കോഴിക്കോട്: കോവിഡും നിപ്പയും ഭീതിപടര്ത്തുമ്പോഴും മുന്‍നിര പോരാളികളായ 108 ആംബുലന്‍സുകാര്‍ക്ക് അവഗണന. രോഗികളുമായി ദിവസേന ഇടപെടുന്ന റിസ്ക് ഏറെയുള്ള ജോലിയായിട്ടും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്കുന്ന വീതിയില്‍ റിസ്ക് അലവന്‍സ് 108 ആംബുലന്‍സ് ജീവനക്കാര്‍ക്ക് ലഭിക്കുന്നില്ല. മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ വ്യക്തമാക്കി. ശമ്പളം പോലും കൃത്യമായ ദിവസം ലഭിക്കുന്നില്ലെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. കോവിഡ് ബാധിതരായവരേയും നിപ്പ സമ്പർക്കപ്പട്ടികയിലുള്പ്പെട്ടരേയുമെല്ലാം ആശുപത്രികയിലെത്തിക്കുന്നതിന് 108 ആംബുലന്‍സുകളാണ് സജീവമായി രംഗത്തുള്ളത്. എങ്കിലും ഇവരുടെ ശമ്പളത്തിന്റേയും ആനുകൂല്യത്തിന്റെയും കാര്യത്തില്‍ അധികൃതര്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്ന ആരോപണമാണുയരുന്നത്. രോഗികളെ എത്തിച്ചതിന് ശേഷം തിരിച്ചെത്തിയാല്‍ ആശുപത്രിയില്‍ വിശ്രമിക്കാനുള്ള ഇടം പോലും ഇവര്‍ക്ക് സ്വന്തമായില്ലെന്നും ജീവനക്കാര്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ആനുകൂല്യങ്ങളും കൃത്യമായ ശമ്പളവും ഉറപ്പുവരുത്തുന്നതിന് അധികൃതര്‍ തയാറവാണമെന്ന് 108 സംയുക്ത കൂട്ടായ്മ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വിഷ്ണു രാജ്, സെക്രട്ടറി അനുദര്‍ശ്, വൈസ് പ്രസിഡന്റ്…
Read MoreCategory: Top News
എന്തിന് സ്കൂളില്‍ പോയി സമയം പാഴാക്കണം ! ഞങ്ങള്‍ ഇവിടം വരെ എത്തിയത് ഇതൊന്നുമില്ലാതെയാണ്; താലിബാന് വിദ്യാഭ്യാസമന്ത്രിയുടെ വാക്കുകള്‍ കേട്ട് വാപൊളിച്ച് ലോകം…
അഫ്ഗാനില്‍ താലിബാന്റെ ഭീകരവാദി ഭരണകൂടം അധികാരമേറ്റതോടെ രാജ്യത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇനി ദൈവം മാത്രമേ ഉള്ളൂ എന്ന അവസ്ഥയാണ്. പുതിയ സര്‍ക്കാരിനെ മുല്ലാ മുഹമ്മദ് ഹസന് അഖുന്ദ് നയിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇതിനിടെ, ഉന്നത വിദ്യാഭ്യാസത്തെപ്പറ്റി വിലകുറച്ചു സംസാരിക്കുന്ന വിദ്യാഭ്യാസ മന്ത്രി ഷെയ്ഖ് മൗലവി നൂറുല്ല മുനീറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ‘പിഎച്ച്ഡിയോ മാസ്റ്റേഴ്സ് ബിരുദമോ ഇന്നു മൂല്യമുള്ളതല്ല. നിങ്ങള്‍ നോക്കൂ, മുല്ലാമാരും താലിബാന്‍കാരും ഇവിടെ അധികാരത്തിലെത്തിയിരിക്കുന്നു. അവര്‍ക്കാര്‍ക്കും പിഎച്ച്ഡിയോ ബിരുദാനന്തര ബിരുദമോ എന്തിനു പലര്‍ക്കും ഹൈസ്കൂള്‍ പഠനം പോലുമില്ല. പക്ഷേ എല്ലാവരും മഹാന്മാരാണ്.’ ഷെയ്ഖ് മൗലവി നൂറുല്ല മുനീറിന്റേതായി പ്രചരിക്കുന്ന വീഡിയോയില്‍ പറയുന്നു. ഈ വീഡിയോ വന്‍വിമര്‍ശനത്തിനാണ് വഴിവെച്ചിരിക്കുന്നത്. അതേസമയം, ഭാവിയില്‍ അഫ്ഗാന്റെ ഭരണപരമായ കാര്യങ്ങളും ജീവിതക്രമവും എല്ലാം ശരിയത്ത് നിയമപ്രകാരം ആയിരിക്കുമെന്നു പുതിയ പ്രധാനമന്ത്രി മുല്ലാ മുഹമ്മദ് ഹസന് അഖുന്ദ് പ്രസ്താവനയില്‍ അറിയിച്ചു.…
Read Moreഭാര്യയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് ഭർത്താവിന്റെ ക്രൂര വിനോദം; രണ്ട് വർഷം മുമ്പ് മകനെ കാലിൽ തൂക്കിയെറിഞ്ഞതിനും അറസ്റ്റിലായിട്ടുണ്ട്; അന്ന് ജയിലിൽ കഴിയേണ്ടി വരാഞ്ഞത് ആ കാരണം കൊണ്ടെന്ന് പോലീസ്
വൈപ്പിന്‍: ഭാര്യയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ചെറായി കാവുങ്കല്‍ സുധീഷി(39)നെയാണ് ഭാര്യ പ്രിയ(31)യുടെ പരാതിയെ തുടർന്ന് മുനന്പം പോലീസ് അറസ്റ്റ് ചെയ്തത്. ഗുരുതരമായ പൊള്ളലേറ്റ പ്രിയ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ മാസം 30ന് മദ്യപിച്ച് വീട്ടിലെത്തിയ ഇലക്ട്രീഷ്യനായ പ്രതി ഭാര്യയെ ചീത്തവിളിച്ച് ദേഹോപദ്രവം ചെയ്യുകയും അടുപ്പത്ത് വച്ചിരുന്ന പാത്രത്തിലെ തിളച്ചിരുന്ന വെള്ളമെടുത്ത് ദേഹത്തേക്ക് ഒഴിക്കുകയുമാണ് ചെയ്തത്. തോൾഭാഗം, നെഞ്ച്, പുറം എന്നിവിടങ്ങളിലാണ് പൊള്ളേലേറ്റിരിക്കുന്നത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സിച്ച ഡോക്ടറോട് യഥാര്‍ഥ കാരണം പറയാതെ അപകടം പറ്റിയതാണെന്നാണ് പറഞ്ഞതത്രേ. തുടര്‍ന്ന് ഇന്നലെ ഒരു ബന്ധുവിനോട് കാര്യം പറയുകയും പിന്നീട് പരാതി നല്കുയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. പരാതി ലഭിച്ചുടനെ കേസ് എടുത്ത് മുനമ്പം സിഐ എ.എല്‍. യേശുദാസ്, എസ്ഐ കെ.കെ. ശ്യാംകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ വീട്ടില്‍നിന്നും…
Read Moreഒതുക്കാൻ ആരുമില്ലേ? ഏറ്റുമാനൂർ അടക്കിവാണ് ഗുണ്ടകൾ; മയക്കുമരുന്നിന്റെ ലഹരിയിൽ എന്തും ചെയ്യാൻ മടിയില്ലാത്ത യുവാക്കൾ; ഭയത്തോടെ പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാർ
ഏറ്റുമാനൂർ: അരങ്ങുവാഴുന്ന ഗുണ്ടാസംഘങ്ങളാൽ നാടു പൊറുതിമുട്ടുന്നു. മയക്കുമരുന്നിന്റെ ലഹരിയിൽ എന്തും ചെയ്യാൻ മടിയില്ലാത്ത ഒരുപറ്റം യുവാക്കൾ. ഇന്നലെ പോലീസിന്റെ പിടിയിലായ കാണക്കാരി വലിയതടത്തിൽ മെൽവിൻ ജോസഫ് (25) കെഎസ്ഇബിയിലെ താൽക്കാലിക ജീവനക്കാരൻ പുന്നത്തുറ വെസ്റ്റ് കൊറ്റോട് കെ.എസ്. സുരേഷിനെ അടിച്ചുവീഴ്ത്തി കവർച്ച നടത്തിയ കേസിലെ പ്രതിയാണ്. മൂന്നു മാസം മുന്‍പ് നടന്ന സംഭവത്തിനു ശേഷം ഇയാൾ ഒളിവിലായിരുന്നു.ഗുണ്ടകൾ മീൻ കടയുടെ തട്ടിൽ അടിച്ച ശബ്ദം കേട്ടു തിരിഞ്ഞുനോക്കിയതിൽ പ്രകോപിതനായാണ് ഇയാൾ സുരേഷിനെ അടിച്ചുവീഴ്ത്തിയത്. സുരേഷിന്റെ പണവും മൊബൈൽ ഫോണും കവരുകയും ചെയ്തു. കഴുത്തിനും തലയ്ക്കും സാരമായി പരിക്കേറ്റ സുരേഷ് രണ്ടു മാസത്തിലേറെ ചികിത്സയിലായിരുന്നു. മെൽവിന്റെ സഹോദരനും ഗുണ്ടാസംഘത്തിലെ അംഗമാണ്. ഇയാളെ കാപ്പ ചുമത്തി ജില്ലയ്ക്കു വെളിയിലേക്കു നാടുകടത്തിയിരുന്നു. ഇവരുടെ സംഘത്തലവൻ കുപ്രസിദ്ധ ഗുണ്ട അച്ചു സന്തോഷിനെ വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. രണ്ടോ മൂന്നോ…
Read Moreകോവിഡ് വന്നു പോയ ശേഷം രണ്ടു ഡോസ് വാക്സിന് എടുത്തവരില്‍ ‘സൂപ്പര്‍ നാച്ചുറല്‍’ പ്രതിരോധം ! വകഭേദങ്ങള്‍ പോലും നിങ്ങള്‍ക്കു മുമ്പില്‍ നിഷ്പ്രഭം; പുതിയ പഠനം ഇങ്ങനെ…
പുതിയ വകഭേദങ്ങള്‍ കോവിഡ് വാക്സിനുകളെ അതിജീവിക്കാന്‍ പര്യാപ്തമെങ്കിലും വാക്സിന് എടുക്കുന്നത് രോഗം തീവ്രമാകാതിരിക്കാന്‍ സഹായകമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള ഒരു പഠനം ശ്രദ്ധിക്കേണ്ടതാണ്. കോവിഡ് വന്ന് ഭേദമായതിനു ശേഷമാണ് നിങ്ങള്‍ ഫൈസറിന്റെയോ മോഡേണയുടെ വാക്സിന്റെ രണ്ടു ഡോസുകള്‍ എടുക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് അഭൂതപൂര്‍വ്വമായ പ്രതിരോധശേഷി കൈവരിക്കാന്‍ ആകുമെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. ഇത്തരത്തില്‍ കോവിഡ് ഭേദമായതിനു ശേഷം വാക്സിന് എടുക്കുന്നവരില്‍ അസാധാരണമായ പ്രതിരോധ ശേഷി ഉണ്ടാകുമെന്നാണ് ഇതു സംബന്ധിച്ച പഠനം നടത്തിയ ഗവേഷകര്‍ പറയുന്നത്. ഇവരുടെ ശരീരത്തില്‍ സാധാരണയില്‍ വളരെ അധികം ആന്റിബോഡികള്‍ രൂപം കൊള്ളുകയും അതുവഴി കൊറോണയുടെ വിവിധ വകഭേദങ്ങളെ ചെറുക്കുവാനുള്ള ശേഷി ശരീരം കൈവരിക്കുകയും ചെയ്യുമെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ ചില മാസങ്ങളിലായി ഈ വിഷയത്തില്‍ നടന്ന ഒന്നിലധികം പഠനങ്ങള്‍ സ്ഥിരീകരിക്കുന്ന കാര്യമാണിത്. ഇതില്‍ ഒരു പഠനത്തില്‍ വ്യക്തമായത്, ഇത്തരത്തിലുള്ളവര്‍ക്ക്…
Read Moreബാറുകളിൽ പിടിച്ചുപറി! വിൽപനയ്ക്ക് ബില്ലില്ല, ചോദ്യം ചെയ്യുന്നവർക്കു ഭീഷണി;എക്സൈസ് വകുപ്പിന് അനങ്ങാപ്പാറ നയം
സ്വന്തം ലേഖകൻകോഴിക്കോട്: ബാറുകൾ കേന്ദ്രീകരിച്ച് “പിടിച്ചുപറി’ നടക്കുന്നതായുള്ള ഉപഭോക്താക്കളുടെ പരാതിയിൽ നടപടിയുണ്ടാകാത്തത് ഒത്തുകളിയെന്നു സംശയം. സ്വകാര്യ ബാറുകളിൽ മദ്യത്തിനു പരമാവധി വിലയേക്കാൾ പത്തു ശതമാനംവരെ വില കൂട്ടി വിൽപ്പന നടത്തുന്നുവെന്നാണ് വ്യാപകമായി ആക്ഷേപമുയരുന്നത്. മാത്രമല്ല ബില്ല് ആവശ്യപ്പെടുന്നവർക്കു മദ്യം നൽകാതെ തിരിച്ചയയ്ക്കുകയാണെന്നും ആക്ഷേപമുണ്ട്. എക്സൈസ് അധികൃതരെ ഫോൺവഴി വിവരം അറിയിക്കുന്പോൾ അന്വേഷിക്കാം, പരാതി എഴുതി തരൂ തുടങ്ങിയ അഴകൊഴന്പൻ മറുപടിയാണ് ലഭിക്കുന്നതെന്നുമാണ് അനുഭവസ്ഥർ പറയുന്നത്. സ്വകാര്യ ബാറുകളുടെ ഈ പകൽക്കൊള്ള നേരത്തെ അറിഞ്ഞിട്ടും അനങ്ങാപാറ നയം തുടരുകയാണ് എക്സൈസ് വകുപ്പ്. കേരളത്തിൽ ഏറ്റവുംകൂടുതൽ ബാറുകളുള്ള എറണാംകുളത്തും തൃശൂരിലെയും മറ്റുജില്ലകളിലെയും തൊണ്ണൂറുശതമാനം ബാറുകളിലും ഇതാണ് സ്ഥിതി.കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ പാർസൽ വിൽപ്പനമാത്രമാണ് ബാറുകൾക്ക് അനുവദിച്ചിട്ടുള്ളത്. മാത്രമല്ല ബിവറേജ് ഔട്ട് ലെറ്റിലെ വിലയിൽ വിൽപന നടത്തണമെന്നുമാണ് നിർദേശം. ഇക്കാര്യൽ സർക്കാരുമായി ഏറ്റുമുട്ടലിലാണ് ബാറുടമകൾ. നികുതിയിനത്തിൽ ചെറിയ മാറ്റംകൂടി വന്നതോടെ ബിവറേജിനു…
Read Moreകോടികളുടെ വെട്ടിപ്പിന്റെ ഉത്തരവാദിത്തം സെക്രട്ടറിയുടെ തലയില്‍ കെട്ടിവെച്ച് തലയൂരി നേതാക്കള്‍ ! വധഭീഷണിയുണ്ടെന്ന് കെയു ജോസ്;സിപിഎം ഭരിക്കുന്ന സീതത്തോട് സഹകരണബാങ്കില്‍ നടന്ന തട്ടിപ്പില്‍ പുതിയ കളികള്‍ ഇങ്ങനെ…
കോടികളുടെ അഴിമതി നടന്ന, സിപിഎം ഭരിക്കുന്ന സീതത്തോട് സര്‍വീസ് സഹകരണ ബാങ്കില്‍ അഴിമതിയുടെ ഉത്തരവാദിത്തം മുഴുവന്‍ സെക്രട്ടറി കെ യു ജോസിന്റെ തലയില്‍ കെട്ടിവെച്ച് കൈകഴുകി സിപിഎം നേതാക്കള്‍. ഇതിന്റെ ആദ്യപടിയായി സിപിഎമ്മിന്റെ ആങ്ങമൂഴി ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് ജോസിനെ പുറത്താക്കി. പാര്‍ട്ടി സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് തന്നെ ജോസിനെ തട്ടിപ്പ് കേസില്‍ പൊലീസിന് എറിഞ്ഞു കൊടുത്ത് തങ്ങളുടെ തടി രക്ഷപ്പെടുത്തിയിരിക്കുകയാണ് രണ്ടു ജനപ്രതിനിധികളും മറ്റു നേതാക്കളും. ഞായറാഴ്ച ചേര്‍ന്ന ആങ്ങമൂഴി ലോക്കല്‍ കമ്മറ്റി യോഗമാണ് ജോസിനെ പുറത്താക്കിയത്. ബാങ്കില്‍ നടന്ന കോടികളുടെ തട്ടിപ്പിന്റെ ഉത്തരവാദിത്തം ജോസിനു മാത്രമാണെന്ന് വരുത്തിത്തീര്‍ത്താണ് പുറത്താക്കല്‍ നടപടി. സാധാരണ പാര്‍ട്ടി സമ്മേളനം പ്രഖ്യാപിച്ചാല്‍ ഒരു അംഗത്തിനെതിരേയും നടപടി പാടില്ല. ഇവിടെ അതും ലംഘിച്ചാണ് തിരക്കിട്ട് സസ്പെന്ഷന്. ഇനി ജോസിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത് നോക്കിയിരിക്കുകയാണ് നേതാക്കള്‍. ജോസ് അറസ്റ്റിലായാല്‍ പിന്നെ തട്ടിപ്പ്കാരനെ…
Read Moreറംബുട്ടാൻ കഴിക്കാമോ? പഴങ്ങളെ പേടിക്കണോ ? നിപ്പയുടെ പണിയിൽ കെണിയിലായി പഴവിപണി; വിദഗ്ധർ പറയുന്നത് ഇങ്ങനെ…
കോഴിക്കോട്: രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഭീതി പരത്തി നിപ്പ വൈറസ് കേരളത്തിൽ വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോൾ പണികിട്ടിയതു പഴ വിപണിക്ക്. റംബുട്ടാൻ അടക്കമുള്ള പഴവർഗങ്ങൾ കൃഷി ചെയ്യുന്ന കർഷകരാണ് ആശങ്കയിലായിരിക്കുന്നത്. മലയോരമേഖലയിൽനിന്ന് ഇത്തരം പഴങ്ങൾ ധാരാളമായി വടക്കേന്ത്യയിലേക്കു കയറിപ്പോകുന്നതാണ്. പ്രചാരണങ്ങൾ പുതിയ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ അടക്കം നടക്കുന്ന പ്രചാരണങ്ങൾ പഴവിപണിക്കു തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് കർഷകർ. വവ്വാൽ കടിച്ച റംബുട്ടാൻ പഴം കഴിച്ചതുവഴിയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് മരിച്ച കുട്ടിക്കു നിപ്പ ബാധിച്ചതെന്ന നിഗമനമാണ് പഴ വിപണിക്കുമേൽ കരിനിഴൽ വീഴ്ത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ നിപ്പ പൊട്ടിപ്പുറപ്പെട്ടപ്പോഴും സമാനമായ രീതിയിൽ പഴവിപണിയിൽ കടുത്ത പ്രതിസന്ധി ഉടലെടുത്തിരുന്നു. നിരവധി കർഷകർ റബർ, കുരുമുളക്, കാപ്പി തുടങ്ങിയ മേഖലകളിലെ വിലയിടിവും മറ്റും കണക്കിലെടുത്തു നിരവധി കർഷകർ റംപുട്ടാൻ അടക്കമുള്ള പഴവർഗങ്ങളിലേക്കു കൃഷി മാറ്റിയിരുന്നു. നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും ഈ പഴങ്ങൾക്കു നല്ല…
Read Moreസ്വത്തിന് വേണ്ടി മാതാപിതാക്കളെ വെട്ടിക്കൊന്നു; മദ്യപാനിയായ മകൻ പോലീസ് പിടിയിൽ; ഭാര്യയും മകളും ജീവനിൽ കൊതികൊണ്ട് ചെയ്തത് ഇങ്ങനെ…
തൃശൂർ: അവിണിശേരിയിൽ മകന്റെ അടിയേറ്റ് അച്ഛനും അമ്മയും മരിച്ചു. അവിണിശേരി കറുത്തേടത്ത് രാമകൃഷ്ണൻ (75), ഭാര്യ തങ്കമണി എന്നിവരാണ് മരിച്ചത്. ഇരുവരെയും കൊലപ്പെടുത്തിയ മകൻ പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രാത്രി ഏഴോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വീട്ടിൽ മാതാപിതാക്കൾ സംസാരിച്ചിരിക്കുന്നതിനിടെ മകൻ കയറിവന്നു. മദ്യലഹരിയിലായിരുന്ന പ്രദീപ് സ്വത്ത് സംബന്ധിച്ച് മാതാപിതാക്കളുമായി തർക്കമുണ്ടായി. തുടർന്നുണ്ടായ പ്രകോപനത്തിൽ ഇയാൾ മഴു ഉപയോഗിച്ച് വയോധികരെ ആക്രമിക്കുകയായിരുന്നു. തലയ്ക്കും കഴുത്തിനും വെട്ടേറ്റ മാതാപിതാക്കളെ ആദ്യം തൃശൂർ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. രാത്രി തന്നെ പിതാവ് മരണത്തിന് കീഴടങ്ങി. പുലർച്ചെയാണ് മാതാവ് മരിച്ചത്. സ്ഥിരം മദ്യപാനിയായ മകൻ മുൻപും വീട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇയാളുടെ ഭാര്യയും മകളും മർദ്ദനം മൂലം സ്വന്തം വീട്ടിലേക്ക് പോയെന്ന് നാട്ടുകാർ പറയുന്നു.
Read Moreനിപ്പ പത്തി മടക്കുന്നു! 20 സാന്പിളുകൾകൂടി നെഗറ്റീവ്; കുട്ടി കഴിച്ച റംബൂട്ടാന് പഴം തന്നെയായിരിക്കും കാരണമെന്നാണ് നിഗമനം
തിരുവനന്തപുരം: നിപ്പ ബാധയുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ച ഇരുപതു സാന്പിളുകൾകൂടി നെഗറ്റീവ്. ഇതോടെ നിപ്പ സംബന്ധിച്ച ഏറ്റവും വലിയ ആശ്വാസ വാർത്തയാണ് പുറത്തേക്കു വരുന്നത്. ഇന്നലെ പത്തുപേരുടെ ഫലം നെഗറ്റീവ് ആയിരുന്നു. അടുത്ത സന്പർക്കമുണ്ടായിരുന്നവരുടെ സാന്പിളുകളാണ് നെഗറ്റീവ് ആയതെന്നു ആരോഗ്യമന്ത്രി വീണ ജോർജ് മാധ്യമങ്ങളെ അറിയിച്ചു. ഹൈ റിസ്കിൽ ഉള്ളവരെന്നു കരുതിയ 30 പേർക്കും രോഗം ബാധിച്ചിട്ടില്ലെന്നു ഇതനകം വ്യക്തമായിട്ടുണ്ട്. 21 ഫലം കൂടി 21 പേരുടെ സാന്പിളുകൾ കൂടി ലഭിക്കാനുണ്ട്. നിപ്പയുമായി ബന്ധപ്പെട്ട് 68 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. നിപ്പബാധ തിരിച്ചറിഞ്ഞ ഉടൻ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ പ്രതിരോധനടപടികൾ ഫലം കാണുന്നുവെന്നാണ് ഇതിൽനിന്നു വ്യക്തമാകുന്നത്. നിപ്പയുമായി ബന്ധപ്പെട്ടു നിലവിൽ ആശങ്കപ്പെടേണ്ട സാഹഹചര്യമില്ലെന്നു ആരോഗ്യമന്ത്രി അറിയിച്ചു. നിപ്പ സ്ഥിരീകരിച്ചതിനു പിന്നാലെ മൂന്ന് ജില്ലകള്‍ അതീവ ജാഗ്രതയിലാണ്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് ഒരാഴ്ച അതീവജാഗ്രത…
Read More