കുഞ്ഞുങ്ങൾക്ക് ഏറെ അത്യന്താപേക്ഷിതമായ ഒന്നാണ് മുലപ്പാൽ. ബൗദ്ധികവും മാനസികവുമായ കുഞ്ഞുങ്ങളുടെ വളർച്ചക്ക് മുലപ്പാൽ സഹായിക്കുമെന്ന കാര്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ മുലപ്പാലിൽ നിന്ന് സോപ്പും സൗന്ദര്യ വസ്തുക്കളും നിർമിക്കാമെന്ന് കേട്ടാൽ ഞെട്ടി പോകില്ലേ. സംഗതി സത്യമാണ്. മുലപ്പാൽ ഉപയോഗിച്ച് സോപ്പുകളും സൗന്ദര്യവർദ്ധക വസ്തുക്കളും ഉണ്ടാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു അമേരിക്കൻ യുവതി. ബ്രിട്നി എഡ്ഡി എന്ന സ്ത്രീയാണ് തന്റെ മുലപ്പാൽ ഉപയോഗിച്ച് ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ നിർമ്മിക്കാമെന്ന് തെളിയിച്ചത്. മാമ്മാസ് മാജിക് മിൽക്ക് എന്നാണ് യുവതിയുടെ ബ്രാന്റിന്റെ പേര്. ഇൻസ്റ്റാഗ്രാം പേജിൽ യുവതി മുലപ്പാൽ ഉപയോഗിച്ച് നിർമിച്ച ഉത്പന്നങ്ങളുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരിക്കൽ താൻ മുലപ്പാൽ ശേഖരിച്ച് ഫ്രിഡ്ജിൽ വെച്ചു. എന്നാൽ തന്റെ ഭർത്താവ് ഫ്രിഡ്ജ് ഓണാക്കാൻ മറന്നുപോയി. പിന്നീട്, ഫ്രിഡ്ജ് തുറന്നപ്പോൾ പാല് നശിച്ചു പോയതായി കണ്ടെത്തി. അത് പാഴാക്കരുതെന്ന് കരുതി ചർമ്മസംരക്ഷണ…
Read MoreCategory: Today’S Special
അണ്ണാ ഒരേയൊരു തവണ കാരവൻ കാണിച്ചുതരുമോയെന്ന് കുട്ടികൾ;കേറി കണ്ടോടാ മക്കളെ എന്ന് സുരി
തമിഴ് സിനിമകളിലൂടെ സുപരിചിതനായ താരമാണ് സൂരി. ഏവർക്കും പ്രിയങ്കരനായ താരത്തിന്റെ ഒരു വീഡിയോ ആണിപ്പോൾ വെെറലാകുന്നത്. തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി ഒരു ഗാരാമത്തിൽ വന്നതാണ് സുരി. ഷൂട്ടിനിടയിൽ അൽപ സമയം വിശ്രമിക്കാനായി താരം കാരവാനിൽ ഇരിക്കുന്ന സമയം സുരിയെ കാണാൻ ആ ഗ്രാമത്തിലെ കുറച്ച് കുട്ടികളെത്തി. സുരി കാരവാനിൽ നിന്നിറങ്ങി കുട്ടികളോട് സംസാരിക്കുന്നതും തുടർന്ന് ഉണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് വിഡിയോയിൽ ഉള്ളത്. കുട്ടികൾ സൂരിയോട് സംസാരിക്കുന്നതിനിടയിൽ കാരവാൻ കാണിച്ചു തരുമോ ആണ്ണാ എന്നു ചോദിച്ചു.. ‘ഒറ്റ തവണ അണ്ണാ , പ്ലീസ് പ്ലീസ്’ എന്ന് കുട്ടികൾ ചോദിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. ‘എന്താണ് നിങ്ങൾക്ക് കാണേണ്ടത്? ഇത് അണ്ണന്റെ മേക്കപ്പ് റൂം ആണ്!” എന്ന് തിരിച്ച് സൂരിയും വളരെ രസകരമായി മറുപടിയും പറയുന്നുണ്ട്. അവസാനം കുട്ടികളുടെ ആഗ്രഹത്തിനു മുന്നില്ഡ സുരിക്ക് വഴങ്ങേണ്ടി വന്നു. എല്ലാവരെയും കാരവാനിനകത്ത്…
Read More‘മിറക്കിൾ’ മരുന്നിന് നന്ദി; ക്യാൻസറിൽ നിന്ന് പൂർണമായി വിമുക്തയായി യുകെ വനിത
ക്യാൻസറിൽ നിന്ന് പൂർണമായി വിമുക്തയാക്കിയ ‘മിറക്കിൾ’ മരുന്നിന് നന്ദി പറഞ്ഞ് യുകെ വനിത. കഴിഞ്ഞ വർഷമാണ് കാരി ഡൗണിക്ക് ക്യാൻസർ ബാധിച്ചത്. ഡോക്ടർമാർ ഒരു പുതിയ അത്ഭുത മരുന്ന് നിർദ്ദേശിച്ചു. മരുന്ന് കഴിച്ച് ആറ് മാസത്തിനുള്ളിൽ കാരി ഡൗണിയുടെ മൂന്നാം ഘട്ട കുടൽ കാൻസർ അപ്രത്യക്ഷമായിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒരു വർഷം മുമ്പാണ് രോഗനിർണയം നടത്തിയത്. ആറ് മാസത്തേക്ക് ഡോസ്റ്റാർലിമാബ് കഷായങ്ങൾ നൽകി. രോഗത്തിന് തെളിവുകളൊന്നുമില്ലെന്ന് പരിശോധനയിൽ തെളിഞ്ഞതായി സ്വാൻസീ ബേ യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു. സ്വാൻസീയിലെ സിംഗിൾടൺ ഹോസ്പിറ്റലിലെ കൺസൾട്ടന്റെ ഓങ്കോളജിസ്റ്റായ ഡോ ക്രെയ്ഗ് ബാറിംഗ്ടണിന്റെ അടുത്തേക്ക് അവളെ റഫർ ചെയ്തു. ഡോ ബാറിംഗ്ടണാണ് ഡോസ്റ്റാർലിമാബ് നിർദ്ദേശിച്ചത്. ആറുമാസത്തേക്ക് ഡോസ്റ്റാർലിമാബിൽ പ്രവേശിപ്പിച്ചു. ഓരോ മൂന്ന് ആഴ്ചയിലേയും IV അഡ്മിനിസ്ട്രേഷന് ഏകദേശം 30 മിനിറ്റ് എടുക്കും. ചികിത്സയുടെ ഭാഗമായി ട്യൂമർ ഗണ്യമായി കുറഞ്ഞതായി സ്കാനുകൾ കാണിച്ചു. കോഴ്സിന്റെ…
Read Moreകുളിച്ചാൽ തലയിൽ നിന്നും ചോരയൊലിക്കും ദേഹം ചൊറിയും; അപൂർവ രോഗാനുഭവം നേരിട്ട് യുവതി
കുളിക്കാതെ ഇരിക്കുന്ന കാര്യം ചിന്തിച്ചു നോക്കാൻ തന്നെ പ്രയാസമാണല്ലേ? എന്നാൽ തണുപ്പ് കാലത്ത് കുളിക്കാൻ മടിയും കാണിക്കുന്നവരാണ് നമ്മൾ. വെള്ളം ദേഹത്തു പതിച്ചാൽ അലർജി ഉണ്ടാകുന്ന ഒരു രോഗമുണ്ട്. അക്വാജനിക് അര്‍ട്ടികാരിയ എന്നാണ് ഈ രോഗത്തിന്റെ പേര്. ഈ രോഗം ആർക്കെങ്കിലും ഉണ്ടാകുമോ എന്ന് സംശയം നമുക്ക് തോന്നും. ടെസ്സ ഹന്സീന് സ്മിത്ത് എന്ന 25 കാരിയ്ക്കാണ് ഈ അപൂര്‍വ രോഗം ബാധിച്ചിരിക്കുന്നത്. കുട്ടിക്കാലത്ത് വെള്ളത്തില്‍ കളിക്കുന്നത് ടെസ്സയുടെ വിനോദമായിരുന്നു. എന്നാല്‍ വെള്ളം ശരീരത്തില്‍ വീഴുമ്പോൾ ടെസക്ക് ചൊറിച്ചിലും നീറ്റലും അനുഭവപ്പെടാൻ തുടങ്ങി. അതായിരുന്നു അസുഖത്തിന്റെ തുടക്കമെന്ന് ടെസ പറഞ്ഞു. കുളികഴിഞ്ഞ് വരുമ്പോൾ തന്റെ ശരീരത്തിൽ മുറിവുകളും തുടിപ്പും ഉണ്ടാകുന്നു എന്നും യുവതി പറഞ്ഞു. കുളി കഴിഞ്ഞു വരുമ്പോൾ ചൊറിച്ചിൽ അനുഭവപ്പെട്ടത് ഇവർ കരുതിയിരുന്നത് സോപ്പിന്റെയോ ഷാംപൂവിന്റെയോ പ്രശ്നമാണെന്നാണ്. വെള്ളം കുടിക്കുമ്പോൾ പോലും ബുദ്ധിമുട്ടുകൾ നേരിട്ടു. വെള്ളം…
Read Moreകളഞ്ഞ് പോയത് മറ്റൊന്ന്;പകരം കിട്ടിയത് കേട്ടാൽ ഞെട്ടും
നമ്മുടെ പൂർവികർ സൂക്ഷിച്ച നിധി കുംഭം വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയ കഥകളും വാർത്തകളും നമ്മൾ കേട്ടിട്ടുണ്ടല്ലോ. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. കാണാതെ പോയ ആഭരണം തപ്പുന്നതിനിടെ ഒരു കുടുംബത്തിന് വർഷങ്ങൾ പഴക്കമുള്ള ലോക്കറ്റുകളും ആഭരണങ്ങളും ലഭിച്ചിരിക്കുകയാണ്. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് കാണാതെ പോയ ആഭരണം തിരയുന്നതിനിടെയാണ് ഇവർക്ക് പഴക്കമുള്ള ആഭരണങ്ങൾ ലഭിച്ചത്. മെറ്റല്‍ ഡിറ്റക്ടര്‍ മണ്ണിനടിയില്‍ ലോഹമുണ്ടെന്ന സൂചന നല്കിതനുസരിച്ച് ഇവിടെ കുഴിച്ചുനോക്കിയപ്പോളാണ് പുരാതനമായ ആഭരണങ്ങളുടെ ശേഷിപ്പ് കിട്ടിയത്. ഇത് കണ്ടു കിട്ടിയ സ്ഥലത്ത് പണ്ട് ഒരു സ്ത്രീയെ അടക്കം ചെയ്തിരുന്നു.അവരെ മറവു ചെയ്തതോടൊപ്പം അവർ ഉപയോഗിച്ച വസ്തുക്കളും ആഭരണങ്ങളും നിക്ഷേപിച്ചതാകാമെെന്ന് കരുതുന്നു. സംഭവം വലിയ രീതിയിലാണ് ശ്രദ്ധ നേടിയതോടെ കണ്ടെത്തിയ ആഭരണങ്ങൾ പുരാവസ്തു വകുപ്പിന് കൈമാറി.
Read Moreഇതെന്തൊ വെള്ളമില്ലാതെ പിടക്കണ മീനോ; ഈ മീനിന് വെള്ളം വേണ്ട
വെള്ളമില്ലാതെ മത്സ്യത്തിനു ജീവിക്കാൻ കഴിയുമോ? ഇതിനു മറുപടിയായി ഒരു അദ്ഭുതമീനിനെ പരിചയപ്പെടാം. ആഫ്രിക്കൻ ലംഗ് ഫിഷ് എന്നറിയപ്പെടുന്ന ഈ അസാധാരണ മത്സ്യത്തിന് വെള്ളമില്ലാതെ മാസങ്ങളോളം ജീവിക്കാൻ കഴിയും. ഉണങ്ങി കട്ടപിടിച്ച ചെളിയിൽ ഇവയ്ക്കു ജീവൻ നിലനിർത്താൻ കഴിയും. ആഫ്രിക്കൻ ലംഗ് ഫിഷുകൾക്ക് നാല് വർഷം വരെ വെള്ളത്തിനു പുറത്തു ജീവിക്കാൻ കഴിയും. വിചിത്രരൂപമാണ് ഈ മത്സ്യത്തിനുള്ളത്. കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ആഫ്രിക്കൻ ലംഗ് ഫിഷിന്റെ വീഡിയോ വൈറലായിരുന്നു. സക്കർമൗത്ത്, കോമൺ പ്ലെക്കോ എന്നീ പേരുകളിലും ഈ മത്സ്യം അറിയപ്പെടുന്നു. വീഡിയോ ഹിറ്റ് ആയതോടെ മത്സ്യത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreക്ഷണിച്ചു വരുത്തുന്ന അപകടങ്ങൾ; ബസില്‍ തൂങ്ങി യാത്ര ചെയ്യുന്ന യുവാക്കള്‍ ;വെെറയായി വീഡിയോ
രാവിലെയുള്ള ബസ് യാത്ര ജീവിതത്തിനും മരണത്തിനുമിടയിലുള്ള പാച്ചിലാണെന്നു തന്നെ പറയാം. സ്കൂളിലും കോളേജിലും പോകാനുള്ളകുട്ടികൾ ജോലിക്കു പോകുന്നവർ അങ്ങനെ ആകെ മൊത്തം ബഹളമയമാണ് ബസ്. പലപ്പോളും ഇരിക്കാൻ പോയിട്ട് നേരെ നിൽക്കാനുള്ള സ്ഥലം ബസിൽ കിട്ടാറില്ല. ഇപ്പോഴിതാ ഒരു ബസ് യാത്രയുടെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വെെറലാകുന്നത്. മുംബൈയിലെ ബാന്ദ്രയില്‍ തിരക്കുള്ള ബസില്‍ യാത്ര ചെയ്യാൻ സ്ഥലം കിട്ടാത്തതിനാല്‍ ബസിന്റെ പുറകിലെ കമ്പിയില്‍ തൂങ്ങി പോകുന്ന യുവാക്കളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. Bandra Buzz എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഓടുന്ന ബസിന്റെ പുറകില്‍ തൂങ്ങി യാത്ര ചെയ്യുന്ന രണ്ട് യുവാക്കളുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ്. ഒരു സ്റ്റോപ്പിൽ ബസ് നിർത്തുന്നു എന്നാൽ കയറാൻ സ്ഥലം ഇല്ലാത്തതിനാൽ അവിടെ കാത്തു നിന്ന പലും കയറാൻ സാധിക്കാതെ നിൽക്കുന്നതും വീഡിയോയിൽ കാണാം. അപ്പോഴെല്ലാം യുവാക്കൾ ബസിന്റെ പിറകിലുള്ളകമ്പിയിൽ…
Read More10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബസ്സ്റ്റോപ്പ് കള്ളൻ കൊണ്ടു പോയി;മൂക്കത്ത് വിരൽ വെച്ച് യാത്രക്കാർ
യാത്രക്കാർക്ക് ബസ് കാത്തിരിക്കുന്നതിനായി നിർമിക്കുന്നതാണ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ. 10 ലക്ഷം രൂപ മുതൽ മുടക്കിൽ ബാംഗ്ലൂരിൽ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചു. കഴിഞ്ഞ ആഴ്ചയാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. എന്നാൽ രാവിലെ കണ്ണു തുറന്നു നോക്കിയപ്പോൾ കാത്തിരിപ്പ് കേന്ദ്രം അപ്രത്യക്ഷമായി. പിന്നീട് അന്വേഷിച്ചപ്പോഴാണ് ഇത് മോഷണം പോയതാണെന്ന് മനസിലായത്. ബാംഗ്ലൂരിൽ ഇത് ആദ്യമായല്ല ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ കാണാതാകുന്നത്. ഇതിനു മുൻപ് പല തവണയും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ബാംഗ്ലൂരിലെ കണ്ണിങ്ഹാം റോഡിലാണ് ഇത് സ്ഥാപിച്ചിരുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഇരിപ്പിടങ്ങളും പുറം ഘടനയുമെല്ലാം സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച് നിർമിച്ചതാണ്. ഇവിടെ ഉണ്ടായിരുന്ന കസേരകളും തൂണുകളും മേൽക്കൂരയും ഉൾപ്പെടെ മോഷ്ടാക്കൾ കടത്തിക്കൊണ്ടു പോയി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Read Moreലോകത്തിലെ ഏറ്റവും എരിവുള്ള മുളക് കഴിച്ച് ലോക റെക്കോർഡ് നേടി മെൽബൺ സ്വദേശി
ലോകത്തിലെ തന്നെ ഏറ്റവും എരുവേറിയ മുളകാണ് കരോലിന റീപ്പർ പെപ്പറുകൾ. ഈ മുളക് തിന്ന് റെക്കോർഡ് നേടിയെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്. എന്നാൽ സംഗതി സത്യമാണ്. ഗ്രിഗറി ‘അയൺ ഗട്ട്സ്’ ബാർലോ എന്ന മെൽബൺ സ്വദേശിയാണ് കരോലിന റീപ്പർ പെപ്പറുകൾ തിന്ന് റെക്കോർഡ് നേടിയത്. എരിവുള്ള ഭക്ഷണം കഴിച്ച് കഴിയുമ്പോൾ നാവിനുണ്ടാകുന്ന തരിപ്പ് കലർന്ന അനുഭവം ഇഷ്ടപ്പെട്ട് തുടങ്ങിയത് മുതലാണ് ഇയാൾ എരിവുള്ള മുളക്കുകൾ വെറുതെ കഴിക്കുന്ന ശീലം തുടങ്ങിയത്. 160 മുളകാണ് ഗ്രിഗറി ഒറ്റഇരുപ്പിൽ കഴിച്ചത്. മുളക് കഴിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറുള്ള ആർക്കും മുന്നോട്ട് വരാൻ സാധിക്കുമെന്ന് ഗ്രിഗറി വെല്ലുവിളിച്ചു. കൂടുതൽ കരോലിന റീപ്പർ മുളക് ഒറ്റയിരിപ്പിൽ കഴിക്കുകയെന്നത് ദുഷ്കരമായ കാര്യമാണ്. 1 കിലോ കഴിക്കാത്തതിൽ ഞാൻ ശരിക്കും അസ്വസ്ഥനാണ്. എനിക്ക് 160 മുളക് മാത്രേ കഴിക്കാൻ സാധിച്ചുള്ളു.
Read More‘അച്ഛനെ വില്‍ക്കാനുണ്ട്, വില രണ്ടു ലക്ഷം’; എട്ടുവയസുകാരിയുടെ പരസ്യം വൈറൽ
“അച്ഛനെ വില്‍ക്കാനുണ്ട്, വില രണ്ട് ലക്ഷം’ വീടിന്റെ ജനാലയ്ക്കല്‍ എട്ട് വയസുകാരി തൂക്കിയ ബോർഡിലെ വാക്കുകളാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളിംഗ് ബെല്ലടിക്കുക എന്നും ബോർഡിലുണ്ട്. കുട്ടിയുടെ അച്ഛൻ തന്നെയാണ് പരസ്യ ബോർഡിന്റെ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയിൽ പങ്കുവച്ചത്. എനിക്ക് അത്ര വിലയില്ലെന്നു തോന്നുന്നു എന്ന അടിക്കുറിപ്പും അച്ഛന്റെ പോസ്റ്റിലുണ്ട്. ഇങ്ങനെയൊരു പരസ്യം തൂക്കുന്നതിന് മുമ്പ് മകള്‍ തന്നെ അടുത്തുവിളിച്ച് തന്റെ ശമ്പളം ചോദിച്ചിരുന്നുവെന്നും അതില്‍ അതൃപ്തി പ്രകടിപ്പിച്ചശേഷമാണ് അവള് പരസ്യ നോട്ടീസ് തയാറാക്കിയതെന്നും ഇദ്ദേഹം പറയുന്നു. ചുരുങ്ങിയ സമയത്തിനകം പോസ്റ്റ് വൈറലായി. പലരും ഇതിനെ തമാശയായി എടുത്തപ്പോള്‍ ചിലരെങ്കിലും കാര്യം ഗൗരവമുള്ളതാണ്, എങ്ങനെയാണ് എട്ട് വയസുകാരി ഇങ്ങനെയൊരു “തമാശ’ ചിന്തിക്കുന്നത് എന്നും ചോദിച്ചു. മകള്‍ നല്ല വായനയും ഉള്‍ക്കാഴ്ചയുമുള്ള കുട്ടിയാണെന്നും വ്യത്യസ്തമായ പുസ്തകങ്ങളും സീരീസുകളുമെല്ലാം മകള്‍ കാണാറുണ്ടെന്നും ഇതിന് മറുപടിയായി അച്ഛൻ പറയുന്നു. മാത്രമല്ല, കുട്ടികള്‍…
Read More