ബംഗളുരുവിലെ ചൂടിനെ ചെറുക്കാൻ എസി മസ്റ്റ്; കനത്ത ചൂടിൽ ആളുകൾ വെന്തുരുകി, എസി വാങ്ങാനുള്ള നെട്ടോട്ടത്തിൽ ജനങ്ങൾ

ബംഗളൂരുവിലെ കനത്ത ചൂടിൽ ആളുകൾ വെന്തുരുകി, എസി വാങ്ങാനുള്ള നെട്ടോട്ടത്തിലാണ് പലജനങ്ങൾ. മനോഹരമായ കാലാവസ്ഥയ്ക്ക് പേരുകേട്ട ബംഗളൂരു നഗരം ഇന്ന് ഏറ്റവും കുടുതൽ ആളുകളുടെ പേടി സ്വപ്നമാണ്. ഒരു ഞെട്ടലോടെയാണ് ആളുകൾ ബംഗളൂരുവിലെ കനത്ത ചൂടിനെ സ്വീകരിക്കുന്നത്. ബംഗളൂരു നഗരത്തിന്‍റെ ചൂട് സഹിക്കവയ്യാതെ ഒരു യുവതി വീട്ടിൽ എസി ഫിറ്റ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങൾ വളരെ വേഗം തന്നെ ഏറ്റെടുത്തു. രസകരവും തമാശ നിറഞ്ഞുതുമായ അടികുറപ്പോടെയാണ് യുവതി വീഡിയോ പങ്കുവച്ചത്. പ്രിയപ്പെട്ട ബംഗളൂരു, ഞാൻ നിന്‍റെ കാലാവസ്ഥയ്ക്ക് വേണ്ടിയാണ് ഈ ട്രാഫിക് സഹിച്ചത്, പക്ഷേ ഇത് ചതിയാണ് എന്ന കുറിപ്പിന് മറുപടികളും തമാശകളും കമന്‍റ് ബോക്സിൽ നിറഞ്ഞു. പലരും സഹതാപത്തോടെയുള്ള കുറിപ്പുകളാണ് വീഡിയോയ്ക്ക് താഴെ പങ്കുവച്ചിരിക്കുന്നത്.ഇതോടെ സമൂഹ മാധ്യമങ്ങളിൽ ചൂടൻ ചർച്ചകൾക്ക് തുടക്കം കുറിച്ചു. ബംഗളൂരു നഗരത്തിലെ ആളുകൾ എസി വെയ്ക്കില്ലെന്നും മഴയ്ക്കായി കാത്തിരിക്കുമെന്നും, അതാണ്…

Read More

കനത്ത ചൂടിൽ ക്രയോൺസ് വെന്തുരുകി: ഞെട്ടലോടെ യുവതി; വീഡിയോ വൈറൽ

ബംഗളൂരുവിന്‍റെ ഭംഗിയും കാലാവസ്ഥയും പലപ്പോഴായി ജനഹൃദയങ്ങളെ കീഴടക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോഴുള്ള കാലാവസ്ഥ വ്യതിയാനങ്ങളും വർധിച്ചു വരുന്ന ചൂടും ജീവിതം ദുസഹമാക്കിയിരിക്കുന്നു. ബംഗളൂരുവിലെ ചൂട് കാരണം വീടിനുള്ളിൽ വച്ചിരുന്ന ക്രയോണുകൾ ഉരുകിപോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത് വൈറലായി. ഗീത ശ്രീ നാഗരാജ് എന്ന യുവതിയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല, ബംഗളൂരുവിൽ എത്രമാത്രം ചൂടാണ് എന്ന അടികുറപോടെയാണ് യുവതി വീഡിയോ പങ്കുവച്ചത്. വർഷങ്ങളായി ബംഗളൂരുവിൽ താമസിക്കുന്ന തനിക്ക് ഇതാദ്യമായാണ് വീടിനുള്ളിൽ ഇത്ര ചൂടനുഭവപ്പെടുന്നതെന്നും, മേശപ്പുറത്ത് ഓംലെറ്റ് ഉണ്ടാക്കാൻ പാകത്തിനു ചൂട് ഉണ്ടെന്നും തമാശരൂപത്തിൽ പറഞ്ഞു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചതോടെ പലരും സമാന അനുഭവങ്ങളും കമന്‍റുകളായി രേഖപ്പെടുത്തി. ബംഗളൂരുവിന്‍റെ പഴയ ഭംഗിയും തണുത്ത കാലാവസ്ഥയും സുഖകരമായ വേനൽക്കാലവും ഇന്നു ഓർമയായി മാറിയോ എന്ന പലരും ആശങ്ക രേഖപ്പെടുത്തി. ബാൽക്കണികളിലും ടെറസിലും…

Read More

ഞാനല്ലാതെ പിന്നെയാര്…പ്രശന്ങ്ങൾകൊണ്ട് നട്ടംതിരിയുകയാണോ നിങ്ങൾ‍ ?, കേൾക്കാൻ ഞാനിവിടെയുണ്ട്: വൈറലായി പോസ്റ്റ്

നിങ്ങളെ കേൾക്കാൻ ആളില്ലാത്തത് ആണോ നിങ്ങളുടെ പ്രശ്നം, വിഷമിക്കണ്ട, പരിഹാാരമുണ്ട്. ആധുനിക ലോകത്ത് കൂടെയുള്ള ആളുകളെ കേൾക്കാൻ ഒരളുണ്ടാവുക എന്നത് വളരെ പ്രയാസമാണ്. പ്രശ്നങ്ങളും പരിഭവങ്ങളും മറ്റോരാളോട് പങ്കുവയ്ക്കണമെങ്കിൽ ഇന്ന് ഏറ്റവും അടുത്ത സുഹൃത്തിനോടൊ അല്ലെങ്കിൽ മാനസികരോഗ വിദഗ്ദനുമായോ വേണം സംസാരിക്കുവാൻ. നിങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും നിങ്ങളെ സഹായിക്കാനും ഒരാളെ തെരയുകയാണോ നിങ്ങൾ, ഇതാ നിങ്ങൾക്കായി ഒരു സുഹൃത്ത്, പൃഥ്വി രാജ് ബോറ എന്ന ചെറുപ്പക്കാരനെയാണ് നിങ്ങൾ അന്വേഷിക്കുന്നത്. രാജസ്ഥാനിലെ ബോറ ഗ്രാമത്തിലെ ചെറുപ്പക്കാരനാണ് പൃഥ്വി രാജ്. ആളുകൾക്ക് പ്രശ്ന പരിഹാരത്തിന് ഒരു സുഹൃത്ത്, അങ്ങനെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് ആളുകളുടെ ശ്രദ്ധയാകർഷിച്ചത്. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരുടേയും പ്രശ്നങ്ങൾ കേൾക്കുന്നതിനും അവയ്ക്ക് പരിഹാരം നിർദേശിക്കുന്നതിനും തനിക്ക് സാധിക്കുന്നുമെന്ന് പൃഥ്വിരാജ് ബോറ പറയുന്നു. തന്‍റെ പക്കലെത്തുന്നവരുടെ പ്രശ്നങ്ങൾ കേട്ടശേഷം അവയുടെ തീവ്രത അനുസരിച്ച് ദക്ഷിണയായി ചില്ലറയും ഇദ്ദേഹം…

Read More

ഒട്ടിപ്പീരെല്ലാം പറ്റിപ്പീര്… ഇനി ഇതൊക്കെത്തന്നെ ധാരാളം: സ്വന്തം ഫോട്ടോ പെട്ടിയിൽ പൊതിയുന്നതാണ് ഇപ്പോൾ ട്രെൻഡ്; വെറൈറ്റി പരീക്ഷണവുമായി ഒരു കുടുംബം; സംഗതി സോഷ്യൽ മീഡിയ തൂക്കി

സ്വന്തം ചിത്രങ്ങളിൽ സ്യൂട്ട്കേസ് പൊതിഞ്ഞിട്ടുണ്ടോ, എന്നാൽ അങ്ങനെ ഒരു വെറൈറ്റി ഐഡിയയുമായി യുവതി എയർപോട്ടിൽ എത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്.ഒരു കുടുംബം അവരുടെ ഓരോരുത്തരുടെയും പെട്ടികൾക്ക് പുറത്ത് സ്വന്തം മുഖത്തിന്‍റെ ചിത്രങ്ങൾ പതിപ്പിച്ചാണ് എയർപോട്ടിൽ എത്തിയത്. മനോഹരമായ സെൽഫികളല്ല, മറിച്ച് തമാശരൂപത്തിലുള്ള, അരോചകമെന്ന് തോന്നിപ്പിക്കുന്ന മുഖഭാവങ്ങളുള്ള ചിത്രങ്ങളാണ്. എയർപോട്ടിൽ ആദ്യം കണ്ട് നിന്ന ആളുകൾക്ക് സംഭവം പിടികിട്ടിയില്ല, പിന്നീടാണ് കാര്യങ്ങൾ മനസിലായത്. ഈ വീഡിയോ നിമിഷനേരം കൊണ്ട് ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.വിമാനയാത്രയ്ക്ക് ശേഷം ലഗേജ് ബെൽറ്റിനരികിൽ പോയി ഒരേപോലെയുള്ള നൂറുകണക്കിന് ബാഗുകൾക്കിടയിൽ നിന്ന് സ്വന്തം പെട്ടി കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുപോലെ മറ്റാരുടെയും പെട്ടികൾ മാറി എടുക്കാതിരിക്കാനാണ്, ഇങ്ങനെ ചെയ്തത്. ഈ വൈറൽ വീഡിയോ പുതിയൊരു യാത്രാ ട്രെൻഡിനാണ് തുടക്കമിട്ടിരിക്കുന്നത്. ചെറിയ ടാഗുകൾക്കും റിബണുകൾക്കും പകരം, തമാശ നിറഞ്ഞ വലിയ മുഖചിത്രങ്ങൾ പെട്ടികളിൽ…

Read More

കെട്ടിപ്പിടിച്ചതാണോ, ഏയ് അല്ല മെലോണിയോട് ഒരു തമാശ പറഞ്ഞതാ; ഞെട്ടലാണല്ലോ ആ കണ്ടത് എന്ന് സോഷ്യൽ മീഡിയ, വൈറലായി ഇമ്മാനുവൽ മാക്രോണിന്‍റെ ആലിംഗനം.

ഇമ്മാനുവൽ മാക്രോൺ ജോർജിയ മെലോണിയെ ആലിംഗനം ചെയ്തത് ശ്രദ്ധേയമാകുന്നു. ഇറാൻ വിഷയത്തിലും ഹോർമുസ് കടലിടുക്കിലെ പ്രശ്നങ്ങളിലും ചർച്ചകൾ നടത്തുന്നതിനായി പാരീസിലെത്തിയ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ സ്വീകരിച്ചു. എന്നാൽ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തെറ്റായ അർഥത്തിൽ പ്രചരിക്കുന്നത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. എന്നാൽ, ഈ സമയത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി ഒരു ഞെട്ടൽ പ്രകടമാക്കിയതായാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. പൊതുവേദിയിൽ വെച്ച് ഇരു നേതാക്കളും നടത്തിയ അസ്വാഭാവികമായ ആലിംഗനം വലിയ തോതിലുള്ള ശ്രദ്ധയാണ് പിടിച്ചുപറ്റിയത്. ക്യാമറയിൽ പതിഞ്ഞ ഈ ചെറിയ നിമിഷം ഇന്‍റനെറ്റിൽ അതിവേഗം പടരുകയും, ഇരുവരുടെയും ശരീരഭാഷയെക്കുറിച്ചും ഇടപെടലിനെക്കുറിച്ചും നിരവധി പ്രതികരണങ്ങൾക്ക് വഴിവെച്ചു. വൈറലായ ഈ വീഡിയോയെക്കുറിച്ച് പലരും വ്യത്യസ്ത അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്. ഇതിൽ അസ്വാഭാവികമായി…

Read More

അടിയോടടി… 18 മദ്യകുപ്പികൾ എറിഞ്ഞ് തകർത്തു: ബാർ മാനേജറെ മർദിച്ച് അവശനാക്കി; രാത്രി മദ്യപിക്കാൻ എത്തിയ യുവാക്കളുടെ ആഭാസപ്രകടനം

മദ്യം നല്കാത്തതിനെതുടർന്നുള്ള അക്രമാസക്തമായ നാടകീയ രംഗങ്ങൾ വലിയ ചർച്ചകൾക്കാണ് സോഷ്യൽ മീഡിയയിൽ വഴിവച്ചിരിക്കുന്നത്. നാഗ്പൂരിലെ ഒരു ബാറിൽ അർദ്ധരാത്രിയുണ്ടായ പ്രശ്നം വലിയ സംഘർഷമായി മാറി. മദ്യം നൽകാത്തതിനെത്തുടർന്ന് ഒരു കൂട്ടം യുവാക്കൾ ബാർ മാനേജരെ ക്രൂരമായി മർദ്ദിക്കുകയും ബാർ അടിച്ചുതകർക്കുകയും ചെയ്തു. എസ്‌കെ ബാറിൽ നടന്ന സംഭവത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.പ്രകോപിതരായ യുവാക്കൾ ബാറിനുള്ളിലേക്ക് അതിക്രമിച്ചു കയറി മാനേജരെ ആക്രമിക്കുകയും 15ലധികം മദ്യം കുപ്പികൾ അടിച്ചുതകർക്കുകയും ചെയ്തു. സിസിടിവിയിൽ പതിഞ്ഞ അക്രമത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവാദങ്ങൾക്ക് കാരണമായി. ബാർ മാനേജർക്ക് നേരെ മദ്യക്കുപ്പികൾ വലിച്ചെറിയുന്നതും അത് തട്ടി അദ്ദേഹത്തിന് പരിക്കേൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ബാർ പൂർണമായും തകർത്ത ശേഷമാണ് സംഘം അവിടെനിന്നും മടങ്ങുന്നത്. സംഭവം നഗരത്തിലെ ക്രമസമാധാന നിലയെക്കുറിച്ചും വർദ്ധിച്ചുവരുന്ന ഗുണ്ടായിസത്തെക്കുറിച്ചും ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു. എന്നാൽ, ഈ സംഭവത്തിൽ ഇതുവരെ നിയമനടപടികൾ…

Read More

അവന് ഒരു വിളിപ്പാടകലെ മരണം നിൽക്കുമ്പോൾ എന്തിനെന്നെ സ്നേഹിക്കുന്നു എന്നവൻ, ഞാനല്ലാതെ പിന്നാര് എന്ന് അവളും: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കാമുകനെ ജയിലിൽവച്ച് താലി ചാർത്തി കാമുകി

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിരഞ്ജനെ കാണാൻ ഡെന്നിസിനെ കൂട്ടി അഭിരാമി ജയിലിൽ വരുന്ന രംഗം സമ്മർ ഇൻ ബത്‌ലഹേം എന്ന സിനിമയുടെ ക്ലൈമാക്സ് ആണ്. നിരഞ്ജൻ ആവശ്യപ്പെട്ടത് പ്രകാരം ഡെന്നീസ് അഭിരാമിയെ താലി കെട്ടുന്നതാണ് പിന്നീടുള്ള ഹൃദയസ്പർശിയായ കാഴ്ച. ഡെന്നിസിനെ വിവാഹം കഴിക്കാൻ കൂട്ടാക്കാതെ അഭിരാമി നിരഞ്ജനെ വിവാഹം കഴിച്ചിരുന്നെങ്കിലോ? ആ ക്ലൈമാക്സ് തന്നെ വേറെ ലെവൽ ആയേനെ. സിനിമാക്കഥയെ വെല്ലുന്ന രീതിയിൽ ജീവിതത്തിൽ ഇതുപോലൊരു സിറ്റുവേഷൻ ഉണ്ടായാലോ… ഒന്ന് ചിന്തിച്ചു നോക്കൂ… എന്നാൽ അങ്ങനെയൊന്നുണ്ടായി. അമേരിക്കയിലെ ടെക്സസിൽ സമ്മർ ഇൻ ബത്‌ലഹേം എന്ന സിനിമയുടെ ക്ലൈമാക്സിനോട് സമാനമായ ഒരു സംഭവം നടന്നു. ഇരട്ടക്കൊലപാതക കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ടെക്സസ് ജയിലിൽ കഴിയുന്ന പ്രതിയെ വധശിക്ഷയ്ക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കെ ഒരു ബ്രിട്ടീഷ് യുവതി വിവാഹം കഴിച്ചു. മരണം എന്നായിരിക്കും എന്ന് കൃത്യമായി അറിയുന്ന ഒരാളെ വിവാഹം കഴിക്കുക.…

Read More

കുട്ടിക്കുരങ്ങനും കളക്ടറും… മീറ്റിംഗിനിടയിൽ കുരങ്ങൻ അതിക്രമിച്ചു കയറി കളക്ടറുടെ കസേരയിൽ ഇരുന്നു; വൈറലായി വീഡിയോ

ബാഗ്‌പതിലെ വികാസ് ഭവനിൽ നടന്ന കർഷക സമ്പർക്ക പരിപാടിയിൽ അപ്രതീക്ഷിതമായി ഒരു ‘അതിഥി’ എത്തി. വന്നയാളെക്കണ്ടതോടെ മീറ്റിംഗിൽ പങ്കെടുക്കാൻ വന്നവരെല്ലാം ഒന്നടങ്കം ഞെട്ടിപ്പോയി. വന്നതാ ആരെന്നല്ലേ! ഒരു കുട്ടിക്കുരങ്ങൻ. ബാക്കി എല്ലാവരും പേടിച്ച് പിന്നോട്ട് മാറിയിട്ടും ഒരാൾ മാത്രം യാതൊരു കൂസലുമില്ലാതെ അവിടെത്തന്നെ നിന്നു. ജില്ലാ കളക്ടർ അസ്മിത ലാൽ. കുട്ടിക്കുരങ്ങൻ ചാടി മേശപ്പുറത്ത് ഇരുന്നതും കളക്ടർ അവനോട് വരൂ… ഇവിടെ ഇരിക്കൂ എന്ന് പറഞ്ഞു. ഉടൻതന്നെ കുരങ്ങൻ കസേരയിൽ ഇരിക്കുന്നതും വീഡിയോയിൽ കാണാം. മീറ്റിംഗിൽ പങ്കെടുക്കാൻ എത്തിയ മറ്റെല്ലാവർക്കും കുരങ്ങനെ കണ്ട് ഭയന്നെങ്കിലും കളക്ടർക്കും അവിടുത്തെ ദീവനക്കാർക്കും തെല്ലും പേടി ഉണ്ടായിരുന്നില്ല. കാരണം അവിടുത്തെ നാട്ടുകാർക്കും ഉദ്യോഗസ്ഥർക്കും ഇവൻ വെറുമൊരു കുരങ്ങനല്ല; ‘മാതൃ’ എന്ന് വിളിക്കുന്ന ഇവൻ കളക്ടറേറ്റ് പരിസരത്തെ സ്ഥിരം സാന്നിധ്യമാണ്. ഇവിടുത്തെ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും മാതൃയെ നന്നായറിയാം. അവന് അവരേയും… ഇത് ആദ്യമായല്ല…

Read More

റോൾസ് റോയ്സിൽ ഇരുന്ന് ചായ കുടിച്ചിട്ടുണ്ടോ? യുവാവിന്‍റെ പുതിയ മാർക്കറ്റിംഗ് തന്ത്രം, ചായസത്കാരം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്, പക്ഷേ വലിയ നഷ്ടം!

ഡീലക്സ്‌ഭയ്യാജി എന്ന ഇൻസ്റ്റഗ്രാം കണ്ടന്‍റ് ക്രിയേറ്ററുടെ വ്യത്യസ്തമായ ആശയമാണ് ഇപ്പോൾ ജനശ്രദ്ധയാകർഷിച്ചിരിക്കുന്നത്. ഒരു ആഡംബര കാറിനെ ചായക്കടയാക്കി മാറ്റിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറൽ. യുവാവ് ഒരു ലക്ഷം രൂപയ്ക്ക് റോൾസ് റോയിസ് കാർ വാടകയ്ക്കെടുത്ത് അതിനെ ഒരു ചായക്കടയാക്കി മാറ്റിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും ആഡംബരമായ വാഹനങ്ങളിൽ ഒന്നിൽ നിന്ന് ചായ വിളമ്പുക, എന്ന വ്യത്യസ്തമായൊരു പരീക്ഷണമാണ് യുവാവ് നടത്തിയത്. നിങ്ങൾ എപ്പോഴെങ്കിലും ഒരു റോൾസ് റോയ്സിൽ ഇരുന്ന് ചായ കുടിച്ചിട്ടുണ്ടോ?, എന്ന ലളിതമായ ചോദ്യമായിരുന്നു ഇതിന്‍റെ മാർക്കറ്റിംഗ് തന്ത്രം. ഒരു കപ്പ് ചായയ്ക്ക് 300 രൂപയാണ് വില. കുങ്കുമം ചേർത്ത ചായയും കാറിനുള്ളിൽ ഇരുത്തിയുളള സത്കാരവും അതുപോലെ ചെറിയ യാത്രകൾ പോലും വാഗ്ദാനം ചെയ്തിരുന്നു. പൂർണമായ ലക്ഷ്വറി ടീ, അനുഭവമാണിതെന്ന് ക്രിയേറ്റർ വിശേഷിപ്പിച്ചു. ഈ വിചിത്രമായ ആശയം ജനങ്ങൾ വളരെ വേഗം തന്നെ ഏറ്റെടുത്തു.…

Read More

ശാരീരിക വെല്ലുവിളികൾ നേരിടുന്ന പെൺകുട്ടി സുഹൃത്തുക്കൾ ഓടിക്കളിക്കുന്നത് നോക്കി നിന്നു: വൈറലായി ഹൃദയാഹാരിയായ വീഡിയോ

കൂട്ടുകാർ തന്‍റെ മുന്നിൽ കളിക്കുന്നത് കണ്ട് സന്തോഷിക്കുന്ന കൊച്ചുപെൺകുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങൾ നിറ കണ്ണുകളോടെയാണ് ഏറ്റെടുത്തത്. ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഒരു കൊച്ചു പെൺകുട്ടി, തന്‍റെ കൂട്ടുകാർ ഓടിക്കളിക്കുന്നത് നോക്കി ചിരിക്കുന്ന കാഴ്ച കാണുന്നവരുടെ കണ്ണുനിറയ്ക്കുന്നതാണ്. കൂട്ടുകാരുടെ സന്തോഷം കണ്ട് മനസ് നിറഞ്ഞ് ചിരിക്കുന്ന കൊച്ചു മിടുക്കിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ ആയിരങ്ങളുടെ ഹൃദയത്തെ സ്പർശിച്ചു. ദിവ ചൗധരി എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഈ വീഡിയോ പങ്കുവെച്ചത്. കോണിപ്പടിയിൽ ഇരിക്കുന്ന പെൺകുട്ടിക്ക് സമീപം രണ്ട് ആൺകുട്ടികൾ ഗുസ്തി പിടിക്കുന്നതും ഓടിക്കളിക്കുന്നതും നോക്കി ആസ്വദിക്കുന്നതാണ് വീഡിയോ. ശാരീരികമായി അവർക്കൊപ്പം ഓടാൻ കഴിയാത്ത പെൺകുട്ടി, കിലുക്കാംപെട്ടി പോലെ ചിരിച്ച് അവരൊടൊപ്പം സന്തോഷിക്കുകയായിരുന്നു. സ്വന്തം വിഷമങ്ങൾ മറന്ന് കൂട്ടുകാരുടെ ചിരിക്കൊപ്പം ചേരുന്ന ആ പെൺകുട്ടിയുടെ നിഷ്കളങ്കത വീഡിയോയുടെ മാറ്റ് കൂട്ടുന്നു. വളരെ ചെറിയ ഒരു വീഡിയോ ആണെങ്കിലും…

Read More