തിരുവനന്തപുരം: നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ‘തിരികെ സ്കൂളിലേക്ക്’ എന്ന പേരിലാണ് മാര്‍ഗരേഖ പുറത്തിറക്കിയത്. സ്കൂൾ തുറന്ന് ആദ്യ രണ്ടാഴ്ചത്തെ വിലയിരുത്തലിന് ശേഷം പാഠഭാഗങ്ങൾ ഏതൊക്കെ പഠിപ്പിക്കണം എന്നതിൽ സർക്കാർ തീരുമാനമെടുക്കും. ടൈം ടേബിൾ അതാത് സ്കൂളുകൾക്ക് തീരുമാനിക്കാം. പരമാവധി കുട്ടികളെ സ്കൂളിലേക്കെത്തിക്കാൻ രക്ഷിതാക്കളും അധ്യാപകരും ശ്രമിക്കണം. സ്കൂളിലെത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക വേണ്ട. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകളില്‍ ക്ലാസുണ്ടാവും. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച രക്ഷിതാക്കള്‍ മാത്രം കുട്ടികളെ സ്കൂളില്‍ വിട്ടാല്‍ മതിയാകുമെന്നും മന്ത്രി പറഞ്ഞു.
Read MoreCategory: Top News
ഡെല്‍റ്റയുടെ പുതിയ വകഭേദം എ വൈ 4.2 ഇന്ത്യയില്‍ വ്യാപിക്കുന്നു ! വാക്സിനെ അതിജീവിക്കുമെന്ന് സംശയം; ആശങ്കയേറ്റുന്ന പുതിയ വിവരങ്ങള്‍ ഇങ്ങനെ…
കോവിഡ് ഡെല്‍റ്റ വൈറസിന്റെ പുതിയ വകഭേദം’എവൈ.4.2′ കൂടുതല്‍ പേരില്‍ സ്ഥിരീകരിച്ചതോടെ രാജ്യം അതീവ ജാഗ്രതയില്‍. മേയ് അവസാനം മുതല്‍ സെപ്തംബര്‍ പകുതി വരെ കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച 19000 സാമ്പിളുകളില്‍ നിന്നാണ് പുതിയ വകഭേദം കണ്ടെത്തിയത്. യുകെയിലും ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് എവൈ.4.2 എന്ന പുതിയ ഡെല്‍റ്റ വകഭേദം കണ്ടെത്തിയതോടെ ഇംഗ്ലണ്ടില്‍ പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി കണ്ടെത്തി. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് എവൈ.4.2 വകഭേദത്തിന്റെ സ്പൈക്ക് പ്രോട്ടീനില്‍ രണ്ട് മ്യൂട്ടേഷനുകള്‍ അടങ്ങിയിട്ടുണ്ട്. ഒറിജിനല്‍ ഡെല്‍റ്റ വകഭേദത്തെക്കാള്‍ 10-15 ശതമാനം വരെ കൂടുതല്‍ വ്യാപനശേഷിയുളളതാണ് പുതിയ വകഭേദം. എന്നാല്‍ ഇതിനെക്കാള്‍ 50 മുതല്‍ 60 ശതമാനം വരെ കൂടുതല്‍ പകരുന്ന ആല്‍ഫ, ഡെല്‍റ്റ എന്നിവയുമായി…
Read Moreകുഞ്ഞുങ്ങള്‍ക്ക് വില 500 ഡോളര്‍, നിസ്സാര വിലയ്ക്ക് കൊച്ചു പെണ്‍കുട്ടികളെയും ലഭിക്കും ! പട്ടിണിമാറ്റാന്‍ സ്വന്തം കുട്ടികളെ വിറ്റ് അഫ്ഗാന് ജനത…
വിശപ്പിനു മുമ്പില്‍ എന്ത് ജാതി, എന്തു മതം എന്നൊക്കെ പറയാറുണ്ടെങ്കിലും ആവശ്യത്തിനു ഭക്ഷണം കിട്ടുന്ന സമയത്ത് നമ്മള് ഇതെല്ലാം മറക്കാറുണ്ട്. ഭക്ഷണമില്ലാതെ വിശന്നു വലയുമ്പോള്‍ വിശപ്പാണ് ഏറ്റവും വലിയ യാഥാര്‍ഥ്യമെന്ന് നാം തിരിച്ചറിയുമെന്നതിന് ദൃഷ് ടാന്തമാണ് അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ അവസ്ഥ. താലിബാനു കീഴില്‍ നരകജീവിതമാണ് ഈ ജനത നയിക്കുന്നത്. പകുതിയിലേറെ ജനങ്ങള്‍ക്ക് ആവശ്യത്തിനുള്ള ഭക്ഷണം ലഭിക്കാത്ത സാഹചര്യമാണ് ഇന്ന് അഫ്ഗാനിസ്ഥാനിലുള്ളത്. നിരവധി കുട്ടികള്‍ പട്ടിണികിടന്നു മരിച്ചപ്പോള്‍ മറുഭാഗത്ത്, നിത്യ ചെലവിനുള്ള വക കണ്ടെത്താന്‍ സ്വന്തം മക്കളെ വില്‍ക്കുകയാണ് ഒരുപറ്റം മാതാപിതാക്കള്‍. വരുന്ന മാസങ്ങളില്‍ ഏകദേശം 23 ദശലക്ഷം അഫ്ഗാന് പൗരന്മാര് ആവശ്യത്തിനു പോക്ഷകാഹാരം ലഭിക്കാതെ കഷ്ടപ്പെടുമെന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം പറയുന്നത്. ചിലപ്പോള്‍ കൂട്ടമരണം വരെ സംഭവിച്ചേക്കാം. അതോടൊപ്പം ഏകദേശം പത്തുലക്ഷത്തോളം കുട്ടികള്‍ അടിയന്തര ചികിത്സ ലഭിക്കാതെ മരണമടയാനുമുള്ള സാധ്യതയും ഏറെയാണ്. ലക്ഷക്കണക്കിന് ഡോളര്‍ ഉണ്ടെങ്കില്‍ മാത്രമേ…
Read Moreകള്ളന് കപ്പലിലോ? പോലീസ് സ്റ്റേഷനിലെ ലാപ്ടോപ്പ് പൊക്കി; കാണാതായിട്ട് ഒരാഴ്ച; നാണക്കേടിൽ പോലീസ് സേന
കെ.ഷിന്റുലാല്‍ കോഴിക്കോട്: കുറ്റകൃത്യം തടയാനായി എല്ലാ പോലീസ് സ്റ്റേഷനുകളേയും ബന്ധിപ്പിച്ചുകൊണ്ടുള്ള ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്വര്‍ക്ക് ആന്‍ഡ് സിസ്റ്റംസ് (സിസിടിഎന്‍സ്) സൗകര്യമുള്ള ലാപ്ടോപ്പ് പോലീസ് സ്റ്റേഷനില്‍നിന്നു ‘പൊക്കി’ ! കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ പന്തീരങ്കാവ് സ്റ്റേഷനിലുള്ള ലാപ്ടോപ്പാണ് കാണതായത്. ഒരാഴ്ചയായി ലാപ്ടോപ്പ് നഷ്ടമായെങ്കിലും ഇതുവരെ കണ്ടെത്താന്‍ പോലീസിനു സാധിച്ചിട്ടില്ല. പുറത്തുനിന്നുള്ളവര്‍ ലാപ്ടോപ്പ് മോഷ്ടിക്കാനുള്ള സാധ്യതയില്ലാത്തതിനാല്‍ കള്ളന് കപ്പലില്‍ തന്നെയായിരിക്കാനുള്ള സാധ്യതയാണ് പോലീസുദ്യോഗസ്ഥര്‍ കാണുന്നത്. എന്നാല്‍, എന്തിനു വേണ്ടിയാണ് ലാപ്ടോപ്പ് ‘പൊക്കി’യതെന്നത് അവ്യക്തമാണ്. ലാപ്ടോപ്പ് കാണാതായത് സേനയില്‍ ഗൗരവവിഷയമായി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇക്കാര്യം പുറത്തറിയാതിരിക്കാനുള്ള ജാഗ്രതയും പോലീസ് പുലര്‍ത്തുന്നുണ്ട്. സംഭവത്തില്‍ ഇതുവരെയും പോലീസ് കേസെടുത്തിട്ടില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയേകേണ്ട പോലീസിന് സ്വന്തം സ്റ്റേഷനിലെ സ്വത്തു പോലും സംരക്ഷിക്കാന്‍ കഴിയുന്നില്ലെന്ന ചോദ്യമാണ് ഉയരുന്നത്. 1,71,475 ജനങ്ങളാണ് പന്തീരാങ്കാവ് പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്നത്. ലാപ്ടോപ്പ് പോലും സംരക്ഷിക്കുന്നതില്‍…
Read Moreപതിനഞ്ചുകാരന്റെ സാഹസം ഇന്റർനെറ്റ് കാഴ്ചകളിൽ ഹരംകയറി! ഉദ്ദേശം ലൈംഗിക പീഡനം; കുറ്റകൃത്യം ചെയ്തത് കൃത്യമായ ആസൂത്രണത്തോടെ…
കൊണ്ടോട്ടി: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ പതിനഞ്ചുകാരനെ വഴിതെറ്റിച്ചത് ഇന്റർനെറ്റിന്റെ ദുരുപയോഗമെന്നു സംശയം. ഇന്റർനെറ്റിലെ ചില സൈറ്റുകൾ സന്ദർശിച്ച് അതിൽ ഹരംകയറിയാണ് ഇത്തരമൊരു സാഹസത്തിനു പത്താം ക്ലാസുകാരൻ തുനിഞ്ഞതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ പത്താംക്ലാസുകാരനെ കോഴിക്കോട് വെള്ളിമാട്കുന്ന് ഒബ്സര്‍വേഷന്‍ ഹോമിലേക്കു മാറ്റി. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് കൊണ്ടോട്ടി കൊട്ടുക്കരയിൽ 21 വയസുകാരിയായ യുവതി ആക്രമണത്തിനിരയായത്. സിസിടിവി ദൃശ്യങ്ങളും പെണ്‍കുട്ടിയുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പ്രദേശവാസിയായ പത്താം ക്ലാസുകാരനെ പൊലിസ് പിടികൂടിയത്. ആസൂത്രണത്തോടെ കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കുറ്റകൃത്യം ചെയ്തതെന്നു മലപ്പുറം ജില്ലാ പൊലിസ് മേധാവി എസ്.സുജിത് ദാസ് മാധ്യമങ്ങളോടു പറഞ്ഞു. ലൈംഗിക പീഡനമായിരുന്നു പ്രതിയുടെ ഉദ്ദേശം.15 വയസുകാരനാണെങ്കിലും പ്രതി നല്ല ആരോഗ്യമുള്ളയാളാണ്. ജില്ലാതല ജൂഡോ ചാന്പ്യനുമാണ്. പെണ്‍കുട്ടി കോളജിലേക്കു പോകുന്ന വഴിയില്‍ ഏറെ ദൂരം പിന്തുടര്‍ന്ന പ്രതി ആളൊഴിഞ്ഞ വാഴത്തോപ്പിലെത്തിയപ്പോള്‍…
Read Moreപോലീസ് സ്ഥലത്തെത്തിയത് ഭാര്യയെ തല്ലുന്ന ഭര്‍ത്താവിനെ പൊക്കാന്‍ ! ഒടുവില്‍ പോലീസ് രക്ഷിച്ചത് ഭര്‍ത്താവിന്റെ ജീവന്…
പതിവായി മദ്യപിച്ച് വീട്ടിലെത്തിയ ശേഷം ഭാര്യയെ തല്ലുന്ന ഭര്ത്താവിനെത്തിരക്കിയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പോലീസ് പരാതിക്കാരിയുടെ വീട്ടില്‍ എത്തിയത്. എന്നാല്‍ പോലീസ് രക്ഷിച്ചതാകട്ടെ ഭര്‍ത്താവിനെയും. ഒക്ടോബര്‍ 25ന് രാത്രി 11 മണിക്കാണ് പോലീസിന് പരാതി ലഭിച്ചത്. പട്രോളിംഗിലുണ്ടായിരുന്ന സബ് ഇന്‍സ്പെക്ടര്‍ പി.പി. ബാബുവും സിവില്‍ പോലീസ് ഓഫീസര്‍ കെ.കെ. ഗിരീഷും ഉടന്‍ സ്ഥലത്തേക്കു പോയി. പോലീസുകാര്‍ അവിടെയെത്തുമ്പോള്‍ വീടിനുപുറത്ത് പോലീസിനെ കാത്തുനില്ക്കുകയായിരുന്നു യുവതി. ഭര്‍ത്താവ് സ്ഥിരം മദ്യപിച്ച് തന്നെ ഉപദ്രവിക്കാറുണ്ടെന്ന് അവര്‍ പോലീസിനോട് പറഞ്ഞു. ഭര്‍ത്താവിനെ അന്വേഷിച്ച് ചെന്നപ്പോള്‍ ഉള്ളില്‍നിന്ന് പൂട്ടിയ മുറിയില്‍ ഫാനില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. ഉടന്‍ പോലീസുദ്യോഗസ്ഥര്‍ വാതില്‍ തകര്‍ത്ത് ഭര്‍ത്താവിനെ രക്ഷിച്ച് പോലീസ് ജീപ്പില്‍ത്തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. യുവാവ് അപകടനില തരണംചെയ്തിട്ടുണ്ട്. ഒരു മിനിറ്റെങ്കിലും വൈകിയിരുന്നെങ്കില്‍ ഇയാളുടെ ജീവന് നഷ്ടമാകുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Read Moreപിള്ളേരുടെ ആന വണ്ടി റെഡി! വനിതാ കണ്ടക്ടറും കുറഞ്ഞ നിരക്കും; സ്കൂൾ അധികൃതർ ആവശ്യപ്പെടുന്ന പക്ഷം ആയയോ സഹായിയോ ബസിൽ ഒപ്പം കൂട്ടാം
ചാത്തന്നൂർ: സ്കൂളുകൾക്കും കോളജുകൾക്കും വേണ്ടി കെഎസ്ആർടിസി വിട്ടു കൊടുക്കുന്ന ബോണ്ട് (ബസ് ഓൺ ഡിമാന്റ്) സർവീസുകളുടെ നിരക്ക് നിശ്ചയിച്ചു. 100 മുതൽ 200 കിലോമീറ്റർ വരെ പ്രതിദിന ദൂരത്തിന് (നാലു ട്രിപ്പുകൾ ) ആണ് തുക നിശ്ചയിച്ചിരിക്കുന്നത്. അധിക ദൂരമോട്രിപ്പോ ഓടിയാൽ അധിക ചാർജ് നല്‍കണം. ഒരു മാസത്തെ തുക മുൻകൂറായി അടയ്ക്കുകയും എല്ലാ മാസവും അഞ്ചിന് മുമ്പ് തുക അടയ്ക്കുകയും വേണമെന്നും സിഎംഡിയുടെ ഉത്തരവ്. സ്കൂൾ ബസുകളിൽ വനിതാ കണ്ടക്ടർമാരെ നിയമിക്കണം. സ്കൂൾ അധികൃതർ ആവശ്യപ്പെടുന്ന പക്ഷം ആയയോ സഹായിയോ ബസിൽ ഒപ്പം കൂട്ടാം. ഒരു ബസിൽ 40 കുട്ടികളെയാണ് അനുവദിക്കുന്നത്. മാസത്തിൽ 20 ദിവസത്തെ സർവീസാണ് നടത്തുക. അധിക ദിവസം അധിക തുക അധിക ദിവസം ബസ് ഓടിക്കേണ്ടി വന്നാൽ അധിക തുക സ്കൂൾ അധികൃതർ അടയ്ക്കണം. സ്കൂൾ സർവീസ് നടത്തുമ്പോൾ സ്കൂളിന്റെ പേരെഴുതിയ…
Read Moreകേരളത്തിന്റെ ആശങ്ക കണ്ടു..! ഇപ്പോഴത്തെ സാഹചര്യത്തിൽ ഇടുക്കി ഡാമില്‍ കൂടുതൽ ജലം ഉൾക്കൊള്ളാൻ കഴിയില്ല; മുല്ലപ്പെരിയാറിൽ ജലനിരപ്പ് കുറയ്ക്കാമെന്ന് മേൽനോട്ടസമിതി
ന്യൂഡൽഹി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിർത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി നിയോഗിച്ച മേൽനോട്ടസമിതി. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിജപ്പെടുത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന നിർണായക തീരുമാനം മൂന്നംഗ സമിതി ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. സമീപകാല കാലാവസ്ഥ മാറ്റങ്ങൾ പരിഗണിച്ചും ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലുമാണ് മേൽനോട്ട സമിതി മുല്ലപ്പെരിയാറിൽ ജലനിരപ്പ് കുറയ്ക്കണമെന്ന തീരുമാനമെടുത്തത്. കേരളത്തിൽ തുലാവർഷം തുടങ്ങുന്നതേയുള്ളൂ. മുല്ലപ്പെരിയാറിൽ ജലനിരപ്പ് വർധിച്ച് ഒഴുക്കിക്കളയേണ്ട അവസ്ഥ വന്നാൽ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുക. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവിടെ കൂടുതൽ ജലം ഉൾക്കൊള്ളാൻ കഴിയില്ല. അതുകൊണ്ടുതന്നെ പരമാവധി ജലം തമിഴ്നാട് കൊണ്ടുപോകണമെന്നും കഴിഞ്ഞ ദിവസം ഉന്നതതല സമിതി യോഗത്തിൽ കേരളം ആവശ്യപ്പെട്ടിരുന്നു. വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ ജലം സംഭരിക്കണമെന്നും തമിഴ്നാട് പ്രതിനിധിയോട് കേരളം ആവശ്യപ്പെട്ടു. തമിഴ്നാട് അംഗീകരിച്ച റൂൾ കർവ്…
Read Moreആശ്വസകരമായ തീരുമാനം… റിസർവേഷൻ ഇല്ലാത്ത ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കുന്നു; 23 ട്രെയിനുകളിൽ നവംബർ ഒന്നു മുതൽ ആരംഭിക്കും; യാത്രാനിരക്ക് പഴയതു തന്നെ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സ്പെഷ്യൽ ട്രെയിനുകളാക്കി നിർത്തിവെച്ചിരുന്ന റിസർവേഷൻ ഇല്ലാത്ത ജനറൽ കോച്ചുകൾ റെയിൽവെ പുനഃസ്ഥാപിക്കുന്നു. ദക്ഷിണ റെയിൽവെക്കു കീഴിലുള്ള 23 ട്രെയിനുകളില്‍ നവംബര്‍ ഒന്ന് മുതല്‍ ജനറല്‍ കോച്ചുകള്‍ ആരംഭിക്കാനാണ് റെയിൽവേയുടെ തീരുമാനം. നവംബര്‍ 10 മുതല്‍ ആറ് ട്രെയിനുകളില്‍ കൂടി ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കാനും റെയില്‍വെ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. യാത്രക്കാർ നിരന്തരമായി ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയിൽവെയുടെ ഈ നടപടി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ പോകുന്ന സാഹചര്യത്തില്‍ വിദ്യാർഥികൾക്കും മറ്റ് സ്ഥിരം യാത്രികര്‍ക്കും ഏറെ ആശ്വസകരമായ തീരുമാനമാണിത്. യാത്രാനിരക്ക് പഴയതു തന്നെകോവിഡിനു മുമ്പ് എക്സ്പ്രസ്, മെയില്‍ ട്രെയിനുകളില്‍ ഈടാക്കിയ യാത്രാനിരക്ക് തന്നെയാണ് തുടര്‍ന്നും ഈടാക്കുക. ഘട്ടംഘട്ടമായി മറ്റ് എക്സ്പ്രസ്, മെയില്‍ തീവണ്ടികളിലും ജനറല്‍ കോച്ചുകള്‍ തിരിച്ചു കൊണ്ടുവരും. മെമു അടക്കമുള്ള ചില ചുരുക്കം ട്രെയിനുകളില്‍ മാത്രമാണ് നിലവില്‍ അണ് റിസര്‍വ്ഡ് കോച്ചുകളുള്ളത്. നവംബര്‍…
Read Moreകൊണ്ടോട്ടിയിൽ കോളജ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; പതിനഞ്ചുകാരൻ കസ്റ്റഡിയിലെടുത്ത് പോലീസ്
മലപ്പുറം: കൊണ്ടോട്ടിയിൽ കോളജ് വിദ്യാർഥിനിക്ക് നേരെ പീഡനശ്രമം നടന്ന സംഭവത്തിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ. 15കാരനെയാണ് പോലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. പ്രതി കുറ്റം സമ്മതിച്ചുവെന്നാണ് സൂചന. തിങ്കളാഴ്ച ഉച്ചയ്ക്ക് കോളജിലേക്ക് പോകുകയായിരുന്ന 21കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്. ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്നയാൾ കീഴ്പ്പെടുത്തി വയലിലെ വാഴത്തോട്ടത്തിലേക്കു വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. കുതറിമാറി രക്ഷപ്പെട്ട പെൺകുട്ടിയെ ഇയാൾ വീണ്ടും ആക്രമിക്കാൻ ശ്രമിച്ചു. മുഖത്തു കല്ലുകൊണ്ടിടിച്ചു പരിക്കേൽപ്പിച്ചു. ഇതോടെ പെൺകുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു. പരിസരങ്ങളിലെ സിസിടിവി കാമറ ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചാണ് പ്രതിക്കായി പോലീസ് അന്വേഷണം നടത്തുന്നത്.
Read More