കോട്ടയം: നോക്കുകൂലിക്കെതിരെ തൊഴിലാളികൾക്കിടയിൽ ശക്തമായ അവബോധവുമായി സർക്കാർ. ‘നോ പറയാം നമുക്ക് നോക്കു കൂലിയോട്’ എന്ന പേരിൽ കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ജില്ലാ തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് അവബോധയോഗം നടത്തുന്നത്. ഇന്നു രാവിലെ 11ന് കോട്ടയം എംഎൽ റോഡിലുള്ള വ്യാപാര ഭവൻ ഹാളിൽ ചേരുന്ന അവബോധന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി ഉദ്ഘാടനം ചെയ്തു. കേരള ചുമുട്ടുതൊഴിലാളി ക്ഷേമ ബോർഡ് ചീഫ് എക്സിക്യൂട്ടീവ് കെ. ശ്രീലാൽ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ലേബർ ഓഫീസർ എം. ജയശ്രീ, ജില്ലാ ലേബർ ഓഫീസർ വി.ബി.ബിജു, ചുമട്ടുതൊഴിലാളി ക്ഷേമ ബേർഡ് അക്കൗണ്ട്സ് ഓഫീസർ പി. ആർ. ഉഷാകുമാരി എന്നിവർ അവബോധന പരിപാടിക്ക് നേതൃത്വം നൽകി. വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്ന കേരളത്തിലെ ചുമുട്ടുതൊഴിൽ മേഖലയിൽ നില നിന്നിരുന്ന നിയമവിരുദ്ധവും…
Read MoreCategory: Top News
പിജി ഡോക്ടറുടെ ഇടനിലക്കാൻ പരാതിക്കാരന്റെ വിട്ടിലെത്തി; പണം തിരികെ നൽകിയതായി രസീത് വേണമെന്ന് ആവശ്യപ്പെട്ട് തർക്കം; കുമരത്തുണ്ടായ വാക്കുതർക്കം ഇങ്ങനെ…
ഗാന്ധിനഗർ: ശസ്ത്രക്രിയ ഉപകരണങ്ങൾ കൂടിയ വിലയ്ക്ക് നൽകിയ സംഭവത്തിൽ പരാതിയുണ്ടായതിനെ തുടർന്ന് കൂടുതലായി വാങ്ങിയ പണം തിരികെ നൽകാമെന്ന് പറഞ്ഞ് ഏജന്റ് പരാതിക്കാരിയുടെ വീട്ടിലെത്തി. എന്നാൽ താൻ ഭർത്താവുമായി കുമരകം ആശുപത്രിയിൽ തുടർ ചികിത്സയിലാണെന്നും, വീട്ടിൽ മകനെ പണം ഏല്പിച്ചാൽ മതിയെന്നും വീട്ടമ്മ. പണം തിരികെത്തരുന്പോൾ വീട്ടമ്മ പണം കൈപ്പറ്റിയതായി രസീത് തരണമെന്ന് ഏജന്റ്. അതിന് തയാറല്ലെന്ന് വീട്ടമ്മ. എന്നാൽ ശസ്ത്രക്രിയ ഉപകരണങ്ങൾ തന്നപ്പോൾ ഏജന്റ് കൈപ്പറ്റിയ 12,000 രൂപയുടെ രസീത് വീട്ടമ്മ തിരികെ ഏല്പിക്കണമെന്നായി ഏജന്റ്. തർക്കത്തിനൊടുവിൽ പിന്നെക്കാണാമെന്ന് പറഞ്ഞ് ഏജന്റ് മടങ്ങി. കോട്ടയം മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗത്തിൽ ശസ്ത്രക്രിയയ്ക്കു ശേഷം കുമരകം സർക്കാർ ആശുപത്രിയിൽ കഴിയുന്ന കുമരകം സ്വദേശിയായ ബാബുവിന്റെ ശസ്ത്രക്രിയയ്ക്ക് കൂടിയ വിലയ്ക്ക് ഉപകരണം നൽകിയ ഏജന്റാണ് ഇന്നലെ രാത്രി ബാബുവിന്റെ വീട്ടിലെത്തി കൂടുതലായി വാങ്ങിയ പണം തിരികെ കൊടുക്കുവാൻ ശ്രമിച്ചത്.…
Read Moreമുല്ലപ്പെരിയാർ ഡാം പൊളിക്കണം; തമിഴ്നാട്ടിൽ പൃഥിരാജിന്റെ കോലം കത്തിച്ചു; സമൂഹമാധ്യമങ്ങളിൽ നടനെതിരേ വ്യാപക വിമർശനം
ചെന്നൈ: മുല്ലപ്പെരിയാർ ഡാം പൊളിക്കണമെന്ന് ആവശ്യപ്പെട്ട നടൻ പൃഥ്വിരാജിനെതിരേ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം. തേനി ജില്ലയിൽ കളക്ട്രേറ്റിന് മുന്നിൽ താരത്തിന്റെ കോലം കത്തിച്ചു. അഖിലേന്ത്യാ ഫോർവേഡ് ബ്ലോക്ക് പ്രവർത്തകരാണ് പ്രതിഷേധിച്ചത്. പൃഥ്വിരാജ് ഉൾപ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയിൽ അഭിയിപ്പിക്കരുതെന്ന് ഇക്കാര്യത്തിൽ തമിഴ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാട് എടുക്കണമെന്നും തമിഴക വാഴ്വുരിമൈ കക്ഷി നേതാവും എംഎൽഎ വേൽമുരുകനും പറഞ്ഞു. തമിഴ്നാട്ടിൽ സമൂഹമാധ്യമങ്ങളിലും പൃഥ്വിരാജിനെതിരേ വ്യാപക വിമർശനമാണ് ഉയരുന്നത്. മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുകളയണമെന്നാവശ്യപ്പെട്ടാണ് പൃഥ്വിരാജ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിട്ടത്. വസ്തുതകളും കണ്ടെത്തലുകളും എന്താണെങ്കിലും 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും നിലനില്‍ക്കുന്നതിന് ഒരു കാരണമോ ഒഴികഴിവോ അല്ല. രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങള്‍ മാറ്റിവെച്ച് ശരിയായത് ചെയ്യേണ്ട സമയമാണിത്. നമുക്ക് ഈ സംവിധാനത്തില്‍ മാത്രമേ വിശ്വസിക്കാനേ കഴിയൂ. സിസ്റ്റം ശരിയായ തീരുമാനം എടുക്കുമെന്ന് നമുക്ക് പ്രാര്‍ഥിക്കാമെന്ന്…
Read Moreനോ ഹലാല്‍ ബോര്‍ഡ് വച്ച സംരംഭകയ്ക്ക് നേരെ ആക്രമണം! ചില സംഘടനകളുടെ ഭാഗത്തു നിന്ന് ഭീഷണിയുണ്ടായിരുന്നതായി തുഷാര…
ഹലാല്‍ നിഷിദ്ധ ഭക്ഷണവുമായി ഹോട്ടല്‍ ആരംഭിച്ച സംരംഭക തുഷാര അജിത്തിനു നേരെ ആക്രമണം. എറണാകുളം പാലാരിവട്ടത്ത് നന്ദൂസ് കിച്ചന് എന്ന പേരിലാണ് ഇവര്‍ ഹോട്ടല്‍ ആരംഭിച്ചത്. കാക്കനാട് ഇതിന്റെ പുതിയ ഒരു ബ്രാഞ്ചിന്റെ ഉദ്ഘാടനം ഇന്നലെ നടത്താന്‍ തീരുമാനിച്ചിരുന്നു. കട തുറക്കുന്നതിനു മുന്നോടിയായി ശുചീകരണം നടത്തുമ്പോഴായിരുന്നു ആക്രമണം.പരിക്കേറ്റ തുഷാര അജിത്ത് തൃക്കാക്കര കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്‍ഫോ പാര്‍ക്ക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹോട്ടല്‍ ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചപ്പോള്‍ ചില സംഘടനകളുടെ ഭാഗത്തു നിന്ന് ഭീഷണിയുണ്ടായിരുന്നതായി തുഷാര പറഞ്ഞു. പക്ഷെ പാലാരിവട്ടത്തെ പോലെ നോ ഹലാല്‍ ബോര്‍ഡ് ഇവിടെ വെയ്ക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ് ഒരാഴ്ചയായി തനിക്ക് നേരെ ഭീഷണിയും പ്രശ്നങ്ങളും ഉണ്ടായിരുന്നു. കൂടാതെ പോര്‍ക്കു വിളമ്പാന്‍ പാടില്ലെന്നും ഇവിടെ നിര്‍ദ്ദേശമുണ്ടായി. ഇന്‍ഫോ പാര്‍ക്കില്‍ തന്റെ ഹോട്ടലിനു സമീപം പുതുതായി വന്ന കടക്കാരുടെ നേതൃത്വത്തിലുള്ള സംഘമാണ്…
Read Moreപ്രതി യാതൊരു ദയയും അർഹിക്കുന്നില്ല; ഭിന്നശേഷിക്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 30 വർഷം കഠിനതടവ്
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്കു മുപ്പതു വർഷവും മൂന്നു മാസവും കഠിനതടവും 40,000 രൂപ പിഴയും . മണ്ണന്തലയ്ക്കു സമീപം ലക്ഷം വീടു കോളനിയിൽ കാപ്പിപ്പൊടി മുരുകൻ (മുരുകൻ ,47) നെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും ഒന്‍പതു മാസവും കൂടി ശിക്ഷ അനുഭവിക്കണം.2018 ഒക്ടോബർ 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി. കുട്ടിക്കു പിഴത്തുക നൽകണം. സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു. സംഭവത്തിൽ കുട്ടിയും വീട്ടുകാരും അനുഭവിച്ച മാനസിക വിഷമം മനസിലാക്കേണ്ടതു കോടതിയുടെ ചുമതലയാണെന്നും പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നും ജഡ്ജി വിധിന്യായത്തിൽ പറഞ്ഞു. മണ്ണന്തല എസ്ഐ ആയിരുന്ന ജെ. രാകേഷാണ് കേസ് അന്വേഷിച്ചു…
Read Moreപാക്കിസ്ഥാനു വേണ്ടി ചാരപ്രവര്‍ത്തനം ! ബിഎസ്എഫ് ജവാന് അറസ്റ്റില്‍; പുറത്തു വരുന്നത് ഗുരുതരമായ വിവരങ്ങള്‍…
പാകിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ബിഎസ്എഫ് ജവാന് അറസ്റ്റില്‍. ഭുജ് ബറ്റാലിയനില്‍ ജോലി ചെയ്യുന്ന മുഹമ്മദ് സജ്ജാദിനെയാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണ്‍, സിം കാര്‍ഡുകള്‍ എന്നിവയും പിടിച്ചെടുത്തു. പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുകയും രഹസ്യവിവരങ്ങള്‍ വാട്സ് ആപ് വഴി കൈമാറുകയും ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഗുജറാത്ത് എടിഎസ് വ്യക്തമാക്കി. ഭുജിലെ ബിഎസ്എഫ് ആസ്ഥാനത്തുവെച്ചായിരുന്നു അറസ്റ്റ്. ചാരപ്രവര്‍ത്തനത്തിന് പ്രതിഫലമായി ലഭിക്കുന്ന തുക സഹോദരന് വാജിദിന്റെയും സുഹൃത്ത് ഇഖ്ബാലിന്റെയും അക്കൗണ്ടുകളിലേക്കായിരുന്നു എത്തിയത്. 2021 ജൂലൈയിലാണ് ഇയാളെ ഭുജ് 74 ബിഎസ്എഫ് ബറ്റാലിയനില്‍ വിന്യസിച്ചത്. 2012ലാണ് ഇയാള്‍ ബിഎസ്എഫില്‍ ചേര്‍ന്നത്.
Read Moreമുല്ലപ്പെരിയാർ നിറയുന്നു; അണക്കെട്ടിൽ ജലനിരപ്പ് 138 അടിയിലേക്ക്; സെക്കൻഡിൽ 3380 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നു
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അഞ്ച് അടികൂടി ഉയർന്നാൽ കോടതിയുടെ അനുവദനീയമായ 142 അടിയിലേക്ക് എത്തും. ജലനിരപ്പ് 137.5 അടി പിന്നിട്ടു. സെക്കൻഡിൽ 3380 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്പോൾ 2200 ഘനയടി വെള്ളമാണ് തമിഴ്നാട്ടിലേക്കൊഴുക്കുന്നത്. ഞായറാഴ്ച വൈകുന്നേരം 136.9 അടിയായിരുന്നു ജലനിരപ്പ്. തിങ്കളാഴ്ച പകൽ അണക്കെട്ട് പ്രദേശത്ത് മഴയില്ലായിരുന്നെങ്കിലും വൈകുന്നേരത്തോടെ മഴ തുടങ്ങി. മഴ കനത്താൽ ഇന്നു പകൽ ജലനിരപ്പ് 138 അടി പിന്നിട്ടേക്കും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ കേരളത്തിനുള്ള ആദ്യ മുന്നറിയിപ്പ് ശനിയാഴ്ച വൈകുന്നേരം ആറിന് പുറപ്പെടുവിച്ചിരുന്നു. ജലനിരപ്പ് 138 അടിയിലെത്തുന്പോൾ രണ്ടാമത്തെ മുന്നറിയിപ്പ് നൽകും. 140 അടിയിലെത്തുന്പോൾ അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ മുന്നറിയിപ്പ് നൽകും.141-ൽ രണ്ടാമത്തെ മുന്നറിയിപ്പും 142-ൽ അവസാനത്തെ മുന്നറിയിപ്പും നൽകി വെള്ളംതുറന്നുവിടും. കേന്ദ്ര ജലകമ്മീഷൻ അനുവദിച്ചിരിക്കുന്നതനുസരിച്ച് തമിഴ്നാടിന് മുല്ലപ്പെരിയാറിൽ 142 അടിവെള്ളം സംഭരിക്കാനാകും.
Read Moreകാമുകന്റെ വീട്ടിൽ യുവതി തൂങ്ങി മരിച്ചതല്ല കെട്ടി തൂക്കിയത്; പ്രതിയെ കുടുക്കിയത് ആ കുടുക്ക്; ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ സംശയം ശരിയായി; ആശ്വാസത്തോടെ കാമുകൻ
പത്തനംതിട്ട: പ്രതികളുടെ ശീലങ്ങളും രീതികളും അവരെത്തന്നെ കുടുക്കിലാക്കും എന്നതിനു മികച്ച ഉദാഹരണമായി മാറുകയാണ് പത്തനംതിട്ട മല്ലപ്പള്ളി കോട്ടാങ്ങലിൽ യുവതിയെ കാമുകന്റെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവം. ആത്മഹത്യയല്ല കൊലപാതകമാണെന്നു ചുരുളഴിഞ്ഞ സംഭവത്തിൽ പ്രതിയിലേക്കു സംശയത്തിന്റെ മുന നീണ്ടത് യുവതിയുടെ കഴുത്തിൽ കാണപ്പെട്ട കുടുക്കിന്റെ പ്രത്യേകതകൊണ്ട്. ധാരണക്കാരിയായ യുവതി ആത്മഹത്യ ചെയ്യാൻ ഒരിക്കലും ഇത്തരം കുരുക്ക് ഇടാൻ സാധ്യതയില്ലെന്നു പോലീസ് കണ്ടെത്തിയിരുന്നു. ലോക്കൽ പോലീസ് ആത്മഹത്യയെന്ന നിഗമനത്തിൽ എത്തിയ കേസാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ കൊലപാതകമാണെന്നു കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. തടിയിലെ കെട്ട്തടി കെട്ടുന്നവരാണ് സാധാരണ ഇത്തരം കുടുക്കുകൾ ഇടുന്നതെന്നും പോലീസ് അന്വേഷണത്തിൽ മനസിലാക്കി. അതോടെയാണ് സംശയം പ്രതി നസീറിലേക്കു നീണ്ടത്. യുവതിയെ കെട്ടിത്തൂക്കാൻ നസീർ കഴുത്തിലിട്ട കുരുക്ക് മരം മുറിക്കുന്നവരും തടി ലോറിയിൽ കെട്ടുന്നവരും ഉപയോഗിക്കുന്നതിനു തുല്യമായിരുന്നു. കുടുക്ക് ഉണ്ടാക്കിയവർക്കല്ലാതെ ഇത് അഴിക്കാനും പ്രയാസമാകുന്ന രീതിയിലുള്ള കുടുക്ക്…
Read Moreപാണ്ടൻ ബസാറിൽ നായ ആദ്യം കടിച്ചത് ഉടമയെ; പിന്നെ ഓടി നടന്ന് കടിച്ചത് നാലുപേരെയും രണ്ടു പട്ടികളേയും; തപ്പിയിറങ്ങിയ നാട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; ആശങ്കയിൽ കുമരകത്തുകാർ
കുമരകം: വളർത്തു നായയുടെ പരാക്രമത്തിൽ പരിക്കേറ്റവർ ചികിത്സ നടത്തി. കടിയേറ്റ മറ്റു നായകളെ 11-ാം വാർഡിലെ കമ്യൂണിറ്റി ഹാളിൽ നിരീക്ഷണത്തിലാക്കി. ഇന്നലെ വൈകുന്നേരം നാലിനുണ്ടായ നായയുടെ ആക്രമണത്തിൽ നാലു പേർക്കും രണ്ടു നായ്ക്കൾക്കും സാരമായി കടിയേറ്റു. പാണ്ടൻ ബസാറിൽ പച്ചക്കറി വ്യാപാരം നടത്തുന്ന ഒതളപ്പറന്പിൽ വാവയുടേതാണ് നായ. മണിക്കൂറുകൾ നീണ്ടുനിന്ന നായയുടെ പരാക്രമത്തിൽ കടിയേറ്റത് നായയുടെ ഉടമ ബിജു ഒതളപറന്പിൽ, വിപിൻ രാജ് നന്പിശേരികളത്തിൽ, വിജയമ്മ പുതുച്ചാറ, ജീവ അനീഷ് കുന്നപ്പള്ളി എന്നിവർക്കാണ്. കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇവരിൽ മൂന്നു പേർക്ക് മാത്രമാണ് സൗജന്യ പ്രതിരോധ കുത്തിവയ്പ് ലഭിച്ചത്. ജീവയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ് 13,000 രൂപ മുടക്കി വാങ്ങേണ്ടി വന്നു. നായക്ക് പേവിഷ ബാധയെന്ന സംശയം ജനങ്ങളെ ഭയത്തിലാക്കിയിട്ടുണ്ട്. എസ്.ഐ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ കുമരകം പോലീസ് ജനങ്ങൾക്ക് സുരക്ഷ ഒരുക്കി. കടിയേറ്റ നാലു നായകളെയാണ്…
Read Moreപെന്‍ഡ്രൈവില്‍ ഒളികാമറയിലെ ദൃശ്യങ്ങളോ? വീട്ടിൽ ഉണ്ടായിരുന്നത് അന്‍പതോളം കാമറകൾ; പോക്സോ കേസിൽ മോന്‍സന്റെ മേക്കപ്പ്മാന് റിമാന്‍ഡില്‍
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ നിര്‍ണായക വിവരങ്ങളടങ്ങിയ പെന്‍ഡ്രൈവ് നശിപ്പിച്ച സംഭവത്തില്‍ മാനേജര്‍ ജിഷ്ണുവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. മോന്‍സന്റെ നിര്‍ദേശ പ്രകാരം പെന്‍ഡ്രൈവ് കത്തിച്ചു കളഞ്ഞുവെന്ന് ജിഷ്ണു ഇന്നലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. മോന്‍സനു വേണ്ടി ചെയ്ത വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ മോന്‍സന്റെ മാനേജര്‍ ജിഷ്ണു, ഡ്രൈവര്‍ ജെയ്സണ്‍, ബോഡി ഗാര്‍ഡ് മാത്യു എന്നിവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറഞ്ഞു. ഇത്രയും കാലം മോന്‍സനൊപ്പം നിന്നത് തങ്ങളുടെ ഗതികേട് കൊണ്ടാണെന്നാണ് ഇവര്‍ പറഞ്ഞത്. കോടതി വരാന്തയില്‍ വച്ചാണ് തെളിവു നശിപ്പിക്കാന്‍ മോന്സന് ആവശ്യപ്പെട്ടതെന്നാണ് ജിഷ്ണു പറയുന്നത്. കത്തിച്ച അവശിഷ്ടങ്ങള്‍ എവിടെയൊക്കെ നിക്ഷേപിക്കണമെന്നും മോന്സന് പറഞ്ഞിരുന്നതായി ജിഷ്ണു വെളിപ്പെടുത്തി. പെന്‍ഡ്രൈവില്‍ പ്രത്യേകിച്ചൊന്നും ഉണ്ടായിട്ടല്ല, നശിപ്പിച്ചേക്ക് എന്നുപറഞ്ഞപ്പോള്‍ താനത് നശിപ്പിച്ചു. വീട്ടിൽ ഉണ്ടായിരുന്നത് അന്‍പതോളം കാമറകൾ മോന്സന് ആവശ്യപ്പെട്ട പ്രകാരം പോക്സോ കേസിലെ പരാതിക്കാരിയെ അടക്കം ചില വ്യക്തികളെ താന്‍ കണ്ടിട്ടുണ്ട്.…
Read More