കവിതയിൽ 28 വര്‍ഷം പിന്നിടുന്നു. കവിതയിലെ ജീവിതം എങ്ങനെയായിരുന്നു. കവിത എങ്ങനെ മാറിയെന്നാണ് വിലയിരുത്തൽ കവിതയില്‍ ഇപ്പോള്‍ സ്വതന്ത്രമായി ആര്‍ക്കും എഴുതാം. സ്വന്തം പരിസരത്തെ, വ്യത്യസ്ഥമായ ഭാഷയിലും നോട്ടങ്ങളിലും അവതരിപ്പിക്കുന്നവരാണ് കവിതയില്‍ ശ്രദ്ധിക്കപ്പെടുന്നത്. അല്ലാത്തവരുണ്ട്. ഇനിയുള്ള കാലം തൊഴിലിടങ്ങളില്‍പ്പോലും പിടിച്ചുനില്‍ക്കുന്നത് പുതുക്കപ്പെടുന്ന മനുഷ്യരായിരിക്കും. എനിക്കു മുന്‍പുള്ള എഴുത്തും എനിക്കു ശേഷമുള്ള എഴുത്തും ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നു. അതിനെ നിരന്തരം എഡിറ്റ് ചെയ്യാനുള്ള ശ്രമങ്ങളാണ് എന്റെ എഴുത്ത്. അതിവേഗം നഗരമായിക്കൊണ്ടിരിക്കുന്ന ഇടങ്ങളാണ് എന്റെ കവിതയില്‍ പലപ്പോഴും കടന്നുവരുന്നത്. നാം ജീവിക്കുന്ന പരിസരമാണ് നമ്മുടെ കവിതയെ മാറ്റുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കവിത പലപ്പോഴും സാധാരണക്കാരുടെ വിഷയമേ അല്ലെന്നു തോന്നിയിട്ടുണ്ട്. ലാവണ്യഭാഷയില്നിന്ന് ജീവിതപരിസരഭാഷയിലേക്കുള്ള മാറ്റം ലാവണ്യഭാഷയില്നിന്ന് കവിത പൂര്‍ണമായി മാറി എന്നു തോന്നിയിട്ടില്ല. ജീവിതപരിസരമുള്ള ലാവണ്യ ഭാഷയായി അത് കവിതയില്‍ ഹിറ്റാക്കിയെടുക്കുന്നവരുണ്ട്. എന്നാല്‍ അതിനുമുന്നെ തന്നെ ജീവിതപരിസരഭാഷ പല മുതിര്‍ന്ന കവികളിലും ഉണ്ടായിരുന്നു.…
Read MoreCategory: Today’S Special
കേട്ടറിഞ്ഞ എരുമേലിയുടെ ഒരുമ കാണാൻ വിദേശികളും; സ്വാമിമാരിൽ കൗതുകം നിറച്ച്കൊച്ചു മാക്സ്
എരുമേലി: ശബരിമല തീർഥാടന കാലത്തെ എരുമേലി കാണാൻ ആകാംക്ഷയോടെ എത്തുന്നവരിൽ വിദേശികളും നിരവധി. അയ്യപ്പഭക്തർ മുസ്ലിം പള്ളിയെ വലം വയ്ക്കുന്ന കാഴ്ചകൾ നേരിൽ കണ്ട് കാമറയിൽ ചിത്രീകരിക്കാൻ വിദേശ മാധ്യമ പ്രവർത്തകരും ധാരാളം എത്തുന്നുണ്ട്. ശബരിമല സീസണിൽ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിദേശ സംഘങ്ങളിൽ മിക്കവരും എരുമേലി കൂടി ഉൾപ്പെടുത്തിയുള്ള പാക്കേജ് പ്രകാരമാണ് എത്തുന്നത്. ശബരിമല ദർശനത്തിനായി എത്തുന്ന വിദേശ സംഘങ്ങളുമുണ്ട്. മത സൗഹാർദം ഗവേഷണ പഠന വിഷയമാക്കി എത്തുന്ന വിദേശ ഗവേഷക സംഘങ്ങളും എരുമേലിയെ പഠനത്തിനായി തെരഞ്ഞെടുക്കുന്നുണ്ട്. എരുമേലിയിൽ ശബരിമല തീർഥാടന നാളുകളിൽ ഏറ്റവും ശ്രദ്ധേയമാകുന്ന ദിവസങ്ങളായ ചന്ദനക്കുട ആഘോഷത്തിന്റെയും ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളലിന്റെയും ദിവസങ്ങളിൽ വിദേശികളായ ഒട്ടനവധി പേർ എത്താറുണ്ട്. ലളിത വസ്ത്രങ്ങൾ ധരിച്ച് ചെരുപ്പ് ഇല്ലാതെ വനത്തിലൂടെ നടന്ന് കുന്നും മലയും താണ്ടി ശബരിമലയിലേക്ക് അയ്യപ്പഭക്തർ പോകുന്നതും…
Read More2025-26 സാന്പത്തിക വർഷം 7.4 ശതമാനം ജിഡിപി വളർച്ച കൈവരിക്കും: പ്രവചനം ആർബിഐയുടെ വളർച്ചാ പ്രതീക്ഷയെ മറികടക്കുന്നത്; പുതിയ അനുമാനം കഴിഞ്ഞ വർഷത്തെ നിരക്കിനെ പിന്നിലാക്കുന്നു
ന്യൂഡൽഹി: ആഗോള സാന്പത്തിക വളർച്ച മന്ദഗതിയിലാകുന്പോഴും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവനയങ്ങൾ സാന്പത്തികസാഹചര്യങ്ങൾ അനിശ്ചിതത്വത്തിലാകുന്പോഴും 2025-26 സാന്പത്തിക വർഷം ഇന്ത്യ 7.4 ശതമാനം സാന്പത്തിക വളർച്ച കൈവരിക്കുമെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പ്രവചനം. ഏഷ്യയിലെ മൂന്നാമത്തെ സാന്പത്തിക ശക്തിയായ രാജ്യത്തിന്റെ കരുത്ത് തെളിയിക്കുന്നതാണ് ഈ പ്രവചനം. ഈ അനുമാനം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ വളർച്ചാ പ്രതീക്ഷയായ 7.3 ശതമാനത്തെ മറികടക്കുന്നതാണ്. കഴിഞ്ഞ വർഷത്തെ 6.5 ശതമാനം വളർച്ചയെയും പിന്നിലാക്കുന്നതാണ് പുതിയ പ്രവചനം. നടപ്പു സാന്പത്തികവർഷം നോമിനൽ ജിഡിപി എട്ടു ശതമാനം വളർച്ചപ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷമിത് 9.7 ശതമാനമായിരുന്നു. ഈ കണക്കുകളുടെ അടിസ്ഥാനത്തിലായിക്കും ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ്. 2023-24ൽ 9.2 ശതമാനം, 2024-25ൽ 6.5 ശതമാനം എന്നിങ്ങനെയായിരുന്നു കഴിഞ്ഞ രണ്ടു സാന്പത്തിക വർഷത്തെ രാജ്യത്തിന്റെ സാന്പത്തികവളർച്ച. ഇതിൽ 2023-24ലാണ്…
Read Moreഫോട്ടോയ്ക്ക് പോസ് ചെയ്ത് വിദേശ വനിതാ വിനോദസഞ്ചാരികൾ: തുറിച്ച് നോക്കി നിന്ന് പുരുഷൻമാർ: വായി നോക്കി വെറുതേ ആണുങ്ങളുടെ വില കളയല്ലേ ഡാ എന്ന് സോഷ്യൽ മീഡിയ
ഇന്ത്യയുടെ പൈതൃകവും പാരന്പര്യവും വ്യത്യസ്തമായ ഭൂപ്രകൃതിയുമെല്ലാം വിദേശികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിന് വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇന്ത്യയിലെത്തുന്ന സഞ്ചാരികൾക്ക് മതിയായ സുരക്ഷയും പരിഗണനയുമെല്ലാം ചെയ്ത് കൊടുക്കുന്നുണ്ടെന്ന് പറയുമെങ്കിലും അതിൽ ആശങ്ക സൃഷ്ടിക്കുന്നൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മുംബൈയിലെ ഗേറ്റ്വേ ഓഫ് ഇന്ത്യ സന്ദർശിക്കുന്നതിനായി എത്തിയതായിരുന്നു ഒരു കൂട്ടം വനിതകൾ. എന്നാൽ യുവതികൾ നിൽക്കുന്നതിനും ചുറ്റും ഒരു കൂട്ടം ചെറുപ്പക്കാർ പറ്റിക്കൂടി നിൽക്കുന്നു. യുവതികളാകട്ടെ കാഴ്ചകളൊക്കെ കണ്ട് എല്ലാ സ്ഥലവും വീക്ഷിച്ച് ഫോട്ടോ ഒക്കെ എടുത്ത് നടക്കുകയാണ്. എന്നാൽ ഇവർ ഫോട്ടോ എടുക്കുന്നത് നോക്കി ധാരാളം ചെറുപ്പക്കാരായ പുരുഷൻമാർ ഇവർക്ക് ചുറ്റും നിൽക്കുകയാണ്. ചിലരാകട്ടെ യുവതികളുടെ ഫോട്ടോ അവരുടെ ഫോണിൽ പകർത്തുകയും ചെയ്യുന്നുണ്ട്. മറ്റു ചിലർ ആകട്ടെ ആദ്യമായി സ്ത്രീകളെ കണ്ട അന്പരപ്പോടെ നോക്കി നിൽക്കുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വീഡിയോ വൈറലായതോടെ നിരവധി…
Read Moreആനപ്പാപ്പാന്റെ ‘പാന്പുകളി’: പേടിമാറാന്‍ ഏഴുമാസം പ്രായമുള്ള കുഞ്ഞുമായി ആനയുടെ അടിയിലൂടെ നടത്തം: നിലത്ത് വീണ്കുട്ടി; രക്ഷപെട്ടത് തലനാരിഴയ്ക്ക്
അന്ധവിശ്വാസത്തിന്റെ പേരിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ പണയംവച്ച് അപകടകരമായ അഭ്യാസം. മുൻപ് പാപ്പാൻ ഉൾപ്പെടെയുള്ളവരെ കൊലപ്പെടുത്തിയ ചരിത്രമുള്ള ആനയുടെ വയറിനടിയിലൂടെ മാറ്റുന്നതിനിടെ കൈവിട്ട് കുഞ്ഞ് നിലത്തുവീണു. ഹരിപ്പാട് നടന്ന ഈ ഞെട്ടിക്കുന്ന സംഭവത്തിൽ, തലനാരിഴയ്ക്കാണ് പിഞ്ചുകുഞ്ഞ് വലിയൊരു അപകടത്തിൽനിന്നു രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം ക്ഷേത്രത്തിൽ കുഞ്ഞിന്റെ ചോറൂണ് ചടങ്ങിന് എത്തിയപ്പോഴായിരുന്നു ഈ അപകടകരമായ നീക്കം. ഹരിപ്പാട് സ്കന്ദൻ എന്ന ആനയുടെ അടിയിലൂടെയാണ് കുഞ്ഞിനെ മാറ്റാൻ ശ്രമിച്ചത്. ഒരു പാപ്പാൻ കുഞ്ഞിനെ ആനയുടെ തുമ്പിക്കൈക്കടിയിലൂടെ മറുവശത്തുള്ള പാപ്പാന് കൈമാറുകയും രണ്ടാമത്തെ പാപ്പാൻ കുഞ്ഞുമായി ആനയുടെ കാലുകൾക്കിടയിലൂടെ തിരികെ വരാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടയിലാണ് പാപ്പാന്റെ കൈയിൽനിന്നു വഴുതി കുഞ്ഞ് ആനയുടെ കാൽച്ചുവട്ടിലേക്ക് വീണത്. ഭാഗ്യംകൊണ്ട് മാത്രമാണ് ആന കുഞ്ഞിനെ ചവിട്ടാതിരുന്നത്. ഉടൻ തന്നെ പാപ്പാൻ കുഞ്ഞിനെ വാരിയെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
Read Moreസംസ്ഥാനത്തെ “ബേബി’ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നിക്ക് മാംഗല്യം; കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി ജിതിനാണ് വരൻ
ചെറുതോണി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നിക്ക് മംഗല്യം. വെള്ളയാംകുടി ഉപ്പുമാക്കൽ തോമസിന്റെയും സാലമ്മയുടെയും മകൻ ജിതിൻ തോമസാണ് വരൻ.15നാണ് വിവാഹം. ചുരുളി സെന്റ് തോമസ് ഫെറോന പള്ളിയിൽ നടന്ന മനഃസമ്മതത്തിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കളടക്കം നിരവധിപേർ പങ്കെടുത്തു. സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് സാന്ദ്ര. ചേലച്ചുവട് വടക്കേത്തലക്കൽ ജിന്നി ദേവസ്യയുടെയും റീനയുടെയും മൂത്ത മകളാണ്. വരൻ ജിതിൻ കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. ഇത്തവണ ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചത് സാന്ദ്രയാണ്.കട്ടപ്പന ഗവ. കോളജിൽ വൈസ് ചെയർപേഴ്സണായാണ് രാഷ്ട്രീയ പ്രവേശനം. ഗവ. കോളജിലെ പ്രിയദർശിനി പ്രസിഡന്റ്, മുൻ ബ്ലോക്ക് പഞ്ചായത്തംഗം എന്നീ നിലയിലും പ്രവർത്തിച്ചു. ഇപ്പോൾ യൂത്ത് കോൺഗ്രസ് ഇടുക്കി നിയോജക മണ്ഡലം സെക്രട്ടറിയുമാണ്. കട്ടപ്പന ഗവ. കോളജിലും തൊടുപുഴ ന്യൂമാൻ കോളജിലുമായാണ് ഉന്നത വിദ്യാഭ്യാസം…
Read Moreവെനസ്വേലയിൽ തിരിച്ചെത്തും, നൊബേൽ പുരസ്കാരം ട്രംപുമായി പങ്കുവയ്ക്കും: മരിയ മച്ചാഡോ
ന്യൂയോർക്ക്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കിയതിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നന്ദി പറഞ്ഞ് വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ. തനിക്കു ലഭിച്ച സമാധാന നൊബേൽ പുരസ്കാരം ട്രംപുമായി പങ്കിടുമെന്നും അമേരിക്കൻ ടിവി ചാനലിനു നല്കിയ അഭിമുഖത്തിൽ മരിയ പറഞ്ഞു. സമാധാന നൊബേൽ പുരസ്കാരം പ്രഖ്യാപിച്ച ഒക്ടോബർ 10നു ശേഷം ട്രംപുമായി സംസാരിച്ചിട്ടില്ലെന്ന് മരിയ വ്യക്തമാക്കി. നൊബേൽ വെനസ്വേലൻ ജനതയ്ക്കു ലഭിച്ച പുരസ്കാരമാണ്. അതു ട്രംപിനു നല്‍കാനും പങ്കുവയ്ക്കാനും ആഗ്രഹിക്കുന്നു. വെനസ്വേലയിലേക്ക് ഉടൻ മടങ്ങാനാഗ്രഹിക്കുന്നതായി മരിയ വെളിപ്പെടുത്തി. വെനസ്വേലയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും മരിയ ആവശ്യപ്പെട്ടു. അതേസമയം, മഡുറോ പുറത്താക്കപ്പെട്ട വെനസ്വേലയിൽ മരിയയുടെ ഭരണം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഭരണം നടത്താനുള്ള ശേഷി മരിയയ്ക്കില്ലെന്നും വെനസ്വേലയിൽ മരിയയെ ആരും ബഹുമാനിക്കുന്നില്ലെന്നുമാണ് ട്രംപ് പറഞ്ഞത്. സമാധാന നൊബേൽ ലഭിക്കാത്തതിൽ ട്രംപിന് മരിയയോടു നീരസമുള്ളതായി…
Read Moreപതിനെട്ട് കാരറ്റ് സ്വർണത്തിനു ഡിമാൻഡ് കൂടുന്നു; അകലുകയല്ല, അവർ അടുക്കുകയാണ്
കോട്ടയം: സ്വർണവില ലക്ഷപ്രഭയിൽ മിന്നിത്തിളങ്ങുന്പോൾ ജനങ്ങൾ സ്വർണത്തോട് അകലം പാലിക്കുകയല്ല, ആകാവുന്ന രീതിയിലൊക്കെ അടുക്കാൻ നോക്കുകയാണെന്ന് റിപ്പോർട്ട്. സ്വർണവില ലക്ഷവും പിന്നിട്ട് കുതിക്കുന്പോൾ ഉള്ളിൽ ആഹ്ലാദംകൊള്ളുന്നവരാണ് സ്ത്രീജനങ്ങളെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രത്യേകിച്ച് തെക്കെ ഇന്ത്യയിലെ വീട്ടമ്മമാരും സ്ത്രീകളും. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലാണ് സ്വർണത്തെ പ്രിയപ്പെട്ട ആഭരണങ്ങളായി സ്വന്തമാക്കിയവരും പാരന്പര്യമായി കൈമാറിക്കിട്ടിയവരും ഏറെ. ശരാശരി അഞ്ചു പവന്റെ ആഭരണങ്ങളെങ്കിലും സ്വന്തമായിട്ടുള്ളവരാണ് സാധാരണ കുടുംബങ്ങളിലെ സ്ത്രീകൾ പോലും. ഏറ്റവും വലിയ കരുതലും സന്പാദ്യവുമായിട്ടാണ് അവരിൽ പലരും സ്വർണാഭരണങ്ങളെ പരിഗണിക്കുന്നത്. എന്തൊക്കെ നഷ്ടമായാലും സ്വർണം നഷ്ടമാകാതിരിക്കാൻ ശ്രദ്ധിക്കുന്നവരാണ് ഇന്ത്യൻ സ്ത്രീകൾ. ലോകത്തിലെ ആകെ സ്വർണത്തിന്റെ 11 ശതമാനം ഇന്ത്യൻ സ്ത്രീകളുടെ കൈവശമാണെന്നാണ് ഒരു റിപ്പോർട്ട് പറയുന്നത്. ഏകദേശം 24,000 ടൺ സ്വർണമാണ് ഇന്ത്യൻ സ്ത്രീകൾ ആഭരണങ്ങളായി സൂക്ഷിച്ചിട്ടുള്ളതത്രേ. ഇപ്പോൾ സ്വർണവിലയിൽ കുതിപ്പുണ്ടാകുന്പോൾ കൈയിലിരിക്കുന്ന ആഭരണങ്ങൾക്കും സമ്പാദ്യത്തിനും മൂല്യം കുതിക്കുന്നുവെന്നതാണ് അവർക്ക് ആഹ്ലാദം…
Read Moreസൗഹൃദം പ്രണയത്തിലേക്ക്.. വിദേശവനിതയെ ജീവിതപങ്കാളിയാക്കി പാറത്തോട്ടുകാരന് സുബിന്
കാഞ്ഞിരപ്പള്ളി: വിദേശവനിതയെ താലിചാര്‍ത്തി ജീവിതപങ്കാളിയാക്കി പാറത്തോട്ടുകാരന് യുവാവ്. പാറത്തോട് പൊടിറ്റം കൊച്ചുപുരയ്ക്കല്‍ ബാബു-അന്നമ്മ ദമ്പതികളുടെ മകന് സുബിന് ബാബുവാണ് ഫിലിപ്പീൻസുകാരിയായ ജെസീക്കയെ പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍ നടന്ന ചടങ്ങില്‍ ജീവിത സഖിയാക്കിയത്. വധുവിന്റെ അമ്മയും സഹോദരിയും സുഹൃത്തും ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയിരുന്നു.ഒരു വര്‍ഷം മുന്‍പാണ് സുബിന് ജെസീക്കയുമായി സൗഹൃദത്തിലാകുന്നത്. തുടര്‍ന്ന് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. ഇവരുടെ ഇഷ്ടത്തിന് വീട്ടുകാരും സമ്മതം അറിയിച്ചതോടെയാണ് വിവാഹത്തിലേക്ക് കടന്നത്. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റം വിവാഹതിരുക്കര്മങ്ങളില് മുഖ്യകാര്‍മികനായി.
Read Moreമണ്ണിനെ കൈവിടാതെ പന്തളത്തെ കർഷകർ; കൃഷിപ്പണിക്ക് ഇതര സംസ്ഥാനക്കാരും
പന്തളം: പ്രതികൂല കാലാവസ്ഥയും ഉയർന്ന ഉത്പാദനച്ചെലവും വിപണിയിലെ വിലത്തകർച്ചയും പ്രതിസന്ധിയിലാഴ്ത്തുമ്പോഴും കൃഷിയെ മുറുകെപ്പിടിക്കുകയാണ് പന്തളത്തെ കർഷകർ.കൃഷിയിറക്കാൻ അനുകൂലമല്ലാത്ത സാഹചര്യം പലയിടങ്ങളിലുമുണ്ടെങ്കിലും പ്രതീക്ഷയുടെ വിത്ത് കൈവിടാതെ കർഷകർ പാടത്ത് പണിയെടുക്കുകയാണ്. പന്തളം നഗരസഭ, കുളനട, തുമ്പമൺ, പന്തളം തെക്കേക്കര പഞ്ചായത്തുകളിലെയും പാടശേഖരങ്ങളിൽ കൃഷിയിറക്കിത്തുടങ്ങി. നാട്ടിലെ കർഷകരുടെ കുറവുകാരണം ഇതരസംസ്ഥാനതൊഴിലാളികളാണ് പാടത്തെ കൃഷി ജോലികൾക്കായി ഇറങ്ങിയിരിക്കുന്നത്. മുപ്പതിലധികം ഇതര സംസ്ഥാനതൊഴിലാളികളാണ് കഴിഞ്ഞദിവസം കുളനട പഞ്ചായത്തിലെ മാന്തുക പാടശേഖരത്തിൽ ഞാറ് നടാനെത്തിയത്. പാടത്തെ കൃഷിയിൽ ആദ്യം ഇവർ എത്തിയിരുന്നില്ലെങ്കിലും സ്ത്രീകളുൾപ്പെടെയുള്ള ഇതര സംസ്ഥാന തൊഴിലാളികൾ ഇപ്പോൾ പാടത്ത് എല്ലാ സമയത്തും കൃഷിക്കെത്തുന്നുണ്ട്. കൃഷിപ്പണി അറിയാവുന്ന പ്രദേശവാസികളും ഇവരുടെ കൂട്ടത്തിലുണ്ട്. പന്തളം നഗരസഭയിലെ കരിങ്ങാലിപ്പാടം, കുളനട പഞ്ചായത്തിലെ മാന്തുക ഒന്നും രണ്ടും പുഞ്ചകൾ, തുമ്പമൺ, പന്തളം തെക്കേക്കര പഞ്ചായത്തിലെ മാവര പാടം എന്നിവിടങ്ങളിലാണ് കൃഷിയിറക്കിത്തുടങ്ങിയത്. പാട്ടത്തിനെടുത്ത പാടത്ത് കഷ്ടപ്പെട്ട് കൃഷിയിറക്കി കൊയ്തെടുത്ത നെല്ല്…
Read More