ഗാന്ധിനഗർ: റോഡിൽ പശുവിനെ കെട്ടിയിരിക്കുന്നത് ഗതാഗതത്തിന് തടസമാകുന്നുവെന്ന് പരാതി.ഗാന്ധിനഗർ മെഡിക്കൽ കോളജ് റോഡിൽ കെഎസ്ഇബി ഓഫീസിന് മുൻവശത്തെ ഇലക്്ട്രിക് പോസ്റ്റിലാണ് പുല്ല് തിന്നുന്നതിനായി പശുവിനെ കെട്ടിയിട്ടിരിക്കുന്നത്. എന്നാൽ കയറിന്റെ നീളം കൂടിയതിനാൽ പശു കൂടുതൽ സമയവും റോഡിൽ ഇറങ്ങി നിൽക്കുകയാണ് പതിവ്.മെഡിക്കൽ കോളജ് റോഡായതിനാൽ രോഗികളുമായി ആംബുലൻസ് അതിവേഗത്തിൽ വരുന്പോഴാണ് റോഡിന്റെ നടുവിൽ പശു നിൽക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടനെ വാഹനം വെട്ടിച്ചു മാറ്റുന്നതിനാൽ പശു അപകടത്തിൽപ്പെടാതെ രക്ഷപ്പെടുന്നു. എന്നാൽ ആംബുലൻസിലുള്ള രോഗിക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഏതു സമയവും രോഗികളുമായി ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ സഞ്ചരിക്കുന്ന മെഡിക്കൽ കോളജ് റോഡിൽ കന്നുകാലികളെ കെട്ടരുതെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Read MoreCategory: Top News
എല്ലാം വ്യക്തമായി…! എട്ടാംക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; അധ്യാപകനെതിരേ പോക്സോ കേസ്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കാസര്‍ഗോഡ്: ഓണ്‍ലൈന്‍ ചാറ്റിംഗുമായി ബന്ധപ്പെട്ട് എട്ടാംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകനെതിരേ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. ദേളി സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ അധ്യാപകന് ഉസ്മാനെ (25) തിരേയാണ് കേസെടുത്തത്. ഓണ്‍ലൈന്‍ ചാറ്റിംഗ് നടത്തിയത് വീട്ടുകാര്‍ കണ്ടുപിടിക്കുകയും ശകാരിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച എട്ടാംക്ലാസ് വിദ്യാര്‍ഥിനി കഴിഞ്ഞ എട്ടിനാണു മരിച്ചത്. ഒളിവില്‍പോയ അധ്യാപകനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇന്‍സ്റ്റഗ്രാം വഴി അധ്യാപകന് ചാറ്റിംഗ് നടത്തുകയും പെണ്‍കുട്ടിയും ഇയാളും തമ്മില്‍ പ്രണയത്തിലാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള സംഭാഷണങ്ങളും സന്ദേശങ്ങളും അയയ്ക്കുകയും ചെയ്തിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ഓണ്‍ലൈന്‍ ക്ലാസിനായി പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്ത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധന നടത്തിവരികയാണ്.
Read Moreതാലിബാന് ഉഗ്രന്‍ ഐറ്റമാ ! താലിബാനെ പിന്തുണച്ച് 300 സ്ത്രീകളുടെ പ്രകടനം; സംഭവം ഇങ്ങനെ…
അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ കിരാത ഭരണം തുടങ്ങിയതോടെ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ അതിദാരുണമായെന്നാണ് ലോകം വിലയിരുത്തുന്നത്. എന്നാല്‍ അതേസമയം താലിബാന് സര്‍ക്കാരിനെ പിന്തുണച്ച് പ്രകടനം നടത്തിയിരിക്കുകയാണ് ഒരു കൂട്ടം സ്ത്രീകള്‍.മുഖവും ശരീരവും പൂര്‍ണമായും മൂടുന്ന വസ്ത്രം ധരിച്ച് 300 സ്ത്രീകള്‍ പൊതുചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കാബൂള്‍ യൂണിവേഴ്സിറ്റി പ്രഭാഷണ തിയറ്ററില്‍ നടത്തിയ ചടങ്ങിലാണ് സ്ത്രീകള്‍ പങ്കെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. താലിബാന് പതാക വീശി, നയങ്ങള്‍ക്ക് പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു. താലിബാന്റെ സ്ത്രീവിരുദ്ധ നടപടികളില്‍ രോഷം കനത്തതിന് പിന്നാലെയാണ് ഈ നീക്കം എന്നതും ശ്രദ്ധേയം. താലിബാന്റെ പുതിയ വിദ്യാഭ്യാസ നയവും വന്നിരിക്കുകയാണ്. അഫ്ഗാനിസ്ഥാനില്‍ ഇനി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സര്‍വകലാശാലകളില്‍ പ്രത്യേക ക്ലാസ് മുറികളുണ്ടാകും. പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത് അധ്യാപികമാര്‍ മാത്രം ആയിരിക്കും. വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കണം. താലിബാന് സര്‍ക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുല്‍ ബഖി ഹഖാനി ആണ്…
Read Moreഹൈക്കോടതിയ്ക്ക് തെറ്റിയോ ? വാക്സിന് ഇടവേള നാലാഴ്ചയായി കുറയ്ക്കുന്നത് ഫലപ്രദമാകുമോ ? ഡോക്ടര്‍മാര്‍ പറയുന്നതിങ്ങനെ…
പണം മുടക്കി കോവിഷീല്‍ഡ് വാക്സിനേഷന് എടുക്കുന്നവര്‍ക്കുള്ള ഡോസുകള്‍ തമ്മിലുള്ള ഇടവേള നാലാഴ്ചയായി ചുരുക്കാമെന്ന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി. ഇതിനായി കോവിന്‍ പോര്‍ട്ടലില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനു കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. ഫലപ്രാപ്തി കണക്കിലെടുത്താണ് വാക്സിന് ഇടവേള 84 ദിവസം മുതലായി നിശ്ചയിച്ചതെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തള്ളിയാണ്, ഹൈക്കോടതിയുടെ ഉത്തരവ്. വാക്സിന് ഇടവേള എങ്ങനെ വേണം എന്നതില്‍ ചില അഭിപ്രായങ്ങള്‍ മുന്നോട്ടുവയ്ക്കുകയാണ്, ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്‍ഫോക്ലിനിക് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിലൂടെ…ഡോ. കെ. കെ പുരുഷോത്തമന്, ഡോ. ടിഎസ് അനീഷ്, ഡോ. പിഎസ് ജിനേഷ് എന്നിവരാണ് കുറിപ്പ് എഴുതിയത്. കുറിപ്പ് ഇങ്ങനെ… കോവിഷീല്‍ഡ് രണ്ടു ഡോസുകള്‍ തമ്മില്‍ നാലാഴ്ച ഇടവേള മതിയോ? 2021 മാര്‍ച്ച് മാസത്തില്‍ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ഉണ്ട്. യുകെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലായി 17000 ലധികം പേര് പങ്കെടുത്ത ഒരു…
Read Moreവീട്ടുമുറ്റത്ത് വളർന്നത് ‘കഞ്ചാവ്’ ചെടിയാണെന്ന് അറിഞ്ഞില്ല; വെള്ളമൊഴിച്ചു പരിപാലിച്ച വീട്ടമ്മയ്ക്കെതിരേ കേസെടുത്തു; ചെടിയെപ്പറ്റി അറിയാവുന്ന ആരോ പോലീസിന് രഹസ്യവിവരവും നൽകി…
ചങ്ങനാശേരി: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളർന്നത് അറിഞ്ഞോ അറിയാതെയോ ? ഏതായാലും നട്ടുവളർത്തിയ വീട്ടമ്മയ്ക്കെതിരെ തൃക്കൊടിത്താനം പോലീസ് കേസെടുത്തു. നാലുകോടി ഗവണ്മെന്റ് എൽപി സ്കൂളിനു സമീപം കല്ലുപറന്പിൽ മണിയമ്മ പത്രോസിനെതിരെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതിനു പുറമെ മണിയമ്മക്ക് പോലീസ് നോട്ടീസും നൽകിയിട്ടുണ്ട്. ഇവരുടെ വീട്ടുമുറ്റത്ത് നിന്നും 160 സെന്റീമീറ്റർ ഉയരത്തിൽ തഴച്ചുവളർന്ന കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. ജില്ലാ പോലീസ് ചീഫിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൃക്കൊടിത്താനം എസ്എച്ച്ഒ ഇ. അജീബ്, പ്രിൻസിപ്പൽ എസ്ഐ അഖിൽദേവ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഇവർ കസ്റ്റഡിയിലെടുത്ത കഞ്ചാവ് ചെടി ഇന്നു ചങ്ങനാശേരി കോടതിയിൽ ഹാജരാക്കും.മറ്റേതോ ചെടിയാണെന്നു കരുതിയാണ് വീട്ടുമുറ്റത്ത് നട്ടുവളർത്തിയതെന്നും കഞ്ചാവ് ചെടിയാണെന്ന് മനസിലായിരുന്നില്ലെന്നുമാണ് മണിയമ്മ മൊഴി നൽകിയത്. കഞ്ചാവ് ചെടി വീട്ടുമുറ്റത്ത് ആരു നട്ടുവളർത്തിയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
Read Moreകേസെടുക്കാന്‍ ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പോലീസ്; പരാതിക്കാരനായ ആദിവാസിയെ വീണ്ടും പീഡിപ്പിക്കുന്ന പെരുന്നാട് സിഐയുടെ വിചിത്ര ആവശ്യം കത്തുന്നു…
വടശേരിക്കര: ആദിവസി യുവാവിനു മര്‍ദനമേറ്റ സംഭവത്തില്‍ നടപടിയെടുക്കണമെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പോലീസ്. വ്യാജവാറ്റു സംഘത്തെ ഒറ്റു കൊടുത്തുവെന്ന ആരോപിച്ച ശബരിമല വനത്തിലെ ളാഹ മഞ്ഞതോട്ടില്‍ താമസിക്കുന്ന ആദിവാസി യുവാവ് അജയനെ മൂവര്‍ സംഘം ആക്രമിച്ച കേസിലാണ് തുടര്‍ നടപടികള്‍ക്കായി മര്‍ദനത്തില്‍ കാലൊടിഞ്ഞു വീട്ടില്‍ കഴിയുന്ന ആദിവാസി യുവാവ് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന വിചിത്ര ആവശ്യം പെരുനാട് സിഐ ഉന്നയിച്ചതോടെയാണ് വിവാദമുണ്ടായത്. എന്നാല്‍ പട്ടികവര്ഗനിയമ പ്രകാരം നടപടിയെടുക്കുന്നതിലാണ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതെന്ന വാദവും പോലീസിനുണ്ട്. കാൽ തല്ലിയൊടിച്ചുകഴിഞ്ഞ ചൊവ്വാഴ്ചയാണ് വീട്ടില്‍ നിന്നും ജോലിക്ക് പോവുകയായിരുന്ന അജയനെ മൂവര്‍ സംഘം തടഞ്ഞു നിര്‍ത്തി കമ്പിവടി കൊണ്ട് ആക്രമിച്ചു വലതു കാല് തല്ലിയൊടിച്ചത്. സംഭവം നടന്ന ഒരാഴ്ച കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് പെരുനാട് പോലീസില്‍ ബന്ധപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകരോടും പട്ടിക വര്‍ഗ പീഡന നിരോധന നിയമ പ്രകാരം…
Read Moreമലയാള സിനിമയ്ക്ക് തീരാനഷ്ടം; നടൻ റിസബാവ അന്തരിച്ചു; മരണ സമയത്ത് കുടുംബം അരികിൽതന്നെ
കൊച്ചി: നടൻ റിസബാവ (55) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കുറച്ചു ദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. രാവിലെ മുതൽ നില വഷളായി ഉച്ചയോടെയാണ് മരണം സംഭവിച്ചത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മരണസമയത്ത് അടുത്തുണ്ടായിരുന്നു.
Read Moreപോലീസിന്റെ ‘പി’ കളഞ്ഞുപോയി..! കേട്ടാലറക്കുന്ന വിധമുള്ള അസഭ്യവർഷം, മുഖത്ത് ടോർച്ചടിച്ചു പേടിപ്പിക്കൽ; അർധരാത്രിയിൽ വിമുക്തഭടന്റെ ഭാര്യയ്ക്ക് നേരെ പോലീസിന്റെ അതിക്രമം
പോലീസ് അതിക്രമമെന്നു പരാതികൊട്ടാരക്കര: അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ വിമുക്തഭടന്റെ വീട്ടിൽ അർദ്ധരാത്രിയിൽ സംഘമായെത്തിയ പോലീസ് അതിക്രമം കാട്ടിയതായി പരാതി. ഭാര്യ മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് വനിതാ പോലീസില്ലാതെയെത്തിയ പോലീസ് സംഘം അവരെ ആക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തതായും വിമുക്ത ഭടൻ എഴുകോൺ ഇരുമ്പനങ്ങാട് ഉദയ വിലാസത്തിൽ ഉദയകുമാറും ഭാര്യ സിനിയും കൊല്ലം റൂറൽ എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നു. എഴുകോൺ പോലീസിനെതിരെയാണ് പരാതി.കഴിഞ്ഞ 7 ന് രാത്രി 12.30നാണ് സംഭവം. വീട്ടിലെത്തിയ പോലീസ് കതക് ചവിട്ടിപ്പൊളിക്കാൻ ശ്രമിക്കുകയും ജനൽ ചില്ല് അടിച്ച് പൊട്ടിക്കുകയും ചെയ്തു. സിനി കതക് തുറന്നതിനെ തുടർന്ന് അകത്ത് കയറിയ പോലീസ് ഭർത്താവും പ്ലസ് ടു വിദ്യാർത്ഥിയായ മകനും സ്ഥലത്തില്ലെന്ന് മനസിലാക്കിയ ശേഷം സിനിയുടെ മുഖത്ത് ടോർച്ചടിക്കുകയും കേട്ടാലറക്കുന്ന വിധമുള്ള അസഭ്യവർഷം നടത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കുടുംബ…
Read Moreആറു വയസുള്ള മകന്റെ കണ്മുമ്പില് വച്ച് മേലുദ്യോഗസ്ഥനുമായി ശാരീരിക ബന്ധം ! വനിതാ കോണ്‍സ്റ്റബിള്‍ കുടുങ്ങി…
ആറു വയസുകാരനായ മകന്റെ മുമ്പില്‍വെച്ച് നീന്തല്‍കുളത്തില്‍ വെച്ച് മേലുദ്യോഗസ്ഥനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട വനിതാ കോണ്‍സ്റ്റബിള്‍ കുടുങ്ങി. രാജസ്ഥാനിലെ ജയ്പുര്‍ കമ്മിഷണറേറ്റിലെ കോണ്‍സ്റ്റബിളിനെയാണ് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ പോക്സോ ചുമത്തി. ഈ മാസം 17വരെ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ മറ്റൊരു പ്രതിയായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹീരാലാല്‍ സൈനിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവം പുറത്തറിഞ്ഞുടന്‍ ഇരുവരെയും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ജൂലൈ പത്തിനാണ് സംഭവം. സ്വകാര്യ ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ ഇരുവരും സെക്സിലേര്‍പ്പെടുന്നത് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു. ഇവര്‍ ബന്ധപ്പെടുന്ന സമയം ആറുവയസ്സുകാരനായ മകന് സമീപത്തുണ്ടായിരുന്നു. യുവതിയുടെ ഫോണിലെ വീഡിയോ അബദ്ധത്തില്‍ വാട്സ് ആപ് സ്റ്റാറ്റസ് ആയതോടെയാണ് എല്ലാവരും സംഭവം അറിഞ്ഞത്. തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവരെ അറസ്റ്റു ചെയ്തത്.
Read Moreഉറങ്ങിയപ്പോൾ മുഖത്ത് മയക്കു സ്പ്രേ അടിച്ചുബോധം കെടുത്തി; 20 പവനും ഫോണും മോഷണം പോയി; സ്ഥിരം മോഷ്ടാവ് അക്സറെ തിരഞ്ഞ് പോലീസ്;അന്വേഷണം തമിഴ്നാട്ടിലേക്ക്
തിരുവനന്തപുരം: നിസാമുദ്ദീൻ എക്സ്പ്രസിലെ കവർച്ച സംബന്ധിച്ച് റെയിൽവെ പോലീസ് അന്വേഷണം കോയന്പത്തൂരിലേക്ക് വ്യാപിപ്പിച്ചു. ന്യൂഡൽഹിയിൽ നിന്നും തിരുവന്തപുരത്തേക്ക് എത്തിയ നിസാമുദ്ദിൻ ട്രെയിനിലെ യാത്രക്കാരികളായ മൂന്ന് സ്ത്രീകളിൽ നിന്നുമാണ് സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും കവർച്ച ചെയ്തത്. ഏറെ വർഷങ്ങളായി ആഗ്രയിൽ താമസിക്കുന്ന തിരുവല്ല സ്വദേശി വിജയലക്ഷ്മി (47), ഇവരുടെ ബിരുദ വിദ്യാർഥിനിയായ മകൾ അഞ്ജലി (21) , കോയന്പത്തൂർ സ്വദേശിനി കൗസല്യ (26) എന്നിവരാണ് കവർച്ചക്കിരയായത്. ഇവരെ അബോധാവസ്ഥയിലാക്കിയ ശേഷം വിജയലക്ഷ്മിയുടെയും മകളുടെയും കൈവശം ഉണ്ടയിരുന്ന 20 പവനിൽപരം വരുന്ന സ്വർണാഭരണങ്ങളും രണ്ട ് മൊബൈൽ ഫോണുകളും കൗസല്യയിൽ നിന്നും മൊബൈൽ ഫോണും കവരുകയായിരുന്നു. സ്ഥിരം കുറ്റവാളിയോ?കവർച്ച നടത്തിയത് ട്രെയിനിലെ സ്ഥിരം കുറ്റവാളി അക്സർ ബാഗ്ഷാ എന്നാണ് സംശയിക്കുന്നത്. പോലീസ് കാണിച്ച അക്സറിന്റെ ഫോട്ടോ കവർച്ചയ്ക്ക് ഇരയായ വിജയലക്ഷ്മി തിരിച്ചറിഞ്ഞു. കോയന്പത്തൂരെത്തുന്നതിനു മുന്‍പ് അക്സറിനെ കണ്ടതായി യാത്രക്കാരികൾ പറയുന്നു.…
Read More