അമേരിക്കയിലെ ന്യൂജേഴ്സിയിൽ ഒരാൾ തന്റെ പഴയ പാന്റിന്റെ പോക്കറ്റിൽ നിന്ന് 57 കോടി രൂപയുടെ ലോട്ടറി ടിക്കറ്റ് കണ്ടെത്തി. കാലാവധി തീരാൻ വെറും 8 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ലോട്ടറി ടിക്കറ്റ് കണ്ടെത്തിയത്. യുഎസിലെ ന്യൂജേഴ്സിയിലുള്ള ഒരു ഗ്യാസ് സ്റ്റേഷനിൽ നിന്നാണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങിയത്. പിക്ക്-6 എന്ന ലോട്ടറി ഗെയിമിലാണ് ഇദ്ദേഹത്തിന് ജാക്ക്പോട്ട് അടിച്ചത്. 5.9 മില്യൺ യു.എസ് ഡോളർ (ഏകദേശം 57.11 കോടി ഇന്ത്യൻ രൂപയാണ് സമ്മാത്തുക. ഇദ്ദേഹം മുൻവർഷം മെയ് മാസത്തിലാണ് ഈ ലോട്ടറി ടിക്കറ്റ് എടുത്തത്. ടിക്കറ്റ് വാങ്ങിയ ശേഷം ഇദ്ദേഹം ഇത് എവിടെയോ വെച്ച് മറന്നുപോവുകയായിരുന്നു. കഴിഞ്ഞ മാസം ലോട്ടറി അധികൃതർ വലിയൊരു ജാക്ക്പോട്ട് സമ്മാനം ഇതുവരെ ആരും കൈപ്പറ്റിയിട്ടില്ലെന്നും അതിന്റെ കാലാവധി ഉടൻ അവസാനിക്കുമെന്നും പത്രങ്ങളിൽ പരസ്യം നൽകി. താൻ സാധാരണ പോകാറുള്ള ഗ്യാസ് സ്റ്റേഷനിൽ നിന്നാണ് ഈ…
Read MoreCategory: Today’S Special
ഇനി ഇത് മതിയാക്കാം, കടുത്ത മാനസിക സമ്മർദത്തെതുടർന്ന് പ്രതിവർഷം 25 ലക്ഷം രൂപ വരുമാനമുള്ള ജോലി വേണ്ടെന്നുവച്ച് യുവാവ്; ചർച്ചയായി സോഫ്റ്റ്വെയർ എഞ്ചിനീയരുടെ രാജി
29കാരനായ ഒരു സോഫ്റ്റ്വെയർ എഞ്ചിനീയർ പ്രതിവർഷം 25 ലക്ഷം രൂപ ശമ്പളമുള്ള ജോലി രാജിവെച്ച്, “ഇനി ജോലി ചെയ്യാൻ താല്പര്യമില്ല” എന്ന് വ്യക്തമാക്കിയത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. മാനസികമായ കടുത്ത സമ്മർദ്ദവും അമിതമായ ജോലിഭാരവുമാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം എന്ന് യുവാവ് വെളിപ്പെടുത്തി. 6 വർഷത്തോളം ഐടി മേഖലയിൽ പ്രവൃത്തിപരിചയമുള്ള 29 വയസ്സുകാരനായ ഒരു സോഫ്റ്റ്വെയർ എഞ്ചിനീയർ. കോളേജ് കാലം മുതൽ ജോലിക്ക് പുറമെ ഫ്രീലാൻസിങ്, ട്യൂഷൻ തുടങ്ങി നിരവധി ജോലികളിൽ ഇദേഹം ഏർപ്പെട്ടിരുന്നു. വർഷങ്ങളായി പണത്തിനും കരിയർ വളർച്ചയ്ക്കും പിന്നാലെയുള്ള ഈ നെട്ടോട്ടം ഒടുവിൽ കടുത്ത മാനസിക വിരസതയ്ക്കും തളർച്ചയ്ക്കും കാരണമായി. ഇനി ഇത് മതിയാക്കാം, എന്ന് ഉറപ്പിച്ചുകൊണ്ട് അദ്ദേഹം തന്റെ ഉയർന്ന ശമ്പളമുള്ള കോർപ്പറേറ്റ് ജോലി രാജിവയ്ക്കുകയായിരുന്നു. നിലവിൽ തന്റെ കൈയിലെ സമ്പാദ്യമായ 15 ലക്ഷം രൂപയുമായി ഹിമാചൽ പ്രദേശിലെ…
Read More3 ഇഡിയറ്റ്സ് ചിത്രം പ്രദർശിപ്പിക്കാനായി തിയറ്റർ വാടകയ്ക്കെടുത്തു, പാകിസ്ഥാൻ വംശജനായ യുവ സംരംഭകൻ ഫർസ മജീദ് സമൂഹ മാധ്യമങ്ങളുടെ കൈയടികൾ നേടുന്നു
അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ പാകിസ്ഥാൻ വംശജനായ യുവ സംരംഭകൻ ഫർസ മജീദ് ബോളിവുഡ് എവർഗ്രീൻ ക്ലാസിക് ചിത്രമായ 3 ഇഡിയറ്റ്സ് സൗജന്യമായി പ്രദർശിപ്പിക്കുന്നതിനായി തിയേറ്റർ വാടകയ്ക്കെടുത്തതാണ് വാർത്തകളിൽ ഇടംനേടുന്നത്. സാൻ ഫ്രാൻസിസ്കോയിലെ പ്രശസ്തമായ മറീന തിയറ്ററിലെ 250 സീറ്റുകളുള്ള ഒരു ഹാൾ ആണ് മെയ് 24ലെ പ്രത്യേക ഷോയ്ക്കായി അദ്ദേഹം ബുക്ക് ചെയ്തിരിക്കുന്നത്. തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഫർസ വിവരം പങ്കുവച്ചത്. ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട് ഒരു വഴിത്തിരിവിനായി കാത്തിരിക്കുന്നവർക്കും, പ്രചോദനം ആവശ്യമുള്ളവർക്കും, അല്ലെങ്കിൽ ഒരുമിച്ചിരുന്ന് നന്നായി ചിരിക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയാണ് തിയറ്റർ വാടകയ്ക്കെടുത്ത് ഈ പ്രദർശനം ഒരുക്കുന്നതെന്നും ഫർസ മജീദ് വ്യക്തമാക്കുന്നത്. സ്വന്തം ജീവിതത്തിൽ എന്തുചെയ്യണം എന്ന് ആശയക്കുഴപ്പത്തിലായ 3 സുഹൃത്തുക്കളുടെ മനോഹരമായ കഥയാണ് ഈ സിനിമ പറഞ്ഞുവയ്ക്കുന്നത്. തന്റെ ജീവിതത്തിലെ പ്രയാസകരമായ ഘട്ടങ്ങളിൽ തന്നെ വ്യക്തിപരമായി ഏറെ സ്വാധീനിക്കുകയും റീചാർജ് ചെയ്യാൻ സഹായിക്കുകയും…
Read Moreആറു വയസുകാരൻ ഹെൻറിക് മണ്ണ് കുഴിച്ചപ്പോൾ കണ്ടെത്തിയത് പുരാവസ്തു, 1,300 വർഷം പഴക്കമുള്ള പ്രീവൈക്കിംഗ് കാലഘട്ടത്തിലെ വാൾ; അഭിനന്ദ പ്രവാഹവുമായി സമൂഹ മാധ്യമങ്ങൾ
നോർവേയിൽ സ്കൂൾ വിനോദയാത്രയ്ക്കിടെ ആറുവയസ്സുകാരനായ ഹെൻറിക് റെഫ്സ്നെസ് മോർട്ട്വെഡ് എന്ന ബാലൻ 1,300 വർഷം പഴക്കമുള്ള പ്രീ-വൈക്കിംഗ് കാലഘട്ടത്തിലെ വാൾ കണ്ടെത്തി. ഇൻലാൻഡെറ്റ് കൗണ്ടിയിലെ ഗ്രാൻ മുനിസിപ്പാലിറ്റിയിലുള്ള ടിൻഗൽസ്റ്റാഡിന് സമീപമുള്ള ഒരു കൃഷിയിടത്തിൽ നിന്നാണ് ഈ അപൂർവ്വ പുരാവസ്തു ലഭിച്ചത്. തന്റെ ഒന്നാം ക്ലാസിലെ കൂട്ടുകാരോടൊപ്പം ഒരു ഫാം സന്ദർശിക്കുന്നതിനിടയിലാണ് നിലം ഉഴുതുമറിച്ച മണ്ണിൽ നിന്ന് ഹെൻറിക് ഈ വാൾ വലിച്ചെടുത്തത്. ഈ വാളിന് ഏകദേശം 1,300 വർഷത്തോളം പഴക്കമുണ്ടെന്ന് പുരാവസ്തു ഗവേഷകർ കണക്കാക്കുന്നു. അതായത് വൈക്കിംഗ് യുഗത്തിന് തൊട്ടുമുമ്പുള്ള കാലഘട്ടത്തിലേതാണിത്.ഇത് ഒരു വശത്തു മാത്രം മൂർച്ചയുള്ള വാളാണ്. വെട്ടാനും കുത്താനും ഉപയോഗിച്ചിരുന്ന ഈ ആയുധം നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും മണ്ണിൽ നന്നായി സംരക്ഷിക്കപ്പെട്ട നിലയിലായിരുന്നു. തുടർപഠനങ്ങൾക്കായി വാൾ ഇപ്പോൾ പുരാവസ്തു വിദഗ്ദ്ധരുടെ മേൽനോട്ടത്തിലാണ്. ചരിത്രപരമായ ഈ അവശിഷ്ടം ശ്രദ്ധയിൽപ്പെട്ടയുടൻ കൃത്യമായി അധികൃതരെ വിവരമറിയിച്ചതിന് പ്രാദേശിക ഭരണകൂടവും ഗവേഷകരും…
Read Moreഇന്ത്യൻ തെരുവുകളിൽ കിട്ടുന്ന ഭക്ഷണങ്ങൾക്ക് വാഴ്ത്തുപാട്ടുകൾ, ഇതാണ് രാജ്യത്തിന്റെ യഥാർഥ ആത്മാവ് ; വൈറലായിബ്രിട്ടീഷ് ദമ്പതിമാരുടെ വീഡിയോ
ഇന്ത്യയിലെ തെരുവ് ഭക്ഷണത്തെക്കുറിച്ചുള്ള ഏറ്റവും വലിയ യാത്രാ മിഥ്യകളെ തിരുത്തിക്കുറിച്ച് ഒരു ബ്രിട്ടീഷ് ദമ്പതികൾ. സമൂഹ മാധ്യമങ്ങളിൽ ഇവർ ഇന്ത്യയിൽ നടത്തിയ യാത്രയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വിദേശികൾ ഇന്ത്യ സന്ദർശിക്കുമ്പോൾ സാധാരണയായി ഭയപ്പെടുന്ന ‘ഡൽഹി ബെല്ലി’ അല്ലെങ്കിൽ വയറിളക്കം പോലുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള മുൻവിധികൾ തെറ്റാണെന്ന് ഇവരുടെ വീഡിയോ തെളിയിക്കുന്നു. ഇന്ത്യയുടെ യഥാർത്ഥ ആത്മാവും സൗന്ദര്യവും അവിടുത്ത തെരുവുവോരങ്ങളിൽ ലഭ്യമാകുന്ന ഭക്ഷണങ്ങളിലാണെന്ന് ഈ ദമ്പതികൾ പറയുന്നു. ഇന്ത്യൻ സ്ട്രീറ്റ് ഫുഡ് സുരക്ഷിതവും അങ്ങേയറ്റം രുചികരവുമാണെന്ന് ദമ്പതികൾ വീഡിയോയിൽ വ്യക്തമാക്കുന്നു.വിദേശികൾ ഇന്ത്യയിലെ തെരുവ് ഭക്ഷണം കഴിച്ചാൽ ഉറപ്പായും വയറു കേടാകും എന്നാണ് പറയുന്നത്. വൃത്തിയുള്ളതും ജനത്തിരക്കേറിയതുമായ സ്റ്റാളുകൾ തെരഞ്ഞെടുത്താൽ മികച്ച ഭക്ഷണാനുഭവം ലഭിക്കും അതുപോലെതന്നെ ഇന്ത്യയുടെ യഥാർത്ഥ സംസ്കാരവും ആത്മാവും തൊട്ടറിയാൻ സ്ട്രീറ്റ് ഫുഡ് കഴിക്കുക തന്നെ വേണം എന്നുമാണ് ദമ്പതികൾ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ വൈവിധ്യമാർന്ന മസാലകളും…
Read Moreആദ്യത്തെ ഫ്ലൈയിംഗ് ഇൻസ്ട്രക്ടർ: വ്യോമസേനയുടെ ചരിത്രത്തിലേക്ക് സാനിയ
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ സുവർണനേട്ടവുമായി സ്ക്വാഡ്രൺ ലീഡർ സാനിയ. വ്യോമസേനയുടെ ചരിത്രത്തിലാദ്യമായി കാറ്റഗറി-എ ക്വാളിഫൈഡ് ഫ്ലൈയിങ് ഇൻസ്ട്രക്ടർ യോഗ്യത നേടുന്ന ആദ്യ വനിതാ ഓഫീസറായി സാനിയ മാറി. തിങ്കളാഴ്ചയാണ് ഇന്ത്യൻ വ്യോമസേന അഭിമാനകരമായ നേട്ടം ഔദ്യോഗികമായി പുറത്തുവിട്ടത്. രാജ്യത്തെ ഭാവി പൈലറ്റുമാർക്കു വലിയൊരു പ്രചോദനമാണ് സാനിയയുടെ നേട്ടമെന്ന് വ്യോമസേന അറിയിച്ചു. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ്, സ്ക്വാഡ്രൺ ലീഡർ സാനിയയെ നേരിട്ട് അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങളും വ്യോമസേന സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. കഠിനാധ്വാനത്തിന്റെയും ലക്ഷ്യബോധത്തിന്റെയും ഉത്തമ ഉദാഹരണമാണ് സാനിയയെന്ന് വ്യോമസേന തങ്ങളുടെ എക്സ് ഹാൻഡിലിൽ കുറിച്ചു. മികവിലേക്കു പറന്നുയർന്ന സാനിയയുടെ ഈ ചരിത്ര നേട്ടം ഇന്ത്യൻ വ്യോമസേനയ്ക്കു പുതിയൊരു നാഴികക്കല്ലാണെന്നും, വ്യോമയാന മേഖലയിലേക്കു കടന്നുവരാൻ ആഗ്രഹിക്കുന്ന രാജ്യത്തെ നിരവധി യുവതികൾക്കു സാനിയ വഴിവിളക്കാകുമെന്നും വ്യോമസേന കൂട്ടിച്ചേർത്തു.
Read Moreവർഷാവസാനം ശമ്പള വർദ്ധനവിന് കാത്തിരുന്ന യുവാവിന് ലഭിച്ചത് ഒരു ഗുഡ്ഡി ബാഗ്, അതിനുള്ളിലെ സാധനങ്ങൾ കണ്ട് ഞെട്ടി; ജീവനക്കാരൻ പങ്കുവച്ച റെഡിറ്റ് പോസ്റ്റ് വൈറൽ
വാർഷിക ശമ്പള വർദ്ധനവിന് പകരമായി കമ്പനി നൽകിയ ഗുഡ്ഡി ബാഗിന്റെ ചിത്രം റെഡ്ഡിറ്റിൽ പങ്കുവെച്ച ജീവനക്കാരന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായിരിക്കുകയാണ്. വാട്ടർ ബോട്ടിൽ, പേന, ക്രാക്കേഴ്സ്, മിഠായി, ചെറിയ ടേപ്പ് എന്നിവയടങ്ങിയ ബാഗ് ജീവനക്കാരെ അപമാനിക്കുന്നതിന് തുല്യമാണെന്ന അഭിപ്രായമാണ് ഭൂരിഭാഗം ആളുകളും രേഖപ്പെടുത്തിയത്. ശമ്പളം കൂട്ടുന്നതിന് പകരം കമ്പനി ഗുഡ്ഡി ബാഗുകളാണ് നൽകിയത്. അതെ, ഇതിൽ ആകെ ഇത്രയും സാധനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നായിരുന്നു ആ പോസ്റ്റിന്റെ അടികുറിപ്പ്. പോസ്റ്റിൽ കമ്പനിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, കമ്പനിയുടെ ഈ പ്രവൃത്തിയിൽ ഞെട്ടൽ രേഖപ്പെടുത്തിക്കൊണ്ട് മുന്നൂറോളം കമന്റുകളാണ് ലഭിച്ചത്. ആയിരക്കണക്കിന് ആളുകൾ കാണുകയും 7,500ലധികം ലൈക്കുകൾ ലഭിക്കുകയും ചെയ്തതോടെ പോസ്റ്റ് വൈറലായി. ഇതിനുപകരം ഒന്നും തരാതിരുന്നെങ്കിൽ ഇതിലും കുറച്ച് അപമാനം തോന്നിയേനെ,” എന്നാണ് ഒരാൾ കുറിച്ചത്.പണപ്പെരുപ്പം സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റുകളെ ഞെരുക്കുകയും, ശമ്പള വർദ്ധനവിനായി ജീവനക്കാർ ആകാംഷയോടെ കാത്തിരിക്കുകയും…
Read Moreഇന്ത്യയിലെയും അമേരിക്കയിലെയും കോർപറേറ്റ് സംസ്കാരം വ്യത്യസ്ഥമാണ്; അമേരിക്കയിലെ ജോലി രീതികൾക്ക് വാനോളം പുകഴ്ത്തലുകൾ; യുവതി പങ്കുവച്ച പോസ്റ്റ് വൈറൽ
ഇന്ത്യയിലെയും അമേരിക്കയിലെയും കോർപ്പറേറ്റ് ജോലി സംസ്കാരങ്ങൾ തമ്മിലുള്ള വലിയ വ്യത്യാസങ്ങൾ പങ്കുവെച്ചുകൊണ്ട് ഒരു വനിത പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. യുഎസിലെ തൊഴിൽ സാഹചര്യങ്ങളിലെ ഫ്ലെക്സിബിലിറ്റിയും ജീവനക്കാരുടെ വ്യക്തിസ്വാതന്ത്ര്യവുമാണ് ഇവർ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. സോഷ്യൽ മീഡിയയിൽ സരിക യാദവ് പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. അമേരിക്കയിൽ കുട്ടികളെ സ്കൂളിൽ വിടാനും ഡോക്ടറെ കാണാനും മറ്റ് വ്യക്തിപരമായ ആവശ്യങ്ങൾക്കുമായി ജീവനക്കാർക്ക് അവരുടെ ഓഫീസ് കലണ്ടർ സ്വയം ‘ബ്ലോക്ക്’ ചെയ്യാം. ഈ സമയത്ത് മാനേജറുടെ അനുവാദം വാങ്ങേണ്ടതില്ല, മറ്റാരും മീറ്റിംഗുകൾ നിശ്ചയിക്കുകയുമില്ല.വ്യക്തിപരമായ ആവശ്യങ്ങൾക്കായി കലണ്ടർ ബ്ലോക്ക് ചെയ്യുമ്പോൾ മാനേജർമാർക്ക് അതിന് കൃത്യമായ വിശദീകരണം നൽകേണ്ട സാഹചര്യം യുഎസിൽ ഇല്ല. ഇന്ത്യയിൽ ഓഫീസ് സമയത്ത് വ്യക്തിപരമായ ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്നത് അത്ര എളുപ്പമല്ലെന്നും എപ്പോഴും ചോദ്യം ചെയ്യപ്പെടാമെന്നും സരിക പറയുന്നു. ഓഫീസ് സമയത്ത്…
Read Moreഅമേരിക്കൻ പ്രസിഡന്റിന്റെ പേര്, സെൽഫി എടുക്കാനും കാണാനും ആളുകൾ ക്യൂവിൽ; വൈറലായി ഡൊണൾഡ് ട്രംപിന്റെ പേരിൽ നാരായൺഗഞ്ചിലുള്ള പിങ്ക് അൽബിനോ പോത്ത്
ബംഗ്ലാദേശിലെ നാരായൺഗഞ്ചിലുള്ള ഒരു അപൂർവ പിങ്ക് അൽബിനോ പോത്തിന്റെ വിചിത്രമായ രൂപംകൊണ്ട് സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. ഏകദേശം 700 കിലോഗ്രാം തൂക്കമുള്ള ഈ പോത്തിന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മുടി ശൈലിയുമായി സാമ്യമുള്ളതിനാലാണ് ഈ പേര് ലഭിച്ചത്. പോത്തിന്റെ തലയിലെ സ്വർണ്ണനിറത്തിലുള്ള മുടിയും മുഖവും ട്രംപിന്റേതിന് സമാനമാണെന്ന് കർഷകന്റെ സഹോദരൻ തമാശയായി പറഞ്ഞതോടെയാണ് ഈ പോത്തിന് ഡൊണാൾഡ് ട്രംപ് എന്ന പേര് ലഭിക്കുന്നത്. വരാനിരിക്കുന്ന ബലിപെരുന്നാളിനോട് അനുബന്ധിച്ച് നാരായൺഗഞ്ചിലെ ‘റാബിയ അഗ്രോ ഫാമിൽ’ എത്തുന്ന സന്ദർശകരുടെ പ്രധാന ആകർഷണമായി ഈ പോത്ത് മാറിയിട്ടുണ്ട്. നൂറുകണക്കിന് ആളുകളാണ് ഇതിനൊപ്പം സെൽഫി എടുക്കാനായി എത്തുന്നത്. ഇതിനകം തന്നെ ഈ പോത്തിനെ ഒരു ബിസിനസുകാരൻ ഏകദേശം 3.8 ലക്ഷം രൂപയ്ക്ക് (3,85,000 ടാക്ക) വാങ്ങിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. ട്രംപിന്റെ പേരാണെങ്കിലും ഈ പോത്ത് വളരെ ശാന്തപ്രകൃതമാണെന്ന് ഫാം ഉടമ…
Read Moreതായ്ലാന്റ് മികച്ചതാണെന്ന് ഇന്ത്യൻ യുവതി, സമാധാനമാണ് ഏറ്റവും അത്യാവശ്യം വേണ്ടത്; സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത് വീഡിയോ
ഇന്ത്യൻ യുവതി ശ്രേയ മഹേന്ദ്രു, ഇന്ത്യ വിട്ട് തായ്ലൻഡിലേക്ക് സ്ഥിരതാമസമാക്കിയതിന്റെ കാരണങ്ങൾ വെളിപ്പെടുത്തുന്നു. മെച്ചപ്പെട്ട ജീവിതനിലവാരം, സ്ത്രീ സുരക്ഷ, മികച്ച അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് പ്രധാന കാരണങ്ങളായി അവർ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് പൊതുവേ ഇഷ്ടപ്പെട്ട രാജ്യങ്ങളിൽ ഒന്നാണ് തായ്ലന്റ്. തായ്ലന്റിലേക്ക് സ്ഥിരമായി താമസം മാറിയതിന്റെ കാരണം സമൂഹ മാധ്യമങ്ങളിലൂടെ തുറന്നു പറയുകയാണ് യുവതി. അതൊരിക്കലും ഇന്ത്യയെ നിരാകരിക്കുന്നതിനാലല്ലെന്ന് യുവതി ഏറ്റു പറയുന്നു. കരിയർ കൺസൾട്ടന്റും കണ്ടന്റ് ക്രിയേറ്ററുമായ ശ്രേയ മഹേന്ദ്രു അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ബാങ്കോക്കിലേക്ക് മാറാനുള്ള തന്റെ തീരുമാനം മെച്ചപ്പെട്ട ദൈനംദിന ജീവിതം തേടിയാണെന്ന് വ്യക്തമാക്കിയത്. എല്ലാവർക്കും വേണ്ടത് പത്ത് മിനിറ്റിൽ സാധനങ്ങൾ കൈയ്യിൽ എത്തുന്ന രീതിയല്ല, ചിലർക്ക് വേണ്ടത് ശ്വസിക്കാൻ നല്ല മികച്ച കാറ്റാണ്, അല്ലെങ്കിൽ കുറച്ച് സമാധാന അന്തരീക്ഷമാണ്, നല്ല വൃത്തിയുള്ള നഗരമാണ്, നല്ല അയൽക്കാരാണ് തുടങ്ങിയ വസ്തുതകളും…
Read More