്രസല്‍സ്: യൂറോ 2020 ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങളില്‍ ജര്‍മനിക്കും ബെല്‍ജിയത്തിനും വന്‍ ജയം. അവസാന ഗ്രൂപ്പ് മത്സരങ്ങളില്‍ ജര്‍മനി 6-1ന് വടക്കന്‍ അയര്‍ലന്‍ഡിനെ തകര്‍ത്തു. ഇതേ സ്കോറിനു തന്നെയാണ് ബെല്‍ജിയം സൈപ്രസിനെ തോല്‍പ്പിച്ചത്. സെര്‍ജെ ജെനാബ്രിയുടെ ഹാട്രിക്് മികവാണ് ഗ്രൂപ്പ് സിയില്‍ നിന്ന് നേരത്തെതന്നെ യോഗ്യത നേടിയ ജര്‍മനിക്ക് വന്‍ ജയം നല്‍കിയത്. ലിയോണ്‍ ഗോട്സ്കെ രണ്ടു ഗോളും ജൂലിയന്‍ ബ്രാന്‍ഡ് ഒരു ഗോളും നേടി. മത്സരത്തില്‍ ജര്‍മനിയെ ഞെട്ടിച്ചുകൊണ്ട് അയർലൻഡ് ആദ്യം മുന്നിലെത്തി. എട്ടാം മിനിറ്റില്‍ മൈക്കിള്‍ സ്മിത്തിന്റെ വകയായിരുന്നു അയര്‍ലന്‍ഡിന്റെ ഗോള്‍. പിന്നീട് ജർമനിയുടെ ആഘോഷമായിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരായ നെതര്‍ലന്‍ഡ്സ് ജോര്‍ജിനിയോ വിയനാല്ഡമിന്റെ ഹാട്രിക് മികവില്‍ 5-0ന് എസ്റ്റോണിയയെ തോല്‍പ്പിച്ചു. നഥാന്‍ അകെ മെയ്റോണ്‍ ബോഡു എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി. 21 പോയിന്റുമായി ജര്‍മനി ഗ്രൂപ്പ് ചാമ്പ്യന്മാരയപ്പോള്…
Read Moreബ്രസീല്‍ വിജയവഴിയില്‍
അബുദാബി: ബ്രസീല്‍ വിജയവഴിയില്‍ തിരിച്ചെത്തി. കോപ്പ അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്മാരായതിനു പിന്നാലെ തുടര്‍ച്ചയായ അഞ്ചു മത്സരങ്ങളില്‍ ജയമില്ലാതെ നീങ്ങിയശേഷമാണ് ബ്രസീലിന്റെ മഞ്ഞപ്പടയുടെ വിജയം. ടീമിലേക്കു തിരിച്ചുവിളി ലഭിച്ച ഫിലിപ്പെ കുടിഞ്ഞോയുടെ ദക്ഷിണ കൊറിയയ്ക്കെതിരേയുള്ള സൗഹൃദ മത്സരത്തില്‍ തിളങ്ങി. എതിരില്ലാത്ത മൂന്നു ഗോളിനാണ് ബ്രസീലിന്റെ ജയം. അബുദാബിയിലെ മുഹമ്മദ് ബിന്‍ സയിദ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഒമ്പതാം മിനിറ്റില്‍ ബ്രസീലിനെ ലുകാസ് പാക്വെറ്റ ഹെഡറിലൂടെ മുന്നിലെത്തിച്ചു. ഇടതുപാര്‍ശ്വത്തില്‍ കുടിഞ്ഞോയും റെനാന്‍ ലോഡിയും നടത്തിയ ഗംഭീര നീക്കമാണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്. ആദ്യ പകുതി തീരാന്‍ ഒമ്പത് മിനിറ്റുള്ളപ്പോള്‍ കുടിഞ്ഞോ ബ്രസീലിന്റെ ലീഡ് 2-0 ആക്കി. കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ പകരക്കാരുടെ ബെഞ്ചില്‍ ഇരിക്കേണ്ടിവന്നതിന്റെ ക്ഷീണം ആദ്യ പതിനൊന്നില്‍ ഇടംപിടിച്ച കുടിഞ്ഞോ തീര്‍ത്തു. 20 മീറ്റര്‍ പുറത്തുനിന്നെടുത്ത തകര്‍പ്പന്‍ ഫ്രീകിക്ക് വളഞ്ഞ് വലയ്ക്കുള്ളില്‍ കയറുകയായിരുന്നു. 60-ാം മിനിറ്റില്‍ ഡാനിലോ ബ്രസീലിന്റെ ഗോള്‍ പട്ടിക…
Read Moreരോഹിത്തിനു വിശ്രമം?
കോല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കാനായി സെലക്ടര്‍മാര്‍ ഇന്ന് ചേരുമ്പോള്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം നല്‍കുമോയെന്നും മോശം ഫോമിലുള്ള ഓപ്പണിംഗ് ബാറ്റ്സ്മാന് ശിഖര്‍ ധവാനെ പുറത്താക്കുമോയെന്നുമുള്ള കാര്യങ്ങളാകും ഏവരും ഉറ്റുനോക്കുക. വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയില്‍ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ് മത്സരങ്ങള്ക്കാണെത്തുന്നത്. ചീഫ് സെലക്ടര്‍ എം.എസ്.കെ. പ്രസാദിന്റെ അധ്യക്ഷതയില്‍ കോല്‍ക്കത്തയില്‍ ഇന്ന് ചേരുന്നത് ഈ കമ്മിറ്റിയുടെ അവസാന ടീം തെരഞ്ഞെടുപ്പാകും. ഈ സമിതി നാലു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.അടുത്ത വര്‍ഷം ന്യൂസിലന്‍ഡ് പര്യടനത്തിനുമുമ്പ് കൂടുതല്‍ കരുത്താര്‍ജിക്കാന്‍ രോഹിത്തിന് വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ഏകദിന പരമ്പരയില്‍നിന്ന് അര്‍ഹിച്ച വിശ്രമം നല്‍കുമെന്നാണ് കരുതുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ മൂന്നു ഏകദിനങ്ങളാണ് ഇന്ത്യക്കുള്ളത്. ന്യൂസിലന്‍ഡില്‍ ഇന്ത്യക്ക് അഞ്ച് ട്വന്റി 20യും മൂന്ന് ഏകദിനങ്ങളും രണ്ടു ടെസ്റ്റുമാണുള്ളത്. വെസ്റ്റ് ഇന്ഡീനെതിരേ ഇന്ത്യ മൂന്നു ട്വന്റി 20 കളിക്കുന്നുണ്ട്. ഡിസംബര്‍ ആറിനു നടക്കുന്ന ട്വന്റി 20 മത്സരത്തോടെയാണ്…
Read Moreവീണ്ടും മാർ ബേസിലിന്റെ ഇടിനാദം
മാങ്ങാട്ടുപറമ്പ്: “ഇടിനാദം മുഴങ്ങട്ടെ… ഭൂമി രണ്ടായ് പിളരട്ടെ…മാർ ബേസിൽ ജയിക്കട്ടെ ’’ – ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം സ്കൂൾ കായികോത്സവത്തിൽ വീണ്ടും കോതമംഗലം മാർ ബേസിൽ ഹയർസെക്കൻഡറി സ്കൂളിന്റെ വിജയഭേരി. ട്രാക്കിലും ഫീൽഡിലും ഇഞ്ചോടിഞ്ച് പൊരുതിയ പാലക്കാട് കുമരംപുത്തൂർ കല്ലടി സ്കൂളിനെയും മെഡലുകൾ ആരുടെയും കുത്തകയല്ലെന്ന് വെല്ലുവിളിച്ച പുതുശക്തികളെയും കീഴടക്കിയായിരുന്നു മാർ ബേസിലിന്റെ ആറാം കിരീടധാരണം. “വളരെ സന്തോഷം. മികച്ച പ്രകടനം നടത്തുമെന്ന് ഉറപ്പിച്ചാണ് എത്തിയത്. എന്നാൽ, ഓവറോൾ പ്രതീക്ഷയുണ്ടായിരുന്നില്ല. ഇത്തവണ ട്രാക്കിലും ഫീൽഡിലും പല സ്കൂളുകളോടും പൊരുതേണ്ടിവന്നു. കണ്ണൂരിലെ കാലാവസ്ഥ കുട്ടികളുടെ പ്രകടനത്തെ കാര്യമായി ബാധിച്ചെങ്കിലും ദൈവാനുഗ്രഹം കൂടെയുണ്ടായിരുന്നു. കഠിനാധ്വാനവും പ്രാർഥനയുമാണ് ഞങ്ങളുടെ ശക്തി… ”കായികാധ്യാപിക ഷിബി മാത്യു പറഞ്ഞു. നാലു ദിവസത്തെ കായികോത്സവത്തിന്റെ ആദ്യദിനം 12 പോയിന്റുമായി മാർ ബേസിലായിരുന്നു മുന്നിൽ. രണ്ടും മൂന്നു ദിനങ്ങളിൽ കല്ലടി മുന്നിലെത്തി. ഇന്നലെ സീനിയർ ആൺകുട്ടികളുടെ 800…
Read Moreഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾക്കു തിരിച്ചടി; ഒമാന്റെ ജയം ഒരു ഗോളിന്
മസ്ക്കറ്റ്: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യക്കു തോൽവി. ഒമാനോട് എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തോൽവി വഴങ്ങിയത്. ഇന്ത്യയിൽ വന്നു കളിച്ചപ്പോഴും ഒമാനായിരുന്നു വിജയം. 33-ാം മിനിറ്റിൽ മുഹ്സിൻ അൽ ഗസാനിയാണ് ഒമാന്റെ വിജയഗോൾ നേടിയത്. ബോക്സിൽ ഗസാനിയെ രാഹുൽ ബെക്കെ വീഴ്ത്തിയതിനാണു റഫറി പെനാൽറ്റി വിധിച്ചത്. അഞ്ചാം മിനിറ്റിൽ വീണു കിട്ടിയ പെനാൽറ്റി ഒമാനു മുതലാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ തോൽവിയോടെ ഇന്ത്യ യോഗ്യത റൗണ്ടിന്റെ ഈ ഘട്ടം കടക്കില്ല എന്ന് ഉറപ്പായി. അഞ്ചു മത്സരങ്ങളിൽനിന്ന് മൂന്ന് പോയന്റാണ് ഇന്ത്യക്കുള്ളത്. ഒൻപത് പോയന്റുള്ള ഒമാൻ രണ്ടാമതും. ഇനി അവസാന മൂന്നു മത്സരങ്ങൾ ഇന്ത്യ വിജയിച്ചാൽ പോലും ഇന്ത്യ അടുത്ത ഘട്ടത്തിലേക്കു കടക്കില്ല.
Read Moreബ്രസീൽ വിജയവഴിയിൽ; കൊറിയയെ എതിരില്ലാതെ വീഴ്ത്തി
അബുദാബി: തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ ജയിക്കാനാവാതെ വലഞ്ഞ ബ്രസീൽ വിജയവഴിയിലേക്ക് തിരിച്ചെത്തി. രാജ്യാന്തര സൗഹൃദമത്സരത്തിൽ ക്ഷിണകൊറിയയെ കാനറികൾ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. ഡി ലിമ, കുട്ടീഞ്ഞോ, ഡാനിലോ എന്നിവരാണ് ഗോൾ നേടിയത്. ആദ്യ പകുതിയിൽ രണ്ടു ഗോൾ നേടിയ ബ്രസീൽ രണ്ടാം പകുതിയിൽ ഗോൾ എണ്ണം മൂന്നാക്കിയുയർത്തി. ജൂലൈയിൽ കോപ അമേരിക്ക കപ്പ് സ്വന്തമാക്കിയതിനു ശേഷം ബ്രസീലിന് ഒരു മത്സരത്തിൽപോലും ജയിക്കാനായിരുന്നില്ല. ചിരവൈരികളായ അർജന്റീനയും കഴിഞ്ഞ ദിവസം ബ്രസീലിനെ പരാജയപ്പെടുത്തിയിരുന്നു.
Read Moreനന്ദന നടന്നു കയറിയത് റിക്കാർഡിലേക്ക്
വയനാട്ടിൽനിന്നെത്തിയ നന്ദന നടന്നു കയറിയത് റിക്കാർഡിലേക്ക്. സീനിയർ ഗേൾസ് മൂന്നു കിലോമീറ്റർ നടത്തത്തിലാണ് കല്പറ്റ കോട്ടവയൽ ചോലയ്ക്കൽ സ്വദേശിനിയും ഹോളി ഫാമിലി എച്ച്എസ്എസ് കട്ടിപ്പാറയിലെ വിദ്യാർഥിനിയുമായ നന്ദന ശിവദാസ് മീറ്റ് റിക്കാർഡോടെ സ്വർണം നേടിയത്. 2018 ൽ എ. ദിവ്യ സ്ഥാപിച്ച 14:47:25 റിക്കാർഡ് സമയമാണ് നന്ദന തിരുത്തിയത്. 14:35:90 ആണ് പുതിയ സമയം. ദർശന വീട്ടിലെ ശിവദാസൻ-വിജില ദന്പതികളുടെ മകളാണ്.
Read Moreസിറ്റ്സിപാസ് ചാമ്പ്യന്‍
ലണ്ടന്‍: എടിപി ഫൈനല്‍സ് ടെന്നീസ് കിരീടം സ്റ്റെഫാനോസ് സിറ്റ്സിപാസിന്. ഫൈനലില്‍ പിന്നില്‍നിന്നശേഷം തിരിച്ചവന്ന് സിറ്റ്സിപാസ് ഡൊമിനിക് തീമിനെ തോല്‍പ്പിച്ചു. 6-7(6-8), 6-2, 7-6(7-4)നാണ് 21കാരനായ ഗ്രീക്ക് താരത്തിന്റെ ജയം. 2001ല്‍ ലെയ്റ്റന്‍ ഹെവിറ്റ് ചാമ്പ്യനായശേഷം എടിപി ഫൈനല്‍സ് കിരീടം നേടുന്ന പ്രായംകുറഞ്ഞ താരമാണ് സിറ്റ്സിപാസ്. ആദ്യമായാണ് സിറ്റ്സിപാസ് സീസണിലെ അവസാന ടൂര്‍ണമെന്റില്‍ ജേതാവാകുന്നത്. ഈ സീസണില്‍ ഗ്രീക്ക് താരത്തിന്റെ നാലാമത്തെ കിരീട നേട്ടമാണിത്.
Read Moreഇഞ്ചുറി ടൈമിൽ മെസിയുടെ പെനാൽറ്റി ഗോൾ; ഉറുഗ്വേ-അർജന്റീന പോരാട്ടം സമനിലയിൽ
ടെല്‍ അവീവ്: ഇഞ്ചുറി ടൈമില്‍ ലയണൽ മെസി നേടിയ പെനാൽറ്റി ഗോളിലൂടെ ഉറുഗ്വേയെ സമനിലയിൽ തളച്ച് അർജന്റീന. ടെൽ അവീവിൽ നടന്ന മത്സരത്തിൽ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ 2-2ന് ഇരുടീമും സമനില പാലിച്ചു. 34-ാം മിനിറ്റില്‍ എഡിന്‍സന്‍ കവാനിയിലൂടെ ആദ്യം ലീഡ് നേടിയത് ഉറുഗ്വേയാണ്. തുടര്‍ന്ന് 63-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയിലൂടെ അര്‍ജന്റീന ഒപ്പമെത്തി. എന്നാല്‍ അഞ്ച് മിനിറ്റ് ആയുസ് മാത്രമേ ഇതിന് ഉണ്ടായിരുന്നുള്ളൂ. 69-ാം മിനിറ്റില്‍ ലൂയിസ് സുവാരസ് കിടിലൻ ഫ്രീകിക്കിലൂടെ ഉറുഗ്വേയെ വീണ്ടും മുന്നിൽ എത്തിച്ചു. എന്നാല്‍ ഇഞ്ചുറി ടൈമിലായിരുന്നു ക്ലൈമാക്സ്. പെനാല്‍റ്റി ബോക്സില്‍വെച്ച് മാര്ട്ടിന് കസിറെസ് പന്ത് കൈക്കൊണ്ട് തടഞ്ഞതിന് റഫറി പെനാല്‍റ്റി വിധിച്ചു. 90+2 മിനിറ്റിൽ കിക്കെടുത്ത മെസിക്ക് പിഴച്ചില്ല. അർജന്റീന സമനിലയുമായി മത്സരം അവസാനിപ്പിച്ചു.
Read More