മനുഷ്യനും നായയും തമ്മിൽ അഗാധമായൊരു ബോണ്ട് ഉണ്ട്. ഉടമയുടെ വരവും കാത്ത് റെയിൽവേസ്റ്റേഷനു മുൻപിൽ കാത്തു നിൽക്കുന്ന ഹച്ചുക്കോ എന്ന നായക്കുട്ടി ഇന്നും നമ്മുടെ മനസിൽ നോവായി അവശേക്ഷിക്കുന്നു. ഹച്ചുക്കോയെപ്പോലെ തന്റെ ഉടമയോട് അമിതമായ സ്നേഹമുള്ളൊരു നായയുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹിമാചലിൽ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ആളുകൾ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ്. ചിലർ മഞ്ഞിൽ തണുത്തുറഞ്ഞ് മരിച്ചു വീഴുകയും ചെയ്യുന്നു. വിക്ഷിത് റാണ, പിയൂഷ് എന്നീ രണ്ട് യുവാക്കളെ കഴിഞ്ഞ നാല് ദിവസമായി കാണാനില്ലായിരുന്നു. എന്നാൽ ഇരുവരും കനത്ത മഞ്ഞ് വീഴ്ചയോടെ മരണപ്പെട്ടെന്ന് പിന്നീട് മനസിലായി. പോലീസും ബന്ധുക്കളും മരണമറിഞ്ഞ് അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച എല്ലാവരുടേയും ഉള്ളുലച്ചു. പീയൂഷിന്റെ മൃതദേഹത്തിനരികെ അവന്റെ പ്രിയപ്പെട്ട നായക്കുട്ടി വിഷമത്തോടെ ഇരിക്കുകയാണ്. ഭക്ഷണമോ വെള്ളമോ ഒന്നും അവൻ കഴിക്കാനോ കുടിക്കാനോ കൂട്ടാക്കുന്നില്ല. നാല് ദിവസമായി അവൻ തന്റെ പ്രിയപ്പെട്ട…
Read MoreCategory: Today’S Special
മലയാളികളുടെ മനം കവർന്ന് കാർ വീടാക്കി ലോകംചുറ്റുന്ന യുവദമ്പതികൾ
വൈക്കം: കാർ വീടാക്കി, ലോകംചുറ്റുന്ന വിദേശിയരായ യുവദമ്പതികൾ കേരളീയരുടെ മനം കവരുന്നു. ഓസ്ട്രേലിയൻ പൗരനായ മാറ്റിഫെർനോൺ (36), ബ്രസീലിയൻ സ്വദേശിനി നികോലി (31) എന്നിവരാണ് കാറിനെ വീടാക്കിമാറ്റി ലോകം ചുറ്റുന്നത്. കഴിഞ്ഞദിവസമാണ് ഇവർ വൈക്കത്തെത്തിയത്. മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദധാരിയായ മാറ്റിക്ക് ലണ്ടനിൽ റസ്റ്ററന്റുണ്ട്. 40 രാജ്യങ്ങൾ ഇതിനകം ചുറ്റിക്കണ്ട മാറ്റിഫെർനോൺ ഒരു യാത്രയ്ക്കിടയിലാണ് മാർക്കറ്റിംഗിൽ ബിരുദധാരിയായ നികോലിയെ പരിചയപ്പെട്ടത്. സൗഹൃദം പ്രണയത്തിലേക്ക് വഴി മാറിയതോടെ 2024 ഒക്ടോബറിൽ ഇരുവരും ലോകം ചുറ്റാൻ കാറിലേറി. മാറ്റി തന്റെ ടൊയോട്ട ലാൻഡ് ക്രൂയിസർ ആവശ്യമായ ക്രമീകരണം വരുത്തി ഭക്ഷണം പാകം ചെയ്യാനും കുളിക്കാനും ഉറങ്ങാനുമൊക്കെ സൗകര്യമൊരുക്കി. വൈദ്യുതിക്കായി വാഹനത്തിന്റെ മുകളിൽ സോളാർ പാനൽ സ്ഥാപിച്ചു. ഓസ്ട്രേലിയയിലെ മെൽബൺ തുറമുഖത്തു നിന്ന് കപ്പലിലേറിയാണ് ഇന്ത്യയിലെത്തിയത്. കേരളത്തിലെത്തിയശേഷം കണ്ണൂരും വയനാടും ചുറ്റിക്കറങ്ങി. വയനാട്ടിലെ വട്ടക്കര ഗ്രാമത്തിലെത്തിയപ്പോൾ പ്രദേശവാസികളായ ദിയാൻ, രാഹുൽ എന്നിവരെ പരിചയപ്പെട്ടു.…
Read Moreഓൺലൈൻ ഏട്ടായിയെ കാണാൻ വെയിലും ചൂടുമൊക്കെ ഒരു തടസമേ അല്ല: സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട കാമുകനെ കാണാൻ എട്ട് കിലോമീറ്റർ നടന്നെത്തി കാമുകി; ഒടുവിൽ റോഡിൽ തളർന്നുവീണു
എക്കാലത്തും പ്രണയം എന്നത് വല്ലാത്തൊരു അനുഭൂതിയാണ്. പ്രേമത്തിന് കണ്ണും മുക്കും ചെവിയും ഒന്നും ഇല്ലെന്നാണ് പറയുന്നത്. പ്രായമോ ജാതിയോ മതമോ സന്പത്തോ ഒന്നും നോക്കാതെയാണ് ചിലർ പ്രേമിക്കുന്നത്. അത് തെളിയിക്കുന്നൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട തന്റെ കാമുകനെ കാണാൻ വേണ്ടി രാജസ്ഥാനിലെ ഭിവാഡിയിൽ നിന്നും മധ്യപ്രദേശിലെ ദേവാസിലേക്ക് എട്ട് കിലോമീറ്ററോളം നടന്നു വന്ന് പെൺകുട്ടി. ഭക്ഷണമോ വെള്ളമോ ചെല്ലാതെ കുട്ടിയുടെ ശരീരം നിർജലീകരണം സംഭവിച്ച് തളർന്നുപോയി. റോഡരികിൽ തളർന്നു വീണതോടെയാണ് കുട്ടിയുടെ വാർത്ത ചർച്ചയായത്. കഴിഞ്ഞ ഒന്നര വർഷമായി മധ്യപ്രദേശിലെ ദേവാസ് സ്വദേശിയായ റിതേഷ് എന്ന യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു . ഇയാളെ നേരിട്ട് കാണുന്നതിനായി വീട്ടിൽ ആരോടും പറയാതെ പെൺകുട്ടി ഇറങ്ങിത്തിരിക്കുകയായിരുന്നു. സാധനങ്ങൾ വാങ്ങാൻ കടയിൽ പോകുന്നുവെന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നിറങ്ങിയത്. വഴിയിൽ തളർന്നുവീണ് പെൺകുട്ടിയെ കണ്ട…
Read Moreപച്ചക്കറിയും ചിക്കന്‍ ബ്രെസ്റ്റും മാത്രം കഴിച്ച് ഡയറ്റ്: കൂട്ടുകാരിയുടെ വിവാഹത്തിന് ബ്രൈഡ്മേഡ് ആകാൻ ‘ഡെവിൾ പ്ലാൻ ഡയറ്റ്’; 26 -കാരി ആശുപത്രിയിൽ
ശരീരഭാരം എങ്ങനെയും പെട്ടെന്ന് കുറഞ്ഞാൽ മതിയെന്ന് ചിന്തിക്കുന്ന കുറച്ചെങ്കിലും ആളുകൾ നമുക്ക് ചുറ്റിനുമുണ്ട്. കൂട്ടുകാരിയുടെ കല്യാണത്തിനു ബ്രൈഡ്മേഡ് ആകുന്നതിനു വേണ്ടി 65 കിലോ ശരീരഭാരം കുറയ്ക്കുന്നതിനായി യുവതി കടുത്ത ഡയറ്റും അമിത വ്യായാമവും ചെയ്തു. അവസാനം അത് അവളെ രോഗിയാക്കി. അശാസ്ത്രീയമായ ഡയറ്റ് എടുത്ത യുവതിക്ക് രക്തസമ്മർദം കുറയുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയും ചെയ്തു. അതോടെ ആശുപത്രി കിടക്കയിൽ കഴിയേണ്ടി വന്നു. പച്ചക്കറികളും ചിക്കൻ ബ്രെസ്സ്റ്റും മാത്രമായിരുന്നു അവൾ ഡയറ്റിൽ ഉൾപ്പെടുത്തിയത്. പഞ്ചസാര പൂർണമായും ഒഴിവാക്കി. ഡെവിൾ ഡയറ്റ് എന്നാണ് അവൾ അതിനെ വിളിച്ചത്. യുവതിയുടെ ദിനചര്യകൾ തീർത്തും അശാസ്ത്രീയമായിരുന്നു എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ദിവസവും 10 കിലോമീറ്ററോളം ഓട്ടവും നടത്തവും, അന്നജം ഭക്ഷണത്തിൽ നിന്ന് പൂർണമായും ഒഴിവാക്കി. ഹാംഗ്ഷൗ ഹോസ്പിറ്റൽ ഓഫ് ട്രഡീഷണൽ ചൈനീസ് മെഡിസിനിൽ നടത്തിയ പരിശോധനയിൽ, യുവതിക്ക് പ്രീ-ഡയബറ്റിസ് സ്ഥിരീകരിച്ചു. കാർബോഹൈഡ്രേറ്റ്…
Read Moreഇടുക്കി പദ്മ തിളക്കത്തില്‍: പി. നാരായണന് പത്മവിഭൂഷണ്‍
പി. നാരായണനിലൂടെ ഇടുക്കി പദ്മ പുരസ്കാര നിറവില്‍. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും തൊടുപുഴ സ്വദേശിയുമായ പി. നാരായണനെ രാഷ്ട്രം പത്മവിഭൂഷണ്‍ നല്കി ആദരിച്ചു. ജന്മഭൂമി പത്രത്തിന്റെ സഹസ്ഥാപകനും മുഖ്യപത്രാധിപരുമായിരുന്നു. ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി, ദേശീയ നിര്‍വാഹകസമിതിയംഗം തുടങ്ങിയ ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ നാള് പ്രസിദ്ധീകരിച്ച വാരാദ്യ ലേഖന പരമ്പരകളിലൊന്നായ സംഘപഥത്തിലൂടെ എന്ന പംക്തിയുടെ രചയിതാവാണ്. പത്തോളം പുസ്തകങ്ങള്‍ രചിക്കുകയും നൂറിലധികം പുസ്തകങ്ങളുടെ വിവര്‍ത്തനങ്ങളും ചെയ്തിട്ടുണ്ട്. 1936 മേയ് 28ന് അന്നത്തെ തൊടുപുഴ മണക്കാട് ഗ്രാമത്തില്‍ ജനിച്ചു. പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന എം.എസ്. പത്മനാഭന് നായരുടെയും സി.കെ. ദേവകിയമ്മയുടെയും മകനായ അദ്ദേഹം തൊടുപുഴ ഗവ. ഹൈസ്കൂളില്‍നിന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഉപരിപഠനത്തിനായി 1951ല്‍ തിരുവനന്തപുരം മഹാത്മാഗാന്ധി കോളജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നു. കോളജ് പഠനകാലത്താണ് രാഷ്ട്രീയ സ്വയംസേവക് സംഘത്തില്‍ ചേര്‍ന്നത്. ഇന്റര്‍മീഡിയറ്റിന് ശേഷം…
Read Moreസ്പൈഡർമാനൊക്കെ ഇനി അങ്ങോട്ട് മാറി നിന്നാട്ടെ..101 നില കെട്ടിടം ഒന്നര മണിക്കൂറിൽ കീഴടക്കി ഹന്നോൾഡ്
സുരക്ഷാ ഉപകരണങ്ങളില്ലാതെ 101 നിലയുള്ള കെട്ടിടത്തിനു മുകളിൽ വലിഞ്ഞുകയറി അമേരിക്കൻ ക്ലൈംബർ അലക്സ് ഹന്നോൾഡ്. തായ്വാനിലെ തായ്പെയിൽ 508 മീറ്റർ ഉയരമുള്ള ‘തായ്പെയ് 101’ കെട്ടിടത്തിനു മുകളിലെത്താൻ 91 മിനിട്ടു മാത്രമാണ് അദ്ദേഹത്തിനു വേണ്ടിവന്നത്. വടമോ, മറ്റ് ഉപകരണങ്ങളോ ഇല്ലാതെ കൈ മാത്രം ഉപയോഗിച്ചായിരുന്നു കയറ്റം. സുരക്ഷാ ഉപകരണങ്ങളില്ലാതെ ഉയരങ്ങൾ കീഴടക്കി പ്രശസ്തി നേടിയ വ്യക്തിയാണ് ഹന്നോൾഡ്. തായ്വാൻ അധികൃതരുടെ അനുമതിയോടെയായിരുന്നു ഇന്നലത്തെ സാഹസം. ആയിരക്കണക്കിനു പേർ നേരിട്ടു കണ്ടതിനു പുറമേ നെറ്റ്ഫ്ലിക്സിൽ തത്സമയ സംപ്രേഷണവുമുണ്ടായിരുന്നു. ചൈനയുടെ അധിനിവേശ ഭീഷണി നേരിടുന്ന തായ്വാനെ ലോകശ്രദ്ധയിലെത്തിച്ചതിൽ പ്രസിഡന്റ് ലായ് ചിംഗ് അടക്കമുള്ള രാഷ്ട്രീയ നേതൃത്വം ഹന്നോൾഡിനു നന്ദിപറഞ്ഞു. 2004 മുതൽ 2010 വരെ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായിരുന്നു തായ്പെയ് 101. സ്പൈഡർമാർ എന്നുവിളിക്കുന്ന ഫ്രഞ്ച് ക്ലൈംബർ അലൻ റോബർട്ട് 2004ൽ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് കെട്ടിടത്തിനു മുകളിൽ…
Read Moreടിപ്പ് ആയി 5 രൂപ കൊടുത്തു, വാങ്ങാതെ റാപ്പിഡോ ഡ്രൈവർ; ഭിക്ഷക്കാരൻ പോലും അഞ്ച് രൂപ ഇക്കാലത്ത് വാങ്ങില്ലെന്ന് സോഷ്യൽ മീഡിയ
നമ്മളിൽ പകുതി ആളുകളെങ്കിലും ടിപ്പ് കൊടുക്കാറുണ്ട്. അതിപ്പോ ഹോട്ടലിൽ ആയാലും സെക്യൂരിറ്റിക്കാരനായാലും ഡെലിവറി ബോയിക്കാണെങ്കിലുമൊക്കെ എപ്പോഴെങ്കിലുമൊക്കെ ടിപ്പ് കൊടുത്തിട്ടുണ്ടാകും. കാൺപൂരിലെ ഒരു റാപ്പിഡോ ഡ്രൈവർ ടിപ്പ് ലഭിച്ചിട്ടും അത് നിരസിച്ചു എന്ന് പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. ആയുഷ് എന്ന യുവാവ് യാത്രയ്ക്കായി റാപ്പിഡോ തെരഞ്ഞെടുത്തു. കാൺപൂരിലേക്കാണ് ആയുഷിനു പോകേണ്ടിയിരുന്നത്. 55 രൂപ ആയിരുന്നു ചാർജ്. കാൺരൂരിലെത്തിയ ശേഷം ആയുഷ് തന്റെ റാപ്പിഡോ ഡ്രൈവർക്കായി 60 രൂപ കൊടുത്തു. എന്നാൽ ഡ്രൈവർ അത് വാങ്ങാൻ കൂട്ടാക്കിയില്ല. ആയുഷ് റാപ്പിഡോ ഡ്രൈവറുടെ പ്രവർത്തിയെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചു. കാൺപൂരിലുള്ള ആളുകൾ ഇനിയും ടിപ്പ് എന്താണെന്ന് അറിഞ്ഞിട്ടില്ല. എന്നു പറഞ്ഞായിരുന്നു ആയുഷിന്റെ വിമർശനം. എന്നാൽ പോസ്റ്റ് പങ്കുവച്ചത് ആയുഷിനു തന്നെ വിന ആയി. ഭിക്ഷക്കാർ പോലും ഇക്കാലത്ത് പത്ത് രൂപയിൽ കുറവ് വാങ്ങില്ലന്നാണ് പലരും…
Read Moreനിങ്ങൾ എന്തിന്റെയെങ്കിലും ‘CEO’ ആണോ? പുതിയ വാക്കുമായി വീണ്ടുമെത്തി ജെൻസിക്കുട്ടൻമാർ
ജെൻസിക്കുട്ടൻമാരുടെ കാലത്ത് ജീവിക്കുക്കുന്പോൾ അൽപമെങ്കിലും ജെൻസി വാക്കുകൾ പഠിച്ചുവയ്ക്കണം. ഓരോ ദിവസവും അവർ ഓരോ പുതിയ വാക്കുമായാണ് എത്തുന്നത്. ഇക്കുറി അവരെത്തിയത് സിഇഒ ഓഫ് ആയിട്ടാണ്. സിഇഒ എന്നാൽ ഏതെങ്കിലും കന്പനിയുടെ ഉന്നത പോസ്റ്റ് എന്ന് ധരിക്കേണ്ട. ജെൻസി പിള്ളേരുടെ സിഇഒ എന്നാൽ ഏകദേശം ഇതുപോലെയൊക്കെ അർഥം വരുമെങ്കിലും കുറച്ച് വ്യത്യസ്തമാണ്. ഇവിടെ സിഇഒ എന്നാൽ എന്തെങ്കിലും കാര്യത്തിൽ പ്രാവിണ്യമുള്ള വ്യക്തി എന്നാണ്. അതായത് എന്നും താമസിച്ചു മാത്രം എവിടെയെങ്കിലും എത്തുന്ന വ്യക്തികളെ സിഇഒ ഓഫ് ബീയിംഗ് ലേറ്റ് എന്നു വിളിക്കും. അമിതമായി ചിന്തിക്കുന്ന വ്യക്തികളെ സിഇഒ ഓഫ് ഓവർ തിങ്കിംഗ് എന്നു വിളിക്കും. എല്ലാത്തിനും മുൻപിൽ ‘സിഇഒ ഓഫ്’ എന്ന് ചേർക്കും. എന്തായാലും ഇക്കാലത്തെ പിള്ളേരുടെ ഒപ്പം പിടിച്ചു നിൽക്കാൻ 90’സ് 80’സ് കിഡ്സ് കുറച്ചു കഷ്ടപ്പെടണമെന്നാണ് തോന്നുന്നത്.
Read Moreആരാണ് സന്തോഷം ആഗ്രഹിക്കാത്തത്… കിട്ടിയത് വെറും മൂന്ന് ലൈക്ക്, ഹാപ്പിയാകാൻ ഇതിൽ കൂടുതൽ എന്ത്വേണം: സന്തോഷം സഹിക്കാൻ ആകാതെ മുത്തശ്ഛനും മുത്തശ്ശിയും; വീഡിയോ കാണാം
സോഷ്യൽ മീഡിയ ലൈക്കുകളിലും കമന്റുകളിലും ആനന്ദം കണ്ടെത്തുന്ന ജെൻസികളുടെ ലോകത്താണ് നാമിന്ന് ജീവിക്കുന്നത്. എത്രത്തോളം ലൈക്കുകൾ തങ്ങളിടുന്ന പോസ്റ്റുകൾക്കും ഫീഡുകൾക്കുമൊക്കെ ലഭിക്കുന്നുണ്ടോ എന്ന് നോക്കി നടക്കുന്ന ന്യൂജെൻ പിള്ളേരോട് കിടപിടിക്കാൻ എത്തിയിരിക്കുകയാണ് ഒരു മുത്തശ്ഛനും മുത്തശ്ശിയും. സോഷ്യൽ മീഡിയയിൽ അവർ പങ്കുവച്ച ഫോട്ടോയ്ക്ക് കിട്ടിയ ലൈക്കിൽ ആഹ്ളാദിക്കുകയാണ് അവർ. ഇത് കേട്ട് ആരും തെറ്റിദ്ധരിക്കേണ്ട വെറും മുന്ന് ലൈക്ക് മാത്രമാണ് വൃദ്ധദന്പതികൾ പങ്കുവച്ച ഫോട്ടോയ്ക്ക് ലഭിച്ചത്. അതിൽ അവർ അത്യധികം സന്തോഷിക്കുന്ന കാഴ്ച വളരെ മനോഹരമാണ്. ഇരുവരുടേയും കൊച്ചുമകൾ സുമിത്രാ സിംഗ് അവരുടെ @amma_at_65 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഇതിന്റെ വീഡിയോ പങ്കുവച്ചു. ‘മൂന്ന് പേർ ഇത് ലൈക്ക് ചെയ്തിട്ടുണ്ട്’ എന്ന് പുഞ്ചിരിയോടെ ഭാര്യയോട് പറയുന്ന വയോധികനെ കാണാം. ക്യാമറയ്ക്ക് പിന്നിലുള്ള കൊച്ചുമകൾ കൂടി അവരെ പ്രശംസിക്കുന്നതോടെ ദമ്പതികളുടെ സന്തോഷം ഇരട്ടിയാകുന്നു. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ്…
Read Moreവിമാനത്തിൽ സീറ്റുകൾ നീല നിറത്തിൽഉള്ളത് എന്തുകൊണ്ട്: കാരണമിതാ…
നീലാകാശവും നീല സീറ്റും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? വിമാനത്തിലെ സീറ്റ് മിക്കതും നീല നിറത്തിൽ ആകും ഉണ്ടാവുക. അതിനെന്തിങ്കിലും കാരണം ഉണ്ടോ? സമാധാനവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്ന നിറമാണ് നീല. നമ്മുടെ കാഴ്ചയുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് നീല നിറം നമ്മെ സഹായിക്കും. ചിലർക്കെങ്കിലും വിമാനയാത്രയിൽ ഭയം അനുഭവപ്പെടാറുണ്ട്. നീല നിറം നമ്മുടെ ഭയത്തെ കുറയ്ക്കുന്നു. മാത്രമല്ല പൊടി, ഭക്ഷണത്തിന്റെ കറ, സീറ്റുകളിലെ ചെറിയ പോറല്‍ ഇവയൊന്നും നീലനിറത്തില്‍ എളുപ്പത്തില്‍ ദ്യശ്യമാവില്ല. ഇത് സീറ്റുകള്‍ വൃത്തിയായി കാണാനും പരിപാലന ചെലവ് കുറയ്ക്കാനും സഹായിക്കുന്നു. 1970- 80 കാലഘട്ടങ്ങളില്‍ വിമാന കമ്പനികള്‍ ചുവന്ന സീറ്റുകള്‍ പരീക്ഷിച്ചിരുന്നു. ചുവപ്പ് യാത്രക്കാരില്‍ അസ്വസ്ഥത ഉണ്ടാക്കുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിച്ചത്. അങ്ങനെ ചുവപ്പ് മാറി പകരം നീല വരികയായിരുന്നു.
Read More