‘ഓൾ ഇന്ത്യ പ്രെഗ്നന്റ് ജോബ്’ എന്ന പേരിൽ യുവാക്കളെ വലയിലാക്കി ലക്ഷങ്ങൾ തട്ടിയെടുക്കുന്ന വൻ സൈബർ സംഘത്തെ പിടികൂടി ബിഹാർ പോലീസ്. നവാഡ സ്വദേശിയായ രഞ്ജൻ കുമാർ ആണ് പിടിയിലായത്. ഇയാൾക്കൊപ്പം ഒരു പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളില്ലാത്ത സമ്പന്നരായ സ്ത്രീകളെ ഗർഭിണികളാക്കാൻ സഹായിക്കുന്ന പുരുഷന്മാർക്ക് 10 ലക്ഷം പ്രതിഫലം നൽകാമെന്നായിരുന്നു തട്ടിപ്പ് സംഘത്തിന്റെ വാഗ്ദാനം. അഥവാ ആദ്യ ശ്രമത്തിൽ വിജയം കണ്ടില്ലെങ്കിലും പണം ലഭിക്കും. പത്ത് ലക്ഷത്തിന്റെ പകുതി നൽകുമെന്ന് സംഘം ഉറപ്പ് നൽകി. ആഗ്രഹമുള്ളവർ ചെയ്യേണ്ടത് ഇത്രമാത്രം. താല്പര്യം പ്രകടിപ്പിക്കുന്നവരോട് ആദ്യം രജിസ്ട്രേഷൻ ഫീസ് ആവശ്യപ്പെടും. പിന്നീട് ഹോട്ടൽ വാടക, ടാക്സ്, ഫയൽ ചാർജ് എന്നിങ്ങനെ വിവിധ പേരുകളിൽ പണം ഈടാക്കിക്കൊണ്ടിരിക്കും. കിട്ടുന്നത് പത്ത് ലക്ഷമാണല്ലോ എന്നോർത്ത് പല വിരുതൻമാരും തട്ടിപ്പുകാർ ചോദിക്കുന്ന തുക നൽകിക്കൊണ്ടികുന്നു. കാര്യം നിസാരമെന്ന് പറഞ്ഞ് കുഴിയിൽ ചാടിയവനാകട്ടെ…
Read MoreCategory: Today’S Special
ബിരിയാണിയിൽ വീണത് എഐ പാറ്റ; ജെൻസി കാലത്തെ തട്ടിപ്പ് അനുഭവം പങ്കുവച്ച് സിഇഒ ദീപിന്ദർ ഗോയൽ
മുംബൈ: ഓൺലൈൻ ഭക്ഷണവിതരണ ശൃംഖലയായ സോമാറ്റോയെ കബളിപ്പിച്ച് പണം തട്ടിയെടുക്കാൻ ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിക്കുന്നുണ്ടെന്നു സോമാറ്റോ സിഇഒ ദീപിന്ദർ ഗോയൽ. ബിരിയാണി അടക്കമുള്ള ഭക്ഷ്യവിഭവങ്ങളിൽ പാറ്റകളും മറ്റു ജീവികളും കിടക്കുന്നതായി എഐ ചിത്രങ്ങൾ നിർമിച്ചാണ് തട്ടിപ്പ്. ഭക്ഷണത്തിൽ ഈച്ചയും പാറ്റയും മറ്റും കിടക്കുന്നതായി ഫോട്ടോ കാണിച്ച് ഡെലിവറി ഏജന്റുമാരെ കബിളിപ്പിച്ചാണ് പണം തട്ടിയെടുക്കുന്നത്.ഉപഭോക്താക്കൾ തങ്ങളുടെ ഭക്ഷണത്തെക്കുറിച്ചു പരാതിപ്പെടുന്നതിനു മുമ്പു എഐ ടൂളുകൾ ഉപയോഗിച്ച് ഭക്ഷണത്തിന്റെ ഫോട്ടോയിൽ തട്ടിപ്പിന് ആവശ്യമായ കാര്യങ്ങൾ ചേർക്കുന്നുവെന്നാണ് കമ്പനി പറയുന്നത്. മോശമായ ഭക്ഷണങ്ങളുടെ യഥാർഥ ചിത്രങ്ങൾ അയയ്ക്കുന്നതിനു പകരം ഈച്ചകളെയും പ്രാണികളെയും കൃത്രിമമായി ചേർത്ത് അയയ്ക്കുന്നതാണ് പലരും ചെയ്യുന്ന കബളിപ്പിക്കൽ. നല്ല രീതിയിൽ കൈമാറിയ കേക്കുകൾ തകർന്ന നിലയിലാണ് കിട്ടിയതെന്നു തോന്നിപ്പിക്കും വിധം എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് അയച്ച അനുഭവങ്ങളുമുണ്ട്. ഇത്തരത്തിലുള്ള പരാതികൾ വർധിച്ചതോടെയാണ് സൊമാറ്റോ സൂക്ഷ്മ പരിശോധന തുടങ്ങിയതെന്ന് ഗോയൽ…
Read Moreഎആര്‍ ക്യാമ്പിലെ ആക്രി ആരുമറിയാതെ എസ്ഐ തൂക്കിവിറ്റു; കള്ളനെ കുടുക്കിയത് കാക്കിയിട്ട സഹപ്രവർത്തകൻ തന്നെ
പത്തനംതിട്ട: പത്തനംതിട്ട എആര്‍ ക്യാമ്പില്‍ നിന്നുള്ള ആക്രി സാധനങ്ങള്‍ ആരുമറിയാതെ എസ്ഐ തൂക്കി വിറ്റതായി ആക്ഷേപം. എആര്‍ ക്യാമ്പിലെ എസ്ഐ ജയകുമാറിനെതിരേയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് സംഭവം. എആര്‍ ക്യാമ്പിലുണ്ടായിരുന്ന ആക്രി സാധനങ്ങള്‍ വാഹനത്തില്‍ കയറ്റി വടശേരിക്കരയ്ക്കുസമീപം ചെങ്ങറ മുക്കിലുളള കടയില്‍ എത്തിച്ചു വിറ്റ് പണം വാങ്ങുകയായിരുന്നു. ക്യാമ്പിലെ ആക്രി സാധനങ്ങള്‍ വില്‍ക്കുന്നതിന് സര്‍ക്കാര്‍ നടപടി ക്രമങ്ങളുണ്ട്. ടെന്‍ഡര്‍ വിളിച്ചാണ് എന്തു സാധനവും വില്‍ക്കേണ്ടത്. ഇവിടെ ഒരു നടപടി ക്രമവും പാലിക്കാതെ എസ്ഐ സാധനങ്ങള്‍ കൊണ്ടുപോയി വില്‍ക്കുകയായിരുന്നു. ജയകുമാറിനോടു വിരോധമുള്ള ഒരു പോലീസുകാരനാണ് വില്പന വിവാദമാക്കിയതെന്നു പറയുന്നു. ഇയാള്‍ ആക്രിക്കടയിലെ സിസി ടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് പരാതി നല്‍കുകയായിരുന്നു. തെളിവു സഹിതം പരാതി വന്നതോടെ എസ്ഐ വെട്ടിലായി. ആക്രി വിറ്റു കിട്ടിയ പണം എസ്ഐ തിരികെ അടച്ചു തലയൂരാന്‍ ശ്രമിച്ചെങ്കിലും ഇത് തടസപ്പെട്ടു. വിശദമായ…
Read Moreകുട്ടിയെ കാണാതായത് അയ്യപ്പഭക്തർ അറിഞ്ഞില്ല; തുണയായി എരുമേലി സേഫ് സോൺ പോലീസ് സംഘം; നന്ദിപറഞ്ഞ് കുടുംബം
എരുമേലി: മിനി ബസ് നിർത്തി പെട്രോൾ നിറച്ചശേഷം മുന്നോട്ട് പോകുമ്പോൾ തങ്ങൾക്കൊപ്പമുണ്ടായിരുന്ന കുട്ടി ബസിൽ ഇല്ലായെന്ന് തമിഴ്നാട്ടുകാരായ ഭക്തർ അറിഞ്ഞില്ല. ഒടുവിൽ അവർക്ക് അരികിലേക്ക് ആ കുട്ടി എത്തിയത് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണത്തിലൂടെ. ബുധനാഴ്ച വൈകുന്നേരം അഞ്ചിന് എരുമേലിയിലാണ് സംഭവം നടന്നത്. എരുമേലി-മുണ്ടക്കയം റോഡിൽ പേരൂർത്തോട് പെട്രോൾ പമ്പിലാണ് കുട്ടി ഇറങ്ങിയത് അറിയാതെ ഭക്തർ യാത്ര തുടർന്നത്. പരിഭ്രാന്തിയിലായ കുട്ടി പെട്രോൾ പമ്പിന്റെ മുന്നിൽ റോഡിൽ ഏറെ സമയം നിന്നു. വരുന്ന ഓരോ വാഹനവും ആ കുട്ടി പരതുമ്പോൾ ആരുടെയും കണ്ണുകളിൽ ആ കുട്ടിയുടെ ദൃശ്യം ഉടക്കിയില്ല. ഈ സമയം അതുവഴി കടന്നുപോയ മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ പട്രോളിംഗ് സ്ക്വാഡ് അംഗം വിനോദിന് ആ കുട്ടിയെ കണ്ടപ്പോൾ മനസിൽ എന്തോ ഒരു പന്തികേട് മണത്തു. വാഹനം തിരിച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ…
Read Moreവഴിയിൽ കിടന്നു കിട്ടിയ പണം പോലീസിലേല്പിച്ചു വിദ്യാർഥികൾ നാടിന് മാതൃകയായി; അഭിനന്ദിച്ച് പോലീസ്
രാമങ്കരി: വഴിയിൽ കിടന്നുകിട്ടിയ 4000 രൂപ പോലീസിലേല്പിച്ചു വിദ്യാർഥികൾ നാടിനു മാതൃകയായി. രാമങ്കരി എൻഎസ്എസ് ഹയർസെക്കൻഡറി വിദ്യാർഥികളും എൻഎസ്എസ് വോളണ്ടിയർമാരുമായ ബി. മാധവ്, എബിൻ തങ്കച്ചൻ, ടി.ജെ. അനുമോദ് എന്നിവർ ചേർന്നാണ് പണം രാമങ്കരി പോലീസിലേല്പിച്ചത്. സുഹൃത്തുക്കളായ ഇവർ ഇന്നലെ രാവിലെ രാമങ്കരി പഞ്ചായത്ത് ജെട്ടി റോഡിലൂടെ സ്കൂ ളിലേക്ക് പോകും വഴി എൽപി സ്കൂളിനു സമീപത്തുനിന്നാണ് പണം ലഭിക്കുന്നത്. സ്കൂളിലെത്തിയ ഉടനെ ഇവർ പ്രിൻസിപ്പൽ ആർ. ജയയെ വിവരം ധരിപ്പിക്കുകയും പിന്നീട് രാമങ്കരി സ്റ്റേഷനിലെത്തി പണം കൈമാറുകയുമായിരുന്നു. തുടർന്ന് സിഐ ജയകുമാറും മറ്റു പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ അഭിനന്ദിച്ചു.
Read Moreപരീക്ഷാപ്പേടി ഇനി വേണ്ടേ… വേണ്ട! ആദ്യം വിളിക്കാം… 94979 00200-ലേക്ക്, പിന്നെ ചിരിക്കാം
കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളില്‍ പരീക്ഷാക്കാലം തുടങ്ങുകയാണ്. ആവര്‍ത്തിച്ചു പഠിച്ചാലും പഠിച്ചു തീര്‍ന്നില്ല, നല്ല മാര്‍ക്കു കിട്ടുമോ തുടങ്ങി നൂറു കൂട്ടം ആധിയുമായി പരീക്ഷയെ പേടിയോടെ നോക്കിക്കാണുന്നവരാണ് വിദ്യാര്‍ഥികളില്‍ ഏറെയും. ഇനിയെങ്ങാനും പരീക്ഷയ്ക്ക് തോറ്റുപോയാല്‍ ജീവിതം തന്നെ വേണ്ടെന്നു വയ്ക്കുന്നവരും വിരളമല്ല. കുട്ടികളെ, അങ്ങനെയൊക്കെ ടെന്‍ഷന്‍ അടിക്കുന്നതിനു മുമ്പ് കേരള പോലീസിന്റെ ചിരി ഹെല്പ് ലൈന്‍ നമ്പറായ 94979 00200 ലേക്ക് വിളിക്കൂ. നിങ്ങളുടെ ചിരി മങ്ങാതിരിക്കാനുള്ള ഉപദേശവും കൗണ്‍സലിംഗുമൊക്കെ ഇവിടെ ലഭ്യമാണ്. കുട്ടികളിലെ മാനസിക സമ്മര്‍ദം ലഘൂകരിക്കാനും അവരെ ചിരിപ്പിക്കാനുമായി കേരള പോലീസ് ആരംഭിച്ചതാണ് “ചിരി’ ഹെല്പ് ലൈന്‍. ഇതുവരെ എത്തിയത് 63,161 ഫോണ്‍ കോളുകള്ചിരി ഹെല്പ് ലൈന്‍ ആരംഭിച്ച 2020 ജൂലൈ മുതല്‍ 2025 ഡിസംബര്‍ വരെ 63,161 ഫോണ്‍കോളുകളാണ് ഇവിടേയ്ക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷം വിളിച്ചത് 6,923 പേരാണ്. തുടക്കത്തില്‍ കുട്ടികളുടെ ഫോണ്‍കോളുകളാണ് കൂടുതലായും…
Read Moreമത്തങ്ങ ഇനി തിളങ്ങും; റെഡി ടു ഈറ്റ് ഹെൽത്തി സ്നാക്കുമായി പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രം
പത്തനംതിട്ട: കൃഷിയിടങ്ങളിൽ സാധാരണയായി കൃഷിചെയ്യപ്പെടുന്നതും, പോഷകമൂല്യങ്ങളുടെ സമൃദ്ധിയുള്ളതുമായ മത്തങ്ങയിൽ നിന്നും മൂല്യവർധിത ഉത്പന്നങ്ങളുമായി ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം. മത്തങ്ങയ്ക്കു പലപ്പോഴും വിപണിയിൽ ന്യായമായ വില ലഭിക്കാത്ത സാഹചര്യത്തിലാണ്, അതിന് ശാസ്ത്രീയമായ മൂല്യവർധനയിലൂടെ പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം പുതിയ സാധ്യതകൾ തുറക്കുന്നത്. വിളവെത്തിയ മത്തങ്ങയിൽ നിന്നാണ് കൃത്രിമ നിറങ്ങളോ രുചികളോ പ്രിസർവേറ്റീവുകളോ ഒന്നും ചേർക്കാതെ റെഡി ടു ഈറ്റ് ഹെൽത്തി സ്നാക്ക് രൂപകൽപന ചെയ്തത്. താരതമ്യേന ഉയർന്ന അളവിലുള്ള നാരുകൾ, ധാതുലവണങ്ങൾ, ബീറ്റാ-കരോട്ടിൻ പോലുള്ള ആന്റി ഓക്സിഡന്റ് ഘടകങ്ങൾ എന്നിവയുടെ സാന്നിധ്യം മത്തങ്ങയെ ആരോഗ്യ സൗഹൃദ ഭക്ഷ്യവിഭാഗത്തിൽ പ്രത്യേക സ്ഥാനത്തേക്ക് ഉയർത്തുന്നു. മത്തങ്ങയുടെ തനത് പോഷകഗുണങ്ങൾ നഷ്ടപ്പെടാതെ തന്നെ ആധുനിക ഡ്രയറുകൾ ഉപയോഗിച്ച് ഉണക്കി, ഡ്രൈഡ് ഫ്രൂട്ട് വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന രീതിയിൽ ഉത്പന്നമാക്കി മാറ്റാൻ കഴിഞ്ഞത് ഈ സംരംഭത്തിന്റെ പ്രധാന സവിശേഷതയാണ്. കൃഷി വിജ്ഞാന…
Read Moreവെറ്ററൻസ് അത്ലറ്റിക്സിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി ചിന്നമ്മ ജോസഫ് ;എല്ലാ പിൻതുണയും നൽകി ഭർത്താവും മക്കളും
പൂഞ്ഞാർ: വെറ്ററൻസ് അത്ലറ്റിക്സിൽ 70 പ്ലസ് വിഭാഗത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി പൂഞ്ഞാർ പയ്യാനിത്തോട്ടം സ്വദേശി ചിന്നമ്മ ജോസഫ് വട്ടോത്ത്. വെറ്ററൻസ് അത്ലറ്റിക്സ് ഫെഡറേഷൻ സംഘടിപ്പിച്ച ആദ്യ കേരള സ്റ്റേറ്റ് വെറ്ററൻസ് അത്ലറ്റിക്സ് മെഗാ ചാമ്പ്യൻഷിപ്പിൽ ഒരുകിലോമീറ്റർ നടത്തം, 100, 200, 400 മീറ്റർ, 4×100 മീറ്റർ റിലേ എന്നീ ഇനങ്ങളിൽ ചിന്നമ്മ ജോസഫ് ഒന്നാം സ്ഥാനം നേടി. ഇതിനു പിന്നാലെ മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച 44-ാമത് സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ 70 പ്ലസ് വിഭാഗത്തിൽ 200, 400 മീറ്ററുകളിൽ ഒന്നാം സ്ഥാനവും 100 മീറ്ററിലും 4×100 മീറ്റർ റിലേയിലും രണ്ടാം സ്ഥാനവും നേടി ചിന്നമ്മ മികവ് തെളിയിച്ചു. സ്കൂള്‍ പഠനകാലം മുതല്‍ കായികമേഖലയോട് അഭിനിവേശമുണ്ടായിരുന്ന ചിന്നമ്മ വിവാഹശേഷം ഇവിടേക്കു തിരിഞ്ഞുനോക്കിയിരുന്നില്ല. ഏതാനുംവര്‍ഷം മുന്‍പ് പത്രത്തില്‍ മാസ്റ്റേഴ്സ് മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരം സംബന്ധിച്ച…
Read Moreഎഴുത്തും ജീവിതവും: ആൾക്കൂട്ടത്തിന്റെ ഭാഷ; നിഗൂഢതകൾ ഒളിപ്പിക്കാതെ,തന്റെ പരിസരങ്ങളിലെ ജീവിതം എഴുതുന്നു എൻ.ആർ. രാജേഷ്
കവിതയിൽ 28 വര്‍ഷം പിന്നിടുന്നു. കവിതയിലെ ജീവിതം എങ്ങനെയായിരുന്നു. കവിത എങ്ങനെ മാറിയെന്നാണ് വിലയിരുത്തൽ കവിതയില്‍ ഇപ്പോള്‍ സ്വതന്ത്രമായി ആര്‍ക്കും എഴുതാം. സ്വന്തം പരിസരത്തെ, വ്യത്യസ്ഥമായ ഭാഷയിലും നോട്ടങ്ങളിലും അവതരിപ്പിക്കുന്നവരാണ് കവിതയില്‍ ശ്രദ്ധിക്കപ്പെടുന്നത്. അല്ലാത്തവരുണ്ട്. ഇനിയുള്ള കാലം തൊഴിലിടങ്ങളില്‍പ്പോലും പിടിച്ചുനില്‍ക്കുന്നത് പുതുക്കപ്പെടുന്ന മനുഷ്യരായിരിക്കും. എനിക്കു മുന്‍പുള്ള എഴുത്തും എനിക്കു ശേഷമുള്ള എഴുത്തും ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നു. അതിനെ നിരന്തരം എഡിറ്റ് ചെയ്യാനുള്ള ശ്രമങ്ങളാണ് എന്റെ എഴുത്ത്. അതിവേഗം നഗരമായിക്കൊണ്ടിരിക്കുന്ന ഇടങ്ങളാണ് എന്റെ കവിതയില്‍ പലപ്പോഴും കടന്നുവരുന്നത്. നാം ജീവിക്കുന്ന പരിസരമാണ് നമ്മുടെ കവിതയെ മാറ്റുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കവിത പലപ്പോഴും സാധാരണക്കാരുടെ വിഷയമേ അല്ലെന്നു തോന്നിയിട്ടുണ്ട്. ലാവണ്യഭാഷയില്നിന്ന് ജീവിതപരിസരഭാഷയിലേക്കുള്ള മാറ്റം ലാവണ്യഭാഷയില്നിന്ന് കവിത പൂര്‍ണമായി മാറി എന്നു തോന്നിയിട്ടില്ല. ജീവിതപരിസരമുള്ള ലാവണ്യ ഭാഷയായി അത് കവിതയില്‍ ഹിറ്റാക്കിയെടുക്കുന്നവരുണ്ട്. എന്നാല്‍ അതിനുമുന്നെ തന്നെ ജീവിതപരിസരഭാഷ പല മുതിര്‍ന്ന കവികളിലും ഉണ്ടായിരുന്നു.…
Read Moreകേട്ടറിഞ്ഞ എരുമേലിയുടെ ഒരുമ കാണാൻ വിദേശികളും; സ്വാമിമാരിൽ കൗതുകം നിറച്ച്കൊച്ചു മാക്സ്
എരുമേലി: ശബരിമല തീർഥാടന കാലത്തെ എരുമേലി കാണാൻ ആകാംക്ഷയോടെ എത്തുന്നവരിൽ വിദേശികളും നിരവധി. അയ്യപ്പഭക്തർ മുസ്ലിം പള്ളിയെ വലം വയ്ക്കുന്ന കാഴ്ചകൾ നേരിൽ കണ്ട് കാമറയിൽ ചിത്രീകരിക്കാൻ വിദേശ മാധ്യമ പ്രവർത്തകരും ധാരാളം എത്തുന്നുണ്ട്. ശബരിമല സീസണിൽ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിദേശ സംഘങ്ങളിൽ മിക്കവരും എരുമേലി കൂടി ഉൾപ്പെടുത്തിയുള്ള പാക്കേജ് പ്രകാരമാണ് എത്തുന്നത്. ശബരിമല ദർശനത്തിനായി എത്തുന്ന വിദേശ സംഘങ്ങളുമുണ്ട്. മത സൗഹാർദം ഗവേഷണ പഠന വിഷയമാക്കി എത്തുന്ന വിദേശ ഗവേഷക സംഘങ്ങളും എരുമേലിയെ പഠനത്തിനായി തെരഞ്ഞെടുക്കുന്നുണ്ട്. എരുമേലിയിൽ ശബരിമല തീർഥാടന നാളുകളിൽ ഏറ്റവും ശ്രദ്ധേയമാകുന്ന ദിവസങ്ങളായ ചന്ദനക്കുട ആഘോഷത്തിന്റെയും ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളലിന്റെയും ദിവസങ്ങളിൽ വിദേശികളായ ഒട്ടനവധി പേർ എത്താറുണ്ട്. ലളിത വസ്ത്രങ്ങൾ ധരിച്ച് ചെരുപ്പ് ഇല്ലാതെ വനത്തിലൂടെ നടന്ന് കുന്നും മലയും താണ്ടി ശബരിമലയിലേക്ക് അയ്യപ്പഭക്തർ പോകുന്നതും…
Read More