കൊച്ചി: കോടികളുടെ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിന്റെ അതിഥി മന്ദിരത്തിലെ കിടപ്പുമുറിയിലും ഒളികാമറ. മോന്‍സന്റെ വീടിന് അടുത്തുള്ള അതിഥിമന്ദിരത്തിലെ കിടപ്പു മുറിയില്‍ കട്ടിലിനോടു ചേര്‍ന്നാണ് മൂന്ന് ഒളികാമറകള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയത്. ഒളികാമറയുമായി ബന്ധിപ്പിച്ച ഹാര്‍ഡ് ഡിസ്കും സിഡിയും അന്വേഷണ സംഘം കണ്ടെത്തിയതായാണ് വിവരം. നിർണായക വിവരങ്ങൾ നൽകി പീഡനത്തിന് ഇരയായ പെൺകുട്ടി ഒളികാമറയുടെ വിന്യാസം സൈബര്‍ സെല്‍ പരിശോധിക്കും. മോന്സന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിച്ച കേസില്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന നടന്ന തെളിവെടുപ്പിലാണ് ഒളികാമറ കണ്ടെത്തിയത്. അവിടെ ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തുകയുണ്ടായി. അതേ സമയം രണ്ടു ദിവസം എടുത്താണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതെന്ന് അറിയുന്നു. നിര്‍ണായകമായ പല വിവരങ്ങളും പെണ്‍കുട്ടിയില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. അതിഥി മുറിയിലേക്ക്…
Read MoreCategory: Top News
മുംബൈയിലെ പാർട്ടിക്ക് കേരള ലഹരി! ആഫ്രിക്കന്‍ യുവതികളുടെ ഇടപാടുകൾ പുറത്തേക്ക്; കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നത്…
സ്വന്തംലേഖകന്‍ കോഴിക്കോട്: മുംബൈ തീരത്തെ ക്രൂസ് കപ്പലിലെ ലഹരി പാര്‍ട്ടിക്കുള്‍പ്പെടെ ഉപയോഗിക്കാനുള്ള വിലകൂടിയ മയക്കുമരുന്നുകള്‍ കേരളം വഴി കടത്താന്‍ പദ്ധതിയിട്ടതായി കണ്ടെത്തല്‍. നെടുമ്പാശേരി, കരിപ്പൂര്‍ എന്നിവിടങ്ങളിലായി പിടികൂടിയ കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവ ഉത്തരേന്ത്യയിലെ ലഹരി മാഫിയക്കായി എത്തിച്ചതാണെന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ നിഗമനം. സംസ്ഥാനത്തെ ലഹരിക്കടത്ത് സംഘത്തിനായി എത്തിച്ചതാണോ ഇതെന്നു വിശദമായി അന്വേഷിച്ചിരുന്നു. പിടിയിലായ ആഫ്രിക്കന്‍ യുവതികളുടെ മൊഴികള്‍ കൂടി പരിശോധിച്ചതോടെയാണ് ലഹരി കേരളത്തിലുള്ളവര്‍ക്ക് എത്തിച്ചതെല്ലെന്നു വ്യക്തമായത്. അതേസമയം, ഉത്തരേന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നതിനായി ഏതെങ്കിലും മലയാളികള്‍ ഇവര്‍ക്കു സഹായം ചെയ്തു നല്‍കിയിരുന്നോ എന്നത് സംബന്ധിച്ച് അന്വേഷിക്കുന്നുണ്ട്. മുംബൈ കാത്തിരുന്ന കൊക്കെയ്ന്‍ അന്താരാഷ്ട്ര വിപണിയില്‍ 5.34 കോടി രൂപ വിലവരുന്ന 534 ഗ്രാം കൊക്കെയ്നുമായാണ് ഐവറി കോസ്റ്റ് സ്വദേശിനി കാനേ സിംപ ജൂലി (21) നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തിന് പുറത്ത് ഐവറി കോസ്റ്റ് സ്വദേശിനി സീവി…
Read Moreസുഹൃത്തിന്റെ ഭാര്യയെ വിളിച്ചിറക്കിക്കൊണ്ടുവന്നാണ് അജിത് ആദ്യം വിവാഹം കഴിച്ചത് ! ഇവര്‍ക്കൊപ്പം ജീവിക്കുമ്പോഴാണ് അനുപമയെ പ്രണയിച്ച് ഗര്‍ഭിണിയാക്കിയത്; ജയചന്ദ്രന് പറയുന്നതിങ്ങനെ…
കുഞ്ഞിനെ താനറിയാതെ അച്ഛന് തന്റെ പക്കല്‍ നിന്ന് തട്ടിക്കൊണ്ടു പോയെന്ന അനുപമയുടെ ആരോപണത്തിന് മറുപടിയുമായി അച്ഛന് പി.എസ് ജയചന്ദ്രന്. ശിശുക്ഷേമ സമിതിയ്ക്കു മുമ്പില്‍ അനുപമയെ കാറിലിരുത്തിയ ശേഷമാണ് കുഞ്ഞിനെ സമിതിയ്ക്കു കൈമാറിയതെന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ ജയചന്ദ്രന് വ്യക്തമാക്കി. അനുപമയുടെ ആവശ്യപ്രകാരമുള്ള നിബന്ധനകള്‍ എഴുതിച്ചേര്‍ത്താണ് സമ്മതപത്രം തയ്യാറാക്കിയതെന്നും അജിത് മകളെ പ്രണയിച്ചത് പണം ലക്ഷ്യമാക്കിയാണെന്നും ജയചന്ദ്രന് പറയുന്നു. ക്രിസ്തുമതത്തില്‍ നിന്നുള്ള സ്ത്രീയെ വിവാഹം ചെയ്ത് 30 വര്‍ഷക്കാലമായി ഒരുമിച്ച് ജീവിക്കുന്ന താന്‍ ജാതിവാദിയാണെന്ന ആരോപണത്തിന് എന്ത് അടിസ്ഥാനമാണുള്ളതെന്നും ജയചന്ദ്രന് ചോദിക്കുന്നു. മാത്രമല്ല അജിത്തിന്റെ ആദ്യ വിവാഹം തന്നെ അത്ര നേരായ രീതിയിലുള്ളതായിരുന്നില്ലെന്നും ഇദ്ദേഹം പറയുന്നു. സ്വന്തം സുഹൃത്തിന്റെ ഭാര്യയെ വിളിച്ചിറക്കിക്കൊണ്ടുവന്നാണ് അജിത് ആദ്യം വിവാഹം ചെയ്തത്. ഒമ്പതു വര്‍ഷത്തോളം ആദ്യ ഭാര്യയായ നസിയയ്ക്കൊപ്പം ഇയാള്‍ ജീവിച്ചു. ആ ബന്ധം നിലനില്‍ക്കെത്തന്നെയാണ് അനുപമയെ പ്രണയിച്ച് ഗര്‍ഭിണിയാക്കിയത്.…
Read Moreകോട്ടയം ജില്ലയിൽ കോൺഗ്രസിന്റെ അവസാന വാക്ക് തിരുവഞ്ചൂർ ? ഐ-എ ഗ്രൂപ്പുകൾ തൂത്തെറിയപ്പെട്ടു; ഡിസിസി പുനസംഘടനയോടെ പൊട്ടിത്തെറി പൂർണ്ണമാകും…
കോട്ടയം: കോട്ടയം ജില്ലയിലെ കോണ്‍ഗ്രസ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ കൈകളിലേക്കോ ?. പുനഃസംഘടന പൂർത്തിയായതോടെ ജില്ലയിലെ കോണ്‍ഗ്രസിന്റെ അവസാനവാക്കായി തിരുവഞ്ചൂർ രാധാകൃഷ്ണൻ മാറിയിരിക്കുന്ന കാഴ്ചയാണ്. ഡിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പോടെയാണ് ജില്ലയിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് മറനിക്കീ പുറത്തു വന്നത്.ഉമ്മൻ ചാണ്ടി നേതൃത്വം നല്‍കിയിരുന്ന എഗ്രൂപ്പിൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായി നില കൊണ്ടിരുന്നയാളായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ. എന്നാൽ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പേര് ഉയർന്നുവന്നതോടെയാണ് എഗ്രൂപ്പും തിരുവഞ്ചൂർ രാധാകൃഷ്ണനുമായുള്ള അസ്വാരസ്യങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് ഡിസിസി പ്രസിഡന്റിനെ നിയമിക്കുന്നതിൽ എഗ്രൂപ്പിനും ഉമ്മൻ ചാണ്ടിക്കുമൊപ്പം തിരുവഞ്ചൂർ രാധാകൃഷ്ണൻ നിലകൊണ്ടില്ല. തുടർന്നാണ് കെ. സുധാകരൻ, വി.ഡി. സതീശൻ നേതൃത്വത്തിനൊപ്പം തിരുവഞ്ചൂർ രാധാകൃഷ്ണനും നീങ്ങിതുടങ്ങിയത്. പുനസംഘടന കൂടി പൂർത്തിയായിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ഇപ്പോൾ തിരുവഞ്ചൂർ ഗ്രൂപ്പിനാണ് മുൻഗണന. ഇതോടെ എ ഗ്രൂപ്പ് ജില്ലയിൽ തൂത്തെറിയപ്പെട്ടു. ഡിസിസി അധ്യക്ഷൻ തെരഞ്ഞെടുപ്പോടെ എ ഗ്രൂപ്പിൽനിന്നു…
Read Moreജയനാശാന് മെരിച്ചു…പോലീസ് കൊന്നു ! ആശാനെ ഇടവും വലവും അനങ്ങാനാവാതെ പൂട്ടി പോലീസ്; കെഎസ്ആര്‍ടിസി ബസിന്റെ പണം കെട്ടിവയ്ക്കേണ്ടി വരും…
പൂഞ്ഞാറില്‍ യാത്രക്കാരുടെ ജീവന് അപകടമുണ്ടാക്കുന്ന രീതിയില്‍ വെള്ളക്കെട്ടിലൂടെ കെഎസ്ആര്‍ടിസി ബസോടിച്ച ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനെതിരേ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ജയനാശാനെതിരേ കേസെടുത്തിരിക്കുന്നത്. കെഎസ്ആര്‍ടിസി നല്കിയ പരാതിയിലാണ് ഡ്രൈവര്‍ക്കെതിരേ നടപടി. വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയതാണ് ഡ്രൈവര്‍ ജയദീപിനെതിരെയുള്ള നടപടിക്ക് കാരണമായി കെഎസ്ആര്‍ടിസി മാനേജ്മെന്റ് പറയുന്നത്. ബസ് വെള്ളക്കെട്ടിലിറക്കിയതു വഴി കേടുപാടുകളുണ്ടായതു മൂലം 5,33,000 രൂപ കെഎസ്ആര്‍ടിസിക്ക് നഷ്ടമുണ്ടായതായാണ് പരാതി. ബസിന് നാശനഷ്ടം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഡ്രൈവര്‍ വെള്ളക്കെട്ടില്‍ ഇറക്കിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. ഈരാറ്റുപേട്ടയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്ത് എത്തിക്കുകയായിരുന്നു. സംഭവം വിവാദമായത്തിന് പിന്നാലെ ജയദീപനെ സസ്പെന്റ് ചെയ്യുകയും ഇയാളുടെ…
Read Moreആരോടു ചോദിക്കാൻ, ആരോട് പറയാൻ..!ഫോണില്ല, അന്വേഷണ കൗണ്ടറില്ല; ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ വിശേഷം ബഹുകേമം
ഒറ്റപ്പാലം: ടെലിഫോണില്ല, എൻക്വയറി കൗണ്ടറില്ല, റിസപ്ഷനുമില്ല. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ വിശേഷം ബഹുകേമം. വിവരങ്ങളറിയാൻ ഇവിടെയെത്തിയാൽ വട്ടം തിരിയും. ആരോടു ചോദിക്കണമെന്നോ, പറയണമെന്നോ അറിയാത്ത അവസ്ഥ. യാത്രക്കാരുടെ കാര്യം ഇവിടെയെത്തിയാൽ കഷ്ടമാണ്. റെയിൽവേ സ്റ്റേഷനിൽ വർഷങ്ങളായി ടെലിഫോണ്‍ സംവിധാനമില്ല. തീവണ്ടി വിവരങ്ങളറിയാനും മറ്റുകാര്യങ്ങൾക്കും ഒരു സൗകര്യവുമില്ല. ചെറിയ കാര്യങ്ങൾ പോലും അറിയണമെങ്കിൽ നേരിട്ടുവരേണ്ട സ്ഥിതിയാണ് യാത്രികർക്ക്. ചുരുക്കിപ്പറഞ്ഞാൽ ഇവിടെയെത്തുന്ന യാത്രക്കാർ നട്ടം തിരിയുന്ന അവസ്ഥ. ട്രെയിൻ സംബന്ധമായതോ, റിസർവേഷൻ സംശയങ്ങളോ തീർക്കണമെങ്കിൽ ഇവിടെയുള്ള റിസർവേഷൻ വരിയിൽ ഇടം പിടിക്കേണ്ട അവസ്ഥയാണ് യാത്രികർക്കുള്ളത്. ടിക്കറ്റ് എടുക്കുന്നതിനുവേണ്ടിയും മറ്റും യാത്രക്കാർ നിൽക്കുന്നതുപോലെ അന്വേഷണങ്ങൾക്കും വരി നിൽക്കേണ്ട ഗതികേടാണ് യാത്രക്കാർ അനുഭവിക്കുന്നത്. ഇതിനുസമയമേറെ വേണം താനും. റിസർവേഷൻ കൗണ്ടറിൽ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ട അവസ്ഥയാണുള്ളതെന്നാണ് ഉയർന്നുവരുന്ന പരാതി. വർഷങ്ങളായി പ്രവർത്തനരഹിതമായ ടെലിഫോണ്‍ കേടുപാടുകൾ തീർക്കാൻ ഇതുവരേയ്ക്കും അധികൃതർ തയാറായിട്ടില്ല. വിവിധ ആവശ്യങ്ങൾക്കായി…
Read Moreഏതാനും ഗ്രാം മയക്കുമരുന്ന് ഒപ്പമുള്ളവരില്‍ നിന്ന് കണ്ടെടുത്തതിന് ആര്യന്ഖാന് ജാമ്യമില്ല ! മുന്ദ്രയിലെ 3000 കോടി ഹെറോയിന്‍ കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന വിചിത്ര വാദവുമായി ഷമ മുഹമ്മദ്…
മയക്കുമരുന്ന് കേസില്‍ ജയിലില്‍ കഴിയുന്ന ആര്യന് ഖാനെ പിന്തുണച്ച് എഐസിസി വക്താവ് ഡോ.ഷമ മുഹമ്മദ്. ഏതാനും ഗ്രാം മയക്ക് മരുന്ന് ഒപ്പമുള്ളവരില്‍ നിന്നും കണ്ടെടുത്തു എന്ന ആരോപണം നേരിടുന്നതിനാല്‍ ആര്യന്ഖാന് ജാമ്യമില്ല, എന്നാല്‍ മുന്ദ്ര തുറമുഖത്ത് നടന്ന 3, 000 കിലോ ഹെറോയിന്‍ കടത്തില്‍ ഇതുവരെ ഒരു അറസ്റ്റ് പോലും നടന്നിട്ടില്ലെന്നാണ് ഷമ പറയുന്നത്. ഇത് മോദി സര്‍ക്കാരിന്റെ കീഴിലുള്ള ഇരട്ട നീതിയാണെന്നും ഷമ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. എന്നാല്‍ ഷമയുടെ പോസ്റ്റിനെതിരേ വ്യാപക പ്രതിഷേധമാണുയരുന്നത്. കാരണം മുന്ദ്ര മയക്കുമരുന്ന് കേസില്‍ ഇതുവരെ ആരും അറസ്റ്റിലായിട്ടില്ലെന്നാണ് ഷമ പറയുന്നതെങ്കിലും ഒരു അഫ്ഗാന്‍കാരനും മൂന്ന് ഇന്ത്യക്കാരുമടക്കം എട്ടുപേര്‍ തുടക്കത്തില്‍ത്തന്നെ അറസ്റ്റിലായെന്നതാണ് വാസ്തവം. എന്നാല്‍ ഇക്കാര്യം ഷമയ്ക്കറിയാത്തതാണോയെന്നാണ് പലരും പ്രകടിപ്പിക്കുന്ന സംശയം. അടുത്തിടെ ഇത്തരം ചില ചാനല്‍ ചര്‍ച്ചകളിലും ഷമ നടത്തിയ പ്രസ്താവനകള്‍ ഇത്തരത്തില്‍ വിവാദമായിരുന്നു. ഷമയുടെ ഫേസ്ബുക്ക്…
Read Moreവിവാഹ വാഗ്ദാനം നൽകി ശാരീരികമായി പീഡിപ്പിച്ചു; വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ 101 പവനും പണവും ആവശ്യപ്പെട്ടു; 6 വർഷത്തിനിപ്പുറം കോടതി നൽകിയ വിധികേട്ട് ഞെട്ടി…
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നടത്തി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരുപതു വർഷം കഠിന തടവും 25,000 രൂപ പിഴയും. കായംകുളം ആറാട്ടുപുഴ സ്വദേശി സരീഷ് മധു (35) വിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒന്‍പതു മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. പിഴത്തുക പീഡനത്തിനിരയായ യുവതിക്കു നൽകണം.2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനത്തിനു ശേഷം യുവതി വിവാഹ ആലോചനയേക്കുറിച്ചു പലതവണ പറഞ്ഞെങ്കിലും പ്രതി തയാറായില്ല. സമ്മർദ്ദം കൂടിയപ്പോൾ പ്രതി ഒടുവിൽ വഴങ്ങുകയായിരുന്നു. രക്ഷിതാക്കളുമായി വീട്ടിൽ പോയ പ്രതി 101 പവന്റെ ആഭരണവും വൻ തുക സ്ത്രീധനവും തന്നാൽ മാത്രമേ വിവാഹം കഴിക്കുകയുള്ളുവെന്നു പറഞ്ഞു. വീട്ടുകാർക്ക് ഈ തുക നൽകാനുള്ള ശേഷിയില്ലെന്ന് അറിഞ്ഞാണ് പ്രതി ഇതാവശ്യപ്പെട്ടത്. തങ്ങളുടെ വസ്തുക്കളെല്ലാം വിറ്റ് 70 പവൻ തരാമെന്നു പെണ്‍കുട്ടിയുടെ വീട്ടുകാർ പറഞ്ഞെങ്കിലും…
Read Moreകുഞ്ഞിനെ തിരികെ കിട്ടണം; പോലീസിലും വനിതാകമ്മീഷൻ നടപടികളിലും വിശ്വാസം നഷ്ടപ്പെട്ടു; സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം ആരംഭിച്ച് അനുപമ
തിരുവനന്തപുരം: കുഞ്ഞിനെ തിരികെ ലഭിക്കാൻ അമ്മ അനുപമ നിരാഹാര സമരത്തിലേക്ക്. സെക്രട്ടറിയേറ്റ് പടിക്കലാണ് അനുപമ നിരാഹാര സമരം ആരംഭിച്ചത്. ഇന്ന് രാവിലെ പത്തോടെയാണ് അനുപമ സമരം ആരംഭിച്ചത്. വനിതാ കമ്മീഷന് ആസ്ഥാനത്തിന് മുന്നിലും പ്രതിഷേധിക്കുമെന്ന് അനുപമ അറിയിച്ചിരുന്നു. പോലീസിൽ വിശ്വാസം നഷ്ടപ്പെട്ടു. വനിതാകമ്മീഷൻ നടപടികളിലും വിശ്വാസമില്ലെന്നും അനുപമ പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19നാണ് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവിച്ച് മൂന്നാം ദിവസം ബന്ധുക്കള്‍ വന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുൻ എസ്എഫ്ഐ നേതാവ് അനുപമയുടെ പരാതി. സഹോദരിയുടെ വിവാഹം കഴിഞ്ഞ് കുട്ടിയെ തിരിച്ചേല്പിക്കാം എന്ന് അച്ഛനും അമ്മയും പറഞ്ഞിരുന്നു. കുഞ്ഞിനെ തന്റെ ബന്ധുക്കൾ എടുത്തുകൊണ്ടുപോയെന്ന് കാണിച്ച് കഴിഞ്ഞ ഏപ്രിൽ 19ന് അനുപമ പേരൂർക്കട പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ആറ് മാസത്തിന് ശേഷമാണ് പോലീസ് കേസെടുത്തത്. സംഭവത്തിൽ വകുപ്പ് തല അന്വേഷണത്തിന് ആരോഗ്യമന്ത്രി…
Read Moreസ്ത്രീത്വത്തെ അപമാനിച്ചു, ജാതി അധിക്ഷേപം നടത്തി മർദ്ദനം;എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയിൽ ഡിവൈഎസ്പി അന്വേഷിക്കും
കോട്ടയം: എംജി സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് സംഘർഷവുമായി ബന്ധപ്പെട്ട് എഐഎസ്എഫ് വനിത നേതാവ് നൽകിയ പരാതി ഡിവൈഎസ്പി അന്വേഷിക്കും. പട്ടിക ജാതി-പട്ടിക വർഗ സംരക്ഷണ നിയമ പ്രകാരം കേസെടുത്തതോടെയാണ് ഡിവൈഎസ്പി കേസ് അന്വേഷിക്കുന്നത്. വനിത നേതാവിന്റെ പരാതിയിൽ ഏഴ് എസ്എഫ്ഐ നേതാക്കൾക്കെതിരേ കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചു, ജാതി അധിക്ഷേപം നടത്തി, മർദിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. തന്നെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചെന്നും ബലാത്സംഗ ഭീഷണിമുഴക്കി കയറിപ്പിടിച്ചെന്നും വനിതാ നേതാവ് പരാതിയിൽ പറയുന്നു. സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പ്രശ്നങ്ങൾക്ക് തുടക്കം. എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് എഐഎസ്എഫ് പ്രവർത്തകനെ മർദ്ദി ച്ചതിൽ വനിതാ നേതാവ് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പിന്നീടാണ് ഇവർക്കെതിരേ എസ്എഫ്ഐ രംഗത്തുവന്നത്.
Read More