അമ്മയ്ക്കും സഹോദരനുമൊപ്പം സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനിയെ പശു ക്രൂരമായി ആക്രമിച്ചു. സിസിടിവി ക്യാമറകളില്‍ പതിഞ്ഞ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലെത്തി. ചെന്നൈയിലെ എംഎംഡിഎ കോളനിയിലാണ് സംഭവം നടന്നത്. രണ്ട് പശുക്കള്‍ മുന്നിലെത്തിയപ്പോള്‍ കുടുംബം റോഡിന്റെ ഒരു വശത്തേക്ക് കൂടി നടക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പെട്ടെന്നാണ് രണ്ട് പശുക്കളിലൊന്ന് പിന്നോട്ട് തിരിഞ്ഞ് പെണ്‍കുട്ടിക്കുനേരെ തിരിഞ്ഞത്. കൊമ്പുകൊണ്ട് ഉയര്‍ത്തി നിലത്തിട്ടു കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളിയും അമ്മയുടെ കരച്ചിലും കേട്ട് രക്ഷിക്കാനായി നാട്ടുകാരോടിയെത്തുകയും, ഓടിയെത്തിയവര്‍ കല്ലെറിഞ്ഞും ഒച്ചവെച്ചും പശുക്കളെ വിരട്ടി ഓടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിനിടയിലും പെണ്‍കുട്ടിയെ വീണ്ടും വീണ്ടും കുത്തുകയായിരുന്നു. പിന്നാലെ രക്ഷാപ്രവര്‍ത്തിനെത്തിയ ഒരാള്‍ വടി ഉപയോഗിച്ച് പശുവിനെ ഓടിക്കുകയായിരുന്നു. ആക്രമത്തില്‍ പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഡിയോകാണാൻഇവിടെക്ലിക്ക്ചെയ്യുക
Read MoreCategory: Today’S Special
നടുറോഡിൽ യുവതിയുടെ അഴിഞ്ഞാട്ടം… പോലീസുകാരന്റെ മുഖത്തടിച്ചു; വിമർശിച്ച് സോഷ്യൽ മീഡിയ
പോലീസുകാര്‍ക്കെതിരേയുള്ള അതിക്രമങ്ങളുടെ വീഡിയോ ഇടയ്ക്കിടയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതേസമയം, തലസ്ഥാന നഗരിയില്‍ യുവതി ഒരു പോലീസുകാരനെ ആക്രമിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ ചര്‍ച്ചയാകുന്നത്. ആദ്യമായല്ല ഇത്തരത്തില്‍ പോലീസിനെ ആക്രമിക്കുന്ന വീഡിയോ വൈറലാകുന്നത്. ആക്രമസംഭവങ്ങളുടെ പട്ടികയിലെ അവസാനത്തെതാണ് ഇപ്പോൾ നടന്നതെന്നു മാത്രം. വീഡിയോയില്‍ കാറിൽ നിന്നിറങ്ങിയ യുവതി വളരെ ദേഷ്യത്തോടെയാണ് പോലീസുകാരന്റെ അടുത്തേക്ക് എത്തുന്നത്. തുടര്‍ന്ന് പെട്ടന്ന് പ്രകോപിതയായ അവര്‍ പോലീസുകാരന്റെ മുഖത്തടിക്കുകയും ചെയ്തു. അടി കിട്ടിയതിന് പിന്നാലെ പോലീസുകാരന്റെ മൊബൈല്‍ ഫോണ്‍ താഴേക്ക് തെറിച്ച് വീഴുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. എന്നാല്‍ ഇവര്‍ തമ്മിലുള്ള പ്രശ്നത്തിന്റെ കാരണം ഇപ്പോഴും അവ്യക്തമാണ്. പോലീസ് ഉദ്യോഗസ്ഥരെ ഉപദ്രവിക്കുന്ന വീഡിയോകള്‍ അടുത്ത കാലത്തായി വര്‍ധിച്ചുവരുകയാണ്. ഐപിസി സെക്ഷന്‍ 332പ്രകാരം ഇത്തരം കുറ്റകൃത്യങ്ങള്‍ ശിക്ഷാര്‍ഹമാണ്. വീഡിയോ വൈറലായതിന് പിന്നാലെ യുവതിയെ വിമര്‍ശിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയത്. യുവതി ഒരു ബോഡി ബില്‍ഡര്‍…
Read Moreഎന്നാലും എന്തൊരു ബാലന്സിങാണിത്! കുപ്പി തലയില്‍ വെച്ച് വേഗതത്തിൽ സൈക്കിളോടിച്ച് യുവതി, വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
മറഞ്ഞിരിക്കുന്ന കഴിവുകളെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുവാനുള്ള വഴിയായി സോഷ്യല്‍ മീഡിയ മാറിക്കഴിഞ്ഞിരിക്കുന്നു. കലാകാരന്മാര് അവരുടെ ചിത്രങ്ങളും സൃഷ്ടികളും പ്രദര്‍ശിപ്പിക്കുന്നത് മുതല്‍ പാചക പ്രേമികള്‍ തങ്ങളുടെ വൈദഗ്ധ്യം വരെ സോഷ്യൽ മീഡിയയിൽ തുറന്നുകാണിക്കുന്നു. ഇത് വഴി നിരവധി പ്രതിഭകള്‍ മറനീക്കി വെളിച്ചത്തിലേക്ക് എത്തിയിട്ടുമുണ്ട്. തിരക്കേറിയ റോഡിലൂടെ സൈക്കിളില്‍ പോകുന്ന മാരിയേല്‍ എമാബ എന്ന യുവതിയുടെ അസാമാന്യ ബാലന്സിങാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്നാല്‍ സൈക്കിള്‍ വളരെ വേഗത്തില്‍ ഓടിക്കുക മാത്രമല്ല മാരിയേല്‍ ചെയ്യുന്നത്. തന്റെ തലയില്‍ പ്ലാസ്റ്റിക്കിന്റെ ഒരു കുപ്പിവെച്ച് അത് അനായാസമായി താഴെ വീഴാതെ ബാലന്‍സ് ചെയ്തുകൊണ്ടാണ് യുവതി യാത്ര ചെയ്യുന്നത്. സൈക്കിളില്‍ പോകുന്നതിനോടൊപ്പം അഭ്യാസപ്രകടനങ്ങളും യുവതി ചെയ്യുന്നുണ്ട്. അപ്പോഴും തലയിലിരിക്കുന്ന കുപ്പിയ്ക്ക് ഒരിളക്കവും തട്ടുന്നില്ല. അതേസമയം, മാരിയേലിന്റെ ഈ കഴിവിനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.
Read Moreകാമുകിക്കു പിസ തിന്നാൻ കൊതി; യുവാവിനു നഷ്ടമായതു ജീവൻ; മൂന്നാം നിലയിലെ ബാൽക്കണിയിൽ സംഭവിച്ചതിനെക്കുറിച്ച് പോലീസ് പറയുന്നത്
ഹൈദരാബാദ്: കാമുകിക്കു സമ്മാനിക്കാന്‍ പിസയുമായി വീട്ടിലെത്തിയ കാമുകന്, കാമുകിയുടെ പിതാവിനെ കണ്ട് ഭയന്ന് ടെറസില്‍നിന്നു വീണു മരിച്ചു. ഹൈദരാബാദിലാണു സംഭവം. പിസയുമായി മതില് ചാടിക്കടന്ന് വീടിന്റെ ടെറസിലെത്തിയ കാമുകനെ പെണ്‍കുട്ടിയുടെ പിതാവ് കാണുകയായിരുന്നു. തുടര്‍ന്ന് രക്ഷപ്പെടാനായി വീടിന്റെ ടെറസില്‍നിന്നു ചാടിയ യുവാവിനു ജീവൻ നഷ്ടമായി. ഹൈദരാബാദിലെ ബോറബണ്ട പ്രദേശത്തെ ബേക്കറി ജോലിക്കാരനായ ഷൊയ്ബ് (20) ആണു മരിച്ചത്. കാമുകി പിസ തിന്നണമെന്നു പറഞ്ഞപ്പോൾ അര്‍ധരാത്രി ഷൊയ്ബ് പിസയുമായി എത്തുകയായിരുന്നു. ടെറസില്‍ ഇരുന്ന് ഇരുവരും പിസ പങ്കുവച്ചു കഴിക്കുന്നതിനിടെയായിരുന്നു പിതാവിന്റെ അപ്രതീക്ഷിത വരവ്. കൊലപാതകമാണെന്ന സംശയം ഉന്നയിക്കപ്പെട്ടതോടെ വിശദമായ അന്വേഷണം നടത്തുകയാണ് പോലീസ്.
Read Moreവെളുത്ത അമ്മയ്ക്കൊപ്പം കറുത്ത കുട്ടി? എയർപോർട്ടിൽ അമ്മയേും മകളേയും തടഞ്ഞുവെച്ചു; വംശീയ അധിക്ഷേപത്തിന് നഷ്ടപരിഹാരം ചേദിച്ച് വീട്ടമ്മ
കൊളറാഡോ: ചെറിയ കുട്ടികൾ തട്ടിക്കൊണ്ടുപോകലിനും പീഡനങ്ങൾക്കും ഇരയാകുന്ന സംഭവങ്ങൾ ധാരാളമാണ്. അതുകൊണ്ടുതന്നെ സംശയാസ്പദമായ സാഹചര്യങ്ങളിൽ കുഞ്ഞുങ്ങളെ കാണുന്പോൾ പോലീസും പൊതുജനങ്ങളും ജാഗ്രത പുലർത്താറുണ്ട്. അത് പലപ്പോഴും ക്രൂരമായ ചോദ്യം ചെയ്യലിലും അക്രമത്തിലും കലാശിക്കാറുമുണ്ട്. മാതാപിതാക്കളുടെ നിറവും രൂപവും കുഞ്ഞിന്റെയുമായി സാമ്യമില്ലെങ്കിലും ചോദ്യംചെയ്യലുണ്ടാകാം. വെള്ളക്കാരിയായ മേരി മക്കാർത്തിക്കും 10 വയസുകാരിയായ മകൾ മൊയ്റയ്ക്കും സംഭവിച്ചതും അത്തരമൊരു ദുര്യോഗമാണ്. വിമാനത്തിൽ യാത്രചെയ്യവേ മിശ്രവംശജയായ മകൾക്കൊപ്പം മേരിയെ കണ്ട വിമാനജീവനക്കാരൻ മനുഷ്യക്കടത്തുകാരിയാണെന്നു സംശയിച്ച് പോലീസിനെ അറിയിക്കുകയായിരുന്നു. ഡെൻവർ ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങിയപ്പോൾ വിമാനത്താവള ജീവനക്കാരും പോലീസും ചേർന്ന് ഇരുവരെയും തടഞ്ഞുവച്ചു. തന്റെയും മകളുടെയും നിറം വ്യത്യസ്തമായതിനാൽ മാത്രമാണ് ഇത് സംഭവിച്ചതെന്നു മേരി മക്കാർത്തി പറയുന്നു.2021 ഒക്ടോബർ 22നായിരുന്നു സംഭവം. ഈ സംഭവത്തോടെ താനും മകളും മാനസികമായി തകർന്ന അവസ്ഥയിലായെന്നും അതിൽനിന്നു കരകയറാനാകുന്നില്ലെന്നും തങ്ങൾക്കുണ്ടായ വൈകാരികവും അല്ലാതെയുമായ ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരം തന്നേ തീരൂ…
Read Moreഒത്തില്ല ഒത്തില്ല ! വന്ദേഭാരതില്‍ ടിക്കറ്റെടുക്കാതെ കയറി ടോയ്ലറ്റില് ഒളിച്ചിരുന്ന് യുവാവ്; എന്നാല്‍ ആ ദുശ്ശീലം വിനയായി
ടിക്കറ്റെടുക്കാതെ വന്ദേഭാരത് ട്രെയിനില്‍ കയറി ടോയ്ലെറ്റില് ഒളിച്ചിരുന്ന യുവാവിനെ കൈയ്യോടെ പൊക്കി ഉദ്യോഗസ്ഥര്‍. ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ നിന്ന് സെക്കന്തരാബാദിലേയ്ക്ക് പോകുന്ന വന്ദേ ഭാരത് ട്രെയിനിലാണ് സംഭവം. ടിക്കറ്റെടുക്കാതെ ട്രെയിനില്‍ കയറിയ ശേഷം ഇയാള്‍ നേരെ ടോയ്ലറ്റിനുള്ളിലേക്ക് പോയി അവിടെ ഒളിച്ചിരിക്കുകയായിരുന്നു. ട്രെയിന്‍ ഗുഡൂര്‍ ഭാഗത്തെത്തിയപ്പോള്‍ യുവാവ് ഉള്ളിലിരുന്ന് സിഗരറ്റ് വലിക്കാന്‍ ആരംഭിച്ചു. ഇതിനു പിന്നാലെ ട്രെയിനിലെ ഫയര്‍ അലാറങ്ങള്‍ മുഴങ്ങുകയും ഓട്ടോമാറ്റിക് അഗ്നിശമന ഉപകരണം കമ്പാര്‍ട്ടുമെന്റില്‍ എയറോസോള്‍ സ്പ്രേ ചെയ്തുകൊണ്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇത് മറ്റ് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. തുടര്‍ന്ന് ഇവര്‍ കമ്പാര്‍ട്ടുമെന്റിലെ എമജന്‍സി ഫോണ്‍ ഉപയോഗിച്ച് ട്രെയിന്‍ ഗാര്‍ഡിനെ വിവരം അറിയിച്ചു. പിന്നാലെ ട്രെയിന്‍ മനുബുലു സ്റ്റേഷന് സമീപം നിര്‍ത്തി. തുടര്‍ന്ന് ഉദ്യാേഗസ്ഥര്‍ അലാറം കേട്ട കോച്ചില്‍ പരിശോധന നടത്തിയപ്പോഴാണ് ടോയ്ലറ്റില് നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടത്. അഗ്നിശമന ഉപകരണം ഉപയോഗിച്ച് ടോയ്ലറ്റിന്റെ ജനല്‍…
Read Moreഗുരുവായൂരപ്പന് 14 ലക്ഷത്തിന്റെ സ്വര്‍ണക്കിരീടം സമ്മാനിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ
ഗുരുവായൂരപ്പന് സ്വര്‍ണക്കിരീടം വഴിപാടായി സമര്‍പ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ സ്റ്റാലിന്. 32 പവന് തൂക്കമുള്ള സ്വര്ണ്ണക്കീരിടം 14 ലക്ഷത്തിലേറെ വില വരുന്നതാണ്. ചെന്നൈയില്‍ നിന്നെത്തിയ സംഘത്തോടൊപ്പം ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയ ശേഷമാണ് ദുര്‍ഗ ഗുരുവായൂരപ്പന് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ചത്. തുലാഭാരം അടക്കമുള്ള വഴിപാടുകളും നടത്തി. ശിവജ്ഞാനം എന്ന കോയമ്പത്തൂര്‍ സ്വദേശിയായ വ്യവസായിയാണ് സ്വര്‍ണ്ണ കിരീടം തയ്യാറാക്കിയത്. മുന്‍പ് പലതവണ ദുര്‍ഗ സ്റ്റാലിന് ഗുരുവായൂരില്‍ ദര്‍ശനം നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കിരീടം തയ്യാറാക്കുന്നതിനുള്ള അളവ് നേരത്തെ തന്നെ ക്ഷേത്രത്തില്‍ നിന്നു വാങ്ങിയിരുന്നു. മയില്‍ പീലി ആലേഖനം ചെയ്ത് കൊത്തുപണികളോട് കൂടി മനോഹരമായ കിരീടമാണ് ദുര്‍ഗ സമര്‍പ്പിച്ചിരിക്കുന്നത്. കിരീടത്തിന് പുറമെ ക്ഷേത്രത്തിലെ അരച്ചു തീരാറായി ഉപേക്ഷിക്കുന്ന തേഞ്ഞ ചന്ദന മുട്ടികള്‍ അരയ്ക്കാന്‍ കഴിയുന്ന മെഷീനും ഇവര്‍ വഴിപാടായി സമര്‍പ്പിച്ചു. രണ്ടു ലക്ഷം രൂപയോളം വിലയുള്ള മെഷീന്…
Read Moreഅനശ്വര പ്രണയം ! കാമുകനെ സ്വന്തമാക്കാനായി 2500 കോടിയുടെ സ്വത്ത് ഉപേക്ഷിച്ച മലേഷ്യന്‍ യുവതി
പ്രണയസാക്ഷാത്ക്കാരത്തിനായി എന്ത് സാഹസികതയും ചെയ്യുന്ന നിരവധി ആളുകളുണ്ട്. അത്തരത്തില്‍ ഒരു യുവതിയുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാമുകനെ വിവാഹം ചെയ്യാനായി കോടിക്കണക്കിന് സ്വത്തുക്കളാണ് മലേഷ്യയിലെ അതിസമ്പന്നയായ ഈ യുവതി ഉപേക്ഷിച്ചത്. കാമുകനെ വിവാഹം ചെയ്യാന്‍ കുടുംബം എതിര്‍ത്തതോടെയാണ് തന്റെ എല്ലാ സ്വത്തും ഉപേക്ഷിച്ച് യുവതി എത്തിയത്. മലേഷ്യന്‍ സ്വദേശിയായ ആഞ്ജലീന് ഫ്രാന്‍സിസാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. തന്റെ കാമുകനായ ജെഡിഡിയ ഫ്രാന്‍സിസുമായുള്ള വിവാഹം കുടുംബം എതിര്‍ത്തതോടെയാണ് ഏകദേശം 300 മില്യണിന്റെ (2484 കോടി) സ്വത്തുക്കളാണ് ആഞ്ജലീന് ഉപേക്ഷിച്ചത്. മലേഷ്യയിലെ വ്യവസായ പ്രമുഖനായ ഖുകേ പെംഗിന്റെയും മുന്‍ മിസ് മലേഷ്യ പൗളിന് ഛായയുടെയും മകളാണ് ആഞ്ജലീന്. ഓക്സ്ഫോര്‍ഡ് സര്‍വകലശാലയിലെ പഠനകാലത്താണ് ആഞ്ജലീന് ജെഡിഡിയയെ കാണുന്നത്. ഇവര്‍ പ്രണയത്തിലാകുകയും ചെയ്തു. താന്‍ ജെഡിഡിയെ സ്നേഹിക്കുന്ന വിവരം ആഞ്ജലീന് കുടുംബത്തെ അറിയിച്ചു. എന്നാല്‍ പിതാവായ ഖു കേ ഈ ബന്ധത്തെ…
Read Moreഅമ്മ ചൂണ്ടിക്കാണിക്കും, മകന് പൊക്കും, അച്ഛന് വില്‍ക്കും ! മോഷണ പരമ്പര നടത്തിയ അമ്മയും മകനും ഒടുവില്‍ കുടുങ്ങി
തിരുവനന്തപുരത്ത് മോഷണപരമ്പര നടത്തിയ അമ്മയും മകനും പിടിയില്‍. വലിയ തുറ സ്വദേശി വര്‍ഗീസ്, അമ്മ ജയ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ നാലുവര്‍ഷമായി ഇവര്‍ നഗരത്തില്‍ മോഷണം നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വലിയ തുറ പോലീസ് സിസിടിവി കേന്ദ്രീകരിച്ച് മാസങ്ങള്‍ നീണ്ട അന്വേഷണം നടത്തിയാണ് പ്രതികളെ കുടുക്കിയത്. അയല്ക്കാര്ക്കു പോലും സംശയം തോന്നാത്ത തരത്തിലായിരുന്നു പ്രതികളുടെ നീക്കങ്ങള്‍. പല വീടുകളില്‍ നിന്നായി 40 പവനും അഞ്ചു ലക്ഷം രൂപയും പ്രതികള്‍ മോഷ്ടിച്ചിട്ടുണ്ട്. അമ്മ ജയ പറഞ്ഞിട്ടാണ് കവര്‍ച്ച നടത്തിയിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ വര്‍ഗീസ് പോലീസിനോട് പറഞ്ഞു. മോഷ്ടിക്കുന്ന സ്വര്‍ണം കിഴക്കേകോട്ടയിലും ചാലയിലുമുള്ള ആഭരണശാലകളില്‍ അച്ഛനാണ് കൊണ്ടുപോയി വിറ്റിരുന്നത്. കുടുംബത്തിന്റെ ആഡംബര ജീവിതത്തിനാണ് പണം ഉപയോഗിച്ചിരുന്നതെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു.
Read More76 വര്‍ഷത്തിനു ശേഷം കണ്ടുമുട്ടി സഹോദരങ്ങള്‍ ! വേര്‍പിരിഞ്ഞത് ഇന്ത്യ-പാക് വിഭജന കാലത്ത്
അമ്മയില്‍ നിന്ന് വിധി വേര്‍പ്പെടുത്തിയ തന്റെ സഹോദരനെ 76 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടി സഹോദരി. ഇന്ത്യക്കാരനായ തന്റെ സഹോദരനെ കണ്ടുമുട്ടിയപ്പോള്‍ സക്കീന ബി എന്ന 74 നാലുകാരിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. ഇന്ത്യ-പാക് വിഭജനകാലത്ത് നഷ്ടപ്പെട്ടതാണ് അവര്‍ക്ക് തന്റെ സഹോദരനെ. നീണ്ട 76 വര്‍ഷങ്ങള്‍ക്ക് ശേഷം സക്കീന ബി ആദ്യമായി തന്റെ സഹോദരനെ കാണുന്ന വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് ഞായറാഴ്ച വൈകുന്നേരും കര്‍ത്താര്‍പൂര്‍ ഇടനാഴി സാക്ഷ്യം വഹിച്ചത്. പാകിസ്താനിലെ ഷെയ്ഖുപുര പ്രവിശ്യയിലെ ഗുര്‍ദാസ് ഗ്രാമത്തിലാണ് സക്കീന ബി താമസിക്കുന്നത്. തന്റെ സഹോദരന് ഗുര്‍മെയ്ല്‍ സിങ് ഗ്രെവാളിനെ കണ്ടെത്താനുള്ള അവരുടെ ജീവിതകാലം മുഴുവന്‍ നീണ്ട പ്രയത്നമാണ് ഞായറാഴ്ച സഫലീകരിച്ചത്. ഇവരുടെ അമ്മയ്ക്ക് ഗുര്‍മെയ്ല്‍ സിങ് 1961-ല്‍ ഒരു കത്ത് എഴുതിയിരുന്നു. ഇതിനുശേഷമാണ് സക്കീന ബി സഹോദരനെ തിരഞ്ഞ് അന്വേഷണം തുടങ്ങിയത്. നാസിര്‍ ധില്ലന് എന്ന പാക്കിസ്ഥാനി യൂട്യൂബറുടെ ശ്രമഫലമായാണ് സക്കീന ബിക്ക്…
Read More