സർക്കാർ റസ്റ്റ് ഹൗസുകളിൽ പൊതുജനങ്ങൾക്കും താമസിക്കാം, വെറും 400 രൂപയ്ക്ക് ! പൊതുജനങ്ങൾക്കുള്ള ബുക്കിംഗ് ഇന്നുമുതൽ 

കോട്ടയം: പൊതുമരാമത്ത് വകുപ്പിന്‍റെ റസ്റ്റ് ഹൗസുകൾ ഇനി പീപ്പിൾസ് റസ്റ്റ് ഹൗസുകളായി മാറുന്നു. ഇതോടെ ജില്ലയിലെ 10 റസ്റ്റ് ഹൗസുകൾക്ക് ജനകീയ മുഖം കൈവരും. രാഷ്ട്രീയക്കാരും നേതാക്കളും തന്പടിച്ചിരുന്ന റസ്റ്റ് ഹൗസുകളിൽ ഇനി പൊതുജനങ്ങൾക്കു കുറഞ്ഞ ചെലവിൽ താമസിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യമുണ്ടാകും. റസ്റ്റ് ഹൗസുകൾ പീപ്പിൾസ് റസ്റ്റ് ഹൗസുകളായി മാറുന്നതിനൊപ്പം ഇന്നുമുതൽ പൊതുജനങ്ങൾക്ക് ബുക്ക് ചെയ്യാൻ പാകത്തിന് ഓണ്‍ലൈൻ സംവിധാനവും നിലവിൽ വരും. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കഴിഞ്ഞദിവസം നിയമസഭയിലാണ് റസ്റ്റ് ഹൗസുകൾ പീപ്പിൾസ് റസ്റ്റ് ഹൗസുകളായി മാറ്റുമെന്നു പ്രഖ്യാപിച്ചത്. നിലവിൽ ജില്ലയിൽ 10 റസ്റ്റ് ഹൗസുകളാണുള്ളത്. കോട്ടയം, ചങ്ങനാശേരി, പാലാ, അരുണാപുരം, കടുത്തുരുത്തി, വൈക്കം, കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം, ഈരാറ്റുപേട്ട എന്നിവിടങ്ങളിലാണ് റസ്റ്റ് ഹൗസുകളുള്ളത്. ഇതിൽ കോട്ടയം, ചങ്ങനാശേരി, വൈക്കം, അരുണാപുരം, കടുത്തുരുത്തി എന്നിവയാണ് ഫസ്റ്റ് ക്ലാസ് റസ്റ്റ് ഹൗസുകൾ.പൊതുജനങ്ങൾക്ക് ബുക്കിംഗ് സൗകര്യം…

Read More

ഇഷ്ടം പിടിച്ചു വാങ്ങേണ്ടതോ? പ്രണയാഭ്യർഥന നിരസിച്ച പെണ്‍കുട്ടിയുടെ കരണം അടിച്ചു തകർത്തു; 19 കാരൻ പോലീസ് പിടിയിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈയ്ക്ക് കടന്ന് പിടിച്ച് മർദിച്ച 19 വയസുകാരൻ പോലീസ് പിടിയിൽ. തൃക്കോവിൽവട്ടം ചേരിക്കോണം ചിറയിൽ വീട്ടിൽ അജിത്തിനെയാണ് കണ്ണനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 29ന് വൈകുന്നേരം അജിത്ത് പെണ്‍കുട്ടിയെ റോഡിൽ തടഞ്ഞ് നിർത്തി കൈയ്ക്ക് കടന്ന് പിടിച്ച് കരണത്ത് അടിക്കുകയായിരുന്നു. പെണ്‍കുട്ടി ഇയാളുടെ പ്രണയാഭ്യർഥന നിരസിക്കുകയും ശല്യം ചെയ്യരുതെന്ന് താക്കീത് ചെയ്യുകയും ചെയ്ത വിരോധത്തിലാണ് ഇയാൾ പെണ്‍കുട്ടിയെ പരസ്യമായി കടന്ന് പിടിച്ചത്. പെണ്‍കുട്ടിയുടെ പരാതിയിൽ പോലീസ് അജിത്തിനെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ സ്ത്രീകൾക്ക് നേരെയുളള അതിക്രമത്തിനും പോക്സോ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തു.

Read More

വൈറ്റിലയിലെ കാറപകടത്തിൽ  മുൻ മിസ് കേരളയും റണ്ണറപ്പും മരിച്ചു;  ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിടെയാണ് അപകടം; രണ്ട് പേർക്ക് സാരമായ പരിക്ക്

  കൊച്ചി: കൊച്ചി വൈറ്റിലയിലുണ്ടായ വാഹനാപകടത്തിൽ മുൻ മിസ് കേരളയും റണ്ണറപ്പും മരിച്ചു. 2019 ലെ മിസ് കേരള അൻസി കബീറും (25) റണ്ണറപ്പ് അഞ്ജന ഷാജനും(26) ആണ് മരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് സ്വദേശിനിയാണ് അൻസി കബീർ. തൃശൂർ സ്വദേശിനിയാണ് അഞ്ജന ഷാജൻ. കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിക്, അബ്ദുൾ റഹ്മാൻ എന്നിവരെ എറണാകുളം മെഡിക്കൽ സെന്‍റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെ എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ചാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച കാർ ബൈക്കിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാൻ പെട്ടെന്നു വെട്ടിച്ചതാണ് അപകടമുണ്ടാക്കിയതെന്നാണ് കരുതുന്നത്. കാർ പൂർണമായും തകർന്ന അവസ്ഥയിലാണ്. ഇരുവരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. നാലുപേരാണ് കാറിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരിൽ ഒരാളുടെ അവസ്ഥ ഗുരുതരമാണ്. ബൈക്ക് യാത്രികനും പരിക്കേറ്റു. ഇദ്ദേഹത്തെയും…

Read More

ബിനീഷ് ജയിലില്‍ കിടന്നപ്പോള്‍ സിപിഎം പോലും സഹായിച്ചില്ല ! ബിനീഷിനെതിരായ അന്വേഷണം രാഷ്ട്രീയമാണെന്നും വാസ്തവമില്ലെന്നും ഭാര്യ റെനീറ്റ

ബിനീഷ് കോടിയേരി ജയിലില്‍ കിടന്നപ്പോള്‍ സിപിഎം പോലും സഹായിച്ചില്ലെന്ന് ഭാര്യ റെനീറ്റ. കോടിയേരി തികച്ചും നിസ്സഹായനായിരുന്നുവെന്നും റെനീറ്റ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിനോടാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ജയില്‍ മോചിതനായ ശേഷം ബിനീഷ് കോടിയേരി ഉന്നയിച്ച ആരോപണങ്ങള്‍ നേരത്തെ ആകാമായിരുന്നുവെന്നും ഭാര്യ റെനീറ്റ പറഞ്ഞു. അവര്‍ ആവശ്യപ്പെട്ടതിനോടൊന്നും വഴങ്ങാത്തതുകൊണ്ട് ഒരു വര്‍ഷം കൂടി ജയിലില്‍ കിടക്കേണ്ടി വന്നു. ബിനീഷിനെതിരായ അന്വേഷണം രാഷ്ട്രീയമാണ്. ഇതില്‍ വാസ്തവമില്ലെന്നും റെനീറ്റ വ്യക്തമാക്കി. റെനീറ്റയുടെ വാക്കുകള്‍ ഇങ്ങനെ…ജയിലില്‍ കിടന്നപ്പോള്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് പോലും ഞങ്ങള്‍ക്ക് യാതൊരു സഹായവും ലഭിച്ചിട്ടില്ല. ഇടപെട്ടിരുന്നുവെങ്കില്‍ ഒരു വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നു. ഇഡി ആരുടെയൊക്കെയോ പേരുപറയാന്‍ നിര്‍ബന്ധിച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന് യാതൊരു തരത്തിലും ഇടപെടാന്‍ സാധിച്ചിട്ടില്ല. അതുഎന്തുകൊണ്ടാണെന്ന് മനസിലാക്കാനുള്ള ബുദ്ധി എനിക്കുണ്ട്. അച്ഛന്‍ നില്‍ക്കുന്ന സ്ഥാനത്ത് നിന്നുകൊണ്ട് ഇടപെടാന്‍ കഴിയില്ല.’ റെനീറ്റ പറഞ്ഞു. ഇത്തരം ആരോപണം ഉയര്‍ന്നപ്പോഴും…

Read More

അവള്‍ക്കെന്റെ മകളുടെ പ്രായമല്ലേ ഉള്ളൂ..അവള്‍ക്കു സംഭവിച്ച ദുരന്തത്തില്‍ സങ്കടപ്പെടുന്നയാളാണ് ! ആ പിതാവിനു വേണ്ടി പറയാന്‍ ആരുമില്ലെന്ന് സജി ചെറിയാന്‍…

കുട്ടിയെ ദത്ത് കൊടുത്ത വിഷയത്തില്‍ മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശത്തിനെതിരേ കുട്ടിയുടെ അമ്മ അനുപമ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി സജി ചെറിയാന്‍ രംഗത്തെത്തിയിരിക്കുകയാണ്. അനുപമയെയും അജിത്തിനെയും വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നും പെണ്‍കുട്ടികള്‍ പ്രായോഗികമായി ചിന്തിക്കണമെന്നു മാത്രമാണ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. മൂന്നു പെണ്‍കുട്ടികളുടെ പിതാവ് എന്ന നിലയിലായിരുന്നു തന്റെ പരാമര്‍ശമെന്നും മന്ത്രി പറഞ്ഞു. ആ കുട്ടിക്ക് എന്തെങ്കിലും പ്രയാസമുണ്ടെങ്കില്‍, ആ കുട്ടിയെ ഉദ്ദേശിച്ചല്ല ഞാന്‍ പറഞ്ഞത്. അവള്‍ക്കെന്റെ മോളുടെ പ്രായമല്ലേ ഉള്ളൂ. അവള്‍ക്കു സംഭവിച്ച ദുരന്തത്തില്‍ സങ്കടപ്പെടുന്നയാളാണ്. ആ പിതാവിനെപ്പറ്റി തിരക്കിയപ്പോള്‍ ഹൃദയശസ്ത്രക്രിയ കഴിഞ്ഞതാണെന്ന് അറിഞ്ഞു. ക്രിമിനല്‍ കുറ്റം ചെയ്‌തെന്നു പറഞ്ഞ് കേസ് കൊടുത്തെന്നു കേട്ടപ്പോള്‍ വിഷമം തോന്നി. ആ പിതാവിനു വേണ്ടി പറയാന്‍ ആരുമില്ല. അവര്‍ ചെയ്തതു തെറ്റായിരിക്കാം. അതു നിയമത്തിന്റെ വഴിക്കു പോകട്ടെ മന്ത്രി വിശദീകരിച്ചു. മന്ത്രിയുടെ മുന്‍…

Read More

വാക്‌സിന്‍ എടുത്തവരിലും ഡെല്‍റ്റ പടര്‍ന്നു പിടിക്കുന്നു ! വീട്ടിലെ മറ്റ് അംഗങ്ങളിലേക്കും പടരും; ഇതുവരെയുള്ള ധാരണകളെ പൊളിച്ചെഴുതി പുതിയ പഠനം…

കോവിഡിന്റെ ഡെല്‍റ്റ വകഭേദം വാക്‌സിന്‍ എടുത്തവരില്‍ നിന്ന് വീട്ടിലെ മറ്റ് അംഗങ്ങളിലേക്ക് എളുപ്പം പടരുമെന്ന് പുതിയ പഠനം. വാക്‌സിന്‍ എടുത്തവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരില്ലെന്ന ധാരണയാണ് ഇതുവരെ നിലനിന്നിരുന്നത്. എന്നാല്‍ പുതിയ പഠനം എല്ലാ പ്രതീക്ഷകളെയും അസ്ഥാനത്താക്കുന്നതാണ്. വാക്സിന്‍ എടുത്തവരിലും എങ്ങനെയാണ് ഡെല്‍റ്റ വേരിയന്റ് പടരുന്നതെന്ന് വിശദീകരിക്കുന്നതാണ് പഠനം. വാക്സിന്‍ എടുത്തവരില്‍ അണുബാധ വളരെപ്പെട്ടെന്ന് ഇല്ലാതാകുമെങ്കിലും വൈറല്‍ ലോഡ് വാക്സിന്‍ എടുക്കാത്തവര്‍ക്ക് സമാനമായി തുടരുമെന്നാണ് ഗവേഷകര്‍ പറയുന്നത്. രോഗം ബാധിച്ച ആളുകളില്‍ നിരന്തരം നടത്തിയ പഠനത്തിന്റെ ഫലമായാണ് വാക്സിന്‍ എടുത്തവരില്‍ നിന്ന് വീടുകളില്‍ ഉള്ളവരിലേക്ക് രോഗബാധ പകരുമെന്ന് കണ്ടെത്തിയതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. അനിക സിങ്കനായഗം പറഞ്ഞു. വാക്സിന്‍ എടുത്തവരിലേക്കും ഇത്തരത്തില്‍ വൈറസ് പകരുമെന്നാണ് കണ്ടെത്തല്‍.അതേസമയം വാക്സിനെടുത്തവര്‍ക്ക് വൈറസ് ബാധ ഉണ്ടാകാന്‍ സാധ്യത കുറവാണെന്നും പഠനത്തില്‍ പറയുന്നു. കോവിഡ് തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം…

Read More

നല്ല ഗുരുത്വം ഉള്ള പിള്ളേരുടെ ഗുരു ദക്ഷിണ ! ക്ലാസില്‍ മൊബൈല്‍ ഫോണ്‍ വിലക്കിയതിന് അധ്യാപകനെ കൂട്ടംകൂടി ‘പഞ്ഞിക്കിട്ട്’ ശിഷ്യന്മാര്‍…

ക്ലാസില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കിയ അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ കൂട്ടംകൂടി മര്‍ദ്ദിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയും മറ്റു രണ്ട് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് അധ്യാപകന്റെ പരാതി. കമ്പ്യൂട്ടര്‍ അധ്യാപകനായ സയ്യദ് വാസിഖ് അലിക്കാണ് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സ്‌കൂളിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ക്ലാസില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചതോടെ കറുത്ത തുണികൊണ്ട് അധ്യാപകന്റെ മുഖം മൂടിയ ശേഷമായിരുന്നു മര്‍ദനം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായും മറ്റു രണ്ടു വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞ ശേഷം അവര്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. തിരിച്ചറിയാത്ത മറ്റു രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കെതിരേ വധശ്രമത്തിനാണ് കേസെടുത്തത്. കുറ്റക്കാരായ മറ്റു വിദ്യാര്‍ത്ഥികളെ…

Read More

ജൈവായുധമല്ല! കോവിഡ് വൈറസിന്‍റെ ഉദ്ഭവം കണ്ടെത്താനായേക്കില്ല; യുഎസ് ഇന്‍റലിജൻസ് പറയുന്നതിങ്ങനെ…

വാഷിംഗ്ടൺ ഡിസി: കോവിഡ് വൈറസിന്‍റെ ഉദ്ഭവം ഒരിക്കലും കണ്ടെത്താനായേക്കില്ലെന്നു യുഎസ് ഇന്‍റലിജൻസ് ഏജൻസികൾ. അതോടൊപ്പം, ജൈവായുധമായി വികസിപ്പിക്കപ്പെട്ടതല്ല ഈ വൈറസെന്നും ഇവർ അനുമാനിക്കുന്നു. വൈറസ് ഉദ്ഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ യുഎസ് നാഷണൽ ഇന്‍റലിജൻസ് ഡയറക്ടറുടെ ഓഫീസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇതു പറയുന്നത്. ജന്തുക്കളിൽനിന്നും പരീക്ഷണശാലയിൽനിന്നു മനുഷ്യരിലേക്കു പകരാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. വൈറസിന്‍റെ ഉദ്ഭവം സംബന്ധിച്ച് യുഎസിലെ ഇന്‍റലിജൻസ് ഏജൻസികൾ പലതട്ടിലാണ്. ചൈനയിലെ വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാകാം മനുഷ്യനിലേക്ക് ആദ്യമായി രോഗമെത്തിയതെന്ന് ഒരു ഏജൻസി ഭാഗിക ഉറപ്പോടെ അഭിപ്രായപ്പെടുന്നു. ജന്തുക്കളിൽനിനിന്ന് മനുഷ്യരിലേക്കു പകരാൻ വിരളമായ സാധ്യതയുണ്ടെന്ന് നാല് ഏജൻസികൾ ചൂണ്ടിക്കാട്ടി. വുഹാൻ നഗരത്തിൽ രോഗം പടരുന്നതിനുമുന്പ് ചൈനീസ് അധികൃതർക്ക് വൈറസിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. വൈറസിന്‍റെ ഉദ്ഭവം കണ്ടെത്താനുള്ള ആഗോള അന്വേഷണങ്ങളെ ചൈന തടസപ്പെടുത്തുന്നുണ്ടെന്നും കൂട്ടിച്ചേർക്കുന്നു.

Read More

ശുദ്ധമായ വെള്ളിയിൽ പ്രത്യേകമായി നിർമിച്ച ആറു മെഴുകു തിരികൾ തെളിക്കാവുന്ന മെഴുകുതിരിക്കാലുകൾ! മോദിയുടെ സ്നേഹോപഹാരം…

പ്രത്യേക ലേഖകൻ വത്തിക്കാൻ സിറ്റി: ശുദ്ധമായ വെള്ളിയിൽ പ്രത്യേകമായി നിർമിച്ച ആറു മെഴുകു തിരികൾ തെളിക്കാവുന്ന മനോഹര വിളക്കാണ് ഇന്ത്യയുടെ സ്നേഹോപകാരമായി ഫ്രാൻസിസ് മാർപാപ്പയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ സമ്മാനിച്ചത്. ഇന്ത്യയിലെ ശില്പികളുടെ ചാതുര്യം വെളിവാക്കുന്ന സമ്മാനം മാർപാപ്പയ്ക്കു വേണ്ടി ഇന്ത്യയിൽ പ്രത്യേകം തയാറാക്കി കൊണ്ടുവന്നതാണെന്ന് ഇതു സമ്മാനിക്കുന്പോൾ മോദി പാപ്പയോടു പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കാൻ പതിവായ ആഹ്വാനം ചെയ്യുന്ന ഫ്രാൻസിസ് പാപ്പയ്ക്കായി “കൈമറ്റ് ക്ലൈംബ്’ എന്ന പുസ്തകവും മോദി സമ്മാനിച്ചു. മരുഭൂമിയും ഒരിക്കൽ പൂന്തോട്ടമാകും എന്നർഥമുള്ള ബൈബിളിലെ ഏശയ്യാ പ്രവാചകന്‍റെ 32:15 വാക്യം ആലേഖനം ചെയ്ത വെങ്കല ഫലകമാണ് മോദിക്ക് മാർപാപ്പ സമ്മാനമായി നൽകിയത്. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്‌ല, ഇറ്റലിയിലെ അംബാസഡർ നീന മൽഹോത്ര തുടങ്ങിയവർ…

Read More

മാർപാപ്പയുടെ സന്ദർശനം അടുത്ത വർഷം! കേരളത്തിലും എത്തിയേക്കും; ഒരാഴ്ചത്തെ പര്യടനത്തിന് ആലോചന; ഊഷ്മള സ്വീകരണമൊരുക്കും

ജോർജ് കള്ളിവയലിൽ ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം അടുത്ത വർഷം യാഥാർഥ്യമായേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ക്ഷണമനുസരിച്ച് എത്തുന്ന മാർപാപ്പ കേരളത്തിലും പര്യടനം നടത്തും. ലോകരാഷ്‌ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ യശസുയർത്തുന്ന ചരിത്ര സന്ദർശനം വൻവിജയമാക്കാൻ മോദി സർക്കാർ ആലോചന തുടങ്ങി. എന്നാൽ, ഫ്രാൻസിസ് പാപ്പയുടെ ഇന്ത്യാ സന്ദർശനത്തിന്‍റെ വിശദാംശങ്ങളെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും പിന്നീടു മാത്രമേ അക്കാര്യം തീരുമാനിക്കൂവെന്നും വത്തിക്കാൻ കാര്യാലയത്തിലെയും കേന്ദ്രസർക്കാരിലെയും ഉന്നതർ ദീപികയോടു പറഞ്ഞു. രണ്ടു പതിറ്റാണ്ടിനു ശേഷമുള്ള മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം വിവിധ മതസമൂഹങ്ങൾ തമ്മിലുള്ള ഇഴയടുപ്പത്തിനും ലോകസമാധാനത്തിനും കാരണമാകുമെന്നാണു പ്രതീക്ഷ. ഡൽഹിക്കു പുറമെ കേരളം, മുംബൈ, കോൽക്കത്ത, മേഘാലയിലോ മറ്റേതെങ്കിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലോ ഉൾപ്പെടെ ഒരാഴ്ചയോളം നീളുന്ന സന്ദർശനത്തിനാണ് സാധ്യത. ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യനിലയുടെ അടിസ്ഥാനത്തിൽ ഡോക്ടർമാർ അനുവദിച്ചാൽ ഇന്ത്യയിൽ വിശദ പര്യടനത്തിനു പാപ്പാ തയാറായേക്കുമെന്നു വത്തിക്കാൻ സ്ഥാനപതി കാര്യാലയവും സൂചിപ്പിച്ചു.…

Read More