കെ.എൽ. രാഹുലിനെ പുറത്താക്കി ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറായി രോഹിത് ശർമയെ പരീക്ഷിക്കാനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ടർമാരുടെ നീക്കം ഫലപ്രാപ്തിയിൽ എത്തുമോ. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്ത്യൻ ക്രിക്കറ്റ് നിരീക്ഷകരും ആരാധകരും ഇപ്പോൾ തെരയുന്നത്. ഏകദിന, ട്വന്റി-20 ഫോർമാറ്റുകളിൽ രോഹിത് ഓപ്പണറായിട്ടുണ്ട്. എന്നാൽ, ക്രിക്കറ്റിന്റെ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ രോഹിത് ഇന്ത്യൻ ടീമിൽ ഒരു സ്ഥിരാംഗം പോലുമല്ലെന്നതാണ് വാസ്തവം. എന്നാൽ, ഏകദിന, ട്വന്റി-20 ഓപ്പണറെ ടെസ്റ്റിലും ആ സ്ഥാനത്ത് പരീക്ഷിക്കാനുള്ള നീക്കമാണ് ബിസിസിഐ നടത്തുന്നത്. കെ.എൽ. രാഹുലിന്റെ നിരാശാജനകമായ പ്രകടനമാണ് രോഹിത്തിന് ഓപ്പണറാകാനുള്ള വഴി തെളിച്ചത്. കഴിഞ്ഞ 12 ഇന്നിംഗ്സുകളിൽ ഒരിക്കൽപ്പോലും 50+ സ്കോർ നേടാൻ രാഹുലിനു സാധിച്ചിരുന്നില്ല. പുതുമുഖമായ ശുഭ്മാൻ ഗിൽ ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഓപ്പണറായി രോഹിത്തിനെയാണ് മുഖ്യ സെലക്ടർ എം.എസ്.കെ. പ്രസാദ് മുന്നോട്ടുവച്ചിരിക്കുന്നത്. ഇന്ത്യൻ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി അടക്കമുള്ള പ്രമുഖർ രോഹിത്തിനെ…
Read MoreCategory: Sports
പരിക്ക്; ചൈന, കൊറിയ ഓപ്പൺ ടൂർണമെന്റിൽനിന്നു ശ്രീകാന്ത് പിൻമാറി
ന്യൂഡൽഹി: ഇന്ത്യൻ ബാഡ്മിന്റൺ താരം കിഡംബി ശ്രീകാന്തിനു തലവേദനയായി പരിക്ക്. കാല്മുട്ടിനുള്ള പരിക്കിനെ തുടർന്നു ചൈന ഓപ്പൺ ടൂർണമെന്റിൽനിന്നും കൊറിയ ഓപ്പൺ ടൂർണമെന്റിൽനിന്നും താരം പിന്മാറി.ട്വിറ്ററിലൂടെയാണ് ശ്രീകാന്ത് ഇക്കാര്യം വ്യക്തമാക്കിയത്. 2019ൽ കാര്യമായ പ്രകടനം താരത്തില്‍ നിന്ന് ഇതുവരെയുണ്ടായിട്ടില്ല. പല ടൂർണമെന്റുകളിലും ആദ്യ റൗണ്ടില്‍ തന്നെ ശ്രീകാന്ത് പുറത്തായിരുന്നു.
Read Moreആശാന് കൈനിറയെ ശമ്പളം; ശാസ്ത്രിയുടെ പ്രതിഫലം ഒരു വർഷം 10 കോടി
ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായുള്ള കരാർ ദീർഘിപ്പിച്ചതോടെ രവി ശാസ്ത്രിയുടെ ശമ്പളം 20 ശതമാനം വർധിക്കും. ഒരു വർഷത്തെ ശമ്പളത്തിൽ 20 ശതമാനം വർധനവുണ്ടാകുമെന്ന് മുംബൈ മിറർ റിപ്പോർട്ട് ചെയ്തു. മുൻ ഇന്ത്യൻ താരമായ ശാസ്ത്രിയുടെ ശമ്പളം ഒരു വർഷം 10 കോടി രൂപവരെയാകുമെന്നാണ് റിപ്പോർട്ട് പറയുന്നത്. നിലവിൽ എട്ടു കോടി രൂപയാണ് ശാസ്ത്രിയുടെ വാർഷിക ശമ്പളം. പുതുക്കിയ കരാർ പ്രകാരം പ്രതിഫലം ഉയര്‍ത്തിയതോടെ പ്രതിവര്‍ഷം 9.5 കോടിക്കും 10 കോടി രൂപയ്ക്കും ഇടയിലുള്ള തുക ശാസ്ത്രിക്ക് ലഭിക്കും. ശാസ്ത്രിയുടെ കാലാവധി രണ്ടു വർഷം കൂടി ദീർഘിപ്പിച്ചിരുന്നു. 2021 ട്വന്റി-20 ലോകകപ്പ് വരെയാണ് ശാസ്ത്രിയുടെ കാലാവധി ദീർഘിപ്പിച്ചിരിക്കുന്നത്. ടീം ഇന്ത്യയുടെ സപ്പോർട്ടിംഗ് സ്റ്റാഫുകളുടേയും ശമ്പളവും വർധിപ്പിച്ചിട്ടുണ്ട്. ബൗളിംഗ് പരിശീലകൻ ഭരത് അരുൺ, ഫിൽഡിംഗ് പരിശീലകൻ ആർ. ശ്രീധർ എന്നിവർക്ക് 3.5 കോടി രൂപ വാർഷിക…
Read Moreപി.യു. ചിത്ര ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പ് ടീമിൽ ഇടംനേടി
മുംബൈ: ദോഹയില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള 25 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം പി.യു. ചിത്ര ടീമിൽ ഇടംപിടിച്ചു. 1500 മീറ്ററിലാണ് ചിത്ര മത്സരിക്കുക. ഏഷ്യൻ ചാന്പ്യൻ എന്ന നിലയിലാണ് ചിത്രയെ ടീമിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ തവണ ചിത്രയെ ടീമിൽനിന്ന് ഒഴിവാക്കിയത് വൻ വിവാദമായിരുന്നു. ഈ മാസം അവസാനമാണ് ദോഹയിൽ ചാന്പ്യൻഷിപ്പ് നടക്കുന്നത്. ചിത്രയ്ക്കു പുറമേ മലയാളി താരങ്ങളായ ജിൻസണ്, അനസ്, ഗോപി, ശ്രീശങ്കർ എന്നിവരും ഇന്ത്യൻ ടീമിൽ ഇടംനേടി.
Read Moreസെമന്യ ഇനി ഫുട്ബോളും കളിക്കും
ഒരു ഒളിന്പിക് സൂപ്പർ താരം കൂടി ഫുട്ബോൾ കളത്തിലേക്ക് എത്തുന്നു. ഭൂഗോളത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരനായ ഒളിന്പ്യൻ ഉസൈൻ ബോൾട്ടിനു പിന്നാലെ ഇപ്പോൾ ഫുട്ബോൾ കളിക്കാൻ ഒരുങ്ങുന്നത് ദക്ഷിണാഫ്രിക്കയുടെ വിവാദ വനിതാ ഒളിന്പിക് ജേതാവായ കാസ്റ്റർ സെമന്യ. ദക്ഷിണാഫ്രിക്കൻ വനിതാ ഫുട്ബോൾ ടീമായ ജെവിഡബ്ല്യു എഫ്സിയുമായി സെമന്യ കരാറിലെത്തി. ട്രാൻസ്ഫർ ജാലകം അടച്ചതിനാൽ അടുത്ത വർഷം തുടക്കം മാത്രമെ സെമന്യക്ക് കളിക്കാനാകൂ. 2012, 2016 ഒളിന്പിക്സ് വനിതാ 800 മീറ്റർ ജേതാവാണ് ഇരുപത്തെട്ടുകാരിയായ സെമന്യ. പുരുഷ ഹോർമോണിന്റെ അളവ് കൂടുതലുള്ളതിനാൽ സെമന്യ പുരുഷനാണെന്ന വിവാദം ഇതുവരെ നിലച്ചിട്ടില്ല. ഈ വർഷത്തെ ദോഹ ലോകചാന്പ്യൻഷിപ്പിൽ അതോടെ സെമന്യക്ക് പങ്കെടുക്കാനാവില്ല. ഇതിനു പിന്നാലെയാണ് സെമന്യ ഇപ്പോൾ ഫുട്ബോൾ കളത്തിലെത്താനൊരുങ്ങുന്നത്.
Read Moreസെറീന x ബിയാങ്ക ഫൈനൽ
ന്യൂയോർക്ക്: രണ്ടു വ്യത്യസ്ത തലമുറകളുടെ പോരാട്ടത്തിനാണ് യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് ഫൈനലില്‍ സെറീന വില്യംസും ബിയാങ്ക ആന്ദ്രെസ്കുവും ഏറ്റുമുട്ടുമ്പോള്‍ ഫ്ളഷിംഗ് മെഡോസ് സാക്ഷ്യം വഹിക്കുക. സെറീന ആദ്യമായി 1999ൽ യുഎസ് ഓപ്പൺ നേടുന്പോൾ ബിയാങ്ക ജനിച്ചിട്ടില്ലായിരുന്നു. അതേ സെറീനയെ യുഎസ് ഓപ്പണ്‍ ഫൈനലില്‍ പത്തൊമ്പതുകാരി ബിയാങ്ക നേരിടാനൊരുങ്ങുകയാണ്. ഇന്ന് രാത്രിയാണ് (ഞായറാഴ്ച പുലർച്ചെ 1.30ന്) ഫൈനൽ. സെറീന പത്താം യുഎസ് ഓപ്പണ്‍ ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ ബിയാങ്ക ആദ്യ ഗ്രാന്സ്ലാം ഫൈനലില്‍ കന്നിക്കിരീടമാണ് തേടുന്നത്. എലീന സ്വിറ്റോലിനയെ 6-3, 6-1ന് തോല്‍പ്പിച്ചാണ് സെറീന ഫൈനലില്‍ പ്രവേശിച്ചത്. യുഎസ് ഓപ്പണില്‍ മുന്‍ ചാമ്പ്യന്റെ 101-ാമത്തെ ജയമാണ്. ഇതോടെ സെറീന യുഎസ് ഓപ്പണില്‍ ക്രിസ് എവര്‍ട്ടണിന്റെ ജയത്തിനൊപ്പമെത്തി. അമേരിക്കന്‍ താരത്തിന്റെ 33-ാം ഗ്രാന്സ്ലാം ഫൈനലാണ്. കനേഡിയന്‍ താരം ബിയാങ്ക 7-6(7-3), 7-5ന് ബെലിന്‍ഡ ബെന്സിച്ചിനെയാണ് പരാജയപ്പെടുത്തിയത്. 2019ല്‍ ഇന്ത്യന്‍…
Read Moreഗ്രീൻഫീൽഡിൽ “നല്ലോണം’ വിരുന്നൂട്ടി സഞ്ജു; ഇന്ത്യ എയ്ക്കു തകർപ്പൻ ജയം
തിരുവനന്തപുരം: സഞ്ജു സാംസണിന്റെ വെടിക്കെട്ടിൽ ഇന്ത്യ എയ്ക്കു തകർപ്പൻ ജയം. സ്വന്തം ഗ്രൗണ്ടിൽ ബാറ്റുകൊണ്ട് ഓണവിരുന്നൂട്ടിയ സഞ്ജുവിന്റെ (48 പന്തിൽ 91 റൺസ്) ബാറ്റിംഗ് കരുത്തിൽ 36 റണ്‍സിന് ദക്ഷിണാഫ്രിക്ക എ ടീമിനെ ഇന്ത്യ പരാജയപ്പെടുത്തി. മഴമൂലം 20 ഓവറായി ചുരുക്കിയ മത്സര ത്തിൽ ഇന്ത്യ കുറിച്ച 204 റണ്‍സിന്റെ കൂറ്റൻ ലക്ഷ്യം പിന്തുടർന്ന സന്ദർശകർ 168 റൺസിന് പുറത്തായി. ഇതോടെ 4-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. ദക്ഷിണാഫ്രിക്കൻ നിരയിൽ അർധസെഞ്ചുറി നേടിയ ഓപ്പണർ ആർ.ആർ ഹെൻഡ്രിക്സ് (59) മാത്രമാണ് പൊരുതിയത്. ഹെൻഡ്രിക്സിനു പുറമേ വെറേണിക്ക് (24 പന്തിൽ 44 റണ്‍സ്) ശ്രമം നടത്തിയെങ്കിലും വിജയത്തിന് അതുമതിയാകുമായിരുന്നില്ല. ക്യാപ്റ്റൻ താംബെ ബാവും, ജിഎഫ് ലിൻഡേ, എം.ജാൻസണ്, ബി.ഇ ഹെൻഡ്രിക്സ്, സി.ജെ ഡാല എന്നിവർക്ക് രണ്ടക്കം കടക്കാൻ സാധിച്ചില്ല. ഓപ്പണർ മലാൻ (16), ക്ലാസൻ (14), ഖുഷേലി…
Read Moreലോകം കണ്ടു ഖത്തർ ലോഗോ
ദോഹ: 2022 ഖത്തർ ലോകകപ്പ് ഫുട്ബോൾ ചരിത്ര സംഭവമായിരിക്കുമെന്ന ആദ്യ സൂചനയോടെ ഒൗദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. ഖത്തറിനൊപ്പം ഇന്ത്യ ഉൾപ്പെടെയുള്ള 23 ലോക രാജ്യങ്ങളിലെ പ്രധാന സ്ഥലങ്ങളിലെല്ലാം വന്പൻ സ്ക്രീനുകളിൽ ഒൗദ്യോഗിക ലോഗോ പ്രദർശിപ്പിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു പ്രകാശനം നടക്കുന്നത്. ഇന്ത്യയിൽ മുംബൈയിലെ ബാബുൽ നാഥിലാണ് ലോഗോ പ്രദർശിപ്പിച്ചത്. ഡിജിറ്റൽ കാന്പെയ്നിലൂടെ ഖത്തർ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് ലോഗോ പ്രകാശനം ചെയ്തത്. എട്ടിന്റെ ആകൃതിയിലുള്ള ഡിസൈൻ ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്ന എട്ട് സ്റ്റേഡിയങ്ങളെയും ഖത്തറിന്റെ പാരന്പര്യത്തെയും പ്രതിനിധാനം ചെയ്യുന്നതാണ്. ഖത്തറിലെ പ്രാദേശിക സമയം രാത്രി 8.22ന് (20:22) ആയിരുന്നു പ്രകാശനം. കുവൈറ്റ്, അൾജീരിയ, ലബനൻ, ടുണീഷ്യ, ഇറാഖ്, ജോർദാൻ, മൊറോക്കോ തുടങ്ങിയ അറബ് രാജ്യങ്ങളിലും ഖത്തർ ലോകകപ്പ് ലോഗോ ഒരേസമയം പ്രദർശിപ്പിച്ചു. അമേരിക്ക, അർജന്റീന, ബ്രസീൽ, ചിലി, മെക്സിക്കോ,…
Read Moreസ്വപ്നം ഖത്തർ
ഗോഹട്ടി: ഇന്ത്യന്‍ ഫുട്ബോള്‍ ടീം വീണ്ടും പോരാട്ട വേദിയില്‍. 2022 ലോകകപ്പ് ഫുട്ബോള്‍ യോഗ്യതയ്ക്കുള്ള ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്ന് ഒമാനെതിരേ ഇറങ്ങും. ഗോഹട്ടിയില്‍ ഇന്ദിരാ ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പിനൊപ്പം ഏഷ്യന്‍ കപ്പിനുള്ള യോഗ്യതയും കൂടിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഈ മത്സരം കഴിഞ്ഞ് യോഗ്യതയില്‍ ഇന്ത്യ എവേ മത്സരത്തില്‍ 10-ാം തീയതി ഖത്തറിനെ നേരിടും. പുതിയ പരിശീലകന് ഇഗര്‍ സ്റ്റിമാച്ചിനു കീഴില്‍ ഇന്ത്യ പുതിയ ചരിത്രം കുറിക്കാനുള്ള ശ്രമത്തിലാണ്. പ്രധാന കളിക്കാരെയെല്ലാം ഉള്‍പ്പെടുത്തിയാണ് അദ്ദേഹം ദേശീയ ക്യാംപ് നടത്തിയത്. സ്റ്റിമാച്ചിനു കീഴില്‍ ഇന്ത്യ അഞ്ചു കളിയില്‍ ഒരു ജയവും ഒരു സമനിലയും മൂന്നു തോല്‍വിയിലുമാണ്. കിംഗ്സ് കപ്പില്‍ തായ്ലന്ഡിനെതിരേയായിരുന്നു ഏക ജയം. ടീമിലുള്ള പല കളിക്കാര്‍ക്കും കിംഗ്സ് കപ്പിലും ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലും അവസരം ലഭിച്ചിരുന്നു. ഗ്രൂപ്പ് ഇയില്‍ ഇന്ത്യക്കും ഒമാനും പുറമെ ഖത്തര്‍, അഫ്ഗാനിസ്ഥാന്,…
Read Moreയുഎസ് ഓപ്പണ്‍; റാഫേൽ നദാൽ സെമിയിൽ
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ ലോക രണ്ടാം നന്പർ താരമായ സ്പെയിനിന്റെ റാഫേൽ നദാൽ സെമിയിൽ. ക്വാർട്ടറിൽ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ അർജന്റീന താരം ഡീഗോ ഷ്വാർട്ട്സ്മാനെ കീഴടക്കിയാണ് നദാൽ സെമിയിൽ ഇടംപിടിച്ചത്. സ്കോർ: 6-4, 7-5, 6-2.
Read More